15/04/2026

      യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും

      15/04/2026

      മൊബൈൽ ഫോൺ വില ഉയരുന്നു; ആപ്പിളും സാംസങ്ങും ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടി

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: ലോകം കിതയ്ക്കുന്നു; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

      14/04/2026

      ഒമാൻ കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം

      14/04/2026

      കപ്പലുകള്‍ തടയുമെന്ന അമേരിക്കന്‍ ഭീഷണിക്ക് പുല്ലുവില; ഇറാനുമായി ഇടപാടു നടത്തിയതിന് യുഎസ് മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ കപ്പല്‍തന്നെ ഹോര്‍മൂസിലൂടെ കടത്തി ചൈന; ഗതാഗത രേഖകള്‍ പുറത്ത്

      14/04/2026

      സ്വർണ്ണ വില ഉയരങ്ങളിലേയ്ക്ക്; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

      13/04/2026

      ‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

      13/04/2026

      ‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

      13/04/2026

      ‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു; ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി

      Business

      • ഓഹരിവിപണി തകർന്നു, രൂപയുടെ മൂല്യം 95ലേക്ക് കൂപ്പുകുത്തി!! തിങ്കളാഴ്ച മാത്രം നിക്ഷേപകരുടെ നഷ്ടം ഏകദേശം 10 ലക്ഷം കോടി രൂപ ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളറിലേക്ക്…

        മുംബൈ: 2025-26 സാമ്പത്തിക വർഷത്തെ അവസാന ട്രേഡിങ് ദിനത്തിലും ഇന്ത്യൻ ഓഹരി വിപണിക്ക് വൻ തകർച്ച. മാർച്ച് 30-ന് ബിഎസ്ഇ സെൻസെക്‌സ് 1635 പോയിന്റ്(2.22 ശതമാനം) ഇടിഞ്ഞ് 71,948 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി50 488 പോയിന്റ്(2.14 ശതമാനം) ഇടിഞ്ഞ് 22,331 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതുപോലെ നിഫ്റ്റി ബാങ്ക്, നിഫ്റ്റി പിഎസ്‌യു ബാങ്ക് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. തിങ്കളാഴ്ച മാത്രം നിക്ഷേപകർക്ക് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ഓഹരി വിപണിയിലെ തകർച്ചയ്‌ക്കൊപ്പം ആക്കം കൂട്ടാനായി തിങ്കളാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യത്തിലും റെക്കോഡ് തകർച്ചയുണ്ടായി. ഡോളറിനെതിരേ 95.24 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് തിങ്കളാഴ്ച രൂപയുടെ മൂല്യം ഇടിഞ്ഞത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ രൂപയുടെ മൂല്യം 94.81 രൂപയായിരുന്നു. അതേസമയം പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വില ഉയരുന്നതുമാണ് വിപണിയിലെ തകർച്ചയ്ക്ക് പ്രധാന കാരണം. കൂടാതെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ…

        Read More »
      • സ്വർണ്ണവിലയിൽ ഇടിവ് തന്നെ; പവന് ഇന്ന് 1,08,000 രൂപ; ഇനിയൊരുകുതിച്ചു കയറ്റമുണ്ടാകുമോ?

        തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 75 രൂപ ഇടിഞ്ഞ് വില 13,500 രൂപയായി. ഒരു പവന് 1,08,000 രൂപയാണ് ഇന്നത്തെ വില. 1 പവന് 600 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളി 245 രൂപക്കും, 1 പവൻ വെള്ളി 2,450 രൂപക്കുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ഏറ്റവും കൂടിയ സ്വർണ്ണ വില മാർച്ച് ഒന്നിനാണ് രേഖപ്പെടുത്തിയത്. അന്ന് 1,26,920 രൂപയായിരുന്നു ഒരു പവന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച് 16നായിരുന്നു. അന്ന് രാവിലെ 1,16,720 രൂപയും വൈകീട്ട്…

        Read More »
      • പാചകവാതക ക്ഷാമം: റേഷൻ കടകളെ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണം വ്യാപകമാക്കാൻ ഉത്തരവിറക്കി കേന്ദ്ര സർക്കാർ

        ന്യൂഡൽഹി: പാചകവാതകത്തിന്റെ ലഭ്യതയിൽ ഉണ്ടാകുന്ന കുറവ് പരിഗണിച്ച് മണ്ണെണ്ണ വിതരണം വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ താൽക്കാലികമായി അനുമതി നൽകി. ഇതനുസരിച്ച്, പെട്രോൾ പമ്പുകളും റേഷൻ കടകളും വഴി പൊതുജനങ്ങൾക്ക് മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. മണ്ണെണ്ണ മുക്തമായി പ്രഖ്യാപിച്ചിരുന്ന 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോലും ഈ ഇളവ് ബാധകമാക്കുന്നുണ്ട്. ഓരോ ജില്ലയിലും പരമാവധി രണ്ട് പെട്രോൾ പമ്പുകളെ മണ്ണെണ്ണ വിതരണ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത്, ഓരോ കേന്ദ്രത്തിനും 5,000 ലിറ്റർ വരെ മണ്ണെണ്ണ സംഭരിക്കാൻ അനുമതി നൽകും. ഗ്യാസ് സിലിണ്ടറുകളുടെ വില വർധനയും വിതരണത്തിലെ വൈകല്യങ്ങളും കാരണം സാധാരണക്കാർക്ക് പാചകത്തിനായി ബദൽ ഇന്ധനം ആവശ്യമായ സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ഇതിലൂടെ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇളവ് നിലവിൽ രണ്ട് മാസത്തേക്കാണ് അനുവദിച്ചിരിക്കുന്നത്. സാഹചര്യം വിലയിരുത്തി ഇത് നീട്ടുന്നതിനോ, കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോ കേന്ദ്ര സർക്കാർ പിന്നീട് തീരുമാനമെടുക്കും.…

        Read More »
      • ശ്രീലങ്കയ്ക്ക് അടിയന്തര സഹായവുമായ് ഇന്ത്യ; 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിലേയ്ക്ക്; ‘ചോദിച്ച ഉടനെ തന്നെയുള്ള അതിവേഗ പിന്തുണയ്ക്ക് നന്ദിയുണ്ട്‘- പ്രസിഡന്റ് അനുര കുമാര ദിസനായകെ

        ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഊർജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ശ്രീലങ്കയ്ക്ക് ഇന്ധനം നൽകിയ ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു. ഇന്ത്യയിൽ നിന്ന് 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിയതായി അദ്ദേഹം എക്സിൽ കുറിച്ചു. ‘‘പശ്ചിമേഷ്യയിലെ സംഘർഷം കാരണം ശ്രീലങ്ക നേരിടുന്ന ഇന്ധന വിതരണ തടസങ്ങളെക്കുറിച്ച് കുറച്ചുദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടൺ ഇന്ധനം ഇന്നലെ കൊളംബോയിൽ എത്തി. ഏകോപന പ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നു’’ – അനുര കുമാര ദിസനായകെ എക്സിൽ കുറിച്ചു. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെ പ്രസ്താവന പ്രകാരം, പശ്ചിമേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നും ഇന്ധനം വാങ്ങിയിരുന്ന ശ്രീലങ്കയ്ക്ക് നിലവിലെ യുദ്ധം കാരണം വിതരണത്തിൽ വലിയ തടസങ്ങൾ നേരിട്ടു. ഇസ്രയേൽ – ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും…

        Read More »
      • ​ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാനുള്ള പുതു നീക്കങ്ങളുമായ് യുക്രൈൻ; സൗദിയുമായും ഖത്തറുമായും 10 വർഷം നീളുന്ന പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ച് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

        ദുബായ്: ഗൾഫ് രാജ്യങ്ങൾക്കു പിന്തുണയും സൈനിക സേവനവും ഉറപ്പു നൽകി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയിൻ എന്നാൽ ഇന്നു സഹായം തേടുന്ന ഒരു രാജ്യം മാത്രമല്ല, മറ്റുള്ളവരെ സഹായിക്കാനും ശേഷിയുള്ള രാജ്യമാണെന്ന് സെലെൻസ്കി പറഞ്ഞു. പ്രതിരോധ രംഗത്തു 10 വർഷം നീളുന്ന സഹകരണത്തിന് സൗദിയുമായും ഖത്തറുമായും സെലെൻസ്കി കരാർ ഒപ്പുവച്ചു. ഉൽപാദന മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ വരും. പുതിയ പ്ലാന്റുകൾ ഗൾഫിലും യുക്രെയിനിലും നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ വ്യോമ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന യുക്രെയിൻ സൈനികരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തി. ഇറാൻ നടത്തുന്ന തീവ്രവാദ ആക്രമണങ്ങളെ അങ്ങേയറ്റം വിവേകത്തോടെയാണ് യുഎഇ നേരിടുന്നതെന്നു സെലെൻസ്കിയുമായി കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സ്വയം പ്രതിരോധത്തിനു യുഎഇ സുസജ്ജമാണ്. ഇറാൻ തീവ്രവാദികൾ യുഎഇയുടെ ജനങ്ങളെയും സമ്പത്തിനെയുമാണ് ലക്ഷ്യമിടുന്നതെന്നും അതിനെ എന്തു വിലകൊടുത്തും ചെറുത്തു തോൽപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സമഗ്ര സാമ്പത്തിക സഹകരണം ഉൾപ്പെടെ വിവിധ…

        Read More »
      • എൽപിജിയുമായി രണ്ട് കപ്പലുകൾ കൂടി ഹോർമുസ് കടന്ന് ഇന്ത്യയിലേയ്ക്ക്; രണ്ട് ടാങ്കറുകളിലുമായി ഉള്ളത് 90,000 ടണ്ണിലധികം പാചകവാതകം

        ന്യൂഡൽഹി: രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു. ബിഡബ്ല്യു ടൈർ ബിഡബ്ല്യു എൽമ് എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾ ഹോർമുസ് കടന്ന് ഇപ്പോൾ ഓമാൻ ഉൾക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിങ് ഏജൻസികളുടെ ട്രാക്കിങ് ഡാറ്റ പറയുന്നു. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് കപ്പലുകൾകൂടി ശനിയാഴ്ച ഹോർമുസ് കടന്നത്. ഏതാണ്ട് 90,000 ടണ്ണിലധികം എൽപിജി (പാചകവാതകം) ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്. ഇത് രാജ്യത്തെ നിലവിലെ മൂന്ന് ദിവസത്തെ എൽപിജി ഇറക്കുമതി ആവശ്യകതയ്ക്ക് തുല്യമാണ്. റാസൽഖൈമയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന അഞ്ച് ഇന്ത്യൻ കപ്പലുകളിൽ ഉൾപ്പെട്ടതാണ് ഇപ്പോൾ ഹോർമുസ് കടന്ന എൽപിജി ടാങ്കറുകളെന്നാണ് വിവരം.ബിഡബ്ല്യു ടൈർ ബിപിസിഎല്ലിനും ബിഡബ്ല്യു എൽമ് എച്ച്പിസിഎല്ലിനും ചാർട്ടേർഡ് ചെയ്ത കപ്പലുകളാണ്. ന്യൂ മംഗലാപുരം, മുംബൈ തുറമുഖങ്ങളിലേക്കാകും ഈ കപ്പലുകൾ…

        Read More »
      • ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ദക്ഷിണ സംസ്ഥാനങ്ങൾ നിർണ്ണായക പങ്ക് വഹിക്കും-സിഐഐ

        കൊച്ചി: ഇന്ത്യ അഞ്ച് മുതൽ പത്ത് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിപ്പ് നടത്തുമ്പോൾ ദക്ഷിണേന്ത്യ അതിന് നേതൃത്വം നൽകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.). കൊച്ചിയിൽ നടന്ന സി.ഐ.ഐ. ദക്ഷിണ മേഖലാ വാർഷിക സമ്മേളനത്തിലാണ് പ്രമുഖ വ്യവസായ പ്രമുഖർ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജി.ഡി.പി.) ദക്ഷിണ സംസ്ഥാനങ്ങൾ നിർണ്ണായക പങ്ക് വഹിക്കുമെന്ന് സി.ഐ.ഐ. ദക്ഷിണ മേഖലാ പുതിയ ചെയർമാൻ പി. രവിചന്ദ്രൻ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കയറ്റുമതിയെയും വിലക്കയറ്റത്തെയും ബാധിച്ചേക്കാമെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇതിനെ മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ സി.ഐ.ഐ. സർക്കാരുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ആകെ ചരക്ക് കയറ്റുമതിയുടെ 38 മുതൽ 40 ശതമാനം വരെ ദക്ഷിണേന്ത്യയിൽ നിന്നാണെന്ന് സ്ഥാനമൊഴിഞ്ഞ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ഏകദേശം 124 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലയിൽ നിന്ന് നടക്കുന്നത്. ആറ് ദക്ഷിണ സംസ്ഥാനങ്ങൾ ഒരേ…

        Read More »
      • യുക്രെയ്ൻ പ്രസിഡന്‍റ് സെലെൻസ്‌കി യുഎഇയിൽ; യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

        അബുദാബി: യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കി യുഎഇയിലെത്തി. യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അബുദാബിയിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ചാവിഷയമായി. ഇറാന്‍റെ തുടർച്ചയായ ആക്രമണങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി അധികൃതർ പറഞ്ഞു. സൗദി സന്ദർശനത്തിനുശേഷമാണ് സെലൻസ്കി യുഎഇയിൽ എത്തിയത്. അതിനുശേഷം അദ്ദേഹം ഖത്തറിലേയ്ക്ക് പോയി. ​ഇറാനെതിരെയുള്ള പ്രതിരോധ നടപടികൾക്കായി യുഎഇയടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് ഡ്രോണുകൾ കൈമാറാൻ യുക്രൈൻ തയ്യാറാണെന്നും പകരം പണവും സാങ്കേതികവിദ്യയും നല്കണമെന്നുമുള്ള നിർദ്ദേശം മുമ്പ് സെലെൻസ്‌കി മുന്നോട്ടു വയ്ക്കുകയുണ്ടായി. ഇത്തവണത്തെ സന്ദർശനത്തിൽ ആയുധസംവിധാനകൈമാറ്റം സംബന്ധിച്ച് തീരുമാനമായോ എന്നതിൽ വ്യക്തതയില്ല. നിലവിൽ റഷ്യ ഇറാന് ഡ്രോണുകൾ കൈമാറുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

        Read More »
      • ‘ഞാനും മോദിയും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്നവർ, ഇന്ത്യയുമായുള്ള ബന്ധം യുഎസ് കൂടുതൽ ശക്തമാക്കും’- ട്രംപിന്റെ പരാമർശവുമായി യുഎസ് എംബസി പോസ്റ്റ്

        വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്ന രണ്ട് വ്യക്തികളാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് എംബസി എക്സിൽ പങ്കുവച്ച സന്ദേശത്തിൽ ചേർത്തു . ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ആഹ്വാനം ചെയ്ത ട്രംപ്, മറ്റുള്ള പലരെയും കുറിച്ച് തനിക്ക് ഇങ്ങനെ പറയാനാകില്ലെന്നും കൂട്ടിച്ചേർത്തു. ‘‘ഇന്ത്യയുമായുള്ള ഞങ്ങളുടെ അദ്ഭുതകരമായ ബന്ധം ഭാവിയിൽ കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്നവരാണ്, ഇത് വേറാരെയും കുറിച്ച് ഇങ്ങനെ പറയാൻ കഴിയില്ല’’ – എന്നായിരുന്നു ട്രംപിന്റെ പരാമർശമായി യുഎസ് എംബസി പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ഏകോപിത ആക്രമണം നടത്തിയതിനു ശേഷം ഇരു നേതാക്കളും ചൊവാഴ്ച്ച ഫോണിൽ സംസാരിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ചും മേഖലയിലെ സ്ഥിരതയുടെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഫോൺ സംഭാഷണത്തിനു പിന്നാലെ, സംഘർഷം ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഗോള വ്യാപാരത്തിനു നിർണായകമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും…

        Read More »
      • ‘സഹകരണ വകുപ്പ് 700 കോടിയുടെ വൻ തട്ടിപ്പിന് കളമൊരുക്കുന്നു ; സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതി സാങ്കേതിക മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാൻ നീക്കം‘- ആരോപണവുമായ് രമേശ് ചെന്നിത്തല

        തിരുവനന്തപുരം: സഹകരണ വകുപ്പിൽ വൻ സാമ്പത്തിക ക്രമക്കേടിന് വഴിവെക്കുന്ന തീരുമാനങ്ങളാണ് സർക്കാർ എടുത്തുകൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല രംഗത്ത്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം ഒരുക്കാനുള്ള പദ്ധതി, പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) നൽകാനിരുന്ന കരാർ റദ്ദാക്കി, മുൻപരിചയമില്ലാത്ത സഹകരണ സംഘങ്ങൾക്ക് കൈമാറാൻ നീക്കം നടക്കുന്നതായാണ് ആരോപണം. 4415 പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിനായി 206 കോടി രൂപയ്ക്കുള്ള ടിസിഎസ് കരാർ ദുരൂഹ സാഹചര്യത്തിൽ റദ്ദാക്കിയതായി ചെന്നിത്തല പറഞ്ഞു. തുടർന്ന് പുതുക്കിയ നിബന്ധനകളോടെ വിളിച്ച ടെൻഡറിൽ സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ രണ്ട് സഹകരണ സംഘങ്ങൾ മാത്രമാണ് പങ്കെടുത്തത്—കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും മലബാർ ഇൻഫർമേഷൻ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും. ഇവയിൽ ദിനേശ് ബീഡി സഹകരണ സംഘം 280 സംഘങ്ങൾക്ക് സോഫ്റ്റ്‌വെയർ നൽകുന്നതിനായി 58 കോടി രൂപയുടെ ബിഡ് സമർപ്പിച്ചതാണ് സർക്കാർ പരിഗണിക്കുന്നത്. ഇതേ നിരക്കിൽ 4415 സംഘങ്ങളിൽ…

        Read More »
      Back to top button
      error: