Month: August 2022
-
NEWS
ഒരു തുളസിയില മതി തലയിലെ പേൻ ശല്യം മാറാൻ
പേന്‍ ശല്യം ഒട്ടുമിക്ക ആളുകളെയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്.ഇത് ചെറിയകുട്ടികളിലാണ് കൂടുതലായും കാണപ്പെടുന്നത്.കാരണം കുട്ടികള്‍ സ്കൂളിലും മറ്റും പരസ്പരം ഇടപഴകുന്നത് വഴി പേന്‍ പെട്ടന്ന് പടരുന്നു.പേനുകളുടെ പ്രധാന ആഹാരം മനുഷ്യരുടെ തലയോട്ടിയില്‍ നിന്നും കുടിക്കുന്ന രക്തമാണ്. തല ചൊറിച്ചിലും പേന്‍ ശല്യവും നിസാരമായി കാണരുത് കാരണം ക്ഷീണം, തളര്‍ച്ച, ഉറക്കക്കുറവ് എന്നിവയ്ക്കെല്ലാം ഇത് കാരണമാണ്. ചൊറിച്ചില്‍ ഉണ്ടാക്കുന്നതു മൂലം തലയിലെ ചര്‍മ്മത്തില്‍ പോറലുകള്‍ വീഴും പേന്‍ ശല്യം അകറ്റാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എപ്പോഴും നല്ലത്. തുളസിയില ദിവസവും തലയില്‍ ചൂടുന്നത് പേന്‍ ശല്ല്യം കുറയ്ക്കും. തുളസിയുടെ നീര് തലയില്‍ പുരട്ടുന്നതും നല്ലതാണ്. *വെളിച്ചെണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് പേന്‍ ശല്യം കുറയ്ക്കും. *വേപ്പ് വയമ്ബ് എന്നിവ അരച്ച് തലയില്‍ പുരട്ടുന്നതും പേന്‍ശല്ല്യം ഒരു പരിധി വരെ ഇല്ലായ്മ ചെയ്യും. * വേപ്പെണ്ണ ചെറുതായി ചൂടാക്കി മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന്…
Read More » -
NEWS
ദുബായിൽ ആകാശവളയം വരുന്നു
ദുബായ് :നഗരത്തിന് മുകളില്‍ ആകാശവളയം വരുന്നു. ബുര്‍ജ് ഖലീഫക്ക് ചുറ്റുമാണ് വളയം രൂപകല്‍പന ചെയ്തിരിക്കുന്നത്. 500 മീറ്റര്‍ ഉയര്‍ത്തില്‍ അഞ്ച് തൂണുകളിലാണ് ബുര്‍ജ് ഖലീഫക്ക് ചുറ്റും വളയം നിര്‍മിക്കുക. ഇതിനകത്ത് കൂടി സഞ്ചരിക്കാന്‍ തൂങ്ങി കിടക്കുന്ന പോഡുകളുണ്ടാകും. ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് വിവിധ കാലാവസ്ഥകളും, പ്രകൃതി സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയുന്ന വിധം സ്കൈപാര്‍ക്കും രൂപകല്‍പന ചെയ്തിട്ടുണ്ട്. ദുബൈ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്ത നജ്മുസ് ചൗധരി, നീല്‍സ് റെമെസ് എന്നിവരാണ് ഈ വളയത്തിന്‍റെ ആശയത്തിന് പിന്നില്‍.
Read More » -
NEWS
ആമ്പൽ പുഴയിലൊരു തോണിയാത്ര
കോട്ടയം: കൺകുളിർക്കെ കാണാനും അനുഭവിച്ചറിയാനും ക്യാമറയിൽ പകർത്തി ഓർമ്മകളിൽ സൂക്ഷിക്കാനും ഇതാ കോട്ടയത്തൊരു ആമ്പൽ വസന്തം. കോട്ടയത്ത് പരുത്തുമ്പാറയിൽ നിന്ന് പനച്ചിക്കാട് ക്ഷേത്രം വഴി പുതുപ്പള്ളിയിലേക്കുള്ള റോഡിൽ കൂടി അൽപ്പ ദൂരം സഞ്ചരിച്ചാൽ റോഡിന്റെ ഇരു വശങ്ങളിലും ആമ്പൽ കാഴച കാണാം. വിടർന്നു നിൽക്കുന്ന ഈ മനോഹാരിത ആസ്വദിക്കാൻ നിരവധി പേരാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്.സന്ദർശകർക്ക് പൂവുകൾക്കിടയിലൂടെ തോണിയിലേറി പൂവുകളെ തൊട്ടും തലോടിയും സഞ്ചരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. തോണിയാത്രക്ക് ഒരു നിശ്ചിത തുക നൽകണം.തോണിയിൽ യാത്ര വേണ്ടാത്തവർക്ക് കരയിൽ നിന്ന് കൊണ്ട് ഈ ആമ്പൽ കാഴ്ച ആസ്വദിക്കാം.വധുവരൻമാരുമായി ഫോട്ടോ ഷൂട്ടിനായി നിത്യേന ധാരാളം ഫോട്ടോഗ്രാഫറുമാർ ഇവിടെ എത്തുന്നുണ്ട്.തൊട്ടടുത്തുതന്നെയാണ് പുതുപ്പള്ളി പള്ളിയും ‘ദക്ഷിണ മൂകാംബിക’ എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രവും.
Read More » -
NEWS
നാലു ദിവസം വരെ കേടുകൂടാതെ ഇരിക്കുന്ന രാമശ്ശേരി ഇഡ്ഡലി
പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ നെല്‍പ്പാടങ്ങളുടെ മധ്യത്തില്‍ ഇലപ്പുള്ളിയ്ക്കടുത്തായാണ് രാമശ്ശേരി എന്ന കൊച്ചു ഗ്രാമം. ഇവിടെ ചുട്ടെടുക്കുന്ന ഇഡലിയുടെ പേരില്‍ ഈ ഗ്രാമത്തിന്റെ പുകള്‍ കടല്‍ കടന്നും പോയിരിക്കുന്നു നാടന്‍ ഇഡ്ഡലിയില്‍ നിന്നും രാമശ്ശേരി ഇഡ്ഡലിയെ വ്യത്യസ്തമാക്കുന്നത് രുചി മാത്രമല്ല. ഫ്രിഡ്ജില്‍ വയ്ക്കാതെ തന്നെ നാലു ദിവസത്തോളം ഇത് കേടു കൂടാതെയിരിക്കും. പണ്ടുകാലത്തെ രാമശ്ശേരി ഇഡ്ഡലി ഒരാഴ്ച വരെ കേടു കൂടാതെ ഇരിക്കുമെന്ന് ആളുകൾ സാക്ഷ്യപ്പെടുത്തുന്നു. മുതലിയാര്‍ സമുദായത്തില്‍പ്പെട്ട ചിറ്റൂരി എന്ന സ്ത്രീ ഉപജീവനമാര്‍ഗ്ഗമായാണ് രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കുനത് ആരംഭിച്ചത് എന്ന് പറയപ്പെടുന്നു. ഇവര്‍ പാരമ്പര്യമായി നെയ്ത്തുകാര്‍ ആയിരുന്നുവെന്നും തഞ്ചാവൂര്‍ നിന്നാണ് കേരളത്തിലേക്ക് വന്നതെന്നും പറയപ്പെടുന്നുണ്ട്. നെയ്ത്ത് കുറയുകയും ഉപജീവനമാര്‍ഗ്ഗം ഇല്ലതെയാവുകയും ചെയ്തതോടെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ ഇവര്‍ ഇഡ്ഡലി നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്നു എന്നാണ് ചരിത്രം. അവരുടെ പരമ്പരയില്‍പ്പെട്ട നാലോ അഞ്ചോ കുടുംബങ്ങള്‍ക്കു മാത്രമേ ഇന്നും രാമശ്ശേരി ഇഡ്ഡലിയുടെ രഹസ്യകൂട്ട് അറിയൂ. പാലക്കാടന്‍ പൊന്നി അരിയാണ് ഇഡ്ഡലിയുടെ മാവിനായി ഉപയോഗിക്കുന്നത്. ഇതില്‍ കറുത്ത ഉഴുന്നും…
Read More » -
NEWS
ഒഴുകിയെത്തിയ തേങ്ങ പിടിക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പ്പെട്ട് മരിച്ചു
ആഡൂർ : പുഴയിലൂടെ ഒഴുകി വന്ന തേങ്ങ പിടിക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പ്പെട്ട് മരിച്ചു.കാസർകോട് ആഡൂരിലാണ് സംഭവം. ആഡൂര് കുണ്ടാര്‍ പര്ളക്കായിയിലെ രേഖോജിറാവുവിന്റെ ഭാര്യ ജലജാക്ഷി(65)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വീടിനു സമീപത്തെ പുഴയില്‍ തേങ്ങ ഒഴുകിവരുന്നത് കണ്ട ജലജാക്ഷി അതു പിടിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടയില്‍ കാല് തെന്നി പുഴയില്‍ വീഴുകയാണുണ്ടായത്. വൈകുന്നേരം 6.30 ഓടെ അച്ചനടി പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
Read More » -
NEWS
മകനെ ബസ് ജീവനക്കാര്‍ ആക്രമിക്കുന്നതു കണ്ട് അച്ഛന് കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍
പറവൂര്‍: മകനെ ബസ് ജീവനക്കാര്‍ ആക്രമിക്കുന്നതു കണ്ട് അച്ഛന് കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. ഗുരുവായൂര്‍-വൈറ്റില റൂട്ടില്‍ സര്‍വീസ് നടത്തുന്ന നര്‍മദ ബസിന്റെ ഡ്രൈവര്‍ പള്ളിപ്പുറം ചെറായി വാരിശേരി വീട്ടില്‍ ടിന്റു (40), കണ്ടക്ടര്‍ തൃക്കാക്കര കങ്ങരപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട പെരുനാട് മുഴിക്കല്‍ വലിയവീട്ടില്‍ മിഥുന് മോഹന്‍ (40) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടിന് പറവൂര്‍ മുനിസിപ്പല്‍ കവലയ്ക്ക് സമീപമായിരുന്നു സംഭവം. കൊച്ചി കരുവേലിപ്പടി കിഴക്കേപറമ്ബില്‍ ഫര്‍ഹാനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ബസിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താല്‍ തര്‍ക്കമുണ്ടാകുകയും ബസ് ഡ്രൈവര്‍ ടിന്റു കത്തിയുമായി ഫര്‍ഹാനെ ആക്രമിക്കുകയുമായിരുന്നു. സംഭവം കണ്ട ഫര്‍ഹാന്റെ അച്ഛന് ഫസലുദീന് (54) സംഭവസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
Read More » -
Crime
പണയസ്വര്‍ണമെന്ന് പറഞ്ഞ് ജുവലറിയുടമയ്ക്ക് മുക്കുപണ്ടം നല്‍കി മൂന്നുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍; പിടിയിലായ പ്രതിയെക്കണ്ട് ഞെട്ടി ഉടമ!
അടിമാലി: മുക്കുപണ്ടം നല്‍കി ജുവലറി ഉടമയില്‍നിന്ന് മൂന്നുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അടിമാലി മുനിത്തണ്ട് അമ്പാട്ടുകുടി ജിബി കുര്യാക്കോസാ (41) ണ് പിടിയിലായത്. കൃഷ്ണ ജുവലറി ഉടമയെ കബളിപ്പിച്ച് പണം തട്ടിയകേസിലാണ് അറസ്റ്റ്. കേസിലെ കൂട്ടുപ്രതികളായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദും സുഹൃത്തും ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജൂെലെ ഒന്നിനായിരുന്നു അതിവിദഗ്ധമായ തട്ടിപ്പ് അരങ്ങേറിയത്. ജുവലറിയുടമയെ ഫോണില്‍ വിളിച്ച ജിബി, ആനച്ചാല്‍ കാര്‍ഷിക വികസന ബാങ്കില്‍ ജോസുകുട്ടി എന്നയാള്‍ 108 ഗ്രാം സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും മൂന്നു ലക്ഷം രൂപ നല്‍കിയാല്‍ ഇത് എടുത്ത് നല്‍കാമെന്നും അറിയിച്ചു. പലവട്ടം അഭ്യര്‍ഥിച്ചതോടെ ജുവലറിയുടമ ജീവനക്കാരെ പണവുമായി ബാങ്കിലേക്കയച്ചു. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ ബാങ്ക് കെട്ടിടത്തിനു താഴെ നിന്നിരുന്ന ജിബിയും സംഘവും ജീവനക്കാര്‍ എത്താന്‍ വൈകിയെന്നും അതിനാല്‍ തങ്ങള്‍ പണയം എടുത്തെന്നും ധരിപ്പിച്ചു. മൂന്നു മാലകളടങ്ങിയ 916 കാരറ്റ് എന്നു രേഖപ്പെടുത്തിയ കവര്‍ നല്‍കിയശേഷം ജിബിയുടെ കൂട്ടാളികള്‍ പണം വാങ്ങി.…
Read More » -
Crime
മാതാവിനെ മര്‍ദിക്കാന്‍ ശ്രമിച്ച മകനെ വെട്ടി; പിതാവ് അറസ്റ്റില്‍
അടൂര്‍: മാതാവിനെ മര്‍ദിക്കാന്‍ ശ്രമിച്ച മകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. വടക്കടത്തുകാവ് െവെശാഖം വീട്ടില്‍ തങ്കപ്പന്‍ നായരെ (75)ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വെട്ടേറ്റ മകന്‍ രാജേഷ് കുമാര്‍ (47) നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയ്ക്ക് ആണ് വെട്ടേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 ന് മാതാവ് രാധാമണിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ക്ക് വെട്ടേറ്റത്. തലയ്ക്ക് പരുക്കേറ്റ രാജേഷ് കുമാര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കല്ലൂപ്പാറയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ സ്വന്തം വീട്ടില്‍ എത്താറുണ്ട്. ഈ സമയത്ത് ഇയാള്‍ മാതാപിതാക്കളെ ഉപദ്രവിക്കുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തെ രാജേഷിനെതിരെ പരാതിയും നിലവിലുണ്ടായിരുന്നു.
Read More » -
Crime
നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് പതിനേഴുകാരന്‍ മരിച്ചു
അയര്‍ക്കുന്നം: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് പതിനേഴുകാരന്‍ മരിച്ചു. അയര്‍ക്കുന്നം പുന്നമറ്റത്തില്‍ ഷാജിയുടെ മകന്‍ ദീപക് ഷാജി (17)യാണ് മരിച്ചത്. ബൈക്ക്ഓടിച്ചിരുന്ന സുഹൃത്ത് അഖിലിനെ പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ മണര്‍കാട് -കിടങ്ങൂര്‍ റോഡില്‍ ഒറവയ്ക്കല്‍ ചിറപ്പാലത്തിന് സമീപമായിരുന്നു അപകടം. അയര്‍ക്കുന്നത്തുനിന്ന് ഒറവയ്ക്കല്‍ ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. അപകടത്തില്‍ പരുക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദീപക്കിനെ രക്ഷിക്കാനായില്ല. പ്ലസ്ടു പഠനത്തിന് ശേഷം, ഉപരിപഠനത്തിനായുളള തയാറെടുപ്പിലായിരുന്നു ദീപക്. മൃതദേഹം മോര്‍ച്ചറിയില്‍. മാതാവ് ബിന്ദു. സഹോദരി: ദിവ്യ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ്.
Read More » -
NEWS
ഡൂട്ടിക്കിടെ പൈലറ്റുമാര്‍ സുന്ദരമായ ഉറക്കത്തില്‍; നിശ്ചിത സമയം കഴിഞ്ഞിട്ടും നിലത്തിറങ്ങിയില്ല; അപായ അലാറത്തിനു പിന്നാലെ വിമാനത്തിന് സേഫ്‌ലാന്‍ഡിങ്!
ആഡിസ് അബാബ: ഡൂട്ടിക്കിടെ െപെലറ്റുമാര്‍ സുന്ദരമായ ഉറക്കത്തിലേക്കുകടന്നതോടെ എത്യോപ്യന്‍ വിമാനത്തിന്റെ ലാന്‍ഡിങ് െവെകിയത് 25 മിനിറ്റോളം. ഓട്ടോ െപെലറ്റ് മോഡ് സംവിധാനമുള്ള ബോയിങ് 737-800 ഇ.ടി-343 വിമാനത്തിന്റെ ലാന്‍ഡിങ്ങാണ് െപെലറ്റുമാരുടെ ഗാഢനിദ്രമൂലം െവെകിയത്. കഴിഞ്ഞ 15 നായിരുന്നു സംഭവം. സുഡാനിലെ ഖാര്‍ത്തൂമില്‍നിന്ന് എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലേക്കു വന്നതായിരുന്നു വിമാനം. കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാന (എഫ്.എം.സി)ത്തിലൂടെ റൂട്ട് ക്രമീകരിച്ചശേഷം െപെലറ്റുമാര്‍ വിശ്രമിച്ചു. ഇതിനിടെ ഇരുവരും ഗാഡമായി ഉറങ്ങിയതാണ് എത്യോപ്യന്‍ എയര്‍െലെന്‍സ് വിമാനത്തിനെ അത്യപൂര്‍വ സംഭവത്തിന് വേദിയാക്കിയത്. ആഡിസ് അബാബ വിമാനത്താവളത്തിനു 37,000 അടി ഉയരത്തില്‍ വിമാനം പറക്കുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ മനസിലാക്കിയിരുന്നു. എന്നാല്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും ലാന്‍ഡിങ്ങിന്റെ ലക്ഷണങ്ങളൊന്നും വിമാനത്തില്‍നിന്നുണ്ടായില്ല. Deeply concerning incident at Africa’s largest airline — Ethiopian Airlines Boeing 737 #ET343 was still at cruising altitude of 37,000ft by the time it reached destination Addis…
Read More »