Pravasi
-
പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയ പ്രവാസിയായ കാമുകനോടു നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാമുകി, ഒടുവിൽ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവര്‍ന്ന കാമുകിയും സഹോദരനും സംഘവും കുടുങ്ങി
പ്രവാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവർന്നെടുത്ത സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. തക്കല സ്വദേശി മുഹൈദിന്‍ അബ്ദുള്‍ ഖാദറിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയി പണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നത്. മുഹൈദിനെ കാറില്‍ കയറ്റി കൊണ്ടുപോയി ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിടുകയും തുടര്‍ന്ന് മുഹൈദിന്റെ കാമുകി ഇന്‍ഷയും സഹോദരന്‍ ഷഫീക്കും ചേര്‍ന്ന് കവര്‍ച്ച നടത്തുകയുമായിരുന്നു. ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹൈദിനും ഇന്‍ഷയുമായി ദുബായില്‍ വച്ച് പ്രണയത്തിലായിരുന്നു. ഇതിനിടെ തിരികെ നാട്ടിലേക്കെത്തിയ ഇന്‍ഷ തനിക്ക് മറ്റ് ആലോചനകള്‍ വരുന്നതിനാല്‍ വീട്ടില്‍ വന്ന് സംസാരിക്കാൻ മുഹൈദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പ്രവാസിയായ യുവാവ് നാട്ടിലേക്ക് വരുന്നത്. പക്ഷേ ബന്ധത്തില്‍ നിന്നും താൻ പിന്മാറുകയായെന്ന് മുഹൈദിന്‍ യുവതിയെ അറിയിച്ചു. എന്നാല്‍, നഷ്ടപരിഹാരം എന്ന നിലയില്‍ യുവതി ഒരു കോടി രൂപ ആവശ്യപ്പെട്ടു. പക്ഷേ പണം നൽകാൻ മുഹൈദിന്‍ തയ്യാറായില്ല. അങ്ങനെയാണ് എയര്‍പോര്‍ട്ടിലെത്തിയ യുവാവിനെ യുവതിയും സംഘവും ചേർന്ന് കാറില്‍…
Read More » -
സൗദിയില്‍ നിര്‍മ്മാണമേഖലയില്‍ ശമ്പളമില്ലാതെ മാസങ്ങളോളം കുടുങ്ങിക്കിടന്ന ഇന്ത്യൻ തൊഴിലാളികള്‍ക്ക് ഒടുവില്‍ പ്രതീക്ഷയുടെ പൊൻവെളിച്ചമായി സഹായമെത്തി
റിയാദ്: സൗദിയില്‍ നിര്‍മ്മാണമേഖലയില്‍ ജോലിക്കെത്തി ദുരിതത്തിലായി ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നത്തിന് ഒടുവില്‍ പരിഹാരമായി. സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു അൽ നഖ്‌ൽ എന്ന ചെറുപട്ടണത്തിൽ ഒരു ഭവന നിർമാണ പദ്ധതിയിലേക്ക് കരാർ കമ്പനിയുടെ കീഴിലെത്തിയതാണ് തൊഴിലാളികള്‍. റിയാദ് ആസ്ഥാനമായ സ്വകാര്യ കമ്പനി ‘ദി സൗദി അറേബ്യൻ കട്ടേര’യിലെ ഇരുപത്തിയഞ്ചോളം ഇന്ത്യൻ തൊഴിലാളികളായിരുന്നു പതിനൊന്ന് മാസമായി വേതനമോ പ്രാഥമിക സൗകര്യങ്ങളോ ഇല്ലാതെ പ്രയാസത്തിൽ കഴിഞ്ഞിരുന്നത്. പ്രശ്നം ശ്രദ്ധയിൽ പെട്ട ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ഇതില്‍ ഇടപെടുകയായിരുന്നു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും റിയാദിലെ ഇന്ത്യൻ എംബസിയുമായും നിരന്തരം നടത്തിയ ഇടപെടലുകൾ അവസാനം ഫലപ്രാപ്തി കാണുകയായിരുന്നു. യാംബു നവോദയ സാരഥികൾ ഇ-മെയിൽ വഴി നൽകിയ പരാതി ലഭിച്ചതോടെ ജിദ്ദ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ വിളിച്ച് വിവരങ്ങൾ ആരായുകയും തുടർന്ന് ഇന്ത്യൻ എംബസി റിയാദ് ഓഫീസിൽ നിന്നും ലേബർ അറ്റാഷെ, കട്ടേര കമ്പനിക്ക് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു. കാലാവധികഴിഞ്ഞ താമസരേഖകളും മറ്റും ഉടനെ…
Read More » -
യുഎഇയില്‍ ജി.സി.സി പൗരന്മാര്‍ക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമോ ? സത്യാവസ്ഥ വെളിപ്പെടുത്തി അധികൃതര്‍
അബുദാബി: യുഎഇയിൽ ജി.സി.സി പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി സൗജന്യമായി ലഭിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി യുഎഇ അധികൃതർ. ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനവും തങ്ങൾ നടത്തിയിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി സോഷ്യൽ മീഡിയിലൂടെ വിശദമാക്കി. تنبيه! Warning!_____#الهيئة_الاتحادية_للهوية_والجنسية_والجمارك_وأمن_المنافذ #شائعة #بطاقة_الهوية_الإماراتية#IdentityCitizenshipCustomsAndPortSecurity #Rumour #EmiratesID pic.twitter.com/Q80ZU2m8Lx — Identity, Citizenship, Customs & Port Security UAE (@UAEICP) February 23, 2023 എമിറേറ്റ്സ് ഐഡി നൽകുന്നതിനുള്ള പോപ്പുലേഷൻ രജിസ്ട്രി, രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി ചില മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായാണ് സംവിധാനിച്ചിരിക്കുന്നത്. ഇതിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് അറിയിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കാതെ അവ അവഗണിക്കണമെന്നും വിശ്വാസ്യതയുള്ള മാർഗങ്ങളിലൂടെയും സർക്കാറിന്റെ ഔദ്യോഗി സ്രോതസുകളിൽ നിന്നും മാത്രം വിവരങ്ങൾ തേടണമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്സ് സെക്യൂരിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Read More » -
മലയാളി യുവതി യു.കെയിൽ കുഴഞ്ഞുവീണ് മരിച്ചു; ആകസ്‍മിക വിയോഗം ഓസ്‍ട്രേലിയയിലുള്ള ഭർത്താവിന്റെ അടുത്തേക്ക് ഇന്ന് യാത്ര ചെയ്യാനിരിക്കവെ
ലണ്ടൻ: യു.കെയിലെ ബ്രൈറ്റണിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോർജ് ജോസഫിന്റെയും ബീന ജോർജിന്റെയും മകൾ നേഹ ജോർജ് (25) ആണ് മരിച്ചത്. നേഹ യുകെയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബം ഏറെ നാളായി ബ്രൈറ്റണിൽ താമസിക്കുകയാണ്. ഓസ്‍ട്രേലിയയിലെ ക്വീൻസ് ലാൻഡിലുള്ള ഭർത്താവിന്റെ അടുത്തേക്ക് ഇന്ന് യാത്ര ചെയ്യാനിരിക്കവെ ആയിരുന്നു ആകസ്‍മിക വിയോഗം. ഓസ്‍ട്രേലിയയിൽ സ്ഥിര താമസമാക്കിയ കോട്ടയം പാലാ സ്വദേശികളായ ബേബി എബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയും, നേഹയും തമ്മിലുള്ള വിവാഹം 2021 ഓഗസ്റ്റ് 21ന് നടന്നിരുന്നു. വിവാഹ ശേഷം ഓസ്‍ട്രേലിയയിലേക്ക് പോകുന്നതിന്റെ സന്തോഷം പങ്കിടാനായി സഹൃത്തുക്കൾക്ക് വിരുന്ന് നൽകിയ ശേഷം മടങ്ങിയെത്തിയതായിരുന്നു നേഹ. ഇന്ന് രാവിലെയാണ് കുഴഞ്ഞു വീണത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.
Read More » -
സൗദി അറേബ്യയിൽ സന്ദർശന വിസയിൽ എത്തി ജോലി ചെയ്യാൻ അനുമതിയുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രം
റിയാദ്: സൗദി അറേബ്യയിൽ സന്ദർശന വിസയിൽ എത്തിയ ശേഷവും ജോലി ചെയ്യാൻ അനുമതിയുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രമെന്ന് അറിയിപ്പ്. സന്ദർശക വിസയിൽ സൗദി അറേബ്യയിൽ താമസിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങളിൽ നിയമാനുസൃതം തന്നെ ജോലി ചെയ്യാൻ അനുവാദം നൽകുന്ന അജീർ പെർമിറ്റ് യെമനികൾക്കും സിറിയൻ പൗരന്മാർക്കും മാത്രമേ അനുവദിക്കൂ എന്നാണ് അധികൃതർ വിശദമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ ജോലിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന, യെമനികളും സിറിയക്കാരും അല്ലാത്ത എല്ലാ വിദേശികളം അതത് സ്ഥാപനങ്ങളുടെ സ്‍പോൺസർഷിപ്പിൽ രാജ്യത്ത് നിയമാനുസൃതം താമസിക്കുന്നവർ ആയിരിക്കണം. അതേസമയം സൗദി അറേബ്യയിലെ വിദേശികൾക്ക് സ്വന്തം സ്വന്തം തൊഴിലുടമയ്ക്ക് വേണ്ടിയല്ലാതെ നിശ്ചിത സ്ഥാപനങ്ങളിൽ ഒരു നിർണിത കാലത്തേക്ക് ജോലി ചെയ്യാൻ നിയമാനുസൃതം തന്നെ അനുമതി നൽകുന്നതിനുള്ള സംവിധാനമാണ് അജീർ പദ്ധതി. തൊഴിലാളികളെ ആവശ്യമുള്ള സന്ദർഭങ്ങളിൽ അവരെ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും രാജ്യത്തെ സ്വകാര്യ മേഖലയിൽ താത്കാലിക ജോലി വ്യവസ്ഥാപിതമാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് പ്രകാരം എതെങ്കിലും ഒരു സ്ഥാപനത്തിൽ അധികമായുള്ള ജീവനക്കാരെ താത്കാലികമായി മറ്റ്…
Read More » -
ബഹ്റൈനിലെ പ്രവാസികൾ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് നിർദേശം
മനാമ: ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾ രാജ്യത്തു നിന്ന് സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് പാർലമെന്റ് അംഗങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച നിയമനിർമാണ ശുപാർശ എം.പിമാർ സമർപ്പിച്ചതായി ഗൾഫ് ഡെയിലി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയന്നു. നികുതി ഘടന അടങ്ങിയ ശുപാർശയാണ് നിരവധി എം.പിമാരുടെ പിന്തുണയോടെ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. 200 ബഹ്റൈനി ദിനാറിൽ (ഏകദേശം 43,000 ഇന്ത്യൻ രൂപയോളം) താഴെയുള്ള തുക പ്രവാസികൾ നാടുകളിലേക്ക് അയക്കുമ്പോൾ അതിന്റെ ഒരു ശതമാനവും 201 ദിനാർ മുതൽ 400 ദിനാർ (87,000 ഇന്ത്യൻ രൂപയോളം) വരെ അയക്കുമ്പോൾ രണ്ട് ശതമാനവും 400 ദിനാറിന് മുകളിൽ അയക്കുമ്പോൾ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിക്ഷേപ സംരക്ഷണം, മൂലധന കൈമാറ്റം എന്നിങ്ങനെയുള്ള ഇടപാടുകൾക്കും ബഹ്റൈനിലെ നികുതി നിയമപ്രകാരം ഇളവുകൾ ലഭിക്കുന്ന മറ്റ് ഇടപാടുകൾക്കും ഇളവ് അനുവദിച്ച് നികുതി ശുപാർശ നടപ്പാക്കണമെന്നാണ് ആവശ്യം. അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ വഴി പ്രവാസികൾ പണം അയക്കുമ്പോൾ തന്നെ…
Read More » -
യു.എ.ഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഐ.ഐ.ടിയുടെ ക്യാംപസ് അബുദാബിയില്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും
അബുദാബി: ലോകത്തിലെ തന്നെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി)യുടെ അബുദാബി ക്യാംപസ് അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇവിടെ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള ഐ.ഐ.ടിയുടെ ആദ്യ കാമ്പസാണ് അബൂദാബിയില്‍ ഒരുങ്ങുന്നത്. എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലും മികച്ച പാഠ്യപദ്ധതിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐ.ഐ.ടികള്‍. ഇന്ത്യയില്‍ ആകെ 23 ഐ.ഐ.ടി ക്യാംപസുകളാണുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ഇനൊവേറ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സംരംഭകര്‍ എന്നിവരെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന സ്ഥാപനമാണിത്. ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവായ സുന്ദര്‍ പിച്ചൈയും സോഫ്‌റ്റ്വെയര്‍ ഭീമനായ ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഉള്‍പ്പെടെയുള്ളവര്‍ ഐ.ഐ.ടികളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഐ.ഐ.ടി അബൂദാബിയില്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അംബാസഡര്‍ പറഞ്ഞു. ഡല്‍ഹി ഐ.ഐ.ടിയുടെ നേതൃത്വത്തിലായിരിക്കും അബുദാബി ക്യാംപസ് രൂപപ്പെടുത്തുക. ഐ.ഐ.ടികളുടെ അക്കാദമിക് മികവ് വിശാലമായ അന്താരാഷ്ട്ര സമൂഹത്തിലേക്ക് എത്തിക്കുക…
Read More » -
സ്പോണ്‍സറുടെ ഭക്ഷണത്തില്‍ മാലിന്യം ചേര്‍ത്തു; കുവൈറ്റില്‍ ഫിലിപ്പിനോ വീട്ടുജോലിക്കാരി അറസ്റ്റില്‍
കുവൈറ്റ് സിറ്റി: സ്‌പോണ്‍സറിനും കുടുംബത്തിനുമായി ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ മാലിന്യം ചേര്‍ത്തതിന് വീട്ടുജോലിക്കാരിയെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുവൈറ്റിലെ ഹവല്ലി ഗവര്‍ണറേറ്റിലാണ് സംഭവം. വീട്ടുജോലിക്കാരി ഭക്ഷണത്തില്‍ മനപ്പൂര്‍വം മാലിന്യം ചേര്‍ക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് സഹിതം കുവൈറ്റ് പൗരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ജോലിക്കാരി കുറ്റം സമ്മതിച്ചു. വീട്ടുജോലിക്കാരി തയ്യാറാക്കിയ ഭക്ഷണത്തിന്റെ രുചിയില്‍ മാറ്റം വന്നത് താനും ഭാര്യയും ശ്രദ്ധിച്ചിരുന്നതായി പരാതിക്കാരനായ കുവൈറ്റ് പൗരന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഫിലിപ്പിനോ യുവതി ഭക്ഷണത്തില്‍ മാലിന്യം ചേര്‍ക്കുന്നതാണ് രുചിമാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയത്. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്പോണ്‍സര്‍ അടുക്കളയില്‍ ഒരു ക്യാമറ സ്ഥാപിക്കുകയായിരുന്നു. അതില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് കുടുംബത്തെ ഞെട്ടിച്ച സംഭവം ബോധ്യമായത്. തുടര്‍ന്ന് വീഡിയോ ക്ലിപ്പ് സഹിതം യുവാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ യുവതിയെ രണ്ട് ദിവസത്തിനകം നാടുകടത്താന്‍ ഉത്തരവിട്ടതായി കുവൈറ്റിലെ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഹവല്ലി ഗവര്‍ണറേറ്റിലെ…
Read More » -
മൂന്ന് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ വടകര സ്വദേശിയുടെ മൃതദേഹം ദുബൈയിലെ മോർച്ചറിയിൽ
മൂന്നര മാസം മുമ്പ് ദുബൈയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടില്‍ അമല്‍ സതീശനെ (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഒക്ടോബർ 20 നാണ് അമലിനെ ദുബായില്‍ നിന്ന് കാണാതായത്. താമസിക്കുന്ന മുറിയില്‍നിന്ന് വൈകീട്ട് പുറത്തു പോയ അമല്‍ പിന്നീട് തിരികെ വന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ ദുബായ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ റാഷിദിയ ഭാഗത്ത് വച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു. റാഷിദിയയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ചനിലയയിലാണ് അമലിനെ കണ്ടെത്തിയത്. ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അമല്‍ ജോലിക്ക് കയറിയത്. താമസസ്ഥലത്തുനിന്ന് അമലിനെ കാണാതായ ഉടന്‍ സാമൂഹിക പ്രവര്‍ത്തകരും അമലിന്റെ നാട്ടുകാരും പലയിടങ്ങളിലും അന്വേഷണം നടത്തി. ദുബായ് റാഷിദിയ ഭാഗത്തുവച്ചായിരുന്നു അമലിന്റെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത്. അതിനാല്‍ തന്നെ സിം കാര്‍ഡ് കേന്ദ്രീകരിച്ചുളള അന്വേഷണവും മുന്നോട്ട് പോയില്ല. മൂന്നുമാസമായിട്ടും മകനെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ അമലിന്റെ പിതാവ്…
Read More » -
കുടുംബസമേതം യുഎഇയിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ ഗ്രൂപ്പ് വിസ
അബുദാബി: കുടുംബസമേതം യുഎഇയിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ ഗ്രൂപ്പ് വിസ അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. വിനോദസഞ്ചാരം, ചികിത്സ, രോഗിയെ അനുഗമിച്ചുള്ള യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഗ്രൂപ്പ് വിസ പ്രയോജനപ്പെടുത്താം. യുഎഇയിലെ വിസ, എന്‍ട്രി പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട് സ്‍മാര്‍ട്ട് ചാനലുകളിലൂടെ ലഭ്യമാവുന്ന 15 സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതായി അറിച്ചാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങിയത്. 60 ദിവസും 180 ദിവസവും കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളായിരിക്കും ഗ്രൂപ്പ് വിസകളായി ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമാവേണ്ടതുണ്ട്. ഗ്രൂപ്പ് വിസ അനുവദിച്ചു തുടങ്ങുന്നതോടെ പ്രവാസികള്‍ക്കും ഗുണകരമാവും. ഇതിന് പുറമെ 90 ദിവസത്തെ സന്ദര്‍ശക വിസകളില്‍ യുഎഇയില്‍ എത്തിയവര്‍ക്ക് 1000 ദിര്‍ഹം ഫീസ് അടച്ച് 30 ദിവസത്തേക്ക് കൂടി വിസാ കാലാവധി നീട്ടാനാവും.…
Read More »