Crime

  • സൈബര്‍ ഇടത്ത് ആക്ഷേപിച്ചെന്ന അതിജീവിതയുടെ പരാതിയില്‍ ജാമ്യം നിഷേധിച്ചു ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, പൂജപ്പുര സബ്ജയിലിലേക്ക് മാറ്റി ; കള്ളക്കേസെന്നും ജയിലില്‍ നിരാഹാരം നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരേയുള്ള ലൈംഗികാപവാദകേസില്‍ ഇരയെ സൈബര്‍ ഇടത്തില്‍ വെളിപ്പെടുത്തിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍കോടതിയാണ് ജാമ്യം നിഷേധിച്ചത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൂജപ്പുര സബ്ജയിലിലേക്കാണ് മാറ്റുക. ജാമ്യാപേക്ഷയില്‍ രാഹുല്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളുകയും ചെയ്തു. അതിജീവിതയെ അധിക്ഷേപിച്ചെന്ന അതിജീവിതയുടെ പരാതി കോടതി അംഗീകരിച്ചു. കേസ് പച്ചക്കള്ളമാണെന്നും താന്‍ ജയിലില്‍ നിരാഹാരം കിടക്കുമെന്നും രാഹുല്‍ പറഞ്ഞു. പോലീസ് പിടിച്ചെടുത്ത രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ്പ് കോടതി പരിശോധിച്ചു. ഇതില്‍ നിന്നും ഇരയുടെ ചിത്രം കണ്ടെത്തുകയും അതിലുണ്ടായിരുന്നു 12 ലധികം വീഡിയോകള്‍ പരിശോധിക്കുകയും ചെയ്തു. വീഡിയോ അടക്കമുള്ള തെളിവുകള്‍ ജഡ്ജി മുഖവിലയ്ക്ക് എടുക്കുകയും ഗുരുതരമായി കാണുകയും ചെയ്തതിന് പിന്നാലെയാണ് ജാമ്യപേക്ഷ തള്ളി റിമാന്‍ഡിലേക്ക് വിട്ടത്. അതിജീവിതയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത വീഡിയോ തയ്യാറാക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍ ചെയ്തതെന്ന ഇരയുടെ വാദം കോടതി അംഗീകരിച്ചു. രാഹുലിന്റെ വീഡിയോ മജിസ്‌ട്രേറ്റ് ചേംബറില്‍ എത്തി കണ്ടു. ഈ വീഡിയോയാണ് കുരുക്കായത്.…

    Read More »
  • രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു, വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി ; രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരേയുള്ള ലൈംഗികാപവാദകേസില്‍ ഇരയെ വെളിപ്പെടുത്തിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു. രാഹുലിന്റെ വീട്ടില്‍ നിന്ന് തെളിവെടുപ്പിനിടെയാണ് ലാപ്ടോപ് കണ്ടെടുത്തത്. വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി. രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് അവസാനിപ്പിക്കില്ല എന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്കെതിരായ പരാതി വ്യാജമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കുടുക്കാനുള്ള ശ്രമമാണെന്നും അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ”രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിലുള്ള ദേഷ്യത്തിലാണ് ഈ പരാതി. പുരുഷ കമ്മീഷന്റെ ആവശ്യം സത്യത്തില്‍ ഇപ്പോഴാണ്. പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ ഫോട്ടോ ഞാന്‍ ഇട്ടിട്ടില്ല. പരാതിക്കാര്‍ കള്ളം പറയുകയാണ്.” രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലാകുംമുന്‍പ് രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു. പൊലീസ് തന്റെ വീട്ടിലെത്തിയിട്ടുണ്ടെന്നും ലാപ്‌ടോപ് ചോദിച്ചപ്പോള്‍ ഓഫീസിലാണെന്ന് താന്‍ പറഞ്ഞെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്. ശേഷം ഞാന്‍ ലാപ്‌ടോപ് എടുത്ത് മാറ്റട്ടെ എന്ന് പറയുന്നതും വീഡിയോയിലുണ്ട്.…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ ആദ്യ അറസ്റ്റ്; രാഹുല്‍ ഈശ്വറിനെ ഇന്നു മജിസ്‌ട്രേറ്റിനു മുന്നിലെത്തിക്കും; യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി; മറ്റുള്ളവരുടെയും അറസ്റ്റ് ഉടനെന്ന് സൂചന

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതിയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. യുവതിയെ അപമാനിച്ച രാഹുല്‍ ഈശ്വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിരിച്ച്, മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ കൈ വീശിയ ശേഷമാണ് രാഹുല്‍ പൊലീസ് വാഹനത്തില്‍ കയറി പോയത്. സൈബര്‍ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. സൈബര്‍ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാഹുലിനെ ഇന്നു മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചക്കിടെ തന്നെ വേണേല്‍ പൊലീസ് അറസ്റ്റ് ചെയ്‌തോട്ടെയെന്നും താന്‍ പറയാനുള്ളതെല്ലാം പറയുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ രാഹുല്‍ സംസാരിച്ചതാണ് വിനയായത്. രാഹുലിനോട് ഫോണും ലാപ്‌ടോപ്പും ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എആര്‍ ക്യാംപിലെ വളപ്പില്‍ സ്ഥിതി ചെയ്യുന്ന സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതായി യുവതി പരാതി നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാരിയര്‍, ദീപ…

    Read More »
  • ആ രാഹുലിനെ കിട്ടിയില്ല; ഈ രാഹുലിനെ പൊക്കി; രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍; മാങ്കുട്ടത്തില്‍ കേസിലെ യുവതിയുടെ സൈബര്‍ പരാതിയില്‍ നടപടി; രാഹുല്‍ ഈശ്വറിനെ എ.ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി

        തിരുവനന്തപുരം: പീഡനക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി സംസ്ഥാനമൊട്ടാകെ പോലീസ് അരിച്ചു പെറുക്കുന്നതിനിടെ രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയിലാണ് രാഹുല്‍ ഈശ്വറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പോലീസ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ ഈശ്വറെ എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി. സൈബര്‍ പോലീസ് ആണ് രാഹുല്‍ ഈശ്വറെ ചോ?ദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പോലീസിന്റെ ഇപ്പോഴത്തെ നീക്കം ഉണ്ടായിരിക്കുന്നത്.  

    Read More »
  • ‘കേരള പോലീസ് ഈ ലുക്കിംഗ് ഫോര്‍ യു’; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ പരാതി നല്‍കിയ യുവതിയുടെ ചിത്രം കോണ്‍ഗ്രസിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നെന്ന് ഡോ. സരിന്‍; സന്ദീപ് വാര്യര്‍ക്ക് ഒപ്പമുള്ള സ്‌ക്രീന്‍ഷോട്ട് തെളിവായി പുറത്തുവിട്ടു; പോലീസ് നടപടി ഉറപ്പ്

    പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതിയുടെ ചിത്രം കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് പി.സരിന്‍. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് സരിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിയന്ത്രിക്കുന്ന ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ടീമിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്.   ഉന്നത കോണ്‍ഗ്രസ് നേതാക്കളടക്കം അംഗങ്ങളായ ഗ്രൂപ്പില്‍ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച് അവരുടെ ഐഡന്റിന്റെ വെളിപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സരിന്‍ ആരോപിക്കുന്നു. പരാതി നല്‍കിയിട്ടുണ്ടെന്നും നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.   ഇത്രയുമേയുള്ളൂ കടുത്ത അനുഭാവികള്‍ മാത്രം ഉപയോഗിക്കുന്ന ഗ്രൂപ്പിന്റെ വിശ്വാസ്യതയെന്നും സരിന്‍ പരിഹസിക്കുന്നുണ്ട്. അതിജീവിതയെ അപമാനിക്കുന്നതരത്തില്‍ തുടര്‍ന്നും നടപടിയുണ്ടായാല്‍ ഗ്രൂപ്പിലുള്ളവരുടെയെല്ലാം നമ്പറുകള്‍ താന്‍ പരസ്യപ്പെടുത്തുമെന്നും നിലവില്‍ ചിത്രം പോസ്റ്റു ചെയ്തയാളുടെ മാത്രം നമ്പര്‍ വെളിവാക്കി സരിന്‍ എഴുതുന്നു. ‘വളരെ വൈകിയാണ് അറിