NEWS
-
മിഡിൽ ഈസ്റ്റിനു പുറത്തേക്ക് ഇറാന്റെ ആദ്യത്തെ ആക്രമണം!! ഇറാനിൽ നിന്ന് ഏകദേശം 3,795 കി,മീ അകലെയുള്ള ഡിയേഗോ ഗാർസിയ ലക്ഷ്യമിട്ട് തൊടുത്തുവിട്ടത് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ… ഒന്ന് യാത്രമധ്യേ തകരാറിലായി, രണ്ടാമത്തെ യുഎസ് SM-3 ഇൻ്റർസെപ്റ്റർ ഉപയോഗിച്ച് തകർത്തു
ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിലെ സുപ്രധാനമായ സൈനിക താവളമായ ഡീഗോ ഗാർസിയയെ ലക്ഷ്യമാക്കി ഇറാൻ രണ്ട് മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഈ വിവരം പുറത്തുവിട്ടത്. മിഡിൽ ഈസ്റ്റ് മേഖലയ്ക്ക് പുറത്തേക്കുള്ള ഇറാൻ്റെ ആദ്യത്തെ ആക്രമണ ശ്രമമായതിനാൽ ഇത് വലിയ സംഘർഷ സാധ്യതയാണ് ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കൻ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, രണ്ടു മിസൈലുകളും ലക്ഷ്യത്തിലെത്തിയില്ല. ഒന്നാമത്തെ മിസൈൽ വഴിമധ്യേ തകരാറിലായപ്പോൾ, രണ്ടാമത്തേത് അമേരിക്കൻ യുദ്ധക്കപ്പൽ പ്രയോഗിച്ച SM-3 ഇൻ്റർസെപ്റ്റർ ഉപയോഗിച്ച് തകർത്തുവെന്നാണ് സൂചന. എന്നാൽ അതിനെ പൂർണമായി നശിപ്പിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ഈ ആക്രമണശ്രമം ഇറാൻ്റെ സൈനിക ശേഷിയെക്കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തുന്നു. ഇസ്രയേലും യുഎസും ഇറാന്റെ ആയുധശേഖരം തകർത്തുവെന്ന് പലപ്പോഴും മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തുമ്പോഴും ഇറാനിൽ നിന്ന് ഏകദേശം 3,795 കിലോമീറ്റർ അകലെയുള്ള ഡിയേഗോ ഗാർസിയയെ ലക്ഷ്യമിട്ടത്, അവരുടെ മിസൈൽ ശേഷി പറഞ്ഞതിലധികമാകാമെന്ന സൂചനയാണ് നൽകുന്നത്. മുൻപ് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഇറാൻ തൻ്റെ മിസൈൽ പരിധി 2,000…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ 10 പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിലുണ്ട്!! ഒന്നാം പരാതിക്കാരി സുപ്രിംകോടതിയിൽ, ഹർജി പരിഗണിക്കുക ബുധനാഴ്ച
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പരാതിക്കാരി നൽകിയ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സുപ്രീം കോടതി ഹർജി ലിസ്റ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയുടെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുദ്ര വെച്ച കവറിൽ ചില രേഖകൾ കോടതിക്ക് കൈമാറിയത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിൽ ഉണ്ടെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.
Read More » -
ചെറിയ ആശ്വാസം! ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം
വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് താത്കാലികമായി നീക്കി. മാർച്ച് 20-ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാൻ ക്രൂഡ് ഓയിൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ വിതരണത്തിനും വിൽപനയ്ക്കും അനുമതിയുണ്ട്. ഏപ്രിൽ 19 വരെ ഈ അനുമതി നിലനിൽക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിവരുന്ന യുദ്ധത്തെ തുടർന്ന് നിലനിൽക്കുന്ന എണ്ണ വിതരണ പ്രതിസന്ധി പരിഹരിക്കുകയും വിപണി സ്ഥിരത ഉറപ്പുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വിശദീകരിച്ചു. ഈ ഇളവ് ക്യൂബ, ഉത്തര കൊറിയ, യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന് ബാധകമായിരിക്കില്ല. വിദേശ ആസ്തി നിയന്ത്രണ ഓഫീസിന്റെ (Office of Foreign Assets Control) ഈ നീക്കം, റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധം ഭാഗികമായി നീക്കിയതിന് സമാനമാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധവും പശ്ചിമേഷ്യയിലെ ഊർജമേഖല ലക്ഷ്യമാക്കി നടത്തിയ നിരവധി ആക്രമണങ്ങളും കാരണം ആഗോള വിപണിയിൽ ക്രൂഡ്…
Read More » -
എപ്പോള്‍ ഇറാന്‍ യുദ്ധം അവസാനിക്കും? ചോരക്കളിക്ക് ഒരുമാസം തികയുമ്പോള്‍ നിര്‍ണായകമാകുന്ന നാല് ചോദ്യങ്ങള്‍; അമേരിക്കയ്ക്കും ഇസ്രയേലിനും വ്യത്യസ്ത ലക്ഷ്യങ്ങള്‍; വിജയം പ്രഖ്യാപിച്ച് ട്രംപിനു പിന്‍മാറാനാകില്ല
ദുബായ്: ഇറാന്‍ യുദ്ധം ആരംഭിച്ച് ഏകദേശം ഒരു മാസമാകുമ്പോള്‍ പുറത്തുവരുന്നത് സംഘര്‍ഷം വ്യാപിക്കാനുള്ള സൂചനകള്‍. ഇറാനിലെ നേതൃത്വത്തിലുണ്ടാകുന്ന വന്‍ മാറ്റമോ ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയോ ചെയ്താല്‍ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്നു കണക്കുകൂട്ടാന്‍ കഴിയും. എന്നാല്‍, യുദ്ധത്തിന്റെ അന്ത്യത്തെക്കുറിച്ച് അമേരിക്കയ്ക്കും ഇസ്രയേലിനും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ കൂടുതല്‍ പ്രതിസന്ധികള്‍ സഹിക്കാന്‍ ഇസ്രയേല്‍ തയാറാണ്. എന്നാല്‍, ‘ഞങ്ങളുടെ ലക്ഷ്യങ്ങള്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ തന്നെയാണ്. ‘അവ എപ്പോള്‍ കൈവരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’ എന്നാണു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ആഴ്ച പറഞ്ഞത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെ രൂപപ്പെടുത്തിയേക്കാവുന്ന നാല് ചോദ്യങ്ങള്‍ 1. ഹോര്‍മുസ് കടലിടുക്കിന് എന്ത് സംഭവിക്കും? യുദ്ധത്തെ സംബന്ധിച്ച നിലവിലെ പ്രധാന ചോദ്യം ഹോര്‍മുസ് കടലിടുക്കിന് എന്ത് സംഭവിക്കുമെന്നതാണ്. പ്രത്യേകിച്ച്, യുദ്ധത്തിന് മുമ്പുണ്ടായിരുന്ന കപ്പല്‍ ഗതാഗതത്തിന്റെ അളവ് എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും എന്നത്. ശത്രുക്കളുടെ കപ്പലുകള്‍ കടന്നുപോകുന്നതിനെ ഇറാന്‍ നിലവില്‍ പ്രതിരോധിക്കുന്നുണ്ട്. മൈനുകള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്…
Read More » -
നാമനിർദ്ദേശ പത്രികാ സമർപ്പണം; തിങ്കഴ്ച അവസാന തീയ്യതി; സ്ഥാനാർത്ഥി പട്ടിക പൂർത്തീകരിക്കാതെ എൽഡിഎഫും എൻഡിഎയും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണം തിങ്കളാഴ്ച അവസാനിക്കും. എന്നാൽ എൽഡിഎഫും എൻഡിഎയും ഇനിയും മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ട പട്ടികയിറക്കാനുണ്ടായ ആവേശവും ഊർജ്ജവുമൊന്നും പിന്നീടങ്ങോട്ട് ഇരുമുന്നണികളിലുമുണ്ടായില്ലെന്നതാണ് വാസ്തവം. അതേ സമയം പ്രാരംഭഘട്ട സ്ഥാഥാനാർത്ഥി പ്രഖ്യാപനത്തിൽ മറ്റ് ഇരുമുന്നണികളെ അപേക്ഷിച്ച് ഇഴഞ്ഞുനീങ്ങിയ യുഡിഎഫ് ഇടയ്ക്കുണ്ടായ ചില കല്ലുകടിയൊക്കെയുണ്ടായെങ്കിലും പിന്നീട് നടന്ന ശീഘ്ര ചർച്ചകൾക്കൊടുവിൽ അന്തിമ പട്ടിക പുറത്തുവിട്ടു. എസ്ഡിഎഫിന് ഇനി തീരുമാനമാകാൻ ബാക്കിയുള്ളത് അഞ്ചുമണ്ഡലങ്ങൾ. തിരുവനന്തപുരത്ത് നടൻ സുധീർ കരമനയെ തീരുമാനിച്ചെങ്കിലും പ്രഖ്യാപനമുണ്ടായിട്ടില്ല. മന്ത്രി വി. അബ്ദുറഹിമാൻ തീരൂരിലേക്ക് മാറിയതോടെ താനൂരിൽ സ്ഥാനാർഥിയില്ലാതായി. മങ്കടയിൽ എം.പി. അലവിയും പിൻമാറിയ മട്ടാണ്. ഐ.എൻ.എലിന് നൽകിയ കാസർകോട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലും പ്രഖ്യാപിച്ചിട്ടില്ല. ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ മുന്നണിയിലും സ്ഥാനാർഥി നിർണയം പൂർത്തിയാകാത്ത സാഹചര്യം. ബി.ജെ.പി. രണ്ട് ഘട്ടങ്ങളിലായി 86 സീറ്റുകളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ബാക്കി സ്ഥാനാർഥിളെ പ്രഖ്യാപിച്ചിട്ടില്ല.
Read More » -
ഇടതു സ്ഥാനാര്‍ഥിക്കായി തെരച്ചില്‍ തുടരുന്നു; രണ്ടിടത്ത് പ്രതിസന്ധി; ഇന്ന് പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിസന്ധി കടുക്കും
തിരുവനന്തപുരവും കാസര്‍കോടും ഉൾപ്പെടെ ഇടതുമുന്നണിയുടെ നാലു സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാവും. ചലച്ചിത്രതാരം സുധീര്‍ കരമനയെ തലസ്ഥാനത്ത് ഇടത് സ്വതന്ത്രനായി ഇറക്കും. ഷാനവാസ് പാദൂര്‍ കാസര്‍കോട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ശേഷിക്കുന്ന രണ്ട് സീറ്റുകളിലാണ് ഇനി സ്ഥാനാര്‍ഥികളെ കിട്ടാനുള്ളത്. താനൂര്‍, വള്ളിക്കുന്ന് സീറ്റുകളിൽ കൂടി സ്‌ഥാനാർഥികളായാൽ പ്രഖ്യാപനം നടത്തും. വി.അബ്ദുറഹിമാന്‍ സ്വയം താനൂരില്‍ നിന്ന് തിരൂരിലേക്ക് മാറിയതോടെയാണ് താനൂരില്‍ പ്രതിസന്ധിയായത്. താനൂരിൽ ഉചിതമായ സ്ഥാനാർഥിക്കായി തിരച്ചില്‍ തുടരുകയാണ്. അബ്ദുറഹിമാന്‍ രണ്ടത്താണി വരുമെന്ന പ്രതീക്ഷയില്‍ നീക്കുപോക്കിനായി ഒഴിച്ചിട്ട മണ്ഡലമായിരുന്നു വള്ളിക്കുന്ന്. മങ്കടയില്‍ എം.പി.അലവിയാണ് സ്ഥാനാര്‍ഥി. പകരം മുസ്‍ലിം ലീഗുകാരനായ കുന്നത്ത് മുഹമ്മദിനെ കൊണ്ടുവരാന്‍ നീക്കമുണ്ട്. ഇന്നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം വന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്കാകും ഇടതുമുന്നണിക്ക് പോകേണ്ടിവരുക. തിങ്കളാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. ഇന്നും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനായില്ലെങ്കില്‍ ഇത് പ്രതിസന്ധിയുണ്ടാക്കും. ഇന്ന് സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിരക്കാണ്. മൂന്ന് മുന്നണികളുടെയും പ്രമുഖര്‍ ഇന്ന് പത്രിക നല്‍കും. തിരുവനന്തപുരത്ത് വി.ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, കെ.മുരളീധരന്‍, …
Read More » -
ഇറാന്റെ ആയുധശേഖരത്തില്‍ ഇനി എത്ര ബാക്കിയുണ്ട്? പ്രതിരോധിക്കുകയെന്നത് എത്രത്തോളം ബുദ്ധിമുട്ടാണ്? മൂന്നാഴ്ച പിന്നിട്ടിട്ടും അയയാതെ ഇറാന്‍; ഗള്‍ഫിലേക്കും ഇസ്രയേലിലേക്കും തുടരെ ആക്രമണം; യുദ്ധ വിദഗ്ധരുടെ കണക്കുകള്‍ പാളിയോ?
ടെഹ്‌റാന്‍: യുദ്ധം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്റെ ആയുധശേഷി ഇല്ലാതാക്കുമെന്ന് ഇസ്രയേലും അമേരിക്കയും പ്രഖ്യപിച്ചെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ആക്രമണങ്ങളില്‍ അയവില്ല. ഗള്‍ഫ് രാജ്യങ്ങളിലെയും പശ്ചിമേഷ്യയിലെയും നിര്‍ണായ ഊര്‍ജ നിലയങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും നേരെ ഇറാനിയന്‍ മിസൈലുകളും ഡ്രോണുകളും ആക്രമണം തുടരുന്നു. ഫെബ്രുവരി 28-ന് സംഘര്‍ഷം ആരംഭിച്ച അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന യുദ്ധലക്ഷ്യം ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഷികളെ നിര്‍വീര്യമാക്കുക എന്നതായിരുന്നു. എന്നാല്‍, അത് ഏറെക്കുറെ പ്രയാസകരമാണ്. കരസേന ഇങ്ങാതെ കാര്യമില്ലെന്നു പറയുന്ന നിലയിലേക്ക് നെതന്യാഹു അടക്കം എത്തിയിരിക്കുന്നു. ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഖരം എത്ര വലുതാണ്? യുഎസ് ഓഫീസ് ഓഫ് ദി ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് പറയുന്നതനുസരിച്ച്, യുദ്ധത്തിന് മുമ്പ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈല്‍ ശേഖരം ഇറാന്റേതായിരുന്നു. ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ നല്‍കുന്ന വിവരമനുസരിച്ച്, ഇസ്രായേലിനെ ആക്രമിക്കാന്‍ ശേഷിയുള്ള 2,000 കിലോമീറ്റര്‍ (1,240 മൈല്‍) വരെ പരിധിയുള്ളതും മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ (10,550 മൈല്‍) വരെ വേഗതയുള്ളതുമായ വിവിധ…
Read More »


