Life Style
-
വിജയ് ദേവരക്കൊണ്ടയും രശ്മികയും വിവാഹിതരാകുന്നു; അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വിവാഹ നിശ്ചയം നടന്നെന്ന് റിപ്പോര്‍ട്ട്; രഹസ്യ പ്രണയത്തിന് ഒടുവില്‍ മാംഗല്യം
തെലുഗു സൂപ്പര്‍താരങ്ങളായ വിജയ് ദേവരെക്കൊണ്ടെയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ച് വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 2026 ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരാകും. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. അതീവ സ്വകാര്യമായാണ് ഇരുവരും പ്രണയം മുന്നോട്ട് കൊണ്ടുപോയത്. പ്രണയത്തിലാണോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടുമില്ല. വിവാഹനിശ്ചയത്തെ കുറിച്ചും താരങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. സാരിയില്‍ ഉള്ള ചിത്രം രശ്മിക കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇത് വിവാഹനിശ്ചയത്തിന് താരം ധരിച്ചിരുന്നതാണെന്നാണ് ആരാധകര്‍ കരുതുന്നത്. ദസറ ആശംസകള്‍ക്കൊപ്പമായിരുന്നു ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് താരം ചിത്രം പങ്കുവച്ചത്. ആദിത്യ സര്പോത്ദറിന്റെ ഹൊറര്‍ കോമഡി ചിത്രം തമ്മയാണ് രശ്മികയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ആയുഷ്മാന്‍ ഖുറാന നായകനാകുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും പരേഷ് റാവലുമടക്കമുള്ള പ്രമുഖര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.
Read More » -
സ്വര്‍ണ പണയ വായ്പയില്‍ പിടി മുറുക്കി റിസര്‍വ് ബാങ്ക്; പലിശയടച്ച് പുതുക്കാമെന്ന് മോഹം നടക്കില്ല; വായ്പാ തിരിച്ചടവില്‍ അച്ചടക്കം കൊണ്ടുവരിക ലക്ഷ്യം; അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍
മുംബൈ: സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. പണയ വായ്പയിൽ നിയന്ത്രണം കൊണ്ടുവരുന്ന നിരവധി വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് പുതുക്കിയത്. ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകു, സുതാര്യത ഉറപ്പ് വരുത്തുക, തിരിച്ചടവിൽ അച്ചടക്കം പാലിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്കരണം നടപ്പാക്കുന്നത്. രണ്ട് ഘട്ടമായാണ് പരിഷ്കരണം. ഒന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും. പണയ വായ്പയിന്മേൽ പലിശയടച്ച് പണയം പുതുക്കാനുള്ള സൗകര്യം നിർത്തലാക്കുന്നതാണ് പ്രധാന മാറ്റം. 2026 ഏപ്രിൽ ഒന്നുമുതൽ ഈ പരിഷ്കാരം നടപ്പാകും. വായ്പാ തിരിച്ചടിവില്‍ അച്ചടക്കം കൊണ്ടുവരികയാണ് ലക്ഷ്യം. ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥയും ആർബിഐ കര്‍ശനമാക്കി. മുതലും പലിശയും സഹിതം 12 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം. വായ്പ അടച്ചുതീര്‍ത്താല്‍ പണയ സ്വര്‍ണം ഉടനെ തിരികെ നല്‍കാനും വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നു. വായ്പാ കരാര്‍, മൂല്യനിര്‍ണയം, ലേല നടപടികള്‍ എന്നിവ സുതാര്യമാക്കാൻ ഉപഭോക്താക്കള്‍ക്ക് മനസിലാകുന്ന പ്രാദേശിക ഭാഷയില്‍ എല്ലാ വിവരങ്ങളും…
Read More » -
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ തേടി വന്‍ മാഫിയ; ലൈംഗിക അടിമകളാക്കും, പിന്നാലെ ലഹരിയും; കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം; ഇരകളെ കണ്ടെത്തുന്നത് ഡേറ്റിംഗ് ആപ്ലിക്കേഷന്‍ വഴി
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ വന്‍ മാഫിയ രംഗത്ത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണിവര്‍ ഇരകളെ തേടുന്നതും അകപ്പെടുത്തുന്നതും. അടിമകളായി കഴിഞ്ഞാല്‍ ലഹരിവില്‍പ്പനയ്ക്കുള്ള കാരിയര്‍ ആയും ഇവരെ ഉപയോഗിക്കുന്നുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനമെങ്കിലും ഇവരുടെ നെറ്റ്വര്‍ക്ക് സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്നു. ഗേ ഡേറ്റിങ് ആപ്ലിക്കേഷനായ ഗ്രൈന്‍ഡര്‍ ഡേറ്റിങ് വഴിയാണ് ചൂഷണം. ജിആര്‍ എന്ന ചുരുക്കപ്പേരിലാണ് ഈ ആപ് ചെറുപ്പക്കാരില്‍ അറിയപ്പെടുന്നത്. ആപില്‍ കയറുന്നവരുമായി ആദ്യം പരിചയം സ്ഥാപിക്കും. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കും. വഴങ്ങിയില്ലെങ്കില്‍ പിന്നാലെ പണം വാഗ്ദാനം ചെയ്യും. യാഥാര്‍ഥ്യം അറിയാന്‍ കോഴിക്കോട്ടെ ഒരു പൊതുപ്രവര്‍ത്തകന്‍ മറ്റൊരു പേരില്‍ ആപില്‍ കയറിക്കൂടി, ഉടന്‍ വിളിയെത്തി. വലയിലായെന്ന് കണ്ടാല്‍ ലഹരിക്ക് അടിമയാക്കും. പിന്നെ ലഹരി ശൃംഖലയിലെ കണ്ണിയാക്കും. ഇങ്ങനെ ലഹരിക്കടിമയായവരെയും അന്വേഷണത്തില്‍ കണ്ടുമുട്ടിയെങ്കിലും കൂടുതല്‍ പ്രതികരണത്തിന് തയാറായില്ല. കോഡ് ഭാഷയിലാണ് ഗ്രൂപ്പിലെ ആശയവിനിയമം. ബോട്ടം എന്നാല്‍ ലൈംഗികബന്ധത്തിന് വിധേയരാകുന്നയാള്‍ എന്നര്‍ഥം. ടോപ് എന്നാല്‍ ലൈംഗികമായി…
Read More » -
ഭൂമിയെ നശിപ്പിക്കാന്‍ ആ ഛിന്നഗ്രഹം എത്തുമോ? പതിഞ്ചാം നൂറ്റാണ്ടിലെ നോസ്ട്രഡാമസിന്റെ പ്രവചനം സത്യമാകുമോ? വിചിത്രവും കൃത്യവുമായ പ്രവചനങ്ങള്‍ക്ക് പേരുകേട്ടയാള്‍; ശാസ്ത്ര ലോകത്തിനും കൗതുകം
ന്യൂഡല്‍ഹി: 2025 അവസാനിക്കാന്‍ കേവലം മാസങ്ങള്‍ മാത്രമേയുള്ളൂ. ഇതിനിടയില്‍ ചര്‍ച്ചയാകുന്നത് പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയും ഭിഷഗ്വരനുമായ നോസ്ട്രഡാമസിന്‍റെ പ്രവചനമാണ്. കാരണം ആ പ്രവചനമനുസരിത്ത് 2025 ൽ ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചേക്കാം. പ്രവചനങ്ങള്‍ പലതും ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും വിചിത്രവും അതേസമയം കൃത്യവുമായ പ്രവചനങ്ങൾക്ക് പേരുകേട്ടയാളാണ് നോസ്ട്രഡാമസ് എന്നതാണ് പുതിയ ആശങ്കയ്ക്ക് കാരണം. ആകാശത്ത് നിന്നും ഒരു തീഗോളം ഭൂമിയിൽ പതിച്ചേക്കാം അല്ലെങ്കിൽ ഭൂമിയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോകാം എന്നതാണ് നോസ്ട്രഡാമസിന്‍റെ പ്രവചനം. 2025 സെപ്റ്റംബർ 10 ന് ഒരു വിമാനത്തിന്റെ വലിപ്പമുള്ള 2025 QV9 എന്ന ഛിന്നഗ്രഹം ഭൂമിയുടെ വളരെ അടുത്തുകൂടി കടന്നുപോയതായി നാസ സ്ഥിരീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 10,000 മൈൽ വേഗതയിൽ സഞ്ചരിച്ച ഛിന്നഗ്രഹം ഭൂമിയില്‍ നിന്നും 1.25 ദശലക്ഷം മൈൽ അകലെയായി സുരക്ഷിതമായാണ് കടന്നുപോയത്. ഭൂമിയുടെ ഭ്രമണപഥം ഇടയ്ക്കിടെ മുറിച്ചുകടക്കുന്ന ഛിന്നഗ്രഹങ്ങളുടേയും ഉല്‍ക്കകളുടേയും ഗ്രൂപ്പായ ആറ്റൻ ഗ്രൂപ്പിൽ പെടുന്നതായിരുന്നു ഛിന്നഗ്രഹം. എല്ലാ വർഷവും ഇത്തരത്തില്‍ നൂറുകണക്കിന്…
Read More » -
ബ്രാന്‍ഡ് മൂല്യത്തില്‍ കുതിച്ച് സെലിബ്രിറ്റികള്‍; ക്രിക്കറ്റ് കളിക്കുന്നില്ലെങ്കിലും കോലി തന്നെ മുന്നില്‍; കുതിച്ചു കയറി രശ്മിക; ആദ്യ അമ്പതില്‍ ഇടം നേടാനാകാതെ സഞ്ജു; നേട്ടം കൊയ്തത് ഇവര്‍
മുംബൈ: ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇത്തവണയും സ്പോര്‍ട്സ്, സിനിമ താരങ്ങളുടെ ആധിപത്യം. സ്പോര്‍ട്സില്‍തന്നെ ക്രിക്കറ്റ് താരങ്ങളാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ പട്ടികയില്‍ ഒന്നാമന്‍ വിരാട് കോഹ്ലിയാണ്. അന്താരാഷ്ട്ര ട്വന്റി-20യില്‍ നിന്ന് വിരമിച്ചെങ്കിലും വിരാടിന്റെ മൂല്യം കൂടുകയാണ് ചെയ്തത്. ടോപ് 25 സെലിബ്രിറ്റികളുടെ പട്ടികയില്‍ 231.1 മില്യണ്‍ ഡോളറുമായി കോഹ് ലിയാണ് ഒന്നാമത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.6 ശതമാനം വര്‍ധനയാണ് താരത്തിന്റെ മൂല്യത്തില്‍ ഉണ്ടായത്. രാജ്യാന്തര ധനകാര്യ സ്ഥാപനമായ ക്രോള്‍ ആണ് ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രണ്ടാംസ്ഥാനത്ത് ഇടംപിടിച്ചത് ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് ആണ്. അദ്ദേഹത്തിന്റെ മൂല്യം 170.7 മില്യണ്‍ ഡോളറാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മൂല്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. അടുത്തിറങ്ങിയ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റാകാത്തതാണ് താരത്തിന് വിനയായത്. പട്ടികയില്‍ മൂന്നാംസ്ഥാനത്ത് ഷാരുഖ് ഖാന്‍ ആണ്. 145.7 മില്യണ്‍ ആണ് അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷവും ഈ മൂന്നു…
Read More » -
2025 ലെ നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് ; എംബിബിഎസ് പ്രവേശന ദിവസം 19 കാരന്‍ ആത്മഹത്യ ചെയ്തു ; ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആത്മഹത്യാകുറിപ്പ്
പൂനെ: 2025 ലെ നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കും ഒബിസി വിഭാഗത്തില്‍ 1475 അഖിലേന്ത്യാ റാങ്ക് നേടുകയും ചെയ്ത വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജ് പ്രവേശന ദിവസം തന്നെ ആത്മഹത്യ ചെയ്തു. തനിക്ക് ഡോക്ടര്‍ ആകേണ്ടെന്ന് പറഞ്ഞു കൊണ്ട് മെഡിക്കല്‍ പഠനത്തിന്റെ ആദ്യ ദിവസം മരണത്തിന് കീഴടങ്ങിയത് അനുരാഗ് അനില്‍ ബോര്‍ക്കര്‍ എന്ന 19 കാരനാണ്. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയില്‍ നിന്നുള്ളയാളാണ് അനുരാഗ്. ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് എഴുതിയതായി റിപ്പോര്‍ട്ടുണ്ട്. സിന്ധേവാഹി താലൂക്കിലെ നവാര്‍ഗാവില്‍ താമസിക്കുന്ന അനുരാഗ് കുടുംബത്തോടൊപ്പം താമസിക്കുന്ന അനുരാഗ് വലിയ വിജയത്തെ തുടര്‍ന്ന് എംബിബിഎസ് കോഴ്സിന് പ്രവേശനത്തിനായി ഗോരഖ്പൂരിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലേക്ക്് പോകുന്നതിന് തൊട്ടുമുമ്പായിരുന്നു വീട്ടില്‍ ആത്മഹത്യ ചെയ്തത്. പോലീസ് പറയുന്നതനുസരിച്ച് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ അനുരാഗിനെ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുറിപ്പിലെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും, ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അനുരാഗ് എഴുതിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല,…
Read More » -
പേര് പോലെ തന്നെ പ്രശസ്തമായ കാര്‍ കമ്പവും ; 5.8 കോടി രൂപയുടെ ഫെറാറി മുതല്‍ 2.4 കോടിയുടെ മെഴ്സിഡസ് വരെ ; ദുല്‍ഖര്‍ സല്‍മാന്റെ ആഡംബര കാര്‍ ശേഖരത്തില്‍ വമ്പന്‍മാര്‍
ഇന്ത്യയിലെ പാന്‍ ഇന്ത്യന്‍ നടന്മാര്‍ക്കിടയില്‍ നിര്‍ണ്ണായകമായ സ്ഥാനമുള്ള ദുല്‍ഖര്‍ സല്‍മാന്റെ പേരു പോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ കാര്‍ കമ്പവും. ദുല്‍ഖര്‍ ഒരു വലിയ കാര്‍ കളക്ടറും അതിനെ ഇഷ്ടപ്പെടുന്ന ആളുമാണ്, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തില്‍ ഒന്ന് അദ്ദേഹത്തിനുണ്ട്. ആഡംബര കാറുകളുടെ നികുതി വെട്ടിപ്പ് തടയുന്നതിനായി, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്ന് ‘നുംഖോര്‍’ എന്ന രഹസ്യനാമത്തില്‍ രാജ്യവ്യാപകമായി ഒരു ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍ ആദ്യം റെയ്ഡ് നടന്ന വീടും മറ്റൊന്നായിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തില്‍ ഒന്ന് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ആഡംബര കാര്‍ ശേഖരത്തിലെ ചില പ്രധാന കാറുകളില്‍ ഒന്നാമത്തേത് ഫെറാറി 296 ജിറ്റിബിയാണ്. റൊസോ റൂബിനോ ഫെറാറി 296 GTB ദുല്‍ഖറിന്റെ ഗാരേജിലെ ആദ്യത്തെ ഹൈബ്രിഡ് ഫെറാറിയാണ്. ഇന്ത്യയില്‍ ഏകദേശം 5.88 കോടി രൂപയാണ് ഇതിന്റെ വില. ദുല്‍ഖറിന്റെ റോസോ റൂബിനോ മെറ്റാലിസാറ്റോ കാര്‍ ചെന്നൈയില്‍ വെച്ച് പലതവണ കണ്ടിട്ടുണ്ട്. ഈ…
Read More » -
പ്രത്യേക വൈദഗ്ദ്ധ്യവും ബിരുദവുമുള്ള വിദേശ തൊഴിലാളികളെ മൂന്ന് വര്‍ഷത്തേക്ക് പണിക്ക് വെയ്ക്കാം ; നിലവില്‍ അമേരിക്കയിലുള്ളത് 700,000 എച്ച്-1ബി വിസ ഉടമകള്‍
ന്യൂയോര്‍ക്ക്: കുടിയേറ്റം നിയന്ത്രിക്കാനായി ട്രംപിന്റെ ഏറ്റവും പുതിയ ഉപകരണം എച്ച്‌വണ്‍ ബി വിസയ്ക്കുള്ള ഫീസ് കൂത്തനെ ഉയര്‍ത്തിയതായിരുന്നു. പ്രത്യേക വൈദഗ്ദ്ധ്യവും ബാച്ചിലര്‍ ബിരുദവുമുള്ള വിദേശ തൊഴിലാളികളെ മൂന്ന് വര്‍ഷ കാലയളവിലേക്ക് നിയമിക്കാന്‍ തൊഴിലുടമകളെ സഹായിക്കുന്ന സംവിധാനമാണ് എച്ച്-1ബി വിസ. മൂന്ന് വര്‍ഷം കൂടി നീട്ടാനും സാധിക്കും. നിലവില്‍ രാജ്യത്ത് ഏകദേശം 700,000 എച്ച്-1ബി വിസ ഉടമകളും, അര ദശലക്ഷത്തോളം ആശ്രിതരും ഉണ്ടെന്ന് ക്യാപിറ്റല്‍ ഇക്കണോമി ക്‌സിലെ സാമ്പത്തിക വിദഗ്ദ്ധന്‍ സ്റ്റീഫന്‍ ബ്രൗണ്‍ ഒരു കുറിപ്പില്‍ വ്യക്തമാക്കി. 2012 മുതല്‍ അംഗീകരിക്കപ്പെട്ട എച്ച്-1ബി വിസകളില്‍ 60 ശതമാനവും കമ്പ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ക്കുള്ളതാണെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നു. എന്നാല്‍ ആശുപത്രികള്‍, ബാങ്കുകള്‍, സര്‍വ്വകലാശാലകള്‍, മറ്റ് നിരവധി തൊഴിലുടമകള്‍ എന്നിവര്‍ക്കും എച്ച്-1ബി വിസ അപേക്ഷിക്കാന്‍ കഴിയും. വര്‍ഷം തോറും അനുവദിക്കുന്ന പുതിയ വിസകളുടെ എണ്ണം 65,000 ആയി നിജപ്പെടുത്തി യിട്ടുണ്ട്, കൂടാതെ ബിരുദാനന്തര ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ളവര്‍ക്ക് 20,000 അധിക വിസകളും നല്‍കുന്നു.…
Read More »

