23/03/2026

      ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് 41 രാജ്യങ്ങളിൽ നിന്നാക്കിയാണ് ഉയർത്തിയിരിക്കുന്നത്‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

      23/03/2026

      ‘ഇതൊരു വല്ലാത്ത കടമ്പ തന്നെ‘! ; ഹൊർമൂസ് കടക്കുന്ന കപ്പലുകളിൽ നിന്നും ടോൾ ഈടാക്കാനുള്ള തീരുമാനത്തിൽ ഇറാൻ; ‘ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ വാങ്ങും‘

      23/03/2026

      പശ്ചിമേഷ്യൻ യുദ്ധം: ‘1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യത ലോകമെങ്ങും അഭിമുഖീകരിക്കേണ്ടി വരു, ഒരൊറ്റ പരിഹാരമേയുള്ളൂ, ഹോർമൂസ് തുറക്കുക‘ – ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ

      23/03/2026

      ‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ ഇരുട്ടിലാകാൻ നിങ്ങളും ഒരുങ്ങിയിരുന്നോളൂ‘ ; ഗൾഫ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ സായുധ വിപ്ലവ സേനയുടെ ഭീഷണി

      22/03/2026

      ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കൽ എന്നിവയ്ക്കടക്കം നിരവധി ഇളവുകൾ

      22/03/2026

      റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മം​ഗലാപുരത്ത്

      21/03/2026

      ഹാവൂ ആശ്വാസം! ഇന്ന് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയായി; ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില

      21/03/2026

      ചെറിയ ആശ്വാസം! ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം

      20/03/2026

      പ്രീമിയം പെട്രോൾ വില വർദ്ധിച്ചു; 2.09 രൂപ മുതൽ 2.35 രൂപവരെയാണ് കൂട്ടിയത്

      20/03/2026

      ‘ഖത്തറിനെതിരെയുള്ള ആക്രമണം നിർത്തിക്കോ; അതിന് തയ്യാറല്ലയെങ്കിൽ സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനും കത്തിക്കും‘: ഇറാനോട് ട്രംപ്

      Business

      • റഷ്യയ്‌ക്കെതിരായ എണ്ണ ഉപരോധം മയപ്പെടുത്തി അമേരിക്ക ; നടപടി യുദ്ധ പശ്ചാത്തലത്തിൽ എണ്ണവില കുതിച്ചുയുരുന്നതിനെ തുടർന്ന്

        വാഷിം​ഗ്ടൺ: ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം തടയുന്നതിനായി റഷ്യൻ എണ്ണയും പെട്രോളിയവും വാങ്ങുന്ന മറ്റ് രാജ്യങ്ങൾക്കെതിരായ ഉപരോധങ്ങളിൽ യുഎസ് ഇളവ് വരുത്തി. ആഗോള ഊർജ്ജ വിപണികളിൽ സ്ഥിരത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക ഇളവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. താൽക്കാലിക ഇളവ് ഏപ്രിൽ 11 വരെ നീണ്ടുനിൽക്കുമെന്നും ‘പെർമിറ്റ് രാജ്യങ്ങൾക്ക്‘ മാത്രമേ ഇത് ബാധകമാകൂ എന്നും ബെസെന്റ് പറഞ്ഞു.തങ്ങളുടെ തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരത്തിൽ നിന്ന് 172 ദശലക്ഷം ബാരൽ എണ്ണ പുറത്തുവിടുമെന്ന് വാഷിംഗ്ടൺ ബുധനാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഗൾഫിലെ കപ്പലുകൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലും ആഗോള ഊർജ്ജ വിപണികളെ പിടിച്ചുകുലുക്കി . വ്യാഴാഴ്ച എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിനു മുകളിലേക്ക് ഉയർന്നു ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും സാധാരണയായി ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഇതുവഴിയുള്ള കപ്പൽ ​ഗതാ​ഗതം നിലവിലെ സാഹര്യങ്ങളുടെ പശ്ചാത്തലത്തിൽ…

        Read More »
      • എണ്ണയില്‍ പിടി മുറുകുന്നു; ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് അകമ്പടി ഉടനെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍; ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസമെന്ന് എനര്‍ജി ഏജന്‍സി; മൈനുകള്‍ വിന്യസിച്ചിട്ടില്ലെന്ന് അറിയാമെന്ന് യുഎസ് ട്രഷറി സെക്രട്ടി

        ന്യൂയോര്‍ക്ക്: ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ബോട്ടുകള്‍ ആറു കപ്പലുകള്‍ ആക്രമണിച്ചതിനു പിന്നാലെ എണ്ണക്കപ്പലുകള്‍ അടക്കമുള്ളവയ്ക്കു കൂടുതല്‍ സുരക്ഷയൊരുക്കാന്‍ അമേരിക്ക. ‘സൈനികമായി സാധ്യമാകുന്ന’ വേഗത്തില്‍ യുഎസ് നേവി ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. ഇറാന്‍ യുദ്ധം കാരണം ആഗോള എണ്ണ വിപണി ചരിത്രത്തിലെ ‘ഏറ്റവും വലിയ വിതരണ തടസം’ നേരിടുകയാണെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) പറഞ്ഞു. ഈ യുദ്ധം ഇതുവരെ അമേരിക്കയ്ക്ക് 11 ബില്യണ്‍ ഡോളര്‍ ചെലവുണ്ടാക്കിയെന്നാണു കണക്ക്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20% കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ മൈനുകള്‍ വിന്യസിക്കുന്നു എന്ന ആശങ്കയ്ക്കിടയില്‍, കടലിടുക്കില്‍ നാവിക സംരക്ഷണ സംവിധാനം വേണമെന്ന ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഊര്‍ജ്ജ വില കുതിച്ചുയരുന്നത് ഇന്ധന വിപണിയിലും പ്രതിഫലിച്ചു തുടങ്ങി. ഇറാന്റെ ടാങ്കറുകളും ‘ചില ചൈനീസ് പതാക വഹിക്കുന്ന ടാങ്കറുകളും’ കടലിടുക്കിലൂടെ കടന്നുപോയിട്ടുണ്ടെന്നും അവിടെ മൈനുകള്‍ വിന്യസിച്ചിട്ടില്ലെന്ന് അറിയാമെന്നും ബെസെന്റ് പറയുന്നു. ആകാശത്തിന്റെ…

        Read More »
      • സ്വർണ്ണ വില ഇന്നും കുറഞ്ഞു; പവന് 720 രൂപ താഴ്ന്ന് 1,18,240 രൂപ, ആശ്വസിക്കാൻ വരട്ടെ, ഈ ദിനം നിർണ്ണായകം

        തിരുവന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്നു രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 14,780 രൂപയായി. പവന് 720 രൂപ താഴ്ന്ന് 1,18,240 രൂപ. കഴിഞ്ഞ 3 ദിവസത്തിനിടെ പവന് 1,500 രൂപയിലേറെ കുറഞ്ഞു. എന്നിരുന്നാലും, രാജ്യാന്തരവിലയിൽ വർദ്ധനവിനുള്ള പ്രവണത കാണിക്കുന്നതായാണ് സൂചന. നിക്ഷേപകർ സ്വർണത്തിന്റെ തിരിച്ചുകയറ്റത്തിനുള്ള കാത്തിരിപ്പിലാണ്. രാജ്യാന്തര വില ഇന്നുരാവിലെ ഔൺസിന് 5,057 ഡോളർ വരെ ഇടിഞ്ഞെങ്കിലും ഇപ്പോൾ തിരിച്ചുകയറാനുള്ള വെമ്പലിലാണ്. ഈ പ്രവണതയില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് പവന് 1,000 രൂപയിലധികം കുറയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം, ഇന്നു രാവിലെ,18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,200 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 280 രൂപ.കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 70 രൂപ കുറച്ച് 12,145 രൂപ. വെള്ളിക്ക് 280…

        Read More »
      • ലോകത്തെ രണ്ടാമത്തെ വലിയ എല്‍പിജി ഉപഭോക്താവ്; ഭൂരിഭാഗവും എത്തുന്നത് ഹോര്‍മൂസ് വഴി; സംഭരണ ശേഷി രണ്ടു ദിവസത്തേക്കു മാത്രം! യൂറോപ്പ് സംഭരിക്കുന്നത് 25 ദിവസത്തേക്ക്; ഇന്ത്യയുടെ പ്രതിദിന എല്‍പിജി ഉപഭോഗം 80,000 ടണ്‍; യുദ്ധം നീണ്ടാല്‍ പാചകം നിലയ്ക്കും

        ന്യൂഡല്‍ഹി: യുദ്ധമടക്കമുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയിലെ അടുക്കളകള്‍ക്കും ഹോട്ടലുകള്‍ക്കുമുള്ള എല്‍പിജി (പാചകവാതകം) ഉറപ്പിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ ഇല്ലെന്നു കണക്കുകള്‍. ആകെ ഇറക്കുമതിയുടെ 85 ശതമാനത്തിലധികം ഇന്ത്യയുടെ തീരത്തടുക്കണമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് കടക്കണം. പെട്രോള്‍, ഡീസല്‍ എന്നിവയെ അപേക്ഷിച്ചു പിരിമിതമായ സംഭരണ ശേഷികാരണം പാചക വാതക പ്രതിസന്ധി ഇന്ത്യയെ വേഗത്തില്‍ ബാധിച്ചു. ഇന്ത്യന്‍ എല്‍പിജി സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വിതരണത്തിനാണ് (operational flow), അല്ലാതെ സംഭരണത്തിനായല്ല. വലിയ ഭൂഗര്‍ഭ സംഭരണികള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി നിലവില്‍ കൃത്യമായ നിര്‍ദ്ദേശങ്ങളൊന്നുമില്ല. അത്തരം സംഭരണത്തിന്റെ അഭാവം ഇന്ത്യയിലെ ഒരു അടിസ്ഥാന സൗകര്യ ബലഹീനതയാണെന്ന് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐഇഎ) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഭ്യന്തര വാതക കുതിച്ചുചാട്ടം ഐഇഎ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ എല്‍പിജി ഇറക്കുമതി 2011-12 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ ഏകദേശം 20 ദശലക്ഷം ടണ്ണായി. മൂന്നിരട്ടിയാണു വര്‍ധന. ഇന്ത്യയുടെ ആവശ്യത്തിന്റെ ഏകദേശം 60 ശതമാനത്തോളമാണ് ഇറക്കുമതി. 2026-സാമ്പത്തിക വര്‍ഷത്തില്‍, ജനുവരി വരെ ഇറക്കുമതി 18 ദശലക്ഷം ടണ്‍…

        Read More »
      • ഇറാന്‍ യുദ്ധം ആഗോള വിമാനയാത്രാ മേഖലയില്‍ സൃഷ്ടിക്കുന്നത് കനത്ത പ്രതിസന്ധി: ഇന്ധനവില കുതിക്കുന്നു; നൂറു ശതമാനത്തോളം ഉയര്‍ന്നു; യാത്രക്കാര്‍ക്ക് വന്‍ ബാധ്യത; 30 ശതമാനം വരെ നിരക്കു വര്‍ധന പ്രതീക്ഷിക്കാം

        ന്യൂഡല്‍ഹി/ഹോങ്കോംഗ്: ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന അപ്രതീക്ഷിത വര്‍ദ്ധനവ് വിമാനയാത്രാ മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. അസംസ്‌കൃത എണ്ണയുടെ വിലയേക്കാള്‍ വളരെ വേഗത്തില്‍ വിമാന ഇന്ധനത്തിന് വില വര്‍ദ്ധിക്കുന്നതാണ് വിമാനക്കമ്പനികളെ കുഴപ്പിക്കുന്നത്. ഇറാനു മേലുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതോടെ വിമാന ഇന്ധനവിലയില്‍ രണ്ടിരട്ടി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഇന്ധനവിലയിലെ അസ്വാഭാവിക കുതിപ്പ് സാധാരണഗതിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയ്‌ക്കൊപ്പം നീങ്ങുന്ന വിമാന ഇന്ധനവില, നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ആ ബന്ധം കൈവിട്ടിരിക്കുകയാണ്. അസംസ്‌കൃത എണ്ണയുടെ വിലയില്‍ മൂന്നിലൊന്ന് വര്‍ദ്ധനവ് ഉണ്ടായപ്പോള്‍, വിമാന ഇന്ധനവില നൂറു ശതമാനത്തോളം ഉയര്‍ന്നു. വിമാന ഇന്ധനം ശുദ്ധീകരിച്ചെടുക്കുന്നതിനുള്ള ചിലവ് (റിഫൈനിംഗ് മാര്‍ജിന്‍) വലിയ രീതിയില്‍ വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം. ഇത് വിമാനക്കമ്പനികളുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നു ഇന്ധനവിലയിലുണ്ടായ ഈ വര്‍ദ്ധനവ് മറികടക്കാന്‍ വിമാനക്കമ്പനികള്‍ യാത്രക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് ഇന്ധന…

        Read More »
      • വീണ്ടും ചാഞ്ചാട്ടം , സ്വർണവില ഇടിഞ്ഞു, പവന് 360 രൂപ കുറഞ്ഞ് 1,18,96 രൂപ

        തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയിലാണ് ഇന്നത്തെ വ്യാപാരം.  പവന് 360 രൂപ കുറഞ്ഞ് 1,18,960 രൂപയായി . ഇന്നലെ രാവിലെ  ഗ്രാമിന് 85 രൂപ വർധിച്ചെങ്കിലും വൈകുന്നേരത്തോടെ 55 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലേക്കും പ്രതിഫലിച്ചത്. അതേസമയം, കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഇന്നും രണ്ടു വിലയിലാണ്. ഗ്രാമിന് 14,870 രൂപയിലാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സ്വർണം വിൽക്കുന്നത്. സ്വർണ വ്യാപാരികളുടെ മറ്റൊരു സംഘടനയായ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 12,255 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. വെള്ളി വില ഗ്രാമിന് 280 രൂപയാണ്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലിയും നികുതിയും സഹിതം 1,34,800 രൂപയെങ്കിലും നൽകേണ്ടി വരും. ഇറാൻ- യുഎസ് ,ഇസ്രയേൽ യുദ്ധം…

        Read More »
      • ‘ഇനി വിറകുതന്നെ ആശ്രയം‘; കിട്ടാനില്ല എൽപിജി; രാജ്യമെമ്പാടും ഹോട്ടലുകൾ അടച്ചുതുടങ്ങി; കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി

        കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകൾ കിട്ടാതായതോടെ രാജ്യം വൻ പ്രതിസന്ധിയിൽ. പ്രധാന ന​ഗരങ്ങളിലടക്കം ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുതുടങ്ങി. ബെംഗളൂരുവിൽമാത്രം നൂറു കണക്കിന് ഹോട്ടലുകളാണ് പൂട്ടിയിട്ടിരിക്കുന്നത്. കേരളത്തിൽ ഇന്നലെ ഇരുപത് ശതമാനം ഹോട്ടലുകൾ അടച്ചെന്നാണ് കണക്ക്. അടച്ച ഹോട്ടലുകളുടെ എണ്ണം ഇന്ന് ഉയരുകയാണ്. നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിറകിന് ചെലവാകുന്ന അധികതുക സ്കൂളുകൾക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.വീട്ടാവശ്യത്തിനുള്ള സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ എൽപിജിയുടെ കാര്യത്തിൽ ഒരുറപ്പും നൽകുന്നില്ല. ബെംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. ഐ.ഒ.സി., ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികൾ എല്ലാം വാണിജ്യ സിലിണ്ടർ വിതരണം നിർത്തി വെച്ചു. വാണിജ്യ സിലിൻഡറുകളുടെ വിതരണം ആശുപത്രികൾ അടക്കമുള്ള അവശ്യ മേഖലയിൽ മാത്രമേ ഇപ്പോൾ നടക്കുന്നുളളൂ. പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത നടപടികളുമായി ആന്ധ്രയിലെ ഹോട്ടലുകൾ രംഗത്ത് വന്നു. സ്വിഗ്ഗി, സോമാറ്റോ ഓർഡറുകൾക്കുള്ള ഇളവ് നിർത്തിവയ്ക്കാനാണ് തീരുമാനം. തിങ്കളാഴ്ചകളിൽ ഹോട്ടലുകൾ…

        Read More »
      • ഇറാഖി സമുദ്രപരിധിയില്‍ ഇറാന്‍ ബോട്ടുകളുടെ ആക്രമണം; യുഎസ്, യൂറോപ്പ് ബന്ധമുള്ള ആറു കപ്പലുകള്‍ കത്തിയമര്‍ന്നു; ഒരാള്‍ കൊല്ലപ്പെട്ടു; ഗള്‍ഫിലെ തുറമുഖങ്ങളും അടയ്ക്കുന്നു; എണ്ണ പ്രതിസന്ധി രൂക്ഷം; ബാരലിന് 200 ഡോളറില്‍ എത്തിക്കുമെന്ന് ആവര്‍ത്തിച്ച് ഇറാന്‍

        ബാഗ്ദാദ്: സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഇറാന്റെ ബോട്ടുകള്‍ ഇറാഖി സമുദ്രപരിധിയില്‍ രണ്ട് എണ്ണക്കപ്പലുകളെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ കപ്പലുകള്‍ക്ക് തീപിടിക്കുകയും ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെ ഗള്‍ഫ് സമുദ്രപരിധിയില്‍ നാലു കപ്പലുകള്‍ക്ക് നേരെ കൂടി ആക്രമണമുണ്ടായതായി തുറമുഖ, സമുദ്ര സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. അമേരിക്കയുമായും യൂറോപ്പുമായും ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ നടന്ന പുതിയ ആക്രമണങ്ങള്‍ ഇറാനും യുഎസ്-ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം വഷളാക്കുന്നതിന്റെ സൂചനയാണ്. യുദ്ധം തുടങ്ങിയ ശേഷം ഈ മേഖലയില്‍ ആക്രമിക്കപ്പെടുന്ന കപ്പലുകളുടെ എണ്ണം ഇതോടെ 16 ആയി. ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടങ്ങിയതോടെ ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. ഇത് ആഗോള എണ്ണവില 2022-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്താന്‍ കാരണമായി. ബാരലിന് 200 ഡോളറില്‍ എത്തിക്കുമെന്ന മുന്‍ പ്രസ്താവന ഇറാന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇറാനെതിരെയുള്ള ആക്രമണം തുടരുകയാണെങ്കില്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കയിലേക്കോ ഇസ്രായേലിലേക്കോ…

        Read More »
      • അമിതവണ്ണത്തിനുള്ള മരുന്നുകളുടെ പരസ്യം: കമ്പനികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്റര്‍; ഇന്ത്യ അമതിവണ്ണമുള്ള രാജ്യമായി മാറുമെന്ന കണക്കു മുന്നില്‍ കണ്ടുള്ള നീക്കത്തിനു തട; മറ്റു വിഭാഗങ്ങള്‍ക്ക് നിയന്ത്രണം പിന്നാലെ

        ന്യൂഡല്‍ഹി: അമിതവണ്ണത്തിനുള്ള (weight-loss) മരുന്നുകള്‍ നേരിട്ടോ അല്ലാതെയോ പരസ്യം ചെയ്യുന്നതിനെതിരെ മരുന്ന് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ.. ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ എന്ന പേരില്‍ നടത്തുന്ന പരോക്ഷമായ പ്രമോഷനുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെയാണ് ഈ നടപടി. ഇന്ത്യയിലെ അതിവേഗം വളരുന്ന അമിതവണ്ണ വിരുദ്ധ മരുന്ന് വിപണിയില്‍ വിദേശ-സ്വദേശി കമ്പനികള്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ചൊവ്വാഴ്ച പുറത്തിറക്കിയ ഉപദേശക കുറിപ്പില്‍ (Advisory), മരുന്നുകളുടെ ഫലപ്രാപ്തി പെരുപ്പിച്ചു കാട്ടുന്നതോ, ഭാരം കുറയുമെന്ന് ഉറപ്പുനല്‍കുന്നതോ, ജീവിതശൈലീ മാറ്റങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതോ ആയ ഏതൊരു പരസ്യവും തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനായി കണക്കാക്കുമെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) വ്യക്തമാക്കി. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം നല്‍കേണ്ട (prescription-only) മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യം ചെയ്യുന്നത് വിലക്കുന്ന നിലവിലെ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണം. പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ക്കായി ‘അമിതവണ്ണ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍’ എന്ന പേരില്‍ നടത്തുന്ന പരോക്ഷ പരസ്യങ്ങള്‍ (surrogate advertisements) തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് രീതിയായി പരിഗണിക്കുമെന്ന് മാര്‍ച്ച്…

        Read More »
      • കോടിക്കണക്കിന് ഡോളറിന്റെ ഉത്പാദന നഷ്ടം; ചൈനയ്ക്കു വിലക്കേര്‍പ്പെടുത്തി കൈ പൊള്ളി; നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഇന്ത്യ; ടിക്‌ടോക്കും വീ ചാറ്റും മടങ്ങിയെത്തുമോ? ഇലക്‌ട്രോണിക്‌സ് മേഖലയ്ക്ക് കോളടിക്കും

        ന്യൂഡല്‍ഹി: ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും ആറ് വര്‍ഷമായി നിലനില്‍ക്കുന്ന ഉരസലുകള്‍ അവസാനിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി, തിരഞ്ഞെടുത്ത മേഖലകളില്‍ ചൈനീസ് നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ ഇന്ത്യ അനുമതി നല്‍കി. രണ്ട് ഏഷ്യന്‍ ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വാണിജ്യ-നയതന്ത്ര ബന്ധങ്ങളെ ഉലച്ച 2020-ലെ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷമാണ് ഇന്ത്യ നിരവധി മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയില്‍നിന്നുള്ള ഇലക്‌ട്രോണിക്‌സ് കമ്പനികള്‍ അടക്കം കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വിഭാഗത്തിനു കത്തു നല്‍കിയിരുന്നു. കുറഞ്ഞ വിലയ്ക്കു ലഭിച്ചിരുന്ന ഇലക്‌ട്രോണിക്‌സ് പാര്‍ട്‌സുകള്‍ ഉയര്‍ന്ന വിലയ്ക്ക് മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ടിയും വന്നിരുന്നു. ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തില്‍നിന്നും നിക്ഷേപങ്ങളില്‍നിന്നും ബില്യണ്‍ കണക്കിനു കോടികളാണ് ഈ നീക്കത്തിലൂടെ ഒഴുകിപ്പോയത്.   ഇതുവരെയുള്ള പ്രധാന നീക്കങ്ങള്‍ ഇങ്ങനെ   ഏപ്രില്‍, 2020: ചൈന ഉള്‍പ്പെടെ കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ഇന്ത്യ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഇന്ത്യന്‍…

        Read More »
      Back to top button
      error: