Kerala

    • ആഗോള അയ്യപ്പ സംഗമം: ഹൈക്കോടതി വിധി അപകടകരമായ കീഴ് വഴക്കം; സുപ്രീം കോടതിയില്‍ ഹര്‍ജി; ‘ഭാവിയില്‍ മത സംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ ആവര്‍ത്തിക്കും’

      ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ചു. പമ്പയുടെ പരിശുദ്ധി പൂര്‍ണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്‌പോണ്‍സറിങ് അടക്കം സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണം. സംഗമം…

      Read More »
    • ‘ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ല; മുഖ്യമന്ത്രിക്ക് പരാതി നല്‍കും’, കോണ്‍ഗ്രസിനെ വിശ്വസിക്കില്ലെന്ന് എന്‍ എം വിജയന്റെ മരുമകള്‍

      സുല്‍ത്താന്‍ബത്തേരി: ഇനി കോണ്‍ഗ്രസിനെ വിശ്വസിക്കില്ലെന്ന് വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ. കെപിസിസി നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍ എം വിജയനുണ്ടായ ബാദ്ധ്യതകളെല്ലാം ജൂണ്‍ മുപ്പതിനകം തീര്‍ക്കാമെന്ന തരത്തില്‍ പാര്‍ട്ടിയുമായി ധാരണാപത്രം ഉണ്ടാക്കിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു പത്മജയുടെ ആരോപണം. ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്നാണ് പത്മജ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ‘കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. വീടിന്റെ ആധാരം എടുത്ത് നല്‍കിയില്ല. ഫോണ്‍ വിളിച്ചാല്‍ പോലും നേതാക്കള്‍ എടുക്കില്ല. കരാര്‍ പ്രകാരം ഇനി അഞ്ച് ലക്ഷം തരാനുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ടി സിദ്ദിഖും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. അക്കാര്യത്തില്‍ ആദ്യം വ്യക്തത വരണം’- പത്മജ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് പുല്‍പ്പള്ളിയിലെ വീട്ടില്‍വച്ച് പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ‘കൊലയാളി കോണ്‍ഗ്രസ് നിനക്കിതാ ഒരു ഇരകൂടി’ എന്നെഴുതിയ പത്മജയുടെ ആത്മഹത്യാക്കുറിപ്പും…

      Read More »
    • 250 കോടി ക്ലബ്ബിലേക്ക് അടുത്ത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം ‘ലോക’

      ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും ചർച്ചാവിഷയമായി മുന്നേറുകയാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”. വിദേശ മാർക്കറ്റിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിക്കൊണ്ട് മലയാളത്തിന്‍റെ അഭിമാനമായി എല്ലാ ഭാഷകളിലും വൻ ജനപിന്തുണയോടെ ‘ലോക’ കളക്ഷനിൽ കുതിക്കുകയാണ്. റിലീസായി രണ്ടാഴ്ച പിന്നിട്ടിട്ടും മാധ്യമങ്ങള്‍ തോറും ‘ലോക’യും ‘ലോക’യുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഇപ്പോഴും സെർച്ച് ലിസ്റ്റിലുള്ളത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ 40 ലക്ഷം കടന്നും മുന്നേറുകയാണ് സിനിമയുടെ ബുക്കിംഗ്. പ്രായഭേദമന്യേ ഏവരും ചിത്രം ഏറ്റെടുത്തുകഴിഞ്ഞതായാണ് ലോകത്താകമാനം നിന്ന് വരുന്ന റിപ്പോർട്ട്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” വിദേശത്ത് നിന്ന് 100 കോടിയിലധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കുകയാണ്. 200 കോടി ആഗോള കളക്ഷൻ പിന്നിട്ട ലോക മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായി 250 കോടി നേട്ടത്തിലേക്ക് കുതിക്കുകയാണ്.…

      Read More »
    • സൈബര്‍ ആക്രമണം നടത്തുന്നവര്‍ പാര്‍ട്ടിക്കാരല്ല; 25 ഫേക്ക് ഐഡികള്‍ ഉണ്ടെങ്കില്‍ ഇതൊക്കെ ആര്‍ക്കും ചെയ്യാം; ഞാന്‍ വിചാരിച്ചാലും നടക്കും; തീരുമാനം നിലപാടിന്റെ ഭാഗം; കേരളം മുഴുവന്‍ അലയടിച്ചു വന്നാലും അതില്‍ മാറ്റമില്ല: വി.ഡി. സതീശന്‍

      തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി നിലപാട് എടുത്തതിന്റെ പേരില്‍ സൈബര്‍ ഇടങ്ങളില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്ന വി.ഡി. സതീശന്‍ നിലപാടു വ്യക്തമാക്കി രംഗത്ത്. എന്നാല്‍ സൈബര്‍ ആക്രമണങ്ങളില്‍ തളര്‍ന്നുപോകുന്ന ആളല്ല താനെന്നും ഇത്തരം ആക്രമണം നടത്തുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്നുമാണ് സതീശന്‍ പറയുന്നത്. രാഹുല്‍ യു.ഡി.എഫിന്റെ ഭാഗമല്ലെന്നും സതീശന്‍. ഒരു സമരത്തില്‍ പോലും പങ്കെടുക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്തവരാണ് വ്യാജ ഐഡികള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ കമന്റും പോസ്റ്റും ഇടുന്നതെന്നും കേരളം മുഴുവന്‍ പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ അലയടിച്ചു വന്നാലും തീരുമാനത്തില്‍ മാറ്റമില്ലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന്റെ വാക്കുകള്‍ ഞാനും കൂടി പങ്കാളിയായ മുഴുവന്‍ നേതാക്കന്മാരുടെയും ഏകാഭിപ്രായത്തില്‍ എടുത്ത തീരുമാനമാണ്. പിന്നെ ആക്രമിക്കുന്ന ആരെങ്കിലും പാര്‍ട്ടിക്കാരുണ്ടോ? അതിനകത്ത് ഏതെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തവന്‍ ഉണ്ടോ? ഏതെങ്കിലും സമരത്തില്‍ പോലീസിന്റെ ക്രൂരമായ ലാത്തി ചാര്‍ജ് ഏറ്റ ആരെങ്കിലും ഉണ്ടോ ആ കൂട്ടത്തില്‍? ഏതെങ്കിലും സമരത്തില്‍ ഒരു വെള്ളത്തിന്റെ മുമ്പില്‍ എഴുന്നേറ്റ് നിന്നവന്‍ ഉണ്ടോ?…

      Read More »
    • ‘രാഹുല്‍ യുഡിഎഫിന്റെ ഭാഗമല്ല, പ്രതിക്കൂട്ടിലുളളത് സിപിഎം; മുഖ്യമന്ത്രിയെ കൊണ്ട് സഭയില്‍ മറുപടി പറയിപ്പിക്കും’

      തിരുവനന്തപുരം: ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയില്‍ യുഡിഎഫ് നടത്താന്‍ പോകുന്ന വിചാരണയാണ് നാളെ തുടങ്ങാന്‍ പോകുന്ന നിയമസഭാ സമ്മേളനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍വസജ്ജമായാണ് യുഡിഎഫ് നിയമസഭാ സമ്മേളനം നേരിടാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് പലകാര്യങ്ങളിലും മറുപടി പറയിപ്പിക്കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ‘സര്‍വസജ്ജമായാണ് യുഡിഎഫ് നിയമസഭാ സമ്മേളനത്തെ നേരിടാന്‍ പോകുന്നത്. കേരളത്തിന്റെ മനഃസാക്ഷിയെത്തന്നെ ഞെട്ടിച്ച ഒട്ടനവധി സംഭവങ്ങള്‍ ഇപ്പോഴുണ്ടായിട്ടുണ്ട്. കുന്നംകുളത്തെ കസ്?റ്റഡി മര്‍ദ്ദനം പുറത്തുവന്നപ്പോള്‍ തന്നെ കേരളം ഞെട്ടി. അതിനുപിന്നാലെ നിരവധി കസ്?റ്റഡി മര്‍ദ്ദനങ്ങളുടെ കഥ പുറത്തുവന്നു. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ കേരള പൊലീസ് ജനങ്ങളെ നാണം കെടുത്തുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഒട്ടകപക്ഷി മണ്ണില്‍ തല പൂഴ്ത്തി വച്ചിരിക്കുകയാണ്. അതുപോലെയാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇതുവരെയായിട്ടും പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കൊണ്ട് ഞങ്ങള്‍ നിയമസഭയില്‍ മറുപടി പറയിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കുമുന്നില്‍ ഒരു ആരോപണം വന്നു. ആ സമയത്ത്…

      Read More »
    • പൂജവെയ്പ് തിരക്ക്: 25 മുതല്‍ പ്രത്യേക അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി, ബുക്കിങ് ആരംഭിച്ചു

      തിരുവനന്തപുരം: മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് പ്രത്യേക അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. 25.09.2025 മുതല്‍ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ചാണ് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ബുക്കിങ് ആരംഭിച്ചതായും കെഎസ്ആര്‍ടിസി അറിയിച്ചു. കുറിപ്പ് 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി 25.09.2025 മുതല്‍ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സര്‍വ്വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു. ഇവ കൂടാതെ നിലവിലെ സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കി മുഴുവന്‍ ഇന്റര്‍‌സ്റ്റേറ്റ് സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്. ബാംഗ്ലൂര്‍ ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വ്വീസുകള്‍… 25.09.2025 മുതല്‍ 14.10.2025 വരെ 1.…

      Read More »
    • സഭയില്‍ രാഹുല്‍ എത്തുമോ? പ്രത്യേകം ഇരിപ്പിടം ഏര്‍പ്പെടുത്തി; പാര്‍ട്ടിയുടെ അഭിപ്രായം ഉടന്‍ അറിയിക്കും; രാഹുല്‍ എത്തുന്നത് പ്രതിപക്ഷത്തിന് അടിക്കാനുള്ള വടിയാകും; എല്ലാത്തിനും മാധ്യമങ്ങളെ പഴിച്ച് രാഹുലിന്റെ വാട്‌സ് ആപ്പ് സന്ദേശം; തടയാനാകില്ലെന്ന് ഇടതു കണ്‍വീനര്‍

      തിരുവനന്തപുരം: നിയമസഭയില്‍ രാഹുല്‍മാങ്കൂട്ടത്തിലിന് പ്രത്യേക ഇരിപ്പിടം ഏര്‍പ്പെടുത്തി. പ്രതിപക്ഷ നിരയില്‍ നിന്ന് മാറ്റി. ഇരു മുന്നണികള്‍ക്കും ഇടക്കായിരിക്കും പുതിയ ഇരിപ്പടം നല്‍കുക. എന്നാല്‍ നാളെ തുടങ്ങുന്ന സമ്മേളനത്തിലേക്ക് രാഹുല്‍ എത്തുമോ എന്നതില്‍ ഇതുവരെ വ്യക്തത ഇല്ല. ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ അഭിപ്രായം കെപിസിസി പ്രസിഡന്റ് രാഹുലിനെ അറിയിക്കും.   പ്രതിപക്ഷത്തെ പിന്‍നിരയിലെങ്കിലും എല്ലാവരും ശ്രദ്ധിക്കുന്ന ഇടത്തായിരുന്നു പാലക്കാട് എം.എല്‍എയുടെ ഇരിപ്പടം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പാര്‍ലമെന്ററിപാര്‍ട്ടിയില്‍ നിന്ന് മാറ്റി നിറുത്തുകയും ചെയ്തതോട രാഹുല്‍ മൂങ്കൂട്ടത്തിന്റെ നിയമസഭയിലെ ഇരിപ്പടവും മാറും. ഏത് എംഎല്‍എക്ക് എതിരെയും അതാത് പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സസ്‌പെന്‍ഷന്‍പോലുള്ള നടപടി സ്പീക്കറെ അറിയിക്കണമെന്നാണ് ചട്ടം.   ഇതനുസരിച്ച് പ്രതിപക്ഷനേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കി. ഇതോടെയാണ് രാഹുലിന് പ്രതിപക്ഷ നിരക്കും ഭരണപക്ഷത്തിനും ഇടക്കുള്ള സീറ്റിലേക്കുള്ള മാറ്റം. എംഎല്‍എ നിയമസഭയില്‍ വരരുതെന്ന് പാര്‍ട്ടിക്ക് നിര്‍ദേശിക്കാനാവില്ല. വന്നാല്‍ പ്രത്യേക സീറ്റിലിരിക്കുക മാത്രമല്ല ഭരണപക്ഷത്തിന്റെ കടന്നാക്രമണം മുഴുവന്‍ നേരിടേണ്ടിയും വരും. സ്വന്തം പാര്‍ട്ടിയും മുന്നണിയും അത്…

      Read More »
    • കേരളത്തില്‍ ബിജെപി അനുകൂല ക്രിസ്ത്യന്‍ പാര്‍ട്ടി; നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ലയിച്ചു

      തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി അനുകൂല ക്രിസ്ത്യന്‍ പാര്‍ട്ടി. നാഷണല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ലയിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് നേതാവും സിറോ മലബാര്‍ സഭ വക്താവുമായ ചാക്കോ കാളാമ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ലയനം. കത്തോലിക്ക കോണ്‍ഗ്രസിന്റെ ആശീര്‍വാദത്തോടെയാണ് പുതിയ പാര്‍ട്ടി രൂപികരിച്ചത്. ജോണി നെല്ലൂരും സ്റ്റീഫന്‍ തോമസും ചേര്‍ന്ന് രൂപീകരിച്ച പ്രോഗ്രസ്സീവ് പാര്‍ട്ടിയില്‍ നിന്ന് ഇരുവരും വിട്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് ലയനം. നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി ദേശീയ തലത്തില്‍ തന്നെ എന്‍ഡിഎ മുന്നണിയുടെ ഭാഗമാണെന്നും അത് കൂടുതല്‍ അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കഴിഞ്ഞ ഒരു വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ്. ഇന്ത്യയിലെ ആറ് ദേശീയ പാര്‍ട്ടിയുടെ ഭാഗമാണെന്നും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായ യോജിച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. മലയോര മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്നും നേതൃത്വം അറിയിച്ചു.

      Read More »
    • ചലച്ചിത്ര നിർമാണ കമ്പനിയുമായി സൈലം ഗ്രൂപ്പ് സ്ഥാപകൻ… ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ന് തുടക്കം

      ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനികളിൽ ഒന്നായ ‘സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്. ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ ഭാഗമായി സ്വന്തമായി ഒരു ചലച്ചിത്ര നിർമാണ കമ്പനി കൂടി തുടങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾക്ക് സുപരിചിതനായ ഡോ. അനന്തു. ”ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ് ” എന്ന പേരിൽ തുടങ്ങിയിരിക്കുന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ ലോഞ്ച് ഇവന്റ് കോഴിക്കോട് നടന്നു. വേറിട്ട രീതിയിലുള്ള പഠന രീതികളിലൂടെ കേരളത്തിലുടനീളമുള്ള വിദ്യാർത്ഥികളുടെ പ്രിയപെട്ട അധ്യാപകനാണ് 29 കാരനായ ഡോ. അനന്തു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദ്ദേഹം സ്ഥാപിച്ച “സൈലം” എന്ന വിദ്യാഭ്യാസസ്ഥാപനത്തിന് കേരളത്തിനകത്തും പുറത്തും പരിശീലന കേന്ദ്രങ്ങളുണ്ട്. നിലവിൽ സൈലത്തിന്റെ സിഇഒ എന്ന നിലയിൽ പ്രവർത്തനം തുടരവെയാണ് ആലപ്പുഴ സ്വദേശിയായ ഡോ.എസ്.അനന്തു സിനിമാ മേഖലയിലേക്കും ചുവടുവെയ്ക്കുന്നത്. “പഠിക്കുന്ന കാലം മുതലേ സിനിമയോടുള്ള അഭിനിവേശവും ഉള്ളിലുണ്ടായിരുന്നു എന്ന് ഡോ. അനന്തു പറയുന്നു. സൈലത്തിലെ വിദ്യാർത്ഥികളോടൊപ്പം സമയം ചെലവഴിക്കുന്നത് പോലെ തന്നെ താൻ ഏറെ ആസ്വദിക്കുന്ന ഒരു…

      Read More »
    • ഹൈക്കോടതി അനുമതി സ്റ്റേ ചെയ്യണം; ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

      ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നടപടികളില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിലക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹര്‍ജി നല്‍കിയത്. ഈ മാസം ഇരുപതാം തീയതി പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് കേരള ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി. അയ്യപ്പസംഗമത്തില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും അടിയന്തരമായി വിലക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പരിപാടി സംഘടിപ്പിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ആണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ദേവസ്വം ബോര്‍ഡിനെ മറയാക്കി സര്‍ക്കാരിന്റെ രാഷ്ട്രീയനീക്കമാണ് ഇതെന്നും നിരീശ്വരവാദികളായ രാഷ്ട്രീയ നേതാക്കളാണ് പരിപാടിയില്‍ പങ്കെടുക്കന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടന പ്രകാരം ഒരു സര്‍ക്കാരിനും മതപരമായ പരിപാടി സംഘടിപ്പിക്കുന്നതിനുള്ള അനുമതി ഇല്ലെന്നും ചട്ടങ്ങള്‍ പ്രകാരം ഇത്തരമൊരു പരിപാടി നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ദേവസ്വം ബോര്‍ഡിന് ലഭിക്കുന്ന യഥാര്‍ഥ പണത്തിന്റെ അവകാശി ആരാധാനമൂര്‍ത്തിയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോട നടത്തുന്ന പരിപാടിക്ക് ഈ പണം വിനിയോഗിക്കാന്‍…

      Read More »
    Back to top button
    error: