politics

  • ‘ഇത് സണ്ണിക്കുള്ള സീറ്റ്!’; കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്തില്‍ എത്തിയ കെ. സുധാകരനെ മൈന്‍ഡ് ചെയ്യാതെ രാഹുല്‍ ഗാന്ധി; തനിക്ക് അടുത്തിരുന്നപ്പോള്‍ തഞ്ചത്തില്‍ എഴുന്നേല്‍പ്പിച്ചുവിട്ടു; കണ്ണൂര്‍ സിംഹത്തോട് ദേശീയ നേതൃത്വത്തിനും അതൃപ്തിയോ?

    കൊച്ചി: കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് മഹാ പഞ്ചായത്തില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ കസേരയില്‍നിന്ന് എഴുന്നേല്‍പ്പിച്ചുവിട്ട് രാഹുല്‍ ഗാന്ധി. വേദിയില്‍ തൊഴുതുനിന്നിട്ടും അദ്ദേഹത്തെ ഗൗനിക്കാതിരുന്ന രാഹുല്‍, തനിക്കരികിലുള്ള കേസരയില്‍ സുധാകരന്‍ ഇരുന്നപ്പോഴാണ് ഒരു കുപ്പി വെള്ളം നല്‍കിയശേഷം എഴുന്നേറ്റു മാറാന്‍ ആവശ്യപ്പെടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചയായി. രാഹുല്‍ വേദിയിലെത്തിയതിനു പിന്നാലെ എല്ലാ നേതാക്കള്‍ക്കുമരികില്‍ എത്തി ഒന്നൊന്നായി കൈകൊടുത്തിട്ടും കെ. സുധാകരന്റെ അരികിലേക്ക് പോകാന്‍ രാഹുല്‍ തയാറായില്ല. സുധാകരനോടുള്ള അനിഷ്ടം പ്രകടമാക്കും വിധമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ശരീരഭാഷ. രാഹുലിന് അരികിലെത്തി തൊഴുതുനിന്നിട്ടും മൈന്‍ഡ് ചെയ്തില്ല. രാഹുല്‍ഗാന്ധി വേദിയിലെത്തുന്നതുമുതല്‍ കസേരയില്‍ ഇരിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വേദിയിലേക്ക് എത്തിയ രാഹുല്‍ എം.എം. ഹസന്‍, കെ. മുരളീധരന്‍, ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍, ദീപ്തി മേരി വര്‍ഗീസ് എന്നിവര്‍ക്കും അദ്ദേഹം കൈകൊടുത്തു. തൊഴുതു നില്‍ക്കുന്ന കെ. സുധാകരനെ കണ്ടതോടെ അതുവരെ നേതാക്കള്‍ക്ക് അരികിലേക്ക് എത്തിയ രാഹുല്‍…

    Read More »
  • സജി ചെറിയാന്‍ തിരുത്തണം, വിവാദം കത്തിയിട്ടും ന്യായീകരിച്ചു, പാര്‍ട്ടിയെ ദുര്‍ബലമാക്കി; കടുപ്പിച്ച് സിപിഎം; സ്വന്തം സ്ഥാനാര്‍ഥി പട്ടികകൂടി നോക്കണമെന്ന് സജി ചെറിയാനോടു പ്രതിപക്ഷം

    നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ വിവാദ പ്രസ്താവന സജി ചെറിയാന്‍ തിരുത്തണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം. സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പരാമര്‍ശത്തില്‍ പിബിയും സംസ്ഥാന നേതൃത്വത്തെ കടുത്ത അതൃപ്തി അറിയിച്ചു. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്നതായിപ്പോയി പരാമര്‍ശമെന്ന് കേന്ദ്രനേതൃത്വവും നിലപാടെടുത്തു. പരാമര്‍ശം വിവാദമായിട്ടും ഇന്നലെ സജി ചെറിയാന്‍ വീണ്ടും ന്യായീകരിച്ചത് പ്രശ്‌നം വഷളാക്കിയെന്നും നേതൃത്വം പറയുന്നു. ‘കാസര്‍കോട്ടും മലപ്പുറത്തും ജയിച്ച ആളുകളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടോയെന്ന് കാണാമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ആര്‍ക്കൊക്കെ എവിടെയൊക്ക ഭൂരിപക്ഷമുണ്ടോ, ആ സമുദായങ്ങള്‍ ജയിക്കും. സമുദായത്തിന് ഭൂരിപക്ഷമില്ലെങ്കില്‍ എവിടെനിന്നാലും ജയിക്കില്ല. ചേരിതിരിവ് ഉണ്ടാക്കുന്ന അഭിപ്രായങ്ങള്‍ ആരും പറയരുത്. അപ്പോള്‍ ഇരുവിഭാഗവും സംഘടിക്കുമെന്നും’ സജി ചെറിയാന്‍ ആലപ്പുഴയില്‍ പറഞ്ഞതാണ് വിവാദമായത്. അതേസമയം, വര്‍ഗീയ ധ്രുവീകരണമുണ്ടോയന്നറിയാന്‍ കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കാനിറങ്ങിയ സജി ചെറിയാന്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിപട്ടിക കൂടി നോക്കണമെന്ന് വിമര്‍ശകര്‍ പറയുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് സിപിഎം നിര്‍ത്തിയ സ്ഥാനാര്‍ഥികളിലും…

    Read More »
  • സ്വര്‍ണക്കൊള്ളക്കേസിന്റെ സത്യാവസ്ഥ തെളിയണം ; ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മാമല മേലെ സത്യം ഉദിച്ചുയരണമെന്ന് ഭക്തര്‍ ; ഹൈക്കോടതി നേരിട്ട് അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നതിനാല്‍ വിശ്വാസികള്‍ക്കും പ്രതീക്ഷ; ശബരിമലയില്‍ ഇന്നും പരിശോധന

      കൊച്ചി: മകരജ്യോതിയും മകരവിളക്കും തെളിഞ്ഞ പോലെ സ്വര്‍ണക്കൊള്ളക്കേസിന്റെ സത്യാവസ്ഥ തെളിയണമെന്ന് ലോകമെങ്ങുമുള്ള അയ്യപ്പഭക്തര്‍ ആഗ്രഹിക്കുമ്പോള്‍ കേസില്‍ ശക്തമായ നടപടികളുമായി ഹൈക്കോടതി രണ്ടും കല്‍പ്പിച്ചു മുന്നോട്ട്. തന്ത്രി സമാജത്തിന്റെ ആവശ്യപ്രകാരം സിബിഐയോ ഇ ഡി യോ ആരു തന്നെ വന്നാലും ഹൈക്കോടതി കൈകൊണ്ടിട്ടുള്ള കര്‍ശന നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കരുത്തു പകരുന്നതാണ്. കേസില്‍ ഉഴപ്പാന്‍ ഹൈക്കോടതി അനുവദിക്കില്ലെന്ന് വ്യക്തം. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ ഹൈക്കോടതി നേരിട്ട് നിയന്ത്രിക്കുന്നത് കൊണ്ട് സാധാരണക്കാരായ ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ സത്യം തെളിയുമെന്ന വിശ്വാസത്തില്‍ തന്നെയാണ്. ജുഡീഷ്യറി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത് കൊണ്ട് അന്വേഷണത്തില്‍ എസ്‌ഐടിക്ക് വെള്ളം ചേര്‍ക്കാന്‍ സാധിക്കില്ല എന്നാണ് ഭക്തലക്ഷങ്ങളുടെ വിശ്വാസം. ആ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് ഹൈക്കോടതി എസ്‌ഐടിക്ക് പല സുപ്രധാന നിര്‍ദേശങ്ങളും നല്‍കിയിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി അന്വേഷണം ഊര്‍ജിതമാക്കാന്‍ ആണ് നടപടി കൈകൊണ്ടിരിക്കുന്നത്. സ്വര്‍ണപ്പാളികള്‍ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ് ഐ ടിക്ക് സുപ്രധാനമായ നിരവധി…

    Read More »
  • മുദ്ദുഗവുവില്‍ കുടുങ്ങി കര്‍ണാടക ഡിജിപി; സെന്‍സര്‍ ചെയ്യാത്ത 47 സെക്കന്‍ഡ് ദൃശ്യങ്ങള്‍; തലകുനിച്ച് കര്‍ണാടക പോലീസ്; വീട്ടില്‍ വന്നിട്ടും ഡിജിപിയെ കാണാന്‍ കൂട്ടാക്കാതെ കര്‍ണാടക ആഭ്യന്തര മന്ത്രി ; സര്‍വ്വം വ്യാജമെന്ന് പോലീസ് മേധാവി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

      ബെംഗളൂരൂ: തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയില്‍ കാത്തുമ്പി മാണിക്യനോട് ചോദിച്ച മുദ്ദുഗവുവില്‍ കുടുങ്ങി കര്‍ണാടക ഡിജിപി. വിവിധ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ 47 സെക്കന്‍ഡ് നീളുന്ന വീഡിയോവിലാണ് കര്‍ണാടക പോലീസ് മേധാവിയുടെ റൊമാന്റിക് കാഴ്ചകള്‍ ബംഗളൂരുവില്‍ പരന്നത്. കര്‍ണാടക പോലീസ് സേനയ്ക്ക് തലയുയര്‍ത്താന്‍ കഴിയാത്ത വിധം നാണക്കേടായിരിക്കുകയാണ് പോലീസ് മേധാവിയുടെ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍. പോലീസ് ആസ്ഥാനത്തെ ഓഫീസ് മുറിയില്‍ യുവതിക്കള്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നിലവില്‍ സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി ആര്‍. രാമചന്ദ്ര റാവുവാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. യൂണിഫോമില്‍ ഒന്നിലധികം യുവതികളെ ചുംബിക്കുന്നതും കെട്ടിപിടിക്കുന്നതുമാണ് ദൃശ്യങ്ങള്‍. ഓഫീസ് സമയത്ത് പലപ്പോഴായി രാമചന്ദ്ര റാവുവിന്റെ ക്യാബിനിലെത്തിയ യുവതികളും ഡിജിപിയും തമ്മിലുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഓഫീസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിതെന്നാണ് പുറത്ത് വരുന്ന വിവരം. വിവിധ സമയങ്ങളില്‍ ഒന്നിലധികം സ്ത്രീകളുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവിധ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്‍ഡ് ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ…

    Read More »
  • മമ്മൂട്ടിയുടെ ബസൂക്കയല്ല ട്രേഡ് ബസൂക്ക; ഇത് ട്രംപിനെതിരെയുള്ള പ്രതിരോധം; സാമ്പത്തിക ആയുധം; പ്രയോഗിക്കാനൊരുങ്ങുന്നത് ഗ്രീന്‍ലാന്‍ഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ യൂണിയന്‍

      പാരിസ്: മമ്മൂട്ടി അഭിനയിച്ച ബസൂക്ക എന്ന സിനിമ ഓര്‍മയില്ലേ. ട്രേഡ് ബസൂക്ക എന്ന് കേട്ടപ്പോള്‍ പെട്ടന്ന് ആദ്യം ഓര്‍മവന്നത് മമ്മൂട്ടിയുടെ സിനിമയാണ്. പക്ഷേ ബസൂക്ക വേറെ ട്രേഡ് ബസൂക്ക വേറെ. അപ്പോള്‍ എന്താണ് ട്രേഡ് ബസൂക്ക… അതൊരു സാമ്പത്തിയ ആയുധമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തി നയങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പുറത്തെടുക്കുന്ന സാമ്പത്തിക ആയുധപ്രതിരോധമാണ് ട്രേഡ് ബസൂക്ക എന്ന് ലളിതമായി പറയാം. ഗ്രീന്‍ലാന്‍ഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ തീരുവകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രേഡ് ബസൂക്കയടക്കമുള്ള പ്രതിരോധ നടപടികള്‍ നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. ട്രംപിനെതിരെ തങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക ആയുധം പ്രയോഗിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ നീക്കം. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണികള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് ട്രേഡ് ബസൂക്ക എന്നറിയപ്പെടുന്ന പ്രതിരോധ സംവിധാനം ഉപയോഗിക്കാന്‍ 27 രാജ്യങ്ങള്‍ അടങ്ങുന്ന കൂട്ടായ്മ ശ്രമിക്കുന്നത്. ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി,…

    Read More »
  • വെള്ളാപ്പള്ളിക്കൊരു വിശാല തിരുത്ത്് പ്രതാപന്‍ വക; നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല മനുഷ്യര്‍ മുതല്‍ മനുഷ്യര്‍ വരെ ഒരുമിക്കണമെന്ന് ടി.എന്‍.പ്രതാപന്‍; അതില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതമില്ലാത്തവനും വേണം ; ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന് മതനിരപേക്ഷത ജീവവായുവാണ്; സിപിഎം അപചയം തിരുത്തണമെന്നും കോണ്‍ഗ്രസ് നേതാവിന്റെ ആവശ്യം

      തിരുവനന്തപുരം: എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടെ നായാടി മുതല്‍ നസ്രാണിവരെ ഒന്നിച്ചു നില്‍ക്കേണ്ട കാലമാണിതെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശനെ തിരുത്തി കുറേക്കൂടി വിശാലമായ കാഴ്ചപ്പാട് പങ്കുവെച്ച് മുന്‍ എംപി ടി.എന്‍.പ്രതാപന്‍. നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല മനുഷ്യര്‍ മുതല്‍ മനുഷ്യര്‍ വരെ ഒരുമിക്കണമെന്ന് എഐസിസി സെക്രട്ടറി കൂടിയായ ടി.എന്‍.പ്രതാപന്‍ അഭിപ്രായപ്പെട്ടു. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതാപന്റെ പ്രതികരണം. നായാടി മുതല്‍ നസ്രാണി വരെ മാത്രമല്ല മനുഷ്യര്‍ മുതല്‍ മനുഷ്യര്‍ വരെ ഒരുമിക്കണം. അതില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും മതമില്ലാത്തവനും വേണം. വര്‍ഗീയതക്കെതിരായ നിലപാട് അവസരവാദപരമല്ല. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന് മതനിരപേക്ഷത ജീവവായുവാണ് – ടി.എന്‍. പ്രതാപന്‍ തന്റെ എഫ്ബി കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്…… മതനിരപേക്ഷതയുമായി ബന്ധപ്പെട്ട നിലപാട് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിന്റെ ജീവവായുവാണ്. മതത്തിന്റെ പേരില്‍ ഈ നാട് വെട്ടിമുറിക്കപ്പെടുമ്പോള്‍ ഇന്ത്യ എന്ന രാജ്യം ഒരു മതരാഷ്ട്രമാകില്ലെന്ന് തീര്‍ത്തുപറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍. ഗാന്ധിയും നെഹ്‌റുവും…

    Read More »
  • ശബരിമലയില്‍ തൊടുന്നതെല്ലാം പിഴച്ച് സര്‍ക്കാര്‍; വിമാനത്താവളഭൂമിക്കേസില്‍ തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളി

      കോട്ടയം: ശബരിമലയില്‍ തൊടുന്നതെല്ലാം പിഴച്ച് കൈപൊള്ളി സര്‍ക്കാര്‍. സ്വര്‍ണക്കൊള്ള കേസ് സര്‍ക്കാരിനേയും സിപിഎമ്മിനേയും വെട്ടിലാക്കിയതിനു പിന്നാലെ ആടിയ നെയ്യ് കടത്തിയ സംഭവത്തിലും അന്വേഷണം നടക്കുന്നതിനിടെ വിമാനത്താവള ഭൂമിക്കേസിലും സര്‍ക്കാരിന് തിരിച്ചടി. നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശ കേസിലാണ് സര്‍ക്കാരിന് തിരിച്ചടി കിട്ടിയിരിക്കുന്നത്. സര്‍ക്കാറിന്റെ ഹര്‍ജി പാലാ കോടതി തള്ളി. ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉടമസ്ഥതാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിള്‍ ട്രസ്റ്റിനെതിരേ സര്‍ക്കാന്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകവെയാണ് ഇത്തരത്തില്‍ തിരിച്ചടി നേരിട്ടത്. ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന 2263 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ ഈ വിധി ഏറെ നിര്‍ണായകമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ മുന്നോട്ട് പോക്ക് വീണ്ടും അനിശ്ചിതത്വത്തിലായി. ഇനി അയന ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്നും സര്‍ക്കാര്‍ ഈ ഭൂമി വാങ്ങുകയോ അല്ലെങ്കില്‍…

    Read More »
  • സജി ചെറിയാന്റെ പരാമര്‍ശത്തില്‍ അതൃപ്തി; മറുപടി പറയാതെ ഒഴിഞ്ഞുമാറി എം.വി. ഗോവിന്ദന്‍; ശ്രദ്ധിക്കാതെ ഓരോന്നു പറയുന്നത് ഒഴിവാക്കണമെന്ന് നേതൃത്വം; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

    തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. പരാമര്‍ശം ദോഷകരമാണെന്നും സജി ചെറിയാന്‍ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണമെന്നും നേതൃത്വം. പ്രതിപക്ഷ നേതാവിനെതിരായ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി നേതാക്കളുടെ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ സജി ചെറിയാന്റെ പരാമര്‍ശം ഇടയാക്കിയെന്നും പാര്‍ട്ടി വിലയിരുത്തല്‍. ഇതിനിടെ വിവാദ പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ആണ് പരാതി നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. എന്‍എസ്എസ്-എസ്എന്‍ഡിപി സഹകരണം സിപിഎമ്മിന്റെ സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുനിസിപ്പാലിറ്റിയിലും മലപ്പുറത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജയിച്ചുവന്നവരുടെ പേര് വായിച്ചുനോക്കൂ. സമുദായത്തിനു ഭൂരിപക്ഷം ഇല്ലാത്തവര്‍ എവിടെനിന്നാലും ജയിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും. കേരളത്തെ ഉത്തര്‍പ്രദേശും…

    Read More »
  • പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ട്; അതു മറക്കരുതെന്ന് മുസ്ലിം ലീഗ്; തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിന്റെ ലെവല്‍ തെറ്റിയിരിക്കുന്നുവെന്നും അവര്‍ വിഭ്രാന്തിയാലാണെന്നും പി.എം.എ സലാം; വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് സിപിഎം

      മലപ്പുറം: പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും അതു മറക്കരുതെന്നും ഓര്‍മപ്പെടുത്തി മുസ്ലിം ലീഗ്. മന്ത്രി സജി ചെറിയാന്റെ വിവാദപ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും ശക്തമായ മറുപടിയുമാണ് ലീഗ് നല്‍കിയത്. ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിച്ച സംഘടനകളെ കേരളത്തില്‍ വളര്‍ത്തിയത് സിപിഎമ്മാണ്. പിഡിപിയെയും എസ്ഡിപിഐയെയും പ്രോത്സാഹിപ്പിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ടെന്നും സലാം ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ സിപിഎമ്മിന്റെ ലെവല്‍ തെറ്റിയിരിക്കുകയാണെന്നും അവര്‍ വിഭ്രാന്തിയിലാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം തുറന്നടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികളുടെ പേര് പരാമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് ലീഗ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ പേര് നോക്കി കാര്യങ്ങള്‍ നിശ്ചയിക്കാനാണോ സജി ചെറിയാന്‍ പറയുന്നതെന്നും പേര് നോക്കിയാണോ ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും സലാം ചോദിച്ചു. മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ മാര്‍ക്‌സിസം എന്തെന്നറിയാത്ത മുസ്ലീങ്ങളെ സ്ഥാനാര്‍ത്ഥികളാക്കുന്നത് സിപിഎമ്മാണ്. മലപ്പുറത്ത് എട്ട് സീറ്റുകളില്‍ ഇത്തരത്തിലാണ് അവര്‍ മത്സരിപ്പിച്ചത്. കാസര്‍കോട് നഗരസഭയിലെ കണക്കുകള്‍…

    Read More »
  • കയ്യിൽ നിന്നു പോയ പ്രസ്താവനയിൽ ന്യായീകരിക്കാൻ ശ്രമിച്ച് മന്ത്രി സജി ചെറിയാൻ : പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് സജി ചെറിയാൻ : പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം : പറഞ്ഞതിനെ വളച്ചൊടിച്ചെന്നും മന്ത്രി

      തിരുവനന്തപുരം : വീണ്ടും വാ വിട്ട വാക്കുകൾ കൊണ്ട് മന്ത്രി സജി ചെറിയാൻ വിവാദങ്ങളിൽ കുടുങ്ങിയതോടെ സിപിഎം പ്രതിരോധത്തിലായി. മുൻപും സജി ചെറിയാന്റെ പ്രസ്താവനകൾ പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്.ലീഗിനെതിരെ വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുന്ന പ്രസ്താവനകൾ സിപിഎമ്മിനെ കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കുന്നതി നിടയിലാണ് സജി ചെറിയാന്റെ പ്രസ്താവന പാർട്ടിക്ക് അടുത്ത തലവേദന ആയിരിക്കുന്നത്. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാൻ വിവാദ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് പറയുന്നുണ്ട്. . താൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. മുസ്ലിം മേഖലയിൽ ​ലീ​ഗും ഹിന്ദു മേഖലയിൽ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ഉയർത്തുന്ന വർഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആർഎസ്എസുകാർ ഉയർത്തുന്ന വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാൻ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസർകോട് മുനിസിപ്പാലിറ്റിയിൽ 39 സീറ്റ് ഉണ്ട്. മതേതരത്വം പറഞ്ഞ് ഞങ്ങൾക്ക് കിട്ടിയത് ഒരു സീറ്റാണ്. കോൺഗ്രസിന് 2 സീറ്റ്‌ ലഭിച്ചു. വർഗീയത പറഞ്ഞ ബിജെപിക്ക് 12…

    Read More »
Back to top button
error: