Sports

  • ടോസ് ഒരു ഭാഗ്യമോ നിര്‍ഭാഗ്യമോ ? ഏകദിനത്തില്‍ തുടര്‍ച്ചയായി ഇന്ത്യയ്ക്ക് നഷ്ടമായത് 18 ടോസുകള്‍ ; ഇന്ത്യ നാണയഭാഗ്യമില്ലാതെ പൂര്‍ത്തിയാക്കിയത് രണ്ടു വര്‍ഷം

    സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശനിയാഴ്ച (ഒക്ടോബര്‍ 25) നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലും ഇന്ത്യയ്ക്ക് പഴയ ദൗര്‍ഭാഗ്യം പിന്തുടര്‍ന്നു. ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വീണ്ടും ടോസ് നഷ്ടപ്പെടുത്തി. മെന്‍ ഇന്‍ ബ്ലൂ ഏകദിന ഫോര്‍മാറ്റില്‍ ടോസ് ജയിക്കാതെ രണ്ട് വര്‍ഷത്തിലേക്ക് നീങ്ങുകയാണ്. തുടര്‍ച്ചയായി 18 തവണയാണ് ഇന്ത്യയ്ക്ക് ടോസ് ഭാഗ്യം ഇല്ലാതെ പോകുന്നത്. അനാവശ്യമായ ഒരു റെക്കോര്‍ഡായി ഇത് മാറി. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇതിനകം 2-0 ന് പിന്നിലാണ്. ഏറ്റവും പുതിയ നാണയം ഓസ്‌ട്രേലിയയ്ക്ക് അനുകൂലമായി മാറിയതിനുശേഷം, ഇന്ത്യ ഇപ്പോള്‍ രണ്ട് വര്‍ഷത്തിലേറെയായി ടോസ് ജയിക്കാത്ത അവസ്ഥയലാണ്. നവംബര്‍ 15 ന് ന്യൂസിലന്‍ഡിനെതിരായ 2023 ഏകദിന ലോകകപ്പ് സെമിയിലാണ് മെന്‍ ഇന്‍ ബ്ലൂ അവസാനമായി 50 ഓവര്‍ ഫോര്‍മാറ്റില്‍ ടോസ് നേടിയത്. നവംബര്‍ 30 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലെങ്കിലും ടോസ് ഭാഗ്യം തുണയ്ക്കുമോ എന്നാണ് അറിയേണ്ടത്. ഗില്‍ ഏകദിന ഫോര്‍മാറ്റില്‍ നായകസ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ്,…

    Read More »
  • ഓസീസിനെ പരമ്പര തൂത്തുവാരാന്‍ രോഹിതും കോഹ്ലിയും അനുവദിച്ചില്ല ; മൂന്നാമത്തെ ഏകദിനത്തില്‍ ശക്തമായി തിരിച്ചടിച്ചു ; മുന്‍ നായകന്മാര്‍ മികച്ച പ്രകടനവുമായി ഇന്ത്യയെ നയിച്ചു

    സിഡ്‌നി: ഓസ്‌ട്രേലയയെ പരമ്പര തൂത്തുവാരാന്‍ അനുവദിക്കാത്ത ഇന്ത്യ അവസാന ഏകദിനത്തില്‍ ശക്തമായി തിരിച്ചുവന്നു. ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ത്യ ഒമ്പത് വിക്കറ്റിന് സ്വന്തമാക്കി. സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മ്മ സെഞ്ച്വറി നേടിയതിന് പിന്നാലെ മറ്റൊരു മുന്‍ നായകന്‍ വിരാട്‌കോഹ്ലി അര്‍ദ്ധശതകവും നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. രണ്ടാം വിക്കറ്റില്‍ കൂട്ടുകൂടിയ വിരാട്‌കോഹ്ലയും രോഹിതും 19 ാമത്തെ സെഞ്ച്വറി കൂട്ടുകെട്ടാണ് നേടിയത്. തുടര്‍ച്ചയായി 18 ാം മത്സരത്തിലും ടോസ് നഷ്ടമായ ഇന്ത്യയെ ഓസീസ് ബൗളിംഗിന് വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ 236 റണ്‍സ് എടുത്തപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഈ സ്്‌കോര്‍ മറികടന്നു. രോഹിത് ശര്‍മ്മ 121 റണ്‍സുമായും വിരാട്‌കോഹ്ലി 74 റണ്‍സുമായും പുറത്താകാതെ നിന്നു. 24 റണ്‍സ് എടുത്ത നായകന്‍ ശുഭ്മാന്‍ ഗില്ലിനെ മാത്രമായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്. 125 പന്തുകളില്‍ നിന്നുമായിരുന്നു രോഹിതിന്റെ 121. മൂന്ന് സിക്‌സറുകളും 13 ബൗണ്ടറികളും രോഹിത് അടിച്ചുകൂട്ടി. വിരാട്‌കോഹ്ലി 81 പന്തില്‍…

    Read More »
  • നാണക്കേട്: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടര്‍ന്ന് അപമാനിച്ച് യുവാവ്; അറസ്റ്റ് ചെയ്ത് ഇന്‍ഡോര്‍ പോലീസ്; ഇരയായത് ലോകകപ്പില്‍ കളിക്കുന്ന താരങ്ങള്‍

    ഇന്‍ഡോര്‍: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുനേരെ യുവാവിന്റെ ആക്രമണം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഫേയില്‍നിന്നു മടങ്ങുന്നതിനിടെയാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് രണ്ടു താരങ്ങളെ അപമാനിക്കാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. താരങ്ങളും മാനേജ്‌മെന്റും പോലീസില്‍ പരാതി നല്‍കിയതോടെയാണു വിവരം പുറത്തറിഞ്ഞത്. ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ടീമിന്റെ പക്കല്‍നിന്നു പരാതി ലഭിച്ചെന്നും രണ്ടു വനിതാ താരങ്ങള്‍ക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിതന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. യുവാവിനെ അറസ്റ്റ് ചെയ്‌തെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ഇന്‍ഡോര്‍ പോലീസ് പറഞ്ഞു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും കര്‍ശനമായ നടപടിയെടുക്കണമെന്നും മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എംപിസിഎ) പറഞ്ഞു. വരും ദിവസങ്ങളില്‍ കളിക്കാരുടെ യാത്രയെക്കുറിച്ചു പദ്ധതി തയാറാക്കുമെന്നും ഇവര്‍ പറഞ്ഞു. ഐസിസി വനിതാ ലോകകപ്പില്‍ കളിക്കുന്ന ഓസ്‌ട്രേിലിയന്‍ ടീമില്‍ ഉള്‍പ്പെട്ടവരാണ് രണ്ടുപേരും. മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് ഇവരുടെ താമസം.

    Read More »
  • മെസിയുടെ കളികാണാന്‍ ഇനിയും കാത്തിരിക്കണം; മത്സരത്തിന് ഫിഫയുടെ അനുമതിയില്ല; ഫിഫ പ്രതിനിധി വേദി സന്ദര്‍ശിക്കുന്നതിനു മുമ്പ് കളിയുടെ തീയതി തീരുമാനിച്ചതു വിനയായി; അടുത്ത വിന്‍ഡോയില്‍ ശ്രമിക്കുമെന്ന് മുഖ്യ സ്‌പോണ്‍സര്‍

