NEWSPravasi

ദുബൈയിലെത്തിയ യുവതി കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് കാമുകനൊപ്പം പോയി

ദുബായ്: നാട്ടില്‍നിന്ന് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം എത്തിയ യുവതി കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി. നാദാപുരം സ്വദേശിനിയായ യുവതിയാണ് ദുബായിലുള്ള കാമുകനൊപ്പം പോയത്. ഭര്‍ത്താവിനെയും കുഞ്ഞിനെയും ദുബായ് എയര്‍പോര്‍ട്ടില്‍ തനിച്ചാക്കിയ ശേഷമായിരുന്നു യുവതി കടന്നുകളഞ്ഞത്. കുഞ്ഞിന്റെ പാസ്‌പോര്‍ട്ട് ഭാര്യയുടെ കൈയ്യിലാണെന്നും കുഞ്ഞിനെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് അറിയില്ലെന്നും യുവാവ് പറഞ്ഞു. നാദാപുരം സ്വദേശി ഷെരീഫ് ആണ് ഭാര്യയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ദുബായില്‍ ജോലിയുള്ള വാണിമേല്‍ മാമ്പിലാക്കൂല്‍ സ്വദേശി ഫയാസ് എന്ന യുവാവുമായി ഷെരീഫിന്റെ ഭാര്യ പ്രണയത്തില്‍ ആകുകയായിരുന്നു. തുടര്‍ന്ന് ദുബായിലേക്ക് വരാന്‍ ഫയാസ് കാമുകിയോട് പറഞ്ഞു. ഭര്‍ത്താവ് ഷെരീഫും ഇവിടെ തന്നെയാണ് ജോലി ചെയ്യുന്നത്. മകളെയും കൂടി ദുബായിയില്‍ എത്തിയ യുവതി കാമുകനായ ഫയാസിനെ കണ്ടതും അയാള്‍ക്കൊപ്പം പോവുകയാണെന്ന് പറഞ്ഞു. ഷെരീഫ് തടഞ്ഞെങ്കിലും ഭാര്യ കേള്‍ക്കാന്‍ തയ്യാറായില്ല. ചെറിയ കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം പെരുവഴിയിലാക്കി കൂളായി കാമുകനൊപ്പം നടന്നു പോകുന്ന ഭാര്യയുടെ വീഡിയോ ഭര്‍ത്താവ് തന്നെ എടുത്ത് പങ്കുവെച്ചിരുന്നു.

2 മാസം മുമ്പാണ് ഭാര്യയുടെ മാതാവ് വിളിച്ച് അവളുടെ പോക്ക് തെറ്റാണ് എന്നും ശ്രദ്ധിക്കണം എന്ന് പറഞ്ഞതും എന്ന് ഭര്‍ത്താവ് പറയുന്നു. ഭാര്യ കോളജില്‍ പഠിക്കുന്ന ആളായിരുന്നു. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു എന്നും പറയുന്നു. 2 മാസം മുമ്പ് ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് ഇതറിഞ്ഞ് നാട്ടിലെത്തി. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 4 വര്‍ഷമായി.തുടര്‍ന്ന് ഒപ്പം താമസിക്കാനാണ് ഭാര്യയെ ഗള്‍ഫിലേക്ക് കൊണ്ടുവന്നത് എന്നും അറിയുന്നു.

ദുബൈയില്‍ എത്തിയ യുവതി കാമുകനായ ഫയാസിനെ കണ്ടപ്പോള്‍ അയാളുടെ കൂടെ പോകുന്ന വീഡിയോ ഇപ്പോള്‍ ഭര്‍ത്താവ് തന്നെ എടുത്ത് പങ്കുവയ്ച്ചിരിക്കുകയാണ്. ദുബായില്‍ എത്തി രണ്ടരവയസ്സുള്ള കുട്ടിയേ ഭര്‍ത്താവിന്റെ കയ്യില്‍ ഏല്പിച്ചു കാമുകനൊപ്പം പോകുന്നതാണ് വീഡിയോയില്‍. യുവതിയും കാമുകനും എല്ലാം പറഞ്ഞ് ഉറപ്പിച്ച പദ്ധതിയായിരുന്നു എന്നും വീഡിയോയില്‍ വ്യക്തമാണ്.

ഭര്‍ത്താവ് പുറകില്‍ നിന്ന് തിരികെ വിളിച്ചിട്ടും യുവതി തിരിഞ്ഞ് പോലും നോക്കാതെ കാമുകനൊപ്പം പോകുന്നതും കാണാം.

Back to top button
error: