Religion
-
മീനടം ശ്രീനാരായണപുരം ആദിത്യവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര 10ന്
കോട്ടയം: മീനടം 1687-ാം നമ്പർ എസ്എൻഡിപി ശാഖാ നേതൃത്വത്തിൽ നടക്കുന്ന ആറാട്ട് ഘോഷയാത്രയിൽ യൂത്ത് മൂവ്മെൻ്റ്, വനിതാ സംഘം, വിവിധ കുടുംബ യൂണിറ്റുകൾ, മൈക്രോ യൂണിറ്റുകൾ, മീനടത്തെ വ്യാപാര സ്ഥാപങ്ങൾ, രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങൾ എന്നിവരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വർണ്ണ ശബളമായ ആറാട്ട് മഹത്സവമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എസ്എൻഡിപി യൂത്ത് മൂവ്മെന്റിന്റെ (Reg no.320) നേതൃത്വത്തിൽ മീനടം പഞ്ചായത്ത് ഓഫീസിനു സമീപം പിന്നണി ഗായകനും മാളികപ്പുറം സിനിമയിൽ പാടിയ പ്രകാശൻ നയിക്കുന്ന പത്തനംതിട്ട സരംഗിൻ്റെ ഗാനമേളയും ഉണ്ടായിരിക്കും.
Read More » -
പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം സന്ദർശിച്ചു; ധ്യാനകേന്ദ്രത്തിലെ ദൈവീക ശുശ്രൂഷകൾ പരിശുദ്ധ സഭയ്ക്ക് ഏറെ അനുഗ്രഹമാണെന്ന് മോർ യാക്കൂബ് ബബാവി
തിരുവഞ്ചൂർ: തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിലെ ദൈവീക ശുശ്രൂഷകൾ പരിശുദ്ധ സഭയ്ക്ക് ഏറെ അനുഗ്രഹമാണെന്ന് മോർ യാക്കൂബ് ബബാവി. മഞ്ഞനിക്കര പെരുന്നാളിനോട് അനുബന്ധിച്ച് കേരളത്തിലെത്തിയ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയായ മോർ യാക്കൂബ് ബബാവി മെത്രാപ്പോലീത്ത തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം സന്ദർശിച്ച ശേഷം വിശ്വാസികളെ ആശീർവദിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലങ്കരയിലെ ദൈവജനത്തിന്റെ വിശ്വാസത്തെ പരിശുദ്ധ അന്ത്യോഖ്യൻ സിംഹാസനം മാനിക്കുന്നതായും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹങ്ങളും വാഴ്വുകളും നേരുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ധ്യാനകേന്ദ്രത്തിൽ നടക്കുന്ന ദൈവീക ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്ന സഖറിയാസ് മോർ പീലക്സിനോസിനെ അദ്ദേഹം അനുമോദിച്ചു. മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മോർ സ്തേഫാനോസ്, മാർക്കോസ് മോർ ക്രിസ്റ്റോഫോറസ്, സഖറിയാസ് മോർ പീലക്സിനോസ്, മാത്യൂസ് മോർ തിമോത്തിയോസ്, ധ്യാനകേന്ദ്രത്തിലെ വൈദികർ, ശുശ്രൂഷകർ, അൽമായർ, ധ്യാനകേന്ദ്രത്തിലെ ആലോചന സമിതി അംഗങ്ങൾ, വചന ഗ്രാമത്തിലെ വിദ്യാർത്ഥികൾ, എ.ഇ.എം. സ്കൂൾ ഓഫ് സ്കിൽസിലെ വിദ്യാർത്ഥികൾ, ലൈഫ് ഓഫ് സർവീസിലെ ഡോക്ടർസ്, നേഴ്സുമാർ എന്നിവർ ചേർന്നാണ് മോർ…
Read More » -
പ്രസിദ്ധമായ മഞ്ഞിനിക്കര പെരുന്നാളിന് കൊടിയേറി: തീര്‍ത്ഥാടന സംഗമം 11 ന് നടക്കും
മഞ്ഞിനിക്കര: മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 91-ാമത് ദുഖ്‌റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കല്‍ കൊടിയേറ്റി. ഇന്നലെ രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേല്‍ കുര്‍ബാനയ്ക്ക് ശേഷം ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, മാത്യൂസ് മോര്‍ തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടത്തിയത്. ഇന്ത്യയിലും, വിദേശത്തുമുള്ള എല്ലാ യാക്കോബായ സുറിയാനി സഭയുടെ പള്ളികളിലും കൊടിയേറി. വൈകിട്ട് ആറിന് കബറിങ്കല്‍ നിന്നും പ്രാര്‍ഥിച്ച് കൊണ്ട് വന്ന കൊടി ഓമല്ലൂര്‍ കുരിശടിയില്‍ ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത ഉയര്‍ത്തി. ഗബ്രിയേല്‍ റമ്പാന്‍, ബേസില്‍ റമ്പാന്‍, ഫാ. റോബി ആര്യാടന്‍ പറമ്പില്‍, ബോബി ജി. വര്‍ഗീസ്, ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍ പങ്കെടുത്തു. 11 നാണ് തീര്‍ഥാടക സംഗമം. 12 ന് പ്രധാന പെരുന്നാള്‍ നടത്തും. മലങ്കരയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ കാല്‍നടയായി യാത്ര ആരംഭിച്ചു. ഒരാഴ്ച നീണ്ടു…
Read More » -
ഒരുക്കങ്ങൾ പൂർത്തിയായി; ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് ഇന്ന് തുടക്കം
പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ 111-ാമത് സമ്മേളനം ഇന്നുമുതല്‍ ചെറുകോല്‍പ്പുഴയിലെ പമ്പാ മണല്‍പുറത്ത് ആരംഭിക്കും. അധ്യാത്മിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് മൂന്നിന് ശ്രീരംഗം മന്നാര്‍ഗുഡി ആശ്രമം മഠാധിപതി ത്രിദണ്ഡി ചെന്തലക്കര ചെമ്പക മന്നാര്‍ഗുഡി ജീയാര്‍ സ്വാമി നിര്‍വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനനാന്ദ തീര്‍ഥപാദര്‍ അധ്യക്ഷത വഹിക്കും. ശ്രീ വിദ്യാധിരാജാ ദര്‍ശന പുരസ്‌കാരം ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയ്ക്ക് കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമര്‍പ്പിക്കും. പരിഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് പി.എസ്. നായര്‍ അറിയിച്ചു. ഒരാഴ്ചക്കാലത്തെ പരിഷത്ത് പരിപാടികളുടെ ഭാഗമായി ഗണപതിഹോമം, നാരായണീയ പാരായണം, പമ്പാ ആരതി, ആധ്യാത്മിക പ്രഭാഷണങ്ങള്‍ എന്നിവ നടക്കും. വിവിധ പരിപാടികളില്‍ പ്രമുഖ സന്യാസി ശ്രേഷ്ഠര്‍, മതപണ്ഡിതര്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിഷത്തിന് മുന്നോടിയായി പന്മന ആശ്രമത്തില്‍ നിന്ന് വെളളിയാഴ്ച ആരംഭിച്ച ജ്യോതി പ്രയാണ ഘോഷയാത്രയും ഇന്നലെ രാവിലെ എഴുമറ്റൂര്‍ പരമഭട്ടാരക ആശ്രമത്തില്‍ നിന്നാരംഭിച്ച ഛായാചിത്ര ഘോഷയാത്രയും അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തില്‍ നിന്ന്…
Read More » -
ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: ജ്യോതി പ്രയാണ ഘോഷയാത്ര നാളെ പന്മനയിൽനിന്നു തുടങ്ങും
പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ജ്യോതി പ്രയാണ ഘോഷയാത്ര നാളെ ചട്ടമ്പി സ്വാമിയുടെ സമാധി സ്ഥലമായ കൊല്ലം പന്മന ആശ്രമത്തില്‍നിന്നും ആരംഭിക്കും. ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് നടക്കുന്ന 111-ാമത് ഹിന്ദുമത പരിഷത്ത് നഗറായ ശ്രീവിദ്യാധിരാജാ നഗറിലെ പരിഷത്ത് പന്തലിലെ കൊടാവിളക്കില്‍ തെളിയിക്കാനുളള ദീപവുമായാണ് ജ്യോതി പ്രയാണം. വ്യാഴാഴ്ച രാവിലെ പന്മന ആശ്രമത്തിലെ ശ്രീ ബാലഭട്ടാരകേശ്വരം ക്ഷേത്ര സന്നിധിയിലെ കെടാവിളക്കില്‍നിന്നും ആശ്രമ മഠാധിപതിസ്വാമി പ്രണവാനന്ദ തീര്‍ഥപാദര്‍ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ക്ക് ദീപം പകര്‍ന്ന് നല്‍കുന്നതോടെ ജ്യോതി പ്രയാണത്തിന് തുടക്കമാകും. വെള്ളിയാഴ്ച രാവിലെ ആശ്രമത്തില്‍നിന്നു പുറപ്പെട്ട് വിവിധ ക്ഷേത്രങ്ങളിലേയും ഹൈന്ദവ സംഘടനകളുടേയും സ്വീകരണങള്‍ ഏറ്റുവാങ്ങി വൈകിട്ട് ഏഴിന് കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദാശ്രമത്തില്‍ ഘോഷയാത്ര ആദ്യ ദിവസം സമാപിക്കും. ശനിയാഴ്ച രാവിലെ 6.30 ന് കിടങന്നൂര്‍ ആശ്രമത്തിലെ സ്വീകരണത്തോടെ ആരംഭിക്കുന്ന ഘോഷയാത്ര രാത്രി എട്ടിന് നെടുംപ്രയാര്‍ ദേവീ ക്ഷേത്രത്തില്‍ വിശ്രമിക്കും. നെടുംപ്രയാര്‍ ക്ഷേത്രത്തില്‍നിന്നും ഞായറാഴ്ച രാവിലെ 6.25 ന്…
Read More » -
കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 122-ാമത് വലിയ പെരുന്നാളിന് കൊടിയേറി
കുഴിമറ്റം: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 122 മത് വലിയ പെരുന്നാളിന് കൊടിയേറി. 29 മുതൽ ഫെബ്രുവരി 4 വരെയാണ് പെരുന്നാൾ ആചരിക്കുന്നത്. കുഴിമറ്റം പള്ളിയുടെ കല്ലിട്ട പെരുന്നാളിന്റെ ഓർമ്മയാണ് വലിയ പെരുന്നാളായി ആചരിക്കുന്നത്. വലിയ പെരുന്നാൾ ശുശ്രുഷകൾക്ക് ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രപ്പോലീത്തായും ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രപ്പോലീത്തായും മുഖ്യ കാർമികത്വം വഹിക്കും. 29ന് ഇടവക ദിനത്തിൽ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് മെത്രപ്പോലീത്താ പെരുന്നാൾ കൊടി ഉയർത്തി. ഇടവകയിലെ 80 വയസിനു മുകളിൽ പ്രായമായവരെ ആദരിച്ചു. തുടർന്ന് കായിക മത്സരവും സ്നേഹവിരുന്നും നടന്നു. മൂന്ന് നോമ്പിന്റെ ധ്യാനയോഗങ്ങൾ കുഴിമറ്റം ബഥനി ആശ്രമത്തിൽ രാവിലെ 10.30 നു ഉണ്ടാകും. ഫെബ്രുവരി 2ന് മായൽതോ പെരുന്നാൾ ദിനത്തിൽ രാവിലെ 6.45നു പ്രഭാതനമസ്കാരം, 7.45ന് കുർബ്ബാന. മുൻ വികാരിയും പാത്താമുട്ടം പള്ളി വികാരിയുമായ ഫാ. പി.എം. സഖറിയാ പള്ളിക്കാപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് 5.30ന് ഫാ. ജോസഫ് റമ്പാച്ചന്റെ…
Read More » -
തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 31ന് കൊടിയേറും
കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 31ന് കൊടിയേറി 7ന് ആറോട്ടോടു കൂടി കൊടിയിറങ്ങി സമാപിക്കും. രണ്ടാം ഉത്സവദിവസമായ ഫെബ്രുവരി 1 മുതൽ 7-ാം ഉത്സവദിവസമായ ഫെബ്രുവരി 6 വരെ എല്ലാദിവസവും രാവിലെ 8.30 മുതൽ 10 മണിവരെ ശ്രീബലി എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് ദീപാരാധനയും ചുറ്റുവിളക്കുമുണ്ട്. 1-ാം ഉത്സവം (2023 ജനുവരി 31, ചൊവ്വ) വൈകിട്ട് 5 മണിക്ക് ആചാര്യവരണം, 6ന് തന്ത്രിമുഖ്യൻ പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്, ശ്രീവത്സം ഓഡിറ്റോറിയത്തിൽ രാത്രി 7.30 ന് ദിയ കൃഷ്ണ അവതരിപ്പിക്കുന്ന ഭരതനാട്യം, 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്. 2-ാം ഉത്സവം (2023 ഫെബ്രുവരി 1, ബുധൻ) രാവിലെ 7ന് നാരായണീയപാരായണം – വത്സലാ രാജൻ 10.30ന് ഉത്സവബലി, വൈകിട്ട് 5ന് നാരായണീയ പാരായണം – നിഷാ മുരളി, രത്നമ്മ ശശിധരൻ, 7.30ന് ശിവശൈലം ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ, 8.30ന് വിളക്കി നെഴുന്നെള്ളിപ്പ്. 3-ാം ഉത്സവം (2023 ഫെബ്രുവരി 2,…
Read More » -
ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ചു പ്രവേശിക്കാം; ആചാരങ്ങളിൽ മാറ്റം വരുത്തി ധർമസംഘം ട്രസ്റ്റ്
തിരുവനന്തപുരം: ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ചു പ്രവേശിക്കാമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് യോഗത്തിൽ തീരുമാനം. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം ഇക്കാര്യത്തിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ക്ഷേത്രഭാരവാഹികളും വൈദികന്മാരും ശിവഗിരി മഠത്തിന്റെ തീരുമാനം നടപ്പാക്കണമെന്ന് മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു. ശിവഗിരിയിലെ അവസാന മഠാധിപതിയും ഗുരുശിഷ്യനുമായ സ്വാമി ശങ്കരാനന്ദ ഗുരു പ്രസ്ഥാനത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ഷർട്ടിട്ട് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ ഗുരുദേവൻ വരുത്തിയിരുന്നു. അതിന്റെ പിന്തുടർച്ചയെന്ന നിലയിലാണ്, ക്ഷേത്രങ്ങളിൽ ഷർട്ടിട്ടു പ്രവേശിക്കാമെന്ന തീരുമാനം. ഗുരുവും ശിഷ്യപരമ്പരയും നടത്തിയിട്ടുള്ള ക്ഷേത്രങ്ങളുടെ തന്ത്രാവകാശം തലസ്ഥാനമായ ശിവഗിരി മഠത്തിൽ നിക്ഷിപ്തമാണെന്നും ഈ ക്ഷേത്രങ്ങൾ അതു പ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങൾ ശിവഗിരി മഠവുമായി ബന്ധപ്പെട്ട് നടത്തണമെന്നും സന്യാസി സംഘം തീരുമാനമെടുത്തു. ഹൈന്ദവ ക്ഷേത്രങ്ങളിൽ, പ്രത്യേകിച്ചും കേരളത്തിലെ ക്ഷേത്രങ്ങളിൽ…
Read More » -
ഗുജറാത്തിൽ കോടീശ്വരനായ വജ്ര വ്യാപാരിയുടെ മകൾ ഒമ്പതാം വയസ്സിൽ സന്യാസം സ്വീകരിച്ചു
ഗുജറാത്തിൽ കോടീശ്വരനായ വജ്ര വ്യാപാരിയുടെ മകൾ ഒമ്പതാം വയസ്സിൽ സന്യാസം സ്വീകരിച്ചു. വജ്ര വ്യാപാരിയായ ധനേഷിന്റെയും അമി സാംഘ്‌വിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്തവളായ ദേവാന്‍ഷിയാണ് സന്യാസം സ്വീകരിച്ചത്. ജൈന സന്യാസി ആചാര്യ വിജയ് കൃത്യഷൂരിയില്‍ നിന്നാണ് ദേവാന്‍ഷി ദീക്ഷ സ്വീകരിച്ചത്. സൂറത്തിലെ വേസുവില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാര സ്ഥാപനമായ സാംഘ്‌വി ആന്റ് സണ്‍സിന്റെ നിലവിലെ മേധാവിയാണ് ധനേഷ്. ദീക്ഷ സ്വീകരിച്ചതോടെ, പെണ്‍കുട്ടി ധനിക കുടുംബത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കും. ചെറുപ്രായത്തില്‍ തന്നെ സന്യാസത്തോട് അടുപ്പം പുലര്‍ത്തിയ ദേവാന്‍ഷി, സന്യാസിമാരോടൊപ്പം 700 കിലോമീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. അഞ്ച് ഭാഷകള്‍ ദേവാന്‍ഷി കൈകാര്യം ചെയ്യും. ദേവാന്‍ഷി ദീക്ഷ സ്വീകരിക്കുന്നതിന് മുന്‍പ് ചൊവ്വാഴ്ച ബന്ധുക്കള്‍ നഗരത്തില്‍ ഘോഷയാത്ര നടത്തി. അതേസമയം, ബെല്‍ജിയത്തിലും സമാനമായ രീതിയില്‍ ഘോഷയാത്ര നടത്തിയതായി ദേവാന്‍ഷിയുടെ ബന്ധു നീരവ് ഷാ പറഞ്ഞു. ഗുജറാത്തിലെ ചില ജൈന വിഭാഗക്കാരായ വജ്ര വ്യാപാരികള്‍ക്ക് ബെല്‍ജിയവുമായി അടുത്ത ബന്ധമാണുള്ളത്. ഇതിനാലാണ് ബെല്‍ജിയത്തില്‍…
Read More » -
128-ാമത് മാരാമൺ കൺവൻഷൻ 2023 ഫെബ്രുവരി 12 മുതൽ 19 വരെ
മാരാമൺ കൺവൻഷന്റെ 128-ാമത് മഹായോഗം ഫെബ്രുവരി 12 മുതൽ 19 വരെ പമ്പാനദിയുടെ വിശാലമായ മാരാമൺ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും. മണൽപ്പുറത്തേക്കുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. പന്തലിന്റെ കാൽനാട്ട് കർമ്മം ജനുവരി അഞ്ചിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ നിർവ്വഹിച്ചു. ഫെബ്രുവരി 12ന് 2.30 ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ദിലോരാജ് ആർ. കനഗാബെ (ശ്രീലങ്ക), കാനൻ മാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ്പ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ, സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ മുഖ്യ പ്രസംഗകമാണ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസ്സുകൾ പന്തലിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ഈ…
Read More »