Kerala
-
എറണാകുളത്തിനു പുറമേ തൃശൂര്‍ കോര്‍പറേഷനിലും സാമുദായിക സമവാക്യ പ്രതിസന്ധി; ക്രിസ്ത്യാനിയെ മേയറാക്കണമെന്ന് ഒരു വിഭാഗം; നിയമസഭയിലേക്ക് ക്രിസ്ത്യാനിയെ നിര്‍ത്താന്‍ ഹിന്ദുവിനെ മേയറാക്കണമെന്ന് മറ്റൊരു വിഭാഗം; ലാലി ജെയിംസ്, ഡോ. നിജി ജസ്റ്റിന്‍, സുബി ബാബു എന്നിവരുടെ പേരുകള്‍ അവസാന ലാപ്പില്‍; പന്ത് കെപിസിസിയുടെ കോര്‍ട്ടില്‍
തൃശൂര്‍: എറണാകുളം കോര്‍പറേഷനു പിന്നാലെ സാമുദായിക സമവാക്യത്തിലും നേതാക്കളുടെ താത്പര്യങ്ങളിലുംതട്ടി തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തിലും അനിശ്ചിതത്വം. ഏറ്റവും അവസാനം തിങ്കളാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലാലൂരില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച ലാലി ജെയിംസ്, ഗാന്ധിനഗറില്‍നിന്നു വിജയിച്ച സുബി ബാബു എന്നിവരുടെ പേരുകളാണ് ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ സുബി ബാബുവും രണ്ടാം ഘട്ടത്തില്‍ ലാലി ജെയിംസിനെയും പരിഗണിക്കാനായിരുന്നു ധാരണ. ഡിസിസി വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഡോ. നിജി ജസ്റ്റിന്റെ പേരും ഉയര്‍ന്നെങ്കിലും അനുഭവ പരിചയക്കുറവ് പ്രതിസന്ധിയായി. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കു സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍നിന്നു വിജയിച്ച എ. പ്രസാദ്, മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ഡിവിഷനില്‍നിന്നു വിജയിച്ച ബൈജു വര്‍ഗീസ് എന്നിവരുടെ പേരുകളും അവസാന പട്ടികയിലുണ്ട്. ആരെ മേയറാക്കിയാലും തടസമുന്നയിക്കില്ലെന്നു കൗണ്‍സിലര്‍മാര്‍ അറിയിച്ചതോടെ അന്തിമ തീരുമാനമെടുക്കാന്‍ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയാണു പാര്‍ലമെന്ററി പാര്‍ട്ടി യോഗം അവസാനിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്റെ ചുമതലയുണ്ടായിരുന്ന റോജി ജോണ്‍ എംഎല്‍എയുടെ നിര്‍ദേശം അനുസരിച്ച് ലാലിയും നിജി ജസ്റ്റിനും അവസാന…
Read More » -
ലോക്ഭവന്‍ കലണ്ടറില്‍ സവര്‍ക്കറും; സുരേഷ് ഗോപിക്കു നല്‍കി പ്രകാശനം ചെയ്തു ഗവര്‍ണര്‍; ഇഎംഎസ് മുതല്‍ മന്നത്തു പത്ഭനാഭന്‍വരെ ചിത്രങ്ങളില്‍
തിരുവനന്തപുരം: ലോക്ഭവന്‍ പുറത്തിറക്കിയ 2026ലെ കലണ്ടറില്‍ പ്രധാന വ്യക്തികളുടെ ചിത്രങ്ങളുടെ ഒപ്പം വി.ഡി.സവർക്കറുടെ ചിത്രവും. ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവർക്കറുടെ ചിത്രമുള്ളത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ചന്ദ്രശേഖർ ആസാദ്, ഡോ.രാജേന്ദ്രപ്രസാദ് എന്നിവരുടെ ചിത്രവും കലണ്ടറിലുണ്ട്. ഇതാദ്യമായാണ് ലോക്ഭവന്‍ കലണ്ടര്‍ ഇറക്കുന്നത്. കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്കാരികം, ചരിത്രം ഉൾപ്പെടെയുള്ള മേഖലകളിലുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. ഇഎംഎസ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, വിഷ്ണുനാരായണൻ നമ്പൂതിരി, ആറൻമുള പൊന്നമ്മ, ലളിതാംബിക അന്തർജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാർ, ഒ.ചന്തുമേനോൻ, മന്നത്ത് പത്മനാഭൻ, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീർ, ഭരത്ഗോപി, പ്രേംനസീർ അടക്കമുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. സവർക്കറുടെ ചിത്രമുള്ള ഫെബ്രുവരി പേജിലെ പ്രധാന ചിത്രം കെ.ആർ.നാരായണന്റേതാണ്. കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് കൈമാറി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കലണ്ടർ പ്രകാശനം ചെയ്തു. ലോക്ഭവനിലായിരുന്നു ചടങ്ങ്. കലണ്ടര്‍ പ്രകാശനം ചെയ്യുന്ന ചിത്രങ്ങള്‍ ഗവര്‍ണറുടെ ഫെയ്സ്ബുക്ക് പേജിലും പങ്കിട്ടുണ്ട്. സുരേഷ്ഗോപിയും പോസ്റ്റ് പങ്കിട്ടുണ്ട്.
Read More » -
മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ച്; അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസ്; ഭരണം കിട്ടിയപ്പോള്‍ അധികാര സ്ഥാനത്തിനായി വടംവലി; നേതൃത്വത്തില്‍ അടി; മതവും ജാതി സമവാക്യങ്ങളും നുഴഞ്ഞു കയറി കോണ്‍ഗ്രസ്; കേരളത്തിലെ ഏറ്റവും മികച്ച നഗരത്തെ കുട്ടിച്ചോറാക്കുമോ ഇവര്‍?
കൊച്ചി: മേയര്‍ പദവി വി.കെ. മിനിമോളും ഷൈനി മാത്യുവും പങ്കിടുമെന്ന തീരുമാനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസ്. മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ദീപ്തി പ്രതികരിച്ചു. കോര്‍ കമ്മിറ്റി വിളിച്ചില്ല, വോട്ടിങ്ങും നടന്നില്ല. ഒന്നിലധികം ആളുകള്‍ വന്നാല്‍ കെപിസിസിക്ക് വിടണമെന്നായിരുന്നു നിര്‍ദേശമെന്നും ദീപ്തി പറയുന്നു. തിരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കണമെന്ന് പറഞ്ഞിരുന്നു. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ പറഞ്ഞത് അനുസരിച്ചു. തീരുമാനം മാറിയത് എന്തുകൊണ്ട് എന്നറിയില്ല. പ്രതിപക്ഷനേതാവിനോട് പരിഭവവും, പരാതിയുമില്ല. കെപിസിസി നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. പുതിയ മേയര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു. അതേസമയം എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണ് തീരുമാനം എന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്. ജനം ആഗ്രഹിക്കുന്ന ഭരണം നടത്തുമെന്ന് നിയുക്ത മേയര്‍ വി.കെ.മിനിമോളും മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആദ്യ രണ്ടര വര്‍ഷമായിരിക്കും വി.കെ.മിനിമോള്‍ മേയറാകുക. പിന്നീട് ഷൈനി മാത്യു മേയറാകും. ഡപ്യൂട്ടി മേയര്‍പദവിയും…
Read More » -
എട്ട് സൂപ്പര്‍ ഹിറ്റുകള്‍; ഏഴ് ഹിറ്റുകള്‍; നഷ്ടം 360 കോടി; മലയാള സിനിമയുടെ കണക്കുകള്‍ പുറത്ത്; ലോക നമ്പര്‍ വണ്‍; ഹിറ്റുകളുടെ പട്ടികയില്‍ ദിലീപ് ചിത്രവും
കൊച്ചി: 2025ലെ വിജയ ചിത്രങ്ങളുടെ കണക്ക് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. 8 സൂപ്പര്‍ ഹിറ്റുകളും 7 ഹിറ്റുകളും അടക്കം 15 സിനിമകളാണ് ബോക്‌സോഫീസില്‍ തിളങ്ങിയത്. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമായത് 360 കോടിയെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്ത് വിട്ട കണക്കില്‍ പറയുന്നു. ലോക, തുടരും, എമ്പുരാന്‍, ഡിയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂര്‍വം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, രേഖ എന്നീ സിനിമകളാണ് 8 സൂപ്പര്‍ ഹിറ്റുകള്‍. കളങ്കാവല്‍, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിന്‍സ് ആന്‍ഡ് ഫാമിലി, പൊന്മാന്‍, പടക്കളം, ബ്രോമന്‍സ് എന്നിവയാണ് ഈ വര്‍ഷത്തെ 7 ഹിറ്റുകള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ വര്‍ഷം കൂടിയാണ് 2025. കലക്ഷനില്‍ ഒന്നാമത് കല്യാണി പ്രിയദര്‍ശന്‍ ചിത്രം ലോകയാണ്. തുടരും, എമ്പുരാന്‍, ഹൃദയപൂര്‍വം എന്നീ ചിത്രങ്ങളുടെ വിജയത്തോടെ മോഹന്‍ലാലാണ് ബോക്‌സോഫീസ് താരം. അതേ സമയം ഈ വര്‍ഷം റിലീസായത് 184 മലയാള ചിത്രങ്ങളെന്നും അതില്‍ വിജയിച്ചത് 10 ചിത്രങ്ങളെന്നും…
Read More » -
മുല്ലപ്പള്ളി മുന്‍കൂട്ടി കണ്ടു മൂന്നുമുഴം മുന്നേയെറിഞ്ഞു; അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍; അന്‍വറിന് മുല്ലപ്പള്ളിയുടെ നടയടി; അന്‍വര്‍ സംയമനം പാലിക്കണം
കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നും അങ്ങനെയാണ്, എല്ലാം മുന്‍കൂട്ടി കണ്ട്് മൂന്നുമുഴം മുന്നേയെറിയാന്‍ മുല്ലപ്പള്ളി മിടുക്കനാണ്. അധ്യയനവര്‍ഷാരംഭത്തില്‍ നാട്ടിലെ കുട്ടികളെ മുഴുവന്‍ തങ്ങളുടെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സ്‌കൂളുകാര്‍ പാടുപെടും പോലെ ചേരാനും ചാടാനും തയ്യാറായി നില്‍ക്കുന്ന മറ്റു പാര്‍ട്ടിക്കാരെ മുഴുവന്‍ ചേര്‍ത്തുനിര്‍ത്താന്‍ യുഡിഎഫ് തയ്യാറാകുന്നത് കണ്ടിട്ടാണ് മുല്ലപ്പള്ളി ഈ ഒപ്പം നിര്‍ത്തലിനെ വിമര്‍ശിച്ചത്. അതൊരു മുന്നറിയിപ്പും താക്കീതും ഓര്‍മപ്പെടുത്തലുമായിരുന്നു. അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്നും വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞത് കയ്യടി നേടാനല്ല കയ്യിലുള്ളത് യുഡിഎഫിന് പോകാതിരിക്കാനാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണവുമായി ലക്കുംലഗാനുമില്ലാതെയാണ് യുഡിഎഫ് മുന്നോട്ടു പോകുന്നതെന്ന് പലര്‍ക്കും തോന്നിയ ഘട്ടത്തിലാണ് മുല്ലപ്പള്ളിക്ക് ഇങ്ങനെ പറയേണ്ടി വന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസിയുടെ മുന്‍ അധ്യക്ഷനുമായ മുല്ലപ്പള്ളിക്ക് യുഡിഎഫിലേയും കോണ്‍ഗ്രസിലേയും കാര്യങ്ങള്‍ നന്നായി അറിയാവുന്നതുകൊണ്ട് പറയേണ്ട കാര്യങ്ങള്‍ നേരത്തെ തന്നെ പറഞ്ഞുവെച്ചതാണ്. അന്‍വറിനേയും ജാനുവിനേയുമൊക്കെ കൂടെ ചേര്‍ത്ത് യുഡിഎഫ് ജംബോ സംഘടനയായി…
Read More » -
എന്‍ഫോഴ്സ്മെന്‍റ് എക്സ്ചേഞ്ച് ഇന്ത്യന്‍ സംഘം തിരിച്ചെത്തി; വിസ്മയകരമായ രാജ്യാന്തര അനുഭവമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗ്ഗീസ്.
കൊച്ചി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും യു എസും സംയുക്തമായി നടത്തിയ സ്ട്രാറ്റജിക് ട്രേഡ് കണ്‍ട്രോള്‍ അഡ്വാന്‍സ്ഡ് ലൈസന്‍സിങ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ് എക്സ്ചേഞ്ചില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘം തിരിച്ചെത്തി. കേരളത്തില്‍ നിന്ന് യാത്രയില്‍ പങ്കെടുത്ത പ്രതിനിധിയായ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗ്ഗീസ് ഏറെ പ്രാധാന്യമുള്ള യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. വിവിധങ്ങളായ രാഷ്ട്രങ്ങളിലൂടെയുള്ള ഈ യാത്ര വിസ്മയകരമായ രാജ്യാന്തര അനുഭവമായിരിന്നുവെന്ന് അഭിപ്രായപ്പെട്ടു. ലോക രാഷ്ട്രങ്ങളിലൂടെയുള്ള യാത്ര പുതിയ അറിവ് പകരുന്നതായിരുന്നു.കയറ്റുമതി ഇറക്കുമതി രംഗത്തെ സവിശേഷതയാര്‍ന്ന കരാറുകളും മാര്‍ഗ്ഗങ്ങളും പഠിക്കുവാന്‍ കഴിഞ്ഞു. നമ്മുടെ രാജ്യം ഈ മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മറ്റ് രാജ്യങ്ങളുമായി പങ്കുവെച്ചു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രംഗത്ത് നമ്മുടെ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തിയിട്ടുള്ളത്. നമ്മുടെ പ്രവര്‍ത്തന നേട്ടങ്ങളും മികവുകളും മറ്റ് രാജ്യങ്ങളിലെ ഉദ്യാഗസ്ഥ പ്രതിനിധികള്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ പറഞ്ഞത് വളരെ അഭിമാനകരമായി തോന്നുന്നു. റോയി വര്‍ഗ്ഗീസ് സൂചിപ്പിച്ചു. ബ്രസീല്‍, ബെല്‍ജിയം,…
Read More » -
ലക്ഷം ലക്ഷം പിന്നാലെ വേണം ഒരു പവന്‍ പൊന്നുവാങ്ങാന്‍; ഇതാണ് ഗോള്‍ഡന്‍ ഷോക്ക്; ഒരു പവന് ഒരു ലക്ഷം കടന്ന് സ്വര്‍ണവില
തിരുവനന്തപുരം: വിചാരിച്ച പോലെ തന്നെ സംഭവിച്ചു. വിടപറയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ 2025 സ്വര്‍ണലിപികളില്‍ ഇടം പിടിച്ചു. ചരിത്രത്തിലേക്കാണ് 2025 ഡിസംബര്‍ 23 സ്വര്‍ണത്തിളക്കത്തോടെ കയറി നില്‍ക്കുന്നത്. ഇതാദ്യമായി പവന് വില ഒരു ലക്ഷം കടന്നു. ലക്ഷദീപം തെളിഞ്ഞപോലെ ലക്ഷ്വറിയുടെ അവസാന വാക്കാകുന്നു ഇന്നത്തെ സ്വര്‍ണവില!! ഒരുലക്ഷത്തിലധികം രൂപയുമായി പോയാല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാം. പൊന്നിന്റെ വില സര്‍വകാല റെക്കോര്‍ഡിലേക്കാണ് കുതിച്ചുകയറിയത്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്നിപ്പോള്‍ വേണ്ടത് 1,01,600 രൂപയാണ്. പവന്‍ ലക്ഷം തൊട്ടതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 12,700 രൂപ നല്‍കണം. കോവിഡിന്റെ സമയത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. 5 വര്‍ഷത്തിന് ശേഷം വില ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അത്രത്തോളം വലിയ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. ഡിസംബര്‍ 15 നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 99,000 കടന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ…
Read More » -
ഏത് പ്രതിസന്ധിയിലും കെ.കരുണാകരനെ കാത്തുരക്ഷിച്ച ഗുരുവായൂരപ്പന്റെ നാട്ടിലേക്ക് മകന്‍ മുരളീധരന്‍; നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ നിയമസഭ മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാന്‍ മുരളിയെത്തുമെന്ന് സൂചന; ആവേശത്തോടെ മുരളി പക്ഷം; ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രായശ്ചിത്തമായി വന്‍വിജയം നേടിക്കൊടുക്കാനുറച്ച് യുഡിഎഫ്
തൃശൂര്‍: ഏത് പ്രതിസന്ധിയിലും ഏത് ആപത്തിലും കേരളത്തിന്റെ ലീഡര്‍ കെ.കരുണാകരന്‍ ആദ്യം ഓടിയെത്തിയിരുന്നത് സാക്ഷാല്‍ ഗുരുവായൂരപ്പന്റെ സന്നിധിയിലേക്കായിരുന്നു. ഗുരുവാായൂരുമായി കെ.കരുണാകരന് അത്രയും അടുപ്പവും സ്‌നേഹവുമായിരുന്നു. അത് കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ പ്രസിദ്ധവുമാണ്. കരുണാകരന്റെ തട്ടകം തൃശൂര്‍ മാത്രമായിരുന്നില്ല ഗുരുവായൂര്‍ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കരുണാകരന്റെ ആ ഗുരുവായൂരില്‍ നിന്ന് കോണ്‍ഗ്രസില്‍ നിന്ന് ആരു മത്സരിക്കണമെന്ന് ചിന്തിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന പേര് കരുണാകരന്റെ മകന്‍ കെ.മുരളീധരന്റേതാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ നിന്ന് മുരളിയെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നേറ്റ പരാജയത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പു രംഗത്തുനിന്ന് മാറിനില്‍ക്കുകയാണെന്ന് മുരളി പറഞ്ഞിട്ടുണ്ടെങ്കിലും അച്ഛനു പ്രിയപ്പെട്ട നാട്ടിലേക്ക് മത്സരത്തിനിറങ്ങണമെന്ന് അണികളും ആവശ്യപ്പെടുന്നുണ്ട്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തൃശൂര്‍ സീറ്റിലേക്ക് അവസാനനിമിഷമെത്തിയ മുരളിക്ക് സുരേഷ്‌ഗോപിയോട് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതും അതിന്റെ പേരില്‍ മുരളി ഇടഞ്ഞതും അനുയായികള്‍ പ്രതിഷേധവുമായി ദിവസങ്ങളോളം തൃശൂര്‍ ഡിസിസിയില്‍…
Read More » -
ചേര്‍ത്തുപിടിച്ചോളൂ പക്ഷേ വെള്ളാപ്പള്ളിയെ നിലയ്ക്ക് നിര്‍ത്തണം; തദ്ദേശത്തില്‍ വോട്ടു പോയതിന്റെ പ്രധാനകാരണം നേതാക്കളുടെ അമിതമായ നടേശസനേഹമെന്ന് സിപിഎമ്മില്‍ വിമര്‍ശനം; സിപിഎമ്മിനൊപ്പം നിന്ന് എന്തും വിളിച്ചുപറയാമെന്ന അഹങ്കാരമാണ് വെള്ളാപ്പള്ളിക്കെന്നും രൂക്ഷവിമര്‍ശനം; കൂടെ നില്‍ക്കുന്നവരെ നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ഓര്‍മപ്പെടുത്തല്‍
തിരുവനന്തപുരം: എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നവരാണെങ്കിലും അവരെ നിലയ്ക്കു നിര്‍ത്തേണ്ട ഉത്തരവാദിത്വും ബാധ്യതയും മുന്നണിയിലെ പ്രധാന കക്ഷിയെന്ന നിലയില്‍ സിപിഎമ്മിനുണ്ടെന്ന് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി. വെള്ളാപ്പള്ളി നടേശനെ ലക്ഷ്യമിട്ട് പരസ്യമായി തന്നെ തിരുവനന്തപുരം ജില്ലകമ്മിറ്റിയോഗം വിമര്‍ശനമുന്നയിച്ചു. ചേര്‍ത്തുപിടിച്ചോളൂ പക്ഷേ വെള്ളാപ്പള്ളിയെ നിലയ്ക്ക് നിര്‍ത്തണം എന്ന നിര്‍ദ്ദേശമാണ് ജില്ല കമ്മിറ്റിയിലുണ്ടായത്. തദ്ദേശത്തില്‍ വോട്ടു പോയതിന്റെ പ്രധാനകാരണം നേതാക്കളുടെ അമിതമായ നടേശസനേഹമെന്ന് സിപിഎമ്മില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് തലസ്ഥാനത്തെ ജില്ലഘടകം വെള്ളാപ്പള്ളിയെ നിയന്ത്രിക്കാനുള്ള ആവശ്യമുയര്‍ത്തിയത്. സിപിഎമ്മിനൊപ്പം നിന്ന് എന്തും വിളിച്ചുപറയാമെന്ന അഹങ്കാരമാണ് വെള്ളാപ്പള്ളിക്കെന്നും രൂക്ഷവിമര്‍ശനം വന്നു. കൂടെ നില്‍ക്കുന്നവരെ നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന ഓര്‍മപ്പെടുത്തലും ഉണ്ടായി. തദ്ദേശ തെരഞ്ഞടുപ്പില്‍ മുസ്ലിം ന്യൂനപക്ഷ വോട്ട് ചോരാന്‍ പ്രധാന കാരണം നേതാക്കളുടെ വെള്ളാപ്പള്ളി സ്നേഹമാണെന്ന് തുറന്നടിക്കാന്‍ സിപിഎം ജില്ലകമ്മിറ്റി അംഗങ്ങള്‍ മടിച്ചില്ല. എന്നാല്‍ തങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നവരെ എന്തിന് അകറ്റിനിര്‍ത്തണമെന്ന് ചോദ്യവും എതിരുയര്‍ന്നു. ചേര്‍ത്തുനിര്‍ത്തുകയാണെങ്കിലും വിമര്‍ശനത്തിനും തിരുത്തലിനും ആരും അതീതരല്ലെന്ന് തിരിച്ചടിച്ച് വെള്ളാപ്പള്ളിയെ വിമര്‍ശിച്ചവരും വാദിച്ചു. അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി…
Read More » -
മുഖ്യമന്ത്രിക്കുപ്പായം മോഹക്കുപ്പായം; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരാകും മുഖ്യമന്ത്രി; ഉറക്കെയല്ലെങ്കിലും രഹസ്യനീക്കങ്ങള്‍ തകൃതി; മൂന്നുപേരുകള്‍ കോണ്‍ഗ്രസില്‍ അലയടിക്കുന്നു
തിരുവനന്തപുരം; ഇനി കേരളം തങ്ങള്‍ ഭരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടതിനു കൊടുത്ത ഷോക്കിന്റെ തുടര്‍ച്ച നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നവര്‍ തറപ്പിച്ചു പറയുന്നു. അതിനുള്ള പടയൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും പിണറായിയും കൂട്ടരും പടിയിറങ്ങാന്‍ ഒരുങ്ങിക്കോട്ടെയെന്നുമാണ് യുഡിഎഫ് നേതാക്കള്‍ ഇന്നേവരെയില്ലാത്ത വര്‍ധിതവീര്യത്തോടെ പറയുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകും അടുത്ത കേരള മുഖ്യമന്ത്രി എന്ന ചോദ്യവും ഇതോടൊപ്പം യുഡിഎഫില്‍ അലയടിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കുപ്പായം ചേരുന്ന മൂന്നുപേരുടെ പേരുകള്‍ കോണ്‍ഗ്രസിനകത്ത് കാലങ്ങളായി പറഞ്ഞു കേള്‍ക്കുന്നതിന് ഇപ്പോള്‍ ശക്തി കൂടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും രാഷ്ട്രീയ പടനിലം കേരളമാക്കാന്‍ തീരുമാനിച്ചെത്തുന്ന കെ.സി.വേണുഗോപാലിന്റെ പേരും മുഖ്യമന്ത്രി കസേരയിലേക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണത്തില്‍ യുഡിഎഫ് എത്തുകയാണെങ്കില്‍ ഈ മൂവരില്‍ ആര്‍ക്കെങ്കിലുമായിരിക്കും മുഖ്യമന്ത്രി പദമെന്ന കാര്യത്തില്‍ ഏതാണ്ടുറപ്പായിട്ടുണ്ട്. ഇവര്‍ക്ക് മത്സരിച്ചു ജയിക്കാന്‍ ഏറ്റവും സുരക്ഷിത മണ്ഡലം തന്നെ തെരഞ്ഞെടുത്തു നല്‍കും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി.വേണുഗോപാലിനും പ്രതിപക്ഷ…
Read More »