KeralaNEWS

താനൂരിലെ പെണ്‍കുട്ടികളെ റഹീം പരിചയപ്പെട്ടത് നാലുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി, യാത്ര പ്ലാന്‍ ചെയ്തത് മൂവരും ചേര്‍ന്ന്

മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി അക്ബര്‍ ഹിമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍,? ഫോണില്‍ പിന്തുടരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് വീട്ടുകാരുടെ കൂടെ വിടണോ മറ്റെവിടെയെങ്കിലും താമസിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

നാലുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടികളുമായി യുവാവ് പരിചയപ്പെടുന്നത്. യാത്ര പോവുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവര്‍ മുംബയിലെത്തിയത്. മൂവരും ചേര്‍ന്നാണ് യാത്ര പ്ലാന്‍ ചെയ്തത്. പൊലീസ് പിന്തുടരുന്നതറിഞ്ഞ് മുംബയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളുമായി പൊലീസ് ഇന്ന് ഉച്ചയോടെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്.

Signature-ad

പൂനയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനില്‍ വച്ചാണ് പെണ്‍കുട്ടികളെ ഇന്നലെ പുലര്‍ച്ചയോടെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ തിരികെ എത്തിക്കാന്‍ താനൂരില്‍ നിന്നുള്ള പൊലീസ് സംഘം പൂനെയിലേക്ക് തിരിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ മുടിവെട്ടാന്‍ കയറിയ മുംബയിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

 

Back to top button
error: