World

    • വെല്‍ക്കം ബാക്ക് സുനിത! സുരക്ഷിതമായി മടങ്ങിയെത്തി, പിതൃഗ്രാമത്തിലും ആഘോഷം

      ന്യൂയോര്‍ക്ക്/ന്യൂഡല്‍ഹി: ഒന്‍പതു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനു ശുഭാവസാനം. ഇന്ത്യന്‍ വംശജ സുനിത വില്യംസും സംഘവും ഒടുവില്‍ ഭൂമിയില്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ലോറിഡ തീരത്തിനു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ഇറങ്ങിയത്. ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്ക് ഒപ്പമുണ്ടായിരുന്നത്. കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം, സുനിത വില്യംസിന്റെ തിരിച്ചുവരവ് ഇന്ത്യയും ആഘോഷമാക്കി. സുനിതയുടെ പിതൃഗ്രാമമായ ഗുജറാത്തിലെ ജുലാസന്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് തിരിച്ചുവരവ്…

      Read More »
    • ബഹിരാകാശ യാത്രികരായ സുനിതയും ബുച്ച് വിൽമോറും 9 മാസത്തിനു ശേഷം ബുധനാഴ്ച ഭൂമിയിൽ തിരിച്ചെത്തും: ആകാംക്ഷയോടെ ശാസ്ത്രലോകം, ദൗത്യത്തിലെ  ആരോഗ്യപ്രശ്നങ്ങൾ; എത്ര  പ്രതിഫലം ലഭിക്കും…?

           ന്യൂയോർക്ക്: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും 8 ദിവസത്തെ ഗവേഷണത്തിനായി പോയത് ജൂൺ 5നാണ്. പക്ഷേ ബഹിരാകാശ പേടകമായ ബോയിങ് സ്റ്റാർലൈനറിന് ഉണ്ടായ സാങ്കേതിക  തകരാറുകള്‍ മൂലം മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഇരുവരും 9 മാസം ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയി. എന്നാൽ മാർച്ച് 19 ബുധനാഴ്ച സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിൽ ഇരുവരും മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണ്. മടക്കയാത്ര കയ്യകലെ എത്തിനിൽക്കുമ്പോൾ ലോകത്താകമാനം സുനിതയേയും ബുച്ച് വിൽമോറിനെയും കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ നടക്കുകയാണ്. നാസയും സ്‌പേസ് എക്സും നടത്തുന്ന സംയുക്ത ദൗത്യങ്ങൾ ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രേമികൾക്ക് ആവേശവും ഒപ്പം ആശങ്കയും പകര്‍ന്നിരിക്കുന്നു. മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഭാവി, മനുഷ്യന്റെ ചന്ദ്രനിലേക്കും അന്യഗ്രഹങ്ങളിലേക്കുമുള്ള യാത്രകൾ, സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിൽ 9 മാസം ചിലവിട്ടതിലൂടെ കൈവരുന്ന നേട്ടങ്ങൾ, മടക്കം, ഭാവി ദൗത്യങ്ങൾ എന്നീ  കാര്യങ്ങളിൽ നിരവധി സംശയങ്ങൾ എല്ലാ ശാസ്ത്രകുതുകികൾക്കും ഉണ്ട്. മറ്റൊന്ന് ജീവൻ പണയം വച്ചുള്ള യാത്രയിൽ…

      Read More »
    • പാകിസ്താനില്‍ വീണ്ടും അജ്ഞാത വിളയാട്ടം; കൊടുംഭീകരന്‍ അബു ഖത്തല്‍ കൊല്ലപ്പെട്ടു

      ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ അബു ഖത്തല്‍ എന്ന ഫൈസല്‍ നദീം പാകിസ്താനില്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രി പഞ്ചാബ് പ്രവിശ്യയിലെ ഝലം ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആരാണെന്ന വിവരം പുറത്തുവന്നിട്ടില്ല. ജമ്മു കശ്മീരില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഖത്തല്‍, 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിന്റെ അടുത്ത ബന്ധുവും സഹായിയായിരുന്നു. ഹാഫിസ് സയിദാണ് ലഷ്‌കര്‍ ഈ ത്വയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നത്. ജമ്മു കശ്മീരിലെ ശിവ്ഖോരി സന്ദര്‍ശിക്കാനെത്തിയ തീര്‍ഥാടകര്‍ക്ക് നേരേയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനാണ് ഖത്തല്‍. 2024 ജൂണ്‍ 9 ന് റാസി ജില്ലയിലാണ് സംഭവം നടന്നത്. തീര്‍ഥാടകരുടെ ബസിന് നേരേ ഭീകരസംഘം വെടിയുതിര്‍ക്കുകയും തുടര്‍ന്ന് ബസ് മലയിടുക്കിലേക്ക് മറിയുകയും ചെയ്തു. രണ്ടു വയസ്സുള്ള ഒരു കുഞ്ഞടക്കം ഒന്‍പത് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. 41 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആകെ പത്ത് പേര്‍ക്കാണ് ഭീകരുടെ വെടിയേറ്റിരുന്നത്. 2023 ജനുവരി 1 മുതല്‍…

      Read More »
    • പള്ളിവക ഒന്നരക്കോടി തട്ടി എടുത്തു: പാല പൂവരണി സ്വദേശി ഫാ.ടോം തകടിപ്പുറം എന്ന ധ്യാന പ്രസംഗകനായ വൈദികന്‍ അറസ്റ്റില്‍

           ഇടവകയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി 1,64,000 ഡോളര്‍ (ഒന്നരക്കോടി രൂപ) നിക്ഷേപിച്ച ശേഷം പിന്നീട് ആ തുക സ്വന്തം പേരിലേക്ക് മാറ്റിയ മലയാളി കത്തോലിക്ക വൈദികനായ ഫാ. ടോം തകടിപ്പുറത്തിനെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അയോവ സംസ്ഥാനത്തിലെ ഡെസ് മോയിന്‍സ്  രൂപതാംഗമാണ് 61കാരനായ ഫാദര്‍ ടോം. 2011 മുതല്‍ യുഎസിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിലവില്‍ ഷെനഡോവ സെന്റ് മേരീസ് പള്ളി വികാരിയാണ്. കൂടാതെ ഹാംബര്‍ഗ് ഇടവകയുടെ ചുമതലയും ഉണ്ടായിരുന്നു. 2017 മുതല്‍ ഈ 2 പളളികളുടെയും വികാരിയാണ്. കഴിഞ്ഞ മാസം അവസാനമാണ് അറസ്റ്റിലായത്. തട്ടിപ്പ്, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി 6 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിവ. ഈ വര്‍ഷം ജനുവരിയിലാണ് ഇയാൾ  തട്ടിപ്പ് തുടങ്ങിയത് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ആദ്യം, ഒരു മിഷണറി സംഘടനയുടെ മറവില്‍ ഇടവകയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി 24,000 ഡോളര്‍ നിക്ഷേപിച്ച ശേഷം,…

      Read More »
    • കുവൈറ്റിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസ് അസോസിയേഷൻ ഇഫ്ത്താർ സംഘടിപ്പിച്ചു

         “പ്രവാസമണ്ണിൽ ഇന്ത്യാക്കാർ സമാധാനപരമായി ജീവിക്കുന്ന ഒരു സമൂഹമായത് എങ്ങനെ എന്ന ചോദ്യത്തിനുത്തരം, ജോലിസമയം കഴിഞ്ഞുള്ള വിശ്രമം, സമൂഹോന്നതിക്കായുള്ള ക്രിയാത്മക ഇടപെടലുകളിലേയ്ക്ക് അവർ ഉപയോഗിക്കുന്നു എന്നതാണ്.” കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈക പറയുന്നു. കുവൈറ്റിലെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിംസ് അസോസിയേഷൻ (ഫിമ) സംഘടിപ്പിച്ച ഇഫ്ത്താർ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 10ലക്ഷം പേരുമായി ഇന്ത്യാക്കാർ കുവൈറ്റിലെ വിദേശീയരിൽ ഒന്നാംസ്ഥാനത്താണ്. പക്ഷെ അക്രമങ്ങൾ, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പിറകിലും. ഇതിന് കാരണം, കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭിവൃദ്ധിക്കായി സമയവും അധ്വാനവും ചിലവഴിക്കുന്നതുകൊണ്ട്, അവർ അനാവശ്യകാര്യങ്ങളിൽ തലയിടാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് സ്വദേശികളും, അന്താരാഷ്ട്ര ഡിപ്ലോമാറ്റുകളും, ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനാ, സാംസ്‌കാരിക നേതാക്കന്മാരും പങ്കെടുത്ത പരിപാടി ഫർവാനിയ ക്രൗൺ പ്ലാസയിലാണ് സംഘടിപ്പിച്ചത്. ഇന്ത്യൻ രൂപയാണ് 1961 വരെ കുവൈറ്റ് ഉപയോഗിച്ചിരുന്നത് വസ്‌തുത ഓർമ്മപ്പെടുത്തി, കുവൈറ്റും ഇന്ത്യയുമായി ദീർഘകാലമായി തുടരുന്ന ബന്ധം സ്ലൈഡ് ഷോയിലൂടെ കുവൈറ്റ് സ്വദേശി അവതരിപ്പിച്ചത് ശ്രദ്ധേയമായി.…

      Read More »
    • പറക്കുന്ന കാർ വരുന്നു: 2.62 കോടിയുടെ, ആകാശത്ത് പറക്കുന്ന ലോകത്തിലെ ആദ്യ കാർ പറന്നുയർന്നു

         ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന ആകാശത്ത് പറക്കുന്ന കാർ യാഥാർഥ്യമാകുന്നു. അമേരിക്കൻ കമ്പനിയായ അലെഫ് എയറോനോട്ടിക്സ് തങ്ങളുടെ ‘മോഡൽ സീറോ’ എന്ന പറക്കുന്ന കാറിന്റെ കുതിപ്പിന്റെ ആദ്യ വീഡിയോ പുറത്തുവിട്ടു. ഹെലികോപ്റ്ററുകൾ പോലെ പറക്കുന്ന കാറുകളിൽ നിന്ന് വ്യത്യസ്തമായി, അലെഫിന്റെ ഈ പുതിയ കാർ ‘ഫ്ലബ്ബർ’, ‘സ്പേസ്ബോൾസ്’ തുടങ്ങിയ സിനിമകളിലെ പറക്കും കാറുകളുടെ ഓർമകൾ ഉണർത്തുന്നു. ഒരു സാധാരണ കാറിൻ്റെ രൂപകൽപ്പനയിലാണ് ഈ കാറിൻ്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുള്ളത്. കാലിഫോർണിയ ആസ്ഥാനമായുള്ള അലെഫ് എയറോനോട്ടിക്സ് നിർമ്മിച്ച ഈ കാർ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) എന്ന വിഭാഗത്തിൽ പെടുന്നു. അതായത് വൈദ്യുതി ഉപയോഗിച്ച് മുകളിലേക്ക് പറന്നുയരാനും താഴേക്ക് ഇറങ്ങാനും കഴിയുന്ന വാഹനം. സാധാരണ ഹെലികോപ്റ്ററുകൾ പോലെ റൺവേ ആവശ്യമില്ലാതെ എവിടെ നിന്നും പറന്നുയരാനും ഇറങ്ങാനും ഇവയ്ക്ക് സാധിക്കും. പൊതുറോഡുകളിൽ നിന്ന് ലംബമായി പറന്നുയരാൻ കഴിവുള്ള ലോകത്തിലെ ആദ്യ പറക്കും കാറാണിത്. നിരവധി റിപ്പോർട്ടുകൾ പ്രകാരം,…

      Read More »
    • പറക്കുന്ന കാർ എത്തുന്നു: 2.62 കോടിയുടെ, ആകാശത്ത് പറക്കുന്ന ലോകത്തിലെ ആദ്യ കാർ പറന്നുയർന്നു

      ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന ആകാശത്ത് പറക്കുന്ന കാർ യാഥാർഥ്യമാകുന്നു. അമേരിക്കൻ കമ്പനിയായ അലെഫ് എയറോനോട്ടിക്സ് തങ്ങളുടെ ‘മോഡൽ സീറോ’ എന്ന പറക്കുന്ന കാറിന്റെ കുതിപ്പിന്റെ ആദ്യ വീഡിയോ പുറത്തുവിട്ടു. ഹെലികോപ്റ്ററുകൾ പോലെ പറക്കുന്ന കാറുകളിൽ നിന്ന് വ്യത്യസ്തമായി, അലെഫിന്റെ ഈ പുതിയ കാർ ‘ഫ്ലബ്ബർ’, ‘സ്പേസ്ബോൾസ്’ തുടങ്ങിയ സിനിമകളിലെ പറക്കും കാറുകളുടെ ഓർമകൾ ഉണർത്തുന്നു. ഒരു സാധാരണ കാറിൻ്റെ രൂപകൽപ്പനയിലാണ് ഈ കാറിൻ്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കിയിട്ടുള്ളത്. കാലിഫോർണിയ ആസ്ഥാനമായുള്ള അലെഫ് എയറോനോട്ടിക്സ് നിർമ്മിച്ച ഈ കാർ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) എന്ന വിഭാഗത്തിൽ പെടുന്നു. അതായത് വൈദ്യുതി ഉപയോഗിച്ച് മുകളിലേക്ക് പറന്നുയരാനും താഴേക്ക് ഇറങ്ങാനും കഴിയുന്ന വാഹനം. സാധാരണ ഹെലികോപ്റ്ററുകൾ പോലെ റൺവേ ആവശ്യമില്ലാതെ എവിടെ നിന്നും പറന്നുയരാനും ഇറങ്ങാനും ഇവയ്ക്ക് സാധിക്കും. പൊതുറോഡുകളിൽ നിന്ന് ലംബമായി പറന്നുയരാൻ കഴിവുള്ള ലോകത്തിലെ ആദ്യ പറക്കും കാറാണിത്. നിരവധി റിപ്പോർട്ടുകൾ പ്രകാരം, ഈ…

      Read More »
    • നൂറു കണക്കിന് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ ജാഥയായി നടത്തി; മരണം ആയിരം പിന്നിട്ടു; സിറിയയെ ചോരയില്‍മുക്കി പ്രകാരക്കൊലകള്‍

      ഡമാസ്‌കസ്: ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഇസ്രയേല്‍ നല്‍കിയ തിരിച്ചടി ലോകത്തിന്റെ പല കോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ ചര്‍ച്ചയാക്കിയ ആ സംഭവത്തില്‍, ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഏറെ വാര്‍ത്തയാകപ്പെടാതെ മറ്റൊരു കൂട്ടക്കൊല ഇപ്പോള്‍ സിറിയയില്‍ നടക്കുകയാണ്. ക്രൂരമായ പ്രതികാര കൊലയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരത്തില്‍ അധികം പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡണ്ട് ബാഷര്‍ അസ്സദിന്റെ അനുയായികളും പുതിയ ഭരണകൂടത്തെ അനുകൂലിക്കുന്നവരും തമ്മില്‍ കൊടും സംഘര്‍ഷമാണ് നടക്കുന്നത്. കൂട്ടക്കൊലകളില്‍ 745 സിവിലിയന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ 125 സുരക്ഷാ സൈനികരും 148 ഭീകരന്മാരും കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് പറയുന്നു. അസ്സദുമായി ബന്ധമുള്ള സായുധ സേനയിലെ അംഗങ്ങളാണ് ഈ ഭീകരര്‍. അതിനു പുറമെ, ലടാകിയ നഗരത്തില്‍ വൈദ്യുതിയും ശുദ്ധജല വിതരണവും നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നും അവര്‍ പറയുന്നു. 14 വര്‍ഷം മുന്‍പ്…

      Read More »
    • കുല്‍ഭൂഷന്‍ ജാദവിനെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച മതപണ്ഡിതന്‍ വെടിയേറ്റ് മരിച്ചു

      ഇസ്ലാമാബാദ്: മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ തട്ടികൊണ്ടുപോകാന്‍ പാകിസ്താനിലെ ചാരസംഘടനയായ ഐ.എസ്.ഐയെ സഹായിച്ച മതപണ്ഡിതന്‍ വെടിയേറ്റ് മരിച്ചു. മുഫ്തി ഷാ മിര്‍ ആണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ബലൂചിസ്ഥാനില്‍ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബലൂചിസ്ഥാനിലെ പ്രമുഖ മതപണ്ഡിതനായ മുഫ്തി ഷാ മിറിന് നേരെ മുന്‍പ് രണ്ടുതവണയും ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുര്‍ബത്തിലെ ഒരു പള്ളിയില്‍ രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം പുറത്തിറങ്ങിയ മുഫ്തിക്ക് നേരെ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെയുഐ) അംഗമായിരുന്ന മുഫ്തി മത പഠനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഐഎസ്ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുഫ്തി, പാകിസ്താനിലെ ഭീകരവാദികളുടെ ക്യാംപുകള്‍ സന്ദര്‍ശിക്കുകയും ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ആഴ്ച ജാമിയത്ത് ഉലമ-ഇ-ഇസ്ലാം പാര്‍ട്ടിയിലെ രണ്ടുപേര്‍ വെടിയേറ്റ് മരിച്ചിരുന്നു. നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനിലെ ചബഹാറില്‍ കച്ചവടം നടത്തിയിരുന്ന…

      Read More »
    • വിദേശകാര്യ മന്ത്രിക്ക് നേരെ ലണ്ടനില്‍ ആക്രമണ ശ്രമം; ഖാലിസ്ഥാനികള്‍ ഇന്ത്യന്‍ പതാക കീറിയെറിഞ്ഞു

      ലണ്ടന്‍: ലണ്ടനില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നേരെ ആക്രമണ ശ്രമം. ഖാലിസ്ഥാന്‍ വിഘടനവാദി സംഘടനയിലെ അംഗങ്ങളാണ് ജയ്ശങ്കറിന്റെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തില്‍ ഇന്ത്യ, ബ്രിട്ടനെ പ്രതിഷേധം അറിയിക്കും. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അജ്ഞാതനായ ഒരാള്‍ മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ വന്ന് ഇന്ത്യന്‍ പതാക കീറിയെറിയുന്നത് വീഡിയോയില്‍ കാണാം. ലണ്ടനിലെ ഛതം ഹൗസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. വേദിക്ക് പുറത്ത് ഖാലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയിരുന്നു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മാര്‍ച്ച് നാലിനാണ് ജയ്ശങ്കര്‍ ലണ്ടനില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് സന്ദര്‍ശനം.

      Read More »
    Back to top button
    error: