World
-
പുടിന്റെ ഔദ്യോഗിക വാഹനത്തില്‍ തീപിടിച്ചു, കൊലപാതക ശ്രമമെന്ന് ആശങ്ക
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക വാഹനത്തിന് തീപിടിച്ചു. കാറില്‍ തീ ആളി പടരുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലുബിയങ്കയിലെ എഫ്എസ്ബി ആസ്ഥാനത്തിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. മൂന്നര ലക്ഷം ഡോളര്‍ വിലമതിപ്പുളള ഓറസ് ലിമോസിനാണ് തീപിടിച്ചത്. ക്രെമ്ലിനിലെ പ്രസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുളള വാഹനത്തിനാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന്റെ കാരണം ഇതുവരെയായിട്ടും വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാര്‍ തീപിടിച്ചതിന് പിന്നില്‍ കൊലപാതക ഗൂഢാലോചനകള്‍ നടന്നിരുന്നതായും ആശങ്കകള്‍ ഉയരുന്നുണ്ട്. എഞ്ചിനിലാണ് ആദ്യമായി തീ പടര്‍ന്നുപിടിച്ചത്. അഗ്‌നിശമനാ സേന എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തെ റസ്റ്ററന്റുകളിലെ ആളുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. സംഭവ സമയത്ത് കാറിനുളളില്‍ ആരായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല. വ്‌ളാഡിമിര്‍ പുടിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടും റഷ്യയ്ക്ക് യുദ്ധത്തില്‍ നിര്‍ണായക തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രവചിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്. വ്‌ളാഡിമിര്‍ പുടിന്‍ റഷ്യന്‍ നിര്‍മിത ഓറസ് വാഹനങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ ഉത്തരകൊറിയയുടെ കിം…
Read More » -
പുടിന്‍ ഉടന്‍ മരിക്കുമെന്ന സെലന്‍സ്‌കിയുടെ പ്രസ്താവനയ്ക്കു പിന്നാലെ റഷ്യന്‍ പ്രസിഡന്റിന്റെ ലിമോസിന്‍ പൊട്ടിത്തെറിച്ചു; സംഭവം റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ മൂക്കിനു താഴെ; വധശ്രമമെന്നു റഷ്യ
ക്രെംലിന്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉടന്‍ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നുമുള്ള യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പുടിന്റെ ലിമോസിന്‍ പൊട്ടിത്തെറിച്ചു! ലിമോസിന്‍ കാറിനു തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഇതു പുടിനെതിരേയുള്ള വധശ്രമമാണെന്ന സൂചനകളും ഉയരുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക കോണ്‍വോയില്‍ ഉള്‍പ്പെടുന്ന ഓറസ് സെനറ്റ് ലിമോസിന്‍ കാറാണു മോസ്‌കോയിലെ തെരുവില്‍വച്ചു പൊട്ടിത്തെറിച്ചു തീപിടിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഏജന്‍സിയായ എഫ്എസ്ബിയുടെ ആസ്ഥാനത്തിനു സമീപമാണു സംഭവം. മാര്‍ച്ച് 29ന് ആണു സംഭവമെന്ന് യൂറോ വീക്ക്‌ലിയും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ നേതൃത്വത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയുണ്ടായ സംഭവമായതിനാല്‍ ഇക്കാര്യത്തില്‍ വിവിധ സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. യുദ്ധം നീട്ടിക്കൊണ്ടു പോകാനുള്ള കാരണമായി റഷ്യ ഇത് ഉയര്‍ത്തിക്കാട്ടിയേക്കുമെന്ന ആശങ്കയുമുണ്ട്. കാറില്‍ തീപടര്‍ന്നതിനു പിന്നാലെ സമീപത്തുണ്ടായിരുന്നവര്‍ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ചു കെടുത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്‍ജിനില്‍നിന്നു പടര്‍ന്ന തീ, അകത്തേക്കും ആളിക്കത്തിയിട്ടുണ്ട്. ഈ സമയം കാറിനുള്ളില്‍ ആരൊക്കെയുണ്ടായിരുന്നു എന്നതില്‍ വ്യക്തതയില്ല.…
Read More » -
തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ക്ക് തിരിച്ചടി; പ്രതിഷേധത്തില്‍ ടെസ്ലയുടെ ഓഹരികള്‍ കൂപ്പുകുത്തി; കാനഡയിലും ടെസ്ലയ്ക്ക് വിലക്കു വന്നതോടെ ‘പണികളയല്‍’ വകുപ്പിന്റെ ചുമതല ഒഴിയുമെന്ന് ഇലോണ്‍ മസ്‌ക്; കോടതികളിലും കേസുകളുടെ കൂമ്പാരം
ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ജീവനക്കാര്‍ കഴിവുകെട്ടവരെന്നു ചൂണ്ടിക്കാട്ടി കൂട്ടപ്പരിച്ചുവിടലിനു നേതൃത്വം നല്‍കിയ ഇലോണ്‍ മസ്‌കിന് വാഹന വിപണിയില്‍ വന്‍ തിരിച്ചടി. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ ഓഹരികള്‍ക്കു വന്‍ ഇടിവുണ്ടായതോടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്)യില്‍നിന്ന് മാറുമെന്നും മസ്‌ക്. അമേരിക്കയിലെ പണികളയല്‍ വകുപ്പായിട്ടാണു ഡോജിനെ വിമര്‍ശകര്‍ വിലയിരുത്തിയത്. ഒരു സുപ്രഭാതത്തില്‍ പണി പോയവര്‍ വ്യാപകമായി കോടതികളെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടെയാണു ടെസ്ലയ്‌ക്കെതിരേ വ്യാപക കാമ്പെയ്‌നുമായി ലോകമെമ്പാടുമുള്ളവര്‍ രംഗത്തെത്തിയത്. അടുത്തിടെ കാനഡ മോട്ടോര്‍ ഷോയില്‍ ടെസ്ലയ്ക്കു വിലക്കും ഏര്‍പ്പെടുത്തിയത് വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. അമേരിക്കയില്‍ കുടിയേറിയവരെ അനധികൃത കുടിയേറ്റക്കാരെന്നു ചൂണ്ടിക്കാട്ടി പുറത്താക്കിയതിലെല്ലാം മസ്‌കിന്റെ ബുദ്ധിയാണു പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന് ഒരു ട്രില്യണ്‍ ലാഭമുണ്ടാക്കിയതിനുശേഷമാണ് മാറുന്നതെന്നും ചെലവു ചുരുക്കല്‍ പരിപാടികളിലുടെ പ്രതിദിനം 4 ബില്യണ്‍ ഡോളര്‍ ചെലവു ചുരുക്കിയെന്നും മസ്‌ക് പറയുന്നു. 130 ദിവസത്തിനുള്ളില്‍ ഈ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമാണെന്നു കരുതുന്നില്ലെന്നും സര്‍ക്കാരിന് ഒരു ട്രില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാക്കിയെന്നും മസ്‌ക് പറഞ്ഞു. പുതിയ…
Read More » -
മുപ്പതുവര്‍ഷം മുന്‍പ് 16 കാരനില്‍നിന്ന് അമ്മയായി; അരമനരഹസ്യം അങ്ങാടിപ്പാട്ടായതോടെ മന്ത്രിയുടെ രാജി
റെയ്ജാവിക്: മുപ്പതു വര്‍ഷം മുന്‍പ് 16 കാരനില്‍ കുഞ്ഞ് ജനിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഐസ്ലാന്‍ഡ് ശിശുവകുപ്പ് മന്ത്രി അസ്തില്‍ദുര്‍ ലോവ തോഴ്‌സ്‌ദോത്തിര്‍ രാജിവച്ചു. ഇപ്പോള്‍ 58 കാരിയായ ലോവ, 22 വയസ്സുള്ളപ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി ബന്ധപ്പെട്ടിരുന്നത്. അക്കാലത്ത് മത സംഘടനയുടെ കൗണ്‍സിലറായിരുന്നു ലോവ. കൗണ്‍സിലിങ്ങിനെത്തിയ 15കാരന്‍ ഈറിക് അസ്മുണ്ട്‌സണുമായി പരിചയപ്പെട്ടു. കുടുംബപ്രശ്‌നത്തില്‍ നിന്ന് രക്ഷ തേടിയാണ് അന്ന് കൗണ്‍സിലിങ്ങിനെത്തിയതെന്ന് ഈറിക് പറയുന്നു. അടുത്ത വര്‍ഷം ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്ന് ലോവയ്ക്ക് വയസും 23 ഉം ഈറിക്കിന് 16 ഉം. വര്‍ഷങ്ങളോളം ഇരുവരുടെയും ബന്ധം രഹസ്യമായി തുടര്‍ന്നു. കുഞ്ഞ് പിറക്കുന്ന സമയത്തെല്ലാം ലോവയ്‌ക്കൊപ്പം ഉണ്ടായിരുന്നതായി ഈറിക് പറയുന്നു. പിന്നീട് ലോവ മറ്റൊരാളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ കുഞ്ഞിന്റെ കസ്റ്റഡി ആവശ്യപ്പെട്ടു കൊണ്ടാണ് ഈറിക് ഐസ്ലന്‍ഡിലെ നീതിന്യായ മന്ത്രാലയത്തെ സമീപിച്ചത്. ലോവ ഈ ആവശ്യം നിരാകരിച്ചു. ഒരു പ്രാദേശിക വാര്‍ത്താ ഏജന്‍സിയാണ് രഹസ്യബന്ധത്തില്‍ മന്ത്രിക്ക് കുഞ്ഞുണ്ടെന്ന…
Read More » -
പട്ടിണികൊണ്ടു പൊറുതിമുട്ടി; ഹമാസിനെതിരേ ഗാസയില്‍ ജനം തെരുവില്‍
ജറുസലേം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനും യുദ്ധത്തിനുമെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പലസ്തീനികള്‍ തെരുവിലിറങ്ങി. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായി യുദ്ധം തുടങ്ങിയശേഷം ഹമാസിനെതിരെ സ്വന്തം ശക്തികേന്ദ്രത്തില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ചൊവ്വാഴ്ചയുണ്ടായത്. മുഖംമൂടി ധരിച്ച ഹമാസ് അനുകൂലികള്‍ പ്രതിഷേധക്കാരെ ബലമായി പിടിച്ചുമാറ്റിയതായും അവര്‍ ഉയര്‍ത്തിയ ബാനറുകളും മാറ്റും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതായും ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിനെതിരെ ഇസ്രയേലില്‍ നേരത്തെ തന്നെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ടെല്‍ അവീവിലടക്കം നെതന്യാഹു ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസും സ്വന്തം തട്ടകത്തില്‍ പ്രതിഷേധം നേരിടുന്നത്. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയയിലെ തെരുവുകളിലാണ് പ്രതിഷേധങ്ങള്‍ കൂടുതല്‍ ഉണ്ടായത്. ‘പുറത്തുപോകൂ, പുറത്തുകടക്കൂ,ഹമാസ് പുറത്തുകടക്കൂ,യുദ്ധം അവസാനിപ്പിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ‘ഞങ്ങള്‍ക്ക് സമാധാനം വേണമെന്നും, ഭക്ഷണം കഴിക്കണമെന്നും’ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ രാജ്യദ്രോഹികളെന്നാണ് ഹമാസ് അനുകൂലികള്‍ വിശേഷിപ്പിച്ചത്. അതേസമയം പ്രതിഷേധത്തോട് ഹമാസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തങ്ങള്‍ക്കു നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിന് പിന്നാലെ ബെയ്റ്റ് ലാഹിയയില്‍ ജനങ്ങളെ…
Read More » -
95 ശതമാനം വരെ വിലക്കുറവ്, ഒരു ലക്ഷം ദിർഹം സമ്മാനവും…!ദുബൈ ഡിജിറ്റൽ ഷോപ്പിംഗ് മേളയുടെ വിശദ വിവരങ്ങൾ അറിയാം
ദുബൈ: ഈദുൽ ഫിത്തറിനു മുന്നോടിയായി ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും അവിശ്വസനീയമായ വിലക്കിഴിവുകളോടെയുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ മൂന്നാം പതിപ്പ് എത്തുന്നു. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ആണ് ഈ സന്തോഷവാർത്ത അറിയിച്ചത്. മാർച്ച് 27 മുതൽ 30 വരെ 4 ദിവസം നീളുന്ന ഈ ഡിജിറ്റൽ മേളയിൽ ഉപഭോക്താക്കൾക്ക് 95 ശതമാനം വരെ കിഴിവ് നേടാനാകും. ഇതിനുപുറമെ, ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഈ വർഷത്തെ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ പ്രധാന ആകർഷണം നൂറുകണക്കിന് പ്രമുഖ ബ്രാൻഡുകളുടെ പങ്കാളിത്തമാണ്. ഫാഷൻ, ഇലക്ട്രോണിക്സ്, ഹോംവെയർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ മുൻനിര ബ്രാൻഡുകൾ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അണിനിരക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് ഒരു പുതിയ അനുഭവം നൽകുന്നതിനായി ഒരു ഇൻ്റാക്ടീവ് വെർച്വൽ മാളും ഈ സമയം ലോഞ്ച് ചെയ്യും. ഈ വെർച്വൽ മാളിലൂടെ സന്ദർശകർക്ക് തങ്ങളുടെ ഇഷ്ട ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വെർച്വലായി കണ്ട് വാങ്ങാൻ സാധിക്കും.…
Read More » -
95 ശതമാനം വരെ വിലക്കുറവ്, ഒരു ലക്ഷം ദിർഹം സമ്മാനവും…!ദുബൈ ഡിജിറ്റൽ ഷോപ്പിംഗ് മേളയുടെ വിശദ വിവരങ്ങൾ അറിയാം
ദുബൈ: ഈദുൽ ഫിത്തറിനു മുന്നോടിയായി ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും അവിശ്വസനീയമായ വിലക്കിഴിവുകളോടെയുള്ള ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ മൂന്നാം പതിപ്പ് എത്തുന്നു. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ആണ് ഈ സന്തോഷവാർത്ത അറിയിച്ചത്. മാർച്ച് 27 മുതൽ 30 വരെ 4 ദിവസം നീളുന്ന ഈ ഡിജിറ്റൽ മേളയിൽ ഉപഭോക്താക്കൾക്ക് 95 ശതമാനം വരെ കിഴിവ് നേടാനാകും. ഇതിനുപുറമെ, ഭാഗ്യശാലികൾക്ക് ആകർഷകമായ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഈ വർഷത്തെ ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ പ്രധാന ആകർഷണം നൂറുകണക്കിന് പ്രമുഖ ബ്രാൻഡുകളുടെ പങ്കാളിത്തമാണ്. ഫാഷൻ, ഇലക്ട്രോണിക്സ്, ഹോംവെയർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ മുൻനിര ബ്രാൻഡുകൾ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അണിനിരക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് ഒരു പുതിയ അനുഭവം നൽകുന്നതിനായി ഒരു ഇൻ്റാക്ടീവ് വെർച്വൽ മാളും ഈ സമയം ലോഞ്ച് ചെയ്യും. ഈ വെർച്വൽ മാളിലൂടെ സന്ദർശകർക്ക് തങ്ങളുടെ ഇഷ്ട ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വെർച്വലായി കണ്ട്…
Read More » -
ലണ്ടനില്‍ സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി; വിമാനത്താവളം അടച്ചു, വീടുകളിലും കറന്റില്ല
ലണ്ടന്‍: വൈദ്യുതി സബ്‌സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്നു ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അര്‍ധരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതര്‍ പറഞ്ഞു. ലണ്ടനിലെ ഹെയ്സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. കാരണം തിരിച്ചറിഞ്ഞിട്ടില്ല. ”ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നു വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. യാത്രക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21ന് അര്‍ധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും. പ്രശ്‌നം പെട്ടെന്നു പരിഹരിക്കാനാണു ശ്രമിക്കുന്നത്” വിമാനത്താവള അധികൃതര്‍ എക്‌സില്‍ അറിയിച്ചു. യാത്രക്കാരോട് ഹീത്രൂ വിമാനത്താവളത്തിലേക്കു വരരുതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം നല്‍കി. വൈദ്യൂതി എപ്പോള്‍ പുനഃസ്ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തം ആയിരക്കണക്കിനു വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയര്‍ എന്‍ജിനുകളും 70 അഗ്‌നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു.
Read More » -
കാഴ്ച്ച ശക്തി കുറഞ്ഞു, കൈകാലുകള്‍ ദ്രവിച്ച പോലെയായി, ശരീരഭാരവും അവിശ്വസനീയമായി താഴ്ന്നു; വസ്ത്ര ധാരണത്തിലൂടെ എല്ലാം മറച്ചെങ്കിലും സുനിതയുടെയും വില്‍ മോറിന്റെയും ആരോഗ്യസ്ഥിതി ഞെട്ടിക്കുന്നത്!
ഒമ്പത് മാസത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതാ വില്യംസും വില്‍മോറും തിരിച്ചെത്തിയപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന കാര്യം ഇവരുടെ ആരോഗ്യസ്ഥിതി എങ്ങനെയാണെന്ന് അറിയാനായിരുന്നു. അപ്രതീക്ഷിതമായി ബഹിരാകാശത്ത് ഇത്രയും നാള്‍ ചെലവഴിക്കേണ്ടി വന്നത് അവരുടെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിക്കാം എന്ന് വിദഗ്ധര്‍ പലരും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇരുവരുടേയും ആരോഗ്യനില അത്ര തൃപ്തികരമല്ല എന്നാണ്. ഇവരുടെ കാഴ്ചാശക്തി നന്നായി കുറഞ്ഞിട്ടുണ്ട്. കൈകാലുകള്‍ ദ്രവിച്ചത് പോലെയായി. ശരീരഭാരവും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. രണ്ട് പേരും വസ്ത്രധാരണത്തിലൂടെ ഇതെല്ലാം മറച്ചു എങ്കിലും ആരോഗ്യസ്ഥിതി ഞെട്ടിക്കുന്നത് തന്നെയാണ്. ബഹിരാകാശ കേന്ദ്രത്തില്‍ 287 ദിവസം തങ്ങേണ്ടി വന്ന സുനിതാ വില്യംസിനും വില്‍മോറിനും ഇനി നാല്‍പ്പത്തിയഞ്ച് ദിവസം കരുതല്‍വാസമാണ്. ഭൂമിയുടെ ഗുരുത്വബലവുമായി ഇവരുടെ ശരീരം പൊരുത്തപ്പെടാനുള്ള പരിശീലനം ഈ സമയത്ത് നല്‍കും. ബഹിരാകാശത്ത് നിന്ന് എത്തിയ ഇവരെ നടക്കാന്‍ ബുദ്ധിമുട്ടാകും എന്ന സാധ്യത പരിഗണിച്ച് സ്‌ട്രെച്ചറിലാണ് കൊണ്ട് പോയത്. ഒരാഴ്ച നീളുന്ന ദൗത്യത്തിനായി…
Read More » -
വെല്‍ക്കം ബാക്ക് സുനിത! സുരക്ഷിതമായി മടങ്ങിയെത്തി, പിതൃഗ്രാമത്തിലും ആഘോഷം
ന്യൂയോര്‍ക്ക്/ന്യൂഡല്‍ഹി: ഒന്‍പതു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനു ശുഭാവസാനം. ഇന്ത്യന്‍ വംശജ സുനിത വില്യംസും സംഘവും ഒടുവില്‍ ഭൂമിയില്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ലോറിഡ തീരത്തിനു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ഇറങ്ങിയത്. ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്ക് ഒപ്പമുണ്ടായിരുന്നത്. കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം, സുനിത വില്യംസിന്റെ തിരിച്ചുവരവ് ഇന്ത്യയും ആഘോഷമാക്കി. സുനിതയുടെ പിതൃഗ്രാമമായ ഗുജറാത്തിലെ ജുലാസന്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് തിരിച്ചുവരവ്…
Read More »