Kerala
-
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവനെ നിയമിച്ചതിനു പിന്നാലെ തന്ത്രിമാരുടെ ബഹിഷ്‌കരണമെന്ന് പരാതി; തൃശൂര്‍ സ്വദേശി ബുക്ക് ചെയ്ത കളഭം മുടങ്ങി; ജാതി ചിന്തകളില്‍ വിശ്വസിക്കുന്നില്ലെന്ന് തരണെല്ലൂര്‍ കുടുംബാംഗം
കൊച്ചി: ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിനെ കൂടല്‍മാണിക്യം ക്ഷേത്ര കഴകക്കാരനായി നിയമിച്ചതില്‍ തന്ത്രിമാരുടെ എതിര്‍പ്പ് തുടരുന്നു. ക്ഷേത്രബഹിഷ്‌കരണ സമരം മൂലം ഇന്നലെ കളഭം ചടങ്ങിയെന്ന് ആരോപണം. 18,000 രൂപ ചെലവുള്ള ഈ വഴിപാട് ആഴ്ചകള്‍ക്ക് മുമ്പ് ബുക്ക് ചെയ്തിരുന്നത് തൃശൂര്‍ സ്വദേശിയായ ഡോക്ടറാണ്. വഴിപാട് മറ്റൊരു ദിവസത്തേക്ക് മാറ്റി. 21നും കളഭം വഴിപാട് ബുക്കിംഗുണ്ട്. അന്നും ബഹിഷ്‌കരണം തുടരാനാണ് സാധ്യതയെന്നും പറയുന്നു. ആറ് തന്ത്രിമാരാണ് ക്ഷേത്രത്തിലുള്ളത്. ഇതില്‍ പടിഞ്ഞാറേ തരണനല്ലൂര്‍ തന്ത്രികുടുംബം, പരമ്പരാഗതമായി നിശ്ചയിച്ച ചടങ്ങുകള്‍ക്ക് മാത്രമേ പങ്കെടുക്കാറുള്ളൂ. മറ്റ് അഞ്ച് തന്ത്രിമാരുടെയും ബഹിഷ്‌കരണത്തെ തുടര്‍ന്ന്, കന്നി തീയതിയിലെ പൂജാ കര്‍മ്മങ്ങള്‍ക്ക് പടിഞ്ഞാറേ തരണനല്ലൂര്‍ അനിപ്രകാശിനെ ദേവസ്വം വിളിച്ചുവരുത്തിയിരുന്നു. മുന്‍നിശ്ചയിച്ച ചടങ്ങുണ്ടായതിനാല്‍ അദ്ദേഹത്തിന് ഇന്നലെ വരാനായില്ല. തന്ത്രിമാരുടെ സൗകര്യം നോക്കി തീയതി നിശ്ചയിച്ചാണ് കളഭം, കലശം വഴിപാടുകള്‍ രസീതാക്കുക. അഞ്ചു തന്ത്രികുടുംബങ്ങളാണ് അനുരാഗിനെ എതിര്‍ക്കുന്നതെന്നും ഇവരുടെ കടുംപിടിത്തത്തില്‍ വിയോജിപ്പുണ്ടെന്നും പടിഞ്ഞാറേ തരണനല്ലൂര്‍ കുടുംബാംഗമായ അനിപ്രകാശ് പറഞ്ഞു. അനുരാഗിന്റെ നിയമനം ക്ഷേത്രചൈതന്യത്തെ ബാധിക്കുമെന്നും…
Read More » -
സുരേഷ്‌ഗോപിയുടെ കലുങ്ക് സംവാദം പുറത്തുകൊണ്ടുവന്നത് ബിജെപിയിലെ ഭിന്നത ; നിവേദനം സ്വീകരിക്കാത്തതെന്തെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍, അസൂയ നന്നല്ലെന്ന് സുരേന്ദ്രന്‍
തൃശൂര്‍: സുരേഷ്‌ഗോപിയുടെ കലുങ്ക് സംവാദ പരിപാടിയുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത. നേരത്തേ പരോക്ഷ വിമര്‍ശനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വരികയും പിന്നാലെ സുരേഷ്‌ഗോപിക്ക് പിന്തുണയുമായി ബിജെപിയിലെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും രംഗത്ത് വന്നതോടെ ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തുവരികയാണ്. കലുങ്ക് സംവാദത്തില്‍ രണ്ടുപേരുടെ നിവേദനം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തള്ളിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളാണ് പാര്‍ട്ടിയിലെ നേതാക്കളെ രണ്ടു തട്ടിലാക്കിയത്. സുരേഷ്‌ഗോപിയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍ ഇറക്കിയ പ്രസ്താവനയ്ക്ക് എതിരേ പാര്‍ട്ടിയിലെ അനേകം നേതാക്കളാണ് രംഗത്ത് വന്നത്. കെ സുരേന്ദ്രന് പുറമേ യുവരാജ് ഗോകുലും പരോക്ഷമായി രാജീവ് ചന്ദ്രശേഖറെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സുരേഷ് ഗോപി എന്തുകൊണ്ടാണ് നിവേദനം സ്വീകരിക്കാത്തതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. അദ്ദേഹം എന്തിനത് ചെയ്തു, എങ്ങനെ ചെയ്തു എന്നതിന്റെ സാഹചര്യം തനിക്കറിയില്ല. ബിജെപി 30 ഹെല്‍പ്പ് ഡെസ്‌കുകള്‍ രൂപീകരിച്ചിട്ടുണ്ട്. തൃശൂര്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലും ബിജെപി ഹെല്‍പ് ഡെസ്‌കുകളുണ്ട്.…
Read More » -
‘ബിജെപിയുടെ ഗൂഢ പദ്ധതികൾ ഒന്നും തിരിച്ചറിയാനാവാത്ത സമുദായ നേതാക്കളോട്, പ്രത്യേകിച്ച് കത്തോലിക്കാ മെത്രാന്മാരോടും കത്തോലിക്കാ പ്രസ്ഥാനങ്ങളുടെ നേതാക്കളോടും ഹാ കഷ്ടം എന്നു മാത്രമേ പറയാനുള്ളൂ’…
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പള്ളികളിലേക്കും കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇരകളുടെ വീട്ടിലേക്കും വിവിധ കോളനികളിലേക്കും സുരേഷ് ഗോപി യാത്രകൾ നടത്തിയത് വോട്ടർ പട്ടികയിലെ കൊള്ള പുറത്തറിയാതിരിക്കാൻ ആണ് എന്ന് പറയുന്നത് തൃശ്ശൂർ അതിരൂപതയുടെ മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞിട്ടില്ല. സുരേഷ് ഗോപി തൃശ്ശൂർ ജയിച്ചത് വോട്ട് കൊള്ളയിലൂടെയാണോ എന്ന സംശയവും തൃശൂർ രൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിലെ ലേഖനം മുന്നോട്ട് വയ്ക്കുന്നുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകൻ എംഎ ജോൺസൺ എഴുതിയ ലേഖനത്തിൽ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ഉണ്ടായ വോട്ടർമാരുടെ എണ്ണത്തിലെ അവിശ്വസനീയമായ വർദ്ധനവും ബിജെപിയുടെ വോട്ട് മോഷണ തന്ത്രങ്ങളും വളരെ വ്യക്തമായി തന്നെ വിശകലനം ചെയ്യുന്നുണ്ട്. 2014 നിന്ന് 2019 ലേക്ക് എത്തിയപ്പോൾ തൃശ്ശൂർ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് 4.88 ശതമാനമാണ്. എന്നാൽ ഇത് 2019ൽ നിന്ന് 2024 ലേക്ക് എത്തിയപ്പോൾ…
Read More » -
സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നു ; പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കുമെന്ന് ഷൈന്‍ ടീച്ചര്‍
കൊച്ചി: തന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ മുഖ്യമന്ത്രിക്കും വനിതാകമ്മീഷനും പോലീസിനും പരാതി നല്‍കുമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐഎം നേതാവും അധ്യാപികയുമായ കെ ജെ ഷൈന്‍ ടീച്ചര്‍. തന്നെ അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയാണെന്നും പറഞ്ഞു. ഫേസ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ടെന്നും സ്വന്തം നഗ്‌നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണമെന്നും പറഞ്ഞു. ആന്തരിക ജീര്‍ണ്ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായി തന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും…
Read More » -
ഉമ്മന്‍ചാണ്ടിക്കെതിരെ രണ്ടര വര്‍ഷം പല രീതിയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായതാണ് ; വിധി വരട്ടെയെന്ന് പോലും പറയാന്‍ രാഹുലിന്റെ പേരില്‍ ഒരു പരാതി പോലുമില്ലെന്ന് രമേഷ് പിഷാരടി
കൊച്ചി: ആരോപണങ്ങള്‍ തെളിയും വരെ രാഹുലിനെ സ്ഥാനങ്ങളില്‍ നിന്നും നീക്കിനിര്‍ത്തേണ്ട സാഹചര്യമില്ലെന്നും എന്നിരുന്നാലും രാഹുല്‍ കുറേക്കൂടി ശ്രദ്ധ പുലര്‍ത്തണമായിരുന്നെന്നും നടന്‍ രമേഷ് പിഷാരടി. വിധി വരട്ടെയെന്ന് പോലും പറയാന്‍ രാഹുലിന്റെ പേരില്‍ ഒരു പരാതി പോലുമില്ലെന്നും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണത്തിലായിരുന്നു പ്രതികരണം. ഉമ്മന്‍ചാണ്ടിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നതാണെന്നും രണ്ടര വര്‍ഷം പല രീതിയില്‍ പ്രതിഷേധങ്ങളും ഉണ്ടായെന്നും നടന്‍ രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ സുഹൃത്ത് എന്ന നിലയില്‍ ഷാഫിക്കെതിരെയുള്ള വിമര്‍ശനത്തെയും വേറിട്ടു കാണേണ്ട കാര്യമില്ല. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ താന്‍ രാഹുലിനെ ഫോണില്‍ വിളിച്ചിരുന്നതായും പറഞ്ഞു. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്ന് ആരോപിച്ച് നടിയും അവതാരകയുമായ യുവതി രംഗത്ത് വന്നതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിലായത്. വിവാദത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത്കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെയ്ക്കുകയും ചെയ്തിരുന്നു. അതേസമയം എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസ് എടുത്ത നിലപാട്. ഇടതുപക്ഷത്തും അനേകം എംഎല്‍എ മാര്‍ക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്നിരുന്നെങ്കിലും അവര്‍ രാജിവെച്ചിരുന്നില്ലെന്ന്…
Read More » -
എന്നുമുതലാണ് കരിക്കും പെപ്പർ സ്പ്രേയും പോലീസിന്റെ ആയുധമായി അംഗീകരിച്ചത്? ഒരു ചെറുപ്പക്കാരനെ പോലീസ് ഇഞ്ച ചതയ്ക്കുംപോലെ ചതച്ചു, മുഖ്യമന്ത്രിയുടെ മറുപടി രണ്ട് സ്റ്റേഷനുകളിലായി വിവിധ കേസുകളിൽ പ്രതിയെന്ന്!! ക്രൂരമായി ദ്രോഹിക്കാനുള്ള സൈലെൻസാണോ മുഖ്യമന്ത്രി ആ മറുപടി?
കസ്റ്റഡി മർദ്ദനത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ കേരള നിയമസഭ പ്രക്ഷുബ്ധമായി.അടിയന്തര പ്രമേയം അവതരിപ്പിച്ച അങ്കമാലി എംഎൽഎ റോജി എം ജോൺ പിണറായി വിജയൻ താൻ നേരിട്ട കസ്റ്റഡി മർദനത്തെ പറ്റി കേരള നിയമസഭയിൽ നടത്തിയ പഴയ പ്രസംഗത്തെ ഉദ്ധരിച്ചുകൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. അന്ന് വൈകാരികമായി സംസാരിച്ച പിണറായി വിജയൻ കേരളം ഭരിക്കുമ്പോൾ അദ്ദേഹത്തിന് കീഴിലുള്ള പോലീസ് സുജിത്ത് എന്ന 29 കാരനെ അതിക്രൂരമായി മർദ്ദിച്ചു എന്നത് വിശ്വസിക്കാൻ കഴിയുമോ എന്ന് റോജി എം ജോൺ ചോദിച്ചു. പ്രതിപക്ഷത്തു നിന്ന് സംസാരിച്ച ഓരോ അംഗവും കേരള പോലീസിന്റെ അക്രമങ്ങളെ അക്കമിട്ട് കേരള നിയമസഭയിൽ അവതരിപ്പിച്ചു. പിണറായി വിജയന്റെ കീഴിൽ കേരള പോലീസ് അഴിഞ്ഞാടുമ്പോൾ പൊതുജനം ഭയത്തിലാണ് എന്ന് പറയുന്നതായിരുന്നു ഓരോ പ്രതിപക്ഷ അംഗത്തിന്റെയും പ്രസംഗം. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളോടും ചോദ്യങ്ങളോടുമുള്ള കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം എന്താണെന്നു നോക്കാം. കുന്നംകുളത്ത് പോലീസിൻ്റെ കസ്‌റ്റഡി മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ്…
Read More » -
മുത്തങ്ങയില്‍ മാപ്പില്ല, നേരിട്ടത് കൊടിയ മര്‍ദനം; ആന്റണിയുടെ കുമ്പസാരത്തിന് മറുപടിയുമായി ജാനു
കല്‍പ്പറ്റ: മുത്തങ്ങയിലെ പൊലീസ് മര്‍ദനത്തില്‍ മാപ്പില്ലെന്ന് ആദിവാസി നേതാവ് സികെ ജാനു. നേരിട്ടത് കൊടിയ മര്‍ദനമാണെന്നും എത്രകാലം കഴിഞ്ഞ് മാപ്പുപറഞ്ഞാലും അതിന് അര്‍ഹതയില്ലെന്നും ജാനു സ്വകാര്യ ചാനലിനോട് പറഞ്ഞു. മുത്തങ്ങ സംഭവത്തില്‍ ഖേദമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ‘കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്രൂരപീഡനത്തിന് വിധേയരായി. ആ വേദന അങ്ങനെതന്നെ നിലനില്‍ക്കും. വൈകിയവേളയിലാണെങ്കിലും നടപടി തെറ്റായിപ്പോയി എന്നുപറഞ്ഞതില്‍ സന്തോഷമുണ്ട്. അവിടെ സമരംചെയ്ത എല്ലാവര്‍ക്കും ഭൂമിയാണ് നല്‍കേണ്ടത്. മാപ്പ് പറയുന്നതിനേക്കാള്‍ പ്രയോജനം അതിനാണ് ഉണ്ടാവുക. മുത്തങ്ങയില്‍ 283 പേര്‍ക്ക് ഭൂമിനല്‍കാന്‍ തീരുമാനം ആയെങ്കിലും ഒരു പ്ലോട്ടുപോലും ഇതുവരെ കണ്ടെത്തി നല്‍കിയിട്ടില്ല’-ജാനു പറഞ്ഞു. മുത്തങ്ങയില്‍ വെടിവയ്പ്പ് ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നും ജാനു പറഞ്ഞു. ‘വെടിവയ്പ്പ് ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. വെടിവയ്പ്പ് നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അറസ്റ്റ് വരിക്കാന്‍ എല്ലാവരും തയ്യാറായിരുന്നു. എന്നാല്‍ അത് ചെയ്യാതെ വെടിവയ്പ്പിലേക്ക് സര്‍ക്കാര്‍ പോയി. അന്നത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങള്‍ക്ക് എതിരായിരുന്നു. സമരം…
Read More » -
‘അങ്ങേരുടെ സ്വഭാവം ആയിരിക്കും, നല്ലൊരു വാക്ക് പറയാമായിരുന്നു, അതില്‍ വിഷമമുണ്ട്’; സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി പൊറത്തിശേരി സ്വദേശി ആനന്ദവല്ലി. സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി മാധ്യമങ്ങളോട് പറഞ്ഞു. ‘അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അതില്‍ ഒരു വിഷമം ഉണ്ട്’ – ആനന്ദവല്ലി പറഞ്ഞു. കഴിഞ്ഞദിവസം രാവിലെ ഇരിങ്ങാലക്കുടയില്‍ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം എന്നു കിട്ടുമെന്നായിരുന്നു സുരേഷ് ഗോപിയോട് ആനന്ദവല്ലി ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്ന് സുരേഷ് ഗോപി മറുപടി നല്‍കി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോ എന്നു ആനന്ദവല്ലി തിരിച്ചു ചോദിച്ചു. ഇതോടെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു. നമ്മള്‍ ഒരു കാര്യം ഒരാളോട് ചോദിച്ചാല്‍, നല്ലൊരു വാക്കില്ലേ, ചേച്ചി അത് കിട്ടും. നല്ലൊരു വാക്ക് പറഞ്ഞില്ല.…
Read More » -
പാലിയേക്കര ടോള്‍ പിരിവ്: തിങ്കളാഴ്ചയോടെ തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി; ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നെന്ന് ദേശീയപാതാ അതോറിട്ടി
എറണാകുളം: പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഇന്നും ഹാജരായി .ഇടക്കാല ഗതാഗത കമ്മറ്റി സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. ഹര്‍ജി നല്‍കിയവരെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല എന്ന് എൻഎച്ച്എഐ കോടതിയെ അറിയിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഹര്‍ജി നാളത്തേക്ക് മാറ്റി. ഇടക്കാല ഗതാഗത കമ്മറ്റി ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സമയം വേണമെന്ന് കോടതി വ്യക്തമാക്കി.
Read More » -
വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി; മാങ്കൂട്ടത്തില്‍ വിവാദത്തിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ‘മെട്രോ വാര്‍ത്ത’; വിവാദ നായകന്‍ എറണാകുളം ജില്ലയിലെ സിപിഎം എംഎല്‍എ?
കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ലൈംഗിക ആരോപണ വിവാദം ഇനിയും അടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഊരും പേരുമില്ലാതെ തുടങ്ങിയ പ്രചരണങ്ങളാണ് പിന്നീട് വലിയ വിവാദമായി വളര്‍ന്നത്. നടി പേരു പറയാതെ ആളെ ചൂണ്ടിക്കാട്ടിയപ്പോള്‍ വിവാദം ആളിക്കത്തുകയും ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാഹുലിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു. ഇതിനിടെ ഇന്ന് പുറത്തിറങ്ങിയ ‘മെട്രോ വാര്‍ത്ത’ ദിനപത്രത്തില്‍ മറ്റൊരു വിവാദ വാര്‍ത്ത കൂടി പുറത്തുവന്നു. ‘സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി’ എന്ന തലക്കെട്ടിലാണ് ‘മെട്രോ വാര്‍ത്ത’ ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പുതിയ വിവാദം. ഇന്നിറങ്ങിയ പത്രത്തിന്റെ എറണാകുളം എഡിഷനില്‍ 11ാം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജില്ലയിലെ ഒരു സിപിഎം എംഎല്‍എയുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. മെട്രോ വാര്‍ത്ത നല്‍കിയ വാര്‍ത്ത ഇങ്ങനെ: ”യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായാ ലൈംഗിക ആരോപണം നിലനില്‍ക്കേ സമാനമായ…
Read More »