Pravasi
-
കുന്നംകുളം സ്വദേശിയായ കായിക അധ്യാപകൻ സൗദി അറേബ്യയിൽ അന്തരിച്ചു
കുന്നംകുളം സ്വദേശിയും മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരനും സൗദിയിൽ കായിക അധ്യാപകനുമായ പ്രജി ശിവദാസ് (38) റിയാദിൽ അന്തരിച്ചു. കുന്നംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകനായ പ്രജി യാര രാജ്യാന്തര സ്‌കൂള്‍ അധ്യാപകനായിരുന്നു. രക്തസമ്മർദ്ദത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യവും തളർച്ചയും കൂടിയത്തോടെ സുഹൃത്തുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 10 വര്‍ഷമായി റിയാദില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. നാലുദിവസം മുൻപാണ് ഭാര്യയും മകനും നാട്ടില്‍ നിന്നെത്തിയത്. മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരന്‍ കൂടിയായ ഇദ്ദേഹം റിയാദിലെ കായിക മേഖലയില്‍ സജീവമായിരുന്നു. കേരള സംസ്ഥാന തലത്തിലുള്ള ടൂർണമെന്റുകളിൽ ടീം അംഗമായിരുന്നു. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാസ്കറ്റ്ബോൾ പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് (ശനി) രാവിലെ ഒമ്പതിന് കൊച്ചിയിൽ എത്തിക്കും. സംസ്‌ക്കാരം ഉച്ചയ്ക്ക് ശേഷം കുന്നംകുളത്ത്.
Read More » -
സൗദിയില്‍ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു, നെടുമങ്ങാട് മന്നൂര്‍ക്കോണം സ്വദേശി സലീം ആണ് മരിച്ചത്
റിയാദ്: സൗദി അറേബ്യയില്‍ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് മന്നൂര്‍ക്കോണം സി വി ഹൗസില്‍ സലീം (63) ആണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് സംഭവം. സലീമിനെ സാധാരണ പോലെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അടുത്ത മുറിയിലുള്ളവര്‍ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ മറുപടി ഇല്ലായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് സംശയം. മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ മൃതദേഹം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 25 വര്‍ഷത്തിലധികമായി ബുറൈദയില്‍ പ്രവാസിയായിരുന്നു സലീം. പിതാവ്: നൂഹ് കണ്ണ്. മാതാവ്: ആഇശ ബീവി.
Read More » -
യുകെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി നഴ്‌സ് മരിച്ചു
ബെക്‌സ്ഹില്‍: യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായ നിമ്യ മാത്യൂസ് (34) ആണ് ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് നിമ്യയെ അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തലയില്‍ ട്യൂമറാണെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയോ ബ്രൈറ്റണിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. ജനുവരിയിലാണ് നിമ്യ യുകെയിലെത്തിയത്. മൂവാറ്റുപുള വാഴക്കുളം സ്വദേശിയായ ഭര്‍ത്താവ് ലിജോ ജോര്‍ജും മൂന്നര വയസ്സുള്ള മകനും അടുത്തിടെയാണ് യുകെയിലെത്തിയത്.
Read More » -
ദേശീയ ദിനം പ്രമാണിച്ച് യു.എ.ഇയില്‍ രണ്ടായിരം തടവുകാര്‍ക്ക് മോചനം
അബുദാബി: യു.എ.ഇയുടെ ദേശീയ ദിനത്തിന് മുന്നോടിയായി രാജ്യത്തെ നിരവധി തടവുകാരെ മോചിപ്പിക്കാനായി ഉത്തരവ്. 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ജയിലില്‍ കഴിയുന്ന 1,530 തടവുകാരെ മോചിപ്പിക്കാനാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. മോചിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തെ സേവിക്കാനും സമൂഹത്തിന് സംഭവനകള്‍ നല്‍കാനും അവസരം നല്‍കാനാണ് നടപടി. ഇതിനായി മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കടബാദ്ധ്യതയും പരിഹരിച്ച് നല്‍കും. അതേസമയം, ഷാര്‍ജ ഭരണാധികാരിയായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എമിറേറ്റസില്‍ നിന്നുള്ള 333 തടവുകാരുടെ മോചനത്തിനായി ഉത്തരവിട്ടു. കൂടാതെ ഫുജൈറയില്‍ നിന്നും 153 തടവുകാരെയും ദുബായില്‍ നിന്നും 1040 തടവുകാരെയും അജ്മാനില്‍ നിന്ന് 11 തടവുകാരെയും മോചിപ്പിക്കാനായി അതാത് പ്രവിശ്യകളുടെ ഭരണാധികാരികള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
Read More » -
യുഎഇയില്‍ അടുത്ത വര്‍ഷത്തെ പൊതു അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ അടുത്ത വര്‍ഷം പൊതു-സ്വകാര്യ മേഖലകള്‍ക്ക് ലഭിക്കുന്ന അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇ മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് (പുതുവത്സരം), ഏപ്രില്‍ 20 മുതല്‍ 23 വരെ (ചെറിയ പെരുന്നാള്‍), ജൂണ്‍ 27 മുതല്‍ 30 വരെ (ബലിപെരുന്നാള്‍), ജൂലൈ 21 (ഹിജ്‌റ വര്‍ഷാരംഭം), സെപ്തംബര്‍ 29 (നബിദിനം) എന്നിവയാണ് അടുത്ത വര്‍ഷത്തെ അവധി ദിവസങ്ങള്‍. അതേസമയം ചന്ദ്രപ്പിറവി അനുസരിച്ച് ചില അവധി ദിവസങ്ങളിലും ആഘോഷ ദിവസങ്ങളിലും മാറ്റം വന്നേക്കാം. അതേസമയം യുഎഇ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ച് സ്വകാര്യ മേഖലയ്ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്ക് നേരത്തെ തന്നെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടേതിന് സമാനമായി യുഎഇയിലെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാരാന്ത്യ അവധി…
Read More » -
ശമ്പളം കുറയ്ക്കുന്ന കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
അബുദാബി: യുഎഇയില്‍ സ്വദേശികളായ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. എമിറാത്തികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന വേതന സുരക്ഷാ പദ്ധതി ചില കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുല്‍റഹ്‍മാന്‍ അല്‍ അവാര്‍ പറഞ്ഞു. ഇത്തരം നിരവധി കമ്പനികള്‍ സ്വദേശികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതായും അദ്ദേഹം പ്രസ്‍താവനയില്‍ ആരോപിച്ചു. യുഎഇയില്‍ സ്വദേശികള്‍ക്കുള്ള വേതന സുരക്ഷാ പദ്ധതിയായ ‘നാഫിസ്’ വഴി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക് അധിക ശമ്പളം സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. ഇതുപ്രകാരം മാസ ശമ്പളം 30,000 ദിര്‍ഹത്തില്‍ കുറവാണെങ്കില്‍ സര്‍ക്കാര്‍ സഹായം ലഭിക്കും. ബിരുദ ധാരികള്‍ക്ക് മാസം 7000 ദിര്‍ഹവും ഡിപ്ലോമയുള്ള വര്‍ക്ക് 6000 ദിര്‍ഹവും ഹൈസ്‍കൂള്‍ യോഗ്യതയുള്ളവര്‍ക്ക് മാസം 5000 ദിര്‍ഹവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന് പുറമെ ജീവനക്കാര്‍ക്ക് കുട്ടികളെ സംരക്ഷിക്കാനുള്ള അലവന്‍സും ജോലി നഷ്ടമായാല്‍ താത്‍കാലിക ധനസഹായവുമൊക്കെ സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ജോലിക്ക് പരിഗണിക്കുന്ന സ്വദേശികളോട് ചില സ്വകാര്യ…
Read More » -
മാലിന്യം വലിച്ചെറിഞ്ഞാൽ ഒമാനിൽ വൻതുക പിഴ; മുന്നറിയിപ്പുമായി നഗരസഭ
മസ്‍കത്ത്: ഒമാനിൽ പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി മസ്‍കറ്റ് നഗരസഭ. മസ്‌കറ്റിലെ അൽ ജബൽ ബൗഷർ സ്ട്രീറ്റിന്റെ മുകളിൽ നിന്നും എടുത്ത ഏതാനും ചിത്രങ്ങൾ ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് മസ്കറ്റ് നഗരസഭ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. صورٌ لممارسات سلبية بحق البيئة من أعلى شارع الجبل بوشر-العامرات !نظافة #مسقط والمحافظة على المرافق والمواقع السياحية مسؤولية الجميع ، فلنحرص على أمتثالها ؛ تجنبًا للمساءلة القانونية.حيث حددت القوانين الغرامة (100) ريال عُماني عقوبة رمي المخلفات في الأماكن العامة.#بلدية_مسقط pic.twitter.com/HYiSLjAK66 — بلدية مسقط (@M_Municipality) November 26, 2022 പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പരിസ്ഥിതിയെ ദോഷകരമായി എങ്ങനെ ബാധിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികൾക്കു വേണ്ടി ഒരുക്കിയിരിക്കുന്ന കേന്ദ്രങ്ങളിൽ ശുചിത്വം പാലിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നിയമപരമായ ബാധ്യതകളില്‍ നിന്ന്…
Read More » -
മസ്തിഷ്കാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: മസ്തിഷ്കാഘാതം മൂലം ഹാഇൽ കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി അബു സാലിഹ് താജുദ്ദീന്റെ (56) മൃതദേഹം നാട്ടിലെത്തിച്ചു. ഹാഇൽ നവോദയ പ്രവർത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്ന അബു സാലിഹ് താജുദ്ദീൻ ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ മരിച്ചത്. നവോദയ രക്ഷാധികാരി സുനിൽ മാട്ടൂൽ, രക്ഷാധികാര സമിതി അംഗം അബൂബക്കർ ചെറായി, സിറ്റി യൂനിറ്റ് പ്രസിഡന്റ് നിസാർ പള്ളിമുക്ക്, ജീവകാരുണ്യ പ്രവർത്തകൻ ഷഹൻഷാ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ റോഡ് മാർഗം റിയാദിലെത്തിച്ച മൃതദേഹം എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ബന്ധുക്കളോടൊപ്പം പള്ളിമുക്ക് ഡി.വൈ.എഫ്.ഐ എൻ.എസ് യൂനിറ്റ് പ്രസിഡന്റ് മുഹ്സിൻ, സുൽഫിക്കർ നടയട, സിയാദ് പള്ളിമുക്ക് എന്നിവരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. എം. നൗഷാദ് എം.എൽ.എ, മുനിസിപ്പൽ കൗൺസിലർമാരായ സജീവ്, എം. നസീമ എന്നിവരടക്കം നിരവധിപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. റഹ്മത്ത് ബീവിയാണ് ഭാര്യ, ഫരീദാ, അഫ്നാ, ആസിയാ എന്നിവർ മക്കളാണ്.
Read More » -
യുഎഇയിൽ കനത്ത മഴ; പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു
അബുദാബി : യുഎഇയിൽ ഇന്നലെ പെയ്ത കനത്ത മഴയെത്തുടർന്ന് ദുബായ് ഉൾപ്പടെ പല സ്ഥലങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്.ദുബായ്, വടക്കൻ എമിറേറ്റുകളായ ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും കനത്ത മഴ പെയ്തു.അടുത്ത ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹന യാത്രക്കാര്‍ ശ്രദ്ധിക്കണം. റാസല്‍ഖൈമയിലെ മസാഫിയില്‍ വാദിയിലൂടെ വെള്ളം കുത്തിയൊലിക്കുന്ന വിഡിയോകള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടു. കാത്തിരുന്നുകിട്ടിയ മഴയെ പ്രവാസികളും ആഘോഷമാക്കി. മഴയിലിറങ്ങി നൃത്തം ചെയ്തും സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചുമാണ് പ്രവാസികള്‍ ആഘോഷിച്ചത്.
Read More » -
ലോകകപ്പിൽ സൗദിയുടെ വിജയം;14 ഫോര്‍ഡ് എസ്‍യുവി കാറുകൾ സമ്മാനമായി പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്
റിയാദ് : ഖത്തർ ലോകകപ്പിലെ സൗദിയുടെ വിജയത്തിൽ പങ്ക് ചേർന്ന് ലുലു ഗ്രൂപ്പും. സൗദി ഫുട്ബാള്‍ ടീം നേടിയ ഐതിഹാസിക വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കൊണ്ട് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ശാഖകളില്‍ 14 ഫോര്‍ഡ് എസ്‍യുവി കാറുകളാണ് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുക. മുന്‍ ലോക ചാമ്ബ്യന്മാരും ഖത്തര്‍ ലോകകപ്പ് ഫേവറിറ്റുകളില്‍ ഒന്നുമായ അര്‍ജന്‍റീനയ്ക്കെതിരെയുള്ള വിജയം സൗദി ആഘോഷിക്കുകയാണ്. സൗദി കിരീടാവകാശി ഒപ്പമുള്ളവരെ കെട്ടിപിടിച്ച് ആഘോഷം പങ്കിട്ടതിന്‍റെ ചിത്രമടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Read More »