NEWS

  • തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി അധികാരത്തിലേറുമ്പോള്‍ സാക്ഷ്യം വഹിക്കാന്‍ മോദിയെത്തുമോ? വൈകാതെ തലസ്ഥാനത്തെത്തുമെന്ന് പ്രധാനമന്ത്രി; ഭരണം പിടിച്ചതിന് രാജീവ് ചന്ദ്രശേഖറിന് അഭിനന്ദമറിയിച്ച് മോദി; നിയമസഭ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കി മോദിയെത്തും

      തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനനഗരയില്‍ ബിജെപി തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഏറ്റെടുക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍.   വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് മോദി പറഞ്ഞത് കോര്‍പറേഷന്‍ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോഴാണോ എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. എന്നാല്‍ പുതിയ ഭരണസമിതി അധികാരമേറ്റതിനു ശേഷമായിരിക്കും മോദി തിരുവനന്തപുരത്ത് എത്തുകയെന്നും സൂചനയുണ്ട്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഇതാദ്യമായി ബിജെപിയുടെ മേയര്‍ക്ക് ലഭിക്കുന്ന ആ അവസരം കേരളത്തിലെ ബിജെപിയുടെ സുവര്‍ണ നിമിഷമായിരിക്കും അത്. ഇതിനു മുന്‍പ് വന്നപ്പോഴെല്ലാം മറ്റു പാര്‍ട്ടിക്കാരുടെ മേയറായിരുന്നു പ്രധാനമന്ത്രിയെ വരവേറ്റത്.   കേരളത്തിന്റെ തലസ്ഥാനനഗരിയില്‍ താമരവിരിയിച്ച മഹാവിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഫോണില്‍ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും വൈകാതെ തിരുവനന്തപുരത്ത് വരുമെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് സത്യപ്രതിജ്ഞയ്ക്ക് മോദി എത്തുമോ എന്ന അഭ്യൂഹം ശക്തമായത്. എന്തായാലും അനന്തപുരിയുടെ പുതിയ ഭരണസാരഥികളെയും കൗണ്‍സിലര്‍മാരേയും ബിജെപിയുടെ നേതാക്കളേയും പ്രവര്‍ത്തകരേയും…

    Read More »
  • കൊടിക്കുന്നിലിനെതിരെ കലാപക്കൊടി; യൂത്ത് കോണ്‍ഗ്രസ് ആഞ്ഞടിക്കുന്നു; ഫേയ്‌സ്ബുക്കിലൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പരിഹാസം

      കൊട്ടാരക്കര : സംസ്ഥാനമൊട്ടാകെ അലയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഉണ്ടാകാതിരുന്നത് പിന്നില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ആണെന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി. യൂത്ത് കോണ്‍ഗ്രസ് കൊടിക്കുന്നില്‍ സുരേഷിനെതിരെ ആഞ്ഞടിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജ് രൂക്ഷമായ ഭാഷയില്‍ കൊടിക്കുന്നിലിനെ പരിഹസിച്ചുകൊണ്ട് ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു. കെ.എസ്.യുവിന് പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരേ യൂത്ത് കോണ്‍ഗ്രസും പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജിന്റെ പരിഹാസം. ‘കൊട്ടാരക്കര നഗരസഭയിലേത് കൊടിക്കുന്നിലിന്റെ വിജയം’ എന്നാണ് പരിഹാസം. കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെട്ടു. എന്തിനാണ് പാര്‍ട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്?, ശക്തമായ അടിവേരുകള്‍ അറുക്കപ്പെട്ട മഹാവൃക്ഷം പോലെ കോണ്‍ഗ്രസ് കൊട്ടാരക്കരയില്‍ കത്തിത്തീരുകയാണെന്നും, നിങ്ങള്‍ പാര്‍ട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടിത്തം വിടുക എന്നും അജു ജോര്‍ജ് വിമര്‍ശിക്കുന്നു. നേരത്തെ കൊടിക്കുന്നില്‍ സുരേഷ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്‌യു കൊല്ലം ജില്ലാ…

    Read More »
  • അവസരങ്ങള്‍ ത്രിതലമായി; തൃശൂരില്‍ മേയര്‍-ഡെപ്യൂട്ടി മേയര്‍ പദവികള്‍ മൂന്നുതവണകളായി വീതം വെയ്്ക്കും; വേറിട്ട തീരുമാനമെടുത്ത് കോണ്‍ഗ്രസ്

    തൃശൂര്‍: വ്യക്തമായ ഭൂരിപക്ഷത്തോടെ പത്താണ്ടിനു ശേഷം തിരിച്ചുപിടിച്ച തൃശൂര്‍ കോര്‍പറേഷന്‍ ഭരണം വേറിട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ യുഡിഎഫ് തീരുമാനം. മേയര്‍-ഡെപ്യൂട്ടി മേയര്‍ പദവികള്‍ മൂന്നുതവണകളായി വീതം വെക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മേയര്‍ സ്ഥാനം ഇക്കുറി വനിതയ്ക്കാണ്. ഷീന ചന്ദ്രന്‍, ശ്യാമള മുരളീധരന്‍, വത്സല ബാബുരാജ് എന്നിവരെയാണ് ആദ്യ തവണ പരിഗണിക്കുന്നത്. ഈ മൂന്നു പേരില്‍ ഒരാള്‍ ആദ്യം മേയറാകും. ലാലി ജെയിംസ്, അഡ്വക്കേറ്റ് വില്ലി ജിജോ എന്നിവരെ രണ്ട്, മൂന്ന് തവണകളില്‍ പരിഗണിക്കും.   ഡെപ്യൂട്ടി മേയര്‍ സ്ഥാനം പൊതുവിഭാഗത്തിലാണെങ്കിലും ഇതിലേക്കും വനിതകളെ പരിഗണിക്കണോ എന്ന ചിന്ത കോണ്‍ഗ്രസിനകത്തുണ്ട്. അതല്ലെങ്കില്‍ ബൈജു വര്‍ഗീസാണ് ആദ്യ തവണ ഡപ്യൂട്ടി മേയര്‍ എ.പ്രസാദ് രണ്ടാം തവണ ഡപ്യൂട്ടി മേയറാകും. 33 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിന്. തിങ്കളാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. മേയറെ പാര്‍ട്ടി തീരുമാനിക്കുമെന്ന് തൃശൂര്‍ ഡി.സി.സി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പറഞ്ഞു. വിജയത്തില്‍ അഹങ്കരിക്കുന്നില്ലെന്നും ടാജറ്റ്. ് 56 അംഗ കോര്‍പ്പറേഷനില്‍…

    Read More »
  • ഈ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷം ഇനിയും തകരും; പിഎം ശ്രീയില്‍ സിപിഐയുടെ പരസ്യ വിമര്‍ശനം മുതല്‍ വെള്ളാപ്പള്ളിവരെ ചര്‍ച്ച; വെള്ളാപ്പള്ളിയുടെ വര്‍ഗീയ വാക്കുകളോടുള്ള മൃദു സമീപനം മുസ്ലിംകളെ അകറ്റി; ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫ് പെട്ടിയില്‍; ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്കും പോയി; മുടങ്ങിയ ‘ലൈഫ്’ വീടുകളും തിരിച്ചടി; തിരുവനന്തപുരത്തെ പരാജയത്തില്‍ ആര്യ രാജേന്ദ്രനും പ്രതിക്കൂട്ടില്‍

    കൊച്ചി: ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെയുള്ള വിശകലനത്തില്‍ വെള്ളാപ്പള്ള ബന്ധവും വിവിധ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതും. വെള്ളാപ്പള്ളി നടേശനോടുള്ള മൃദു സമീപനത്തിന്റെ പേരില്‍ വടക്കന്‍ കേരളത്തിലെ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയ വോട്ടെടുപ്പു നടന്ന ജില്ലാ പഞ്ചായത്തുകളില്‍ വന്‍ തിരിച്ചടി നേരിടാതെ ഇടതുപക്ഷം രക്ഷപ്പെട്ടു. വെള്ളപ്പള്ളി നടേശനിലൂടെയും അയ്യപ്പ സംഗമത്തിലൂടെയും ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാനുള്ള രാഷ്ട്രീയ പദ്ധതി പ്രത്യക്ഷത്തില്‍ ഗുണം ചെയ്തത് ബിജെപിക്കാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒപ്പം ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലിംകള്‍ക്കെതിരായ നീക്കമായും പ്രചാരണം നടത്താന്‍ അവര്‍ക്കു കഴിഞ്ഞു. മലപ്പുറത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്ന ഇടത് ഇക്കുറി പാടെ ഒലിച്ചുപോയി. സിപിഎം സ്ഥാനാര്‍ഥികള്‍ ജയിക്കാതിരുന്നപ്പോള്‍ ബിജെപി അവിടെ സീറ്റുകള്‍ നേടി. മതവോട്ടുകള്‍ കൃത്യമായി വിഭജിച്ചു പെട്ടിയിലാക്കുന്ന രാഷ്ട്രീയ എന്‍ജിനീയറിംഗ് ഇവിടെ വിജയിച്ചു. ബിജെപിക്കു വോട്ടു നല്‍കുന്നതിലൂടെ മലപ്പുറം അടക്കമുള്ള ജില്ലകളില്‍ ഹിന്ദു സമുദായക്കര്‍ കൃത്യമായ സന്ദേശം നല്‍കുകയാണുണ്ടായതെന്നു വ്യക്തം. ഞങ്ങള്‍ ഇവിടെയും ശക്തമാണെന്ന മുന്നറിയിപ്പ്.   പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാടെ ഒലിച്ചു…

    Read More »
  • മെസിയുടെ സന്ദര്‍ശത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍; നിരുപാധികം മാപ്പു പറഞ്ഞ് മമത ബാനര്‍ജി; അന്വേഷണം പ്രഖ്യാപിച്ചു; അടുത്ത പരിപാടി ശനിയാഴ്ച ഹൈദരാബാദില്‍; നടത്തണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം

      കൊല്‍ക്കൊത്ത: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയോടും കൂട്ടരോടും സാള്‍ട്ട് ലേയ്ക്ക് സ്‌റ്റേഡിയത്തില്‍ പണം കൊടുത്ത് ടിക്കറ്റെടുത്ത് മെസിയെ കാണാനെത്തിയ ആരാധകരോടും നിരുപാധികം മാപ്പു പറഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചാണ് മമത മാപ്പ് പറഞ്ഞത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയോടും ആരാധകരോടും മാപ്പു ചോദിക്കുന്നതായും മമത പറഞ്ഞു. സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ കണ്ട മാനേജ്മെന്റ് വീഴ്ചയില്‍ അങ്ങേയറ്റത്തെ വേദനയും ദുഃഖവുമുണ്ട്. ലയണല്‍ മെസ്സിയോടും എല്ലാ കായികപ്രേമികളോടും ആരാധകരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു – മമത പ്രതികരിച്ചു. മുന്‍ ജഡ്ജി അസിം കുമാര്‍ റേയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആന്‍ഡ് ഹില്‍ അഫയേഴ്സ് വിഭാഗത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. അതേ സമയം…

    Read More »
  • മറുപടി കൊടുത്ത് മലപ്പുറം; പ്രതിപക്ഷ സീറ്റുപോലും നഷ്ടപ്പെട്ട് നാണം കെട്ട് ഇടതുപക്ഷം; മലപ്പുറത്തെ ഷോക്കിന്റെ കാരണം സിപിഎം പ്രത്യേകം അന്വേഷിക്കും; കൂട്ടുകെട്ടുകള്‍ പണി തന്നുവെന്ന് പരക്കെ വിമര്‍ശനം; വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ഇടതിന് ദോഷമായെന്നും ആക്ഷേപം

      പെരിന്തല്‍മണ്ണ; വോട്ടെണ്ണാന്‍ തുടങ്ങുമ്പോള്‍ ഇടതുപക്ഷം ഒരിക്കലും കരുതിയിരുന്നില്ല മലപ്പുറം ഇങ്ങനെ കൈവിട്ടു പോകുമെന്ന്.മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ലാതെയാണ് ഇനിയുള്ള അഞ്ചുവര്‍ഷം യുഡിഎഫിന്റെ ഭരണം. ഒരു പ്രതിപക്ഷ സീറ്റുപോലും മലപ്പുറം ജില്ല പഞ്ചായത്തില്‍ കിട്ടിയില്ലെന്നത് ഇടതുപക്ഷത്തിന് നാണക്കേടിന്റെ അങ്ങേയറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. മലപ്പുറത്ത് പച്ചതൊടാതെ പാര്‍ട്ടിയെ കെട്ടുകെട്ടിച്ചതിന്റെ കാര്യകാരണങ്ങള്‍ സിപിഎം പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളമാകെ അലയടിച്ച ട്രെന്റ് മലപ്പുറത്തുമുണ്ടായെന്ന് മാത്രം എന്ന് ഇടതു നേതാക്കള്‍ പൊതുവെ അലസമായി പറയുന്നുണ്ടെങ്കിലും മലപ്പുറം ഷോക്കിന്റെ കാരണം അറിഞ്ഞേ പറ്റൂവെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. മലപ്പുറം ജില്ല പഞ്ചായത്തിലെ 33ല്‍ 33 ഡിവിഷനിലും യുഡിഎഫ്, 15 ബ്ലോക്ക് പഞ്ചായത്തില്‍ 15ലും യുഡിഎഫ്, 12 മുനിസിപ്പാലിറ്റിയില്‍ 11ലും യുഡിഎഫ്, 94 പഞ്ചായത്തില്‍ മൂന്നെണ്ണം ഒഴിച്ചു മുഴുവന്‍ പഞ്ചായത്തിലും യുഡിഎഫ്… മലപ്പുറത്തെ ഇടതു വേരുകള്‍ അപ്പാടെ പിഴുതെടുത്താണ് യുഡിഎഫ് തലയുയര്‍ത്തി നില്‍ക്കുന്നത്. പൊതുവെ യുഡിഎഫിന് അനുകൂലമായ ട്രെന്റ് മലപ്പുറം എന്നും കാണിക്കാറുണ്ടെങ്കിലും ഇടതുപക്ഷത്തിനും കായ്ഫലം കിട്ടുന്ന മണ്ണായിരുന്നു ഇന്നലെ വരെ…

    Read More »
  • കാല്‍ നൂറ്റാണ്ട് പഞ്ചായത്ത് പ്രസിഡന്റായിരുന്നയാള്‍ കോണ്‍ഗ്രസിനെ കൈവിട്ട് ഇടതുപക്ഷത്തിനൊപ്പം പാര്‍ട്ടി മാറി മത്സരിച്ചു ; ആരും വോട്ടു ചെയ്തില്ല, 100 വോട്ടുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി

    പാലക്കാട്: കാല്‍ നൂറ്റാണ്ട് പഞ്ചായത്ത് പ്രസിഡന്റായിരിക്കുകയൂം ആശയഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി മാറി മത്സരിക്കുകയും ചെയ്ത മുന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റുമായിരുന്നയാള്‍ക്ക് 100 വോട്ടിന്റെ തോല്‍വി. പെരുങ്ങോട്ടുകുറിശ്ശിയിലെ ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ വി ഗോപിനാഥിനാണ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച എ വി ഗോപിനാഥ് 100 വോട്ടുകള്‍ക്ക് തോറ്റു. എ വി ഗോപിനാഥിന്റെ സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐഡിഎഫ്) മത്സരിപ്പിച്ച ആറ് സ്ഥാനാര്‍ത്ഥികളും ദയനീയമായി പരാജയപ്പെട്ടു. 50 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറിശ്ശിയില്‍ അവസാനം കുറിക്കുമെന്ന് പറഞ്ഞായിരുന്നു എ വി ഗോപിനാഥ് മത്സരിക്കാന്‍ ഇറങ്ങിയത്. 2009 മുതല്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വവുമായി അകലം പാലിച്ചിരുന്നെങ്കിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോണ്‍ഗ്രസില്‍ നിന്നും മാറിയത്്. 2023ല്‍ നവകേരള സദസില്‍ പങ്കെടുത്തതോടെ പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗികമായി പുറത്താകുകയായിരുന്നു. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ ആലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ 338 വോട്ടിന്റെ അട്ടിമി…

    Read More »
  • ‘ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഔദാര്യമല്ല, ജനങ്ങളുടെ അവകാശം’; സിപിഐഎം നേതാവിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ പക്വതക്കുറവ് കൊണ്ടു വന്നത് ; മണിയാശാനെ തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി

    കൊച്ചി: തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ നടത്തിയ വിവാദമായ പ്രസ്താവനയില്‍ മൂന്‍ മന്ത്രി എംഎം മണിയെ വിമര്‍ശിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി. എം എം മണിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മണിയെ തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി രംഗത്ത് വന്നത്. ക്ഷേമപെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ഒരു സര്‍ക്കാര്‍ കൊടുക്കുന്ന ഔദാര്യമല്ലെന്നും അത് ജനങ്ങളുടെ അവകാശമാണെന്നുമായിരുന്നു എംഎ ബേബിയുടെ പ്രതികരണം. ഇത് ജനങ്ങളുടെ അവകാശമാണെന്ന സമീപനമാണ് എല്ലാക്കാലത്തും ഇടതുപക്ഷം നടത്തിയിട്ടുള്ളതെന്നും അതിന് നിരക്കാത്ത തരത്തിലുള്ള അഭിപ്രായപ്രകടനമാണ് എംഎം മണിയുടേതെന്നും പറഞ്ഞു. ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം എം എം മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് പിശകാണ്. അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എം എ ബേബി പറഞ്ഞു. തങ്ങള്‍ തരുന്ന പെന്‍ഷന്‍ എല്ലാം കൃത്യമായി വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങള്‍ നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തു എന്നും നന്ദികേട് കാണിച്ചു എന്നുമായിരുന്നു എം എം മണിയുടെ വിവാദ പരാമര്‍ശം. ഈ…

    Read More »
  • തരൂരിന്റെ സൗന്ദര്യശാസ്ത്രം കോണ്‍ഗ്രസിന് വിരൂപശാസ്ത്രം; യുഡിഎഫിനേയും ബിജെപിയെയും തഴുകിത്തലോടി തരൂരിന്റെ വിജയാശംസകള്‍: കോണ്‍ഗ്രസ് ക്യാമ്പില്‍ തരൂരിനെതിരെ കലാപക്കൊടി

      തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി ചരിത്രം കുറിച്ച് പിടിച്ചെടുത്തപ്പോള്‍ ശശി തരൂര്‍ എംപി നടത്തിയ വിജയാശംസകള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ തരൂരിനെതിരെ കലാപക്കൊടിയുയര്‍ത്തി. വാശിയേറിയ തെരഞ്ഞെടുപ്പില്‍ കേരളമാകെ യുഡിഎഫും പ്രത്യേകിച്ച് കോണ്‍ഗ്രസും നേടിയ മഹാവിജയത്തിന്റെ തിളക്കം നഷ്ടമാക്കുന്നതാണ് തരൂരിന്റെ ബിജെപി സ്തുതിയെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു. ഒരു കൈകൊണ്ട് കോണ്‍ഗ്രസിനേയും മറുകൈകൊണ്ട് ബിജെപിയേയും തഴുകുന്ന ഏര്‍പ്പാട് തരൂര്‍ ഇനിയെങ്കിലും നിര്‍ത്തണമെന്ന ആവശ്യം കോണ്‍ഗ്രസിനകത്ത് ശക്തമായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി ആരോപിച്ചിട്ടും ശാസിച്ചിട്ടും തരൂര്‍ മോദി സ്തുതിയും ബിജെപി സ്തുതിയും തുടരുമ്പോള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ കെപിസിസി നേതൃത്വം തരൂരുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് അനന്തപുരിയില്‍ നിന്നുള്ള സൂചന. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാനാണ് നീക്കം. ഇനിയും തരൂരിനെ കയറൂരി വിടുന്നത് നല്ലതല്ലെന്ന് പരക്കെ കോണ്‍ഗ്രസില്‍ അഭിപ്രായം വന്നിട്ടുണ്ട്.   തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നായിരുന്നു തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിച്ചെടുത്തതിനു പിന്നാലെ ശശി തരൂരിന്റെ വിജയാശംസ. യുഡിഎഫ് വിജയം മാറ്റത്തിന്റെ…

    Read More »
  • കണ്ണൂരില്‍ സംഘര്‍ഷം; യുഡിഎഫ് പ്രകടനത്തിനു നേരെ ആക്രമണം; വീട്ടില്‍ കയറിയും അക്രമിച്ചു; കണ്ണൂരില്‍ പോലീസ് സുരക്ഷ ശക്തമാക്കി; പോലീസ് വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു; കോട്ടയത്ത് സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു;

      കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കണ്ണൂരില്‍ വ്യാപക സംഘര്‍ഷം. യുഡിഎഫിന്റെ പ്രകടനങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സിപിഎമ്മാണ് ആക്രമണം നടത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു. വീട്ടില്‍ കയറിയും ആക്രമിച്ചെന്ന് ആരോപണം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. പാനൂരില്‍ വീടുകളില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ കൊണ്ട് ആക്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. വാളുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്‌ഫോടക വസ്തുക്കളും എറിഞ്ഞു. സിപിഎം പാര്‍ട്ടി കൊടികൊണ്ട് മുഖംമൂടിയാണ് അക്രമി സംഘം എത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. 25 വര്‍ഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിന്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയില്‍ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകര്‍ തിരിഞ്ഞോടിയതോടെ സിപിഎം പ്രവര്‍ത്തകരെത്തി ജനക്കൂട്ടത്തിന് നേരെ സ്‌ഫോടക വസ്തു…

    Read More »
Back to top button
error: