Business
-
പൈസ വാങ്ങി, പ്രോഡക്ട്സ് അയക്കുന്നില്ല; പഴയ ജീവനക്കാരെപ്പോലെ ‘ഓസി’യുടെ പുതിയ സ്റ്റാഫുകളും ഉടായിപ്പ്?
മൂന്ന് മാസം മുമ്പാണ് ഓ ബൈ ഓസി എന്ന തന്റെ സ്ഥാപനത്തില്‍ വലിയൊരു സാമ്പത്തിക തട്ടിപ്പ് നടന്ന വിവരം കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ ദിയ കൃഷ്ണ വെളിപ്പെടുത്തിയത്. എഴുപത് ലക്ഷത്തിന് അടുത്ത് പണവും നിരവധി സ്റ്റോക്കുകളുമാണ് ദിയയ്ക്ക് നഷ്ടമായത്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളായ വിനീത, രാധാകുമാരി, ദിവ്യ തുടങ്ങിയവരാണ് ക്യുആര്‍ കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയത്. അടുത്തിടെയാണ് ഇവര്‍ പോലീസില്‍ കീഴടങ്ങിയതും കുറ്റം സമ്മതിച്ചതും. ഗര്‍ഭിണിയായശേഷം ശാരീരികമായ വന്ന അവശതകള്‍ മൂലം ഓ ബൈ ഓസി എന്ന തന്റെ സ്ഥാപനത്തിലെ സ്റ്റോക്കും സാമ്പത്തിക ഇടപാടുകളും കൃത്യമായി പരിശോധിക്കാന്‍ ദിയയ്ക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല പ്രതികളായ മൂന്നുപേരെയും ദിയ അമിതമായി വിശ്വസിക്കുകയും ചെയ്തിരുന്നു. സ്റ്റോക്കില്‍ കുറവ് വന്നപ്പോള്‍ സംശയം തോന്നിയിരുന്നുവെങ്കിലും ദിയ അത് ആദ്യമൊന്നും കാര്യമാക്കിയില്ല. പിന്നീടാണ് സ്ഥാപനത്തില്‍ നടക്കുന്ന തട്ടിപ്പ് മനസിലാക്കിയത്. മോഷ്ടിച്ച കാശ് തന്നെ തിരികെ ഏല്‍പ്പിച്ചാല്‍ കേസില്ലാതെ പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലായിരുന്നു ദിയ. പക്ഷെ എട്ട്…
Read More » -
ട്രംപിന്റെ താരിഫില്‍ ഉഴറി ഓഹരി വിപണിയും; ഒരു വര്‍ഷം പണമിറക്കിയവര്‍ക്ക് തിരിച്ചു കിട്ടിയത് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയേക്കാള്‍ കുറഞ്ഞ തുക; വിറ്റഴിക്കല്‍ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍; ജി.എസ്.ടി. പരിഷ്‌കാരത്തില്‍ പ്രതീക്ഷ; കുതിപ്പിന് ഇനിയും കാത്തിരിക്കണം
ന്യൂഡല്‍ഹി: ബാങ്ക് നിക്ഷേപങ്ങളില്‍നിന്നും ഓഹരി വിപണികളിലേക്ക് സമ്പത്ത് ഒഴുകിയിട്ടും പണമിറക്കിയവര്‍ക്കു തിരികെക്കിട്ടിയത് നക്കാപ്പിച്ചയെന്നു റിപ്പോര്‍ട്ട്. പല ബാങ്കുകളും നല്‍കുന്ന സ്ഥിര നിക്ഷേപത്തിന്റെ ഗുണത്തേക്കാള്‍ കുറഞ്ഞ തുകയാണു പലര്‍ക്കും കിട്ടിയതെന്ന് കണക്കുകള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മികച്ച വരുമാനം നല്‍കിയിരുന്ന ഇന്ത്യന്‍ ഓഹരി വിപണി സൂചികകളുടെ പ്രകടനം അടുത്ത കാലത്ത് ആശ നല്‍കുന്നതല്ല. സെന്‍സെക്സിലും നിഫ്റ്റിയും നിക്ഷേപിച്ചവര്‍ക്ക് വലിയ വരുമാനമൊന്നും തിരികെ ലഭിച്ചിട്ടില്ലെന്നാണ് ദി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മ്യൂച്വല്‍ ഫണ്ട്, എസ്.ഐ.പി എന്നിവയിലൂടെ പ്രാദേശിക നിക്ഷേപകരാണ് വിപണിയെ വലിയ നഷ്ടത്തില്‍ നിന്ന് പിടിച്ചുനിറുത്തുന്നത്. എന്നാല്‍ വിദേശനിക്ഷേപകരുടെ ഓഹരി വിറ്റൊഴിക്കല്‍ നിര്‍ബാധം തുടരുകയാണ്. ഫലമോ ഒരു പരിധിവിട്ട് മുകളിലേക്ക് ഉയരാനോ താഴാനോ കഴിയാതെ ഇരു സൂചികകളും കുടുങ്ങി. മുഖ്യസൂചികയായ സെന്‍സെക്സ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ (2024 ഓഗസ്റ്റ് 26 മുതല്‍ 2025 ഓഗസ്റ്റ് 26 വരെ) 912 പോയിന്റുകള്‍ (1.12%) നഷ്ടത്തിലായെന്നാണ് കണക്ക്. ഐ.ടി, ഓട്ടോ കമ്പനികളുടെ ചുവടുപിടിച്ച് കഴിഞ്ഞ…
Read More » -
തൊഴിലെടുക്കുന്നത് 900 പേര്‍; ബൈജൂസിന്റെ വഴിയില്‍ ഡ്രീം 11; ഓണ്‍ലൈന്‍ ഗെയിമുകള്‍ നിര്‍ത്താനുള്ള കേന്ദ്ര നീക്കത്തിനു പിന്നാലെ ഒറ്റ രാത്രികൊണ്ട് നിലച്ചത് 95 ശതമാനം വരുമാനം; ക്രിക്കറ്റിനും തിരിച്ചടി
ന്യൂഡല്‍ഹി: കേരളത്തില്‍നിന്നു ലോകമാകെ പടര്‍ന്നു പന്തലിക്കുകയും അവസാനം തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയും ചെയ്ത ബൈജൂസിന്റെ വഴിയില്‍ ഇന്ത്യയിലെ പ്രമുഖ ഗെയിമിംഗ് ആപ്ലിക്കേഷനായ ഡ്രീം 11. രണ്ടു കമ്പനികളുടെയും തകര്‍ച്ചയ്ക്കു പോലും സമാനതകളുണ്ട്. രണ്ടും സ്റ്റാര്‍ട്ടപ്പായി തുടങ്ങി പടര്‍ന്നു പന്തലിക്കുകയായിരുന്നു. കണ്ണടച്ചു തുറക്കുംമുമ്പേ വലിയ ആകാശങ്ങള്‍ കീഴടക്കിയ ബൈജൂസിനെ പോലെ തന്നെയായിരുന്നു ഡ്രീംഇലവന്റെയും ജൈത്രയാത്ര. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറായിരിക്കെ തകര്‍ച്ചയിലേക്ക് വീണ ബൈജൂസിന്റെ വഴിയെയാണ് ഡ്രീംഇലവനും. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സറായ ഈ ഫാന്റസി ക്രിക്കറ്റ് ആപ്ലിക്കേഷനും അതിജീവിക്കാന്‍ പുതിയ വഴി തേടുകയാണ്. നാശത്തിലേക്കുള്ള വഴി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു ബൈജൂസ് ചെയ്തതെങ്കില്‍ ഡ്രീംഇലവന്റെ വീഴ്ച്ചയ്ക്ക് പിന്നില്‍ മറ്റ് കാരണങ്ങളാണ്. ഓണ്‍ലൈന്‍ മണിഗെയിമുകള്‍ക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ഡ്രീംഇലവന് തിരിച്ചടിയായത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6,384.49 കോടി രൂപയായിരുന്നു ഡ്രീംഇലവന്റെ വരുമാനം. തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വര്‍ധന. പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍, 2025 പാര്‍ലമെന്റ് പാസാക്കിയതോടെ ഡ്രീംഇലവന്‍…
Read More » -
ഇനി കണ്ണടകൾ വേണ്ട വെറും 30 സെക്കൻഡ് മാത്രം വരുന്ന ശസ്ത്രക്രിയയിലൂടെ ; റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ
കോഴിക്കോട്: മുപ്പത് സെക്കൻഡിൽ ശസ്ത്രക്രിയ പൂർത്തിയാക്കി എന്നെന്നേക്കുമായി കണ്ണട ഒഴിവാക്കാനാകുന്ന നൂതന ലാസിക് ശസ്ത്രക്രിയ സംവിധാനത്തിന് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ തുടക്കമായി. നേത്രസംരക്ഷണ രംഗത്തെ ലോകപ്രശസ്ത കമ്പനിയായ സീസ് (ZEISS) വികസിപ്പിച്ച റിലെക്സ് സ്മൈൽ (ReLEx SMILE ) സാങ്കേതിക വിദ്യയിലൂടെയാണ് വേദനാരഹിതമായ ശസ്ത്രക്രിയ നടത്തുന്നത്. മാനേജിങ് ഡയറക്ടർ ഡോ. ശ്രേയസ് രാമമൂർത്തി പുതിയ സംവിധാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ മത്സരപരീക്ഷകളിൽ പങ്കെടുക്കാനാകാതെ പോകുന്നവർക്കും സൗന്ദര്യസംരക്ഷണത്തിൻറെ ഭാഗമായി കണ്ണട മാറ്റാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഏറെ പ്രയോജനപ്രദമാണ് റിലെക്സ് സ്മൈൽ ശസ്ത്രക്രിയയെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ കേരളത്തിൽ ഇതാദ്യമായാണ് റിലെക്സ് സ്മൈൽ സംവിധാനം വരുന്നത്. ഹ്രസ്വ ദൃഷ്ടി, അസ്റ്റിഗ്മാറ്റിസം തുടങ്ങിയ നേത്ര തകരാറുകൾ റിലെക്സ് സ്മൈൽ വഴി പരിഹരിക്കാം. ഒരു കണ്ണിനു മുപ്പത് സെക്കൻഡ് മാത്രം സമയം മതി എന്നതും പരമാവധി മൂന്നു മില്ലി മീറ്റർ വരെയുള്ള മുറിവെ ഉണ്ടാക്കുന്നുള്ളൂവെന്നതും ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. 24 മണിക്കൂറിനുള്ളിൽ തന്നെ രോഗികൾക്ക് സാധാരാണ നിലയിലേക്കു മാറാനാകും. കോയമ്പത്തൂർ…
Read More » -
‘കോഴി’യാണ് താരം! വപണിയറിഞ്ഞില്ലെങ്കില്‍ ‘പണി’യാകും; തുടക്കത്തില്‍ ശ്രദ്ധിച്ചാല്‍ മികച്ച ആദായം ഉറപ്പ്; കുപ്രചാരണങ്ങള്‍ വിപണിയെ ബാധിക്കുമോ?
കോഴി മലയാളികളുടെ നിത്യജീവിതത്തിലെ പ്രധാന ഘടകമാണ്. ഭക്ഷണമായിട്ടോ, മറ്റുള്ളവരെ കളിയാക്കുന്നതിനോ നിത്യേന നമ്മള്‍ കോഴി എന്ന പദം ഉപയോഗിക്കുന്നു. ആവതോളമിഹനിത്യവും ഭുജി- ക്കാവതായ് പല പദാര്‍ത്ഥമില്ലയോ? പാവമീ നിരപരാധിപക്ഷിയെ ക്കൊല്‍വതെന്തിനു മനുഷ്യര്‍ കഷ്ടമേ വള്ളത്തോള്‍ നാരായണ മേനോന്‍ എഴുതിയ ‘കോഴി’ എന്ന കവിതയില്‍നിന്ന് ഉദ്ധരിച്ചതാണ് ഭാഗം. കൃഷിയില്‍ തല്‍പ്പരരായി അതിലേക്ക് കണ്ണുമടച്ച് ഇറങ്ങുന്ന ഏതൊരു തുടക്കക്കാരനും പരീക്ഷിക്കാവുന്ന ഒന്നാണ് കോഴി വളര്‍ത്തല്‍. കേരളത്തില്‍ കര്‍ഷകരും സംരംഭകരുമടക്കം അഞ്ചു ലക്ഷത്തിലേറെ പേരുടെ ജീവനോപാധിയാണ് ഇറച്ചിക്കോഴിവളര്‍ത്തല്‍. വിപണി സാധ്യത കോഴിയിറച്ചി ഉപഭോഗത്തില്‍ കേരളം ഏറെ മുന്നിലാണ്. രാജ്യത്തെ കോഴിയിറച്ചി ഉല്‍പാദനത്തിന്റെ 4.38 ശതമാനം കേരളത്തില്‍നിന്നാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം പ്രതിശീര്‍ഷ കോഴിയിറച്ചി ഉപഭോഗം പ്രതിവര്‍ഷം ദേശീയ തലത്തില്‍ 3.1 കിലോയാണ് എങ്കില്‍ കേരളത്തിലിത് 10 കിലോയോളം വരും. മാസത്തില്‍ 40,000 ടണ്‍ കോഴിയിറച്ചിയാണ് മലയാളി കഴിക്കുന്നത്. എന്നുവച്ചാല്‍ ആഴ്ചയില്‍ ഒരു കോടി കിലോ. ഇതില്‍ 75 ശതമാനത്തോളം അതായത് 30,000…
Read More » -
അരിക്കൊപ്പം ബീറ്റ്റൂട്ട്, കാരറ്റ്, മുരിങ്ങയില, നെയ്യ്, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങളുടെ സമന്വയത്തോടെ ഒരുക്കിയ ഡബിൾ ഹോഴ്‌സ് ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമ ഇപ്പോൾ വിപണിയിൽ
കൊച്ചി: മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡ് ബ്രാൻഡായ ഡബിൾ ഹോഴ്‌സ്, അവരുടെ ഏറ്റവും പുതിയ ഉൽപ്പന്നമായ ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമ കൊച്ചിയിലെ ഹോട്ടൽ ഹോളീഡേ ഇന്നിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രശസ്ത നടിയും ഡബിൾ ഹോഴ്സ് ബ്രാൻഡ് അംബാസഡറുമായ മമ്ത മോഹൻദാസും ഡബിൾ ഹോഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയും ചേർന്നാണ് ഉത്പന്നം പുറത്തിറക്കിയത്. 65 വർഷത്തിലേറെയായി കേരളത്തിന്റെ ഭക്ഷ്യ വ്യവസായത്തിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ഡബിൾ ഹോഴ്‌സ്. ഭക്ഷണത്തിന്റെ തനത് രുചി നിലനിർത്തിക്കൊണ്ട് പുതിയ കാലത്തിനിണങ്ങുന്ന സൗകര്യപ്രദമായ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിൽ ഡബിൾ ഹോഴ്‌സ് എന്നും മുൻപന്തിയിലാണ്. പ്രീമിയം അരിയിൽ നിന്നും തയ്യാറാക്കുന്ന പുതിയ ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമാവിൽ യാതൊരുവിധ പ്രിസർവേറ്റീവുകളും ചേർത്തിട്ടില്ല. വളരെ വേഗത്തിൽ തയ്യാറാക്കാവുന്നതും പോഷകസമൃദ്ധവും ഗ്ലൂട്ടൻ ഫ്രീയും ആയ പ്രഭാതഭക്ഷണം ആഗ്രഹിക്കുന്ന ആധുനിക ഉപഭോക്താക്കളെ ഇത് ലക്ഷ്യമിടുന്നു. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികൾക്കും വേഗമേറിയ ജീവിതശൈലിക്കും അനുയോജ്യമായ രീതിയിലാണ്…
Read More » -
ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ റിലയൻസ് ജിയോയുടേത് തന്നെ- റിപ്പോർട്ട്
കൊച്ചി: ഇന്ത്യയിലെ മറ്റ് ടെലികോം സേവനദാതാക്കളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞ്, എല്ലാവർക്കും താങ്ങാനാവുന്ന പ്ലാനുകൾ റിലയൻസ് ജിയോയുടേത് തന്നെയെന്ന് റിപ്പോർട്ട്. പ്രമുഖ ധനകാര്യ സേവന കമ്പനിയായ ബിഎൻപി പാരിബ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് പ്രധാന ടെലികോം കമ്പനികളുടെ പ്ലാനുകൾ വിലയിരുത്തിയാണ് ബിഎൻപി പാരിബ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഒരേ പ്രൈസ് പെയ്ന്റിൽ ഏറ്റവും ഉയർന്ന ഡാറ്റ ആനുകൂല്യങ്ങൾ ജിയോയാണ് നൽകുന്നത്. മൂന്ന് ടെലികോം കമ്പനികളുടെയും 28 ദിവസ പ്ലാനിന്റെ ചാർജ് 299 രൂപയാണ്. എന്നാൽ മറ്റ് കമ്പനികളെ അപേക്ഷിച്ച് ഈ പ്ലാനിൽ ഏറ്റവും കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നത് ജിയോയാണ്. മുമ്പുണ്ടായിരുന്ന വാർഷിക പ്ലാനുകളിലും ഈ പ്രവണത തന്നെയാണ് ദൃശ്യമാകുന്നത്. 3599 രൂപയുടെ വാർഷിക പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത്. എന്നാൽ എയർടെലും വോഡഫോൺ ഐഡിയയും നൽകുന്നത് പ്രതിദിനം 2 ജിബി ഡാറ്റയാണ്. അതുപോലെ കൂടുതൽ ഡാറ്റ…
Read More » -
റിലയൻസ് കൺസ്യൂമർ പ്രൊഡക്റ്റ്‌സ് ഹെൽത്തി ഡ്രിങ്ക്‌സ് വിപണിയിലേക്ക്
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) എഫ്എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആർസിപിഎൽ), നേച്ചറഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭത്തിലൂടെ പുതിയ ചുവട് വെക്കുന്നു. നേച്ചറഡ്ജിന്റെ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുത്തുകൊണ്ടാണ് അതിവേഗം വളരുന്ന ആരോഗ്യ പാനീയ മേഖല (ഹെൽത്തി ഫംഗ്ഷണൽ ബെവറേജസ്)യിലേക്ക് റിലയൻസ് പ്രവേശിച്ചിരിക്കുന്നത്. സംയുക്ത സംരംഭത്തിലൂടെ, ഉപഭോക്താക്കൾക്ക് വിവിധതരം ഹെർബൽ-പ്രകൃതി പാനീയങ്ങൾ ലഭ്യമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ഒരു സമഗ്ര ബിവറേജസ് കമ്പനിയെന്ന തലത്തിൽ സാന്നിധ്യം അരക്കിട്ടുറപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആയുർവേദ ഉൽപ്പന്ന നിർമ്മാണ സംരംഭങ്ങളിലൊന്നായ ബൈദ്യനാഥ് ഗ്രൂപ്പിൽ നിന്നുള്ള മൂന്നാം തലമുറ സംരംഭകനായ സിദ്ധേഷ് ശർമ്മ 2018-ൽ സ്ഥാപിച്ച കമ്പനിയാണ് നേച്ചറഡ്ജ് ബിവറേജസ്. ഇന്ത്യൻ ആയുർവേദത്തിന്റെയും ആധുനിക പാനീയങ്ങളുടെയും ഗുണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. കമ്പനിയുടെ പതാകവാഹക ഉൽപ്പന്നമായ ‘ശുന്യ’, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയിരുന്നു. സീറോ- ഷുഗർ, സീറോ കലോറി ഡ്രിങ്കെന്ന നിലയിലാണ് ശൂന്യ ശ്രദ്ധ പിടിച്ചുപറ്റിയത്. ഹെർബ് അധിഷ്ഠിത…
Read More » -
അമേരിക്കന്‍ കയറ്റുമതി മാത്രം 40 ശതമാനം; ട്രംപിന്റെ താരിഫില്‍ തിരുപ്പൂര്‍ തുണിമില്ലുകള്‍ പൂട്ടിക്കെട്ടലിലേക്ക്; 20,000 യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ടി വരും; 30 ലക്ഷം തൊഴില്‍ നഷ്ടമാകും; ഓഗസ്റ്റ് 27നു ശേഷം ചരക്കുവേണ്ടെന്ന് ഇടപാടുകാര്‍
തിരുപ്പൂര്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ 50% തീരുവയില്‍ ഇന്ത്യയിലെ തുണി വ്യവസായത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന തിരുപ്പൂര്‍ കടുത്ത പ്രതിസന്ധിയിലേക്ക്. കുറഞ്ഞത് 20,000 ഫാക്ടറികളും 30 ലക്ഷം തൊഴിലും ഈ മേഖലയില്‍ നഷ്ടപ്പെട്ടേക്കുമെന്നാണു മുന്നറിയിപ്പ്. ഇന്ത്യയുടെ 68 ശതമാനം ബനിയന്‍ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് തിരുപ്പൂരില്‍നിന്നാണ്് 2500 കയറ്റുമതിക്കാരും 20,000 യൂണിറ്റുകളും ഇവിടെയുണ്ടെന്നു തിരുപ്പൂര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കുമാര്‍ ദുരൈസ്വാമി പറഞ്ഞു. കഴിഞ്ഞവര്‍ഷം 44,744 കോടിയുടെ ടേണോവറാണ് എല്ലാവര്‍ക്കുമായി ലഭിച്ചത്. കോവിഡ് ലോക്ഡൗണിനുശേഷമുണ്ടായ മികച്ച നേട്ടമാണിത്. 20 ശതമാനം വളര്‍ച്ചയുണ്ടായി. യുഎസ്എ, യുകെ, യൂറോപ്യന്‍ രാജയങ്ങള്‍, ഓസ്‌ട്രേലിയ, യുഎഇ, സൗദി അറേബ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം കയറ്റുമതിയുണ്ട്. അമേരിക്കയിലേക്കു മാത്രം 40 ശതമാനം കയറ്റുമതിയുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ചേര്‍ന്നു 40 ശതമാനവും. യുകെയിലേക്ക് 10 ശതമാനവും മറ്റു രാജ്യങ്ങളിലേക്കെല്ലാംകൂടി 10 ശതമാനവും കയറ്റുമതിയുണ്ട്. അമേരിക്കന്‍ കയറ്റുമതിയെ മാത്രം ആശ്രയിച്ചിരുന്നവരാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നത്. അണ്ടര്‍ഗാര്‍മെന്റുകള്‍,…
Read More » -
‘നോ കണ്ടീഷൻ’ സെയിലുമായി ഫാഷൻ ഫാക്ടറി; മുൻനിര ബ്രാൻഡുകൾക്ക് 50 ശതമാനം വരെ കിഴിവ്; കൈനിറയെ സമ്മാനങ്ങളും നേടാം
കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ ഫാഷൻ ഡെസ്റ്റിനേഷനായ ഫാഷൻ ഫാക്ടറിയിൽ നോ കണ്ടീഷൻ സെയിലിന് തുടക്കമാകുന്നു. 14 മുതൽ 17 വരെയാണ് സെയിൽ നടക്കുക. എല്ലാ ദേശീയ, അന്തർദേശീയ ഫാഷൻ ബ്രാൻഡുകളിലും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാൻ കഴിയുന്നതാണ് ഈ ഓഫർ. കൂടാതെ 2,499 രൂപയോ അതിന് മുകളിലോയുള്ള ഷോപ്പിംഗിലൂടെ മറ്റനവധി സമ്മാനങ്ങളും നേടാൻ കഴിയും. ലെവീസ്, പെപ്പെ, പാർക്ക് അവന്യൂ, റെയ്മണ്ട്, കളർപ്ലസ്, പാർക്ക്സ്, ടർട്ടിൽ, ട്വിൽസ്, ഹ്യൂർ, ലീ കൂപ്പർ, ഇൻഡിബീ, ജോൺ പ്ലെയേഴ്‌സ്, നെറ്റ്‌പ്ലേ, പീറ്റർ ഇംഗ്ലണ്ട്, കില്ലർ, പൈൻ ക്ലബ്, സാഡിൽ & മാലറ്റ് എന്നി ഉൾപ്പെടുന്ന എല്ലാ അന്താരാഷ്ട്ര ബ്രാൻഡുകളും ഫാഷൻ ഫാക്ടറിയിൽ ലഭ്യമാണ്. ക്ലാസിക് ഫോർമൽസ്, സ്മാർട്ട് കാഷ്വൽസ് എന്നിവയെല്ലാം സ്മാർട്ട് ഫാക്ടറിയിലെ നോ കണ്ടീഷൻ വിൽപ്പന വഴി സ്വന്തമാക്കാം.20% മുതൽ 70% വരെയുള്ള ഡിസ്കൗണ്ടുകളൊരുക്കി ഫാഷൻ ഫാക്ടറി 365 ദിവസത്തെ ഡീലുകളാണ് വിലയേറിയ ഉപഭോക്താക്കളിലേക്ക് പലപ്പോഴും എത്തിച്ചത്. ഇതിന് പുറമേയാണ് ആകർഷകമായ ഓഫർ…
Read More »