Kerala

    • ജാതി അധിക്ഷേപ പരാതി നല്‍കി; സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരിയെ ചുമതലയില്‍നിന്ന് നീക്കി

      പത്തനംതിട്ട: ജാത്യാധിക്ഷേപ പരാതിയുന്നയിച്ച ജീവനക്കാരിയെ ചുമതലകളില്‍ നിന്ന് നീക്കി സിപിഎം. തിരുവല്ല ഏരിയ കമ്മിറ്റി ജീവനക്കാരിയായ രമ്യയെയാണ് ചുമതലകളില്‍ നിന്നു നീക്കിയത്. സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ പദവിയാണ് രമ്യയ്ക്കുണ്ടായിരുന്നത്. ഏരിയ സെക്രട്ടറിയാണ് ഓഫീസ് ജോലിയില്‍ തുടരേണ്ട എന്ന് രമ്യയോട് പറഞ്ഞതെന്നാണ് വിവരം. ബാലസംഘം ക്യാമ്പിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് രമ്യയെ പുറത്താക്കിയത്. മഹിളാ അസോസിയേഷന്‍ നേതാവ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് യുവതി നല്‍കിയിരുന്നത്. പരാതി പാര്‍ട്ടിയില്‍ വലിയ വിവാദമായതോടെ കഴിഞ്ഞമാസം അവസാനം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. സമവായ ശ്രമമായിരുന്നു യോഗത്തില്‍ നടന്നത്. എന്നാല്‍, യോഗശേഷം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന് യുവതി നിലപാടെടുത്തതോടെ സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കി. ഏരിയ കമ്മിറ്റി ഓഫീസിലെ യോഗത്തില്‍ വനിതാ നേതാവ് ജാത്യാധിക്ഷേപം നടത്തിയെന്നാണ് പരാതി.    

      Read More »
    • അപ്പവും ചായയും കഴിച്ചിട്ട് വന്ന കണ്ടക്ടറും ‘ഫിറ്റ്’, 28 ശതമാനം ആല്‍ക്കഹോളുണ്ടെന്ന് ‘ഊത്തുപരിശോധന’യില്‍ കണ്ടെത്തല്‍

      തിരുവനന്തപുരം: മദ്യപിക്കാത്ത പാലോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് പണി നല്‍കിയ ബ്രെത്തലൈസര്‍, മദ്യം കൈകൊണ്ടുതൊടാത്ത വിതുര ഡിപ്പോയിലെ കണ്ടക്ടറെയും മദ്യപാനിയാക്കിയതായി പരാതി. ഇന്നലെ രാവിലെ വിതുര ഡിപ്പോയില്‍ ജോലിക്കെത്തിയ കണ്ടക്ടര്‍ വിതുര ആനപ്പാറ മുല്ലച്ചിറ സ്വദേശി ഷിജുകുമാറിനാണ് ബ്രെത്തലൈസര്‍ വഴി പണികിട്ടിയത്. ബ്രെത്തലൈസര്‍ വഴി ഊതിയപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന ശബ്ദം കേട്ടു. 28 ശതമാനം ആല്‍ക്കഹോള്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെ ഷിജുകുമാറിനെ ഡ്യൂട്ടിയില്‍നിന്നും മാറ്റിനിര്‍ത്തി. ഷിജുകുമാര്‍ രാവിലെ അപ്പവും ചായയുമാണ് കഴിച്ചിരുന്നത്. മദ്യപിക്കുന്ന സ്വഭാവമേയില്ല. മദ്യപിച്ചിട്ടില്ലെന്ന് ഷിജുകുമാര്‍ ഉറപ്പിച്ച് പറഞ്ഞതോടെ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഷിജുവിനെ വിതുരയില്‍ നിന്നും നെടുമങ്ങാട് ഡിപ്പോയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഉപകരണത്തിലെ തകരാറുമൂലം സംഭവിച്ചതെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. തുടര്‍ന്ന് ഷിജുകുമാറിനോട് ഉച്ചയ്ക്ക് ശേഷം ഡ്യൂട്ടിക്ക് കയറുവാന്‍ നിര്‍ദ്ദേശിച്ചു. നേരത്തേ പാലോട് ഡിപ്പോയിലെ ഡ്രൈവര്‍ ജയപ്രകാശിനും ഇതേ അവസ്ഥയാണുണ്ടായത്. ജോലിക്കെത്തിയപ്പോള്‍ മദ്യപാനിയെന്ന് ബ്രെത്തലൈസര്‍ മുദ്രകുത്തിയ ജയപ്രകാശിന് തിരികെ ജോലിയില്‍ കയറുവാന്‍ ഡിപ്പോ പടിക്കല്‍ ഉപവാസസമരം നടത്തേണ്ടിവന്നു. ആഴ്ചകള്‍ക്കു…

      Read More »
    • ഒരു മണിക്കൂര്‍ കനത്ത കാറ്റും മഴയും; തൃശൂര്‍ നഗരത്തില്‍ വ്യാപക നാശം; ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു; 35 പോസ്റ്റുകള്‍ ഒടിഞ്ഞു; സ്വരാജ് റൗണ്ടില്‍ മരങ്ങള്‍ കടപുഴകി; ബൈക്കില്‍ വച്ച ഹെല്‍മെറ്റുകളും പറന്നുപോയി; നഗരം മണിക്കൂറുകള്‍ ഇരുട്ടില്‍

      തൃശൂര്‍: തൃശൂരില്‍ ഒരു മണിക്കൂറോളം പെയ്ത കനത്ത വേനല്‍ മഴയിലും കാറ്റിലും വ്യാപകനാശം. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ശക്തമായ കാറ്റില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ ചരിഞ്ഞുവീണു. കനത്ത മഴയില്‍ കുറുപ്പം റോഡിലെ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷന് മുന്നിലുള്ള മൊബൈല്‍ ലൈബ്രറി മറിഞ്ഞുവീണു. പലയിടത്തായി വ്യാപക നാശമുണ്ടായതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. തൃശൂര്‍ കുറുപ്പം റോഡിലെ വ്യാപാരസ്ഥാപനങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയില്‍. നായ്ക്കനാലിലെ ട്രാന്‍സ്‌ഫോര്‍മറില്‍ പൊട്ടിത്തെറി. തൃശൂര്‍ പാലസ് റോഡില്‍ മരം ഒടിഞ്ഞുവീണു. സ്വരാജ് റൗണ്ടില്‍ മരങ്ങള്‍ കടപുഴകി വീണു. കിഴക്കുംപാട്ടുകര സന്തോഷ് റോഡില്‍ മരങ്ങള്‍ വീണു. ഒല്ലൂക്കര ക്ഷേത്രത്തിന് മുന്നിലെ ആല്‍മരവും കടപുഴകിവീണു. അയ്യന്തോള്‍ സെക്ഷന്‍ പരിധിയില്‍ മാത്രം ചൊവ്വാഴ്ച വൈകീട്ട് ഏഴിനുണ്ടായ കാറ്റിലും മഴയിലും നാല്‍പതോളം പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. പല സ്ഥലങ്ങളിലും ലൈനില്‍ മരങ്ങള്‍ വീണ് കിടക്കുന്നുണ്ട് കമ്പികള്‍ പൊട്ടിയിട്ടുണ്ട്. ഇവ എല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വൈദ്യുതി പുന:സ്ഥാപിക്കുകയുള്ളൂവെന്നു കെഎസ്ഇബി അയ്യന്തോള്‍ സെക്്ഷനും…

      Read More »
    • സിനിമാ ലൊക്കേഷനുകളില്‍ ഷൈന്‍ ലഹരി ഉപയോഗിക്കുന്നു; സഹകരിക്കാന്‍ ബുദ്ധിമുട്ടെന്ന് ഫെഫ്ക; വന്‍കിട നിര്‍മാതാക്കള്‍ മലയാളത്തില്‍ പണം മുടക്കാന്‍ മടിക്കുന്നെന്ന് ബി. ഉണ്ണിക്കൃഷ്ണന്‍; സിനിമ മേഖല പൂര്‍ണമായും നിലച്ചേക്കാം; അവസാന അവസരം നല്‍കണമെന്ന് ഷൈന്‍

      സിനിമ സെറ്റുകളിൽ ഉൾപ്പടെ  ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ഷൈൻ ടോം ചാക്കോ സമ്മതിച്ചതായും നടി വിൻ സി നൽകിയ പരാതിയിൽ ഐ സി അന്വഷണ റിപ്പോർട്ടിന് ഒപ്പം നിൽക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ.  ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യാൻ താത്പര്യമില്ലെന്ന് താര സംഘടനയായ അമ്മയെ അറിയിച്ചെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. സ്വയം തിരുത്താമെന്നും അവസാന അവസരം നൽകണമെന്നും ഷൈൻ ആവശ്യപ്പെട്ടതായും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടൻ ഷൈൻ ടോം ചാക്കോയെ ഫെഫ്ക ഭാരവാഹികൾ വിളിച്ചു വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമ നിർമാണം വലിയ തോതിൽ കുറഞ്ഞതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. കഴിഞ്ഞ ആറുമാസത്തിനിടയിൽ സിനിമ നിർമാണം 45 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. പല വൻകിട നിർമാതാക്കളും മലയാള സിനിമകളിൽ പണം മുടക്കുന്നതിന് തയ്യാറാകുന്നില്ല. മലയാള സിനിമയിൽ ലഹരി മാഫിയ പിടിമുറുക്കിയിട്ടുണ്ട് എന്ന ചിത്രമാണ് ലഭിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി വരുന്ന വാർത്തകളിലൂടെ അത്തരമൊരു ചിത്രം…

      Read More »
    • ബസിടിച്ച് നിയന്ത്രണംവിട്ട ലോറി മരത്തിലിടിച്ച് കയറി; സ്റ്റിയറിങ്ങിനും സീറ്റിനും ഇടയില്‍ കുടുങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

      കണ്ണൂര്‍: ബസിടിച്ച് നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചു ഡ്രൈവര്‍ മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപം കുറ്റിയില്‍ ഹൗസില്‍ പറമ്പന്‍ ജലീലാണു (43) മരിച്ചത്. പൂര്‍ണ്ണമായും തകര്‍ന്ന കാബിനകത്ത് സ്റ്റിയറിങ്ങിനും സീറ്റിനും ഇടയില്‍ കുടുങ്ങിയാണ് ജലീലിന്റെ മരണം. നാട്ടുകാര്‍ ഏറെ പ്രയത്‌നിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ലോറിയുടമ പള്ളിക്കല്‍ സ്വദേശി പ്രവീണ്‍കുമാര്‍ (43) എകെജി ആശുപത്രിയില്‍ ചികിത്സ തേടി. ദേശീയപാതയില്‍ പള്ളിക്കുളത്തിനും പൊടിക്കുണ്ടിനും മധ്യേ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയിരുന്നു അപകടം.ചെങ്കല്ലുമായി തളിപ്പറമ്പില്‍നിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. പിന്നില്‍ ബസ് ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ലോറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മരം ഒടിഞ്ഞുവീണു. ചെങ്കല്ലുകള്‍ സമീപത്താകെ തെറിച്ചുവീണു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ജലീലിന്റെ കബറടക്കം ഇന്ന് പള്ളിക്കല്‍ ബസാര്‍ ജുമാമസ്ജിദില്‍. പിതാവ് ഉണ്ണി മോയിന്‍, മാതാവ് ആയിഷബീവി, ഭാര്യ ഷറഫുന്നീസ. മക്കള്‍: ആയിഷ നിത, നിഹാ മെഹറിന്‍, നിഹാല്‍.

      Read More »
    • കാറിടിച്ച് യുവാവ് മരിച്ചു:  മദ്യലഹരിയിൽ വാഹനമോടിച്ച ഉമ്മന്‍ചാണ്ടിയുടെ സന്തത സഹചാരി ടെനി ജോപ്പൻ കസ്റ്റഡിയിൽ

         മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സന്തത സഹചാരിയായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൊട്ടാരക്കര ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈന്‍കുട്ടന്‍(33) ആണ് മരിച്ചത്. കൊട്ടാരക്കര- പുത്തൂർ റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപമാണ് അപകടം സംഭവിച്ചത്. കാറോടിച്ചിരുന്ന വെണ്ടാര്‍ മനക്കര വീട്ടില്‍ ടെനി ജോപ്പനെ(51) കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും നരഹത്യയ്ക്കു കേസെടുത്തതായും പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട ആറരയോടെ ആയിരുന്നു അപകടം. വെണ്ടാറില്‍ നിന്നും കൊട്ടാരക്കരയിലേക്കു വരികയായിരുന്ന ജോപ്പന്റെ കാര്‍ റോഡിന്റെ വലതു ഭാഗം കടന്ന് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഓടയിലേക്കു തെറിച്ചു വീണ ഷൈന്‍കുട്ടനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ സമീപമുള്ള വീട്ടു മുറ്റത്തേക്ക് തലകീഴായി മറിഞ്ഞു. വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച ഷൈന്‍കുട്ടന്‍. അച്ഛന്‍: മണിക്കുട്ടന്‍.അമ്മ:ഉഷാദേവി.

      Read More »
    • സംവാദത്തിന്റെ ജാലകം തുറന്നിട്ട മാതൃകാ പുരുഷന്‍; ‘സുവിശേഷത്തിന്റെ ആനന്ദം’ സൃഷ്ടിച്ചതു കോളിളക്കം; മനുഷ്യന്റെ ദാരിദ്ര്യവും ദുരിതവും ഇല്ലായ്മ ചെയ്യാനുള്ള ധാര്‍മികത പങ്കിട്ടതിന്റെ പേരില്‍ താങ്കളെ എന്നും ഓര്‍മിക്കും: മാര്‍പാപ്പയുടെ വിയോഗത്തില്‍ മന്ത്രി ആര്‍. ബിന്ദു

      തൃശൂര്‍: സംവാദത്തിന്റെ ഒരു ജാലകം എല്ലാവര്‍ക്കുമായി തുറന്നിട്ട മാതൃകാ പുരുഷനെയാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നു മന്ത്രി ഡോ. ആര്‍. ബിന്ദു. തന്റെ ആദ്യ പ്രാമാണികരേഖയായ ‘സുവിശേഷത്തിന്റെ ആനന്ദ’ത്തിന്റെ (ജോയ് ഓഫ്ദി ഗോസ്പല്‍) ചില ഭാഗങ്ങള്‍ എത്രയ്ക്ക് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇന്നും നമുക്ക് ഓര്‍മ്മയുണ്ട്. അത് വായിച്ച് ഞെട്ടിയവര്‍ക്ക് പുതിയ ബോധക്കേടുകള്‍ സൃഷ്ടിക്കും വിധമാണ് തുടര്‍വര്‍ഷങ്ങളില്‍ മാര്‍പാപ്പ നടത്തിയ ഇടപെടലുകള്‍. ഇടതുപക്ഷക്കാറ്റ് വീശിയടിക്കുന്ന ലത്തീന്‍ അമേരിക്കയില്‍ നിന്നുള്ള മാര്‍പാപ്പ വ്യത്യസ്തനാകാതെ തരമില്ലെന്ന് അവരോധിതനായ പാടേ വ്യക്തമായിരുന്നു. പാവപ്പെട്ടവരോടുള്ള പാപ്പയുടെ ആ ആഭിമുഖ്യമാണ് ലോക ജനതയുടെ ഹൃദയഭാജനമാക്കിയത്. ദാരിദ്ര്യത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും പുണ്യവാളനായ ഫ്രാന്‍സിസ് ഓഫ് അസീസിയുടെ പേര് പുതിയ മാര്‍പാപ്പ സ്വീകരിച്ചതുതന്നെ മാറ്റത്തിന്റെ ഒരു സൂചനയായിരുന്നു. പാവങ്ങള്‍ക്കായുള്ള പാവപ്പെട്ട പള്ളിയാണ് തന്റെ ആദര്‍ശമെന്നാണ് പാപ്പ വിശദീകരിച്ചത്.ക്ഷേമപ്രവര്‍ത്തനങ്ങള്‍കൊണ്ട് ദാരിദ്യത്തിന്റെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന തിരിച്ചറിവ് വ്യക്തമാക്കാന്‍ പാപ്പ ഒരിക്കലും മടിച്ചില്ല. കമ്പോളത്തിന്റെ പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തെയും ധനപരമായ ഊഹ ഇടപാടുകളെയും തള്ളിക്കളഞ്ഞുമാത്രമേ പാവങ്ങളുടെ പ്രശ്നത്തെ അടിസ്ഥാനപരമായി പരിഹരിക്കാനാകൂ…

      Read More »
    • തൃശൂര്‍ പൂര വിളംബരം: തെക്കേഗോപുര നട തുറക്കാന്‍ ഇക്കുറിയും എറണാകുളം ശിവകുമാര്‍; ഘടകപൂരങ്ങള്‍ക്ക് കൊടിയേറ്റിനുമുമ്പ് ധനസഹായം

      തൃശൂര്‍: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറന്നു പൂരവിളംബരത്തിന് ഇക്കുറിയും എറണാകുളം ശിവകുമാര്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഘടകപൂര ആഘോഷ കമ്മിറ്റികളുമായി നടത്തിയ യോഗത്തിലാണു തീരുമാനം. ഘടകപൂരങ്ങള്‍ക്കുള്ള ധനസഹായം പൂരം കൊടിയേറ്റത്തിനു മുമ്പ് വിതരണം ചെയ്യും. സമയ ക്രമങ്ങളില്‍ കൃത്യത പാലിക്കാനും കൊടിയേറ്റംമുതല്‍ പുരം, ഉത്രം കൂടിയുള്ള ദിവസങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഘടകപൂരങ്ങള്‍ക്കും നിത്യനിദാന ചടങ്ങുകള്‍ക്കുമുള്ള പണവും ആനകളെയും നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍, ബോര്‍ഡ് അംഗം അഡ്വ. കെ.പി. അജയന്‍, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മീഷണര്‍ കെ.സുനില്‍കുമാര്‍, അസി.കമ്മീഷണര്‍ എം. മനോജ് കുമാര്‍, ദേവസ്വം ഓഫീസര്‍മാര്‍, ഘടകപൂരങ്ങളായ കുറ്റൂര്‍, അയ്യന്തോള്‍, ചെമ്പൂക്കാവ്, ചൂരക്കോട്ടു കാവ്, ലാലൂര്‍, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, പനമുക്കുംപിള്ളി ക്ഷേത്ര പൂരാഘോഷ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.

      Read More »
    • എസ്എഫ്‌ഐഒയുടെ ചുവടുപിടിച്ചുതന്നെ അന്വേഷണം; വീണ വിജയന്‍ അടക്കമുള്ളവുടെ മൊഴി ആവശ്യപ്പെട്ട് ഇഡി; തെളിവുകള്‍ കൈമാറാന്‍ അപേക്ഷ നല്‍കി; കമ്പനി സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ച് ഡയറിക്കുറിപ്പിലേക്ക് അന്വേഷണം കൂട്ടിമുട്ടിക്കാന്‍ നീക്കം

      കൊച്ചി: സിഎംഎആര്‍എല്‍- എക്‌സാലോജിക്ക് കേസില്‍ വീണാ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. ഇതിനായി എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇഡി അപേക്ഷ നല്‍കി. എസ്എഫ്‌ഐഒ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച തെളിവുകളും അനുബന്ധ രേഖകളും നല്‍കണം. നേരത്തെ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എസ്എഫ്‌ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷമാണ് മൊഴി ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയടക്കം എട്ട് വ്യക്തികളും അഞ്ച് സ്ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിലുള്ളത്. 2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം കോടതി അംഗീകരിച്ചതോടെയായിരുന്നു കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് ലഭിച്ചത്. ഒരു വര്‍ഷം മുന്‍പ് സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കേസെടുത്തെങ്കിലും കുറ്റകൃത്യം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരുന്നു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന മൊഴികള്‍ തെളിവുകളടക്കം പരിശോധിച്ച ശേഷം…

      Read More »
    • മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത, മൂന്നുവയസ്സുകാരി മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

      തൃശ്ശൂര്‍: മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നെന്ന് സംശയം. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ (മൂന്ന്) ആണ് മരിച്ചത്. ശനിയാഴ്ച വിദേശത്തുനിന്ന് എത്തിയ ഹെന്‍ട്രിയെ നെടുമ്പാശ്ശേരിയില്‍നിന്ന് വിളിച്ചുകൊണ്ടുവരുന്നതിനിടെ ഹെന്‍ട്രിയും ഭാര്യയും അമ്മയും ഒലിവിയയും അങ്കമാലിക്ക് സമീപമുള്ള ഹോട്ടലില്‍നിന്ന് മസാലദോശ കഴിച്ചിരുന്നു. വീട്ടിലെത്തിയതോടെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആദ്യം ഹെന്‍ട്രിക്കാണ് അസ്വസ്ഥത ഉണ്ടായത്. ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്ത് മടങ്ങിയതിന് പിന്നാലെ ഭാര്യയ്ക്കും ഒലിവിയയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി കുത്തിവെപ്പെടുത്ത് വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ഒലിവിയയെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ആരോഗ്യസ്ഥിതി വഷളായി. ഇതോടെ വെണ്ടോറിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പുതുക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

      Read More »
    Back to top button
    error: