Sports
-
ഇമ്രാൻ ഖാനെതിരെ ഗൂഢാലോചന നടത്തുന്നത് മുനീറിനും നഖ്വിയും!! ഇമ്രാനോ, ഞങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ, എന്റെ വാക്കുകൾ ഓർക്കുക, അവരുടെ ഭാവി തലമുറകളെ ഞങ്ങൾ വെറുതെ വിടില്ല- സഹോദരി.. വൈദ്യസഹായവും മാന്യമായ പരിഗണനയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെ ഒപ്പം കളിച്ച 14 മുൻ ലോക ക്രിക്കറ്റ് താരങ്ങൾ
ഇസ്ലാമാബാദ്: പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ലോകകപ്പ് ജേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. ഇതിനിടെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുയാണ് ഇമ്രാൻ ഖാന്റെ സഹോദരിമാർ. ഇമ്രാൻ ഖാനെ കൊല്ലാൻ ഗൂഢാലോചന നടത്തുകയാണെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇമ്രാന്റെ സഹോദരിമാരായ ഡോ. ഉസ്മ ഖാനും അലീമ ഖാനും ഉന്നയിച്ചിരിക്കുന്നത്. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും പിസിബി ചെയർമാനായ മൊഹ്സിൻ നഖ്വിയും ചേർന്നാണ് ഈ ഗൂഢാലോചനകളൊക്കെ നടത്തുന്നതെന്നും ഇവർ ആരോപിച്ചു. അടുത്തിടെ നടന്ന കൂടിക്കാഴ്ചയിൽ തനിക്കെതിരെ വധശ്രമമുണ്ടെന്ന കാര്യം ഇമ്രാൻ ഖാൻ തന്നെ തങ്ങളെ അറിയിച്ചതായും സഹോദരിമാർ പറഞ്ഞു. 2023-ൽ ഇമ്രാനെ അഴിമതിക്കേസിൽ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നു. തന്നെ ഈ ആളുകൾ കൊല്ലുമെന്നും അതിനായി അവർ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇമ്രാൻ പറഞ്ഞതായി ഉസ്മ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മൊഹ്സിൻ നഖ്വി ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. അവർക്കു വേണ്ടത് ഇമ്രാന്റെ രക്തം. അവർ ആ രക്തം രുചിച്ചിരിക്കുന്നു. ഇമ്രാൻ ഖാനോ ഞങ്ങൾക്കോ എന്തെങ്കിലും…
Read More » -
ചതിയൻ, വഞ്ചകൻ, കൊലപാതകി, കുടുംബം കലക്കി…‘‘2023 ഡിസംബറിൽ, ലഹോറിൽ വച്ച് അയാൾ എന്നെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, അത് തെളിയിക്കുന്ന ഒരു വീഡിയോ എന്റെ പക്കലുണ്ട്, രണ്ടാമത് വിവാഹിതനായ മുൻ പാക് ക്രിക്കറ്റ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ
ലഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരം ഇമാദ് വസീം വീണ്ടും വിവാഹിതനായതിനു പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ് രംഗത്ത്. താൻ പുനർവിവാഹിതനായ കാര്യം ഇമാദ് വസീം (37) വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മുൻ ഭാര്യ രംഗത്തെത്തിയത്. ഇമാദിനെ ‘വഞ്ചകൻ, കുടുംബം കലക്കി, കൊലപാതകി’ തുടങ്ങിയ വാക്കുകൾ കൊണ്ട് ആധിക്ഷേപിച്ചുകൊണ്ടാണ് സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ പങ്കുവച്ചത്. ഇമാദ് കാരണം താനും കുട്ടികളും അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ‘‘ഇപ്പോൾ എല്ലാവരും തെളിവ് കണ്ടു. ഈ കുടുംബം തകർക്കുന്നയാൾ ഒരിക്കലും എന്റെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വഞ്ചകൻ ഒടുവിൽ തുറന്നുകാട്ടപ്പെട്ടു, എന്റെ കുട്ടികൾക്കും ഞങ്ങൾ അനുഭവിച്ച എല്ലാത്തിനും നീതി ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’– സാനിയ കുറിച്ചു. കൂടാതെ 2023ൽ നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന് ആരോപിച്ച സാനിയ, ഇമാദ് ഒരു ‘കൊലപാതകി’ ആണെന്നും അവർ പറഞ്ഞു. പാക്കിസ്ഥാൻ പ്രിമിയർ ലീഗിൽ താരത്തെ ടീമിലെടുത്തതിന് ഇസ്ലാമാബാദ് യുണൈറ്റഡിനെതിരെയും അവർ വിമർശനം ഉന്നയിച്ചു.…
Read More » -
കങ്കാരുപ്പടയെ അവസാന നിമിഷം മഴ ചതിച്ചു, സിംബാബ്വെ– അയർലൻഡ് മത്സരം ടോസ് ഇടാനാകാതെ ഉപേക്ഷിച്ചു, ട്വന്റി20 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ ഔട്ട്!! സിംബാബ് സിംബാബ്വെ സൂപ്പർ എട്ടിൽ, അയർലൻഡും പുറത്ത്, സൂപ്പർ എട്ടിൽ ഇന്ത്യ മരണ ഗ്രൂപ്പിൽ…
പല്ലെക്കലെ: അനസാന നിമിഷത്തെ പ്രതീക്ഷ മഴ കൊണ്ടുപോയതോടെ ട്വന്റി20 ലോകകപ്പ് ടൂർണമെന്റിൽനിന്ന് ഓസ്ട്രേലിയ പുറത്ത്. മഴയെ തുടർന്ന് ശ്രീലങ്കയിൽ പല്ലെക്കലെ സ്റ്റേഡിയത്തിലൽ നടക്കേണ്ടിയിരുന്ന സിംബാബ്വെ– അയർലൻഡ് മത്സരം ടോസ് ഇടാനാകാതെ ഉപേക്ഷിച്ചതോടെയാണ് ഓസ്ട്രേലിയ ലോകകപ്പിൽനിന്നു പുറത്തായത്. ഇന്നത്തെ മത്സരം ഉപക്ഷേിച്ചതോടെ സിംബാബ്വെയും അയർലൻഡും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ഇതോടെ അഞ്ച് പോയിന്റായ സിംബാബ്വെ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടുകയായിരുന്നു. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായാണ് സിംബാബ്വെയും സൂപ്പർ എട്ടിൽ കടന്നത്. ശ്രീലങ്ക നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു. അയർലൻഡും പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയ സിംബാബ്വെയ്ക്കെതിരെയും ശ്രീലങ്കയ്ക്കെതിരെയും തോറ്റതോടെയാണ് ടൂർണമെന്റിൽനിന്നു പുറത്തേക്കുള്ള വാതിൽ തുറന്നത്. ആദ്യ മത്സരത്തിൽ അയർലൻഡിനോട് മാത്രമാണ് അവർ ജയിക്കാനായത്. ഒമാനെതിരായി ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഇതു ജയിച്ചാലും നാലു പോയിന്റേ ആകുമായിരുന്നുളളു. മറുസൈഡിൽ ഓസീസിനെതിരെ അട്ടിമറി ജയം നേടിയ സിംബാബ്വെയ്ക്ക് 2024 ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതിന്റെ മധുരപ്രതികാരം കൂടിയായി ഇത്. സൂപ്പർ എട്ടിൽ…
Read More » -
ഇന്ത്യൻ ടീമിലേക്കുള്ള മുഹമദ് ഷമിയുടെ വഴിതടയുന്നത് അജിത് അഗാർക്കർ? രഞ്ജിയിൽ ഒരിന്നിങ്സിനിടെ ഷമി പിഴുതത് എട്ട് വിക്കറ്റുകൾ!! ബിസിസിഐ വാർഷിക കരാറിൽനിന്ന് പുറത്താക്കി, ഇന്ത്യൻ കുപ്പായത്തിലിറങ്ങിയത് കഴിഞ്ഞവർഷം ചാംപ്യൻസ് ട്രോഫിയിൽ, ടെസ്റ്റാകട്ടെ അവസാനം കളിച്ചത് 2023ൽ…video
കൊൽക്കത്ത: ബിസിസിഐ ഇനിയും തീണ്ടാപ്പാട് അകലെ നിർത്തിയിരിക്കുന്ന മുഹമദ് ഷമി രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഞെട്ടിക്കുന്നു. ജമ്മുകശ്മീരിനെതിരായ സെമിഫൈനലിൽ, ബംഗാൾ താരമായ ഷമി ഒരു ഇന്നിങ്സിൽ വീഴ്ത്തിയത് എട്ടു വിക്കറ്റുകൾ. ഷമിയുടെ ബോളിങ് കരുത്തിൽ ആദ്യ ഇന്നിങ്സിൽ ബംഗാൾ 26 റൺസിന്റെ നിർണായക ലീഡ് നേടുകയും ചെയ്തു. ഒന്നാം ഇന്നിങ്സിൽ ബംഗാൾ 328 റൺസിന് പുറത്തായപ്പോൾ, ജമ്മുകശ്മീർ 302 റൺസിനു ഓൾഔട്ടായി. ആദ്യ രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കുന്ന ജമ്മുവിന്റെ എട്ടു വിക്കറ്റുകളും ഷമിയാണ് വീഴ്ത്തിയത്. രണ്ടു വിക്കറ്റ് മറ്റൊരു ഇന്ത്യൻ താരമായ മുകേഷ് കുമാർ വീഴ്ത്തി. രണ്ടാം ദിനം ജമ്മുവിന്റെ മുൻനിരയെ അക്ഷരാർഥത്തിൽ വിറപ്പിച്ച ഷമി, മൂന്നാം ദിനത്തിൽ വാലറ്റത്തെയും ചുരുട്ടിക്കെട്ടി. രാവിലെ പിച്ചിലുണ്ടായിരുന്ന ഈർപ്പം മുതലെടുത്ത ഷമി തൻറെ ട്രേഡ്മാർക്ക് സീം ബോളിങ്ങിലൂടെ ജമ്മു ബാറ്റർമാരെ വട്ടംകറക്കി. 5ന് 198 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ജമ്മുവിന്റെ ബാക്കി അഞ്ച് വിക്കറ്റുകളും ഷമി സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ…
Read More » -
ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കളിക്കാരനും, ഒരു മണ്ണാങ്കട്ടയും അറിയാത്ത ചെയർമാനും!! എങ്ങനെ ഈ ടീം ഓടും? … ഇന്ന് ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കുമെന്ന് നമുക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല… ഇന്ത്യയോടേറ്റ ദയനീയ പരാജയത്തിൽ പൊട്ടിത്തെറിച്ച് ഷൊയ്ബ് അക്തർ
ഇസ്ലാമാബാദ്: കൊട്ടിഘോഷിച്ച് ഇറങ്ങിയിട്ട് ടി 20 ലോകകപ്പിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിയിൽ പൊട്ടിത്തെറിച്ച് പാക് മുൻ താരം ഷൊയ്ബ് അക്തർ. പാക്കിസ്ഥാൻ ടീമിനെയും പാക് ക്രിക്കറ്റ് ബോർഡിനെയും രൂക്ഷമായ ഭാഷയിലാണ് അക്തർ കുറ്റപ്പെടുത്തിയത് . ‘പാക് ടീം മത്സരത്തിൽ എവിടെയും ഉണ്ടായിരുന്നില്ല. ഷഹീൻ 125 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞു. ഇത് ആധുനിക ക്രിക്കറ്റിന്റെ ആവശ്യകതയല്ല. സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിവുള്ള പ്രതിഭകളല്ല ഈ ടീമിലുള്ളതെന്നും അക്തർ പറഞ്ഞു. ‘കഴിഞ്ഞ 15-20 വർഷമായി, പാക്കിസ്ഥാൻ ക്രിക്കറ്റിൽ പ്രതിഭകളെ സംബന്ധിച്ച് ഒരു നിക്ഷേപവും ഉണ്ടായിട്ടില്ല. ദുഃഖകരമായ യാഥാർത്ഥ്യം എന്തെന്നാൽ, ഒരു ഘട്ടത്തിൽ ഞങ്ങൾ ഇന്ത്യയുമായി മൈതാനത്ത് പോരാടിയിരുന്നു. എന്നാൽ ഇന്നത്തെ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കുമെന്ന് നമുക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല.’ ഷൊയ്ബ് അക്തർ പറഞ്ഞു. അതുപോലെ പാക് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയേയും അക്തർ കളിയാക്കി. ഒന്നും അറിയാത്ത ഒരാളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി (മൊഹ്സിൻ നഖ്വി) ഇരിക്കുന്നത്. എന്തുചെയ്യാൻ കഴിയും?…
Read More » -
തട്ടിമുട്ടി നൂറുകടന്ന് പാക്കിസ്ഥാന്; 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യയുടെ ജയം; എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍
ഏകപക്ഷീയമായ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. പാക്കിസ്ഥാനെതിരെ 61 റണ്‍സ് വിജയം നേടിയ ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 18 ഓവറില്‍ 114 റണ്‍സെടുത്തു പുറത്തായി. 34 പന്തില്‍ 44 റണ്‍സെടുത്ത മധ്യനിര താരം ഉസ്മാന് ഖാന് മാത്രമാണ് പാക്ക് നിരയില്‍ പേരിനെങ്കിലും പൊരുതിയത്. ഷഹീന് അഫ്രീദി (19 പന്തില്‍ 23), ശതാബ് ഖാന് (15 പന്തില്‍ 14), ഫഹീം അഷറഫ് (14 പന്തില്‍ 10) എന്നിവരും രണ്ടക്കം കടന്നു. മത്സരത്തില്‍ പാക്കിസ്ഥാന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന് ഇനിയും സൂപ്പര്‍ 8 പ്രതീക്ഷയുണ്ട്. നാലു പോയിന്റുമായി എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണു പാക്കിസ്ഥാന്. നിലയുറപ്പിക്കുന്ന ബാറ്റിങ്…
Read More » -
ചുമ്മാ ടെസ്റ്റ് ബുക്ക് നോക്കി കാണാപ്പാഠം പഠിക്കേണ്ടാ പാക്കിസ്ഥാനെ, ക്വസ്റ്റ്യൻസ് മുഴുവൻ ഔട്ട് ഓഫ് സിലബസാ… പാക്കിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ എട്ടിൽ
കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ആവേശമേറിയ പോരാട്ടത്തിൽ പാക്കിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ എട്ടിൽ കടന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് പിൻതുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസിന് എല്ലാരും കൂടാരം കയറി. സഹിബ്സദ ഫർഹാൻ (പൂജ്യം), സയിം അയൂബ് (ആറ്), സൽമാൻ ആഗ (നാല്), ബാബർ അസം (അഞ്ച്), ഉസ്മാൻ ഖാൻ (44), ശതാബ് ഖാൻ (14), മുഹമ്മദ് നവാസ് (നാല്) ഫഹീം അഷറഫ് (10), ഷഹീൻ ഷാ (23*) ഉസ്മാൻ താരിഖ് (0), അബ്രാർ അഹമ്മദ് (0) എന്നിങ്ങനെയാണ് പാക് സ്കോറുകൾ. ഹാർദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ ഓവറിൽ സഹിബ്സദ ഫർഹാനെ റിങ്കു സിങ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ബുമ്രയുടെ രണ്ടാം ഓവറിൽ സയിം അയൂബും സൽമാൻ ആഗയും മടങ്ങി. പവർപ്ലേ തീരും മുൻപേ പാക്കിസ്ഥാനു നാലാം വിക്കറ്റുകളാണ് നഷ്ടമായി. അഞ്ചു റൺസെടുത്ത ബാബർ അസം അക്ഷർ പട്ടേലിന്റെ പന്തിൽ ബോൾഡായി. ആദ്യ ആറോവറിൽ 38 റൺസാണ്…
Read More » -
പാക്കിസ്ഥാൻ അഭിഷേകിനെ ഉന്നമിട്ടപ്പോൾ പണികൊടുത്തത് ഇഷാന്റെ വക, ഇന്ത്യ- പാക് ടി20 പോരാട്ടങ്ങളിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റി!!പാക്കിസ്ഥാന് 176 റൺസ് വിജയലക്ഷ്യം, അവസാന രണ്ട് ഓവറിൽ പാക്ക് ബോളർമാർ വീഴ്ത്തിയിട്ടത് നായകനുൾപ്പെടെ 3 വിക്കറ്റുകൾ, കഴിഞ്ഞ ആറ് കളിയിൽ അഭിഷേക് സംപൂജ്യനായി മടങ്ങിയത് 4 തവണ
കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ആവേശമേറിയ പോരാട്ടത്തിൽ പാക്കിസ്ഥാനു മുന്നിൽ 176 റൺസ് വിജയലക്ഷ്യമുയർത്തി ടീം ഇന്ത്യ. 20 ഓവറിൽ ഇന്ത്യ ഏഴിന് 175 റൺസെടുത്തു. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (0) നഷ്ടമായി. നാലു ബോൾ നേരിട്ട താരം ആഗയുടെ പന്തിൽ അഫ്രീദിക്ക് പിടികൊടുത്തു മടങ്ങുകയായിരുന്നു. അതേസമയം കഴിഞ്ഞ ആറ് കളികളെടുത്താൽ നാലു തവണയും സംപൂജ്യനായി ആണ് താരത്തിന്റെ മടക്കം. അഭിഷേക് പുറത്തായെങ്കിലും ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇഷാൻ കിഷൻ (77) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ.40 ബോളിൽ 3 സിക്സും 10 ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. വെറും 27 പന്തിൽ അർധ സെഞ്ചുറി തികച്ച ഇഷാൻ, ഇന്ത്യ- പാക് ടി20 പോരാട്ടങ്ങളിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന റെക്കോർഡ് സ്വന്തമാക്കി. പവർപ്ലേ ഓവറുകളിൽ മാത്രം 42 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ, ഈ ഘട്ടത്തിൽ പാക്കിസ്ഥാനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന…
Read More » -
പാക്കിസ്ഥാന്റെ ഒരു ആഗ്രഹം പോലെ അഭിഷേക് കളത്തിലിറങ്ങി, ആഗയുടെ ബോളിൽ തന്നെ പുറത്ത്!! റൺസെന്നുമെടുക്കാതെ പുറത്താകുന്നത് ഇത് രണ്ടാം തവണ, അർധശതകവുമായി ഇഷാനും പുറത്ത് ഇന്ത്യ 126-3
കൊളംബോ: പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പിലെ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 14.3 ഓവറിൽ 3ന് 126 റൺസ് എന്ന നിലയിലാണ് ഇന്ത്യ. റണ്ണൊന്നുമെടുക്കാതെ ഓപ്പണർ അഭിഷേക് ശർമയും 40 പന്തിൽ നിന്ന് 77 റൺസെടുത്ത ഇഷാൻ കിഷനും 25 റൺസെടുത്ത തിലകുമാണ് പുറത്തായത്. പാക്കിസ്ഥാനെതിരായ ടി20 ലോകകപ്പിലെ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 12 ഓവറിൽ രണ്ടിന് 108 റൺസ് എന്ന നിലയിലാണ് ഇന്ത്യ. റണ്ണൊന്നുമെടുക്കാതെ ഓപ്പണർ അഭിഷേക് ശർമയും 40 പന്തിൽ നിന്ന് 77 റൺസെടുത്ത ഇഷാൻ കിഷനുമാണ് പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഓപ്പണർ അഭിഷേക് ശർമ കളത്തിലിറങ്ങിയെങ്കിലും റൺസൊന്നുമെടുക്കാതെ പുറത്തായി. സൽമാൻ ആഗയുടെ ബോളിൽ ഷഹീൻ ഷാ അഫ്രീദിയുടെ കൈകളിൽ ഒതുങ്ങുകയായിരുന്നു. ലോകകപ്പിൽ യുഎസിനെതിരായ മത്സരത്തിലും അഭിഷേക് ഗോൾഡൻ ഡക്കായിരുന്നു. നാലു ബോൾ നേരിട്ട താരത്തിന് റൺസൊന്നും എടുക്കാനായില്ല. പിന്നീടങ്ങോട്ട് ഇഷാന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് അരങ്ങേറിയത്. പാക് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച താരം…
Read More » -
പാക്ക് മിസ്റ്ററി സ്പിന്നർ ഇന്ത്യയ്ക്ക് വെല്ലുവിളിയോ? “സമീപകാല ചരിത്രത്തിൽ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ പരീക്ഷണമായിരിക്കും ഈ മത്സരം!! ഫ്ളാറ്റ് പിച്ചുകളിൽ തിളങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക്, പന്ത് തിരിയുന്ന വേഗത കുറഞ്ഞ പിച്ചുകളിൽ പഴയ മികവ് പുലർത്താൻ കഴിയുന്നില്ല”- ദിനേശ് കാർത്തിക്ക്
കൊളംബോ: ടി20 ലോകകപ്പിൽ വെറും മൂന്നോ, നാലോ മണിക്കൂറുകൾ മാത്രം ബാക്കി നിൽകെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ- പാക്ക് പോരാട്ടം കടുത്തതായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. സമീപകാല ചരിത്രത്തിൽ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ പരീക്ഷണമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. കൊളംബോയിലെ വേഗത കുറഞ്ഞ പിച്ചുകളിൽ ഇന്ത്യൻ ബാറ്റിംഗ് നിര കടുത്ത വെല്ലുവിളി നേരിടുമെന്നാണ് കാർത്തിക്കിന്റെ മുന്നറിയിപ്പ്. മാത്രമല്ല കൊളംബോയിലെ സാഹചര്യങ്ങളുമായി പാക്കിസ്ഥാൻ കൂടുതൽ പൊരുത്തപ്പെട്ടിട്ടുണ്ടെന്നും അതിനാൽ തന്നെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ അവർക്ക് സാധിക്കുമെന്നും കാർത്തിക് പറയുന്നു. ഫ്ളാറ്റ് പിച്ചുകളിൽ തിളങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക്, പന്ത് തിരിയുന്ന വേഗത കുറഞ്ഞ പിച്ചുകളിൽ പഴയ മികവ് പുലർത്താൻ കഴിയുന്നില്ല. ഇത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറുസൈഡിൽ ഈ ലോകകപ്പിൽ ഇതിനോടകം രണ്ട് വിജയങ്ങൾ നേടിയ പാക്കിസ്ഥാൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നെതർലൻഡ്സിനെതിരെ കഷ്ടിച്ചാണ് ജയിച്ചതെങ്കിലും ടീം എന്ന…
Read More »