Kerala
-
ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിൽ തട്ടി, 23കാരന് ക്രൂരമർദ്ധനം, പിന്നാലെ മക്കളേയും ബന്ധുക്കളേയും കൂട്ടിയെത്തി നോയൽ പോയയിടങ്ങളിലെല്ലാം പിൻതുടർന്ന് ആക്രമിച്ചു, പ്രാണ രക്ഷാർത്ഥം പുഴയിൽ ചാടിയതോടെ കരയ്ക്ക് കയറാതിരിക്കാൻ തുടരെത്തുടരെ കല്ലെറിഞ്ഞു, വടിവാൾ വീശി!! ചെമ്പ് നോയൽ വധക്കേസിൽ 5 പ്രതികൾക്ക് 7 വർഷം കഠിന തടവ്
കോട്ടയം: ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിലിടിച്ചുവെന്ന കാരണത്താൽ യുവാവിനെ ക്രൂരമായി മർദിച്ചു, അക്രമികളിൽനിന്ന് രക്ഷപ്പെടാനായി പുഴയിൽ ചാടിയ യുവാവിനെ കരയ്ക്കടുക്കാൻ അനുവദിക്കാതെ കൊലപ്പെടുത്തിയെന്ന കേസിൽ, 5 പ്രതികൾക്ക് 7 വർഷം കഠിനതടവ്. ചെമ്പ് സ്വദേശി നോയലിനെ (23) 2012ൽ കൊലപ്പെടുത്തിയ കേസിലാണ് 14 വർഷങ്ങൾക്കിപ്പുറം വിധിവന്നത്. 50,000 രൂപ വീതം പിഴയും പ്രതികൾ അടയ്ക്കണമെന്ന് ജില്ലാ അഡിഷനൽ സെഷൻസ് കോടതി ജഡ്ജി വി.സതീഷ് കുമാർ വിധിച്ചു. പിഴത്തുകയിൽനിന്ന് 2 ലക്ഷം രൂപ നോയലിന്റെ കുടുംബത്തിനും 50,000 രൂപ ഒപ്പം ആക്രമിക്കപ്പെട്ട സഹോദരൻ നോബിളിനും നൽകണമെന്നും ഉത്തരവിൽ പറന്നു. വടക്കേമുറി ഓണാട്ടുത്തറയിൽ ഷമീർ (45), സഹോദരൻ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുൽ അസീസ് (64), വടക്കേമുറി പള്ളത്ത് വീട്ടിൽ സുധീർ സുബി (47), വടക്കേമുറി ഇന്നാംതുരുത്തിൽ വീട്ടിൽ ഷാജി (54) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന മജീദ്, മാത്യു, അനൂപ്, ഷാഹുൽ ഹമീദ് എന്നിവരെ കോടതി വിട്ടയച്ചു. കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കാനും കോടതി…
Read More » -
ക്ഷേത്രങ്ങളിൽ അന്നദാനങ്ങൾ മുടങ്ങുന്നു, മന്ത്രി ഇടപെടണം- ദേവസ്വം ബോർഡ് പ്രസിഡന്റ്… ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് അടുപ്പുകൂട്ടി ആഹാരം പാകം ചെയ്യുക സാധ്യമല്ല…മേരി തോമസ്!! പാചകവാതക പ്രതിസന്ധി ചൂണ്ടിക്കാട്ടിയപ്പോൾ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ- ‘പരിപാവനമായൊരു സന്ദർഭത്തെ ഇത്തരത്തിൽ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല, പൂരം കലക്കിയതുപോലെ ഗ്യാസും കലക്കാൻ ശ്രമമുണ്ടായി’…
തൃശ്ശൂർ: പൂരം പ്രദർശന ഉദ്ഘാടനത്തിനിടെ പാചകവാതകപ്രതിസന്ധിയിൽ വാഗ്വാദം. പശ്ചിമേഷ്യയിൽ ഭീതി പടർത്തുന്ന യുദ്ധഭീകരത അവസാനിപ്പിക്കാൻ പ്രാർഥനയർപ്പിച്ച് പ്രസംഗം അവസാനിപ്പിച്ച ഉദ്ഘാടകൻ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയോട് സാധാരണക്കാർ നേരിടുന്ന പാചകവാതക പ്രതിസന്ധികൾക്ക് പരിഹാരം വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും ജില്ലാപഞ്ചായത്ത് പ്രസിഡന്റും പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടതായിരുന്നു തുടക്കം. ഇരുവരുടെയും പ്രസംഗം അവസാനിച്ചതോടെ മറുപടിയുമായി സുരേഷ്‌ഗോപി വീണ്ടും മൈക്ക് കൈയിലെടുത്തു. പാചകവാതക പ്രതിസന്ധി ക്ഷേത്രങ്ങളിലെ അന്നദാനങ്ങൾക്കും വെല്ലുവിളിയാകുന്നതായും അതിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രികൂടിയായ സുരേഷ്‌ഗോപി പരിഹാരം കാണണമെന്നും മുഖ്യപ്രഭാഷണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ആവശ്യപ്പെട്ടു. പ്രതിസന്ധിമൂലം തൃപ്രയാർ ക്ഷേത്രത്തിൽ ചില ദിവസങ്ങൾ അന്നദാനം മുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു കേട്ടതോടെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് മൈക്ക് കൈയിലെടുത്ത് പാറമേക്കാവ് ക്ഷേത്രാവശ്യങ്ങൾക്ക് 40 പാചകവാതക സിലിൻഡറും പാറമേക്കാവ് ശാന്തിഘട്ടിലെ സംസ്‌കാരച്ചടങ്ങുകൾക്കായി ദിവസേന 10 വീതം സിലിൻഡറും നൽകാൻ കേന്ദ്രമന്ത്രി നേരിട്ട് ഇടപെട്ടതായി അദ്ദേഹം പറഞ്ഞു. കൂടാതെ പൂരം പ്രദർശനത്തിന് വിവിധ…
Read More » -
കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിഞ്ഞു, നാല് മലയാളികൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരുക്ക്
മൈസൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ സ്ലീപ്പർ ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം. മൈസൂരു എക്‌സ്പ്രസ് ഹൈവേയിൽ തിങ്കളാഴ്ച പുലർച്ചെ 4.10 ഓടെ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിലായിരുന്നു അപകടം. ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു. മരിച്ച നാലുപേരും മലയാളികളാണ്. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഷീദ് (45), സക്കീർ (45), മാഹി സ്വദേശി സുൽഫിക്കർ (27) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന കൂടുതൽപ്പേരും മലയാളികളായിരുന്നു. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
Read More » -
തുടര്‍ഭരണമോ തൂക്കുസഭയോ? ചര്‍ച്ചയാകുക വികസനമോ വിവാദങ്ങളോ? ഇതുവരെയുള്ള മാധ്യമ സര്‍വേകളുടെ ഫലം എന്ത്? പ്രചാരണ കോലാഹലങ്ങള്‍ക്കിടെ അടിയൊഴുക്ക് എങ്ങോട്ട്? കേരള രാഷ്ട്രീയം വഴിത്തിരിവില്‍
കൊച്ചി: സംസ്ഥാനത്തു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ ആരു ഭരണത്തിലെത്തുമെന്ന ചര്‍ച്ചകളും സജീവം. വികസന നേട്ടങ്ങള്‍മുതല്‍ വിവാദങ്ങള്‍വരെ എടുത്തു പയറ്റിയാണു മുന്നണികളുടെ വോട്ടു പിടിത്തം. സര്‍വേകളിലെ സൂചകളുമായി മാധ്യമങ്ങളും രംഗത്തുവന്നു. ഏപ്രില്‍ ഒമ്പതിനു വിധിയെഴുതുമ്പോള്‍ വിവാദങ്ങളാണോ വികസനങ്ങളാണോ ജനത്തെ സ്വാധീനിച്ചതെന്ന് അറിയാം. സര്‍വേകള്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പു രീതികളെ അട്ടിമറിച്ചാണ് 2021ല്‍ ഇടതുമുന്നണി തുടര്‍ ഭരണം നേടിയത്. മൂന്നാമതും ജനവിധി തേടാന്‍ ഒരുങ്ങുമ്പോള്‍ കുറച്ചു വിവാദങ്ങള്‍ക്കപ്പുറം കാര്യമാത്ര ഭരണവിരുദ്ധ വികാരമില്ല എന്നതാണു ശ്രദ്ധേയം. ഓരോ അഞ്ചുവര്‍ഷത്തിനിടയിലും മുന്നണികളെ മാറിമാറി തുണച്ച കേരളം, പത്തു വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തിനുശേഷവും ഇടതു മുന്നണിയോടു താത്പര്യക്കുറവു കാട്ടുന്നില്ല എന്നു ചുരുക്കം. സര്‍വേകള്‍ ഇഴകീറി പരിശോധിച്ചാല്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിനാണു മുന്‍തൂക്കം. ‘ഓണ്‍മനോരമ’യുടെ പോള്‍ പ്രകാരം പിണറായി വിജയന്‍ മൂന്നാമതും മുഖ്യമന്ത്രിയാകണമെന്ന് 49.81 % ആളുകള്‍ ആഗ്രഹിക്കുന്നു. ഭരണവിരുദ്ധ വികാരമില്ലെന്നും വികസന പ്രതിച്ഛായ ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിഷ്പക്ഷമെന്നു കരുതാവുന്ന സര്‍വേകളെല്ലാം എല്‍ഡിഎഫിനു മേല്‍ക്കൈ പ്രവചിക്കുന്നു. 2021ല്‍ ഒഴികെ കേരളത്തിലെ…
Read More » -
കൊച്ചിയില്‍ ലത്തീന്‍ അതൃപ്തി; ബിഷപ്പുമായി വി.ഡി. സതീശന്റെ രഹസ്യ കൂടിക്കാഴ്ച; ഷിയാസിനെ നിര്‍ത്തിയതില്‍ പ്രതിഷേധം പുകയുന്നു
കൊച്ചി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലത്തീന്‍ സഭയിലുണ്ടായ പ്രതിഷേധം തണുപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരിട്ടെത്തി. കൊച്ചി ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിലുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതിലാണ് സഭാനേതൃത്വത്തിന് അതൃപ്തിയുള്ളത്. തീരദേശ മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം സഭ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. പ്രത്യേകിച്ച് അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുമ്പോള്‍, കൊച്ചിയില്‍ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ വേണമെന്നതായിരുന്നു താല്പര്യം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ കെ.ജെ. മാക്‌സി ലത്തീന്‍ സമുദായംഗമാണെന്നത് യു.ഡി.എഫിന് വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വോട്ട് ഭിന്നിച്ചു പോകാതിരിക്കാനാണ് സതീശന്റെ അടിയന്തര നീക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമുദായിക നേതാക്കളെ നേരിട്ട് കാണില്ലെന്ന തന്റെ മുന്‍ നിലപാട് മാറ്റിയാണ് വി.ഡി. സതീശന്‍ ബിഷപ്പിനെ കാണാനെത്തിയത്. ഹൈബി ഈഡന്‍ എംപിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൊച്ചി, അരൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ലത്തീന്‍ സമുദായത്തിന്റെ വോട്ടുകള്‍ വിജയപരാജയങ്ങള്‍…
Read More » -
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു, വിവാദ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ ബി. ഗോപാലകൃഷ്ണനെതിരെ കേസ്!! നടപടി രത്തൻ കേൽക്കറുടെ നിർദേശ പ്രകാരം
തൃശൂർ: വിവാദ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ കേസ്. ഗുരുവായൂർ ടെംപിൾ പോലീസാണ് കേസെടുത്തത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണു കേസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കറുടെ നിർദേശ പ്രകാരം ജില്ലാ കലക്ടറാണ് നടപടി എടുത്തത്. സമൂഹമാധ്യമത്തിലൂടെ ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വരണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. ഗുരുവായൂരിൽ 48 ശതമാനത്തോളം ഹിന്ദുക്കളുണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്–വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെപ്പോലും നിയമസഭയിലേക്ക് അയച്ചില്ലെന്നും ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വീഡിയോയിൽ പറഞ്ഞിരുന്നു. അതേസമയം ഗോപാലകൃഷ്ണന്റെ പരാമർശം വിവാദമായതോടെ രത്തൻ യു ഖേൽക്കർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് രത്തൻ ഖേൽക്കർ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ വർഗീയ പരാമർശങ്ങൾ ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശത്തിനെതിരെ എൽഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി…
Read More » -
വിവാദ പരമർശം; ബി ഗോപാലകൃഷ്ണനെതിരെ കോടതിയെ സമീപിക്കാൻ തയ്യാറെടുത്ത് സിപിഎം, കെഎസ്‍യു
തൃശൂർ: വിവാദ പരാമർശം ആവർത്തിച്ച് ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. അരനൂറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും ഹിന്ദുക്കളെ അവഗണിക്കുന്നതിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്നുമാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. വർഗീതയാണ് അതെന്ന് പറഞ്ഞാൽ താൻ കോടതിയിൽ നേരിട്ടോളാം എന്നാണ് ഗോപാലകൃഷ്ണന്‍റെ മറുപടി. പറഞ്ഞതിൽ എന്താണ് തെറ്റെന്നും താൻ അഭിഭാഷകൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും കെഎസ്‍യുവുമാണ് ഗോപാലകൃഷ്ണന്‍റെ വർഗീയ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അതിനിടെ ഇന്നു കാണുന്ന ഗുരുവായൂർ ക്ഷേത്ര നഗരത്തിന്റെ വികാസത്തിൽ യാതൊരു പങ്കും ബി ഗോപാലകൃഷ്ണന്റെ പാർട്ടിക്ക് ഇല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിനെതിരായ നിലപാട് സ്വീകരിച്ച സാമൂഹികമായി ചർച്ച നടത്തിയവരാണ് സംഘപരിവാർ. ആ പാരമ്പര്യമാണ് ഗോപാലകൃഷ്ണന് ഉള്ളത്. ഗുരുവായൂറിന്റെ വികസനത്തിന് പ്രധാന പങ്കുവഹിച്ചത് സെക്യുലർ പാർട്ടികളാണ്. ഗോപാലകൃഷ്ണന്റെ വിഭജന രാഷ്ട്രീയം ജനങ്ങളെ പിരിക്കുന്നതിനു വേണ്ടിയിട്ടുള്ളതാണ്. സുരേഷ് ഗോപി എം പി ആയിട്ട് ഇപ്പോൾ…
Read More » -
എയർ ഇന്ത്യാ വിമാനം എത്തിയില്ല; കരിപ്പൂർ വിമാനത്താവളത്തിൽ കുടുങ്ങി ഉംറ തീർത്ഥാടകർ ഉൾപ്പെടെ നിരവധി യാത്രക്കാർ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി. എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ജിദ്ദയിലേക്ക് പോകേണ്ട യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. അതേസമയം വിമാനം സംബന്ധിച്ച അറിയിപ്പൊന്നും ഇത് വരെ ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പതോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം മറ്റ് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലയെന്നതും എയർ ഇന്ത്യയുടെ അനാസ്ഥയായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
Read More » -
ശമ്പളത്തിനും പെൻഷനും കാശില്ല; വീണ്ടും 3,700 കോടി രൂപ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; ഈ വർഷത്തെ മാത്രം കടം 49,547 കോടി!
തിരുവനന്തപുരം ∙ സംസ്ഥാനം വീണ്ടും 3,700 കോടി രൂപ കടമെടുക്കുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷം മാത്രം കടബാധ്യത 49,547 കോടിയായി ഉയര്‍ന്നു. ലേലം 24 ന് നടക്കും. രണ്ടായിരം കോടി രൂപയാണ് നികുതി വരുമാനത്തിനു പുറമേ പ്രതിമാസം സംസ്ഥാനത്തിന് ആവശ്യമായുള്ളത്. കടമെടുപ്പിലൂടെയാണ് സംസ്ഥാനം ഈ തുക കണ്ടെത്തുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാറായിരിക്കെ കരാറുകാര്‍ക്കും മറ്റുള്ള ഇടപാടുകള്‍ക്കും ബില്ലുകള്‍ മാറി നല്‍കുന്നതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ ചെലവ് കുത്തനെ കൂടും. ഇതിനു പുറമെ പെന്‍ഷനും ശമ്പളവും നല്‍കേണ്ടതുണ്ട്. ഇക്കാരണത്താലാണ് സംസ്ഥാനം വീണ്ടും കടമെടുക്കുന്നത്. ബജറ്റിനു പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുമടക്കമുള്ള അധിക വായ്പയെടുത്തുവെന്നത് ചൂണ്ടിക്കാട്ടി കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.
Read More » -
‘പാലക്കാട് സിപിഎം- ബിജെപി ഡീൽ; ബിജെപിയെ ജയിപ്പിക്കാനായി മനഃപൂർവം നിർത്തിയ സ്ഥാനാർഥിയാണ് സിപിഎമ്മിന്റേത് ‘- വി.ഡി.സതീശൻ
കൊച്ചി: പാലക്കാട് യുഡിഎഫിനെതിരെ വിജയപ്പിക്കാനാകുമെന്ന പ്രതീക്ഷയിൽ സിപിഎം–ബിജെപി ഡീൽ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്. രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്നു സിപിഎം. ഇത്തവണ സിപിഎം പാലക്കാട് ദുർബലനായ സ്ഥാനാർഥിയെ നിർത്തി യുഡിഎഫ് വോട്ടുകൾ വിഭജിക്കാനുള്ള ശ്രമത്തിലാണ്. ബിജെപിയെ ജയിപ്പിക്കാനായി മനഃപൂർവം നിർത്തിയ സ്ഥാനാർഥിയാണ് സിപിഎമ്മിന്റേതെന്നത് വ്യക്തം. വി.ഡി.സതീശൻ പറഞ്ഞു. സിപിഎമ്മും ബിജെപിയുമായുള്ള സീറ്റ് ധാരണയുടെ ഉദാഹരണമായി കൊച്ചിൽ ട്വന്റി 20 മത്സരിക്കുന്ന സീറ്റുകൾ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ട്വന്റി 20 യെ എവിടെയൊക്കെയാണ് ബിജെപി മത്സരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എൻഡിഎയിലെ ദുർബലരായ സ്ഥാനാർഥികള്‍ക്ക് പലയിടത്തും സീറ്റ് നൽകി. ഇതെല്ലാം ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് കൈമാറ്റത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽഗാന്ധിയുടെ കോൺഗ്രസ് ബിജെപിയുടെ ബി ടീം ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി അല്ലാതെ രാജ്യത്ത് മറ്റൊരാളും ഇങ്ങനെ പറയില്ല. തകർന്നു വീഴാത്ത പാലത്തിന്റെ പേരിൽ മുൻ മന്ത്രി…
Read More »