Business
-
ഏതാനും ആഴ്ചകളില്‍ കമ്പനി വിട്ടത് 10 സീനിയര്‍ ഉദ്യോഗസ്ഥര്‍; ഇന്ത്യന്‍ വാഹന വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട് ഫോക്‌സ് വാഗനും സ്‌കോഡയും; അടിമുടി നവീകരിക്കാന്‍ പദ്ധതി; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പുറത്തുനിന്ന് ഏജന്‍സിയെ നിയമിച്ചു
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായ ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ നയങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ ഫോക്‌സ് വാഗന്‍. കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് സമഗ്രമായ തന്ത്രങ്ങള്‍ക്കു രൂപം നല്‍കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനി ആഭ്യന്തര തലത്തില്‍ പുറപ്പെടുവിച്ച മെമ്മോയിലാണ് ഇക്കാര്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തേറ്റവും കൂടുതല്‍ വാഹന ഇറക്കുമതി നികുതി നിലനില്‍ക്കുന്ന ഇന്ത്യയിലേക്ക് 1.4 ബില്യണ്‍ ഡോളറാണ് കമ്പനി ഇതിനായി മുടക്കിയത്. എന്നിട്ടും മറ്റു വാഹന നിര്‍മാതാക്കളുമായി മത്സരിക്കുന്നതില്‍ വിയര്‍ക്കുകയാണ് ഫോക്‌സ് വാഗന്‍. വിപണി വിഹിതം കാര്യമായി ക്ഷയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് ബ്രാന്‍ഡായ സ്‌കോഡ ഓട്ടോയാണ് ഇന്ത്യയിലെ വിപണന തന്ത്രങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ‘കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍, വിപണനം എന്നിവയില്‍ സമഗ്രമായ അവലോകനം നടത്തുന്നതിനും മെച്ചപ്പെടുത്തലുകള്‍ ശുപാര്‍ശ ചെയ്യുന്നതിനുമായി പുറത്തുനിന്നുള്ള വിദഗ്ധരെ നിയമിച്ചെന്നു’ സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യയുടെ പ്രാദേശിക യൂണിറ്റ് മേധാവി പിയൂഷ് അറോറ സെപ്റ്റംബര്‍ എട്ടിനു…
Read More » -
വാസ്തുവിദ്യാപരമായ പൈതൃകം സംരക്ഷിക്കാനും മാസ്റ്റർ ശിൽപ്പികളെയും പണ്ഡിതരെയും വാർത്തെടുക്കുന്നതിനും ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു
ഇന്ത്യയുടെ പരമ്പരാഗത ശിൽപ്പകലയും വാസ്തുവിദ്യാ പഠനവും ശക്തിപ്പെടുത്തുന്നതിനായി കേരളത്തിലെ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ (ബി.ഐ.എഫ്) കാഞ്ചീപുരത്തെ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയവുമായി (എസ്.സി.എസ്.വി.എം.വി) ധാരണയായി. ശിൽപ്പ പാഠശാലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്ര നവീകരണത്തിനായുള്ള ഗ്രാന്റ് കരാറിൽ (എ.ഓ.ജി) ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ചു. ഇന്ത്യയുടെ വാസ്തുവിദ്യാപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, ഭാവി തലമുറയിലെ മാസ്റ്റർ ശിൽപ്പികളെയും പണ്ഡിതരെയും വാർത്തെടുക്കുന്നതിനും വേണ്ടിയാണ് ഈ സുപ്രധാന സഹകരണം. ആഗമ പാരമ്പര്യത്തിൽ വേരൂന്നിയ അതുല്യ സ്ഥാപനമാണ് ശിൽപ്പ പാഠശാല. പത്മശ്രീ പുരസ്കാര ജേതാവായ എസ്.എം. ഗണപതി സ്ഥപതി ആദ്യ പ്രിൻസിപ്പലായ ഈ സ്ഥാപനം 1997 സെപ്റ്റംബർ 3-നാണ് സ്ഥാപിതമായത്. ജഗദ്ഗുരു പൂജ്യശ്രീ കാഞ്ചി കാമകോടി ശങ്കരാചാര്യ സ്വാമികളുടെ അനുഗ്രഹത്തോടെ ആരംഭിച്ച പാഠശാല, തമിഴ്നാട്ടിലെ ക്ഷേത്ര വാസ്തുവിദ്യയുടെയും ശിൽപ്പകലയുടെയും പുരാതന ശാസ്ത്രവും കലയും പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബി.ഐ.എഫ്. നൽകുന്ന ഗ്രാന്റ്, പാഠശാലയിലെ അവശ്യ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും, ആധുനിക ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിനും പണിശാലകൾ സ്ഥാപിക്കുന്നതിനും സഹായകമാകും. ഗുരുകുല മാതൃകയിൽ…
Read More » -
പെപ്പർ അവാർഡ്‌സ് 2025: എൻട്രികൾ ക്ഷണിച്ചു, അവസാന തിയതി ഒക്ടോബർ 30!! 9 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് ഏർളി ബേർഡ് ഡിസ്‌കൗണ്ട്
കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യ-ആശയവിനിമയ മേഖലയിലെ ക്രിയാത്മക മികവിന്റെ അംഗീകാരമായ പെപ്പർ അവാർഡ്സ് 2025 – ന്റെ 19-ാമത് പതിപ്പിനായുള്ള എൻട്രികൾ ക്ഷണിച്ചു. ദ പെപ്പർ ക്രിയേറ്റീവ് അവാർഡ്സ് ട്രസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ വർഷത്തെ അവാർഡ്സ് ദക്ഷിണേന്ത്യൻ ഏജൻസികളെ സംബന്ധിച്ച് ഒരു വലിയ അവസരമാണ്. 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലെ സൃഷ്ടികളാണ് പരിഗണിക്കുക. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 30 ആണ്. വിപണന വാർത്താ പ്ലാറ്റ്ഫോമായ ‘മാനിഫെസ്റ്റ്’ (Manifest) ന്റെ പങ്കാളിത്തമാണ് ഈ വർഷത്തെ പ്രധാന ആകർഷണം. ‘മാനിഫെസ്റ്റുമായുള്ള സഹകരണം, ദക്ഷിണേന്ത്യൻ സർഗ്ഗ സൃഷ്ടികളെ ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ പറഞ്ഞു. ഈ വർഷം ദേശീയ അവാർഡുകൾക്ക് സമാനമായി പുതിയ കാറ്റഗറികൾ ചേർത്തിട്ടുണ്ട്. കൂടാതെ, ‘ഏജൻസി ഓഫ് ദി ഇയർ’, ‘അഡ്വർടൈസർ ഓഫ് ദി ഇയർ’ അവാർഡുകൾക്കൊപ്പം മികച്ച സൃഷ്ടികൾക്ക് പ്രത്യേക ജൂറി അവാർഡും നൽകുമെന്ന് പെപ്പർ…
Read More » -
ബ്രാന്‍ഡ് മൂല്യത്തില്‍ കുതിച്ച് സെലിബ്രിറ്റികള്‍; ക്രിക്കറ്റ് കളിക്കുന്നില്ലെങ്കിലും കോലി തന്നെ മുന്നില്‍; കുതിച്ചു കയറി രശ്മിക; ആദ്യ അമ്പതില്‍ ഇടം നേടാനാകാതെ സഞ്ജു; നേട്ടം കൊയ്തത് ഇവര്‍
മുംബൈ: ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇത്തവണയും സ്പോര്‍ട്സ്, സിനിമ താരങ്ങളുടെ ആധിപത്യം. സ്പോര്‍ട്സില്‍തന്നെ ക്രിക്കറ്റ് താരങ്ങളാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ പട്ടികയില്‍ ഒന്നാമന്‍ വിരാട് കോഹ്ലിയാണ്. അന്താരാഷ്ട്ര ട്വന്റി-20യില്‍ നിന്ന് വിരമിച്ചെങ്കിലും വിരാടിന്റെ മൂല്യം കൂടുകയാണ് ചെയ്തത്. ടോപ് 25 സെലിബ്രിറ്റികളുടെ പട്ടികയില്‍ 231.1 മില്യണ്‍ ഡോളറുമായി കോഹ് ലിയാണ് ഒന്നാമത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.6 ശതമാനം വര്‍ധനയാണ് താരത്തിന്റെ മൂല്യത്തില്‍ ഉണ്ടായത്. രാജ്യാന്തര ധനകാര്യ സ്ഥാപനമായ ക്രോള്‍ ആണ് ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രണ്ടാംസ്ഥാനത്ത് ഇടംപിടിച്ചത് ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് ആണ്. അദ്ദേഹത്തിന്റെ മൂല്യം 170.7 മില്യണ്‍ ഡോളറാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മൂല്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. അടുത്തിറങ്ങിയ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റാകാത്തതാണ് താരത്തിന് വിനയായത്. പട്ടികയില്‍ മൂന്നാംസ്ഥാനത്ത് ഷാരുഖ് ഖാന്‍ ആണ്. 145.7 മില്യണ്‍ ആണ് അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷവും ഈ മൂന്നു…
Read More » -
ഉല്‍സവ സീസണ്‍ ജിയോഉല്‍സവിനോടൊപ്പം ആഘോഷമാക്കാം; ഐഫോണ്‍ 16ന് ഉള്‍പ്പടെ വമ്പന്‍ ഓഫറുകള്‍
മുംബൈ/കൊച്ചി: സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെയും ഉല്‍സവ സീസണിലേക്ക് രാജ്യം കടന്നതോടെ വമ്പന്‍ ഓഫറുകളുമായി ജിയോ ഉല്‍സവും എത്തിയിരിക്കുകയാണ്. ആഘോഷ വേളകള്‍ കൂടുതല്‍ ആനന്ദകരമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ജിയോമാര്‍ട്ട് സെപ്റ്റംബര്‍ 22 മുതല്‍ ജിയോഉല്‍സവ് ലോഞ്ച് ചെയ്തിരിക്കുന്നത്. അസാധാരണമായ വിലകിഴിവുമായാണ് ജിയോഉല്‍സവ് ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. മികച്ച ഉല്‍പ്പന്നനിര, ഹിഡന്‍ ചാര്‍ജുകളില്ലാതെ വീട്ടുപടിക്കലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തുന്ന സംവിധാനം തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഉപഭോക്താക്കള്‍ക്കുള്ളത്. ഐഫോണ്‍ 16ഇ 44870 രൂപയ്ക്ക് ലഭിക്കുന്നത് ഉള്‍പ്പടെ നിരവധി ഓഫറുകള്‍ ലഭ്യമാണ്. ഐഫോണ്‍ 16 പ്ലസിന്റെ വില തുടങ്ങുന്നത് 61700 രൂപയിലാണ്. ഇതിനോടൊപ്പം ഉപഭോക്താക്കള്‍ക്ക് നിരവധി വമ്പന്‍ ഇലക്ട്രോണിക് ഡീലുകളും ലഭ്യമാണ്. ഇന്‍ഫിനിക്‌സ് ജിടി 30, 17499 രൂപ മുതല്‍ ലഭ്യമാകും. മാക്ബുക്ക് വില തുടങ്ങുന്നത് 49590 രൂപയിലാണ്. സാംസംഗ് 32 ഇഞ്ച് ടിവിക്ക് 10490 രൂപ മുതല്‍ വില ആരംഭിക്കുന്നു. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിനുകള്‍ 5990 രൂപ മുതല്‍ തുടങ്ങുന്നു. എസികളുടെ വില ആരംഭിക്കുന്നതാകട്ടെ 22990 രൂപ മുതലാണ്.…
Read More » -
പുതിയ ജിഎസ്ടി 2.0 വന്‍നേട്ടമാകുമെന്ന് വിലയിരുത്തല്‍ ; നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ അമുല്‍, മദര്‍ ഡയറി ഉല്‍പ്പന്നങ്ങളായ പാല്‍, വെണ്ണ, നെയ്യ്, പനീര്‍, ചീസ് എന്നിവയുടെ വില കുറച്ചു
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ ജിഎസ്ടി നയം വന്നത് അനേകം സാധനങ്ങളുടെ വില കുറയാന്‍ കാരണമാകും. പ്രധാനമായും പാലും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കുമാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമുണ്ടാകുക. സെപ്റ്റംബര്‍ 3-ന് നടന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലെ തീരുമാനപ്രകാരം, പാല്‍, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) സെപ്റ്റംബര്‍ 22 മുതല്‍ കുറഞ്ഞിരിക്കെ അതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കി മദര്‍ ഡയറിയും അമുലും. യുഎച്ച്ടി പാല്‍, പനീര്‍, നെയ്യ്, വെണ്ണ, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില കുറച്ചതായി പ്രഖ്യാപിച്ചു. പാക്കേജുചെയ്ത പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ജിഎസ്ടി ഒഴിവാക്കാനും കുറക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും അവശ്യവസ്തുക്കള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കാന്‍ വേണ്ടിയാണ്. കുറച്ച ജിഎസ്ടിയുടെ ആനുകൂല്യം നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് ബ്രാന്‍ഡുകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാലുല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ജിസിഎംഎംഎഫ് (GCMMF), ജിഎസ്ടി നിരക്ക് കുറച്ചതിന്റെ മുഴുവന്‍ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചതായി ശനിയാഴ്ച…
Read More » -
183 ലിറ്റർ ശേഷിയിലുള്ള പുതിയ സിംഗിൾ ഡോർ ഫ്രിഡ്ജ് ശ്രേണിയുമായി സാംസങ്
കൊച്ചി: പുതിയ സിംഗിൾ ഡോർ റഫ്രിജറേറ്റർ ശ്രേണി അവതരിപ്പിച്ച് സാംസങ്. 183 ലിറ്റർ ശേഷിയിലുള്ള എട്ട് പുതിയ മോഡലുകളാണ് പുറത്തിറക്കുന്നത്. ബെഗോണിയ, വൈൽഡ് ലിലി എന്നീ രണ്ട് പൂക്കൾ ആസ്പദമാക്കിയ ഡിസൈൻ മാതൃകകൾ ചുവപ്പ്, നീല നിറങ്ങളിൽ ലഭ്യമാണ്. ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ എൻർജി റേറ്റിങ്ങോടുകൂടിയ ഇവ സ്റ്റൈലും ദീർഘായുസും ഒരുമിച്ച് വാഗ്ദാനം ചെയ്യുന്നു. പുതിയ ഫ്രിഡ്ജുകൾ ആധുനിക ഇന്ത്യൻ വീടുകളിലെ അടുക്കളകളുടെ സൗന്ദര്യം കൂട്ടാനായി രൂപകല്പന ചെയ്തതാണ്. സ്‌റ്റൈലൻ ഡോർ ഡിസൈൻ, ബാർ ഹാൻഡിൽ എന്നിവ പ്രീമിയം ലുക്ക് നൽകുന്നു. ഇന്ത്യൻ ഉപഭോക്താക്കൾ സ്റ്റൈലിനും കരുത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നുവെന്നും ഫ്ളോറൽ ഡിസൈൻ മോഡലുകൾ തങ്ങളുടെ സിംഗിൾ ഡോർ വിറ്റുവരവിന്റെ 70 ശതമാനത്തിന് മുകളിൽ സംഭാവന ചെയ്യുന്നുവെന്നും സാംസങ് ഇന്ത്യയിലെ ഡിജിറ്റൽ അപ്ലയൻസസ് വിഭാഗം വൈസ് പ്രസിഡന്റ് ഘുഫ്രാൻ ആലം പറഞ്ഞു. പ്രായോഗികമായ നിരവധി സവിശേഷതകളും പുതിയ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 വർഷത്തെ വാറന്റിയുള്ള ഡിജിറ്റൽ ഇൻവർട്ടർ കമ്പ്രസർ…
Read More » -
കൊച്ചിയുടെ സ്പേസ് വൺ ഇനി കൂടുതൽ നഗരങ്ങളിലേക്ക്, കോ-വർക്കിംഗ് സ്പേസ് ആശയത്തിന് വൻ സ്വീകാര്യത
കൊച്ചി: കോ-വർക്കിംഗ് ഇടങ്ങൾ ഒരുക്കുന്ന പ്രമുഖ സ്ഥാപനമായ സ്പേസ് വൺ (SpazeOne), ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കോ-വർക്കിംഗ് സ്പേസ് ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. നാല് വർഷം മുൻപ് സംരംഭകരായ സിജോ ജോസും ജയിംസ് തോമസും ചേർന്ന് കൊച്ചിയിൽ തുടക്കമിട്ട സ്പേസ് വൺ, ഇതിനോടകം 70 കോടിയിലധികം രൂപയുടെ നിക്ഷേപം സ്വന്തമാക്കി. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലായി 5.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഓഫീസ് സ്ഥലങ്ങളാണ് ഇപ്പോൾ സ്പേസ് വൺ കൈകാര്യം ചെയ്യുന്നത്. “മാധ്യമങ്ങൾ, ബാങ്കിങ്, ഐടി സേവനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് മെച്ചപ്പെട്ടതും എന്നാൽ ചെലവ് കുറഞ്ഞതുമായ ഓഫീസ് ഇടങ്ങൾ അത്യാവശ്യമാണ്. കോർപ്പറേറ്റുകൾ, വളരുന്ന സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസർമാർ തുടങ്ങി വലിയൊരു വിഭാഗം ഇപ്പോൾ ഞങ്ങളുടെ സേവനം തേടുന്നുണ്ട്,” സ്പേസ് വൺ സഹസ്ഥാപകനും ഡയറക്ടറുമായ സിജോ ജോസ് പറഞ്ഞു.…
Read More » -
റഷ്യന്‍ എണ്ണ: ഇന്ത്യക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ അമേരിക്ക പിന്‍വലിച്ചേക്കും; ബന്ധം ഊഷ്മളമാക്കാന്‍ കൂടുതല്‍ നടപടികള്‍ ഉടന്‍; വ്യാപാര ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍
ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം അധികത്തീരുവ യുഎസ് പിന്‍വലിച്ചേക്കും. നവംബര്‍ 30ന് ശേഷം പിഴത്തീരുവ ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരര്‍ വെളിപ്പെടുത്തി. ഇന്ത്യയും യുഎസുമായുള്ള വ്യാപാര ബന്ധത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തിരിച്ചടിത്തീരുവ 25 ശതമാനത്തില്‍നിന്ന് പത്താഴ്ചയ്ക്കുള്ളില്‍ 10 മുതല്‍ 15 ശതമാനത്തിലേക്ക് വരെ കുറഞ്ഞേക്കാമെന്നും അദ്ദേഹം എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അധികത്തീരുവയെ തുടര്‍ന്ന് ഉലഞ്ഞ ബന്ധം ഊഷ്മളമാക്കാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ കൂടുതലായി പ്രഖ്യാപിക്കപ്പെടുമെന്നാണ് കരുതുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് മേല്‍ അധികത്തീരുവ ഏര്‍പ്പെടുത്തിയതിന് ശേഷം ഇതാദ്യമായിട്ടാണ് യുഎസ് സംഘം വ്യാപാര ചര്‍ച്ചയ്ക്കായി ന്യൂഡല്‍ഹിയിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു വഴി യുക്രെയ്ന്‍ യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. ഇന്ത്യ ഇന്ധനം വാങ്ങുന്നത് വഴി റഷ്യന്‍…
Read More » -
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ക്രമക്കേട്: അദാനിക്ക് ക്ലീന്‍ചിറ്റ്; ‘റിപ്പോര്‍ട്ടില്‍ പറയുന്ന ഇടപാടുകള്‍ അദാനിയുമായി ബന്ധപ്പെട്ടതല്ല, പരിഗണിക്കാന്‍ കഴിയുക 2021ലെ ഭേദഗതിക്കു ശേഷമുള്ള ഇടപാടുകള്‍’
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ക്രമക്കേട് ആരോപണങ്ങളില്‍ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനും ക്ലീന്‍ ചിറ്റ് നല്‍കി സെബി. ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഒന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയാണ് സെബി അംഗം കമലേഷ് ചന്ദ്ര വര്‍ഷനെയ ഉത്തരവ് പുറപ്പെടുവിച്ചത്. ഷെല്‍ കമ്പനികള്‍ വഴി വിപണിയില്‍ കൃത്രിമം നടത്തുകയാണെന്നും ഓഹരികള്‍ പെരുപ്പിച്ച് കാട്ടിയെന്നുമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണം. ഇതിന്‍മേല്‍ അന്വേഷണം നടത്തിയ സെബി, കമ്പനി യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന സമയത്തെ ഇടപാടുകള്‍ അദാനിയുമായി ബന്ധപ്പെട്ടതല്ലെന്നും 2021 ലെ ഭേദഗതിക്ക് ശേഷമുള്ള ഇടപാടുകളേ പരിഗണിക്കാന്‍ കഴിയുകയുള്ളൂവെന്നും സെബി ഉത്തരവില്‍ പറയുന്നു. സംശയാസ്പദമെന്ന് ഹിന്‍ഡന്‍ബര്‍ഗില്‍ പറയുന്ന വായ്പകള്‍ പലിശ സഹിതം തിരികെ അടച്ചിട്ടുണ്ടെന്നും ഒരു ഫണ്ടും വകമാറ്റിച്ചെലവഴിച്ചിട്ടില്ലെന്നും സെബി റഗുലേറ്റര്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ തട്ടിപ്പോ, അധാര്‍മികമായ വ്യാപരമോ നടന്നിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതോടെ അദാനി ഗ്രൂപ്പിനെതിരെയുള്ള എല്ലാ നടപടികളും അവസാനിപ്പിക്കും. 2021 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് വന്‍…
Read More »