Kerala
-
ഷൈനി, അലീന, ഇവാന മാപ്പ്… മാപ്പ്: കണ്ണീരുകൊണ്ടെഴുതിയ ഒരു കത്ത്
പുലർച്ചെ 4 മണിക്ക് അമ്മ വിളിച്ചപ്പോൾ ഇവാന ഗാഡ നിദ്രയിൽ ആയിരുന്നു. അമ്മ അവളെ കുലുക്കി വിളിച്ചു. എന്തിനെന്ന് അറിയാതെ അവൾ കണ്ണ് തുറന്നു. പരീക്ഷ ഇല്ലല്ലോ എന്ന് അവൾ ഉറക്കച്ചടവിലും ഓർത്തു… “നമുക്ക് പള്ളിയിൽ പോകാം. പ്രാർത്ഥിക്കണം:.” ഷൈനി പറഞ്ഞു… ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു, മക്കൾ കാണാതെ തിരിഞ്ഞു നിന്ന് ഷൈനി കണ്ണ് തുടച്ചു. അപ്പോളും ഇവാന അമ്മയോട് കെഞ്ചി: “അമ്മാ ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ, നേരം പുലർന്നിട്ട് പോയാൽ പോരെ നമുക്ക്..?” ഷൈനി പെട്ടെന്ന് പൊട്ടിക്കരഞ്ഞു പോയി. മനസ്സിൽ ഇവാനയോട് മാപ്പിരന്നു: ‘മകളെ മാപ്പ്.. മാപ്പ്.. ഈ അമ്മയോട് മാപ്പ്. ഈ ലോകം എനിക്കോ നിനക്കോ ജീവിക്കാൻ പറ്റുന്നതാണോ? ഞാൻ നിങ്ങളെവിട്ടു തനിച്ചു പോയാൽ നിന്റെ പപ്പയും, മറ്റുള്ളവരും നിങ്ങളെ ജീവിക്കാൻ അനുവദിക്കുമോ? അറിയില്ല, എനിക്ക് ഉറപ്പില്ല മക്കളെ, ഞാൻ നിങ്ങളെ വിട്ടു പോയാൽ.. എനിക്ക് അത് ഓർക്കാൻ കൂടി വയ്യ……
Read More » -
ഡ്യൂട്ടി സമയം കഴിഞ്ഞാശാനേ! കോട്ടയത്ത് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയുമായി പോയ ആംബുലന്‍സ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയി
കോട്ടയം: ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ്, പാമ്പുകടിയേറ്റ എട്ടുവയസ്സുകാരനുമായി പോയ 108 ആംബുലന്‍സിന്റെ ഡ്രൈവര്‍ വാഹനം നടുറോഡില്‍ നിര്‍ത്തി ഇറങ്ങിപ്പോയതായി പരാതി. ഒടുവില്‍ മറ്റൊരു ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടിന് എം.സി റോഡില്‍ മോനിപ്പളളിയിലാണ് സംഭവം. മുളക്കുളം ഗവ. യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി അഭനവിന് വെളളൂരിലെ അമ്മവീട്ടില്‍ വച്ചാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കവെ കാലില്‍ എന്തോ കടിച്ചതായി അമ്മയോട് പറയുകയായിരുന്നു. കാലില്‍ വേദനയും നീരും ഉണ്ടായതോടെ പിറവം താലൂക്കു ആശുപത്രിയില്‍ എത്തിച്ചു. പെട്ടെന്ന് കുട്ടിയുടെ അവസ്ഥ മോശമായി. ഉടന്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഡോക്ടര്‍തന്നെ അവിടെയുണ്ടായിരുന്ന 108 ആംബുലന്‍സ് വിളിച്ച് ഏര്‍പ്പാടാക്കി. ഗുരുതരാവസ്ഥയിലുള്ള കുട്ടിയുമായി പുറപ്പെട്ട് മോനിപ്പള്ളിയില്‍ എത്തിയപ്പോള്‍ ആംബുലന്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി എന്നാണ് പരാതി. ചോദിച്ചപ്പോള്‍, ഡ്യൂട്ടി സമയം കഴിഞ്ഞെന്നും മറ്റൊരു ആംബുലന്‍സില്‍ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകൂ എന്ന മറുപടിയാണ് ഡ്രൈവര്‍ നല്‍കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു…
Read More » -
സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ തുടരും; സംസ്ഥാന സമിതിയില്‍ ബ്രിട്ടാസും മന്ത്രി ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍
കൊല്ലം: പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മുഖംമിനുക്കി സി.പി.എമ്മിന്റെ സംസ്ഥാനസമിതി. സി.പി.എം. സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദന്‍ തന്നെ തുടരും. 89 അംഗ സംസ്ഥാനസമിതിയില്‍ ജോണ്‍ ബ്രിട്ടാസ്, ആര്‍. ബിന്ദു, വി. വസീഫ് എന്നിവരടക്കം 17 പേര്‍ പുതുമുഖങ്ങളാണ്. എസ്. ജയമോഹന്‍ (കൊല്ലം), എം പ്രകാശന്‍ മാസ്റ്റര്‍ (കണ്ണൂര്‍), വി.കെ. സനോജ് (കണ്ണൂര്‍), വി. വസീഫ് (കോഴിക്കോട്), കെ. ശാന്തകുമാരി (പാലക്കാട്), ആര്‍. ബിന്ദു (തൃശ്ശൂര്‍), എം. അനില്‍കുമാര്‍ (എറണാകുളം), കെ. പ്രസാദ് (ആലപ്പുഴ), ബി.ആര്‍. രഘുനാഥ് (കോട്ടയം), ഡി.കെ. മുരളി(തിരുവനന്തപുരം), എം. രാജഗോപാല്‍ (കാസര്‍കോട്), കെ റഫീഖ് (വയനാട്), എം. മെഹബൂബ് (കോഴിക്കോട്), വി.പി. അനില്‍ (മലപ്പുറം), കെ.വി. അബ്ദുള്‍ ഖാദര്‍ (തൃശ്ശൂര്‍), ബിജു കണ്ടക്കൈ (കണ്ണൂര്‍), ജോണ്‍ ബ്രിട്ടാസ് (കണ്ണൂര്‍) എന്നിവരാണ് സംസ്ഥാനസമിതിയിലെത്തിയ പുതുമുഖങ്ങള്‍. സി.പി.എം. സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദന്‍ തന്നെ തുടരും. വിമര്‍ശനശരങ്ങള്‍ പലപ്പോഴും പാര്‍ട്ടി സെക്രട്ടറിക്ക് നേരെ നീണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തുന്നതാണ് സമ്മേളനത്തില്‍ ആദ്യവസാനമുണ്ടായത്.…
Read More » -
താനൂരിലെ പെണ്‍കുട്ടികളെ റഹീം പരിചയപ്പെട്ടത് നാലുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി, യാത്ര പ്ലാന്‍ ചെയ്തത് മൂവരും ചേര്‍ന്ന്
മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി അക്ബര്‍ ഹിമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍,? ഫോണില്‍ പിന്തുടരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് വീട്ടുകാരുടെ കൂടെ വിടണോ മറ്റെവിടെയെങ്കിലും താമസിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. നാലുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടികളുമായി യുവാവ് പരിചയപ്പെടുന്നത്. യാത്ര പോവുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവര്‍ മുംബയിലെത്തിയത്. മൂവരും ചേര്‍ന്നാണ് യാത്ര പ്ലാന്‍ ചെയ്തത്. പൊലീസ് പിന്തുടരുന്നതറിഞ്ഞ് മുംബയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളുമായി പൊലീസ് ഇന്ന് ഉച്ചയോടെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. പൂനയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനില്‍ വച്ചാണ് പെണ്‍കുട്ടികളെ ഇന്നലെ പുലര്‍ച്ചയോടെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ തിരികെ എത്തിക്കാന്‍ താനൂരില്‍ നിന്നുള്ള പൊലീസ് സംഘം പൂനെയിലേക്ക് തിരിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ മുടിവെട്ടാന്‍ കയറിയ…
Read More » -
കൊടുംചൂട് തുടരും, ആറു ജില്ലകളില്‍ താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ചൂട് സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. അതേസമയം കടുത്ത ചൂടിന് ആശ്വാസമായി ഏതാനും ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകലില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
നടൻ സായ് കുമാറും ബിന്ദു പണിക്കരും ഗുരുതരാവസ്ഥയിൽ: എന്താണ് രോഗം…? തുറന്നു പറഞ്ഞ് താരങ്ങൾ
മലയാള സിനിമയിലെ കരുത്തനായ അഭിനേതാവാണ് സായ് കുമാർ, ഭാര്യബിന്ദു പണിക്കരും നടന കലയുടെ കാമ്പറിഞ്ഞ കലാകാരിയാണ്. വർഷങ്ങളായി തങ്ങളെ അലട്ടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് താരങ്ങൾ. കാൽപ്പാദങ്ങളിലെ സ്പർശനശേഷി നഷ്ടപ്പെടുകയും, നടക്കാൻ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചും, കിഡ്‌നിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഇരുവരും വിശദീകരിച്ചു. തങ്ങൾക്ക് ഈ അസുഖം ആരംഭിച്ചത് 6 വർഷം മുമ്പാണെന്നും, പല ഡോക്ടർമാരെ സമീപിച്ചിട്ടും രോഗം എന്തെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്നും സായ് കുമാർ പറഞ്ഞു: ”പലയിടത്തും പലരെയും പോയി കണ്ടു. അപ്പോഴൊന്നും ഇത് എന്താണ് സംഭവമെന്ന് ആരും പറഞ്ഞില്ല. ബ്ലഡിന്റെ റീ സൈക്കിളിംഗ് കുറവാണ് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അതിനൊരു പ്രതിവിധി ഇല്ലേ? അതില്ല. കുറച്ച് ഗുളിക തരും അത് കഴിക്കും. യാതൊരു കുറവുമില്ല. ആന്റിബയോട്ടിക് ആയിരുന്നു അതെല്ലാം. പിന്നീട് ആ ഗുളികകൾ നിർത്തി. വേദനയോട് പൊരുത്തപ്പെട്ടു.” തുടക്കത്തിൽ വേദനയോട് പൊരുത്തപ്പെട്ട് മുന്നോട്ട് പോയെങ്കിലും പിന്നീട് കാര്യങ്ങൾ കൂടുതൽ ഗുരുതരമായി. ”ഞങ്ങൾ കൈപിടിച്ചായിരുന്നു…
Read More » -
താനൂരിൽ നിന്നു നാടുവിട്ട പെണ്‍കുട്ടികൾ നാട്ടിലെത്തി: കുട്ടികളെ കൂട്ടിക്കൊണ്ടുപോയ യുവാവിനെ അറസ്റ്റ് ചെയ്തു
മലപ്പുറത്തെ താനൂരിൽ നിന്ന് നാടുവിട്ടു പോയി പൂനെയിൽ കണ്ടെത്തിയ പെൺകുട്ടികളെ നാട്ടിലെത്തിച്ചു. മാതാപിതാക്കളും ബന്ധുക്കളും ചേർന്നാണ് കുട്ടികളെ സ്വീകരിച്ചത്. കുട്ടികളെ മുംബൈയിലേയ്ക്കു കുട്ടിക്കൊണ്ടു പോയ എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബര്‍ റഹീമിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഇയാളെ ചോദ്യം ചെയ്യാനായി തിരൂരിൽ വച്ച് പൊലീസ് കസ്റ്റടിയിൽ എടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് വൺ വിദ്യാര്‍ത്ഥിനികളെ കാണാതായത്. കുട്ടികള്‍ സ്കൂളിൽ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. തലേദിവസം ഇരുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. . പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകൾ ചുമത്തിയാണ് അക്ബര്‍ റഹീമിനെതിരെ കേസ്…
Read More » -
ബ്ലാക്ക് മെയിലിംഗ്, പണപ്പിരിവ്: മാധ്യമങ്ങളെന്ന മറവിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് സഘങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ
തിരുവനന്തപുരം: കേരളത്തിലെ തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും യൂട്യൂബ് ചാനലുകളും മാധ്യമപ്രവര്‍ത്തനത്തിന്‍റെ മറവില്‍ ബ്ലാക്‌മെയിലിങ്ങും പണപ്പിരിവും നടത്തുന്നുവെന്ന പരാതിയുമായി സംസ്ഥാനത്തെ പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യ രംഗത്ത്. ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ക്ക് പരാതി നൽകി. വ്യാജ മാധ്യമങ്ങള്‍ക്കെതിരെ ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ അന്തസായി പ്രവര്‍ത്തിക്കുന്ന അംഗീകൃത മാധ്യമസ്ഥാപനങ്ങള്‍ക്ക് മാനക്കേടുണ്ടാക്കുന്ന തരത്തിലാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം. സ്വാര്‍ത്ഥ ലാഭത്തിനായി മാധ്യമ ധാര്‍മികതയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെ ഉണ്ടെന്നാണ് സംശയിക്കുന്നത്. മാധ്യമരംഗത്ത് അക്കാദമിക പരിജ്ഞാനമോ പരിചയമോ ഇല്ലാത്ത പലരും വെബ്സൈറ്റ് പോലുമില്ലാതെ ഫേസ്ബുക്ക് പേജിലൂടെയാണ് മാധ്യമങ്ങളെന്ന വ്യാജേന തട്ടിപ്പ്…
Read More » -
യോഗത്തില്‍ യാദൃച്ഛികമായെത്തിയതല്ല, നവീന്‍ബാബുവിനെ അപമാനിക്കാന്‍ ആസൂത്രിതനീക്കം; പി.പി ദിവ്യയ്‌ക്കെതിരേ മൊഴി
തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ ബാബുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയ്ക്കെതിരായ മൊഴിയുള്ളത്. ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് യാദൃച്ഛികമായി വന്നതാണെന്ന വാദങ്ങളെ തള്ളുന്നതാണ് മൊഴികള്‍. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും ദൃശ്യങ്ങള്‍ കൈപ്പറ്റിയതും ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍വിഷന്‍ പ്രതിനിധികള്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മൊഴി നല്‍കി. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. യാത്രയയപ്പ് ആദ്യം തീരുമാനിച്ചത് ഒക്ടോബര്‍ 11-നായിരുന്നു. അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ ചടങ്ങ് മാറ്റി. തന്നെ പി.പി. ദിവ്യ പലതവണ വിളിച്ചെന്നും കളക്ടര്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മുമ്പാകെ മൊഴിനല്‍കി. പി.പി. ദിവ്യയെ സെന്റ് ഓഫിന് ക്ഷണിച്ചതിന്…
Read More » -
കേരളം പൊള്ളുന്നു: കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു, വൈദ്യുതി നിയന്ത്രണം വരും
കാസർകോട്: കയ്യൂരിൽ സൂര്യാതപമേറ്റ് കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിൽ നാടാച്ചേരിയിലെ മടിയൻ കണ്ണനാണ് (92) മരിച്ചത്. വീട്ടിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ന് (ശനി) പകൽ രണ്ടരയോടെയാണ് സംഭവം. ചെറുവത്തൂർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യാതപമേറ്റ പൊള്ളലുമുണ്ട്.ഭാര്യ: വല്ലയിൽ നാരായണി. മക്കൾ: സുകുമാരൻ, രമണി, ഉണ്ണികൃഷ്ണൻ (അസി. ലേബർ ഓഫിസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ജയലക്ഷ്മി, സുജാത, സുകുമാരൻ. സഹോദരി: പരേതയായ മാണി. ചൂട് വർധിക്കുന്നു സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും പ്രായമായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. ചൂടിനെ പ്രതിരോധിക്കാൻദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികൾ.…
Read More »