    കൊച്ചി: ഫുട്‌ബോളിന്റെ മിശിഹയുടെ കളി നേരിട്ടുകാണാന്‍ മലയാളികള്‍ ഇനിയും കാത്തിരിക്കണം. കൊച്ചിയില്‍ നടക്കാനിരിക്കുന്ന കളി മാറ്റിവച്ചെന്നും ഫിഫയുടെ അനുമതി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ട്. നവംബറില്‍ അര്‍ജന്റീനന്‍ ടീമിന്റെ ഏക മത്സരം അങ്കോളയിലായിരിക്കുമെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷനും സ്ഥിരീകരിച്ചു. പിന്നാലെ മല്‍സരം നടത്താന്‍ ഫിഫ അനുമതി ലഭിച്ചില്ലെന്ന് മുഖ്യ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് എം.ഡി. ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി. നവംബറില്‍ അര്‍ജന്റീന കളിക്കുന്നത് ഒരേയൊരു സൗഹൃദ മത്സരം. അത് നവംബര്‍ 14 ന് അഗോളയില്‍. ഇത് ശരിവച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ സ്ഥിരീകരണം. കൊച്ചിയില്‍ അര്‍ജന്റീനയുടെ എതിരാളി ആകേണ്ടിയിരുന്ന ഓസ്‌ട്രേലിയക്ക് നവംബറില്‍ ഉള്ളത് രണ്ട് മത്സരങ്ങള്‍. ആദ്യത്തേത് നംവംബര്‍ 14ന്. എതിരാളി വെനസ്വലേ. രണ്ടാം മത്സരം നവംബര്‍ 18ന്. എതിരാളി കൊളംബിയ. വേദി അമേരിക്കയും. രാജ്യാന്തര സൗഹൃദ മത്സര നടത്തിപ്പിനെക്കുറിച്ചോ, നിയമാവലിയെക്കുറിച്ചോ സ്‌പോണ്‍സര്‍ക്ക് ഒരുധാരണയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫിഫ അനുമതി ലഭിച്ചില്ലെന്ന സ്‌പോണ്‍സറുടെ സമ്മതമെന്നും ആരോപണമുണ്ട്. ഫിഫ പ്രതിനിധി മത്സര വേദി സന്ദര്‍ശിക്കുന്നതിന് മുമ്പേ സ്‌പോണ്‍സര്‍…

    Read More »
  • ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കെട്ടിപ്പിടിക്കാനും സെല്‍ഫിയെടുക്കാനും മോഹിച്ചു ; പക്ഷേ കിട്ടിയത് ജാവോ ഫെലിക്‌സിനെ ; ഗോവയില്‍ സുരക്ഷാവീഴ്ച വരുത്തിയ മലയാളി ആരാധകന്‍ ജയിലില്‍

    പനാജി: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ സഹതാരത്തിനൊപ്പം കെട്ടിപ്പിടിച്ച് സെല്‍ഫിയെടുത്തതിന് കേരള ഫുട്‌ബോള്‍ ആരാധകന്‍ രാത്രിമുഴുവന്‍ ജയിലില്‍ ചെലവഴിച്ചു. ഗോവയിലെ ഫറ്റോര്‍ഡയിലെ നെഹ്റു സ്റ്റേഡിയത്തില്‍ അല്‍-നാസറും എഫ്സി ഗോവയും തമ്മിലുള്ള എഎഫ്സി ചാമ്പ്യന്‍സ് ലീഗ് രണ്ട് മത്സരത്തിനിടെ പോര്‍ച്ചുഗീസ് താരം ജോവോ ഫെലിക്സിനെ കെട്ടിപ്പിടിച്ച് സെല്‍ഫി എടുത്തതിന് ഒരു കേരള ഫുട്‌ബോള്‍ ആരാധകന് നിയമപരമായ നടപടികള്‍ നേരിടേണ്ടി വന്നു. നിയന്ത്രിത പ്രദേശത്ത് പ്രവേശിച്ച് രണ്ട് അന്താരാഷ്ട്ര കളിക്കാരുടെ സുരക്ഷാ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് പോര്‍ച്ചുഗീസ് ഫോര്‍വേഡിനെ സമീപിച്ച ആവേശഭരിതനായ ആരാധകനൊപ്പം സെല്‍ഫി എടുക്കാന്‍ താരം സമ്മതിച്ചു. എന്നാല്‍ ഫോണ്‍ പിടിച്ചെടുത്ത സുരക്ഷാഭടന്മാര്‍ ഫോണില്‍ നിന്ന് സെല്‍ഫി ഇല്ലാതാക്കി അയാള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. രണ്ടാം പകുതിയില്‍ ഫെലിക്‌സ് സൈഡില്‍ വാം-അപ്പ് ചെയ്യുന്നതിനിടെയാണ് സംഭവം. എഫ്സി ഗോവയുടെ സിഇഒ രവി പുസ്‌കൂര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിച്ചു. സുരക്ഷാ വീഴ്ചയില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍…

    Read More »
  • മുഖ്യ സെലക്ടര്‍ സ്ഥാനം തെറിക്കും? അഗാര്‍ക്കറെ മാറ്റിയേക്കുമെന്ന് സൂചന; പരിഹസിച്ച് ആരാധകരും; മാര്‍ക്ക് വോ എന്തുകൊണ്ടാകും അങ്ങനെ പറഞ്ഞത്?

    ന്യൂഡല്‍ഹി: ഓസീസിനെതിരായ ഏകദിന പരമ്പരയും തോറ്റതോടെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. അഗാര്‍ക്കറുടെ സ്ഥാനം തെറിച്ചേക്കുമെന്നു സൂചന. രോഹിതിന്റെയും കോലിയുടെയും ആരാധകര്‍ നേരത്തെ തന്നെ അഗാര്‍ക്കര്‍ക്കെതിരെ തിരിഞ്ഞിരുന്നു. പ്രകടനം മാത്രമാകും ഏകദിന ലോകകപ്പില്‍ ഇരു താരങ്ങള്‍ക്കും മാനദണ്ഡമെന്നായിരുന്നു നേരത്തെ അഗാര്‍ക്കര്‍ സൂചന നല്‍കിയത്. ഇതോടെ അഗാര്‍ക്കറെ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവും ആരാധകര്‍ ഉയര്‍ത്തുന്നു. ഇന്ത്യയുടെ ടീം സെലക്ഷന്‍ ഇത്ര ബോറാക്കുന്നത് അജിത് അഗാര്‍ക്കറാണെന്നും കൃത്യമായ പക്ഷപാതം ടീം സെലക്ഷനില്‍ വ്യക്തമാണെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓസീസ് മുന്‍ സൂപ്പര്‍ താരവും അഗാര്‍ക്കറാണ് ടീം ഇന്ത്യയുടെ പ്രകടനത്തില്‍ പ്രതിയെന്ന തരത്തില്‍ അഭിപ്രായം ഉന്നയിച്ചത് അഡ്‌ലെയ്ഡില്‍ മല്‍സരം പുരോഗമിക്കുന്നതിനിടെയായിരുന്നു കമന്ററി ബോക്‌സില്‍ ഇരുന്ന് മാര്‍ക്‌വോ, അഗാര്‍ക്കര്‍ വിവാദത്തിന് കൊഴുപ്പുകൂട്ടിയത്. ‘സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ മാറ്റിയെന്ന് കേട്ടല്ലോ, ഞാനങ്ങനെ വായിച്ചു’ എന്നായിരുന്നു താരത്തിന്റെ കമന്റ്. ഉടനടി രവി ശാസ്ത്രി ഇക്കാര്യം നിഷേധിച്ചു. സമൂഹമാധ്യമമായ എക്‌സില്‍ താന്‍…

    Read More »
  • ടിവിയില്‍ കണ്ടിരുന്ന ഗ്രൗണ്ടില്‍ കളിക്കാനിറങ്ങി കുട്ടികള്‍; ചാവക്കാട്ടെ സര്‍ക്കാര്‍ സ്‌കൂള്‍ വേറെ ലെവല്‍; ഒരുക്കിയത് ഫിഫ അംഗീകാരമുള്ള ഫുട്‌ബോള്‍ ടര്‍ഫ്

    തൃശൂര്‍: ചാവക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ രാജ്യാന്തര നിലവാരത്തോടെ ഫുട്‌ബോള്‍ ടര്‍ഫ് ഒരുങ്ങി. ചാവക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ടര്‍ഫ് നിര്‍മിച്ചിരിക്കുന്നത്. ഇത് പല സ്ഥലത്തും കാണുന്നതുപോലെ വെറുമൊരു ടര്‍ഫ് അല്ല. സംഭവം ശരിക്കും ഇന്റര്‍നാഷണല്‍ ആണ്. ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈതാനിയാണ് ഒന്നേമുക്കാല്‍ കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടര്‍ഫാക്കി മാറ്റിയിരിക്കുന്നത്. മറ്റു പല സ്‌കൂളിനുമില്ലാത്ത സൗകര്യം ലഭിച്ചതിന്റെ ആവേശത്തിലാണ് കുട്ടികള്‍. ടിവിയില്‍ മാത്രം കണ്ടിരുന്ന ഗ്രൗണ്ടാണ് തങ്ങള്‍ക്ക് സ്വന്തമായിരിക്കുന്നത് എന്ന കാര്യം ചിലര്‍ ഇനിയും വിശ്വസിച്ചിട്ടില്ല. കൂടുതല്‍ സഹപാഠികള്‍ ഗ്രൌണ്ടിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ കളിക്കാര്‍. കല്ലും മണ്ണും നിറഞ്ഞ മൈതാനത്തിന്റെ രൂപവും ഭാവവും മാറുമ്പോള്‍ അവരുടെ ഫുട്‌ബോള്‍ കളിയും ഇനി വേറെ ലെവലാകും.  

    Read More »
  • ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി ; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി തികക്കുന്ന ബാറ്റര്‍വുമണ്‍, സ്മൃതി മന്ദന കുതിപ്പ് തുടരുന്നു

    മുംബൈ: വനിതാ ലോകകപ്പില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ സ്മൃതി മന്ദാനയുടെ മികവില്‍ വീണത് അനേകം റെക്കോഡുകള്‍. ന്യൂസിലാന്‍ഡിനെതിരെ നവി മുംബൈയില്‍ വെച്ച് നടക്കുന്ന നിര്‍ണയക മത്സരത്തില്‍ 95 പന്തില്‍ 109 റണ്‍സാണ് സ്മൃതി മന്ദന നേടിയത്. ഇതോടെ ഒരുപിടി റെക്കോര്‍ഡാണ് മന്ദാന തംന്റെ പേരില്‍ കുറിച്ചത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി തികക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി തികക്കുന്ന താരങ്ങളില്‍ ഒരാളാകാനും സാധിച്ചു. ഏകദിന കരിയറിലെ 14ാം സെഞ്ച്വറി തികച്ച താരം ഈ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ ശതകം തികച്ചവരില്‍ രണ്ടാമതാണ്. 15 സൈഞ്ച്വറികളുള്ള ഓസ്ട്രേലിയന്‍ ഇതിഹാസ ബാറ്റര്‍ മെഗ് ലാന്നിങ്ങാണ് ഏകദിനത്തില്‍ സ്മൃതിക്ക് മുന്നിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ മെഗ് ലാന്നിങ്ങിനൊപ്പമെത്താനും സ്മൃതിക്ക് സാധിച്ചു. 17 സെഞ്ച്വറിയാണ് മന്ദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയത്. 95 പന്തില്‍ 10 ഫോറും നാല്…

    Read More »
  • സംസ്ഥാന സ്‌കൂള്‍ കായികമേള : പാലക്കാടുകാരന്‍ നിവേദ് കൃഷ്്ണ വേഗരാജാവ്, ആദിത്യ അജി വേഗറാണി ; ജൂനിയര്‍ 100 മീറ്ററില്‍ മീറ്റ് റെക്കോഡ് ഇട്ട് ആലപ്പുഴക്കാരന്‍ അതുല്‍

    തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടുകാരന്‍ നിവേദ് കൃഷ്്ണ വേഗരാജാവായപ്പോള്‍ മലപ്പുറംകാരി ആദിത്യ അജി വേഗറാണിയായി. 10.79 സെക്കന്റിലായിരുന്നു ചിറ്റൂര്‍ ജിഎച്ചഎസ്എസ്് സ്‌കൂളിലെ നിവേദ് ഒന്നാമത് എത്തിയത്. മലപ്പുറം നാവാമുകുന്ദ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദിത്യ അജി 12.11 സെക്കന്റിലാണ് വേഗറാണിയായി മാറിയത്. കഴിഞ്ഞതവണ ജൂനിയര്‍ വിഭാഗത്തില്‍ നിവേദ് സ്വര്‍ണം നേടിയിരുന്നു. നേരത്തേ ജൂനിയര്‍ 100 മീറ്ററില്‍ ആലപ്പുഴക്കാരന്‍ അതുല്‍ മീ്റ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടിയിരുന്നു. 10.81 സെക്കന്റ് കൊണ്ട് 1988 ല്‍ ജിവിരാജയുടെ രാംകുമാറിന്റെ റെക്കോഡ് അതുല്‍ തിരുത്തി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോഴിക്കോട് ജില്ലയുടെ ദേവനന്ദയാണ് സ്വര്‍ണം നേടിയത്. കോഴിക്കോട് സെന്റ് ജോസഫ് ഒട പുല്ലൂരാംപാറയിലെ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.

    Read More »
  • മാത്യൂഷോര്‍ട്ടും കോണ്‍ലിയും മറുപടി നല്‍കി ; രണ്ടുപേര്‍ക്കും അര്‍ദ്ധശതകം, ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി ; കോഹ്ലി വീ്ണ്ടും ഡക്കായി, അര്‍ദ്ധശതകവുമായി രോഹിത് കടം തീര്‍ത്തു

    അഡ്ലെയ്ഡ്: ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ്മയും ശ്രേയസ് അയ്യരും നേടിയ അര്‍ദ്ധശതകങ്ങള്‍ക്ക് പകരമായി ഓസ്ട്രേലിയയുടെ മാത്യൂ ഷോര്‍ട്ടും കൂപ്പര്‍ കോണ്‍ലിയും മറുപടി നല്‍കിയപ്പോള്‍ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിലും തോല്‍വി. ഏഴു വിക്കറ്റോളം വീഴ്ത്തിയ ബാര്‍ലെറ്റിന്റെയും സാംപയുടേയും ബൗളിംഗ് കൂടിയായപ്പോള്‍ ഓസീസ് രണ്ടാം ഏകദിനത്തിലും ജയവും പരമ്പരയും പിടിച്ചെടുത്തു. മാത്യൂഷോര്‍ട്ടിന്റെയും കോണ്‍ലിയുടേയും അര്‍ദ്ധശതകവും റെന്‍ഷാ, മിച്ചല്‍ ഓവന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗുമായിരുന്നു ഓസ്ട്രേലിയയ്ക്ക് മികച്ച വിജയം നല്‍കി. 78 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്സറുകളുമായി 74 റണ്‍സ് നേടിയപ്പോള്‍ കോണോലി 52 പന്തില്‍ 59 റണ്‍സ് നേടി. അഞ്ചു ബൗണ്ടറിയും ഒരു സിക്സറും പറത്തി. മിച്ചല്‍ ഓവന്‍ 36 റണ്‍സും മറ്റ് റെന്‍ഷാ 30 റണ്‍സും നേടി. ഓപ്പണര്‍ ട്രാവിസ് ഹെഡ് 28 റണ്‍സും നേടി. 60 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ അലന്‍സാംപയും 39 ന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബാര്‍ട്ട്ലെറ്റുമാണ് ഇന്ത്യയെ അപകടത്തിലാക്കിയത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 10 ഓവറില്‍…

    Read More »
Back to top button
error: