Religion
-
വിളക്കില്‍ ബാക്കി വരുന്ന തിരി വലിച്ചെറിഞ്ഞാല്‍ ദോഷമോ?
ഹൈന്ദവ വിശ്വാസികള്‍ അവരുടെ വീടുകളില്‍ രാവിലേയും വൈകുന്നേരവും വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്. രണ്ട് നേരം വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ വീട്ടില്‍ ഐശ്വര്യവും വീട്ടിലുള്ളവര്‍ക്ക് സന്തോഷവും സമാധാനവുമുണ്ടാകുമെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വിളക്ക് കത്തിച്ച ശേഷം ബാക്കി വരുന്ന വിളക്ക് തിരി എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. മിക്കവാറും എല്ലാവരും ഈ തിരി വലിച്ചെറിയാറാണ് പതിവ്. എന്നാല്‍, ഇത്തരത്തില്‍ കത്തിത്തീര്‍ന്ന വിളക്ക് തിരികള്‍ ഒരിക്കലും മാലിന്യമായി കണ്ട് വലിച്ചെറിയാന്‍ പാടില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് വഴി അനാവശ്യ ദോഷങ്ങളുണ്ടാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ പ്രവര്‍ത്തി അശുഭകരമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍ പിന്നെ ദോഷമുണ്ടാകാതിരിക്കാന്‍ കത്തി തീര്‍ന്ന തിരികള്‍ എന്ത് ചെയ്യണമെന്നതാണ് മിക്കവരുടേയും സംശയം. വിളക്ക് കത്തിച്ച ശേഷം അവശേഷിക്കുന്ന തിരികള്‍ വൃത്തിയുള്ള ഒരു ഭാഗത്ത് മണ്ണില്‍ കുഴിച്ചിടുന്നതാണ് ഒരു രീതി. അതല്ലെങ്കില്‍ മരത്തിന് ചുവട്ടില്‍ ഉപേക്ഷിക്കുന്ന രീതി സ്വീകരിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ദോഷം സംഭവിക്കാനുള്ള സാദ്ധ്യത കുറയുകയും വീട്ടിലേക്ക് ഐശ്വര്യവും…
Read More » -
തൃക്കാര്‍ത്തിക ഇന്ന്; സകല ദുരിതങ്ങള്‍ക്കും പരിഹാരമായി കാര്‍ത്തിക വിളക്കുകള്‍
വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളും പൗര്‍ണമിയും ചേര്‍ന്നു വരുന്ന ദിവസമാണ് കാര്‍ത്തിക പൗര്‍ണമി. ദീപാവലിക്ക് തുല്യമായ ആഘോഷമാണ്. പ്രകാശത്തിന്റെ അഥവാ വെളിച്ചത്തിന്റെ ഉത്സവം. ഇത് ആദിപരാശക്തിയുടെയും മുരുകന്റെയും വിശേഷ ദിവസമാണ്. ഈ ദിവസം വീടും പറമ്പും വൃത്തിയാക്കി സന്ധ്യയ്ക്ക് കാര്‍ത്തികദീപം കത്തിച്ച്, തൃക്കാര്‍ത്തിക കൊണ്ടാടുന്നു. സകല ദുരിതങ്ങളും കാര്‍ത്തിക വിളക്കുകള്‍ കത്തിച്ചാല്‍ ഇല്ലാതാകും എന്നാണ് വിശ്വാസം. തൃക്കാര്‍ത്തിക ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകമാണ്. ഈ ദിവസം നവരാത്രി പോലെ തന്നെ പ്രധാനമായതിനാല്‍ ദുര്‍ഗ്ഗ, ഭദ്രകാളി, മഹാലക്ഷ്മി, ദേവി ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്. സുബ്രഹ്‌മണ്യന്‍ ശരവണ പൊയ്കയില്‍ അവതരിച്ച ദിവസമാണിത്. അതിനാല്‍ സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ശിവപാര്‍വതി പൂജയ്ക്കും ഈ ദിവസം പ്രാധാന്യമുണ്ട് . തമിഴ്‌നാട്ടിലെ തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രത്തിലും ഈ ദിവസം വിശേഷമായി മഹാദീപം കൊണ്ടാടുന്നു. ത്രിപുരരെ വധിച്ച് വന്ന പരമേശിവനെ പാര്‍വതി ദേവി ദീപം കൊളുത്തി സ്വീകരിച്ച ദിവസമാണിത്. അതിനാല്‍ ദീപോല്‍സവമായി തൃക്കാര്‍ത്തിക ആഘോഷിക്കുന്നു.…
Read More » -
എന്താണ് ഗുരുവായൂര്‍ ഏകാദശി? പ്രാധാന്യമെന്ത്? വത്രാനുഷ്ഠാനം ഇങ്ങനെ
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിച്ചുവരുന്ന ഗുരുവായൂര്‍ ഏകാദശി. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കിവരുന്നത്. ഏറ്റവുമധികം ഭക്തജനങ്ങള്‍ എത്തുന്ന ആഘോഷം കൂടിയാണിത്. ദശമി പുലര്‍ച്ചെ 3ന് തുറക്കുന്ന ക്ഷേത്രനട ദ്വാദശി ദിവസം രാവിലെ 9 വരെ തുറന്നു വയ്ക്കുന്നത് ഭക്തര്‍ക്കെല്ലാം ദര്‍ശനം നല്‍കാനാണ്. ഇത്തവണ ഡിസംബര്‍ 11 ബുധനാഴ്ചയാണ് ഏകാദശി. എന്താണ് ഗുരുവായൂര്‍ ഏകാദശി? ഒരു ചാന്ദ്രമാസത്തില്‍ വെളുത്തതും കറുത്തതുമായി രണ്ട് പക്ഷങ്ങളുണ്ടാകും. ഇരുപക്ഷങ്ങളിലെയും പതിനൊന്നാം ദിവസമാണ് ഏകാദശി എന്നറിയപ്പെടുന്നത്. ഈ ദിവസം അനുഷ്ഠിയ്ക്കപ്പെടുന്ന വ്രതം വിഷ്ണുപ്രീതികരമായി കണക്കാക്കപ്പെടുന്നു. ഏകാദശിയുടെ തലേദിവസവും (ദശമി) പിറ്റേദിവസവും (ദ്വാദശി) കൂടി ഉള്‍പ്പെടുന്നതാണ് വ്രതം. തലേന്നും പിറ്റേന്നും ഒരിയ്ക്കലും ഏകാദശിനാളില്‍ പൂര്‍ണ്ണ ഉപവാസവുമാണ് പറഞ്ഞിട്ടുള്ളത്. ഏകാദശി നാളില്‍ സകല ദേവഗണങ്ങളും ക്ഷേത്രത്തിലെത്തും എന്നാണ് വിശ്വാസം. ഓരോ മണ്‍തരിയിലും വിഷ്ണു ചൈതന്യം പ്രസരിക്കുന്ന ദിനം. ചാന്ദ്രമാസത്തിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. വൃശ്ചികത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. അമാവാസിയുടെ പിറ്റേന്ന് പ്രഥമ…
Read More » -
ഇരട്ടരാജയോഗം, ധനഭാഗ്യം ഫലമായി വരും 3 നക്ഷത്രക്കാര്‍
പുതുവര്‍ഷം അടുത്തെത്തിക്കഴിഞ്ഞു. 2025 സര്‍വസൗഭാഗ്യത്തോടും ഐശ്വര്യത്തോടും കൂടി തങ്ങള്‍ക്ക് ഫലമായി വരണം എന്ന് ആഗ്രഹിയ്ക്കുന്നവരാണ് എല്ലാവരും. പുതുവര്‍ഷത്തില്‍ ജ്യോതിഷത്തിന് പ്രധാന്യമുണ്ട്. പുതുവര്‍ഷം ചില നക്ഷത്രക്കാര്‍ക്ക് നല്ലതും മോശവുമെല്ലാം ഫലമായി വരും. ഇതില്‍ മൂന്ന് നക്ഷത്രങ്ങള്‍ക്ക് ഇരട്ട രാജയോഗം, ധനഭാഗ്യം എന്നിവ പറയുന്നു. ആകെയുള്ള 27 നക്ഷത്രക്കാരില്‍ 2025ല്‍ ഏറെ ഭാഗ്യവും ഉയര്‍ച്ചയും ഫലമായി പറയുന്ന ആ മൂന്ന് നക്ഷത്രക്കാരെക്കുറിച്ചറിയാം. പുണര്‍തം പുണര്‍തം നക്ഷത്രജാതര്‍ ചുവന്ന താമരപ്പൂവ് ദേവീക്ഷേത്രത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിയ്ക്കു. രോഗാദി ദുരിതങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്ക് ശമനമുണ്ടാകും. ഇവര്‍ക്ക് ആഗ്രഹിച്ചതും കൊതിച്ചതും നേടിയെടുക്കും. ആദ്യമുക്കാല്‍ ഭാഗത്ത് ജനിച്ചവര്‍ മിഥുനവും ബാക്കി കര്‍ക്കിടകക്കൂറുമാണ്. ഏത് രാശിയാണെങ്കിലും ഈ നാളുകാര്‍ക്ക് 2025ല്‍ രാജയോഗമാണ് പറയുന്നത്. ജോലി രംഗത്ത് നേട്ടമുണ്ടാകും. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അത് ലഭിക്കും. വിദേശത്ത് പോകാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് അത് ലഭിക്കും. ലോട്ടറി ഭാഗ്യവും ഇവര്‍ക്കുണ്ടാകും. ദുഖങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്ക് ആശ്വസിക്കാന്‍ പല കാര്യങ്ങളും ലഭിയ്ക്കും. എല്ലാ കാര്യങ്ങളിലും നേട്ടമാണ് ലഭിക്കുന്നത്. പൂയം…
Read More » -
2025ല്‍ ധനയോഗം വരുന്ന നക്ഷത്രക്കാര്‍..
ഏതാണ്ട് ഒരു മാസം മാത്രം അകലെയാണ് 2025. പുതുവര്‍ഷം ശുഭഫലങ്ങളോടെ തങ്ങളെ തേടിയെത്തണം എന്നായിരിക്കും ഓരോരുത്തരുടേയും പ്രാര്‍ത്ഥനയും പ്രതീക്ഷയും. പലര്‍ക്കും പല ആഗ്രഹങ്ങളും കാണും. എന്നാല്‍ പൊതുവായി മിക്കവാറും പേര്‍ ആഗ്രഹിയ്ക്കുന്ന ഒന്നാകും ധനഭാഗ്യം. പുതുവര്‍ഷം തങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടുകള്‍ മാറി ധനം വരണം എന്നാഗ്രഹിയ്ക്കുന്നവരാണ് പലതും. നാം ജോലി ചെയ്യുന്നതിന്റെ ആത്യന്തിക ഉദ്ദേശ്യവും ധനം എന്ന ഒരു പ്രധാന കാര്യം കൂടിയാണ്. ജ്യോതിഷപ്രകാരം ചില പ്രത്യേക നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ധനയോഗം പറയുന്നു. ഏതെല്ലാം നാളുകാരാണ് ഇതില്‍ പെടുന്നതെന്നറിയാം. അശ്വതി, ഭരണി ഇതില്‍ ആദ്യ നക്ഷത്രം അശ്വതിയാണ്. ഇവര്‍ക്ക് പൊതുവേ നല്ല ഫലമാണ് പുതുവര്‍ഷം പറയുന്നത്. അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രധാന യോഗങ്ങളില്‍ പെടുന്ന ഒന്നാണ് ധനയോഗം. സാമ്പത്തികമായ ഉന്നതി ഈ നാളുകാര്‍ക്ക് ഫലമായി പറയുന്നു. ധനലാഭവും വസ്തുലാഭവുമെല്ലാം ഫലമായി പറയുന്നു. അടുത്ത നക്ഷത്രം ഭരണിയാണ്. ഭരണിക്കും പുതുവര്‍ഷം സമ്പന്നഭാഗ്യം, ധനയോഗം ഫലമായി പറയുന്നു. ഇവര്‍ക്കുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ധനം വന്നു ചേരും.…
Read More » -
ആയില്യം മഹോത്സവത്തിന് ഒരുങ്ങി മണ്ണാറശാല; ആയില്യം എഴുന്നള്ളത്ത്, ദര്‍ശനം…
ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസമായി നടക്കുന്ന ഉത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങ് നടക്കുന്നത് ആയില്യം നാളിലാണ്. തുലാം മാസത്തിലെ ആയില്യം നാളായ ശനിയാഴ്ച പുലര്‍ച്ചെ നാലിന് നട തുറക്കും. ആറിന് കുടുംബ കാരണവര്‍ ആയില്യം നാളിലെ പൂജകള്‍ ആരംഭിക്കും. അനന്ത – വാസുകീ ചൈതന്യങ്ങള്‍ ഏകീഭാവത്തില്‍ കുടികൊള്ളുന്ന ഇന്ത്യയിലെ തന്നെ അതിപുരാതനമായ നാഗരാജാ ക്ഷേത്രമാണിത്. ഭഗവാന്‍ വാസുകീ ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളില്‍ ചാര്‍ത്തുന്നത്. രാവിലെ 9 മുതല്‍ ഇല്ലത്ത് നിലവറയ്ക്ക് സമീപം വലിയമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. 10ന് കുടുംബ കാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്നുള്ള തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂര്‍ത്തിയാകുമ്പോള്‍ വലിയമ്മ സാവിത്രി അന്തര്‍ജനം ക്ഷേത്രത്തിലെത്തും. ഇളയമ്മ, കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന കാരണവന്മാര്‍ എന്നിവര്‍ വലിയമ്മയെ അനുഗമിക്കും. വലിയമ്മ ശ്രീകോവിലില്‍ പ്രവേശിച്ച് ശ്രീകോവിലില്‍ നിന്നും കുത്തുവിളക്കിലേക്ക് ദീപം പകരുന്നതോടെ…
Read More » -
”18 വര്‍ഷമായി ഭര്‍ത്താവിനെ കാണാനില്ല, ഞാനും മകളും പിരിഞ്ഞ് താമസിക്കുന്നത് നക്ഷത്രങ്ങള്‍ ചേരാത്തതിനാല്‍”
സീ തമിഴ് ടിവിയില്‍ ഏറ്റവും കൂടുതല്‍ വ്യൂവര്‍ഷിപ്പുള്ള ഷോയാണ് തമിഴ തമിഴ എന്ന പ്രതിവാര ചര്‍ച്ച പരിപാടി. കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് മിക്കപ്പോഴും ചര്‍ച്ചാ വിഷയമാകാറുള്ളത്. അടുത്തിടെ തമിഴ തമിഴയില്‍ നടന്ന ഒരു എപ്പിസോഡ് ജ്യോതിഷത്തെ കുറിച്ചായിരുന്നു. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഒരു വശത്തും വിശ്വസിക്കാത്തവര്‍ മറുവശത്തുമായി ചേരി തിരിഞ്ഞ് ഇരുന്നാണ് ചര്‍ച്ച നടന്നത്. അവതാരകനാണ് ചര്‍ച്ച നിയന്ത്രിച്ചത്. ഇന്ത്യയില്‍ ഒട്ടനവധി ആളുകള്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്തിന് ഏറെ പറയുന്നു സെലിബ്രിറ്റികള്‍ പോലും ഏത് നല്ല കാര്യം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പും തങ്ങള്‍ക്ക് വിശ്വാസമുള്ള ജ്യോതിഷിയെ കണ്ട് അഭിപ്രായം തേടും. ബോളിവുഡിലാണ് ഈ രീതി കൂടുതല്‍. മലയാളത്തിലും അടുത്തിടെയായി ഈ പ്രവണത കാണുന്നുണ്ട്. ഹിന്ദു വിവാഹങ്ങള്‍ പോലും നിശ്ചയിക്കുന്നത് ജാതകവും ജ്യോതിഷവും പരിഗണിച്ചാണ്. ജ്യോതിഷമെന്നത് പ്രവചനമല്ലെന്നും സൂചനകളാണെന്നും മുന്‍കരുതലുകള്‍ എടുത്താല്‍ ഒട്ടൊക്കെ രക്ഷപെടാന്‍ കഴിയുന്ന സൂചനകളാണെന്നുമാണ് ഇതില്‍ വിശ്വസിക്കാന്‍ പറയാറുള്ളത്. ജ്യോതിഷവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നടി രേഖ നായരും എത്തിയിരുന്നു. തമിഴ്…
Read More » -
മോര്‍ അന്തോണിയോസ് മൊണാസ്ട്രി സമര്‍പ്പിക്കുന്നത് വിശ്വാസത്തെ പ്രതി രക്തസാക്ഷികളായവര്‍ക്കായി
കോട്ടയം: തീവ്രവാദികള്‍ തട്ടികൊണ്ടുപോയ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അലപ്പോ ആര്‍ച്ച് ബിഷപ്പ് മോര്‍ ഗ്രിഗോറിയോസ് യോഹന്ന ഇബ്രാഹിം മെത്രാപോലീത്തായുടെയും മധ്യപൂര്‍വദേശത്തെ (Middle East Countries) വിവിധ രാജ്യങ്ങളില്‍ വിശ്വാസത്തെ പ്രതി രക്തസാക്ഷികളായ സുറിയാനി സഭാ മക്കളുടെയും ഓര്‍മയ്ക്കായിട്ടാണ് തിരുവഞ്ചൂര്‍ മോര്‍ അന്തോണിയോസ് മൊണാസ്ട്രി സമര്‍പ്പിക്കുന്നതെന്ന് യാക്കോബായ സഭയുടെ സന്യാസപ്രസ്ഥാനങ്ങളുടെ അധിപന്‍ മാത്യൂസ് മോര്‍ തീമോത്തിയോസ്. എന്തെല്ലാം നഷ്ടപ്പെട്ടാലും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിലുള്ള വിശ്വാസത്തില്‍നിന്ന് വ്യതിചലിക്കാതെ ജീവിക്കുവാന്‍ ആഗ്രഹിച്ച മലങ്കരയിലെ സഭാ മക്കളുടെയും വൈദികരുടെയും നേതൃത്വത്തില്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കീഴില്‍ ആരംഭിച്ച അന്തോണിയോസ് ഇവാഞ്ചലിക്കല്‍ മിഷന്‍ (എഇഎം) ട്രസ്റ്റിന്റെ ആദ്യ സംരംഭമാണ് മോര്‍ അന്തോണിയോസ് മൊണാസ്ട്രി. ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ എക്കാലവും നിലനില്‍ക്കുവാന്‍ തക്കവണ്ണമാണ് ഈ പ്രസ്ഥാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോര്‍ പീലക്‌സീനോസ് പറഞ്ഞു. തിരുവഞ്ചൂര്‍ മോര്‍ അന്തോണിയോസ് മൊണാസ്ട്രിയുടെ കൂദാശ ഫെബ്രുവരി…
Read More » -
യാക്കോബായ സഭക്ക് ഏഴ് പുതിയ റമ്പാൻമാർ; സ്ഥാനാരോഹണം ഫെബ്രുവരി എട്ടിന് തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ പാത്രിയർക്കീസ് ബാവ നിർവഹിക്കും
കോട്ടയം: യാക്കോബായ സുറിയാനി സഭയ്ക്ക് പുതുതായി ഏഴ് റമ്പാൻമാരെ വാഴിക്കും. ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മലങ്കരയിലെ നാലാം ശ്ലൈഹിക സന്ദർശന വേളയിലാണ് ഏഴ് വൈദികർക്ക് റമ്പാൻ സ്ഥാനം നൽകുന്നത്. തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഫെബ്രുവരി എട്ടിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരവും എട്ടിന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടക്കും. കുർബാന മധ്യേനടക്കുന്ന പ്രത്യേക ശുശ്രൂഷയിൽ ഏഴ് വൈദികരെ പരിശുദ്ധ പാത്രിയർക്കീസ് ബാവാ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തും. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയൻ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്തയായ തെരഞ്ഞെടുക്കപ്പെട്ട ഫാ. ജോർജ്ജ് വയലിപ്പറമ്പിൽ, മോർ അന്തോണിയോസ് മൊണാസ്ട്രിക്കുവേണ്ടി ഫാ. ഡോ: കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. ജോഷി വെട്ടിക്കാട്ടിൽ, ഫാ. കുര്യൻ പുതിയപുരയിടത്തിൽ, ഫാ. കുര്യാക്കോസ് ജോൺ പറയൻകുഴിയിൽ, പൗരസ്ത്യ സുവിശേഷ സമാജത്തിനു വേണ്ടി ഫാ. മാത്യു ജോൺ പൊക്കതയിൽ, ഫാ. വർഗ്ഗീസ് കുറ്റിപ്പുഴയിൽ എന്നിവർക്കാണ്…
Read More » -
കത്തോലിക്കാ സഭ സ്വവർഗ്ഗ വിവാഹത്തെ അംഗീകരിക്കുന്നില്ല; സ്വവർഗ്ഗ വിവാഹ ആശീർവാദത്തിൽ വിശദീകരണവുമായി കെസിബിസി ജാഗ്രതാ കമ്മീഷൻ രംഗത്ത്
കൊച്ചി: സ്വവർഗ്ഗ വിവാഹ ആശീർവാദത്തിൽ വിശദീകരണവുമായി കെസിബിസി ജാഗ്രതാ കമ്മീഷൻ രംഗത്ത്. കത്തോലിക്കാ സഭ സ്വവർഗ്ഗ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന് കെസിബിസി വ്യക്തമാക്കി. സ്വവർഗ്ഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കുക എന്നത് സഭയുടെ തുറന്ന മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ സ്വവർഗ്ഗ വിവാഹങ്ങൾ ആശീർവദിക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ അനുമതി നൽകിയിട്ടില്ല. പങ്കാളികളെ ആശീർവദിക്കുന്നതിലൂടെ അവരുടെ തെറ്റിനെ ശരിവയ്ക്കുക അല്ല ഉദ്ദേശം. അവരുടെ ക്രമരഹിതമായ ജീവിതാവസ്ഥകൾക്ക് ഇതുവഴി മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ വ്യക്തമാക്കി. മാർപ്പാപ്പയുടെ സന്ദേശം സ്വവർഗ വിവാഹത്തിനുള്ള അനുമതിയായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് സഭയുടെ വിശദീകരണം വന്നത്. സ്വവർഗ്ഗ ലൈംഗിക പങ്കാളികളെ ആശീർവദിക്കാൻ വൈദികർക്ക് അനുമതി മാർപ്പാപ്പ നൽകിയെന്ന് നേരത്തെ വാർത്ത പുറത്ത് വന്നിരുന്നു. വത്തിക്കാൻ നയത്തിൽ മാറ്റം വരുത്തുന്ന പുതിയ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. എന്നാലിത് സ്വവർഗ വിവാഹത്തിനുള്ള അനുമതിയായി തെറ്റിദ്ധരിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്. ആശീർവാദം നൽകുന്ന ചടങ്ങിന് വിവാഹ ചടങ്ങുകളുമായി സാമ്യം പാടില്ലെന്നും നിർദ്ദേശമുണ്ട്. നേരത്തെ ട്രാന്‍സ് വിഭാഗങ്ങളിലുള്ളവരെ പിന്തുണയ്ക്കുന്ന നിലപാട്…
Read More »