Life Style

    • കോവിഡില്‍ മാതാപിതാക്കളുടെ പ്രതിസന്ധി നേരിട്ടു കണ്ടു; ജെന്‍ സീ പിള്ളേര്‍ക്ക് ജോലിയെന്നാല്‍ ജീവിതമല്ല; ട്രെന്‍ഡിംഗ് ആകുന്ന ‘ആന്റി-അംബീഷന്‍’; പദവികളേക്കാള്‍ ലക്ഷ്യം വൈകാരിക സ്ഥിരത, ഫ്രീലാന്‍സ് ജോലികള്‍; ശമ്പളം ഒരു പ്രലോഭനമേ അല്ല!

      ന്യൂഡല്‍ഹി: ജീവിതത്തില്‍ വേഗത്തില്‍ പടവുകള്‍ കയറി ‘സെറ്റിലാകുക’യെന്ന ലക്ഷ്യത്തില്‍നിന്ന് ജെന്‍ സീയുടെ ജീവിതലക്ഷ്യം വഴിമാറുന്നുവോ? ആധുനിക ജീവിതത്തിന്റെ സമ്മര്‍ദങ്ങളല്ല, പകരം ജീവിതം ആസ്വദിക്കുകയും ആവശ്യത്തിനു സമയം കണ്ടെത്തി ആഗ്രഹങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയുമാണ് ജെന്‍ സീ സ്വപ്‌നം കാണുന്നതെന്നും പഠനങ്ങള്‍. ദശകങ്ങളായി, അഭിലാഷം അഥവാ ആംബീഷന്‍ (ambition) എന്നതിന് വ്യക്തമായ ഒരു നിര്‍വചനമുണ്ടായിരുന്നു: വേഗത്തില്‍ പടവുകള്‍ കയറുക, കൂടുതല്‍ സമ്പാദിക്കുക, വലിയ ടീമുകളെ നിയന്ത്രിക്കുക, പദവികള്‍ക്ക് പിന്നാലെ പായുക. എന്നാല്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കുന്ന യുവതലമുറയ്ക്കിടയില്‍ ആ നിര്‍വചനം നിശബ്ദമായി തകര്‍ന്നു വീഴുകയാണ്. വിവിധ മേഖലകളില്‍, ജെന്‍ സീ (Gen Z) തൊഴിലാളികള്‍ ഈ പരമ്പരാഗത മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. അത് അവര്‍ക്ക് ലക്ഷ്യബോധം ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് അതിന്റെ ഫലം അവര്‍ക്ക് ഗുണകരമായി തോന്നാത്തതുകൊണ്ടാണ്. അടുത്തിടെ നടന്ന ആഗോള തൊഴില്‍ സര്‍വേകള്‍ ശ്രദ്ധേയമായ മാറ്റമാണു വെളിപ്പെടുത്തുന്നത്. യുവ തൊഴിലാളികളില്‍ പകുതിയോളം പേരും തങ്ങളെ പഴയ അര്‍ത്ഥത്തിലുള്ള ‘അഭിലാഷമുള്ളവര്‍’ ആയി തിരിച്ചറിയുന്നില്ല. പ്രമോഷനുകളേക്കാളും വലിയ പദവികളേക്കാളും വൈകാരിക…

      Read More »
    • എട്ടു വര്‍ഷമായി വാട്‌സ് ആപ്പില്ല, ഫേസ്ബുക്കില്ല; പല ആപ്പുകളും ഒഴിവാക്കി; കാരണം വെളിപ്പെടുത്തി രജിഷ വിജയന്‍

      കൊച്ചി: ജീവിതശൈലിയെക്കുറിച്ചും സോഷ്യല്‍ മീഡിയയോടുള്ള സമീപനത്തെക്കുറിച്ചും വെളിപ്പെടുത്തി മലയാളികളുടെ പ്രിയതാരം രജിഷ വിജയന്‍. കഴിഞ്ഞ എട്ടു വര്‍ഷമായി താന്‍ വാട്സാപ്പ് ഉപയോഗിക്കാറില്ലെന്നും വെര്‍ച്വല്‍ ലോകത്തേക്കാള്‍ നേരിട്ടുള്ള ആശയവിനിമയത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും താരം വ്യക്തമാക്കി. വാട്സാപ്പ് മാത്രമല്ല, ഫെയ്സ്ബുക്കും താന്‍ ഇപ്പോള്‍ ഉപയോഗിക്കാറില്ലെന്ന് രജിഷ പറയുന്നു. നിലവില്‍ ഇന്‍സ്റ്റഗ്രാം മാത്രമാണ് ഉപയോഗിക്കുന്നത്, അതും വളരെ അപൂര്‍വ്വമായി മാത്രം. റീല്‍സ് വന്നതോടെ ആളുകള്‍ ഫോണിന് മുന്നില്‍ അമിതമായി സമയം ചെലവഴിക്കുന്നു. ഒരു പുസ്തകം വായിക്കാനോ സിനിമ കാണാനോ കുടുംബത്തോടൊപ്പം സംസാരിക്കാനോ ആര്‍ക്കും സമയമില്ല. ഇതൊരു വലിയ അഡിക്ഷനാണെന്ന് താരം ചൂണ്ടിക്കാട്ടി. ഫോണ്‍ ഉപയോഗം തന്റെ ചിന്തകളെ നിയന്ത്രിക്കാതിരിക്കാന്‍ പല ആപ്പുകളും താന്‍ നീക്കം ചെയ്തതായും രജിഷ വെളിപ്പെടുത്തി. ഭാവി ജീവിതത്തെക്കുറിച്ച് വലിയ പദ്ധതികളൊന്നുമില്ലാത്ത സ്വഭാവമാണ് തന്റേതെന്ന് രജിഷ പറയുന്നു. പത്തു കൊല്ലം കഴിഞ്ഞാല്‍ എവിടെയായിരിക്കും എന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. നിലവില്‍ നില്‍ക്കുന്ന നിമിഷത്തില്‍ ജീവിക്കുക എന്നതാണ് എന്റെ രീതി. ആര്‍മിയില്‍ ഡോക്ടറാവുക എന്നതായിരുന്നു…

      Read More »
    • ആഡംബര ഫ്‌ളാറ്റ്, ലക്ഷങ്ങള്‍ ശമ്പളം; ആസ്വദിക്കാന്‍ സമയമില്ല; ബംഗളുരുവിലെ ഐടി ജീവിതത്തിന്റെ ദുരിതങ്ങള്‍ പങ്കുവച്ച് യുവാവ്; ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ ‘തൊഴില്‍തര്‍ക്കം’

      ബംഗളുരു: ഐടി നഗരമായ ബെംഗളൂരുവിലെ അമിത ജോലിഭാരവും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും വിഡിയോയിലൂടെ പങ്കുവച്ച് യുവാവ്. കയ്യില്‍ പണവും ആഡംബര സൗകര്യങ്ങളും ഉണ്ടെങ്കിലും തനിക്ക് ഇതൊന്നും ആസ്വദിക്കാന്‍ സമയം കിട്ടുന്നില്ലെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. പ്രതിമാസം 50,000 രൂപ വാടക നല്‍കിയാണ് ഫ്‌ലാറ്റില്‍ താമസിക്കുന്നത്. സ്വിമ്മിംഗ് പൂള്‍, ജിം തുടങ്ങിയ എല്ലാ സൗകര്യങ്ങളും അപ്പാര്‍ട്ട്‌മെന്റിലുണ്ടെങ്കിലും ജോലിത്തിരക്ക് കാരണം ഇവയൊന്നും ഉപയോഗിക്കാന്‍ തനിക്ക് സമയമില്ലെന്ന് അദ്ദേഹം പറയുന്നു. പണം സമ്പാദിക്കാനായുള്ള ഓട്ടത്തിനിടയില്‍ സ്വന്തം ജീവിതം നഷ്ടപ്പെടുന്നതിനെ ഒരു ‘എലിക്കെണി’ എന്നാണ് യുവാവ് വിശേഷിപ്പിക്കുന്നത്. എന്റെ കയ്യില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്, പക്ഷേ അത് ഉപയോഗിക്കാന്‍ സമയമില്ല, എന്നാണ് ഇദ്ദേഹം പറയുന്നത്. പണം ലഭിക്കുന്നുണ്ടെങ്കിലും ജീവിതത്തില്‍ സമാധാനവും സമയവും നഷ്ടപ്പെടുകയാണെന്നും അദ്ദേഹം വിഡിയോയില്‍ കൂട്ടിച്ചേര്‍ക്കുന്നു. തന്റെ അയല്‍വാസികളുടെ അവസ്ഥയും ഇതുതന്നെയാണെന്നും നഗരത്തിലെ ഭൂരിഭാഗം ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളിലെയും പൂളുകളും ജിമ്മുകളും ഉപയോഗിക്കാന്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണെന്നും യുവാവ് വെളിപ്പെടുത്തി.   View this post on Instagram   A post…

      Read More »
    • ‘സംസാരിച്ചതെല്ലാം മരണത്തെക്കുറിച്ചു മാത്രം’; സി.ജെ. റോയി എല്ലാം നേരത്തേ തീരുമാനിച്ച് ഉറപ്പിച്ചു? ആത്മഹത്യാ കുറിപ്പില്‍ ബിസിനസ് പിന്‍ഗാമി ആരെന്ന വ്യക്തമായ നിര്‍ദേശം; അഭിമുഖങ്ങളിലും സംസാരിച്ചത് താന്‍ ഇല്ലാതാകുന്ന കാലത്തെക്കുറിച്ച്

      ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ ഡയറിക്കുറിപ്പുകള്‍ നല്‍കുന്നത് ജീവനൊടുക്കാനുള്ള തീരുമാനം നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു എന്ന സൂചനകള്‍. കുടുംബത്തോട് ക്ഷമചോദിച്ചതാണ് കുറിപ്പ് ആരംഭിക്കുന്നത്. കടുത്ത തീരുമാനം എടുക്കുകയാണെന്നും അതിന് മാപ്പ് ചോദിക്കുകയാണെന്നും കുറപ്പിലുണ്ട്. ഡയറിയില്‍ എഴുതി തയ്യാറാക്കിയ കുറിപ്പ് കഴിഞ്ഞ ദിവസമാണ് കുടുംബത്തിന് ലഭിച്ചതെന്നാണു വിവരം. മരണശേഷം എങ്ങനെ ബിസിനസ് കൊണ്ടുപോകണമെന്നും ആരാണ് പിന്‍ഗാമികളെന്നും ഉത്തരവാദിത്തങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്നും തുടക്കം മുതലുള്ള ആളുകളെ വഞ്ചിക്കരുതെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാ കുറിപ്പിന് സമാനമായിട്ടുള്ള വിവരങ്ങളാണ് ഡയറിയിലുള്ളത്. അതിനാല്‍ മരിക്കാനുള്ള തീരുമാനം റോയ് നേരത്തെ തന്നെ ആലോചിച്ചുറപ്പിച്ചിരുന്നു എന്നാണ് സംശയം. മരണം സംഭവിച്ച വെള്ളിയാഴ്ച രാവിലെ റോയ് തന്റെ സഹോദരന്‍ സി.ജെ ബാബുവിനെ മൂന്ന് തവണ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിരുന്നു. ഈ സമയത്ത് ബാബു തായ്ലന്‍ഡിലായിരുന്നു. മരിക്കാന്‍ ഉറപ്പിച്ചതിന് ശേഷമുള്ള വിളിയായിരുന്നു ഇതെന്ന സംശയമാണ് പൊലീസിനുള്ളത്. സാമ്പത്തിക വിവരങ്ങള്‍ റോയ് പലതവണ ഭാര്യയുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ്…

      Read More »
    • ബ്രിട്ടാനിയ ബിസ്‌കറ്റ് രാജാവ് രാജന്‍ പിള്ള മുതല്‍ വിമാനക്കമ്പനി ഉടമയായിരുന്ന തക്കിയുദ്ദീന്‍ വാഹിദും വര്‍ക്കീസ് സൂപ്പര്‍മാര്‍ക്കറ്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും വരെ; ബിസിനസില്‍ തിളങ്ങുന്ന മലയാളികളെ വടക്കേ ഇന്ത്യന്‍ സംഘങ്ങള്‍ ഇല്ലാതാക്കുന്നതോ? ദുരൂഹതകള്‍ ആവര്‍ത്തിക്കുമ്പോള്‍

      കൊച്ചി: ബ്രിട്ടാനിയ ബിസ്‌കറ്റുമായി എത്തിയ രാജന്‍ പിള്ളമുതല്‍ സി.ജെ. റോയ്‌വരെ ബിസിനസില്‍ തിളങ്ങിയ മലയാളികള്‍ക്കു പിന്നീടു സംഭവിച്ചത് എന്ത് എന്നു ചൂണ്ടിക്കാട്ടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍. രാജന്‍ പിള്ള ജയിലില്‍ അകാലത്തില്‍ മരിക്കുകയായിരുന്നു. വിമാനക്കമ്പനിയുമായി എത്തിയ തക്കിയുദീന്‍ വാഹിദ് വെടിയേറ്റു മരിച്ചു. വര്‍ക്കീസ് സൂപ്പര്‍മാര്‍ക്കറ്റിനെ സാമ്പത്തികമായി വഞ്ചിച്ചു തകര്‍ത്തു. റിയല്‍ എസ്‌റ്റേറ്റ് താത്പര്യങ്ങളുടെ പേരില്‍ ഇപ്പോള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ തലവനെയും മരണത്തിലേക്ക് ആനയിച്ചെന്നാണു വിവാദം. റെയ്ഡിന് എത്തുമ്പോള്‍തന്നെ സ്ഥാപനത്തിലെ സകല സംഗതികളും പിടിച്ചെടുക്കുന്ന ഏജന്‍സികള്‍ എന്തുകൊണ്ടു തോക്ക് പിടിച്ചെടുത്തില്ലെന്ന ചോദ്യവും ഉന്നയിക്കുന്നു. പി.കെ. സുരേഷ് കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം.   രാജന്‍ പിള്ള മുതല്‍ ഡോ. സി.ജെ. റോയ് വരെ. വടക്കേ ഇന്ത്യന്‍ ലോബിക്ക് വേണ്ടി അകാലത്തില്‍ ജീവന്‍ പൊലിഞ്ഞുപോയ മലയാളി വ്യവസായികള്‍. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. വടക്കേ ഇന്ത്യന്‍ ലോബികള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ വളര്‍ന്നു വരുന്ന മലയാളി വ്യവസായികള്‍ക്ക് എന്നും അകാലമൃത്യു ആയിരുന്നു…

      Read More »
    • ഒറ്റ ദിവസംകൊണ്ട് സ്വര്‍ണവില വലിച്ചു താഴെയിട്ടത് ഈയൊരു പേര്! സ്വര്‍ണത്തിനും വെള്ളിക്കും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ഇടിവ്; കെവിന്‍ വാര്‍ഷിന്റെ പലിശ നിരക്കിലെ നിലപാടുകള്‍ ഭാവിയിലും നിര്‍ണായകമാകും; പുതിയ നിയമനം പ്രഖ്യാപിച്ച് ട്രംപ്

      ന്യൂയോര്‍ക്ക്: സ്വര്‍ണവില റോക്കറ്റ് പരുവത്തില്‍ മുകളിലേക്ക് ഉയര്‍ത്തിയ ട്രംപിന്റെ നിലപാടുകളും പുതിയ നിയമനവും അതേ സ്വര്‍ണവിലയെ ഒറ്റ ദിവസംകൊണ്ട് താഴെയെത്തിച്ചിരിക്കുന്നു. താരിഫ് പ്രഖ്യാപനം മുതല്‍ ഇറാന്‍ യുദ്ധ പ്രഖ്യാപനം വരെ സ്വര്‍ണവിലയെ ബാധിച്ചു. എപ്പോഴൊക്കെ ഡോളര്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകുന്നുവോ അപ്പോഴെല്ലാ മഞ്ഞലോഹം മിന്നിത്തിളങ്ങി. ഇന്നലെ ട്രംപ് എടുത്ത തീരുമാനമാണ് സ്വര്‍ണവില വലിച്ചു താഴെയിട്ടത്. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായി മുന്‍ ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷിനെ ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് സ്വര്‍ണവിലയെത്തി.   രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,889.40 ഡോളറിലാണ് സ്വര്‍ണ വില വ്യാപാരം അവസാനിപ്പിച്ചത്. 9.50 ശതമാനമാണ് സ്വര്‍ണ വിലയിലുണ്ടായ ഇടിവ് വ്യാഴാഴ്ച 5594.82 ഡോളറിലെത്തിയ ശേഷമായിരുന്നു സ്വര്‍ണ വില താഴോട്ടിറങ്ങിയത്. 1983ന് ശേഷമുള്ള ഏറ്റവും വലിയ ദൈനംദിന ഇടിവാണിത്. 30 ശതമാനം ഇടിഞ്ഞ് 85.15 ഡോളറിലാണ് വെള്ളി വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച 121.64 ഡോളറിലെത്തിയ ശേഷമാണ് വെള്ളിയുടെ…

      Read More »
    • ഇന്ത്യയില്‍ കുപ്പിവെള്ളം ഇനി വെറും ദാഹശമനിയല്ല; സമ്പന്നരുടെ പുതിയ ‘സ്റ്റാറ്റസ് സിംബല്‍’; അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി ബ്രാന്‍ഡുകള്‍ക്ക് ഒപ്പം ഇന്ത്യന്‍ പ്രീമിയം ബ്രാന്‍ഡുകളും കുതിക്കുന്നു; പ്രതിവര്‍ഷം 400 ദശലക്ഷം ഡോളറിന്റെ ബിസിനസ്; കുപ്പി ഒന്നിന് വില 80 രൂപ മുതല്‍

      ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു പ്രീമിയം ഫുഡ് സ്റ്റോറില്‍ അവന്തി മേത്ത ഒരു രുചിപരിശോധന ( blind tasting) സംഘടിപ്പിക്കുകയാണ്. ഫ്രാന്‍സ്, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പാനീയങ്ങളാണ് അവിടെയുള്ളത്. പക്ഷേ, ഇത് വൈനല്ല, മറിച്ച് വെറും വെള്ളമാണ്! പങ്കെടുക്കുന്നവര്‍ ചെറിയ ഷോട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് ഫ്രഞ്ച് ആല്‍പ്സിലെ ‘എവിയാന്‍’ (Evian), തെക്കന്‍ ഫ്രാന്‍സിലെ ‘പെരിയര്‍’ (Perrier), ഇറ്റലിയിലെ ‘സാന്‍ പെല്ലഗ്രിനോ’ (San Pellegrino), ഇന്ത്യയിലെ ആരവല്ലി നിരകളില്‍ നിന്നുള്ള ‘ആവ’ (Aava) എന്നിവയിലെ ലവണാംശവും (minerality, carbonation and salinity) കാര്‍ബണേഷനും ഉപ്പുരസവും പരിശോധിക്കുന്നു. ‘ഇവയെല്ലാം വ്യത്യസ്ത രുചിയുള്ളവയാണ്. പോഷകഗുണമുള്ള വെള്ളം വേണം നിങ്ങള്‍ തിരഞ്ഞെടുക്കാന്‍’ 32 കാരിയായ മേത്ത പറയുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ‘വാട്ടര്‍ സോമെലിയര്‍’ (water sommelier: വെള്ളത്തിന്റെ രുചിയിലും ഗുണത്തിലും വൈദഗ്ധ്യമുള്ളയാള്‍) എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവരുടെ കുടുംബത്തിന്റേതാണ് ‘ആവ’ എന്ന മിനറല്‍ വാട്ടര്‍ ബ്രാന്‍ഡ്. വളരുന്ന വിപണി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയില്‍ പ്രീമിയം…

      Read More »
    • ‘ഒരാള്‍ എങ്ങനെ ഇരിക്കണം എന്നത് അയാളുടെ ഇഷ്ടം; അമ്മയുടെ കാഴ്ചപ്പാടിലെ ഫെമിനസം തെറ്റ്’; നടി ആനിയും മകനും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ആഴത്തില്‍ ചിന്തിച്ചല്ല ഒരോന്നു പറയുന്നതെന്ന് ആനി

      കൊച്ചി: ബോഡി ഷെയിമിംഗിനെയും ഫെമിനസത്തെക്കുറിച്ചുമുള്ള നടി ആനിയുടെയും മകന്‍ റുഷിന്റെയും സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഈ രണ്ടു വിഷയങ്ങളെക്കുറിച്ചുമുള്ള മകന്റെ ചോദ്യങ്ങള്‍ക്ക് ആനിയുടെ മറുപടിയാണ് ചര്‍ച്ചയാകുന്നത്. ആനിയെ റോസ്റ്റ് ചെയ്തുള്ള ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെ വിഡിയോ കാണിച്ച ശേഷമാണ് റുഷിന്‍ ഈ വിഷയത്തില്‍ സംസാരിച്ചത്. ആരെയും അധിക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരാള്‍ ക്ഷീണിച്ചോ എന്ന് ചോദിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും ആനി പറഞ്ഞു. എന്നാല്‍ ഒരാള്‍ എങ്ങനെ ഇരിക്കണം എന്നത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും ആ പ്രയോഗം തെറ്റാണെന്നും പറഞ്ഞ് റുഷിന്‍ അമ്മയെ തിരുത്തുകയായിരുന്നു. ഫെമിനിസത്തെ പറ്റിയുള്ള അഭിപ്രായവും മകന്‍ അമ്മയോട് ചോദിച്ചു. ‘ഞാന്‍ സിനിമയില്‍ വന്ന കാലത്ത് സെലിബ്രിറ്റി സ്റ്റാറ്റസിനെക്കുറിച്ചും ഒരുങ്ങി നടക്കുന്നതിനെക്കുറിച്ചുമാണ് ചിന്തിച്ചിരുന്നത്. കോളജില്‍ പഠിക്കുന്ന കാലത്താണ് സിനിമയില്‍ വരുന്നത്, അപ്പോള്‍ കിട്ടുന്നൊരു ഫെയിം ഉണ്ട്, എപ്പോഴും ഒരുങ്ങി നടക്കണം എന്നൊക്കെയാണ് ആ സമയത്ത് ചിന്തിക്കുന്നത്. ഏതൊരു പെണ്‍കുട്ടിയും ചിന്തിക്കുന്നതുപോലെ തന്നെയേ ഞാനും ചിന്തിക്കൂ, അല്ലാതെ അതിന്റെ ആഴത്തിലേക്കൊന്നും പോയിട്ടില്ല. ആ…

      Read More »
    • മദ്യം വേണോ? പണം സ്വീകരിക്കില്ല; 15 മുതല്‍ ഗൂഗിള്‍ പേയും എടിഎം കാര്‍ഡും വേണം; എതിര്‍പ്പുമായി ജീവനക്കാരുടെ സംഘടനകള്‍

      തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്‌മെന്റ് വഴി ആക്കാന്‍ ബവ്‌കോ. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷന്‍ നടപടികളുടെ ഭാഗമാണെന്ന് ബവ്‌കോ വിശദീകരിക്കുന്നു. കറന്‍സി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകള്‍ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍, നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍, കാര്‍ഡ്/യുപിഐ പേയ്‌മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കള്‍ എന്നിവ മൂലം കൗണ്ടറുകളില്‍ തര്‍ക്കസാധ്യത വര്‍ധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക.  

      Read More »
    • സ്വര്‍ണവിലയില്‍ ഇന്നും റെക്കോഡ്; പവന് കൂടിയത് 1800 രൂപ; രാജ്യാന്തര വിപണിയിലും കുതിപ്പ്‌

      സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോർഡിൽ. ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയായി. പവൻ വില 1800 രൂപ ഉയർന്ന് 1,19,320 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ റെക്കോർഡിലെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തും വില വർധിക്കുന്നത്. രാജ്യാന്തര വിപണിയിൽ വെള്ളിയും കുതിച്ചുയരുകയാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മോശമായതോടെ സ്വർണവില ഔൺസിന് ചരിത്രത്തിലാദ്യമായി 5,000 ഡോളർ കടന്നു. രണ്ട് ശതമാനത്തിലധികം വില വർധിച്ച് 5,090 ഡോളർ വരെ എത്തിയ ശേഷം നിലവിൽ 5,080 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആളുകൾ സുരക്ഷിത നിക്ഷേപം തേടിയതും, യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും, കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് കൂട്ടിയതും, ഇടിഎഫുകളിലേക്കുള്ള ഒഴുക്ക് വർധിച്ചതുമാണ് വില വർധിക്കാൻ പ്രധാന കാരണമായത്. ഇന്നത്തെ വിപണി വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് ഏകദേശം 1.35 ലക്ഷം രൂപയെങ്കിലും ചെലവ് വരും. സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലി സാധാരണയായി മൂന്ന് ശതമാനം മുതൽ 30 ശതമാനം വരെയാണ്. സ്വർണ്ണത്തിന്റെയും പണിക്കൂലിയുടെയും ആകെ…

      Read More »
    Back to top button
    error: