KeralaNEWS

ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ‘സജി’ വിരുദ്ധരുടെ രഹസ്യയോഗം; ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പരാതി

ആലപ്പുഴ: ജില്ലയിലെ ഒരു വിഭാഗം സി.പി.എം നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നതായി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. കുട്ടനാട്ടിലെ പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്നങ്ങളും നഗ്‌നദൃശ്യ വിവാദവും ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തലേദിവസമാണ് രഹസ്യ യോഗം ചേര്‍ന്നത്.

മന്ത്രി സജി ചെറിയാന്‍ വിരുദ്ധ പക്ഷത്തെ നേതാക്കളാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന രഹസ്യയോഗത്തില്‍ പങ്കെടുത്തതെന്നും പരാതിയില്‍ പറയുന്നു. സജി ചെറിയാന്‍ പക്ഷത്തോട് അടുപ്പം പുലര്‍ത്തുന്ന ജില്ലാ കമ്മിറ്റി അംഗമാണ് രഹസ്യയോഗത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നല്‍കിയത്.

മുതിര്‍ന്ന നേതാവ് യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും പറയുന്നു. ഏരിയാ സെക്രട്ടറി യോഗം ചേര്‍ന്ന സമയത്ത് ഓഫീസിന് പുറത്ത് നിരീക്ഷണത്തിനുണ്ടായിരുന്നു. യോഗത്തിനെത്തിയ ചില നേതാക്കള്‍ വാഹനം വളരെ ദൂരെ നിര്‍ത്തിയശേഷം നടന്നാണ് ഓഫീസിലെത്തിയതെന്നും പരാതിയില്‍ പറയുന്നു. ആലപ്പുഴയില്‍ വിഭാഗീയത രൂക്ഷമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിരിക്കുന്നത്.

Back to top button
error: