Business
-
അറബിപ്പൊന്നിന്റെ നാട്ടിൽ പൊന്നുകൊണ്ടൊരു തെരുവ് : ലോകത്തിലെ ആദ്യത്തെ ഗോൾഡ് സ്ട്രീറ്റ് ദുബായിയിൽ വരുന്നു: ലോകം വിസ്മയിക്കാൻ ഒരുങ്ങുന്നു
ദുബായ് : അറബി പെണ്ണിന്റെ നാട്ടിൽ പൊന്നുകൊണ്ട് ഒരു തെരുവ് ഉയരാൻ പോകുന്നു. വിസ്മയ കാഴ്ചകൾ കൊണ്ട് എന്നും ലോകത്തെ അത്ഭുതപ്പെടുത്തിയ ദുബായ് ലോകത്തിലെ ആദ്യത്തെ ഗോൾഡ് റേറ്റ് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. ദുബായ് ആരംഭിക്കാൻ പോകുന്ന ഈ സംരംഭം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് സ്ട്രീറ്റാണ് പിറവിയെടുക്കുക ദെയ്റയിൽ തുറമുഖ നഗരത്തിനോട് ചേർന്നുള്ള സ്ഥലത്താണ് സ്വര്‍ണാഭരണ വില്‍പന, മൊത്തവ്യാപാരം, നിക്ഷേപം എന്നിവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി സ്വര്‍ണത്താല്‍ പൊതിഞ്ഞ അത്ഭുത തെരുവിലൂടെ ലക്ഷ്യമിടുന്നത്. പുതുതായി ആരംഭിച്ച ദുബായ് ഗോള്‍ഡ് ഡിസ്ട്രിക്റ്റിന്റെ ഭാഗമായാണ് ഗോള്‍ഡ് സ്ട്രീറ്റും ഒരുങ്ങുന്നത്. സ്വര്‍ണത്താൽ ചുറ്റപ്പെട്ട തെരുവ് യാഥാര്‍ത്ഥ്യമാകുന്നതോടെ ദുബായിയിലെ സ്വര്‍ണാഭരണ വ്യാപാരത്തിന്റെ പുതിയ ആസ്ഥാനമായി ഇവിടം മാറും. ചില്ലറ വില്‍പ്പനയും മൊത്ത വ്യാപാരവും നിക്ഷേപവുമെല്ലാം ഗോള്‍ഡ് സ്ട്രീറ്റില്‍ കേന്ദ്രീകരിക്കും. ദുബായിയുടെ പാരമ്പര്യത്തിനൊപ്പം ഭാവിയിലെ സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്വര്‍ണ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്ട്രീറ്റ് ഗോള്‍ഡ് ഡിസ്ട്രിക്റ്റിലെ പ്രധാന…
Read More » -
എന്നാലും എന്റെ സൗദി : സ്വദേശിവൽക്കരണം സജീവമാക്കി സൗദി : പല മേഖലകളിലും ഇനി പ്രവാസികൾ വേണ്ട: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി : തൊഴിൽ തേടിയെത്തുന്നവർക്കും ബുദ്ധിമുട്ടേറും
സൗദി അറേബ്യ : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് തൊഴിൽ തേടുന്നവർക്ക് കനത്ത ആഘാതമായി സൗദിയിൽ സ്വദേശിവൽക്കരണം സജീവമാക്കുന്നു. സൗദിയില്‍ ജനറല്‍ മാനേജര്‍ പ്രൊഫഷനുകളില്‍ പ്രവാസികൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ജോലി തേടി സൗദിയിലേക്ക് പോകാൻ ഒരുങ്ങുന്നവർക്കും അവിടെയുള്ളവർക്കും കനത്ത തിരിച്ചടിയാണ്. സെയില്‍സ് റെപ്രസന്റേറ്റീവ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസിംഗ് മാനേജര്‍ മേഖലകളിലും ഇനി സൗദി സ്വദേശികൾ മാത്രം മതിയെന്നാണ് പുതിയ തീരുമാനം. ഈ പ്രൊഫഷനുകള്‍ സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്ഫോം പ്രവാസി തൊഴിലാളികളുടെ ചില പ്രൊഫഷനുകള്‍ മാറ്റുന്ന സേവനം നിര്‍ത്തിവെച്ചു. ജനറല്‍ മാനേജര്‍, സെയില്‍സ് റെപ്രസന്റേറ്റീവ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസിംഗ് മാനേജര്‍ എന്നിവ അടക്കമുള്ള പ്രൊഫഷനുകളിലാണ് വിദേശികള്‍ ജോലി ചെയ്യുന്നത് വിലക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. ഈ പ്രൊഫഷനുകളിലുള്ള വിദേശ ജീവനക്കാരുടെ പ്രൊഫഷനുകള്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഖിവാ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക അറിയിപ്പ് പ്രത്യക്ഷപ്പെടുന്നുണ്ട്. ക്ഷമിക്കണം,…
Read More » -
മദ്യം വേണോ? പണം സ്വീകരിക്കില്ല; 15 മുതല്‍ ഗൂഗിള്‍ പേയും എടിഎം കാര്‍ഡും വേണം; എതിര്‍പ്പുമായി ജീവനക്കാരുടെ സംഘടനകള്‍
തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്‌മെന്റ് വഴി ആക്കാന്‍ ബവ്‌കോ. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷന്‍ നടപടികളുടെ ഭാഗമാണെന്ന് ബവ്‌കോ വിശദീകരിക്കുന്നു. കറന്‍സി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകള്‍ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍, നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍, കാര്‍ഡ്/യുപിഐ പേയ്‌മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കള്‍ എന്നിവ മൂലം കൗണ്ടറുകളില്‍ തര്‍ക്കസാധ്യത വര്‍ധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക.
Read More » -
പൊന്നിന് ഡിമാന്റ് കൂടുന്നു… സ്വർണവില പവന് 1,31,160 രൂപ!! ചരിത്രത്തിലാദ്യമായി വെള്ളി വില കി. ഗ്രാമിന് നാല് ലക്ഷത്തിന് അടുത്ത്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ്. പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. അതുപോലെ ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയിലുമാണ് ഇന്നു വ്യാപാരം തുടരുന്നത്. ആഗോള- ആഭ്യന്തര വിപണികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 9,954 രൂപയാണ് കൂടിയത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വർധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി. 18 കാരറ്റ് സ്വർണം പവന് 1,07720 രൂപയും ഗ്രാമിന് 13,465 രൂപയുമായി. അതുപോലെ 14 കാരറ്റ് സ്വർണം പവന് 83,880 രൂപയും ഗ്രാമിന് 10,485 രൂപയുമായി. അതേസമയം ഡോളറിന്റെ മൂല്യം നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വർണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വർണത്തിന്…
Read More » -
യുഎസ് തീരുവ ആഘാതം കുറയ്ക്കാൻ മറു തന്ത്രം, ‘മദർ ഓഫ് ഓൾ ഡീൽസ്’ യാഥാർത്ഥ്യത്തിൽ!! ഇനി മുതൽ യൂറോപ്യൻ യൂണിയൻ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി…ഡീൽ വഴി വരാനിരിക്കുന്നത് വമ്പൻ തൊഴിലവസരം
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മദർ ഓഫ് ഓൾ ഡീൽസ് പ്രഖ്യാപിച്ചത്. ഏകദേശം രണ്ട് ദശാബ്ദത്തോളം ഇടവേളകളോടെ നടന്ന ചർച്ചകൾക്കൊടുവിലാണ് ‘മദർ ഓഫ് ഓൾ ഡീൽസ്’എന്ന് മോദി വിശേഷിപ്പിച്ച ഉടമ്പടി യാഥാർത്ഥ്യമായത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ (താരിഫ്) നയങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ–EU കരാർ പ്രാധാന്യം നേടുന്നത്. 27 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരം സാധ്യമാക്കുന്നതിനായി ഇന്ത്യ തന്റെ വലിയതും കർശനമായി നിയന്ത്രിതവുമായ വിപണി ക്രമാനുഗതമായി തുറക്കാനാണ് കരാറിലൂടെ തീരുമാനിച്ചിരിക്കുന്നത്. EU ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. അതുപോലെ ഈ അടുത്ത കാലത്ത് രാജ്യന്തര തലത്തിൽ പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നാണിത്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99.5 ശമതാനം ഉൽപന്നങ്ങൾക്കും യൂറോപ്യൻ യൂണിയൻ തീരുവ ഇളവ് നൽകും. ഇറക്കുമതി ചെയ്യുന്ന 97 ശതമാനം ഉൽപന്നങ്ങൾക്ക് ഇന്ത്യയും തീരുവ…
Read More » -
വാതില്‍ തുറക്കും, പക്ഷേ, വില്‍പന എളുപ്പമാകില്ല; ഇപ്പോഴും ഇന്ത്യ ‘ഭരിക്കുന്നത്’ ജപ്പാന്‍ മാതൃക; ഇന്ത്യക്കാരെ അളന്നു മുറിച്ചു വണ്ടിയിറക്കുന്ന സുസുക്കിയും ഹ്യുണ്ടായിയും തുടരും; മത്സരിക്കുക ആഡംബര വാഹന കമ്പനികള്‍ തമ്മില്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ നികുതി വര്‍ധനയിലും ചൈനയുടെ ‘വിലക്കുറവ്’ യുദ്ധത്തിലും വലയുന്ന യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയിലേക്കുള്ള ഇറക്കുമതി നികുതി വെട്ടിക്കുറവ് ആശ്വാസകരമാകും. എന്നാല്‍, തദ്ദേശീയ കമ്പനികളും ജപ്പാനിലെ ചെറുകാറുകളും (compact Japanese kei cars) ആധിപത്യം പുലര്‍ത്തുന്ന കടുത്ത മത്സരമുള്ള ഒരു വിപണിയാണ് അവര്‍ക്കു നേരിടാനുള്ളത്. ചൊവ്വാഴ്ച ഒപ്പിടുന്ന കരാര്‍ പ്രകാരം, യൂറോപ്യന്‍ നിര്‍മ്മിത കാറുകളുടെ ഇറക്കുമതി നികുതി 110 ശതമാനത്തില്‍നിന്ന് 40 ശതമാനമായി കുറയും. ഫോക്‌സ്വാഗണ്‍ (volkswagen), റെനോ (Renault) തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയുടെ വിശാലമായ വിപണിയിലേക്കുള്ള ഏറ്റവും വലിയ വാതിലാണു തുറക്കുന്നത്. ഈ നീക്കം കൊണ്ട് വിപണിയുടെ വാതിലിന്റെ അല്‍പം മാത്രമാണു തുറക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിനി കൂപ്പറിനേക്കാള്‍ വലിപ്പം കുറഞ്ഞതും കുറഞ്ഞ വിലയുള്ളതുമായ ‘മാരുതി സുസുക്കി വാഗണ്‍ ആര്‍’ പോലുള്ള മോഡലുകളിലൂടെ സുസുക്കിയും ഹ്യുണ്ടായിയും നിലവില്‍ ഇന്ത്യന്‍ വിപണി ഭരിക്കുകയാണ്. ‘ഇതൊരു തുടക്കം മാത്രമാണ്. യൂറോപ്പില്‍ നിന്നുള്ള കയറ്റുമതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് പ്രീമിയം (ലക്ഷ്വറി) കാറുകളെ കുറിച്ച്…
Read More » -
സെക്കന്‍ഡില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍! ആളില്ല, വെളിച്ചമില്ല, ഇടവേളകളില്ല! 11 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലുപ്പം; ഞെട്ടിച്ച് ഹൈപ്പര്‍-ഐഎംപി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഷവോമിയുടെ പുത്തന്‍ ഫാക്ടറി; ഭാവിയില്‍ തൊഴില്‍ നഷ്ടമാകാന്‍ പോകുന്നത് ഇങ്ങനെയൊക്കെ
ബീജിംഗ്: 24 മണിക്കൂര്‍ പ്രവര്‍ത്തനം, വെളിച്ചമില്ല, മനുഷ്യന്റെ തരിപോലും കണ്ടുപിടിക്കാനില്ല. മണിക്കൂറില്‍ നിര്‍മിക്കുന്നത് ആയിരക്കണക്കിനു ഫോണുകള്‍! ചൈനയുടെ ടെക്‌നോളജി കുതിപ്പിനു മറ്റൊരു നാഴികക്കല്ലാകുകയാണ് ഷവോമിയുടെ ഈ ആളില്ലാ ഫാക്ടറി. ഏകദേശം 11 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള (81,000 ചതുരശ്ര മീറ്റര്‍) ഈ അത്യാധുനിക ഫാക്ടറി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെ ഒരു മനുഷ്യന്‍ പോലുമില്ല. വെളിച്ചമില്ല, ഇടവേളകളില്ല, ഷിഫ്റ്റ് മാറ്റങ്ങളില്ല. പൂര്‍ണമായും യന്ത്രവല്‍കൃതമായ അന്തരീക്ഷത്തില്‍ മെഷീനുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഡാര്‍ക്ക് ഫാക്ടറിയെന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നത്. ഓണ്‍-സൈറ്റ് ജീവനക്കാരില്ലാതെ പൂര്‍ണമായും സ്വയം നിയന്ത്രണത്തിലാണിതു പ്രവര്‍ത്തിക്കുന്നത്. മെറ്റീരിയലുകള്‍ കൈകാര്യം ചെയ്യുന്നത് മുതല്‍ ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നത് വരെയുള്ള നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും ഇതിലെ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇത് സാധാരണ അര്‍ത്ഥത്തിലുള്ള വ്യവസായ ഓട്ടോമേഷനല്ല; മറിച്ച് കൃത്രിമബുദ്ധി (എഐ), റോബോട്ടിക്‌സ്, തത്സമയ ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സങ്കീര്‍ണമായ സംയോജനമാണ്. ഇതിലൂടെ ഫാക്ടറിക്ക് സ്വന്തം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തെറ്റുകള്‍ തിരുത്താനും സാധിക്കുന്നു. ഷവോമി സ്വന്തമായി…
Read More » -
യൂറോപ്യന്‍ വാഹനങ്ങള്‍ ഒഴുകും; ഇന്ത്യന്‍ വാഹനക്കമ്പനികള്‍ നേരിടേണ്ടി വരിക കടുത്ത മത്സരം; പ്രാദേശിക ഡീലര്‍ഷിപ്പുകള്‍ കുതിക്കും; ഓഹരി വിപണി മാറിമറിയും; ഇറക്കുമതി തീരുവ കുറയ്ക്കല്‍ ഭാവിയില്‍ വരുന്ന വമ്പന്‍ നയം മാറ്റങ്ങളുടെ സൂചനയെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ ഇന്ന് ഓട്ടോമൊബൈല്‍ വിപണികള്‍ക്കു നിര്‍ണായകമാകും. യൂറോപ്യന്‍ യൂണിയന്‍ നിര്‍മ്മിത കാറുകളുടെ ഇറക്കുമതി തീരുവയില്‍ വലിയ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍, ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നായ ഇന്ത്യയിലെ മത്സരരംഗത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന ചര്‍ച്ചകള്‍ക്കും വഴിതുറന്നു. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, യൂറോപ്യന്‍ കാറുകളുടെ ഇറക്കുമതി തീരുവ നിലവിലുള്ള 110 ശതമാനത്തില്‍ നിന്ന് ഏകദേശം 40 ശതമാനമായി ഇന്ത്യ കുറച്ചേക്കാം. കാലക്രമേണ കൂടുതല്‍ ഇളവുകള്‍ക്കും സാധ്യതയുണ്ട്. ഇത് സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍, പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യന്‍ വാഹന വിപണി തുറന്നുകൊടുക്കുന്ന ഏറ്റവും സുപ്രധാനമായ നടപടിയായിരിക്കും ഇത്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒരു വ്യാപാര കരാര്‍ അന്തിമമാക്കുന്നതിലേക്ക് അടുക്കുമ്പോള്‍ നിര്‍ദ്ദിഷ്ട തീരുവ കുറയ്ക്കല്‍ വലിയൊരു നയമാറ്റത്തെയാണു സൂചിപ്പിക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 27 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഈ കൂട്ടായ്മയില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങളുടെ, പ്രത്യേകിച്ച് 15,000 യൂറോയ്ക്ക് (16 ലക്ഷത്തിന്) മുകളില്‍ വിലയുള്ളവയുടെ ഇറക്കുമതി നികുതി കുറയ്ക്കാന്‍ നരേന്ദ്ര…
Read More » -
സ്വര്‍ണവിലയില്‍ ഇന്നും റെക്കോഡ്; പവന് കൂടിയത് 1800 രൂപ; രാജ്യാന്തര വിപണിയിലും കുതിപ്പ്
സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോർഡിൽ. ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയായി. പവൻ വില 1800 രൂപ ഉയർന്ന് 1,19,320 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ റെക്കോർഡിലെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തും വില വർധിക്കുന്നത്. രാജ്യാന്തര വിപണിയിൽ വെള്ളിയും കുതിച്ചുയരുകയാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മോശമായതോടെ സ്വർണവില ഔൺസിന് ചരിത്രത്തിലാദ്യമായി 5,000 ഡോളർ കടന്നു. രണ്ട് ശതമാനത്തിലധികം വില വർധിച്ച് 5,090 ഡോളർ വരെ എത്തിയ ശേഷം നിലവിൽ 5,080 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആളുകൾ സുരക്ഷിത നിക്ഷേപം തേടിയതും, യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും, കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് കൂട്ടിയതും, ഇടിഎഫുകളിലേക്കുള്ള ഒഴുക്ക് വർധിച്ചതുമാണ് വില വർധിക്കാൻ പ്രധാന കാരണമായത്. ഇന്നത്തെ വിപണി വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് ഏകദേശം 1.35 ലക്ഷം രൂപയെങ്കിലും ചെലവ് വരും. സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലി സാധാരണയായി മൂന്ന് ശതമാനം മുതൽ 30 ശതമാനം വരെയാണ്. സ്വർണ്ണത്തിന്റെയും പണിക്കൂലിയുടെയും ആകെ…
Read More » -
കാര്‍ ബുക്ക് ചെയ്‌തോ? അല്‍പം കാത്തിരുന്നാല്‍ വിദേശ കാറുകള്‍ വിലക്കുറവില്‍ വാങ്ങാം! യൂറോപ്പില്‍നിന്നുള്ള വാഹന ഇറക്കുമതി നികുതി 70 ശതമാനം വെട്ടിക്കുറയ്ക്കും; സ്വതന്ത്ര വ്യാപാര കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍; അമേരിക്കയെ വെട്ടാന്‍ ഇന്ത്യയുടെ വമ്പന്‍ നീക്കം
ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കുള്ള നികുതി വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായിട്ടാണ് 110 ശതമാനം ഇറക്കുമതി തീരുവ 40 ശതമാനമാക്കി കുറയ്ക്കുന്നത്. ഇതു പിന്നീടു പത്തു ശതമാനമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ട്. ഇരുപക്ഷവും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടിഎ) ചൊവ്വാഴ്ചയോടെ യാഥാര്‍ത്ഥ്യമായേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് രാജ്യത്തെ വലിയ വിപണി വിദേശ കമ്പനികള്‍ക്കായി തുറന്നു കൊടുക്കാന്‍ നീക്കം. 15,000 യൂറോയ്ക്ക് (ഏകദേശം 17,739 ഡോളര്‍- 16 ലക്ഷത്തിലേറെ രൂപ) മുകളില്‍ വിലയുള്ള പരിമിതമായ എണ്ണം കാറുകളുടെ നികുതി ഉടനടി കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ തീരുമാനിച്ചെന്നു ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ സൂചിപ്പിച്ചു. കാലക്രമേണ നികുതി 10 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. ഇത് ഫോക്സ്വാഗണ്‍, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ യൂറോപ്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കും. ചര്‍ച്ചകള്‍ രഹസ്യമായതിനാലും അവസാന നിമിഷം മാറ്റങ്ങള്‍ ഉണ്ടായേക്കാവുന്നതിനാലും വിവരങ്ങള്‍ നല്‍കിയവര്‍ പേര് വെളിപ്പെടുത്താന്‍ തയാറായില്ല.…
Read More »