NEWS
-
പണം വാങ്ങി ദർശനം തരപ്പെടുത്തും, അരി വഞ്ചിയിൽ നിർബന്ധിച്ച് പണം ഇടീക്കും…. അടൂർ ചൂരക്കോട് സ്വദേശി 1,38,000, വിതുര തൊളിക്കോട് സ്വദേശി 1,07,45… എന്നിങ്ങനെ 50 ഓളം പേർന്ന് തട്ടിയത് അരക്കോടിയോളം രൂപ, തട്ടിപ്പ് നടന്നത് സന്നിധാനത്തെ പോസ്റ്റോഫീസ് വഴിയും രണ്ട് ബാങ്കുകൾ വഴിയും, ബന്ധുക്കൾക്ക് അയച്ചത് മഞ്ഞളും കുങ്കുമവും കലർന്ന നോട്ടുകളെന്ന് പോസ്റ്റോഫിസ് ജീവനക്കാർ
പത്തനംതിട്ട: ശബരിമലയിൽ ദിവസവേതനക്കാരിൽ ചിലർ ഭക്തരെ കബളിപ്പിച്ചും കാണിക്കവഞ്ചിയിൽ കയ്യിട്ടും കവർന്നത് അരക്കോടിയോളം രൂപയെന്ന് സൂചന. 50-ഓളം പേർ ചുരുങ്ങിയത് ഒരുലക്ഷം രൂപ വീതം തട്ടിയിട്ടുണ്ടെന്നാണ് ഇപ്പോൾ വിവരം. കഴിഞ്ഞ മണ്ഡല -മകരവിളക്ക് കാലത്താണ് ഈ തട്ടിപ്പ് നടന്നത്. പ്രതികൾ സന്നിധാനത്തെ പോസ്റ്റോഫീസ് വഴിയും രണ്ട് ബാങ്കുകൾ വഴിയുമാണ് ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് പണമയച്ചതെന്നാണ് റിപ്പോർട്ട് ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി. ബിജുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. 2025 നവംബർ 17-നും ഡിസംബർ 31-നും ഇടയ്ക്ക് 6000 രൂപ വരെയുള്ള തുകകളായി പലദിവസങ്ങളിൽ അയച്ചതായി കണ്ടെത്തി. മഞ്ഞളും ഭസ്മവും കുങ്കുമവും കലർന്ന നോട്ടുകൾ ചിലർ അയക്കുന്നതായി സന്നിധാനത്തെ പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് എക്സിക്യൂട്ടീവ് ഓഫീസർക്ക് വിവരം നൽകിയത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ 14.08 ലക്ഷം രൂപയാണ് സന്നിധാനത്തെ പോസ്റ്റോഫീസ്…
Read More » -
യുദ്ധത്തിനു മുൻപ് ഇറാന്റെ കൈവശമുണ്ടായിരുന്നത് 400 കിലോഗ്രാമിലധികം ഉയർന്ന സമ്പുഷ്ടതയുള്ള യൂറേനിയം, ഏതുനിമിഷവും ഇറാന് ബോംബ് നിർമിക്കാം- യുഎസ്!! അമേരിക്ക ഉപരോധം പൂർണമായി നീക്കിയാൽ 60% യൂറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാൻ ഇറാൻ തയ്യാർ- ആണവ മേധാവി
ടെഹ്റാൻ: അമേരിക്ക ഇറാനെതിരെ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും പൂർണമായി പിൻവലിച്ചാൽ, 60 ശതമാനം വരെ സമ്പുഷ്ടമാക്കിയ യൂറേനിയം സംഭാരം ദ്രവീകരിക്കാൻ തയ്യാറാണെന്ന് ഇറാന്റെ ആണവോർജ്ജ സംഘടന (AEOI) മേധാവി മുഹമ്മദ് എസ്ലാമി അറിയിച്ചു. തിങ്കളാഴ്ച നൽകിയ പ്രതികരണത്തിൽ ഇക്കാര്യം വ്യക്തമാക്കിയതായാണ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർണ റിപ്പോർട്ട് ചെയ്തത്. 60 ശതമാനം സമ്പുഷ്ടമാക്കിയ യൂറേനിയം ദ്രവീകരിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഉപരോധങ്ങൾ മുഴുവൻ നീക്കുമോയെന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനം എന്ന നിലപാട് എസ്ലാമി അറിയിച്ചത്. ദ്രവീകരണം എന്നത് മറ്റ് വസ്തുക്കളുമായി കലർത്തി യൂറേനിയത്തിന്റെ സമ്പുഷ്ടതയുടെ തോത് കുറയ്ക്കുന്ന പ്രക്രിയയാണ്. എഎഫ്പി റിപ്പോർട്ടിനുസരിച്ച്, കഴിഞ്ഞ വർഷം ജൂണിൽ യുഎസും ഇസ്രായേലും ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിന് മുമ്പ്, 2015-ൽ ലോക ശക്തികളുമായി ഒപ്പുവെച്ച ആണവ കരാറിൽ അനുവദിച്ചിരുന്ന 3.67 ശതമാനം പരിധിയെ മറികടന്ന് ഇറാൻ 60 ശതമാനം വരെ യൂറേനിയം സമ്പുഷ്ടീകരണം നടത്തിയിരുന്നു. ഈ കരാർ പിന്നീട് പ്രാബല്യം നഷ്ടപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങൾ,…
Read More » -
യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പിൽപ്പെട്ടു, നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ കൂടുതൽ, കൂടുതൽ പണം ആപ്പിലൂടെ ആവശ്യപ്പെട്ടുതുടങ്ങി മൂന്നാഴ്ച്ചയ്ക്കുള്ളിൽ റിട്ട. ബിഎസ്എൻഎൽ ജീവനക്കാരന് നഷ്ടമായത് മൂന്ന് കോടി… മനോവിഷമത്തിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
തൃപ്പൂണിത്തുറ: വ്യാജ ഓൺലൈൻ ട്രേഡിങ് ആപ്പിന്റെ ചതിയിൽപ്പെട്ട് കോടികൾ നഷ്ടമായ റിട്ട.ബി.എസ്.എൻ.എൽ ജീവനക്കാരൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. കോട്ടയം പാലൂർപടി മേക്കാട്ട് മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ 4.45നും 5.15നുമിടയിൽ കടന്നുപോയ ട്രെയിൻ തട്ടുകയായിരുന്നുവെന്നാണ് വിവരം. ഒന്നര വർഷമായി എരൂർ വെണ്ട്രപ്പിള്ളി അപ്പാർട്ട്മെൻ്റിൽ മകളോടും മരുമകനോടുമൊപ്പമായിരുന്നു താമസം. അതേസമയം ഒരു വർഷം മുൻപാണ് വ്യാജ ട്രേഡിങ്ങിൽപ്പെട്ട് 3 കോടി രൂപയോളം രാജൻ നമ്പൂതിരിക്ക് നഷ്ടമായത്. യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ് എന്ന വ്യാജ ആപ്പാണ് വില്ലനായത്. ട്രേഡിങിനായി നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ കൂടുതൽ, കൂടുതൽ പണം ആപ്പിലൂടെ ആവശ്യപ്പെട്ടാണ് തട്ടിയെടുത്തത്. മൂന്നാഴ്ച്ചയ്ക്കുള്ളിലായി മൂന്ന് കോടി രൂപ തട്ടിപ്പുസംഘം കൈക്കലാക്കി. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച് സൈബർ പോലീസിൽ രാജൻ നമ്പൂതിരി നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.…
Read More » -
കേന്ദ്ര ബജറ്റിനേക്കാള്‍ സൂപ്പര്‍ സംസ്ഥാന ബജറ്റ്; പക്ഷേ മുഖ്യമന്ത്രിയുടെ പ്രകടനം മോശം, സര്‍ക്കാര്‍ തുടരുന്നതില്‍ താത്പര്യവുമില്ല! മൂവായിരം പേരെ വച്ചുള്ള മനോരമയുടെ വോട്ട് സര്‍വേ; രണ്ടുമാസം കൊണ്ട് ജനസമ്മിതി കുത്തനെ ഇടിഞ്ഞെന്നും കണ്ടെത്തല്‍
കൊച്ചി: മനോരമ-സീ വോട്ടര്‍ വീക്ലി സര്‍വേ പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാര്‍ മാറുമോയെന്നതില്‍ ചര്‍ച്ചകള്‍ സജീവം. മുഖ്യന്ത്രി പിണറായി വിജയന്റെ പ്രകടം, കേരള ബജറ്റോ കേന്ദ്ര ബജറ്റോ നല്ലത് എന്നിങ്ങനെയുള്ള പ്രാഥമിക ചോദ്യങ്ങളുടെ സര്‍വേയാണ് ഇപ്പോള്‍ പുറത്തുവന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ പ്രകടനം നല്ലതാണെന്ന് പറയുന്നത് 27 ശതമാനം പേരാണ്. ഡിസംബറില്‍ നടത്തിയ സര്‍വേയില്‍ പിണറായിയുടെ റേറ്റിങ് 29.1 ആയിരുന്നു. ജനുവരിയില്‍ 27.1 ആയി കുറഞ്ഞു. കഴിഞ്ഞയാഴ്ച അത് നേരിയ തോതില്‍ വീണ്ടും കുറഞ്ഞു. 27 ശതമാനം. മുഖ്യമന്ത്രിയുടേത് ശരാശരി പ്രകടനമാണെന്ന് കരുതുന്നവര്‍ 16.2 ശതമാനമാണ്. 3.7 ശതമാനം പേര് അഭിപ്രമായമില്ല എന്നും പറഞ്ഞെന്നാണു റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം അഭിപ്രായപ്പെട്ടത്. 53.1 ശതമാനം. ഡിസംബറില്‍ ഇവരുടെ സംഖ്യ 45 ശതമാനമായിരുന്നു. ജനുവരിയില്‍ അത് 49 ആയി ഉയര്‍ന്നു. ഇപ്പോള്‍ അത് വീണ്ടും കുറഞ്ഞ് 53 ശതമാനത്തിന് മുകളിലെത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18…
Read More » -
വിനീഷയെ അടിച്ച് വീഴ്ത്തി, പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തി, ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചു വീഴ്ത്തി…. ചേന്ദമംഗലം കൂട്ടക്കൊല കേസ് പ്രതി ഋതു ജയന് ജാമ്യം, സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരൻ, രാത്രികാലങ്ങളിൽ സ്ത്രീകളെ ജനലിൽ കൂടി വിളിച്ചു ശല്യം ചെയ്യുമെന്ന് നാട്ടുകാർ
കൊച്ചി: നാടിനെയൊട്ടാകെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതു ജയന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. 2025 ജനുവരി 16നായിരുന്നു ചേന്ദമംഗലം കൂട്ടക്കൊല അരങ്ങേറിയത്. മുൻവൈരാഗ്യത്തിന്റെ പേരിൽ പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെപ്പറ്റി വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു പോലീസിനോട് പറഞ്ഞത്. ജിതിനെ ഋതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറത്തിറങ്ങിവന്നത്. ഇതോടെ വിനീഷയെ അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. ഇയാളുടെ ആക്രമണത്തിൽ ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജിതിന് അധുപത്രി വിടാനായത്. കൊലപാതകത്തിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ ജോലി…
Read More » -
കാസർകോടൻ ഭാഷകളിൽ പാചക, യാത്രവീഡിയോകളിലൂടെ പ്രശസ്തയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നാ പാപ്പു ആത്മഹത്യ ചെയ്ത നിലയിൽ, വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ, മരണത്തിനു പിന്നിൽ കുടുംബ പ്രശ്നം?
കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ വാടക മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവിനെയാണ് കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുറച്ചു നാളായി ചിന്നു ഇവിടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള യുവതി കാസർകോട് ഭാഷയിലാണ് വീഡിയോകൾ അവതരിപ്പിച്ചിരുന്നത്. കൂടുതലും പാചക, യാത്രാ വീഡിയോകളാണ് സമൂഹമാധ്യമങ്ങളൂടെ അവതരിപ്പിച്ചിരുന്നത്. പ്രമോഷൻ വീഡിയോകളും ചെയ്തിരുന്നു. അതേസമയം വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസ് നടന്നുവരികയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് വിദ്യാനഗർ പോലീസ് അറിയിച്ചു.
Read More » -
ഗണേഷിന് ഉമ്മൻചാണ്ടിയോട് പക, സോളാർ കേസിൽ ആരോപണങ്ങളടങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നു, താൻ കണ്ടതാണ്, കത്തിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല, ആ പേര് പിന്നീട് കൂട്ടിച്ചേർത്തത്, ഉമ്മൻചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കിൽ ഗണേഷ് ജയിലിൽ പോയേനെ- ബാലകൃഷ്ണപ്പിള്ളയുടെ മകൾ
കൊല്ലം: സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്നും ആദ്യം ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേർത്തതാണെന്നും ആർ. ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ്. ആ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടിൽ തനിക്ക് ഖേദമുണ്ടെന്നും അവർ പറഞ്ഞു. ആദ്യഭാര്യ നൽകിയ ഗാർഹികപീഡന പരാതിയിൽ ഉമ്മൻചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കിൽ ഗണേഷ് കുമാറിന് അന്ന് ജയിലിൽ പോകേണ്ടിവരുമായിരുന്നു. ജയിലിൽ പോയാരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഇപ്പോൾ മന്ത്രിപദത്തിലെത്താനോ ഗണേഷിനു കഴിയുമായിരുന്നില്ല. എന്നാൽ പിന്നീട് മന്ത്രിസ്ഥാനം തിരികെ നൽകാത്തത് ഗണേഷിന് ഉമ്മൻചാണ്ടിയോടുള്ള പകയ്ക്ക് ഇടയാക്കി. സോളാർ കേസിൽ ആരോപണങ്ങളടങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നു. അത് താൻ കണ്ടതാണ്. ആ കത്തിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് പരാമർശമൊന്നും ഉണ്ടായിരുന്നില്ല. ആ പേര് പിന്നീട് കൂട്ടിച്ചേർത്തതാണ്. സോളാർ കേസുമായും കത്തുമായും ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെന്നും ഉഷ വെളിപ്പെടുത്തി. ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ്കുമാർ ഗൂഢാലോചന നടത്തിയെന്ന ആരോപണം വീണ്ടുമുയരുന്ന പശ്ചാത്തലത്തിലാണ് സഹോദരി ഉഷാ മോഹൻദാസിന്റെ സുപ്രധാന വെളിപ്പെടുത്തൽ. സോളാർ കേസുമായും കത്തുമായും ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ കുടുംബത്തിന്…
Read More » -
ജോസ് കെ മാണി യുഡിഎഫ് നേതാക്കളെ കണ്ടു… കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല, കുരിശ് പള്ളി മാതാവിന്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും.. .പാലായിൽ ജയിക്കാമെന്ന് ജോസ് കെ മാണി സ്വപ്നം പോലും കാണേണ്ട… വെല്ലുവിളിച്ച് കാപ്പൻ
കോട്ടയം: യുഡിഎഫിലേക്കില്ലെന്നു ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടെ യുഎഡിഎഫിലേക്കു തിരികെ കേറാനായി ജോസ് കെ. മാണി കോൺഗ്രസ് നേതാക്കളെ കണ്ടതായി പാലാ എംഎൽഎ മാണി സി. കാപ്പൻ. താൻ പറഞ്ഞത് നിഷേധിക്കാൻ ജോസ് കെ മാണിയെ മാണി സി കാപ്പൻ വെല്ലുവിളിക്കുകയും ചെയ്തു. ‘കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല. കുരിശ് പള്ളി മാതാവിന്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും’ എന്നും കാപ്പൻ പറഞ്ഞു. അതുപോലെ തനിക്കെതിരെ ജോസ് കെ മാണി ഉയർത്തിയ ആരോപണങ്ങൾക്കും അദ്ദേഹം ചുട്ട മറുപടി നൽകി. പാലായിൽ തനിക്കെതിരെ മത്സരിച്ചാൽ വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന ഭയമാണ് ജോസ് കെ മാണിയുടെ ആരോപണങ്ങൾക്ക് കാരണം. പാലായിലെ പദ്ധതികൾ എങ്ങനെയാണ് മുടക്കിയത് എന്നാണ് ജോസ് കെ മാണി വാർത്താസമ്മേളനത്തിലൂടെ പറഞ്ഞത്. പദ്ധതികൾക്ക് അദ്ദേഹം വിഘാതം സൃഷ്ടിക്കുന്നു. പാലായുടെ വികസനത്തിനായി മാണി സി. കാപ്പൻ ഒന്നും ചെയ്തിട്ടില്ലെന്നും, ജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു പ്രാദേശിക പദ്ധതി…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല- നിലപാട് വ്യക്തമാക്കി ആർ ശ്രീലേഖ!! പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഡൽഹിക്ക് പോകുന്നില്ല…ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ല, വീട്ടിൽ പ്രായമായ അമ്മയുണ്ട്, ഒപ്പം കൗൺസിലറുടെ ജോലികളുമുണ്ട്…പണം അനാവശ്യമായി പാർട്ടി ചെലവാക്കേണ്ട എന്നുകരുതി നിരസിച്ചു…
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്നും മാറിനിൽക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. അതുപോലെ നിയമസഭാ ഇലക്ഷന് നിൽക്കുന്നില്ലെന്ന കാര്യവും ആർ ശ്രീലേഖ വ്യക്തമാക്കി. ” 14 പേരടങ്ങിയ സംഘമാണ് പോകാൻ തീരുമാനിച്ചത്. ഓരോ സ്ഥലങ്ങളിലും സ്വീകരണമേറ്റുവാങ്ങി അഞ്ചാം ദിവസം ഡൽഹിയിലെത്തും, അതായിരുന്നു തീരുമാനം. തനിക്ക് വീട്ടിൽ 94 വയസായ അമ്മയുണ്ട്, വീട്ടിലെ കാര്യങ്ങൾ നോക്കണം, കടയിൽ പോകണം, ഒപ്പം കൗൺസിലറുടെ ജോലികളുമുണ്ട്. അതുകൊണ്ട് 5 ദിവസം മാറി നിൽക്കാനാവില്ല. ഈ പ്രായത്തിൽ ട്രെയിൻ യാത്ര പറ്റില്ലെന്ന് അറിയിച്ചപ്പോൾ പകരം വിമാന യാത്ര പാർട്ടി നിർദേശിച്ചു. എന്നാൽ പണം അനാവശ്യമായി പാർട്ടി ചെലവാക്കേണ്ട എന്നുകരുതി നിരസിച്ചു.” ശ്രീലേഖ പറഞ്ഞു. അതേസമയം ട്രെയിൻ യാത്രയ്ക്ക് എത്താതിരുന്നത് നീരസം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന റിപ്പോർട്ടുകൾ ശ്രീലേഖ തള്ളി. പൈസ…
Read More »
