Life Style

    • കോവിഡിനെ അനുസ്മരിപ്പിച്ച് ജപ്പാനില്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവന്‍സ പകര്‍ച്ചവ്യാധി ; ആശുപത്രികള്‍ രോഗികളെകൊണ്ടു നിറയുന്നു ; അനേകം സ്‌കൂളുകള്‍ അടച്ചുപൂട്ടി

      ടോക്കിയോ: കോവിഡിനെ അനുസ്മരിപ്പിച്ച് ജപ്പാനില്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവന്‍സ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. ഫ്‌ലൂ സീസണിനേക്കാള്‍ അഞ്ച് ആഴ്ച മുന്‍പ് അസാധാരണമാംവിധം നേരത്തെയും അതിവേഗത്തിലും കേസുകള്‍ വര്‍ധിച്ചിരിക്കുകയാണ്. പാന്‍ഡെമിക് കാലത്തെ ഓര്‍മ്മകളെ ഉണര്‍ത്തിവിട്ട് ജപ്പാന്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവ ന്‍സ പകര്‍ച്ചവ്യാധി പ്രഖ്യാപിച്ചു. ഈ വ്യാപനം കാരണം ഡസന്‍ കണക്കിന് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാവുകയും, നിറഞ്ഞു കവിയുന്ന വാര്‍ഡുകളുമായി ആശുപത്രി കള്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നതായി നിരവധി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 3 വരെ 4,000-ത്തിലധികം ആളുകളെ ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് മുന്‍ ആഴ്ചയേക്കാള്‍ നാല് മടങ്ങ് കൂടുതലാണ്. രോഗവ്യാപനം തടയാന്‍ രാജ്യത്തുടനീളമുള്ള 135 സ്‌കൂളുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടി. ആളുകള്‍ സാധാരണ മുന്‍കരുതലുകള്‍ എടുക്കണം, വാക്‌സിനേഷന്‍ എടുക്കണം, കൈകള്‍ പതിവായി കഴുകണം, അണുബാധ പകരുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള യാത്രകളും ജനസംഖ്യാ…

      Read More »
    • ഐപിഎസ് ഉദ്യോഗസ്ഥന്‍ തലേദിവസം മുഴുവന്‍ സ്വത്തും ഐഎഎസുകാരി ഭാര്യയ്ക്ക് എഴുതിവെച്ചു ആത്മഹത്യ ചെയ്തു ; 9 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വില്‍പത്രവും കണ്ടെത്തി

      ചണ്ഡീഗഡ്: വില്‍പ്പത്രം തയ്യാറാക്കി ഭാര്യയ്ക്ക് മുഴുവന്‍ സ്വത്തും എഴുതിവെച്ച ശേഷം ഹരിയാനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചു ആത്മഹത്യചെയ്തു. 9 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വില്‍പത്രവും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 7 ന് ചണ്ഡീഗഡിലെ വീട്ടില്‍ വെടിയേറ്റ് മരിച്ചത് വൈ പുരണ്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനാണ്. ഉച്ചയ്ക്ക് 1:30 ഓടെ വീടിന്റെ താഴെയുള്ള മുറിയില്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സൈലന്‍സര്‍ റിവോള്‍വറാണ് ഉപയോഗിച്ചത്. അതിനാല്‍ വീട്ടിലുണ്ടായിരുന്ന ജോലിക്കാരന്‍ വിവരമറിഞ്ഞില്ല. തലേദിവസം വില്‍പത്രം തയ്യാറാക്കി, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന ഭാര്യ അമ്നീത് പി കുമാറിന് സന്ദേശം അയച്ചിരുന്നു. ജപ്പാനില്‍ ഔദ്യോഗിക ഡ്യൂട്ടിയില്‍ ആയിരുന്ന അമ്നീത് പരിഭ്രാന്തിയോടെ ഭര്‍ത്താവിനെ 15 തവണ വരെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന്, അവര്‍ ഇളയ മകളെ വിളിച്ചു. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് ഓടിയെത്തിയ അവര്‍, ബേസ്മെന്റിലെ ഒരു കസേരയില്‍ മരിച്ച നിലയില്‍ പിതാവിനെ കണ്ടെത്തി.…

      Read More »
    • മെസ്സി അല്‍നസറിന്റെ കാലിനോളം പോലും വരില്ല ; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരന്‍ ; പോര്‍ച്ചുഗല്‍ നായകന്റെ ആസ്തി 12,429 കോടി രൂപ

      ലോകഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന താരങ്ങളില്‍ ഏറ്റവും മുന്നിലുണ്ട് പോര്‍ച്ചുഗീസ് നായകനും ഇതിഹാസ ഫുട്‌ബോളറുമായ ക്രിസ്ത്യാനോ റൊണാള്‍ഡോ. സാമ്പത്തിക വിവര-മാധ്യമ സ്ഥാപനമായ ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോളിലെ ആദ്യത്തെ ശതകോടീശ്വരനായി മാറി. കരിയറിലെ വരുമാനം, നിക്ഷേപങ്ങള്‍, എന്‍ഡോഴ്സ്മെന്റുകള്‍ എന്നിവ കണക്കിലെടുത്തുള്ള ഈ മൂല്യനിര്‍ണ്ണയം അനുസരിച്ച് റൊണാള്‍ഡോയുടെ ആസ്തി 12,429 കോടി ആണ്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആസ്തി ട്രാക്ക് ചെയ്യുന്ന ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് ആണ് അല്‍ നസര്‍ സൂപ്പര്‍ സ്‌ട്രൈക്കറുടെ ആസ്തി ആദ്യമായി അളന്നത്.  2002 നും 2023 നും ഇടയില്‍ അദ്ദേഹം ഏകദേശം 4,438.38 കോടി രൂപ ശമ്പളമായി നേടി. പ്രതിവര്‍ഷം ഏകദേശം 154.84 കോടി രൂപ മൂല്യമുള്ള നൈക്കിയുമായുള്ള ഒരു പതിറ്റാണ്ട് നീണ്ട കരാര്‍ ഉള്‍പ്പെടെയുള്ള എന്‍ഡോഴ്സ്മെന്റ് വരുമാനവും താരത്തിനുണ്ട്. 2022-ല്‍ റൊണാള്‍ഡോ സൗദി പ്രോ ലീഗിലെ അല്‍-നസ്രില്‍ ചേര്‍ന്നപ്പോള്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന…

      Read More »
    • നിയമത്തിനു പുല്ലുവില; കന്നഡ ബിഗ്‌ബോസ് പൂട്ടിക്കെട്ടി സര്‍ക്കാര്‍; മത്സരാര്‍ഥികളോടു വീടൊഴിഞ്ഞു പോകാന്‍ നിര്‍ദേശം; 700 പേര്‍ക്ക് പണിപോയി

      ബംഗളുരു: ജോളിബുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സ് പരിസരം അടച്ചുപൂട്ടിയതോടെ കന്നഡ ബിഗ് ബോസ് റിയാലിറ്റിഷോ നിര്‍ത്തിവച്ചു. ബിഗ് ബോസ് മത്സരാര്‍ഥികളോടെല്ലാം വീടൊഴിഞ്ഞ് പുറത്തുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍‍ഡ് ഇന്നലെ പുറപ്പെടുവിച്ച നോട്ടിസിലാണ് ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ എത്രയും വേഗം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. നിയമങ്ങള്‍ പാലിക്കാത്തതിനും അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും ഉള്‍പ്പെടെയാണ് നടപടി. ബിഗ് ബോസിന്റെ പന്ത്രണ്ടാം സീസണ്‍ അവതരിപ്പിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ കിച്ച സുദീപ് ആണ്. അടുത്ത കാലത്താണ് സീസണ്‍ 12 ആരംഭിച്ചത്. BREAKING ഭൂട്ടാന്‍ കാര്‍ കടത്ത്: ദുല്‍ഖറിന്റെ മുന്നൂ വീടുകളില്‍ ഇഡി റെയ്ഡ്; പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിലും പരിശോധന; കോടതി പരാമര്‍ശത്തിന് പിന്നാലെ രേഖകള്‍ പിടിച്ചെടുക്കാന്‍ നീക്കമെന്ന് സൂചന അടച്ചുപൂട്ടല്‍ നടപടികൾക്ക് രാമനഗര തഹസിൽദാർ തേജസ്വിനി മേൽനോട്ടം വഹിച്ചു. ഷോ നിർത്തിവെച്ചതോടെ സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ 700-ൽ അധികം ആളുകളാണ് ജോലി നഷ്ടപ്പെട്ട് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആറുമാസമായി ടെക്നീഷ്യൻമാർ…

      Read More »
    • അടുത്ത വര്‍ഷം ഇന്ത്യയിലെ ശമ്പളം വര്‍ധിക്കും; പത്തുവര്‍ഷത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിരക്ക്; റിയല്‍ എസ്‌റ്റേറ്റ്, നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട വര്‍ധന; നിര്‍മിത ബുദ്ധിയുടെ വരവില്‍ ടെക്കികള്‍ക്ക് തിരിച്ചടി; ഇന്ത്യന്‍ കമ്പനികളെ കേന്ദ്രീകരിച്ചു നടത്തിയ സര്‍വേ പുറത്ത്

      ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഇന്ത്യയിലെ ശരാശരി വേതനത്തില്‍ ഒമ്പതു ശതമാനം വര്‍ധനയുണ്ടാകുമെന്നു വിലയിരുത്തല്‍. കോവിഡ് കാലം ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ ഒരുദശാബ്ദത്തിനിടയിലെ ഏറ്റവും കുറവു വര്‍ധനയാകും ഇതെന്നും ‘വാര്‍ഷിക ശമ്പള വര്‍ദ്ധനവും വിറ്റുവരവും സംബന്ധിച്ച എഒഎന്‍ സര്‍വേ’യില്‍ (Aon Annual Salary Increase and Turnover Survey 2024–25 India) പറയുന്നു. കഴിഞ്ഞ വര്‍ഷം 8.9 ശതമാനമായിരുന്നു വര്‍ധന. ഇതില്‍നിന്ന് നേരിയ ശതമാനം മാത്രമാണ് ഇക്കുറിയെങ്കിലും ലോക സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുമ്പോഴും ഉപഭോഗം, നിക്ഷേപം, നയപിന്തുണ എന്നിവയില്‍ ഇന്ത്യ ആഗോള എതിരാളികളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ നേരിയ വര്‍ധന പോലും പ്രതീക്ഷയ്ക്കു വകനല്‍കുന്നെന്നും ചൂണ്ടിക്കാട്ടുന്നു. 45 മേഖലകളില്‍നിന്നള്ള 1060 കമ്പനികളില്‍ നടത്തിയ സര്‍വേ അനുസരിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ശമ്പളത്തിന്റെ വര്‍ധന ലോക വിപണിയെ അപേക്ഷിച്ചു ശക്തമാണെന്നും പ്രാദേശിക തലത്തിലുള്ള ഉപഭോഗം വര്‍ധിക്കുകയാണെന്നും സര്‍വേയില്‍ പറയുന്നു. പ്രാദേശികവും ആഗോള തലത്തിലും എതിര്‍കാറ്റു വീശുമ്പോഴും ഇന്ത്യയില്‍ സ്ഥിരമായ സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നുണ്ടെന്നു ടാലന്റ് സൊല്യൂഷന്‍സിനെറ കണ്‍സള്‍ട്ടിംഗ്…

      Read More »
    • ‘എന്റെ മകന്‍ വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍’; വിഡിയോ പങ്കുവെച്ച് സീമ ജി. നായര്‍

      കോഴിക്കോട്: ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് മാറി നിന്ന എംഎല്‍എ കെഎസ്ആര്‍ടിസി ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഡിയോ പങ്കുവെച്ച് നടി സീമ ജി. നായര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വയോധികയെ കാണാനെത്തിയതിന്റെ വിഡിയോയാണ് സീമ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ’, എന്നും സീമ കുറിച്ചു. വിഡിയോയില്‍ ഫോണില്‍ സംസാരിക്കുന്ന വയോധിക ‘എന്റെ മകന്‍ വന്നിട്ടുണ്ട്’ എന്ന് പറയുന്നതായി കേള്‍ക്കാം. രാഹുല്‍ മാങ്കൂട്ടത്തിലാണ് അത് എന്നും അവര്‍ പറയുന്നു. മറുതലയ്ക്കലുള്ള ആളോട് രാഹുല്‍ തന്റെ അടുത്തിരിക്കുന്നു എന്ന് പറഞ്ഞശേഷം ഫോണ്‍ രാഹുലിന് കൈമാറി. തുടര്‍ന്ന് രാഹുല്‍ അവരുമായി സംസാരിച്ചു. വയോധിക രാഹുലിനെ ചേര്‍ത്തുപിടിക്കുന്നതായും തലോടുന്നതായും വിഡിയോയിലുണ്ട്. രാഹുലിനെ കണ്ട സന്തോഷം അവര്‍ വീഡിയോയില്‍ ഉടനീളം പങ്കുവെക്കുന്നു. തുടര്‍ന്ന് രാഹുലിനോട് ഒരു ക്ഷേത്രത്തില്‍ പോവാനും വഴിപാടുകള്‍ നടത്താനും അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ പോയ സ്ത്രീ രാഹുലിന് വേണ്ടി വഴിപാട് കഴിച്ചതായി എംഎല്‍എയ്‌ക്കൊപ്പമെത്തിയ…

      Read More »
    • കോപം നിയന്ത്രിക്കാൻ അറിയാത്തവളാണ് ത്യുൻബെ, സ്ഥിരം പ്രശ്നക്കാരി, വൈകാതെ ചികിത്സ തേടേണ്ടി വരുമെന്ന് ഡൊണാൾഡ് ട്രംപ്

      വാഷിങ്ടണ്‍: കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ പ്രശ്‌നക്കാരിയും ദേഷ്യം നിയന്ത്രിക്കുന്നത് സംബന്ധിച്ച തകരാറുള്ളവളുമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ത്യുന്‍ബെയ്ക്ക് ദേഷ്യം നിയന്ത്രിക്കുന്നതില്‍ പ്രശ്‌നമുണ്ട്. അവർ ഒരു ഡോക്ടറെ കാണണം. ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ അവളെ ശ്രദ്ധിച്ചവര്‍ക്കെല്ലാം അക്കാര്യം മനസ്സിലാവുമെന്നും ട്രംപ് പറഞ്ഞു. ത്യുന്‍ബെയുടെ രാഷ്ട്രീയപ്രവർത്തനം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.’അവള്‍ ഒരു പ്രശ്‌നക്കാരിയാണ്, കോപം നിയന്ത്രിക്കുന്നത് സംബന്ധിച്ച തകരാറുള്ളവൾ. അവള്‍ ഒരു ഡോക്ടറെ കാണണം. നിങ്ങള്‍ അവളെ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ മനസ്സിലാവും, ഒരു ചെറുപ്പക്കാരി എന്ന രീതിയില്‍ അവള്‍ക്ക് വലിയ ദേഷ്യവും കിറുക്കുമാണ്’, ട്രംപ് ഫറഞ്ഞു. ത്യുന്‍ബെയ്ക്ക് ദേഷ്യം നിയന്ത്രിക്കുന്നത് സംബന്ധിച്ച പ്രശ്‌നമുണ്ടെന്ന് ട്രംപ് കഴിഞ്ഞ ജൂണിലും പറഞ്ഞിരുന്നു. ഇസ്രയേല്‍ സേന തടഞ്ഞ ബ്രിട്ടീഷ് പതാകയുള്ള ‘മദ്‌ലീന്‍’ എന്ന കപ്പലില്‍ ഇസ്രയേലില്‍ എത്താനുള്ള ത്യുൻബെയുടെ ശ്രമത്തെയും ട്രംപ് വിമര്‍ശിച്ചു.

      Read More »
    • നെറ്റിയില്‍ സുന്ദരമായ പൊട്ടുകള്‍ ഉപയോഗിക്കുന്നവരാണോ? വിഷാംശമുള്ള പശകള്‍ അടങ്ങിയ ബിന്ദികള്‍ ‘ബിന്ദി ലൂക്കോഡെര്‍മ’ ചിലപ്പോള്‍ കാന്‍സര്‍ വരെ ഉണ്ടാക്കാം

      മുമ്പ് മുതല്‍ തന്നെ പൊട്ടുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ നെറ്റിയില്‍ മനോഹരമായ ഡിസൈനുകള്‍ അണിയാറുണ്ട്. പശയുള്ള പൊട്ടുകളിലെ വിഷാംശമുള്ള രാസവസ്തുക്കള്‍ കാരണം നെറ്റിയില്‍ വെളുത്ത പാടുകള്‍ ഉണ്ടാക്കുന്ന ഒരു ത്വക്ക് രോഗമാണ് ‘ബിന്ദി ലൂക്കോഡെര്‍മ’. ഇത് സംബന്ധിച്ച് ഡെര്‍മറ്റോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. പശയിലെ അലര്‍ജിയുണ്ടാക്കുന്നതോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ ഘടകങ്ങള്‍ ചര്‍മ്മത്തിലെ പിഗ്മെന്റ് കോശങ്ങളെ നശിപ്പിക്കുകയും തന്മൂലം ചര്‍മ്മത്തിന് നിറം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. വിഷാംശമില്ലാത്തതോ ഔഷധച്ചെടികള്‍ ഉപയോഗിച്ചുള്ളതോ ആയ പൊട്ടുകള്‍ ഉപയോഗിക്കാനും, ദീര്‍ഘനേരം ധരിക്കുന്നത് ഒഴിവാക്കാനും, ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റുകള്‍ നടത്താനും വിദഗ്ദ്ധര്‍ ഉപദേശിക്കുന്നു. വിഷാംശമുള്ള പശകള്‍ ബിന്ദി ലൂക്കോഡെര്‍മ ഉണ്ടാക്കാം മുന്‍പ് കുങ്കുമം ഉപയോഗിച്ചിരുന്ന പൊട്ടുകള്‍ ഇപ്പോള്‍ വിവിധ രൂപത്തിലും നിറത്തിലും വലുപ്പത്തിലുമുള്ള ഡിസൈനര്‍ പൊട്ടുകള്‍ക്ക് വഴിമാറി. ലൂക്കോഡെര്‍മ എന്നത് പലപ്പോഴും വിറ്റിലിഗോ (വെള്ളപ്പാണ്ട്) എന്ന വാക്കിന് പകരമായി ഉപയോഗിക്കാറുണ്ട്. വിറ്റിലിഗോ സാധാരണയായി ഓട്ടോഇമ്മ്യൂണ്‍ പ്രതികരണത്തിലൂടെ, മെലനോസൈറ്റുകളെ നശിപ്പിക്കുന്നത് വഴി ഉണ്ടാകുന്നതാണ്. ബിന്ദി പശകളിലുള്ള ഈ മെലനോസൈറ്റോടോക്‌സിക്…

      Read More »
    • ഒരാളുമായി പ്രണയം കണ്ടെത്താന്‍ നിങ്ങള്‍ എന്തെല്ലാം ചെയ്യും ? 42 കാരി ലിസ കറ്റലാനോയ്ക്ക് ഡേറ്റിംഗ് ആപ്പുകളൊന്നും പോര ; വഴി നീളെ പരസ്യബോര്‍ഡുകള്‍ വെച്ചു ; വന്നത് 1800 അപേക്ഷകള്‍

      പുതിയ പ്രണയവും പങ്കാളിയെയും കണ്ടെത്താന്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉള്‍പ്പെടെ ആധുനികലോകത്ത് അനേകം മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള 42 വയസ്സുകാരിയായ ലിസ കറ്റലാനോ ഇതിലൊന്നും തൃപ്തയല്ല. തന്നില്‍ ഒരു ആകര്‍ഷണം കണ്ടെത്താന്‍ കക്ഷി സ്വീകരിച്ചമാര്‍ഗ്ഗം അല്‍പ്പം കൂടി വ്യത്യസ്തമായി. പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചു. നിരവധി ഡേറ്റിംഗ് ആപ്പുകളില്‍ കാലങ്ങളോളം തിരഞ്ഞിട്ടും തനിക്ക് ചേര്‍ന്ന ആളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ലിസ ഇത്തരത്തില്‍ ഒരു വേറിട്ട വഴി തേടിയിരിക്കുന്നത്. തന്റെ പുതിയ വെബ്‌സൈറ്റിന്റെ വിവരം നല്‍കുന്ന ഏകദേശം പന്ത്രണ്ടോളം പരസ്യബോര്‍ഡുകളാണ് സ്ഥാപിച്ചത്. തന്നെ ഡേറ്റ് ചെയ്യാന്‍ യോഗ്യരായ അവിവാഹിതരായ പുരുഷന്മാരില്‍ നിന്നുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സൈറ്റില്‍, ലിസ തന്റെ ജീവിതത്തെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രതീക്ഷകളും വ്യക്തമാക്കിയിട്ടുണ്ട്. തമാശയായി തുടങ്ങിയ പരീക്ഷണം പക്ഷേ വമ്പന്‍ പ്രചരണമായി മാറി. പരസ്യബോര്‍ഡില്‍ ലിസയുടെ ഒരു ചിത്രവും കട്ടിയുള്ള മഞ്ഞ അക്ഷരങ്ങളില്‍ സൈറ്റിന്റെ ലിങ്കും കാണാം. വെബ്‌സൈറ്റില്‍ വിശദമായ ഒരു അപേക്ഷാ ഫോം ഉണ്ട്, അതില്‍ ഭാവി പങ്കാളികള്‍ അവരുടെ…

      Read More »
    • മിലാന്‍ ഫാഷന്‍ വീക്കില്‍ ശ്രദ്ധ കവര്‍ന്ന സ്റ്റീവ് ജോബ്‌സിന്റെ മകള്‍, ഫാഷനിസ്റ്റ് ഈവ് ജോബ്സ് ; ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അവര്‍ പങ്കുവെച്ച അവരുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍

      സൂപ്പര്‍ മോഡല്‍ ഗിഗി ഹഡിഡിനൊപ്പം കോപ്പേര്‍ണി റണ്‍വേയില്‍ അരങ്ങേറ്റം കുറിച്ച ഈവ് ജോബ്‌സ് അടുത്തിടെ നടന്ന മിലാന്‍ ഫാഷന്‍ വീക്കിലും ശ്രദ്ധേയ യായി. സ്റ്റീവ് ജോബ്‌സിന്റെ ഫാഷനിസ്റ്റയായ മകളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അവര്‍ പങ്കുവെച്ച അവരുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ലോകത്ത് വിപ്ലവം സൃഷ്ടിച്ച കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ആപ്പിളിന്റെ അന്തരിച്ച സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ഇളയ മകള്‍ ഈവ് ജോബ്സ് ഫാഷന്‍ രംഗത്ത് സ്വന്തമായ ഒരിടം കണ്ടെത്തിയിട്ടിള്ള താരമാണ്. 1998 ജൂലൈ 9-ന് കാലിഫോര്‍ണിയ യിലെ പാലോ ആള്‍ട്ടോയില്‍ ജനിച്ച ഈവ്, വലിയ സൗകര്യ ങ്ങളുള്ള ഒരു വീട്ടിലാണ് വളര്‍ന്നത്. കുട്ടികള്‍ എന്നും വിനയമുള്ളവരായിരി ക്കണമെന്ന് അവരുടെ അമ്മ ലോറെന്‍ പവല്‍ ജോബ്സ് ഉറപ്പുവരുത്തി. ഫ്‌ലോറിഡയിലെ അപ്പര്‍ എചെലോണ്‍ അക്കാദമിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, 2021-ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സയന്‍സ്, ടെക്നോളജി, സൊസൈറ്റിയില്‍ ബിരുദം നേടി. സൂപ്പര്‍ മോഡല്‍ ഗിഗി ഹഡിഡിനൊപ്പം കോപ്പേര്‍ണി ടട22ല്‍ റണ്‍വേയില്‍ ചുവടുവെച്ചുകൊണ്ടാണ്…

      Read More »
    Back to top button
    error: