Food
-
ബുദ്ധി കൂര്‍മതയിലും ഓര്‍മ്മ ശക്തിയിലും മുൻപിൽ; നായ്ക്കളെപ്പോലെ വിശ്വസിക്കാം, വളർത്താം വാത്തയെ
മനുഷ്യരുടെ സന്തതസഹചാരിയും വിശ്വസ്ഥനായ കാവല്‍ക്കാരനും എന്ന ഖ്യാതി നേടിയ മൃഗമാണ് നായ. എന്നാല്‍ വളര്‍ത്ത് പക്ഷികളുടെ കൂട്ടത്തില്‍ നായയുടെ ഗുണമേന്മയുള്ള പക്ഷിയാണ് ‘ഗൂസ് ‘ അല്ലെങ്കില്‍ വാത്ത. ‘വാത്തകളുടെ ശബ്ദകോലാഹലം റോമന്‍ സാമ്രാജ്യത്തത്തെ രക്ഷിച്ചു എന്നൊരു പഴമൊഴിയുണ്ട്’. പക്ഷികളില്‍ ബുദ്ധി കൂര്‍മതയിലും ഓര്‍മ്മ ശക്തിയിലും മുന്‍പന്തിയിലുള്ള വാത്തകള്‍ക്ക് ഉടമസ്ഥരേയും അപരിചിതരെയും വേര്‍തിരിച്ചറിയാം. അപരിചിതര്‍, ഇഴജന്തുക്കള്‍ എന്നിവയെ കണ്ടാല്‍ ഇവ ഉച്ചത്തില്‍ ബഹളമുണ്ടാക്കുകയും കൊത്തിയോടിക്കുകയും ചെയ്യും. ഈ പ്രത്യേകതകള്‍ കൊണ്ട് മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ പക്ഷിയാണ് വാത്ത. മഞ്ഞ നിറത്തിലുള്ള കൊക്കും കാലുകളും വെള്ള തൂവല്‍ പൊതിഞ്ഞ ശരീരവും നീണ്ട കഴുത്തും കുണുങ്ങിയുള്ള നടത്തവും, അരയന്നങ്ങളെ പോലെ നീന്താനുള്ള കഴിവും, വളര്‍ത്ത് പക്ഷികളുടെ ഇടയില്‍ വാത്തകളെ വ്യത്യസ്ഥരാക്കുന്നു. വാതകള്‍ക്ക് 20 മുതല്‍ 60 വയസ്സ് വരെ ആയുര്‍ദൈര്‍ഘ്യമുണ്ട്. സാധാരണ കോഴികളെ ബാധിക്കുന്ന അസുഖങ്ങളൊന്നും വാത്തകളെ ബാധിക്കാറില്ല. വിവിധ ജനുസുകള്‍ വാത്തകളെ ശരീരഭാശരീര ഭാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും മൂന്നായി തരം തിരിക്കാം. ഭാരം…
Read More » -
ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി വീതം ഓര്‍ഡര്‍ ചെയ്യപ്പെടുന്നു! ചിക്കൻ ബിരിയാണിയും മസാലദോശയും നമ്മൾ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണമെന്ന് കണക്കുകൾ, പാതിരാത്രിയിൽ പോപ്കോണും…
ഫുഡ് ഡെലിവെറി സർവീസുകൾ ഇന്ന് നമ്മുടെ ജീവിതത്തിൻറെ ഭാഗമായി തന്നെ മാറിയിട്ടുണ്ട്.പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലാണ് ഫുഡ് ഡെലിവെറി ആപ്പുകൾ കാര്യമായും പ്രവർത്തിക്കുന്നത്. ജോലിത്തിരക്കുകൾക്കിടയിൽ പലപ്പോഴും പാചകം ചെയ്ത് കഴിക്കാനോ പുറത്തുപോയി കഴിക്കാനോ കഴിയാതിരിക്കുന്ന സാഹചര്യങ്ങളിൽ ഒരു ആശ്രയമെന്നോണം എത്രയോ പേരാണ് ദിനംപ്രതി ഫുഡ് ഡെലിവെറി ആപ്പുകളെ ആശ്രയിക്കുന്നത്. സ്വിഗ്ഗി, സൊമാറ്റോ എന്നീ ആപ്പുകളാണ് ഇന്ത്യയിൽ ഏറെ സജീവമായി ഇന്ന് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇന്ത്യയിൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെടുന്ന വിഭവങ്ങളെ കുറിച്ച് വർഷാന്ത്യത്തിൽ സ്വിഗ്ഗി ഒരു റിപ്പോർട്ട് പുറത്തുവിടാറുണ്ട്. ഇക്കുറിയും ഈ റിപ്പോർട്ട് വന്നിരിക്കുകയാണ്. ഇന്ത്യയിൽ തുടർച്ചയായി ഏഴാം വർഷവും ഏറ്റവുമധികം ഓൺലൈനായി ഓർഡർ ചെയ്യപ്പെടുന്ന വിഭവമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ചിക്കൻ ബിരിയാണി തന്നെയാണ്. രാജ്യത്ത് ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി എന്ന കണക്കിലെങ്കിലും ഓർഡർ പോകുന്നതായാണ് സ്വിഗ്ഗി ചൂണ്ടിക്കാട്ടുന്നത്. അതായത്, മിനുറ്റിൽ 137 ബിരിയാണി എന്നതാണ് കണക്ക്. ചിക്കൻ ബിരിയാണി കഴിഞ്ഞാൽ പിന്നെ മസാലദോശയാണ് ഇന്ത്യയിൽ സ്വിഗ്ഗി വഴി ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട വിഭവമത്രേ.…
Read More » -
തണുപ്പുകാലത്ത് തൈര് കഴിക്കരുതെന്ന് പഴമക്കാർ, അത്ഭുതസിദ്ധികളുള്ള തൈര് കഴിക്കുന്നത് ഗുണകരമെന്ന് ആരോഗ്യവിദഗ്ധര്‍: തണുപ്പുകാല രോഗങ്ങളെക്കുറിച്ചും ഭക്ഷണ രീതികളെക്കുറിച്ചും വിശദമായി
പകര്‍ച്ചവ്യാധികളുടെ കാലം കൂടിയായ തണുപ്പുകാലത്ത് തൈര് കഴിക്കരുതെന്നൊരു ചൊല്ലുണ്ട്. ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങൾ പിടിപെടും എന്നതിനാലാണ് കുട്ടികളോടും പ്രായമായവരോടും തൈര് കഴിക്കരുതെന്ന് പറയാറുള്ളത്. എന്നാല്‍ തണുപ്പുകാലത്ത് തൈര് കഴിക്കുന്നത് ഗുണകരമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സും വിറ്റാമിനുകളും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ജലദോഷവും ചുമയും അകറ്റി നിര്‍ത്തുകയും ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഫ്രിഡ്ജില്‍ നിന്ന് എടുത്ത ഉടനെ തൈര് കഴിക്കരുത്. അതിന്റെ തണുപ്പ് മാറി റൂം ടെംപറേചറില്‍ ആയ ശേഷം ഉപയോഗിക്കുക. അതുപോലെ രാത്രി തൈര് കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും വരില്ലെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.. രാത്രി ഭക്ഷണത്തോടൊപ്പം തൈരും കഴിക്കാം. തൈര് തലച്ചോറില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് പുറത്തുവിടാന്‍ സഹായിക്കും. ഇത് ഞരമ്പുകള്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കും. ഇതുവഴി മനസ് ശാന്തമാകുകയുംം വ്യക്തമായി ചിന്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തൈരിലെ സജീവമായ ബാക്ടീരിയകള്‍ രോഗമുണ്ടാക്കുന്ന അണുക്കളെ ചെറുക്കാനും ദഹനം മെച്ചപ്പെടുത്തി കുടലിന്റെ ആരോഗ്യം നിലനിര്‍ത്താനും…
Read More » -
ശീതകാല കൃഷിയുടെ കാലമായി; ഒരു രൂപ പോലും ചെലവില്ലാതെ ജൈവ വളവും കീടനാശിനിയും തയാറാക്കാം
കഞ്ഞിവെള്ളം, പച്ചില, അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗിച്ച് പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്ക് വേണ്ട ജൈവവളം തയാറാക്കാം. വളത്തോടൊപ്പം കീടനാശിനിയുടെ ഗുണവും ഈ ലായനികൊണ്ടുണ്ടാകും. വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ നമുക്കിതു തയാറാക്കാം, ഒരു രൂപയുടെ ചെലവ് പോലുമില്ല. ആവശ്യമുള്ള സാധനങ്ങള്‍ കുറച്ചു കഞ്ഞിവെള്ളം , പച്ചക്കറിച്ചെടികളുടെയും പൂന്തോട്ടത്തിന്റെയും വലിപ്പത്തിന് അനുസരിച്ചു കഞ്ഞിവെള്ളത്തിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. പച്ചിലകളാണ് പിന്നീട് ആവശ്യം, ഇതു ശീമക്കൊന്നയുടെ ഇലയാണെങ്കില്‍ ഏറെ നല്ലത്. പിന്നെ അടുക്കളയില്‍ ദിവസവുമുണ്ടാകുന്ന പച്ചക്കറി അവശിഷ്ടങ്ങളും. തയാറാക്കുന്ന വിധം ഒരു പാത്രത്തില്‍ കഞ്ഞിവെള്ളമൊഴിച്ചു ഇലകള്‍ ഇതിലേക്ക് ഞെരടിയിടുക. ഒരു മൂന്നു ലിറ്റര്‍ കഞ്ഞിവെള്ളത്തിനു രണ്ടു പിടി ഇലയെന്ന തോതില്‍ ഉപയോഗിക്കാം. കുറച്ചു സമയം വെയിലത്ത് വച്ച് വാടിയ ശേഷം വേണം ഇല കഞ്ഞിവെള്ളത്തിലേക്ക് ഞെരടിയിടാന്‍. വെള്ളത്തിലിട്ട ശേഷവും ഇലകള്‍ ഒന്നു കൂടി ഞെരടാം. പിന്നീട് പച്ചക്കറി അവശിഷ്ടങ്ങളിട്ടു കൊടുക്കാം. തുടര്‍ന്നു മൂന്നു മുതല്‍ അഞ്ചു ദിവസം ലായനി സൂക്ഷിച്ചു വയ്ക്കുക. ഇതിനിടെ…
Read More » -
ഗവേഷകരുടെ കണ്ടുപിടിത്തങ്ങൾ വെറും നോക്കുകുത്തിയാകില്ല; കുഫോസ് സാങ്കേതിക വിദ്യകള്‍ ഇനി സംരംഭകർക്കും സ്വന്തം
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്)യിലെ ശാസ്ത്രജ്ഞര്‍ ദീര്‍ഘനാളത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ സംരംഭകര്‍ക്ക് ലഭ്യമാക്കുന്നതിനായി റിലീസ് ചെയ്തു. വീട്ടുമുറ്റത്തെ കുളങ്ങളില്‍ കരിമീനിന്റെ വിത്തുല്‍പ്പാദനം സാധ്യമാക്കുന്ന സാങ്കേതിക വിദ്യ മുതല്‍ മത്സ്യം ഉപയോഗിച്ച് ന്യൂഡില്‍സ് നിര്‍മ്മിക്കുന്നത് വരെയുള്ള 25 സാങ്കേതിക വിദ്യകളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ചെറുകിട സംരംഭകര്‍ക്ക് വലിയ മുതല്‍മുടക്ക് ഇല്ലാതെ ആരംഭിക്കാവുന്ന, കപ്പയില്‍ നിന്ന് മത്സ്യതീറ്റ ഉത്പാദിക്കുന്നതിനുള്ള യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ കേരളത്തിലെ മത്സ്യകര്‍ഷകര്‍ മത്സ്യതീറ്റ രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുമെന്ന് ടെക്‌നോളജി റിലീസ് നടത്തിക്കൊണ്ട് വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് ഡോ.റോസലിന്റ്് ജോര്‍ജ് പറഞ്ഞു. കുട്ടികളിലെ പോഷകക്കുറവ് വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന ഫിഷ് സൂപ്പ് പൌഡര്‍ നിര്‍മ്മാണം, പ്രമേഹം ഉള്ളവര്‍ക്കും കഴിക്കാവുന്ന ചോക്ക്‌ളേറ്റ്, ചെമ്മീന്‍ ചിപ്‌സ്, കടല്‍പ്പായല്‍ അടിസ്ഥാമായ ഏറെ പോഷകമൂല്യമുള്ള പാസ്ത തുടങ്ങി വനിതകള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ സാങ്കേതിക വിദ്യകളാണ് ഇപ്പോള്‍ റിലീസ് ചെയ്തതില്‍ അധികവും എന്ന് ഡോ.…
Read More » -
ആപ്പിളിനേക്കാള്‍ നൂറിരട്ടി ഗുണങ്ങൾ, നശിച്ചു പോകാത്ത ചെടി… അറിയാം ‘ഇലന്ത’ യെക്കുറിച്ച്
കാഴ്ചയിൽ അത്ര വലിപ്പമൊന്നും ഇല്ലെങ്കിലും ജീവന്റെ പഴമെന്നാണ് ഇലന്തയെ വിശേഷിപ്പിക്കുന്നത്. ഈ വിശേഷണത്തില്‍ തന്നെയുണ്ട് ഇലന്തയുടെ മഹത്വം. നിരവധി ഗുണങ്ങള്‍ നിറഞ്ഞ ഇലന്ത നമ്മുടെ നാട്ടിലും നല്ല പോലെ വളരും. കാഴ്ചയില്‍ ആപ്പിളിനെപ്പോലെയിരിക്കുന്നതിനാല്‍ ആപ്പിള്‍ ബെര്‍ എന്നും വിളിപ്പേരുണ്ട്. ഇന്ത്യന്‍ ജൂജൂബ്, റെഡ് ഡെയിറ്റ്, ചൈനീസ് ഡെയിറ്റ്, ഇന്ത്യന്‍ ഡെയിറ്റ് എന്നിങ്ങനെയും പേരുകളുണ്ട്. രാമായണത്തിലും ഇലന്ത മരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സീതയെ ആപത്തില്‍ നിന്ന് അഭയം നല്‍കി സംരക്ഷിച്ചതിനാല്‍ രാമന്റെ അനുഗ്രഹം ലഭിച്ച മരമാണിതെന്നാണ് ഐതീഹ്യം. എത്ര വെട്ടിയിട്ടാലും ഇലന്തമരം പൂര്‍ണമായി നശിക്കില്ല. ഒരു വേരെങ്കിലും മണ്ണിലുണ്ടെങ്കില്‍ കിളിര്‍ത്തുവരും. അതു പോലെ ഏതു പ്രതികൂല കാലാവസ്ഥയിലും ഈ മരം പൂവിട്ട് കായ്ക്കുമെന്നതും ഇലന്തയുടെ പ്രത്യേകതയാണ്. നമുക്കും വളര്‍ത്താം കേരളത്തിലെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ യോജിച്ച പഴവര്‍ഗമാണിത്. പത്തുമീറ്ററോളം ഉയരംവെക്കുന്ന ഇവയ്ക്ക് ചെറിയ ഇലകളാണുണ്ടാവുക. വര്‍ഷം മുഴുവന്‍ കായ്ക്കുന്ന പ്രകൃതം. ചെറു ശിഖരങ്ങളിലാണ് കായ്കള്‍ ധാരാളമായി ഉണ്ടാവുക. പഴുത്തു പകമാകാറാകുമ്പോള്‍ ചുവപ്പ് നിറമായി മാറുന്നതോടൊപ്പം ഇവ…
Read More » -
അജിനോമോട്ടാ ആരോഗ്യത്തിന് ഹാനികരം, ഈ രുചികൂട്ട് മൂലമുണ്ടാകുന്ന ഗുരുതര ഭവിഷത്തുകൾ തിരിച്ചറിയുക
രുചികൂട്ടാം എന്ന ഒരൊറ്റ ഗുണം മാറ്റിനിര്‍ത്തിയാല്‍ ദോഷങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട് അജിനോമോട്ടായ്ക്ക്. ‘രുചിയുടെ സത്ത്’ എന്നാണ് അജിനൊമോട്ടൊ എന്ന വാക്കിന്റെ അർത്ഥം. ചൈനീസ് ഭക്ഷണപദാര്‍ഥങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്ത് ഇത് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇന്ന് മിക്ക ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലും അജിനോമോട്ടായുടെ സാന്നിധ്യമുണ്ട്. സോസുകള്‍, സലാഡ് ഡെസിങ്‌സ്, ടൊമാറ്റോ പേസ്റ്റ്, റെഡിമെയ്ഡ് ഗ്രേവികള്‍, പൊട്ടറ്റോ ചിപ്‌സ്, സംസ്‌കരിച്ച ഇറച്ചികള്‍, ചൈനീസ് ഡിഷുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. അജിനോമോട്ടാ ഉപയോഗിക്കുന്നതു മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൊതുവായി ‘ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം’ എന്ന് പറയുന്നു. ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പുകൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ അജിനോമോട്ടായുടെ പാർശ ഫലങ്ങളാണ്. ഇവ കൂടാതെ വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, ഉറക്കക്കുറവ്, അപസ്മാരം, അവ്യക്തമായ സംഭാഷണം എന്നിവയും അജിനോമോട്ടായുടെ ഉപയോഗം മൂലം ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘകാലമായുള്ള ഉപയോഗം മൂലം ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍…
Read More » -
യുവത്വം നിലനിര്‍ത്താൻ ഈ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കൂ, ഫലം ഉറപ്പ്
❥ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയില്‍ ചര്‍മ്മത്തിന് ജലാംശം നല്‍കുകയും, ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റുകയും ചെയ്യുന്നു. ❥ പോഷകങ്ങള്‍ ധാരാളം അടങ്ങിയ ചീര ശരീരത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങള്‍ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഒപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും. ❥ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ നെല്ലിക്ക ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രായമാകുന്നതിന്റെ സൂചനകള്‍ ചര്‍മ്മത്തെ ബാധിക്കാതിരിക്കാനും ഇവ സഹായിക്കും. ❥ തക്കാളിയും ഇക്കാര്യത്തില്‍ പിന്നിലല്ല. പ്രായമാകുമ്പോള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍, മറ്റ് കറുത്ത പാടുകള്‍ തുടങ്ങിയവ നീക്കം ചെയ്യാന്‍ തക്കാളിക്ക് കഴിയും. സൂര്യരശ്മികള്‍ ഏറ്റ് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനും…
Read More » -
ബുദ്ധിക്കും ശക്തിക്കും കടമുട്ട, പോഷക സമൃദ്ധം; പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും: കാടമുട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്
വലുപ്പത്തില്‍ ക്കുഞ്ഞനാണെങ്കിലും കാടമുട്ട ഏറെ പോഷക സമൃദ്ധമാണ്. 5 സാധാരണ മുട്ടയ്ക്കു പകരം നില്‍ക്കാന്‍ ഒരു കാടമുട്ടയ്ക്കു കഴിയുമത്രേ. ഏതു പ്രായക്കാര്‍ക്കും കഴിയ്ക്കാവുന്ന ഒന്നാണിത്. 13 ശതമാനം പ്രോട്ടീനും 140 ശതമാനം വിറ്റാമിന്‍ ബിയും കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട് ആസ്മ, ചുമ എന്നിവ തടയാന്‍ ഉത്തമമാണ് കാടമുട്ട. വിറ്റാമിന്‍ എ, ബി 6, ബി 12 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ജലദോഷം, പനി എന്നിവയ്‌ക്കൊക്കെ കാടമുട്ട കൊണ്ടുള്ള സൂപ്പ് നല്ലതാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് പോഷക സമൃദ്ധമായ കാടമുട്ടയുടെ ഏറ്റവും മികച്ച ഗുണം. കോഴിമുട്ടയില്‍ ഇല്ലാത്ത ഓവോമ്യൂകോസിഡ് (ovomucoid) എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ ധാരാളമുണ്ട്. തലച്ചോറിന്റെ കാര്യക്ഷമതയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ കുട്ടികളുടെ ഭക്ഷണത്തില്‍ കാടമുട്ട ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാട മുട്ടയിലെ വൈറ്റമിന്‍ ഡി കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കും. ഇതിനാല്‍ തന്നെ വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്ക് ഏറെ ഗുണകരമാണ്. സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക്…
Read More » -
ആഹാരത്തിലെ വിഷാംശം കുറയ്ക്കാൻ ഇതാ ചില പൊടിക്കൈകൾ
ഭക്ഷണം പാകം ചെയ്ത് മൂന്ന് മണിക്കൂർ മുൻപ് കഴിക്കാൻ പറ്റുന്നവർ ഭാഗ്യവാന്മാർ.കാരണം ഒരിക്കൽ വേവിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരം, വിഷം കഴിക്കുന്നതിന് തുല്യമാണ്. അശുദ്ധി കലർന്ന ആഹാരം, വയറിന് അസ്വസ്ഥതയുണ്ടാക്കും. ഇത് വിവിധ രോഗങ്ങൾക്ക് കാരണമാകും.ഇന്ന് എല്ലാവരും ഇഷ്ടപ്പെടുന്ന ആഹാരമാണ് മാംസാഹാരം.ജീവിയെ കൊന്ന്, ഉടൻ ( അര മണിക്കൂറിനകം) വൃത്തിയാക്കി വേവിച്ചെടുത്ത് മൂന്ന് മണിക്കൂറിനകം കഴിച്ചിരിക്കണം.അതുപോലെയാണ് മത്സ്യവും. ഐസിംഗ്, ഫ്രിഡ്ജ് ഇവയില്ലാതിരുന്ന കാലത്ത് കഴിക്കുന്ന ആഹാരം ശുദ്ധവും രുചികരവും ആയിരുന്നു. മാംസവും മത്സ്യവും പഴകിയാൽ, അനേകകോടി ജീവാണുക്കൾ കടന്നുകൂടി കഴിക്കുന്നവർക്ക് വിട്ടുമാറാത്ത തലവേദന (മൈഗ്രേൻ), പീനസം (സൈനസൈറ്റിസ്), ആസ്ത്മ, വിട്ടുമാറാത്ത പനി, വയറിന് അസ്വസ്ഥത ഇവയുണ്ടാക്കുന്നു.ഇന്നാണെങ്കിൽ ഹോർമോൺ കുത്തി തൂക്കം വരുത്തി വരുന്ന ഇറച്ചിക്കോഴിയും മാസങ്ങളോളം കേട് കൂടാതെ ഇരിക്കാൻ ഫോർമാലിനിൽ കുളിച്ചു വരുന്ന മത്സ്യവും നമ്മുടെ കിഡ്നിയേയും ലിവറിനെയുമെല്ലാം ഒറ്റയടിക്കങ്ങ് കൊണ്ടുപോകും. ചൈനാക്കാരുടെ ഭക്ഷണരീതി കണ്ടിട്ടുണ്ടോ? തീൻമേശയിലെ കാംഫർ സ്റ്റൗവിൽ നിന്നുള്ള ആഹാരം ഏറ്റവും കുറഞ്ഞ അളവിൽ കമ്പുകളുപയോഗിച്ച് വായിലിട്ട് ചവച്ചരച്ച്…
Read More »