Kerala

    • ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ പൊട്ടിത്തെറി, പിന്നാലെ പുക; പരിഭ്രാന്തരായി യാത്രക്കാര്‍

      ആലപ്പുഴ: ആലപ്പുഴധന്‍-ബാദ് എക്‌സ്പ്രസില്‍നിന്നു പൊട്ടിത്തെറി ശബ്ദവും പിന്നാലെ പുകയും ഉയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരമായി. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് ആലപ്പുഴയില്‍നിന്നു പുറപ്പെട്ട ട്രെയിന്‍ ആറേമുക്കാലോടെ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം. പൊട്ടിത്തെറി ശബ്ദത്തിന് പിന്നാലെ ട്രെയിനിന്റെ പാന്‍ട്രി കാറിന്റെ ഭാഗത്തുനിന്നാണു പുക ഉയര്‍ന്നത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി പരിശോധിച്ചു. ബ്രേക്ക് ബൈന്‍ഡിങ്ങിലെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി. തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

      Read More »
    • സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധം; കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും ബാധകം

      തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധമാക്കി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. ഹെവി വാഹന ഡ്രൈവര്‍മാരുടെ ബ്ലൈന്‍ഡ് സ്പോട്ടുകളില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബ്ലൈന്‍ഡ് സ്പോട്ട് മിററിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) ബോധവത്കരണം നല്‍കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇതേപ്പറ്റി പഠിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

      Read More »
    • രേഖയിലില്ലാത്ത കെട്ടിടങ്ങള്‍ക്ക് പിടിവീഴും! കെട്ടിടങ്ങള്‍ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തും; ഒൗദ്യോഗിക രേഖകളില്‍ ഉള്‍പ്പെടാത്ത കെട്ടിടങ്ങള്‍ക്ക് ഇനി മൂന്നിരട്ടി നികുതി

      തിരുവനന്തപുരം: പഞ്ചായത്ത് പരിധിയില്‍ വിവിധ കാരണങ്ങളാല്‍ ഒൗദ്യോഗിക രേഖകളില്‍ ഉള്‍പ്പെടാത്തതും നികുതി പരിധിയില്‍ വരാത്തതുമായ കെട്ടിടങ്ങള്‍ കണ്ടെത്താനൊരുങ്ങി തദ്ദേശ ഭരണവകുപ്പ്. ഇത്തരം കെട്ടിടങ്ങള്‍ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ഇതിനായി കെ സ്മാര്‍ട്ടില്‍ പ്രോപ്പര്‍ട്ടി ടാക്സ് മൊഡ്യൂളില്‍ ‘കറക്ഷന്‍’ എന്ന സംവിധാനം ഉള്‍പ്പെടുത്തും. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് കെട്ടിടം കണ്ടെത്തി ക്രമപ്പെടുത്താനുള്ള ചുമതല. മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിയിലും കെ സ്മാര്‍ട്ട് വഴി 1.43 ലക്ഷം കെട്ടിടങ്ങള്‍ കണ്ടെത്തിയിരുന്നു. കെ സ്മാര്‍ട്ട് വന്നതോടെ കെട്ടിടങ്ങളുടെ ഡാറ്റ കൃത്യമാക്കിയത് വഴി നഗരസഭകള്‍ക്ക് കെട്ടിട നികുതിയിനത്തില്‍ അധികമായി ലഭിച്ചത് 393.92 കോടി രൂപയാണ്. വിട്ടുപോയ കെട്ടിടങ്ങള്‍കൂടി കണ്ടെത്തുന്നതോടെ പഞ്ചായത്തുകളുടെ നികുതി വരുമാനം വര്‍ധിക്കും. കെ സ്മാര്‍ട്ടില്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നത് ഓണ്‍ലൈനായാണ്. നമ്പര്‍ ലഭിക്കുമ്പോള്‍ത്തന്നെ കെട്ടിട വിവരങ്ങള്‍ ബില്‍ഡിങ് ഡാറ്റ ബേസില്‍ ചേര്‍ക്കുന്നതിനാല്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ രേഖകളിലുള്‍പ്പെടാത്ത സാഹചര്യം ഉണ്ടാകില്ല. കൂടാതെ നിലവില്‍ നമ്പര്‍ നല്‍കിയിട്ടുള്ള കെട്ടിടങ്ങളില്‍ അനുവാദമില്ലാത്ത നിര്‍മാണം കണ്ടെത്തിയാല്‍ തദ്ദേശസ്ഥാപന സെക്രട്ടറിക്ക്…

      Read More »
    • ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ജനപ്രാതിനിധ്യ നിയമപ്രകാരം വ്യവസ്ഥയില്ല: രാഹുലിന്റെ രാജി നീക്കം കരുതലോടെ; പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയാല്‍ പീരുമേട്ടിലും ഉപതിരഞ്ഞെടുപ്പ്

      തിരുവനന്തപുരം: രാഹുല്‍ രാജിവച്ചാല്‍ നിയമസഭയ്ക്ക് ഒരു വര്‍ഷം കാലാവധി ബാക്കിയില്ലെന്ന കാരണത്താല്‍ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ജനപ്രാതിനിധ്യ നിയമപ്രകാരം വ്യവസ്ഥയില്ല. എന്നാല്‍ ഇതിന് വിരുദ്ധമായിരുന്നു ഹരിയാനയിലെ കര്‍ണാല്‍ ഉപതിരഞ്ഞെടുപ്പ് കേസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി. പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരു വര്‍ഷമാണെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താമെന്നാണ് ഈ കേസില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും വാദം. ഈ വിധി സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്‌തെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്റെ അധികാരത്തെ ചോദ്യം ചെയ്തില്ല. തിരഞ്ഞെടുപ്പിന്റെ പ്രസക്തി നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷന് ആണെന്ന വ്യാഖ്യാനത്തിനാണ് ആധികാരികതയെന്ന നിയമോപദേശമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിക്ക് സ്വാധീനമുളള മണ്ഡലമെന്ന് കണക്കിലെടുത്ത് തിരഞ്ഞെടുപ്പിനു കേന്ദ്രം കളമൊരുക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങിയാല്‍ സിപിഐയിലെ വാഴൂര്‍ സോമന്‍ അന്തരിച്ചതു മൂലം ഒഴിവുവന്ന പീരുമേട്ടും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും.

      Read More »
    • പാര്‍ട്ടി നടപടി വന്നേക്കും: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല; സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

      തിരുവനന്തപുരം: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടി നിലപാട്. ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി സതീശനും നേരത്തെ നിലപാട് എടുത്തിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നില്ലെങ്കില്‍ രാഹുലിനെതിരെ കടുത്ത പാര്‍ട്ടി നടപടി വന്നേക്കും. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താനുമാണ് സാധ്യത. നിയമസഭ നടപടികളില്‍ അവസരം നല്‍കാതെ മാറ്റി നിര്‍ത്താനാണ് തീരുമാനമെങ്കില്‍ 15 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയില്‍ പോയേക്കും. ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താന്‍ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നും വ്യക്തമാക്കിയിരുന്നു.

      Read More »
    • നിമിഷപ്രിയയുടെ കുടുംബവും തള്ളിപ്പറഞ്ഞു; ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിടാന്‍ ആലോചന

      കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി സൂചന. മധ്യസ്ഥനെന്ന് അവകാശപ്പെട്ട കെ എ പോളിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നീക്കം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായി ആലോചിച്ചതിനുശേഷം മാത്രം തുടര്‍നടപടികള്‍ തീരുമാനിക്കും. കെ എ പോളിന്റെ ഇടപെടലുമായി മുന്നോട്ട് പോകുമ്പോള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രസക്തി തന്നെ ഇല്ലാതാകുന്നതാണ്, അതുകൊണ്ടുതന്നെ ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള ആലോചനകള്‍ തുടരുകയാണെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തില്‍ കെ എ പോള്‍ നടത്തുന്ന നീക്കങ്ങളെ കേന്ദ്രസര്‍ക്കാര്‍ തള്ളിപ്പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും നിമിഷപ്രിയയുടെ കുടുംബം കെ എ പോളിനൊപ്പം നില്‍ക്കുന്നതിലും ആക്ഷന്‍ കൗണ്‍സിലിന് അതൃപ്തി ഉണ്ട്. ഇത്തരം നടപടികള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ വിശ്വാസ്യതയും പ്രസക്തിയെയും ബാധിക്കും എന്നാണ് വിലയിരുത്തല്‍. ആക്ഷന്‍ കൗണ്‍സിലിനും അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനും എതിരെ കെ എ പോള്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരിക്കെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സേവ് നിമിഷപ്രിയ…

      Read More »
    • ജയില്‍വകുപ്പില്‍ ജോലിചെയ്ത കാലത്ത് 1.93 കോടിയുടെ സമ്പാദ്യം, വരവില്‍കവിഞ്ഞ 76.09 ലക്ഷത്തിന്റ സ്വത്ത്; ജയില്‍ ജീവനക്കാരനെതിരേ കേസ്

      കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ എറണാകുളം ജില്ലാ ജയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ പേരില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സ്പെഷ്യല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തൃശ്ശൂര്‍ ചേലക്കര മുകാരിക്കുന്നുകരയില്‍ ഷിറാസ് നിവാസിലെ ഷിറാസ് ബഷീര്‍ (38) എന്ന ജയില്‍ ഓഫീസറുടെ പേരിലാണ് എറണാകുളം വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. നിലവില്‍ കടവന്ത്രയിലാണ് ഷിറാസ് താമസിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലും കടവന്ത്രയിലും ശനിയാഴ്ച വിജിലന്‍സ് റെയ്ഡുകള്‍ നടന്നു. എറണാകുളം ജില്ലാ ജയിലില്‍ തടവുകാര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുത്തെന്നും ലഹരിമാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തിയെന്നുമുള്ള പരാതിയില്‍ ഷിറാസ് ബഷീര്‍ സസ്പെന്‍ഷനിലാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഷിറാസിനെതിരേ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയത്. ജയില്‍ വകുപ്പില്‍ ജോലിചെയ്തുവരുന്ന കാലയളവില്‍ 1.93 കോടി രൂപയുടെ വിവിധ വസ്തുവകകള്‍ സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ 76.09 ലക്ഷം രൂപയുടേത് വരവില്‍ കവിഞ്ഞ സ്വത്താണെന്ന് വ്യക്തമായി. തുടര്‍ന്നാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ പോലീസ് സൂപ്രണ്ട്…

      Read More »
    • ‘എന്നെ കുടുക്കാന്‍ ശ്രമമുണ്ടെന്ന് അവന്തിക പറഞ്ഞു; റിപ്പോര്‍ട്ടറുമായുള്ള സംഭാഷണത്തിന്റെ റെക്കോര്‍ഡിങ് അയച്ചു തന്നു’

      പത്തനംതിട്ട: രാഹുല്‍ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാധ്യമപ്രവര്‍ത്തകനോട് പറയുന്നതിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. തനിക്കെതിരെ അത്തരമൊരു ആക്രമണമുണ്ടായാല്‍ പ്രതികരിക്കാനും കേസിന് പോകാനും അവസരമുള്ള സമൂഹത്തിലാണ് താന്‍ ജീവിക്കുന്നതെന്നും അത് തുറന്നുപറയാനുള്ള ധൈര്യമുണ്ടെന്നും രാഹുല്‍ നല്ല സുഹൃത്താണെന്നും അവന്തിക ശബ്ദസന്ദേശത്തില്‍ പറയുന്നു. ഓ?ഗസ്റ്റ് ഒന്നിന് രാത്രി 8.24ന് അവന്തിക വിളിച്ചിരുന്നു. അവന്തികയെ ഒരു ന്യൂസ് റിപ്പോര്‍ട്ടര്‍ വിളിക്കുകയും തനിക്കെതിരെ പരാതിയുണ്ടോയെന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോയെന്നും ചോദിച്ചതായി അവന്തിക തന്നോട് പറഞ്ഞു. ചേട്ടനെ കുടുക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നുണ്ടെന്നും കോള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അവന്തിക പറഞ്ഞു. താന്‍ അത് അവന്തികയോട് ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാ?ഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടോയെന്നും ജീവന് ഭീഷണിനിലനില്‍ക്കുന്ന സാഹചര്യമാണോ നിലനില്‍ക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തിയ വ്യക്തി ചോദിക്കുന്നത് ശബ്ദസന്ദേശത്തില്‍ വ്യക്തമാണ്. ജീവന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ അവന്തിക എന്തിന് തന്നെ വിളിക്കണമെന്നും താന്‍ ചോദിച്ചിപ്പോള്‍ ഈ ശബ്ദസന്ദേശം അയച്ചുനല്‍കണമെന്നും…

      Read More »
    • ‘ഖാഇദേ മില്ലത്ത് സെന്റര്‍’ മുസ്ലീംലീഗിന് ഡല്‍ഹിയില്‍ ദേശീയ ആസ്ഥാന മന്ദിരം; ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യാ സഖ്യം നേതാക്കള്‍ പങ്കെടുക്കും

      ന്യൂഡല്‍ഹി: മുസ്ലീംലീഗിന് രാജ്യതലസ്ഥാനത്ത് ദേശീയ ആസ്ഥാന മന്ദിരം യാഥാര്‍ത്ഥ്യമാകുന്നു. 30 കോടി ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച ആസ്ഥാന മന്ദിരം, ‘ഖാഇദേ മില്ലത്ത് സെന്റര്‍’ എന്നാകും അറിയപ്പെടുക. ഇന്ന് വൈകുന്നേരം നാല് മണിക്ക് ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ ഇന്ത്യ സഖ്യം നേതാക്കളടക്കം പങ്കെടുക്കും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിംഗ് ഹാളില്‍ വൈകിട്ട് നാലിനാണ് ചടങ്ങ്. അഞ്ച് നിലകളിലായിട്ടാണ് ഖാഇദേ മില്ലത്ത് സെന്‍ര്‍ ഡല്‍ഹി ദരിയാഗഞ്ചില്‍ പണികഴിപ്പിച്ചുള്ളത്. നിര്‍മാണം രാജസ്ഥാനില്‍ നിന്നുള്ള ചുവന്ന കല്ലുകള്‍ ഉപയോഗിച്ച്. മൂന്നു വശങ്ങളുള്ള ലന്റിക്കുലാര്‍ ഫസാര്‍ഡാണ് കെട്ടിടത്തിന്റെ പ്രധാന ആകര്‍ഷണം. 10 സെക്കന്‍ഡില്‍ ഒരിക്കല്‍ ചലിക്കുന്ന ഫസാഡില്‍ ദേശീയ പതാക , മുസ്ലിംലീഗിന്റെ പാര്‍ട്ടി പതാക, ഓഫീസ് അഡ്രസ് എന്നിവ തെളിഞ്ഞു കാണാം. ഇതിനുപുറമേ യോഗങ്ങളും മറ്റും പരിപാടികളും നടത്തുന്നതിനുള്ള ചെറുതും വലുതുമായ നിരവധി ഹാളുകളും കെട്ടിടത്തിലുണ്ട്. സമുച്ചയത്തില്‍ ദേശീയ ഭാരവാഹികള്‍ക്കുള്ള ഓഫീസുകള്‍, മീറ്റിംഗ് ഹാളുകള്‍, ഡിജിറ്റല്‍…

      Read More »
    • രാഹുല്‍ രാജിയിലേക്ക്? വീട്ടില്‍ തിരക്കിട്ട ചര്‍ച്ചകള്‍, പാലക്കാട്ടെ നേതാക്കളുമായി ആശയവിനിമയം

      പത്തനംതിട്ട: രാജി ആവശ്യം ശക്തമാകുന്നതിനിടെ, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടൂരിലെ നെല്ലിമൂടുള്ള വീട്ടില്‍ തുടരുന്നു. പാലക്കാട്ടെ നേതാക്കള്‍ രാഹുലുമായി ചര്‍ച്ച നടത്തി. രാഹുല്‍ ഉടനെ പാലക്കാട്ടേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം നിരാകരിക്കാനും തന്റെ ഭാഗം വ്യക്തമാക്കാനും രാഹുല്‍ ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് അതു വിലക്കിയിരുന്നു. രാഹുലിന് തന്റെ വാദങ്ങള്‍ പറയാന്‍ അവസരം ലഭിച്ചില്ലെന്ന് അനുകൂലിക്കുന്നവര്‍ പറയുന്നു. അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ കാണാന്‍ വീട്ടിലെത്തുന്നുണ്ട്. വൈകിട്ട് ചില പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ചില നേതാക്കള്‍ പറയുന്നുണ്ട്. നിയമ സംവിധാനങ്ങള്‍ക്കു മുന്നില്‍ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തില്‍, തിരക്കിട്ട രാജിയുടെ ആവശ്യമില്ലെന്ന രാഹുലിന്റെ വാദത്തെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ട്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ അക്കാര്യം പരസ്യമാക്കിയിരുന്നു. പരാതിയില്ലാതെയാണ് ഉടനടി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതെന്നും, സമാന ആരോപണങ്ങള്‍ മുന്‍പ് ജനപ്രതിനിധികള്‍ക്കെതിരെ ഉണ്ടായപ്പോള്‍ രാജി ഉണ്ടായില്ലെന്നും രാഹുല്‍ അനുകൂലികള്‍ പറയുന്നു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെതിരെ…

      Read More »
    Back to top button
    error: