Religion
-
രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്; 18ന് കേരളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്; മരാമത്ത് ജോലികള്‍ ദ്രുതഗതിയില്‍; വന്‍ നിയന്ത്രണങ്ങളുണ്ടാകും
തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു മേയ് 18ന് കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്.. 18,19 തീയതികളില്‍ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലുള്‍പ്പെടെ ദേവസ്വം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സന്ദര്‍ശിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശബരിമലയില്‍ മരാമത്ത് ജോലികള്‍ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.
Read More » -
സര്‍പ്പങ്ങളുടെ കാവല്‍ക്കാരനായി സുബ്രഹ്‌മണ്യ സ്വാമി; സര്‍പ്പദോഷം മാറ്റാന്‍ എത്തുന്നത് ഭക്തലക്ഷങ്ങള്‍
ക്ഷേത്രങ്ങള്‍ളുടെ നാടാണ് തമിഴ്‌നാട്. സുബ്രഹ്‌മണ്യ സ്വാമിയുടെ ആറുവാസ സ്ഥലങ്ങള്‍ (ആറുപടൈ വീടുകള്‍) എന്നറിയപ്പെടുന്ന ആറു ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നതും തമിഴ്നാട്ടിലാണ്. തിരുപ്രംകുണ്ഡം, തിരുച്ചെന്തൂര്‍, പഴനി, സ്വാമിമലൈ, തിരുത്തണി, പഴമുതിര്‍ച്ചോല എന്നിവയാണ് ആ ക്ഷേത്രങ്ങള്‍. എന്നാല്‍, മുരുക ക്ഷേത്രങ്ങള്‍ക്ക് അത്ര പ്രശസ്തമല്ലാത്ത കര്‍ണാടകയില്‍ ഏറ്റവും വരുമാനം നേടുന്നത് ഒരു സുബ്രഹ്‌മണ്യ ക്ഷേത്രം എന്ന വിവരം അറിയാമോ? ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രമാണത്. ബെംഗളുരുവില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. കര്‍ണാടകയില്‍ നിന്ന് മാത്രമല്ല കേരളം, തമിഴ്നാട്, ആന്ധ്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ഭക്തര്‍ ഇവിടെ ദര്‍ശനത്തിനെത്തുന്നു. 2024-25 വര്‍ഷത്തില്‍ 155.95 കോടിയാണ് ക്ഷേത്രത്തില്‍ വരുമാനമായി ലഭിച്ചത്. സര്‍പ്പങ്ങളെ കാക്കുന്ന സുബ്രഹ്‌മണ്യനെയാണ് ഇവിടെ ആരാധിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്‍ കുമാരപര്‍വതത്തിന്റെ അടിവാരത്തില്‍ കുമാരധാര നദിക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗരുഡന്റെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ സര്‍പ്പരാജാവായ വാസുകി ശിവനെ തപസു ചെയ്തുവെന്നും…
Read More » -
അടുത്ത മാര്‍പാപ്പ: പ്രവചനവുമായി ചാറ്റ് ജിപിടി; പിയെട്രോ പരോലിന്‍, ലൂയിസ് അന്റോണിയോ ടാഗില്‍ എന്നിവര്‍ക്കു സാധ്യത; ആ നിഗമനത്തിന് യുക്തിസഹമായ കാരണവുമുണ്ട്
വാഷിങ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ സംബന്ധിച്ച് ചര്‍ച്ച തുടരവേ പ്രവചനവുമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്(എഐ). കര്‍ദിനാള്‍മാരായ പിയെട്രോ പരോലിന്‍, ലൂയിസ് അന്റോണിയോ ടാഗില്‍ എന്നിവര്‍ക്കാണു ചാറ്റ്ജിപിടി സാധ്യത കല്‍പിച്ചത്. 37 ശതമാനം സാധ്യതയാണു കര്‍ദിനാള്‍ പിയെട്രോ പരോലിന് എ.ഐ. കല്‍പിക്കുന്നത്. കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിലിന് 33 ശതമാനവും. മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് നടക്കാനിരിക്കുന്നതേയുള്ളൂ. 135 കര്‍ദിനാള്‍മാര്‍ക്കാണു വോട്ടവകാശമുള്ളത്. 70 വയസുകാരനായ കര്‍ദിനാള്‍ പിയെട്രോ പരോലിനെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാരമ്പര്യത്തിന്റെ സ്വാഭാവിക അവകാശിയായി പലരും കാണുന്നു. ഇറ്റലിയുടെ പ്രതിനിധിയാണ് അദ്ദേഹം. 2013 മുതല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയാണ് അദ്ദേഹം. നാലു കര്‍ദിനാള്‍മാരുടെ പേരുകള്‍ സഭാധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വരാമെന്നാണു ചാറ്റ്ജിപിടിയുടെ നിഗമനം. മാമോദീസ സ്വീകരിച്ച ഏതൊരു കത്തോലിക്കാ പുരുഷനും തത്വത്തില്‍ മാര്‍പാപ്പ സ്ഥാനത്തേക്ക് മത്സരിക്കാം. പക്ഷേ, മുതിര്‍ന്ന കര്‍ദിനാള്‍മാരില്‍നിന്നാകും തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാരില്‍ 108 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പയാണു നിയമിച്ചത്. ഇത് മുന്‍ മാര്‍പാപ്പയോട് അടുപ്പമുള്ള ഒരു സ്ഥാനാര്‍ത്ഥി…
Read More » -
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരം: തൃശൂരില്‍ ഇന്ന് അനുസ്മരണ റാലി; സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും
തൃശൂര്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരമര്‍പ്പിച്ചു തൃശൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഇന്ന് അനുസ്മരണ ദിനമായി ആചരിക്കും. വൈകീട്ടു നാലിനു പുത്തന്‍പള്ളി ബസിലിക്ക ദേവാലയത്തില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതിരൂപതയിലെ മുഴുവന്‍ വൈദികരും അല്‍മായ പ്രതിനിധികളും വിശ്വാസികളും പങ്കെടുക്കും. ബസിലിക്ക ദേവാലയത്തില്‍നിന്ന് ആരംഭിക്കുന്ന അനുസ്മരണ പ്രാര്‍ഥനാ റാലി നഗരംചുറ്റി തൃശൂര്‍ സെന്റ് തോമസ് കോളജിലെ മോണ്‍. ജോണ്‍ പാലോക്കാരന്‍ ചത്വരത്തില്‍ സമാപിക്കും. തൃശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോസ് നന്തിക്കര സിഎംഐ അനുസ്മരണ പ്രഭാഷണം നടത്തും. മതമേലധ്യക്ഷന്‍മാരും സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിക്കും. ഇടവകകളില്‍നിന്ന് റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ ആര്‍ച്ച്ബിഷപ് ഹൗസ് വളപ്പ്, ഡിബിസിഎല്‍സി, പുത്തന്‍ പള്ളി ബൈബിള്‍ ടവര്‍, ലൂര്‍ദ് കത്തീഡ്രല്‍, എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
Read More » -
വെറും ചരടല്ല, കെട്ടുന്നതിന് മുന്‍പ് ഉറപ്പാക്കുക…
പലരും കയ്യിലും കഴുത്തിലും അരയിലുമുള്‍പ്പെടെ ശരീരത്തില്‍ ചരട് ധരിക്കാറുണ്ട്. സ്‌റ്റൈലിനായി ധരിക്കുന്നത് മുതല്‍ മതാചാരപ്രകാരം ധരിക്കുന്നതുവരെ ഇതില്‍പ്പെടും. എന്നാല്‍, ജ്യോതിഷ ശാസ്ത്രപ്രകാരം ചില നക്ഷത്രക്കാര്‍ കറുത്ത് ചരട് ധരിക്കുന്നത് നല്ലതല്ല എന്നാണ് പറയുന്നത്. എന്നാല്‍, മറ്റുചിലര്‍ക്ക് ഈ ചരട് ധരിക്കുന്നത് വളരെ നല്ലതുമാണ്. ഇതേപ്പറ്റി വിശദമായറിയാം. മേടം രാശിയില്‍പ്പെടുന്ന നക്ഷത്രക്കാരായ അശ്വതി, ഭരണി, കാര്‍ത്തിക എന്നീ നക്ഷത്രക്കാരാണ് ചരട് ധരിക്കാന്‍ പാടില്ലാത്തവര്‍ എന്നാണ് വിശ്വാസം. ഇവര്‍ കറുത്ത ചരട് ധരിച്ചാല്‍ ജീവിതത്തില്‍ നിന്ന് ദാരിദ്ര്യവും സങ്കടവും ഒഴിഞ്ഞ് പോകില്ല. ചൊവ്വയാണ് ഈ രാശിയുടെ അധിപന്‍. ചൊവ്വയുടെ നിറം ചുവപ്പാണ്. അതിന് വിപരീതമാണ് കറുപ്പ്. അതിനാലാണ് കറുപ്പ് ധരിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുന്നത്. ഇവര്‍ക്ക് കറുപ്പിന് പകരം ചുവന്ന നിറത്തിലുള്ള ചരടുകള്‍ ധരിക്കാവുന്നതാണ്. വൃശ്ചികം രാശിയിലെ വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരും കറുത്ത ചരട് ധരിക്കുന്നത് ദോഷം വരുത്തുന്നു. അതേസമയം, കുംഭം രാശിയില്‍ വരുന്ന അവിട്ടം, ചതയം, പൂരൂരുട്ടാതി നക്ഷത്രക്കാര്‍ കറുത്ത ചരട്…
Read More » -
നീറിക്കത്തുന്ന ജാതിവെറി; തമിഴ്‌നാട്ടില്‍ ദലിത് വിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചു; മറ്റൊരു ക്ഷേത്രം നിര്‍മിച്ചു പ്രാര്‍ഥിച്ചോളൂ എന്നു മേല്‍ജാതിക്കാര്‍; ദലിതര്‍ കയറിയ ക്ഷേത്രം അടച്ചുപൂട്ടണമെന്നും ആവശ്യം!
ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രത്തില്‍ ദലിത് വിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് മേല്‍ജാതിക്കാര്‍. നാമക്കല്‍ ജില്ലയിലെ വീസനം ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ മഹാമാരിയമ്മന്‍ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിനിടെ ചൊവ്വാഴ്ചയാണ് സംഭവം. തമിഴ്‌നാട് ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് (എച്ച്ആര്‍ ആന്‍ഡ് സിഇ) കീഴിലുള്ളതാണ് ക്ഷേത്രം. തിങ്കളാഴ്ച തുടങ്ങിയ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനും ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനും അനുവദിക്കണമെന്ന് ക്ഷേത്ര ഭരണസമിതിയോട് ദലിത് വിഭാഗക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന്, ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തിയ ദലിതരെ മേല്‍ജാതിക്കാര്‍ തടയുകയും പ്രവേശനം നിഷേധിക്കുകയുമായിരുന്നു. ഇവിടെ വരുന്നതിന് പകരം ദലിതര്‍ മറ്റൊരു ക്ഷേത്രം നിര്‍മിക്കട്ടെയെന്നാണ് മേല്‍ജാതിക്കാരുടെ വാദം. തര്‍ക്കം രൂക്ഷമായതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. അക്രമം ഒഴിവാക്കാന്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും ദലിതരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ നിരവധി മേല്‍ജാതി സ്ത്രീകള്‍ ക്ഷേത്രത്തിന് ചുറ്റും തടിച്ചുകൂടി പ്രതിഷേധിക്കാന്‍ തുടങ്ങി. ക്ഷേത്രം അടച്ചുപൂട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പൊലീസിനോട് പരിസരം വിട്ടുപോകാനും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം ക്ഷേത്രം പൊതുവായതാണെന്നും സര്‍ക്കാര്‍ നടത്തുന്ന എച്ച്ആര്‍…
Read More » -
കേരളത്തിലെ ഏക മോഹിനി ദേവീ ക്ഷേത്രമായ നിലയ്ക്കൽ പള്ളിയറക്കാവിൽ പത്താമുദയം നാളിൽ പൊങ്കാല മഹോത്സവം നടന്നു…
നിലയ്ക്കൽ: തിരുവിതാംകുർ ദേവസ്വം ബോർഡിന്റെ നിലക്കൽ പള്ളിയറക്കാവ് ദേവി ക്ഷേത്രത്തിൽ പത്താം ഉദയം നാളിൽ പൊങ്കാല മഹോത്സവം. സ്ത്രീകൾ അടക്കം നിരവധി പേർ പൊങ്കാലയിട്ടു. ശബരിമല ശ്രീ സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനീയമായുള്ള ക്ഷേത്രം കൂടിയാണ് നിലക്കൽ പള്ളിയറക്കാവ്. പൊങ്കാല, കലശം, അന്നദാനം, ഗുരുതി, ഭഗവതി സേവ എന്നിവയും ഉണ്ടായി. കേരളത്തിലെതന്നെ ഏക മോഹിനി ക്ഷേത്രമാണ് നിലക്കൽ പള്ളിയറക്കാവ് മോഹിനി ദേവി ക്ഷേത്രം. Also Read – മുകേഷടക്കം 4 എംഎല്‍എമാരും 3 ഹൈക്കോടതി ജഡ്ജിമാരും കശ്മീരില്‍ കുടുങ്ങി; തിരിച്ചെത്തിക്കാന്‍ ശ്രമം
Read More » -
എക്കാലത്തും ക്രിസ്തുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനിന്നയാള്‍; സഭയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ അടിയുറച്ചുനിന്നു; സംസ്‌കാരച്ചടങ്ങുകള്‍ ലളിതമാക്കണമെന്ന് മരണപത്രത്തില്‍ കുറിച്ചു: മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശൂര്‍: എക്കാലത്തും ക്രിസ്തുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനിന്നയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്നു സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പത്രോസിന്റ 266-ാം പിന്‍ഗാമിയായ അദ്ദേഹം ചരിത്രത്തിലെ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയെപ്പോലെ ജനകീയനായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട, എല്ലാവരുടെയും പാപ്പയായിരുന്നു അദ്ദേഹം. നന്‍മയ്ക്കും നീതിക്കും കാരുണ്യത്തിനുംവേണ്ടി ജ്വലിച്ച ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത്. അര്‍ജന്റീനയില്‍നിന്നുള്ള ആദ്യത്തെ പാപ്പയെന്ന നിലയില്‍ പാവപ്പെട്ടവന്റെ വേദന കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നിലകൊണ്ടു ലോകത്തെ മുഴുവന്‍ സ്‌നേഹംകൊണ്ടു കീഴടക്കാനായി. സഭയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ അടിയുറച്ചുനിന്ന് പുരോഗമനപരമായ ചിന്തകളും നിലപാടുകളും കൈക്കൊണ്ടു. ലളിതമായ ജീവിതം നയിച്ചതിനൊപ്പം തന്റെ സംസ്‌കാരവും ലളിതമാക്കണമെന്നു മരണപത്രത്തില്‍ പറഞ്ഞിരുന്നു. സത്യം സ്‌നേഹത്തോടുകൂടി തുറന്നുപറയാനും എല്ലാവര്‍ക്കുംവേണ്ടി ജീവിക്കാനും പാപ്പ സ്ഥാനം അദ്ദേഹം ഉപയോഗിച്ചു. സിബിസിഐ പ്രസിഡന്റ് എന്ന നിലയില്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. ഈ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സംസാരിച്ചിരുന്നു. അദ്ദേഹവും പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇന്ത്യയിലെത്താന്‍ ആഗ്രമുണ്ടായിട്ടും പാപ്പയ്ക്ക് സാധിക്കാതെപോയി. അദ്ദേഹത്തിന്റെ നല്ല മാതൃകകളും ആഹ്വാനങ്ങളും ലോകം ഒരിക്കലും…
Read More » -
ലോകത്തെ ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്റെ നെടുനായകന്‍ ഇനിയാര്? സാധ്യതയായി ഏഴുപേര്‍; 15 ദിവസം കഴിഞ്ഞാല്‍ സിസ്റ്റൈന്‍ ചാപ്പലില്‍ യോഗം ചേര്‍ന്നേക്കും; പാപ്പയുടെ നിത്യതയിലേക്കുള്ള പാതയിലെ ചടങ്ങുകള്‍ ഇങ്ങനെ
വത്തിക്കാന്‍: പാവങ്ങളുടെ നല്ലിടയന്റെ വിയോഗ ദുഖവാര്‍ത്തയുടെ ഞെട്ടലിലാണു ലോകം. ദീര്‍ഘകാലത്തെ ആശുപത്രിവാസത്തിനുശേഷം ജീവിതത്തിലേക്കു തിരിച്ചെത്തിയപ്പോള്‍ ലോകം ആഹ്‌ളാദിച്ചിരുന്നു. എന്നാല്‍, പ്രാര്‍ഥനകളെ വിഫലമാക്കി നിത്യതയില്‍ അദ്ദേഹം അലിഞ്ഞു. 2013ല്‍ കത്തോലിക്ക സഭയെ മനുഷ്യത്വത്തിലേക്കും പരിചരണത്തിലേക്കും പരിഷ്‌കാരത്തിലേക്കും നയിക്കാന്‍ പാപ്പയ്ക്കു കഴിഞ്ഞു. ഈ വിടവ് ഇനി എക്കാലവും നിലനില്‍ക്കുമെന്നും വ്യക്തം. ലോകത്തെ ഏറ്റവും വലിയ മതത്തിന്റെ പരമാധികാരി ആരായിരിക്കുമെന്ന ചര്‍ച്ചയും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ലോകമെമ്പാടും 1.4 ബില്യണ്‍ വിശ്വാസികള്‍ ക്രൈസ്തവരായി ഉണ്ടെന്നാണു കണക്കുകള്‍. എഴുപത്തേഴു വയസുള്ള കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരെല്‍ ആയിരിക്കും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുക. കര്‍ദിനാമാരായ ലൂയിസ് അന്റോണിയോ ടാഗിള്‍ (ഫിലിപ്പൈന്‍സ്), പിയട്രോ പരോളിന്‍ (ഇറ്റലി), പീറ്റര്‍ എര്‍ദോ (ഹംഗറി), റെയ്മണ്ട് ലിയോ ബുര്‍ക്കെ (യുഎസ്എ), മാറ്റേയോ സുപ്പി (ഇറ്റലി), വില്യം ജാക്കോബസ് എയ്ജ്ക് (നെതര്‍ലാന്‍ഡ്‌സ്), മാരിയോ ഗ്രെച്ച് (മാള്‍ട്ട) എന്നിവരില്‍ ആരെങ്കിലും ഒരാളെ തെരഞ്ഞെടുക്കുമെന്നാണു കരുതുന്നത്. ചടങ്ങുകള്‍ ഇങ്ങനെ…. സാധാരണഗതിയില്‍ പോപ്പ് മരണമടഞ്ഞാല്‍ ആറ് ദിവസങ്ങള്‍ കഴിഞ്ഞാകും അവരുടെ ശവസംസ്‌കാരം…
Read More » -
ബാറില്‍ ബൗണ്‍സറായി തുടങ്ങി അസീസിയിലെ ഫ്രാന്‍സിസിന്റെ പേര് അന്വര്‍ഥമാക്കിയ വലിയ ഇടയന്‍; ബിഷപ്പായിരിക്കെ ആഡംബര വസതി ഒഴിഞ്ഞു; സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ വക്താവ്; വിട, പ്രിയപ്പെട്ട പാപ്പ
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (88) കാലംചെയ്തു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടര്‍ന്നാണ്, അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ 2013 മാര്‍ച്ച് 13ന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാന്‍സിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ 266ാമത്തെ മാര്‍പാപ്പയും ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാര്‍പാപ്പയുമാണ് അദ്ദേഹം. ഈശോസഭയില്‍ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള ആദ്യത്തെ മാര്‍പാപ്പയുമായിരുന്നു. 731741 കാലഘട്ടത്തിലെ, സിറിയയില്‍ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാര്‍പാപ്പയും അദ്ദേഹമാണ്. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 1936 ഡിസംബര്‍ 17ല്‍ അര്‍ജന്റീനയില്‍ ബ്യൂണസ് ഐറിസില്‍ ജനിച്ച ജോര്‍ജ് മാരിയോ ബര്‍ഗോളിയോയുടെ പിതാവ് ഇറ്റലിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചു മക്കളില്‍ ഒരാളാണ് ജോര്‍ജ് മാരിയോ. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജോര്‍ജ് മാരിയോ…
Read More »