NEWS

  • കണ്ണൂരില്‍ സംഘര്‍ഷം; യുഡിഎഫ് പ്രകടനത്തിനു നേരെ ആക്രമണം; വീട്ടില്‍ കയറിയും അക്രമിച്ചു; കണ്ണൂരില്‍ പോലീസ് സുരക്ഷ ശക്തമാക്കി; പോലീസ് വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു; കോട്ടയത്ത് സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു;

      കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കണ്ണൂരില്‍ വ്യാപക സംഘര്‍ഷം. യുഡിഎഫിന്റെ പ്രകടനങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സിപിഎമ്മാണ് ആക്രമണം നടത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു. വീട്ടില്‍ കയറിയും ആക്രമിച്ചെന്ന് ആരോപണം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. പാനൂരില്‍ വീടുകളില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ കൊണ്ട് ആക്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. വാളുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്‌ഫോടക വസ്തുക്കളും എറിഞ്ഞു. സിപിഎം പാര്‍ട്ടി കൊടികൊണ്ട് മുഖംമൂടിയാണ് അക്രമി സംഘം എത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. 25 വര്‍ഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിന്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയില്‍ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകര്‍ തിരിഞ്ഞോടിയതോടെ സിപിഎം പ്രവര്‍ത്തകരെത്തി ജനക്കൂട്ടത്തിന് നേരെ സ്‌ഫോടക വസ്തു…

    Read More »
  • മെസിയുടെ ഇന്ത്യാ സന്ദര്‍ശനം വിവാദത്തില്‍ ; കൊല്‍ക്കത്ത സ്‌റ്റേഡിയത്തില്‍ താരം ചെലവഴിച്ചത് 20 മിനിറ്റ് ; മര്യാദയ്ക്ക് താരത്തെ കാണാന്‍ പോലും കിട്ടിയില്ലെന്ന് ആരോപിച്ച് ജനക്കുട്ടം അക്രമാസക്തമായി ; കസേരകള്‍ എറിഞ്ഞു തകര്‍ത്തു

    കൊല്‍ക്കത്ത: ലിയോണേല്‍ മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം വന്‍ വിവാദത്തില്‍. വെള്ളിയാഴ്ച രാത്രി ഇന്ത്യയില്‍ വിമാനമിറങ്ങിയ മെസ്സിയെ ശനിയാഴ്ച കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ അവതരിപ്പിച്ച് പരിപാടിയില്‍ വന്‍തുക ടിക്കറ്റ് എടുത്തവര്‍ മെസ്സിയെ കാണാന്‍ പറ്റിയില്ലെന്ന് ആരോപിച്ച് സ്‌റ്റേഡിയത്തിലെ കസേരകള്‍ അടിച്ചു തകര്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്തു. സൗഹൃദ മത്സരത്തിന്റെ ഇടവേള സമയത്താണ് മെസി ഗ്രൗണ്ടില്‍ എത്തിയത്. ആരാധകരെ അഭിവാദ്യം ചെയ്ത മെസി എന്നാല്‍ പെട്ടെന്ന് മടങ്ങി. മെസിക്ക് ചുറ്റും രാഷ്ട്രീയക്കാരും സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും തിങ്ങി നിറഞ്ഞതിനാല്‍ ഒന്ന് കാണാന്‍ പോലും പലര്‍ക്കും ആയില്ല. വന്‍ തുക മുടക്കി ടിക്കറ്റ് എടുത്തവര്‍ ഇതോടെ വന്‍ കലിപ്പിലായി. മെസ്സി ഗ്രൗണ്ടില്‍ 20 മിനിറ്റ് മാത്രമാണ് നിന്നതെന്നും മര്യാദയ്ക്ക് കാണാന്‍ പോലും കഴിഞ്ഞില്ലെന്നുമാണ് കാണികളുടെ ആരോപണം. മെസി സ്‌റ്റേഡിയത്തിലേക്ക് വന്നപ്പോള്‍ വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും കാരണം താരത്തെ കാണാനായില്ലെന്ന് ആക്ഷേപിച്ചാണ് കാണികള്‍ ഗ്രൗണ്ടില്‍ പ്രശ്‌നമുണ്ടാക്കിയത്. അര്‍ജന്റീനാ താരത്തെ കാണാന്‍ വന്‍തുക ടിക്കറ്റിന് മുടക്കി കൊല്‍ക്കത്ത സോള്‍ട്ട്…

    Read More »
  • സതീശാ ആ ഡയലോഗ് കലക്കി; ഇതിലും നല്ല പരിഹാസം സ്വപ്‌നങ്ങളില്‍ മാത്രം; തോറ്റുവെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ടെന്ന് വി.ഡി.സതീശന്‍; അവര്‍ അത് സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്റെ കമന്റ്

    കൊച്ചി: വി.ഡി.സതീശന്‍ കൊച്ചിയില്‍ അടിച്ച ആ ഡയലോഗ് സിപിഎമ്മിന്റെ ഇടനെഞ്ച് തകര്‍ത്തിട്ടുണ്ടാകും. അത്രയ്ക്ക് പഞ്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ ആ കിടിലന്‍ കമന്റിന്. തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്. അവര്‍ അത് സമ്മതിക്കില്ല. ഇഎംഎസിന്റെ കാലം മുതലുള്ള രീതിയാണത് – വിജയാഹ്ലാദത്തിന്റെ നിറവില്‍ സതീശന്‍ തൊടുത്ത ഈ പരിഹാസശരം കൊള്ളാത്തവരുണ്ടാവില്ല ഇടതുക്യാമ്പില്‍. താത്വികമായ അവലോകനം നടത്തി പറയാന്‍ എം.വി ഗോവിന്ദന്‍ വിദഗ്ധനാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തതോടെ ഡയലോഗ് വൈറലായി. സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ എഴുതാന്‍ വിട്ടുപോയ ഒരു ഡയലോഗാണ് സത്യത്തില്‍ സതീശന്‍ പറഞ്ഞത്. എന്തു കൊണ്ടു തോറ്റു എന്ന് സന്ദേശത്തില്‍ ചോദിക്കുന്നതുപോലൊരു തഗ്ഗ് ഡയലോഗ്. സതീശന്റെ ഡയലോഗ് സോഷ്യല്‍മീഡിയ ട്രോള്‍ കമന്റാക്കാന്‍ ഏറ്റുപിടിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഈ വിജയം സതീശന് അത്യാവശ്യമായിരുന്നു. ഡല്‍ഹിയില്‍ നിന്ന് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിലേക്ക് പറന്നിറങ്ങാനൊരുങ്ങുന്നവര്‍ക്ക് മുന്നില്‍ സതീശന് നെഞ്ചുവിരിച്ച് തലയുയര്‍ത്തി അഭിമാനത്തോടെ നില്‍ക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസ് ആഘോഷിക്കുമ്പോള്‍ സതീശനാണ് അതില്‍…

    Read More »
  • എല്‍ഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ ഉണ്ടാക്കിയെന്ന് ആക്ഷേപം ; ആക്ഷേപം പരിഹരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് അവസാന നിമിഷം ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് ഒരേയൊരു വോട്ട്

    പാലക്കാട്: എല്‍ഡിഎഫിന് വലിയ തിരിച്ചടി നേരിട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് ഒരു വോട്ട്. ടി വി ചിഹ്നത്തില്‍ മത്സരിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫിറോസ് ഖാനാണ് ഒതു വോട്ട് കിട്ടിയത്. മണ്ണാര്‍ക്കാട് നഗരസഭ ഒന്നാം വാര്‍ഡിലായിരുന്നു മത്സരിച്ചത്. എല്‍ഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ ഉണ്ടാക്കിയെന്ന് ആക്ഷേപം ഉയര്‍ന്ന ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്ന കുന്തിപ്പുഴയായിരുന്നു ഒന്നാം വാര്‍ഡ്. അതുകൊണ്ടു തന്നെ അവസാന ഘട്ടത്തിലായിരുന്നു എല്‍ഡിഎഫ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. 312 വോട്ടുകള്‍ നേടി മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ കെ സി അബ്ദുറഹ്‌മാന്‍ ആണ് വാര്‍ഡില്‍ വിജയിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സിദ്ദിഖിന് ലഭിച്ചത് 179 വോട്ടാണ്. വാര്‍ഡില്‍ എട്ട് വോട്ട് നേടിയ ബിജെപിക്കും പിന്നിലാണ് ഇടത് സ്വതന്ത്രന്റെ സ്ഥാനം. പാലക്കാട് എല്‍ഡിഎഫിന് വലിയ തിരിച്ചടി നേരിട്ടിരുന്നു.

    Read More »
  • വിജയാഹ്ലാദം കണ്ണീരിനു വഴിമാറി; കൊണ്ടോട്ടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ ദുരന്തം; സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

      മലപ്പുറം: ഒരൊറ്റ നിമിഷം കൊണ്ട് വിജയാഹ്ലാദം പൊട്ടിക്കരച്ചിലിനും കണ്ണീര്‍ക്കടലിനും വഴിമാറി. കൊണ്ടോട്ടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ നിനച്ചിരിക്കാതെ കടന്നെത്തിയ ദുരന്തത്തില്‍ പകച്ച് നാട്ടുകാര്‍. സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി പുളിക്കലില്‍ പെരിയമ്പലത്ത് ഇന്ന് വൈകിട്ട് ആറരയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്‌ളാദ പ്രകടനത്തിനിടെ ഇര്‍ഷാദിന്റെ സ്‌കൂട്ടറിന്റെ മുന്‍വശത്ത് സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിലേക്ക് തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്. പൊട്ടിത്തെറിയില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന ഇര്‍ഷാദിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

    Read More »
  • ആ വോട്ട് ചേട്ടന്റെ തന്നെയല്ലേ; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് ഒരേയൊരു വോട്ട്: സ്വതന്ത്രന്‍ 65 നേടി; എട്ടെടുത്ത് ബിജെപി; ജയിച്ചത് യുഡിഎഫ്; അപ്പോള്‍ ചേട്ടന്റെ വോട്ടോ; പട്ടാമ്പി നഗരസഭയില്‍ ഒരു വോട്ടുപോലും കിട്ടാതെ എല്‍ഡിഎഫ് സ്വതന്ത്രന്‍

      മണ്ണാര്‍ക്കാട്: സാധാരണ മാസികകളിലെ പോക്കറ്റ് കാര്‍ട്ടൂണുകളില്‍ കാണാറുള്ള പോലെ ഒരേയൊരു വോട്ട് നേടി മണ്ണാര്‍ക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ടി.വി.ചിഹ്നത്തില്‍ ഒന്നാം വാര്‍ഡ് കുന്തിപ്പുയയില്‍ മത്സരിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫിറോസ്ഖാനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.സി.അബ്ദുല്‍ റഹ്‌മാന്‍ ആണ് 301 വോട്ട് നേടി വാര്‍ഡില്‍ നിന്ന് ജയിച്ചത്. വാര്‍ഡിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിദ്ദീഖ് കുന്തിപ്പുഴക്ക് 179 വോട്ടും സ്വതന്ത്രന് 65 വോട്ടും ബിജെപിക്ക് എട്ട് വോട്ടും ലഭിച്ചു. വാര്‍ഡില്‍ എല്‍ഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നാലെ അവസാന ഘട്ടത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.   അതേസമയം, പട്ടാമ്പി നഗരസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും കിട്ടിയില്ല എന്നതും ശ്രദ്ധേയമായി. മോതിരം ചിഹ്നത്തില്‍ മത്സരിച്ച ഡിവിഷന്‍ 12 ലെ അബ്ദുല്‍ കരീമാണ് ഒരു വോട്ട് പോലും കിട്ടാതെ പരാജയപ്പെട്ടത്. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ടിപി…

    Read More »
  • 11 സീറ്റുകള്‍ നേടിയിട്ടും എല്‍ഡിഎഫിന് രക്ഷയില്ല; പാലാ നഗരസഭ ആരുഭരിക്കണമെന്ന് ഇനി പുളിക്കക്കണ്ടം ഫാമിലി തീരുമാനിക്കും ; സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി വിജയം നേടിയത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍

    പാലാ: കേരള കോണ്‍ഗ്രസു(എം)മായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും ബിനു പുളിക്കനെ പുറത്താക്കിയതില്‍ ഇപ്പോള്‍ പാല നഗരസഭയില്‍ ഏറ്റവും വിഷമിക്കുന്നത് ഇടതുപക്ഷമാണ്. ഇനി പാലാ മുനിസിപ്പാലിറ്റിയില്‍ ആരു ഭരിക്കണമെന്ന് ബിനു പുളിക്കലൂം സഹോദരനും മകളും തീരുമാനിക്കും. പാലാ നഗരസഭയിലെ 13, 14, 15 വാര്‍ഡുകളില്‍ ഇവര്‍ വിജയം നേടി. ബിനുവിനൊപ്പം സഹോദരന്‍ ബിജു, ബിനുവിന്റെ മകള്‍ ദിയ എന്നിവരാണ് വിജയിച്ചത്. സ്വതന്ത്രരായി മത്സരിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ ഇടത് അംഗവും സിപിഐഎം നേതാവുമായിരുന്ന ബിനു പുളിക്കക്കണ്ടം. 20 വര്‍ഷമായി കൗണ്‍സിലറായി വിജയിക്കുന്ന ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ത്ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ത്ഥിയായും രണ്ട് തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ചിരുന്നു. കഴിഞ്ഞ തവണ നഗരസഭയില്‍ നിന്ന് സിപിഐഎം ചിഹ്നത്തില്‍ വിജയിച്ച ഏകയാളായിരുന്ന ബിനു. നഗരസഭയില്‍ 11 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും യുഡിഎഫ് 10 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഭരണം…

    Read More »
  • ”ഇത് എന്റെ നേതാവിന്റെ വിജയം… അചഞ്ചലമായ നിലപാടിന്റെ വിജയം… അപമാനിച്ച വര്‍ക്കുള്ള ശക്തമായ മറുപടി… ഒരേ ഒരു രാജ” ; കോണ്‍ഗ്രസ് വിജയത്തില്‍ വി.ഡി. സതീശനെ അഭിനന്ദിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആദ്യം രംഗത്ത് വന്ന റിനി ആന്‍ ജോര്‍ജ്ജ്

    തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ പ്രതിപ ക്ഷ നേതാവിനെ അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്. റിനി ആന്‍ ജോര്‍ജ്ജിന്റെ വെളിപ്പെടു ത്തലിന് പിന്നാലെ ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന നിലപാട് വി ഡി സതീശന്‍ ശക്തമായി സ്വീകരിച്ചിരുന്നു. ഇത് എന്റെ നേതാവിന്റെ വിജയം എന്നാണ് റിനി വി ഡി സതീശനൊപ്പമുള്ള ചിത്രത്തോ ടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചത്. ”ഇത് എന്റെ നേതാവിന്റെ വിജയം… അചഞ്ചലമായ നിലപാടിന്റെ വിജയം… അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി… ഒരേ ഒരു രാജ” എന്നാണ് ഫേസ്ബുക്ക് കുറിപ്പ്. ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലാ യിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസിന്റെ നടപടികളില്‍ കലാശിച്ചത്. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഇതിനെതിരെ പ്രതികരിച്ച പ്പോള്‍ ‘ഹു കെയേഴ്സ്’ എന്നായിരുന്നു ആറ്റിറ്റിയൂഡ് എന്നും റിനി പറഞ്ഞിരുന്നു. നേതാവിന്റെ പേര് പറഞ്ഞിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിലൂടെ അത് രാഹുല്‍…

    Read More »
  • ഇന്ദിരാഭവന്‍ ഇരിക്കുന്ന വാര്‍ഡില്‍ ജയിച്ചത് ബിജെപി മാരാര്‍ജിഭവന്‍ ഇരിക്കുന്നിടത്ത് യുഡിഎഫ് എകെജി സെന്ററും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ ജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ; സ്വന്തം പാര്‍ട്ടികളുടെ മണ്ഡലത്തില്‍ സ്വന്തം പാര്‍ട്ടികള്‍ക്ക് ജയിക്കാനായില്ല

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ഉണ്ടായ ഏറ്റവും വലിയ കൗതുകങ്ങളിലൊന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തം ആസ്ഥാനം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ വിജയിക്കാനായില്ല എന്നതായിരുന്നു. എ.കെ.ജി. സെന്ററിന് സമീപത്തും മാരാര്‍ജി ഭവന് സമീപത്തും ഇന്ദിരാഭവന് ചുറ്റുമുള്ള വാര്‍ഡുകളിലും സ്വന്തം പാര്‍ട്ടികള്‍ക്ക് ജയിക്കാനായില്ല. സിപിഐഎമ്മിന്റെ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാര്‍ഡിലും പാളയം വാര്‍ഡിലും യുഡിഎഫിനായിരുന്നു നേട്ടമുണ്ടായത്. കോണ്‍ഗ്രസിന്റെ ആസ്ഥാനമായ ഇന്ദിരാഭവനുള്ള ശാസ്തമംഗലത്ത് ബിജെപിയും മാരാര്‍ജി ഭവന്‍ സ്ഥിതി ചെയ്യുന്ന തമ്പാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജയം നേടി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വോട്ട് ചെയ്ത 22-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രജിത പ്രകാശാണ് വിജയിച്ചത്. ജോസ് കെ മാണിയും മകനും നേരിട്ട് പ്രചരണം നടത്തിയ വാര്‍ഡിലാണ് എതിര്‍ പാര്‍ട്ടി വിജയിച്ചത് എന്നതാണ് ശ്രദ്ധേയം. കെ സി വേണുഗോപാലിന്റെ ആലപ്പുഴ കോര്‍പ്പറേഷന്‍ കൈതവന വാര്‍ഡിലാണ് യുഡിഎഫ് തോറ്റത്. സിപിഎം സ്ഥാനാര്‍ത്ഥി സൗമ്യ രാജന്‍ വിജയിച്ചു. പ്രതിപക്ഷ…

    Read More »
  • ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രതി പത്മകുമാറിന്റെ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചു ; ശബരിമല വാര്‍ഡില്‍ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുല്യവോട്ട് ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നറുക്കെടുപ്പിലൂടെ വിജയിച്ചു

    പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിവാദമായി ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളില്‍ ഒന്ന് ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയായിരുന്നു. ഇത് യുഡിഎഫിന് വലിയ നേട്ടമായി മാറിയെങ്കിലും ശബരിമല വിവാദത്തില്‍ ജയിലില്‍ കിടക്കുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ വാര്‍ഡില്‍ ജയം നേടിയത്് ബിജെപി സ്ഥാനാര്‍ത്ഥി. ആറന്മുള പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ആറന്മുളയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ഉഷ ആര്‍ നായര്‍ 212 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. അതേസമയം ശബരിമല വാര്‍ ഡില്‍ ഇടതു സ്ഥാനാര്‍ത്ഥി നറുക്കെടുപ്പിലൂടെ വിജയം നേടി. പെരുനാട് ഗ്രാമപഞ്ചാ യത്തിലെ ശബരിമല വാര്‍ഡില്‍ ഇടതു വലതു സ്ഥാനാര്‍ത്ഥികള്‍ തുല്യവോട്ടുകള്‍ നേടിയ തോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എസ്. ഉത്തമന്‍ യുഡിഎഫ് സ്ഥാ നാര്‍ത്ഥി അമ്പിളി സുജസ് എന്നിവര്‍ക്ക് 268 വോട്ടുകള്‍ വീതം കിട്ടിയതോടെയാണ് നറുക്കെ ടുപ്പ് വേണ്ടി വന്നത്. നറുക്കെടുപ്പില്‍ പി.എസ്. ഉത്തമന്‍ ജയിക്കുകയും ചെയ്തു. പക്ഷേ ഇവിടെ ബിജെപി സ്ഥാനാര്‍ ത്ഥി രാജേഷിന് കിട്ടിയത് 232 വോട്ടുകളാണ്. റാന്നി…

    Read More »
Back to top button
error: