Sports

  • പിടിമുറുക്കി നമീബിയ!! 134 റൺസിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് 4 വിക്കറ്റുകൾ, സഞ്ജു (22), ഇഷാൻ (61), ക്യാപ്റ്റൻ (12), തിലക് (25) പുറത്ത്

    ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക് സിക്സർ തൂക്കി മലയാളി താരം സഞ്ജു സാംസൺ. നമീബിയയ്‌ക്കെതിരായ മത്സരത്തിലെ ആദ്യ ഓവറിന്റെ അവസാന പന്തിലാണ് സഞ്ജു സിക്‌സറടിച്ചത്. സഞ്ജു നേരിട്ട നാലാം പന്തായിരുന്നു ഇത്. ആദ്യ മൂന്നു പന്തുകളിലും താരത്തിന് റണ്ണൊന്നും നേടാനായില്ല. തൊട്ടടുത്ത ഓവറിൽ നേരിട്ട ആദ്യ രണ്ടു പന്തും സഞ്ജു സിക്സടിച്ചതോടെ ഹാട്രിക് സിക്‌സായി. അടുത്ത പന്തിൽ ഒരു ബൗണ്ടറിയും നേടി. തൊട്ടടുത്ത പന്ത് വീണ്ടും സിക്സർ തൂക്കാൻ ശ്രമിച്ച സഞ്ജു പുറത്തായി. 8 പന്തിൽ മൂന്നു സിക്സും ഒരു ബൗണ്ടറിയും സഹിതം 22 റൺസാണ് സഞ്ജുവിന്റെ അക്കൗണ്ടിൽ ചേർത്തത്. അതേസമയം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇഷാൻ കിഷൻ 24 പന്തിൽ ആറ് ഫോറും 5 സിക്സറുമടക്കം 61 റൺസെടുത്ത് പുറത്തായി. 22 റൺസെടുത്ത തിലക് വർമയും 12 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാറും പുറത്തായി. ടോസ് നേടിയ നമീബിയ ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായരുന്നു. ഓപ്പണർ അഭിഷേക്…

    Read More »
  • ‘ബാറ്റർമാർക്ക് എന്തുമാകാം, ഒരു ബോളർക്ക് തന്റെ കൈ മാറ്റണമെങ്കിൽ അമ്പയറോട് അനുവാദം ചോദിക്കണം… ആദ്യം മാറ്റേണ്ടത് നിയമങ്ങളാണ്’- പാക് താരത്തെ പിൻതുണച്ച് ആർ അശ്വിൻ

    ചെന്നൈ: ടി 20യിൽ വിവാദ ബോളിങ് ആക്ഷന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന പാക് സ്പിന്നർ ഉസ്മാൻ താരിഖിനു പിന്തുണയുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. ക്രീസിലെത്തിയശേഷം കുറച്ചുനേരം താമസിപ്പിച്ച ശേഷം പന്തെറിയുന്ന താരിഖിന്റെ ആക്ഷനാണ് വിവാദമായിരിക്കുന്നത്. യുഎസിനെതിരെയായിരുന്നു താരിഖിന്റെ ലോകകപ്പിലെ അരങ്ങേറ്റ മത്സരം. നാലോവറിൽ 27 റൺസ് വിട്ടുകൊടുത്ത താരിഖ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. പിന്നാലെ താരിഖിന്റെ ബോളിങ്ങിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ശ്രീവത്സ് ഗോസ്വാമി രംഗത്തെത്തിയിരുന്നു. താരിഖിന്റെ ആക്ഷന്റെ കാര്യത്തിൽ പരാതിയില്ലെങ്കിലും പന്തെറിയും മുൻപ് കുറച്ചുനേരം നിൽക്കുന്നതു അംഗീകരിക്കാൻ സാധിക്കില്ലെന്നാണു ഗോസ്വാമി പറയുന്നത്. ‘‘പെനാൽറ്റി കിക്ക് എടുക്കാൻ റൺ– അപ് തുടങ്ങിയശേഷം താരം നിൽക്കുന്നത് ഫുട്ബോളിൽ പോലും അനുവദിക്കില്ല. ഇതെങ്ങനെ ശരിയാകും. ആക്ഷൻ കുഴപ്പമില്ല, പക്ഷേ ഇടയ്ക്കു വരുന്ന ഇടവേള എന്തിനാണ്?പന്ത് എറിയുന്നതിന് തൊട്ടുമുൻപാണ് ഇതു ചെയ്യുന്നത്. അതു തുടരാൻ സാധിക്കില്ല.’’– ശ്രീവത്സ് ഗോസ്വാമി താരിഖിന്റെ വീഡിയോ പങ്കുവച്ച് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇതിനിടെ ശ്രീവത്സിനു…

    Read More »
  • ‘സഞ്ജു ഇന്നു കളിച്ചില്ലെങ്കില്‍ പുറത്താക്കണം, മതി, പുതിയ താരങ്ങള്‍ വരട്ടെ’; രൂക്ഷ വിമര്‍ശനവുമായി ശ്രീകാന്ത്; വാഷിംഗ്ടണ്‍ സുന്ദര്‍ കാത്തിരിക്കുന്നു

    ന്യൂഡല്‍ഹി: താനായിരുന്നു ക്യാപ്റ്റനെങ്കില്‍ ഫോമില്‍ ഇല്ലാത്ത സഞ്ജു സാംസണെ കളിപ്പിക്കില്ലെന്നും പകരം വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കിയേനെയെന്നും മുന്‍ താരം കെ.ശ്രീകാന്ത്. സഞ്ജുവിന് നല്‍കിയ അവസരങ്ങളൊന്നും താരം പ്രയോജനപ്പെടുത്തിയില്ലെന്നും ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്നും അഭിഷേകിന് പകരക്കാരനാകാന്‍ സഞ്ജുവിന് കഴിയില്ലെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തുന്നു. ‘ഞാനായിരുന്നു ക്യാപ്റ്റനെങ്കില്‍ മറ്റൊരു തരത്തിലാകും ചിന്തിക്കുക. സഞ്ജു ഒട്ടും ഫോമില്‍ അല്ല. വാഷിങ്ടണ്‍ സുന്ദറിനെ ടോപ് ഓര്‍ഡറിലേക്ക് കൊണ്ട് വന്ന് ഓപ്പണ്‍ ചെയ്യിക്കുകയാണ് വേണ്ടത്. പാക്കിസ്ഥാനെതിരായ മല്‍സരത്തിന് മുന്‍പായി വാഷിയെ സജ്ജനാക്കാന്‍ അതാണ് നല്ലത്. ഇനി അഭിഷേക് ശര്‍മ പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍ തിരിച്ചെത്തിയാല്‍ റിങ്കു സിങിനെ പുറത്തിരുത്തി വാഷിങ്ടണ്‍ സുന്ദറെ ഞാന്‍ എട്ടാമനായി ഇറക്കും. നിങ്ങള്‍ക്ക് വിചിത്രമായി തോന്നിയേക്കാം. സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞു. പക്ഷേ ഫലമൊന്നും ഉണ്ടാക്കിയില്ല. വാഷിങ്ടണ്‍ സുന്ദര്‍ കാത്തിരിക്കുകയാണ്’- ശ്രീകാന്ത് വിശദീകരിച്ചു, ഞായറാഴച നടക്കാനിരിക്കുന്ന ഇന്ത്യപാക് പോരാട്ടത്തിന് മുന്‍പ് അഭിഷേക് ശര്‍മ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിവരേണ്ടത് അത്യാവശ്യമാണെന്നും ശ്രീകാന്ത് പറയുന്നു. അഭിഷേക് പുറത്തിരുന്നാല്‍ ഇന്ത്യയ്ക്ക്…

    Read More »
  • ‘അവർ എന്റെ ആക്ഷനെ എതിർക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് എന്നെ നേരിടാൻ ആശങ്കയുണെന്നാണ്’, വിവാദ ബൗളിംഗ് ആക്ഷനിൽ ചർച്ച കൊഴുക്കുന്നതിനിടെ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് തന്നെ ഭയമാണെന്ന പ്രസ്താവനയുമായി പാക് സ്പിന്നർ ഉസ്മാൻ താരിഖ്

    കറാച്ചി: ടി 20 ലോകകപ്പ് തുടങ്ങിയപ്പോൾ സമ്മർദ തന്ത്രങ്ങളിറക്കിക്കൊണ്ടിരുന്ന പാക്കിസ്ഥാൻ പുതിയ തന്ത്രവുമായി രം​ഗത്തെത്തിയിരിക്കുകയാണ്. പാക്കിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖ് തന്റെ ബൗളിംഗ് ആക്ഷനെച്ചൊല്ലി ഇന്ത്യൻ ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുക്കുന്നതിനിടെ മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന പോരാട്ടത്തിൽ തന്നെ നേരിടുക എന്നത് ഇന്ത്യയ്ക്ക് വലിയ സമ്മർദ്ദമുണ്ടാക്കുമെന്നും തന്റെ ആക്ഷനെക്കുറിച്ചുള്ള അനാവശ്യ ചർച്ചകൾ ഇതിന്റെ തെളിവാണെന്നും താരം പറഞ്ഞു. ‘ഇന്ത്യൻ ആരാധകർക്കിടയിൽ ഇത്രയധികം ചർച്ചകൾ നടക്കുന്നത് അവർക്കുണ്ടാകുന്ന സമ്മർദ്ദം കൊണ്ടാണെന്നാണ് ഞാൻ കരുതുന്നത്. അവർ എന്റെ ആക്ഷനെ എതിർക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് എന്നെ നേരിടാൻ ആശങ്കയുണ്ടെന്നാണ്. എന്നാൽ ഞാൻ ഇത്തരം മാധ്യമ ചർച്ചകളിലൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ കളിയിലും പരിശീലനത്തിലും മാത്രമാണ് എന്റെ ശ്രദ്ധ’ ഉസ്മാൻ പറഞ്ഞു. അതേസമയം ടി-20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറുമെന്ന് പറഞ്ഞ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ തീരുമാനത്തിൽ നിന്ന് പാക്കിസ്ഥാൻ യൂടേണടിച്ചത്. ഞാറാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

    Read More »
  • അഭിഷേക് ശര്‍മ ആശുപത്രിയില്‍; നെറ്റ്‌സില്‍ മണിക്കൂറുകളോളം പ്രാക്ടീസ് ചെയ്ത സഞ്ജു സാംസണ്‍; വീണ്ടും ഓപ്പണിംഗിലേക്ക്

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ആശുപത്രിയില്‍. വയറിലെ അണുബാധയെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ ട്വന്റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ അടുത്ത മത്സരത്തില്‍ അഭിഷേക കളിക്കുമോ എന്ന കാര്യം സംശയത്തിലായി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ടീമിന്റെ ആദ്യ പരിശീലന സെഷനിലും അഭിഷേക് ശര്‍മ പങ്കെടുത്തിരുന്നില്ല. യു.എസ്.എയ്ക്ക് എതിരായ മത്സരത്തിന് മുന്‍പ് തന്നെ അഭിഷേകിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. മത്സരത്തിനിറങ്ങിയ താരത്തിന് പിന്നീട് ഗുരുതരമായി. മുംബൈയില്‍ കടുത്ത പനിയുണ്ടാതോടെ ഡ്രിപ്പ്‌സ് നല്‍കി. ടീമിനൊപ്പം ഡല്‍ഹിയിലേക്ക് എത്തിയെങ്കിലും സ്ഥിതി വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് വിവരം. അഭിഷേകിന്റെ വയറിന് പ്രശ്‌നമുണ്ടെന്നാണ് ടീം ഔദ്യോഗികമായി അറിയിച്ചത്. അഭിഷേക് ശര്‍മയുടെ വയറിന് പ്രശ്‌നങ്ങളുണ്ടെന്നും അതിനിലാണ് പരിശീലനത്തിന് എത്താതിരുന്നതെന്നും അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ മത്സരത്തിന് തയ്യാറാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. യു.എസ്.എയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്തായ…

    Read More »
  • പാകിസ്താനെ ശ്രീലങ്കയും പറ്റിച്ചോ? സിമെന്റ് ഫാക്ടറി പോലുള്ള സ്ഥലത്തോ താമസം? ബസ് ഇറങ്ങി വരുന്ന ചിത്രങ്ങള്‍ വൈറല്‍; വീടിന്റ അടുക്കള മുറ്റത്താണോ പരിശീലനം എന്ന പരിഹാസം

    കൊളംബോ: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശ്രീലങ്കയും പണി നല്‍കിയോ എന്നാണു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കൊളംബോയില്‍ നിന്നുള്ള താരങ്ങളുടെ ഒരു വിഡിയോ വൈറലായതിന് പിന്നാലെയാണ് സൗകര്യങ്ങളെ പറ്റിയുള്ള ചര്‍ച്ച ഉയര്‍ന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് സമാനമായ വഴിയിലൂടെ പാക്ക് താരങ്ങള്‍ ബസ് ഇറങ്ങി വരുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും വൃത്തിയില്ലാത്ത ഒരു ഫാക്ടറിക്ക് സമാനമായ സ്ഥലത്തൂകൂടി നടന്നുവരുന്നതാണ് വിഡിയോയിലുള്ളത്. ടീം പരിശീലനത്തിന് എത്തുന്നതാണോ ഹോട്ടലിലേക്ക് മടങ്ങുന്നതാണോ എന്താണെന്ന് വിഡിയോയില്‍ പറയുന്നില്ല. ‘ഇതാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് കൊളംബോയില്‍ ശ്രീലങ്കയും ഐസിസിയും നല്‍കിയ സൗകര്യം. ഒരു സിമന്റ് ഫാക്ടറിയില്‍ നിന്ന് വരുന്നതായാണ് തോന്നുന്നത്’ എന്നാണ് വിഡിയോ പങ്കുവച്ച് ഒരാള്‍ എക്‌സില്‍ കുറിച്ചത്. – NASA-level hospitality was given to Pakistan cricket team in Colombo – It literally looks like they are coming out of a . – This must have…

    Read More »
  • മാധ്യമപ്പടയ്ക്കുമുന്നിൽ അളുചമഞ്ഞ് നഖ്വി!! ചുമ്മാ ഭീഷണി ഇങ്ങോട്ടിറക്കണ്ടാ….’ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികൾ കണ്ട് ഞാനോ പാക്കിസ്ഥാനോപേടിക്കില്ല… ഞങ്ങളുടെ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെ നിങ്ങൾക്കറിയാലോ…ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടി, പ്രസ്താവന നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ? ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്കൊന്നും ഇതിൽ സ്ഥാനമില്ല’

    ലാഹോർ: ടി-20 ലോകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ പാക്കിസ്ഥാൻ കളിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ മാധ്യമങ്ങൾക്കുമുന്നിൽ ​തള്ളിമറിച്ച് നഹ്വി. വിവാദങ്ങൾക്കൊടുവിൽ തിങ്കളാഴ്ച്ചയാണ് പാക്കിസ്ഥാൻ കളിക്കുന്ന കാര്യം തീരുമാനമായത്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാൻ കളിക്കുമെന്ന് ഉറപ്പായതോടെ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്. അതേസമയം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെയും ശ്രീലങ്കയുടെയും അഭ്യർത്ഥന മാനിച്ച് ഇന്ത്യക്കെതിരെ കളിക്കാൻ തയാറാവുന്നതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിശദീകരിച്ചത്.എന്നാൽ കളിക്കാനുള്ള അനുമതി നൽകുന്നതിന് മുമ്പ് വരെ പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി വെല്ലുവിളികൾ ഉയർത്തിയിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികൾ കണ്ട് ഞാനോ, പാക്കിസ്ഥാൻ സർക്കാരോ പേടിക്കില്ല. ഇനി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന്റെ കാര്യം പറയുകയാണെങ്കിൽ, അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ അല്ലേ, അദ്ദേഹം ഒന്നിനെയും ഭയപ്പെടാറില്ല,’ നഖ്‌വി പറഞ്ഞു. പിന്നാലെ ഇന്ത്യക്കെതിരെ കളിക്കാമെന്ന് പാക്കിസ്ഥാൻ അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടിയായിരുന്നു എന്നായിരുന്നു നഖ്‌വിയുടെ വിശദീകരണം.’ബംഗ്ലാദേശിന്റെ പ്രസ്താവന നിങ്ങൾ കണ്ടിട്ടുണ്ടാകും.…

    Read More »
  • സഞ്ജുവിനായി ശത്രുപാളയത്തിൽ പൊരിഞ്ഞ തർക്കം, ഒടുവിൽ ‘ഞാനിനി ചർച്ച അവതരിപ്പില്ല’… പിണങ്ങി അവതാരകൻ !! വൈറലായി മലയാളി താരത്തെയും ബാബറിനേയും താരതമ്യം ചെയ്തുള്ള പാക് ടെലിവിഷൻ ചർച്ച

    കറാച്ചി: മലയാളി താരം സഞ്ജു സാംസണെച്ചൊല്ലി പാക് ടെലിവിഷൻ ചർച്ചയിൽ പൊരിഞ്ഞ തർക്കം. ഒടുവിൽ അവതാരകൻ പിണങ്ങിപ്പോകുന്നതുവരെ കാര്യങ്ങൾ നീണ്ടു. പാക് ടെലിവിഷൻ ചാനലായ ജിടിവി ന്യൂസിലാണ് ഇന്ത്യൻ താരം സഞ്ജുവിനെയും പാക് തരം ബാബറിനെയും താരതമ്യം ചെയ്ത് അവതാരകനും ചർയിൽ പങ്കെടുത്ത അതിഥിയും ചേർന്ന് തർക്കക്കിലേർപ്പെട്ടത്. സഞ്ജു സാംസൺ ബാബർ അസമിനെക്കാൾ കേമനാണെന്നും ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ സഞ്ജു നിർണായക പ്രകടനമാണ് പുറത്തെടുത്തതെന്നും അതിഥിയായി എത്തിയയാൾ പറഞ്ഞത് അവതാരകനെ ചൊടിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ രൂക്ഷമായ വാക് പോരാണ് നടന്നത്. ഒടുവിൽ താനിനി ചർച്ച അവതരിപ്പിക്കില്ലെന്ന് അവതാരകൻ പറയുന്നതിലേക്കുവരെ എത്തി തർക്കം. അതേസമയം ഇരുവരും തമ്മിൽ സഞ്ജുവിനെച്ചൊല്ലി തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലാണ്. ലോകകപ്പ് ടീമിലുൾപ്പെട്ടെങ്കിലും മോശം ഫോമിനെത്തുടർന്ന് സഞ്ജു സാംസണ് അമേരിക്കക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തകർത്തടിച്ച ഇഷാൻ കിഷനെയാണ്…

    Read More »
  • ‘വീട്ടുകാര്യം വേറെ, കളിക്കളം വേറെ’; നിലപാട് കടുപ്പിച്ച് ബിസിസിഐ; ടി20 ലോകകപ്പിൽ താരങ്ങൾക്ക് കുടുംബത്തെ ഒപ്പം പാർപ്പിക്കാനാവില്ല

    മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ. ലോകകപ്പ് മത്സരങ്ങൾക്കിടയിൽ ഭാര്യമാരെയും മറ്റ് കുടുംബാംഗങ്ങളെയും ഒപ്പം താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി. മുമ്പ് വിദേശ പര്യടനങ്ങളിൽ അനുവദിച്ചിരുന്ന ഇളവുകൾ റദ്ദാക്കിയതാണ് ബിസിസിഐയുടെ ഈ നീക്കം. ടീം മാനേജ്‌മെൻ്റ് ഇക്കാര്യത്തിൽ വ്യക്തത തേടി ബോർഡിനെ സമീപിച്ചെങ്കിലും, നിലവിലെ നയത്തിൽ മാറ്റം വരുത്താനാവില്ലെന്ന കർശനമായ നിലപാടാണ് ബിസിസിഐ എന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2024-25ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് 1-3 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐ ഈ കർശന നയം നടപ്പിലാക്കിയത്. പര്യടനത്തിനിടെ ടീം മീറ്റിംഗുകളിലും പ്ലാനിംഗ് സെഷനുകളിലും ചില താരങ്ങൾ പങ്കെടുക്കാതിരുന്നതും പകരം കുടുംബത്തോടൊപ്പം സമയം നഷ്ടപ്പെട്ടതും പരാജയത്തിന് കാരണമായെന്ന് സപ്പോർട്ട് സ്റ്റാഫ് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന്, ടീമിൻ്റെ അച്ചടക്കം വർദ്ധിപ്പിക്കാനായി ബിസിസിഐ പഴയ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവന്നു. 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിദേശ പര്യടനങ്ങളിൽ പരമാവധി 14 ദിവസം മാത്രമേ കുടുംബത്തെ താമസിപ്പിക്കാൻ അനുവദിക്കൂ എന്നതായിരുന്നു…

    Read More »
  • കോളടിച്ചത് ബം​ഗ്ലാദേശിന്, ഒരു പിഴയും ചുമത്തില്ല, എക്സ്ട്രാ ബോണസായി ഒരു മത്സരം ബം​ഗ്ലാ​ദേശിൽ…നാണക്കേടിൽ നിന്ന് രക്ഷനേടാൻ ബം​ഗ്ലാദേശിനെക്കൊണ്ട് കത്തയപ്പിച്ച നഖ്‌വി തന്ത്രം!!  ഇന്ത്യയുമായി 15ന് മത്സരിക്കാൻ തയാർ- പാക്കിസ്ഥാൻ

    ലാഹോർ/ദുബായ്: അനിശ്ചിതത്വത്തിനൊടുവിൽ വീണ്ടുമൊരു ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന് കളമൊരുങ്ങുന്നു. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്നു പാക്കിസ്ഥാൻ പിൻമാറിയതോടെ, 15ന് കൊളംബോയിൽ നിശ്ചയിച്ചിരുന്ന മത്സരം നടക്കും. ബഹിഷ്കരണ തീരുമാനത്തിൽനിന്നു പിന്മാറുന്നതായി പാക്കിസ്ഥാൻ സർക്കാർ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. ‘‘ബഹുകക്ഷി ചർച്ചകളിലെ തീരുമാനങ്ങളും സൗഹൃദ രാജ്യങ്ങളുടെ അഭ്യർഥനയും കണക്കിലെടുത്ത്, ട്വന്റി20 ലോകകപ്പിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മത്സരത്തിനായി 2026 ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനോട് കളത്തിലിറങ്ങാൻ പാക്കിസ്ഥാൻ സർക്കാർ ഇതിനാൽ നിർദേശിക്കുന്നു.’’‌– വാർത്താക്കുറിപ്പിൽ പറഞ്ഞു. അതേസമയം ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പാക്കിസ്ഥാനോട് അഭ്യർത്ഥിച്ചിരുന്നു. “ഈ കാലയളവിൽ ബംഗ്ലാദേശിനെ പിന്തുണയ്ക്കാൻ പാക്കിസ്ഥാൻ കാണിച്ച മനോഭാവം ഞങ്ങളെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. നമ്മുടെ സഹോദരബന്ധം ദീർഘകാലം നിലനിൽക്കട്ടെ,” BCB പ്രസിഡന്റ് അമിനുൽ ഇസ്‌ലാം പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ ഇന്ത്യയുമായി കളിക്കാൻ തയാറാണെന്നു അറിക്കുകയായിരുന്നു പാക്കിസ്ഥാൻ. പാക്കിസ്ഥാനിലേക്കുള്ള…

    Read More »
Back to top button
error: