Breaking NewsIndiaKeralaLead NewsNEWS

നേതാക്കൾ പറഞ്ഞു അണികൾ കേട്ടു…നാളെ നേരം വെളുക്കുന്നതിനുള്ളിൽ ബോർഡുകൾ എല്ലാം നീക്കം ചെയ്തിരിക്കണം, ഞങൾക്കുവേണ്ടി ആരും ഫ്ലക്സുകൾ വയ്ക്കേണ്ട, ജനം തെരുവിലിറങ്ങരുത്- നേതാക്കൾ!! ഫ്ലക്സുകളും പോസ്റ്റുകളും നീക്കം ചെയ്ത് അണികൾ

ന്യൂഡൽഹി: തങ്ങളെ ആരെയും അനുകൂലിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്ററുകളും കാണാൻ പാടില്ലെന്ന വിഡി, കെസി, ആർസി നേതാക്കളുടെ ഒറ്റക്കെട്ടായ നിർദേശം അനുസരിച്ച് പാർട്ടി പ്രവർത്തകർ. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നില്ലെന്ന് നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചതിനു പിന്നാലെയാണ് ഫ്ലെക്സുകൾ നീക്കം ചെയ്യാൻ പ്രവർത്തകരോട് നേതാക്കൾ ആവശ്യപ്പെ‌ട്ടത്. ഇതോടെ ഡൽഹിയിലും തിരുവനന്തരപുരത്തും തുടങ്ങി സമൂഹമാധ്യമങ്ങളിലടക്കം ഇട്ടിരുന്ന പോസ്റ്റുകളും ഫ്ലക്സുകളും നീക്കം ചെയ്ത് തുടങ്ങി.

അതേേസമയം കേരളത്തിലെ മുഖ്യമന്ത്രിയായി ആരുവരുമെന്ന കാര്യത്തിൽ ഇന്നും തീരുമാനമായില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാരെന്ന് നിശ്ചിത സമയത്തിനുള്ളിൽ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് ദീപാദാസ് മുൻഷി മാധ്യമങ്ങളെ അറിയിച്ചു. 23നാണ് അവസാന തിയതി. അതിനുള്ളിൽ തീരുമാനമാകുമെന്ന് ഡൽഹിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോ​ഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവർ. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർക്കൊപ്പമാണ് അവർ മാധ്യമങ്ങളെ കണ്ടത്.

Signature-ad

അതേസമയം കേരളത്തിലെ എംഎൽഎമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരുന്ന ചർച്ചയിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തു.

കേരള നേതാക്കളുമായുള്ള ഖർഗെയുടെ ചർച്ചയിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയും നേരിട്ട് പങ്കെടുക്കുകയായിരുന്നു. അതേസമയം ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം രാഹുലും ഗർഗെയുടെ വസതിയിലേക്ക് എത്തുകയായിരുന്നു. വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച ചർച്ച 7.15 ഓടെ തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: