Religion

  • തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു; ഗസയിലെ കത്തോലിക്ക ദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പോപ്പിനെ വിളിച്ച് നെതന്യാഹു; ഗാസയിലെ ജനങ്ങളുടെ ദുരിതത്തില്‍ ആശങ്കയറിയിച്ച്് ലിയോ പതിനാലാമന്‍

    ടെല്‍അവീവ്: ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ലിയോ പതിനാലാമന്‍ പാപ്പായെ ഫോണില്‍ വിളിച്ച് നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും പാപ്പ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി വത്തിക്കാന്‍ അറിയിച്ചു. ഗാസയിലെ ആബാലവൃദ്ധം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പാപ്പ തന്റെ ആശങ്കയും വിഷമവും നെതന്യാഹുവിനെ അറിയിച്ചു. കുട്ടികളും, പ്രായമായവരും, രോഗികളും അനുഭവിക്കേണ്ടി വരുന്ന ഹൃദയഭേദകമായ ദുരിതത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ആരാധനാലയങ്ങളെയും വിശ്വാസികളെയും പലസ്തീനിലെയും ഇസ്രയേലിലെയും എല്ലാ ജനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും പാപ്പ വ്യക്തമാക്കിയതായി വത്തിക്കാനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഖേദിക്കുന്നതായും തെറ്റുപറ്റിയതായും നെതന്യാഹു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സംഭാഷണം സൗഹൃദപരമായിരുന്നുവെന്നും പരസ്പരമുള്ള കൂടിക്കാഴ്ചയെ കുറിച്ചും ഇരുവരും സംസാരിച്ചതായും ഇസ്രയേല്‍ വക്താവ് എഎഫ്പിയോട് പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമാണ് കഴിഞ്ഞ് ദിവസം ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പാ എല്ലാ ആഴ്ചയും ഫോണ്‍…

    Read More »
  • സീസറിനുള്ളത് ദൈവത്തിനു വേണ്ട! സ്‌കൂള്‍ വിദ്യാഭ്യാസ സമയത്തില്‍ സമസ്തയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം; ‘മദ്രസ പഠനത്തിന് സര്‍ക്കാര്‍ സമയം ഉണ്ടാക്കി കൊടുക്കണം എന്നാണോ വാദം? മറ്റു മതസ്ഥര്‍ ആരാധന നടത്തുന്നത് ഒഴിവു വേളകളില്‍; സമസ്തയുടെ ആവശ്യം മതേതരത്വ വിരുദ്ധം’

    കോട്ടയം: സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സമയം പുനക്രീമീകരിക്കുന്നതുമായി ബന്ധപ്പെട്ടു സമസ്തയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ക്രൈസ്തവ സഭ മുഖപത്രമായ ദീപിക. ‘സീസറിനുള്ളത് ദൈവത്തിനു വേണ്ട’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയയിലാണ് സര്‍ക്കാരിന്റെ നീക്കങ്ങളെ പിന്തുണച്ച് സഭ രംഗത്തുവന്നത്. സഭയുടെ അഭിപ്രായങ്ങളാണ് ഇതുവരെയുള്ള ദീപിക എഡിറ്റോറിയലുകളില്‍ നിഴലിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ബിജെപിക്കെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍തന്നെ മതപഠനം കഴിഞ്ഞുമതി പൊതു പഠനമെന്നാണു വാദിക്കുന്നതെന്നും സമസ്തയുടെ വിയോജിപ്പ് ചര്‍ച്ച ചെയ്യാമെന്നു പറയുന്ന സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യപരമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. സമസ്ത സര്‍ക്കാരിനു മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ മാധ്യമ വാര്‍ത്തകളില്‍ വരുന്നതുപ്രകാരം മതേതരത്വ വിരുദ്ധമാണ്. ‘സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകുന്നേരത്തേക്ക് മാറ്റണമെന്നും ഓണം, ക്രിസ്മസ്, മധ്യവേനല്‍ അവധികള്‍ വെട്ടിക്കുറച്ച് അധ്യയനസമയം വര്‍ധിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നാണ് വാര്‍ത്തകള്‍. അതായത്, പ്രവൃത്ത് ദിനങ്ങളിലെ പൊതുവിദ്യാഭ്യാസ സമയംപോലും മതപഠനത്തിനനുസരിച്ച് ക്രമീകരിച്ചു കൊള്ളണം! ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍ തന്നെ, മതപഠനം കഴിഞ്ഞു…

    Read More »
  • ക്രൈസ്തവ പുരോഹിതരുടെ ലൈംഗിക പീഡനം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ക്കു തുടര്‍ച്ചയുണ്ടാകും; പുതിയ കമ്മീഷന്‍ തലവനെ നിയമിച്ച് പോപ്പ് ലിയോ; ആഗോള സഭയുടെ വിശ്വാസ്യത തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപനം; കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് നയിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍

    വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡന വിഷയങ്ങളില്‍ മുന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ക്കു പിന്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പാക്കി പോപ്പ് ലിയോ. കുട്ടികള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരേ വത്തിക്കാന്റെ കമ്മീഷന്റെ പുതിയ തലവനായി ഫ്രഞ്ച് ആര്‍ച്ച് ബിഷപ്പിനെ നിയമിച്ചാണു നടപടികള്‍ തുടങ്ങിയത്. ആഗോള സഭയുടെ വിശ്വാസ്യത തകര്‍ത്ത പ്രശ്‌നത്തെ നേരിടാനുള്ള പോപ്പിന്റെ ആദ്യ നീക്കമായിട്ടാണു നടപടിയെ വിലയിരുത്തുന്നത്. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ചേംബറിയിലെ ആര്‍ച്ച് ബിഷപ്പായി തുടരുന്നതിനൊപ്പം കുട്ടികളുടെ സംരക്ഷണത്തിനുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റയും അമ്പത്തൊമ്പതുകാരനായ തിബോള്‍ട്ട് വെര്‍ണി പ്രവര്‍ത്തിക്കും. ലൈംഗിക പീഡന വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ സഭയെ ബാധിച്ചതിനെത്തുടര്‍ന്ന് 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണു വത്തിക്കാന്‍ കമ്മിഷനെ നിയമിച്ചത്. ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ സഭയില്‍നിന്നുയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ സന്‍മാര്‍ഗ ക്രമത്തെ ആകെ ബാധിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുമുമ്പുള്ളവര്‍ ഈ വിഷയത്തെ കാര്യമായി പരിഗണിച്ചിരുന്നില്ല. അതാതു സഭകള്‍ക്ക് നടപടിയെടുക്കാനുള്ള മൗനാനുവാദം നല്‍കുകയായിരുന്നു. എന്നാല്‍, പോപ്പിന്റെ നടപടി വന്നതിനു പിന്നാലെ ലോകമെമ്പാടും പുരോഗിതര്‍ക്കെതിരേ ക്രിമിനല്‍…

    Read More »
  • വീട്ടുകാരുടെ സമ്മതമില്ലാതെ അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചു… പെൺകുട്ടി മരിച്ചതായി കണക്കാക്കി ചടങ്ങുകൾ നടത്തി കുടുംബം; കൊല്ലാതെ വിട്ടതു ഭാഗ്യമെന്ന് പ്രതികരണം

    കൊൽക്കത്ത: അന്യമതസ്ഥനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളുടെ മരണാനന്തര ചടങ്ങുകൾ നടത്തി. ബംഗാളിലെ ഷിബ്നിബാസ് ഗ്രാമത്തിലാണ് സംഭവം. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറി പ്രണയിച്ചയാൾക്കൊപ്പം പെൺകുട്ടി ജീവീക്കാൻ തീരുമാനിക്കുകയും അയാൾക്കൊപ്പം പോവുകയും ചെയ്തു. ഇതേ തുടർന്ന് ജീവിച്ചിരിക്കുന്ന പെൺകുട്ടിയെ മരിച്ചതായി കണക്കാക്കി മരണാനന്തര ചടങ്ങുകൾ നടത്തുകയാണ് കുടുംബം. കുടുംബത്തെ അപമാനിച്ചതിനെ തുടർന്നാണ് ഈ ചടങ്ങ് നടത്തുന്നതെന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞു. പെൺകുട്ടി വീടുവിട്ടതിനു ശേഷം പന്ത്രണ്ടാം ദിവസമാണ് വീട്ടുകാര്‍ ചടങ്ങുകൾ നടത്തിയത്. പെൺകുട്ടിയുടെ ഫോട്ടോ മാലയിട്ടു വച്ച് അതിനു സമീപം ഒരു പുരോഹിതൻ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും വീട്ടുകാർ കർമങ്ങൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ‘അവളുടേതായുള്ള എല്ലാവസ്തുക്കളും ഞങ്ങൾ ഇതിനോടകം തന്നെ കത്തിച്ചു കളഞ്ഞു.’– എന്നാണ് പെൺകുട്ടിയുടെ അമ്മ പറഞ്ഞത്. ‘ഞങ്ങൾക്ക് അവൾ മരിച്ചതു പോലെയാണ്. ഞങ്ങള്‍ അവളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. പക്ഷേ, അവൾ അത് അനുസരിച്ചില്ല. അവൾ…

    Read More »
  • ദേവി മൂകാംബികയ്ക്ക് കാണിക്കയായി ഒന്നേകാല്‍ക്കോടിയുടെ സ്വര്‍ണമുഖം

    മംഗളൂരു: കൊല്ലൂര്‍ മൂകാംബികദേവിക്ക് ചാര്‍ത്താന്‍ ഒന്നേകാല്‍ക്കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമുഖം സമര്‍പ്പിച്ചു. ഒരുകിലോ സ്വര്‍ണംകൊണ്ട് അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്ക് ചേര്‍ന്ന മുഖരൂപമാണ് സമര്‍പ്പിച്ചത്. തുമകൂരു സിറയിലെ ആയുര്‍വേദ ഡോക്ടര്‍ ലക്ഷ്മി നാരായണയാണ് ബുധനാഴ്ച രാവിലെ ക്ഷേത്രത്തില്‍ ദേവീമുഖരൂപം നല്‍കിയത്. സ്വര്‍ണമുഖാവരണത്തില്‍ രത്‌നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുണ്ട്. ജീവിതത്തില്‍ മൂകാംബികദേവിയുടെ അനുഗ്രഹം ലഭിച്ചതിനാലും ഒരു പ്രധാന കാര്യം സാധിച്ചതിനാലുമാണ് ഈ ഉപഹാരം ദേവിക്ക് സമര്‍പ്പിക്കുന്നതെന്ന് ലക്ഷ്മി നാരായണ ക്ഷേത്രംഭാരവാഹികളോടെ പറഞ്ഞു. പ്രധാന അവസരങ്ങളില്‍ പൂജയ്‌ക്കൊപ്പം ഈ സ്വര്‍ണമുഖം ചാര്‍ത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി അറിയിച്ചു.

    Read More »
  • മക്കളുടെ നക്ഷത്രം ഇതാണോ? മാതാപിതാക്കള്‍ക്ക് ഉടന്‍ ‘ടന്‍ ടാനാ ടന്‍’…

    ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണുള്ളത്. ഇതില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഗുണങ്ങളാണുള്ളത്. ജനന സമയമനുസരിച്ച് ഇതില്‍ മാറ്റം വരുമെങ്കിലും പൊതുഫലം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കും. ചില നക്ഷത്രക്കാര്‍ ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് ഭാഗ്യവുമായാണ് കടന്നുവരുന്നത്. ഇവര്‍ കുടുംബത്തില്‍ കോടീശ്വരയോഗം കൊണ്ടുവരും. ഈ നക്ഷത്രക്കാര്‍ ആരൊക്കെയെന്നും അവരുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്നും നോക്കാം. 1. അശ്വതി – മാതാപിതാക്കള്‍ക്കും വീടിനും ഭാഗ്യവുമായി ജനിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. കഷ്ടകാലമെല്ലാം മാറി നല്ലകാലം തേടിയെത്തും. കുടുംബത്തില്‍ സമ്പത്സമൃദ്ധി കൊണ്ടുവരുന്നവരും കൂടിയാണ് ഈ നക്ഷത്രക്കാര്‍. 2. ഭരണി – മാതാപിതാക്കള്‍ക്ക് ഭാഗ്യം കൊണ്ടുവരുന്ന അടുത്ത നക്ഷത്രം ഭരണിയാണ്. ഈ നക്ഷത്രക്കാര്‍ മക്കളായി ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് ഭാഗ്യവും ഉയര്‍ച്ചയും സര്‍വൈശ്വര്യവുമാണ് ഫലം. കൂടാതെ ഏറെ ഗുണഫലങ്ങളും കുടുംബത്തിനുണ്ടാകും. മാതാപിതാക്കള്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കാനും സാദ്ധ്യത കൂടുതലാണ്. 3. മകം – മാതാപിതാക്കള്‍ക്ക് ഭാഗ്യവുമായി ജനിക്കുന്നവരാണ് മകം നക്ഷത്രക്കാര്‍. ഇവര്‍ ജനിക്കുന്നതോടെ കുടുംബത്തിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമെല്ലാം മാറും. ഐശ്വര്യവുമായി ജനിക്കുന്ന നക്ഷത്രക്കാരാണിവര്‍. സാമ്പത്തികമായും…

    Read More »
  • കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം- അങ്കമാലി അതിരൂപത പിളര്‍പ്പിലേക്ക്; ജനാഭിമുഖ കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ല; ഒന്നിക്കാന്‍ കഴിയില്ലെന്നും പിരിയാമെന്നും അല്‍മായ മുന്നേറ്റം; മാര്‍ ജോസഫ് പാംപ്ലാനിയെ തടഞ്ഞുവച്ച് അസഭ്യവര്‍ഷം നടത്തിയിട്ടും നടപടി എടുക്കുന്നില്ലെന്ന് നാലു സോണുകളില്‍ ചേര്‍ന്ന വൈദിക യോഗം

    കൊച്ചി: കുര്‍ബാന തര്‍ക്കം അതിരൂക്ഷമായി തുടരുന്ന എറണാകുളം-അങ്കമാലി അതിരൂപത പിളര്‍പ്പിന്റെ വക്കില്‍. ജനാഭിമുഖ കുര്‍ബാനയുടെയും അള്‍ത്താര അഭിമുഖ കുര്‍ബാനയുടെയും പേരില്‍ സഭാ നേതൃത്വവും ഒരുപറ്റം വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികളുമാണ് വിഘടിച്ചു നില്‍ക്കുന്നത്. കുര്‍ബാനത്തര്‍ക്കം പരിഹരിക്കാന്‍ സിറോ മലബാര്‍ സഭാനേതൃത്വത്തിന് കഴിയാത്തതിനല്‍ എറണാകുളംഅങ്കമാലി അതിരൂപതയെ രണ്ടായി പിളര്‍ത്താമെന്ന നിര്‍ദ്ദേശവുമായി ജനാഭിമുഖ കുര്‍ബാന അനുകൂലികളായ അല്‍മായ മുന്നേറ്റം രംഗത്തുവന്നത്. സിനഡ് അനുകൂലികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ജനാഭിമുഖ കുര്‍ബാനയ്ക്ക് ബിഷപ്പുമാര്‍ അംഗീകാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കുര്‍ബാനത്തര്‍ക്കം നീട്ടിക്കൊണ്ടുപോയി സംഘര്‍ഷം തുടരുന്നത് സഭയ്ക്കും സമൂഹത്തിനും നല്ലതല്ല. വിശ്വാസികളെയും വൈദികരെയും അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ച് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെങ്കില്‍, പരസ്പരം ചര്‍ച്ച ചെയ്ത് പിരിയാനുള്ള സമയമായി. ബിഷപ്പുമാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ജനാഭിമുഖ കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ലെന്നും താത്കാലിക പരിഹാരങ്ങള്‍ കൊണ്ട് പ്രശ്നം തീര്‍ക്കാനാവില്ലെന്നും അല്‍മായ മുന്നേറ്റം വ്യക്തമാക്കി. എറണാകുളത്തിന്റെ പൈതൃകവും പാരമ്പര്യവും പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ച് ജനാഭിമുഖ കുര്‍ബാന അനുവദിക്കാന്‍ ബിഷപ്പുമാര്‍ തയ്യാറാകണം. എറണാകുളത്തെ വൈദികരുടെയും വിശ്വാസികളുടെയും ജനാഭിമുഖ…

    Read More »
  • 210 വിവാഹങ്ങള്‍; 521 ചോറൂണുകള്‍; വഴിപാടിനത്തില്‍ 81.26 ലക്ഷം; നിര്‍മാല്യംമുതല്‍ വന്‍ തിരക്ക്; ശയനപ്രദക്ഷിണം അനുവദിച്ചില്ല; വരുമാനത്തിലും കുതിച്ച് ഗുരുവായൂര്‍ ക്ഷേത്രം

    ഗുരുവായൂര്‍: ദര്‍ശനത്തിനും വിവാഹങ്ങള്‍ക്കും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്. 210 വിവാഹങ്ങള്‍ നടന്നു. ദര്‍ശനത്തിനും വിവാഹങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ നടത്തിയത് ഭക്തര്‍ക്ക് ഉപകാരപ്രദമായി. നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കനുഭവപെട്ടു. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നടതുറന്നതു മുതല്‍ ഭക്തരുടെ വന്‍ തിരക്കുണ്ടായി. കൊടിമരത്തിന് സമീപത്തകൂടി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചു. തിരക്ക് കാരണം ചുറ്റമ്പലപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിച്ചില്ല. പുലര്‍ച്ചെ അഞ്ച് മുതല്‍ വിവാഹങ്ങള്‍ ആരംഭിച്ചു. അഞ്ച് മണ്ഡപങ്ങളിലും താലികെട്ട് നടന്നു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്ത് പ്രത്യേക സംവിധാനം ഒരുക്കി വിവാഹ പാര്‍ട്ടിക്കാര്‍ക്ക് ടോക്കണ്‍ നല്‍കി ക്രമീകരണം ഒരുക്കി. വധുവും വരനും ബന്ധുക്കളും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേരെയാണ് വിവാഹ മണ്ഡപത്തിലേക്ക് പ്രവേശനം അനുവദിച്ചത്. 521 കുരുന്നുകള്‍ക്ക് ചോറൂണ്‍ വഴിപാടും നടന്നു. നെയ് വിളക്ക് ശീട്ടാക്കിയ ഇനത്തില്‍ 28.34 ലക്ഷം രൂപ ദേവസ്വത്തിന് ലഭിച്ചു. പുലര്‍ച്ചെ മുതല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ നിറഞ്ഞതിനാല്‍ ഇന്നര്‍ – ഔട്ടര്‍ റിംഗ് റോഡുകളില്‍ ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക്…

    Read More »
  • ‘ഹമേബൂസ് പാപ്പം’: സിസ്റ്റീന്‍ ചാപ്പലില്‍നിന്ന് വെള്ളപ്പുക; പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തു; ആഗോള കത്തോലിക്കാ സഭയ്ക്കു വലിയ ഇടയന്‍; റോബര്‍ട്ട് പെര്‍വാസ്റ്റ് പുതിയ പാപ്പ; ലിയോ പതിനാലാമന്‍ എന്ന് അറിയപ്പെടും

    വത്തിക്കാൻ സിറ്റി:  ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു. യുഎസിൽ നിന്നുള്ള കർദിനാളായ റോബർട്ട് പെർവോസ്റ്റിനെ കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയാണ് റോബർട്ട് പെർവോസ്റ്റ്. ലിയോ പതിനാലാമൻ എന്നാണ് പുതിയ പോപ്പ് അറിയപ്പെടുക. പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺ‌ക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്.  കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ കാണും. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ വലിയതോതിൽ സന്തോഷപ്രകടനങ്ങൾ ഉണ്ടായി. വെളുത്ത പുക കാണാൻ ആളുകൾ ഓടിക്കൂടി. സന്തോഷം കൊണ്ടു തുള്ളിച്ചാടി ആകാശത്തേക്കുനോക്കി പ്രാർഥന നടത്തുകയും ചെയ്തു പലരും. വലിയ ശബ്ദത്തിൽ മണികൾ മുഴങ്ങുകയും ചെയ്തു. 45,000ത്തിലധികം പേരാണു പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുവെന്ന വാർത്ത കേൾക്കാനായി ഇന്നലെ…

    Read More »
  • രാഹു-കേതു രാശിമാറ്റം; നേട്ടങ്ങളുടെ പെരുമഴ കാത്തിരിക്കുന്നത് ആരെയൊക്കെ

    മറ്റു ഗ്രഹങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് രാഹുകേതുക്കളുടെ സഞ്ചാരം. രാശിചക്രത്തില്‍ 18 മാസത്തില്‍ ഒരിക്കല്‍ രാശിമാറുന്ന ഗ്രഹങ്ങള്‍ക്ക് കാരണമാകുന്ന നിഴല്‍ ഗ്രഹമാണ് രാഹു കേതുക്കള്‍. സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണ പഥങ്ങള്‍ പരസ്പരം ഖണ്ഡിക്കുന്ന ബിന്ദുക്കളാണ് ഇവ. ഫലഭാഗ ജ്യോതിഷത്തില്‍ രാഹുകേതുക്കള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്. 2025 മെയ്18- 1200 ഇടവം 4 ന് രാഹു കുംഭത്തിലേക്കും കേതു ചിങ്ങത്തിലേക്കും രാശി മാറുകയാണ്. ഇതു പ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. രാഹുകേതുക്കള്‍ ഉപചയ ഭാവങ്ങളില്‍ (3, 6,11) ചാരവശാല്‍ സ്ഥിതി ചെയ്യുമ്പോഴാണ് അനുകൂലഫലങ്ങള്‍ നല്‍കുന്നത്. ദശയും ദശാപഹാരവും അനുകൂലമാവുകയും ഒപ്പം വ്യാഴത്തിന്റെയും ശനിയുടെയും അനുകൂലാവസ്ഥയും കൂടി ഉണ്ടാവുക ആണെങ്കില്‍ രാഹു കേതു മാറ്റത്തിലെ ദോഷങ്ങള്‍ കൂടുതലായി ബാധിച്ചെന്നു വരില്ല. കൂടെ ജാതകാല്‍ ഉള്ള ബലാബലങ്ങളും ചിന്തിക്കണം. രാഹുകേതു മാറ്റം ഓരോ രാശിക്കാര്‍ക്കും എങ്ങനെയായിരിക്കും എന്നറിയാം. മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): മേടക്കൂറുകാര്‍ക്ക് രാഹു പന്ത്രണ്ടാം ഭാവത്തില്‍ നിന്നും പതിനൊന്നാം…

    Read More »
Back to top button
error: