World
-
ഇറാന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് കനത്ത ആഘാതമേൽപിച്ച് ഇസ്രയേൽ യുദ്ധവിമാനങ്ങൾ; ടെഹ്‌റാനിലെ ഭൂഗർഭ ബങ്കറുകൾ തകർത്തു
ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ഭൂഗർഭ ബങ്കറുകൾ തകർത്ത് ഇസ്രയേൽ. വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രയേൽ മിലിട്ടറി ഇന്റലിജൻസും മൊസാദും ചേർന്ന് അമ്പതോളം ജെറ്റുകൾ ഓപ്പറേഷനിൽ പങ്കെടുത്തതായി ഇസ്രായേൽ വ്യോമസേന അറിയിച്ചു. ആക്രമണത്തിലൂടെ ഇറാൻ ഭരണകൂടത്തിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് കനത്ത ആഘാതമേൽപിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ സുരക്ഷയ്ക്കായി കോമ്പൗണ്ടിന് താഴെ നിർമിച്ച ഭൂഗർഭ ബങ്കറാണ് ഇസ്രയേൽ വ്യോമസേന വെള്ളിയാഴ്ച ആക്രമിച്ചത്. ബങ്കറുകൾ തകർത്തതോടെ ഇറാൻ ഭരണകൂടത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളെ പൂർണമായും ഇല്ലാതാക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ടെഹ്‌റാനിലും കെർമൻഷായ്ക്ക് സമീപമുള്ള മിസൈൽ താവളങ്ങൾക്ക് ചുറ്റും തീവ്രസ്‌ഫോടനങ്ങൾ ഉണ്ടായതായി ദൃക്‌സാക്ഷികൾ വാർത്താ ഏജൻസികളോട് പറഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരം സംഘർഷങ്ങളിൽ ഇറാനിൽ 1230-ഓളം പേരും ലെബനനിൽ 120-ലധികം പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിൽ പന്ത്രണ്ടോളം പേർക്കും ആറ് അമേരിക്കൻ സൈനികർക്കും ജീവൻ…
Read More » -
ലോകമെമ്പാടുമുള്ള നിർമാണ മേഖല പ്രതിസന്ധിയിലേക്ക്? ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം നിർത്തിവച്ചു, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കും, എണ്ണവില ബാരലിന് 150 ഡോളർ ആയേക്കാം, വരും ദിവസങ്ങളിൽ എൽഎൻജി യൂണിറ്റിന് 40 ഡോളറിലേക്കും കുതിക്കാൻ സാധ്യത
ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ഖത്തർ ഊർജ മന്ത്രിയും എനർജി ചീഫ് എക്സിക്യൂട്ടീവുമായ സാദ് അൽ കഅബിയാണ് വെള്ളിയാഴ്ച ഊർജ പ്രതിസന്ധി സംബന്ധിച്ച് മുന്നറിയിപ്പ് ലോക രാജ്യങ്ങൾക്കു മുന്നറിയിപ്പ് നൽകിയത്. വരും ആഴ്ചകളിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം തടസപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് ഗൾഫ് രാജ്യങ്ങളും സമാനമായ പ്രഖ്യാപനം നടത്താൻ നിർബന്ധിതരാകുമെന്നും കഅബി കൂട്ടിച്ചേർത്തു. നിലവിൽ റാസ് ലഫാൻ പ്ലാന്റിലെ നാശനഷ്ടങ്ങൾ ഇപ്പോൾ വിലയിരുത്തി വരികയാണ്. അറ്റകുറ്റപ്പണികൾക്കായി എത്ര സമയം വേണ്ടിവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. യുദ്ധം അവസാനിച്ചാലും തകരാറിലായ ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും കയറ്റുമതി സാധാരണ നിലയിലാക്കാനും സമയമെടുക്കും. നിലവിൽ ഖത്തറിന്റെ പക്കലുള്ള 128…
Read More » -
ആക്രമണത്തിന് പിന്നാലെ ദുബായില്‍ നിന്ന് ഇന്ത്യന്‍ സമ്പന്നര്‍ ആസ്തികള്‍ ഒഴിവാക്കുന്നു; പണമൊഴുകുന്നത് സിംഗപ്പൂര്‍, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക്; യുഎഇയുടെ ‘സുരക്ഷാ’ സല്‍പ്പേര് ചോദ്യമുനയില്‍; ഇറാന്റെ മിസൈലില്‍ ഉലഞ്ഞ് ആഗോള സാമ്പദ് രംഗവും
സിംഗപ്പൂര്‍/ദുബായ്: കഴിഞ്ഞ ആഴ്ച ദുബായില്‍ നടന്ന ആദ്യ ഇറാനിയന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഇന്ത്യക്കാരായ സമ്പന്നര്‍ ബാങ്ക് അക്കൗണ്ടുകള്‍ മറ്റിടങ്ങളിലേക്കു നീക്കാന്‍ ശ്രമം തുടങ്ങിയെന്നു റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ രണ്ട് ഇന്ത്യന്‍ സംരംഭകര്‍ ഒരുലക്ഷം ഡോളര്‍വീതം സിംഗപ്പൂരിലേക്കു മാറ്റാനാണു ശ്രമിച്ചത്. ഇറാനിയന്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായ സാങ്കേതിക തകരാറുകള്‍ തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും പിന്നീട് മറ്റൊരു എമിറേറ്റ്‌സ് അധിഷ്ഠിത ബാങ്ക് വഴി തുക തന്റെ സിംഗപ്പൂര്‍ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിഞ്ഞതായി അവരില്‍ ഒരാള്‍ പറഞ്ഞു. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം ഗള്‍ഫിന്റെ സുരക്ഷിത താവളം (safe-haven) എന്ന പ്രതിച്ഛായയെ മങ്ങിക്കുകയും നിക്ഷേപകരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ദുബായിലെ ആസ്തികള്‍ സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ പ്രാദേശിക സാമ്പത്തിക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി മറ്റ് നിരവധി സമ്പന്നരായ ഏഷ്യക്കാര്‍ അന്വേഷണങ്ങള്‍ നടത്തുകയോ സമാനമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നുണ്ടെന്ന് വ്യവസായ ഉപദേഷ്ടാക്കളും അഭിഭാഷകരും പറഞ്ഞു. സമ്പന്നര്‍ സാധാരണയായി വിവിധ മേഖലകളിലും ആസ്തി വിഭാഗങ്ങളിലും തങ്ങളുടെ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കാറുണ്ടെങ്കിലും, നികുതി, നിയന്ത്രണം, സ്വകാര്യത, പ്രവര്‍ത്തനപരമായ…
Read More » -
ഇറാന്റെ നാഥനെ തന്നെ ഇല്ലാതാക്കിയ ഓപ്പറേഷൻ എപിക് ഫ്യൂറി!! ഖമനേയി ഉൾപെടയുള്ള 40 പ്രമുഖരെ തീർത്ത ഇസ്രയേലിന്റെ കയ്യിലെ വജ്രായുധം ബ്ലൂ സ്പാരോ… 1.9 ടൺ ഭാരം, 6.5 മീറ്റർ നീളം, ശത്രുവിന്റെ റഡാറുകൾക്ക് പിടികൊടുക്കാതെ മിന്നൽ വേഗത്തിൽ ലക്ഷ്യം കണ്ട് തിരിച്ചെത്തുന്ന ഈ ഭീമൻ മുൻപ് ഉപയോഗിച്ചിരുന്നത് മുമ്പ് ശത്രു മിസൈലുകളെ നേരിടാൻ
ടെഹ്റാൻ: ഒരാഴ്ചയ്ക്കടുത്തായി തുടരുന്ന ഇറാൻ, ഇസ്രയേൽ, യുഎസ് യുദ്ധത്തിലേക്ക് പശ്ചിമേഷ്യയെ ഒന്നാകെ വലിച്ചിഴച്ചുകൊണ്ടുപോയത് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ വധമാണ്. ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ട സൈനിക നടപടിയിലൂടെയാണ് ഇസ്രയേലും യുഎസും സംയുക്തമായി ഇറാനെ ആക്രമിച്ചതും ഖമനേയി ഉൾപ്പെടെ 40 പ്രമുഖ നേതാക്കളെ തീർത്തതും. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള പാസ്ചർ സ്ട്രീറ്റിലെ ഖമനേയിയുടെ ഓഫീസുൾപ്പെടുന്ന കോംപൗണ്ടിൽ വെച്ചാണ് ഖമേനിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ഇറാന്റെ നാഥനെത്തന്നെ ഇല്ലാതാക്കാൻ ഉപയോഗിച്ച ആയുധമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ വിക്ഷേപിച്ച ബ്ലൂ സ്പാരോ എന്ന മിസൈലാണ് ഖമനേയിയുടെ ജീവനെടുത്തത്. ആരാണ് ബ്ലൂ സ്പാരോ? 1.9 ടൺ ഭാരവും 6.5 മീറ്റർ നീളവുമുള്ള ബ്ലൂ സ്പാരോ എന്ന മിസൈൽ സാധാരണ ആയുധങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ‘ക്വാസി-ബാലിസ്റ്റിക്’ (quasi-ballistic) പാതയാണ് പിന്തുടരുന്നത്. യുദ്ധവിമാനത്തിൽ നിന്ന് വിക്ഷേപണത്തിന് ശേഷം അതിവേഗം ഉയർന്ന് ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുകടക്കുന്ന…
Read More » -
‘ഇറാന്‍ ആരു ഭരിക്കണമെന്ന് അമേരിക്ക തീരുമാനിക്കും, വെനസ്വേലയില്‍ കണ്ടതല്ലേ?’; മോജ്തബയുടെ നേതൃത്വം തള്ളി ട്രംപ്; ആക്രമണത്തിന് കുര്‍ദ് സേനയ്ക്ക് ആഹ്വാനം; ‘ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണമുള്ള ആള്‍ വരും, അല്ലെങ്കില്‍ ഇടപെടും; ഇന്ധനവില കൂടിയാലും കുഴപ്പമില്ല’
ന്യൂയോര്‍ക്ക്: ഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ അമേരിക്കയ്ക്കു പങ്കുണ്ടാകുമെന്നും ഇറാഖ് ആസ്ഥാനമായുള്ള ഇറാനിയന്‍ കുര്‍ദ് സേന അതിര്‍ത്തികടന്ന് ആക്രമണം നടത്തിയാല്‍ ‘അത്ഭുതകരമായിരിക്കു’മെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനടുത്തുള്ള പ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കുമെന്ന ആത്മവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു. യുദ്ധത്തിന്റെ തുടക്കത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകന്‍ പിതാവിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയില്ലെന്ന് കരുതുന്നെന്നും ട്രംപ് റോയിട്ടേഴ്‌സിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘ഇറാനോടൊപ്പം ചേര്‍ന്ന് ആ വ്യക്തിയെ നമ്മള്‍ തിരഞ്ഞെടുക്കേണ്ടി വരും. ആ വ്യക്തിയെ നമ്മള്‍ തന്നെ തിരഞ്ഞെടുക്കണം,’ ട്രംപ് പറഞ്ഞു. ശനിയാഴ്ച അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ച് ആറ് ദിവസത്തിന് ശേഷം, ഇറാനിയന്‍ കുര്‍ദിഷ് സേനയോട് ആക്രമണത്തില്‍ പങ്കെടുക്കാന്‍ ട്രംപ് ആഹ്വാനം ചെയ്തു. സംഘര്‍ഷത്തില്‍ ആറ് യു.എസ് സൈനികര്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. മിഡില്‍ ഈസ്റ്റിലുടനീളം നാശനഷ്ടങ്ങളും അസ്ഥിരതയുമുണ്ടായി. കുര്‍ദ് സേനയുടെ ഇടപെടലിനു പൂര്‍ണ പിന്തുണ നല്‍കുന്നെന്നും ട്രംപ്…
Read More » -
എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കണം; അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ; ഊര്‍ജ പ്രതിസന്ധി മുന്നില്‍ കണ്ട് മാരത്തണ്‍ നീക്കങ്ങള്‍; ഗ്യാസ് വിതരണത്തെ അടക്കം ബാധിച്ചേക്കും; മംഗലാപുരം റിഫൈനറിയില്‍ നിന്ന് കയറ്റുമതി നിര്‍ത്തി
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ക്ക് സമുദ്ര സുരക്ഷാ പരിരക്ഷ (marine cover) ഉറപ്പാക്കാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ. ഗള്‍ഫ് പ്രതിസന്ധി മൂലം എണ്ണ വിതരണത്തിലുണ്ടായേക്കാവുന്ന പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുടെ ഭാഗമായാണു ചര്‍ച്ചകള്‍. ഇതുവരെയുള്ള സാഹചര്യങ്ങളില്‍ ആശങ്കയില്ലെന്നും, എണ്ണ, എല്‍പിജി (LPG), എല്‍എന്‍ജി (LNG) എന്നിവ ഉറപ്പാക്കാന്‍ പ്രമുഖ ഉത്പാദകരുമായും വ്യാപാരികളുമായും പെട്രോളിയം മന്ത്രാലയം ചര്‍ച്ച നടത്തുകയാണെന്നും പേര് വെളിപ്പെടുത്താത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച അറിയിച്ചു. ഗള്‍ഫ് മേഖലയിലെ സമുദ്ര വ്യാപാരത്തിന് രാഷ്ട്രീയ റിസ്‌ക് ഇന്‍ഷുറന്‍സും സാമ്പത്തിക ഗ്യാരണ്ടിയും നല്‍കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനോട് ഉത്തരവിട്ടിട്ടുണ്ട്. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് യുഎസ് നാവികസേന അകമ്പടി സേവിച്ചു തുടങ്ങിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, തങ്ങളുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനത്തിനും എല്‍പിജി ഇറക്കുമതിയുടെ 85-90 ശതമാനത്തിനും…
Read More » -
‘ഇസ്രയേലിനും മറ്റ് ശത്രുക്കൾക്കും അനുകൂല നിലപാടെടുത്ത് സംസാരിക്കുന്നവർ ഒന്ന് ഓർത്തോ, നിങ്ങളുടെ തല നെതന്യാഹുവിന്റേതിന് തുല്യം; കണ്ടാലുടൻ തീർത്തുകളയും – ഇറാൻ ജനതയ്ക്ക് ഐ ആർ ജി സി കമാൻഡറിന്റെ താക്കീത്
ടെഹ്റാൻ: രൂക്ഷമായി തുടരുന്ന ഇറാൻ- യുഎസ്- ഇസ്രയേൽ സംഘർഷത്തിനിടെ, സ്വന്തം ജനതയ്ക്ക് നേരെ ഭീഷണി ഉയർത്തി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) കമാൻഡർ സലാർ അബ്നൂഷ്. ഇറാൻ ഭരണകൂടത്തെ എതിർക്കുന്നവർക്കെതിരെയും ശത്രുരാജ്യങ്ങളെ പിന്തുണയ്ക്കുന്നവർക്കെതിരെയും അതിശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഐ ആർ ജി സി കമാൻഡറും എംപിയുമായ സലാർ അബ്നൂഷ് നല്കിയ താക്കീത്. ഇറാൻ ദേശീയ ടെലിവിഷനിലൂടെയായിരുന്നു ഈ സൂചന നല്കിയത്. ഇസ്രയേലിനെയോ മറ്റ് ശത്രുക്കളെയോ അനുകൂലിച്ച് സംസാരിക്കുന്നവർ ഇസ്രയേലിന്‍റെ പക്ഷത്താണെന്നും അവരുടെ തല നെതന്യാഹുവിന്‍റേതിന് തുല്യമാണെന്നും ഐ ആർ ജി സി കമാൻഡർ പറഞ്ഞു. അങ്ങനെയുള്ളവരെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ഐ ആർ ജി സി കമാൻഡർ മുന്നറിയിപ്പ് നൽകി. “നിങ്ങളുടെ മക്കളെ നിയന്ത്രിക്കുക! അവർ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ലെങ്കിൽ പിന്നീട് ഞങ്ങളെ കുറ്റപ്പെടുത്തരുത്” എന്നാണ് ഐ ആർ ജി സി കമാൻഡർ രക്ഷിതാക്കളോട് പറഞ്ഞത്. അതേസമയം പോരാട്ടം ഒരാഴ്ച പിന്നിടുമ്പോഴും ഉടനെയൊന്നും അവസാനിക്കുന്നില്ലെന്ന…
Read More » -
‘ഇറാൻ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ക്യൂബ; ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് തുടരും’- ട്രംപ്
വാഷിങ്ടൺ: ഇറാനിലെ യുഎസ് സൈനിക നടപടികൾ അവസാനിച്ചാൽ തന്റെ ഭരണകൂടം ക്യൂബയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘അവിടെ സംഭവിക്കുന്നത് അത്ഭുതകരമാണ്. ഇറാനിലേത് ആദ്യം പൂർത്തിയാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, മിഡിൽ ഈസ്റ്റിലെ സംഘർഷം ശമിച്ചുകഴിഞ്ഞാൽ യുഎസ് വിദേശനയ മുൻഗണനകളിൽ മാറ്റം വരുത്തും.’ ട്രംപ് പറഞ്ഞു.മേജർ ലീഗ് സോക്കർ ചാമ്പ്യന്മാരായ ഇന്റർ മിയാമി ഫുട്‌ബോൾ ക്ലബ്ബിന്റെ ആഘോഷ പരിപാടിയിൽ വൈറ്റ് ഹൗസിൽ സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ‘നിങ്ങളും നിരവധി ആളുകളും ക്യൂബയിലേക്ക് മടങ്ങാൻ പോകുന്നു’വെന്ന് മിയാമിയിലെ ക്യൂബൻ പാരമ്പര്യമുള്ളവരോട് ട്രംപ് പറഞ്ഞു. ക്യൂബ യുഎസുമായി ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് അടുത്ത സൈനിക നീക്കം സംബന്ധിച്ച് ട്രംപ് സൂചന നൽകിയിരിക്കുന്നത്. യുഎസും ഇസ്രായേലി സൈന്യവും ‘ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത്’ തുടരുകയാണെന്ന് ട്രംപ് ഇറാനിലെ യുദ്ധം സംബന്ധിച്ച് പരാമർശിച്ചു. അക്കാര്യത്തിൽ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ‘അതിശയകരമായ പ്രവർത്തിക്കുന്നു’ എന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാന്റെ…
Read More » -
അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അത് അവരുടെ ദുരന്തമായി തീരും; ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്‘: ഇറാനിയൻ വിദേശകാര്യ മന്ത്രി
ടെഹ്റാൻ: അമേരിക്കയുമായും ഇസ്രയേലുമായുള്ള യുദ്ധം തീവ്രമാകുന്ന സാഹചര്യത്തിൽ, ഏത് തരത്തിലുള്ള സൈനിക നീക്കത്തെയും നേരിടാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുഎസ് സൈന്യം ഒരു കരയുദ്ധത്തിന് മുതിർന്നാൽ അത് അവർക്ക് വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തലിനോ അമേരിക്കയുമായി നയതന്ത്ര ചർച്ചകൾക്കോ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അമേരിക്കൻ അധിനിവേശത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്” എന്നാണ് അരാഗ്ചി മറുപടി നൽകിയത്. യുദ്ധം തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നല്ല ഇതിനർത്ഥമെന്നും, മറിച്ച് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം ഒരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യുദ്ധത്തിൽ വിജയികളില്ലെന്നും നിയമവിരുദ്ധമായ ലക്ഷ്യങ്ങൾക്കെതിരെ പ്രതിരോധിക്കാൻ കഴിയുക എന്നതാണ് തങ്ങളുടെ വിജയമെന്നും ഇതാണ് ഇതുവരെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുമായി ഇനി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. കഴിഞ്ഞ…
Read More » -
‘ഇറാന്റെ അടുത്ത നേതാവ് എനിക്ക് സ്വീകാര്യനായയാളാവണം; ഖമനേയിയുടെ മകൻ വേണ്ട’ – ട്രംപ്
വാഷിങ്ടൺ:ഇറാന്റെ ഭാവി നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ യുഎസും ഇടപെടും എന്നതിന്റെ വ്യക്തമായ സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കാളിയാകേണ്ടതുണ്ട് എന്ന് പറഞ്ഞ ട്രംപ് ഖമനേയിയുടെ മകൻ സ്വീകാര്യനല്ലെന്നും അറിയിച്ചു. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം പരമോന്നത പദവി ഇറാൻ മകൻ മൊജ്തബ ഖമനേയിക്ക് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെ ട്രംപ് തള്ളി. ഖമനേയിയുടെ മകൻ പ്രാധാന്യമില്ലാത്തയാളാണ്, ട്രംപ് ആവർത്തിച്ചു. ‘ അവർ അവരുടെ സമയം കളയുകയാണ്. ഖമനേയിയുടെ മകൻ എനിക്ക് സ്വീകാര്യനല്ല. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരാളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ എന്നും ട്രംപ് പിന്നീട് കൂട്ടിച്ചേർത്തു. വെനസ്വേലയിൽ മഡുറോയ്ക്ക് ശേഷം ഡെൽസി റോഡ്രിഗസിനെ നിയമിച്ചത് പോലെ ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിലും ട്രംപിന്റെ പങ്കാളിത്തം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ. ‘ഇറാന്റെ ഭാവി നേതൃത്വത്തിന്മേൽ എനിക്ക് വലിയ സ്വാധീനമുണ്ടാകും, അല്ലെങ്കിൽ അവർക്ക് ഒരു ഒത്തുതീർപ്പും ഉണ്ടാകില്ല. ആണവായുധങ്ങൾ ഇല്ലാതെ തന്നെ ഇറാനെ…
Read More »