Kerala

    • പൂര്‍ണമായും സംസ്ഥാന പദ്ധതി; വാട്ടർ മെട്രോ കേന്ദ്രപദ്ധതിയെന്ന്  ബിജെപിയുടെ പത്രപരസ്യം

      കൊച്ചി: സംസ്ഥാന സർക്കാർ പൂർണമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊച്ചി വാട്ടർ മെട്രോ പദ്ധതി മോദി തന്നതെന്ന അവകാശവാദവുമായി ബിജെപി. ‘മോടിയോടെ കേരളം’ എന്ന പേരില്‍ പത്രങ്ങള്‍ക്ക് നല്കിയ പരസ്യത്തിലാണീ എട്ടുകാലി മമ്മൂഞ്ഞുകളി. ജർമ്മൻ കമ്ബനിയില്‍ നിന്ന് 908.6 കോടി രൂപ വായ്പയെടുത്ത് സംസ്ഥാന സർക്കാർ നേരിട്ട് നടപ്പാക്കുന്ന വൻകിട വികസന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. 819 കോടി വായ്പയെടുത്ത് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്രം പരിസ്ഥിതി അനുമതി നല്‍കിയതിനെയാണ് കേന്ദ്രസഹായമായി വ്യാഖ്യാനിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 2023 ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക നഗരം എന്ന പദവിയിലേക്ക് ഇതോടെ കൊച്ചി മാറി. കൊച്ചി വാട്ടർ മെട്രോ കേന്ദ്രസർക്കാർ പദ്ധതിയാണെന്നും 819 കോടി രൂപ കേന്ദ്രസർക്കാർ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട് എന്നുമായിരുന്നു മോദി അനുയായികളുടെ സോഷ്യല്‍ മീഡിയാ തള്ള്. ബിജെപിക്കാരുടെ ഈ വാദത്തിന് അടിസ്ഥാനമില്ലെന്ന്…

      Read More »
    • ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

         ചാലക്കുടി പൂലാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ ലിജ (35) ആണ് മരിച്ചത്. ഭര്‍ത്താവ്  പ്രതീഷ് (38) കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തിങ്കള്‍ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. പൂലാനിയിലെ വാടവീട്ടിലാണ് പ്രതീഷും ലിജയും താമസിച്ചിരുന്നത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മദ്യത്തിനടിമയായ പ്രതീഷ് ലിജയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികള്‍ പറഞ്ഞു. തിങ്കളാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. അതിനിടെയാണ് പ്രതീഷ് ലിജയെ കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കി ശ്വാസംമുട്ടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ലിജയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

      Read More »
    • കേരളത്തില്‍ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടും: ഇ. ശ്രീധരൻ

      മലപ്പുറം: മോദി ഗ്യാരണ്ടിയെന്ന് പറഞ്ഞാല്‍ അത് ഗ്യാരണ്ടിയാണെന്നും കേരളത്തില്‍ ബി.ജെ.പി ഇത്തവണ എട്ട് സീറ്റ് നേടുമെന്നും മെട്രോമാൻ ഇ. ശ്രീധരൻ.  കേരളത്തില്‍ എല്ലാം ചെയ്യുന്നത് തങ്ങളാണെന്ന് പറഞ്ഞ് ചിലർ നടക്കുന്നുണ്ട്. കേരളത്തിലെ വികസനപ്രവർത്തനങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷപ്രസ്താവന തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവില്ല. മുൻ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവർത്തിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അതിനെ ആളുകള്‍ വളച്ചൊടിക്കുകയായിരുന്നു. സി.എ.എ ഒരു വിഭാഗത്തിന് എതിരല്ല. ഇന്ത്യയിലുള്ള ഒരാള്‍ക്കും സി.എ.എ ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നും ശ്രീധരൻ പറഞ്ഞു.   കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയ ആളാണ് ശ്രീധരൻ.പാലക്കാട് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അദ്ദേഹം തുറന്നിരുന്നു.

      Read More »
    • പ്രധാനമന്ത്രിയായി മോദി ഉള്ളിടത്താേളം പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ കാലുകുത്തില്ല; ഇടത്‌വലത് മുന്നണികള്‍ക്കെതിരേ ആഞ്ഞടിച്ച് അമിത്ഷാ

      ആലപ്പുഴ: ഇടത്,വലത് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഭീകരസംഘടനകളുടെ പിന്തുണ തേടുന്നവരാണെന്നുപറഞ്ഞ അമിത് ഷാ, മോദി പ്രധാനമന്ത്രി കസേരയില്‍ ഉള്ളിടത്താേളം കാലം പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ കേരളത്തില്‍ കാലുകുത്തില്ലെന്നും പറഞ്ഞു. ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. അമിത്ഷായുടെ പ്രസംഗത്തില്‍ നിന്ന് ”പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് നരേന്ദ്രമോദിയാണ്. നക്‌സല്‍ വാദത്തില്‍ നിന്നും ഭീകരവാദത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചത് മോദിയാണ്.എല്‍ഡിഎഫും യുഡിഎഫും ഭീകര സംഘടനകളുടെ പിന്തുണ തേടുന്നവരാണ്. എല്‍ഡിഎഫിനെ പിഡിപി പിന്തുണയ്ക്കുമ്പോള്‍ എസ്ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കുന്നു. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റ് ആക്കാന്‍ ശ്രമിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിനാണ്. കരിമണല്‍ ഖനന അഴിമതിയെ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഒരക്ഷരം കോണ്‍ഗ്രസ് മിണ്ടിയില്ല. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കയറിനുവേണ്ടി പ്രത്യേക കേന്ദ്ര പാക്കേജ് നടപ്പിലാക്കും. രാജ്യത്ത് കോണ്‍ഗ്രസും ലോകത്ത്…

      Read More »
    • വിദ്വേഷപ്രസംഗങ്ങള്‍ രാജ്യവിരുദ്ധം, അത്യന്തം നിര്‍ഭാഗ്യകരം; മോദിയുടെ പ്രസംഗം നിന്ദനീയമെന്ന് ‘ദീപിക’

      കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദമായ രാജസ്ഥാനിലെ പ്രസംഗത്തിനെതിരെ സിറോമലബാര്‍സഭ മുഖപത്രം. രാജസ്ഥാനില്‍ പ്രധാനമന്ത്രി മുസ്ലിം സമുദായത്തിനെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗമാണെന്ന് ‘ദീപിക’ ദിനപത്രം മുഖപ്രസംഗത്തില്‍ ആരോപിച്ചു. ഇത് വര്‍ഗീയതയേയും ഇതരമതവിദ്വേഷത്തേയും നെഞ്ചേറ്റിയവരല്ലാതെ മറ്റാരും ആസ്വദിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഭൂരിപക്ഷവോട്ടിന്റെ ധ്രൂവീകരണമായിരിക്കാം പ്രധാനമന്ത്രി ലക്ഷ്യമിട്ടത്. അത് അവിശ്വസനീയമല്ലെങ്കിലും അത്യന്തം നിര്‍ഭാഗ്യകരമായിപ്പോയി. വിദ്വേഷപ്രസംഗങ്ങള്‍ രാജ്യവിരുദ്ധമാണെന്ന് തിരിച്ചറിയണം. പൗരന്മാര്‍ മാത്രമല്ല, ‘ഇന്ത്യക്കാരായ നാം’ എന്നു തുടങ്ങുന്ന ഭരണഘടനാ ആമുഖം ഭരിക്കുന്നവരും നിരന്തരം വായിക്കേണ്ടതുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അങ്ങനെയല്ല പറഞ്ഞതെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്ത് കണ്ടുകെട്ടുകയില്ലെന്നും പ്രധാനമന്ത്രിക്കറിയാമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. മോദിയുടെ പ്രസംഗത്തിനെതിരേ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ കേസെടുക്കുമെന്നോ ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിനു കേസുണ്ടാകുമോയെന്നൊന്നും ഇന്നത്തെ സാഹചര്യത്തില്‍ പറയാനാവില്ല. ശ്രാവണമാസത്തില്‍ മട്ടന്‍കറിയും നവരാത്രിയില്‍ മീന്‍കറിയും കഴിച്ച് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരാണ് പ്രതിപക്ഷ നേതാക്കളെന്നാണ് പ്രധാനമന്ത്രി ജമ്മു- കശ്മീരിലെ ഉധംപുരില്‍ പറഞ്ഞത്. എന്നിട്ടതിനെ മുഗളന്മാരുമായും മുസ്ലിം മതവുമായും കൂട്ടിക്കെട്ടുകയും ചെയ്തു. ഒരിടത്തും കേസില്ല. തിരഞ്ഞെടുപ്പു…

      Read More »
    • ലോക്‌സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ

      തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍മാര്‍. കൊട്ടിക്കലാശം കഴിഞ്ഞ് ഇന്നു വൈകിട്ട് ആറു മണി മുതലാണ് തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകിട്ട് 6 മണി മുതലാണ് നിരോധനാജ്ഞ.ശനിയാഴ്ച വരെ പൊതുയോഗങ്ങള്‍ പാടില്ലെന്നാണ് കലക്ടര്‍മാരുടെ നിര്‍ദ്ദേശം. നിശബ്ദ പ്രചരണം നടത്താമെങ്കിലും അഞ്ചിലധികം ആളുകള്‍ കൂടാന്‍ പാടില്ലെന്നും ഉത്തരുവകളില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിനു പുറത്തു നിന്നെത്തിയവര്‍ ഇന്നു വൈകിട്ട് ആറിനുള്ളില്‍ മണ്ഡലം വിട്ടു പോകണമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3280 പൊലീസുകാരെ മണ്ഡലത്തില്‍ നിയോഗിച്ചിട്ടുണ്ട്.

      Read More »
    • മത്സരം തരൂരും പന്ന്യനും തമ്മില്‍; പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി എം.വി ഗോവിന്ദന്‍

      തിരുവനന്തപുരം: തിരുവനന്തപുരത്തെ മത്സരം ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണെന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി സി.പി.എം. തരൂരും പന്ന്യനും തമ്മിലാണ് മത്സരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പറഞ്ഞു. പരാജയഭീതി മൂലമാണ് പന്ന്യന്റെ പ്രസ്താവനയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പ്രതികരിച്ചു. രാവിലെ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ആയിരുന്നു തിരുവനന്തപുരത്തെ പന്ന്യന്റെ പ്രസ്താവന. ഇടതുമുന്നണി പരാജയം മണത്തതിന്റെ സൂചനയാണ് പ്രതികരണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ പന്ന്യന്റെ നിലപാട് തള്ളി എം. വി ഗോവിന്ദന്‍ രംഗത്ത് വന്നു. പന്ന്യന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയയം, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പരാമര്‍ശം ആയുധമാക്കി ബിജെപി ലഘുലേഖ. ബിജെപി കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥി എം.ടി രമേശിന്റെ ലഘുലേഖയിലാണ് ഇ.പി ജയരാജന്റെ പേര് പരാമര്‍ശിക്കുന്നത്. ‘കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി മികച്ചവനെന്ന് ഇ.പി ജയരാജന്‍ പോലും സമ്മതിച്ചു’ എന്ന് ബിജെപി ലഘുലേഖയില്‍ പറയുന്നു. ബിജെപി കോഴിക്കോട് മണ്ഡലം…

      Read More »
    • ‘ഫുള്‍ തട്ടിപ്പാണ്! അന്വേഷണത്തിനായി പണം കൈമാറണമെന്ന് ഒരു ഏജന്‍സിയും ആവശ്യപ്പെടില്ല’

      തിരുവനന്തപുരം: പൊലീസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അയച്ച കൊറിയറിലോ പാഴ്സലിലോ മയക്കുമരുന്നും ആധാര്‍ കാര്‍ഡുകളും പാസ്പോര്‍ട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവര്‍ ബന്ധപ്പെടുക. വെബ്സൈറ്റില്‍ നിങ്ങള്‍ അശ്ലീലദൃശ്യങ്ങള്‍ തിരഞ്ഞു എന്നു പറഞ്ഞും തട്ടിപ്പ് നടത്താറുണ്ട്. ഈ സന്ദേശങ്ങള്‍ വരുന്നത് ഫോണ്‍ മുഖേനയും ഇ – മെയില്‍ വഴിയോ ആകാം. ഇത്തരം കെണികളില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ‘കേസ് രജിസ്റ്റര്‍ ചെയ്തതായി അറിയിക്കുന്ന അവര്‍ വിശ്വസിപ്പിക്കാനായി അന്വേഷണ ഏജന്‍സിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കേസ് രജിസ്റ്റര്‍ ചെയ്തെന്ന വ്യാജരേഖകളും നിങ്ങള്‍ക്ക് അയച്ചുനല്‍കുന്നു. അവര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ വെബ്സൈറ്റില്‍ തിരഞ്ഞാല്‍ വ്യാജരേഖയില്‍ പറയുന്ന പേരില്‍ ഒരു ഓഫീസര്‍ ഉണ്ടെന്ന് ബോധ്യമാകുന്നതോടെ നിങ്ങള്‍ പരിഭ്രാന്തരാകുന്നു. വീഡിയോ കോളിനിടെ…

      Read More »
    • വക്കീല്‍ നോട്ടീസ് അയച്ച് ശൈലജയും ഷാഫിയും; വടകരയില്‍ ഇനി നിയമപോരാട്ടം

      കോഴിക്കോട്: വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമെങ്കിലും വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പരസ്യയുദ്ധം അതു കഴിഞ്ഞും തുടരുമെന്ന് ഉറപ്പായി. തനിക്കെതിരെ ഉന്നയിച്ച വ്യാജആരോപണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കെ.കെ.ശൈലജയ്ക്കു വക്കീല്‍ നോട്ടീസ് അയച്ചതിനു പിന്നാലെ, നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണവും അധിക്ഷേപങ്ങളും നടത്തിയെന്ന് ആരോപിച്ച് ഷാഫി പറമ്പിലിനെതിരെ ശൈലജ വക്കീല്‍ നോട്ടീസ് അയച്ചു. കെ.കെ.ശൈലജ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എന്നിവര്‍ നടത്തിയ വ്യാജപ്രചാരണവും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷാഫി പറമ്പില്‍ ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ട്. അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോയും വ്യാജ പോസ്റ്ററുകളും നിര്‍മിച്ചതായി പത്രസമ്മേളനത്തിലാണു ശൈലജ ആരോപിച്ചത്. എതിര്‍സ്ഥാനാര്‍ഥിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചതു വഴി ശൈലജ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണു നടത്തിയതെന്നും ഷാഫിയുടെ പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പു കമ്മിഷനു വ്യാജപരാതി നല്‍കിയെന്നാരോപിച്ച് ശൈലജയ്‌ക്കെതിരെ ഷാഫിയുടെ ചീഫ് ഏജന്റ് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാറും പരാതി നല്‍കിയിട്ടുണ്ട്.

      Read More »
    • ‘യഹോവ സാക്ഷി’കളോടുടുള്ള എതിർപ്പ്: എട്ടു പേരെ ചുട്ടു കൊന്ന കളമശേരി സ്ഫോടന കേസിലെ കുറ്റപത്രം സമർപ്പിച്ചു, ഏക പ്രതി മാർട്ടിൻ ഡൊമിനിക്

               കളമശേരി സ്ഫോടന കേസിൽ 6 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി മാർട്ടിൻ ഡോമാനിക്കാണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല.   എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്‌ഫോടനത്തിലേക്ക് നയിച്ചത് ‘യഹോവ സാക്ഷി’കളോടുടുള്ള എതിർപ്പെന്ന് കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 29നായിരുന്നു കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ 8 പേരുടെ ജീവനെടുത്ത സ്ഫോടനം നടന്നത്. ‘യഹോവ സാക്ഷി’കളുടെ കൺവെൻഷൻ്റെ അവസാന ദിവസമായിരുന്നു സ്ഫോടനം. രാവിലെ പ്രാർത്ഥനാ ചടങ്ങുകൾ തുടങ്ങി. 9.20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 നാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളിൽ 2500 ലധികം ആളുകൾ ഉണ്ടായിരുന്നു. തുടർച്ചയായി രണ്ട് സ്ഫോടനങ്ങൾ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടർന്നാണ് കൂടുതൽ പേർക്ക് ഗുരുതരമായി പൊള്ളലേറ്റത്. എട്ട് പേരും മരിച്ചത്…

      Read More »
    Back to top button
    error: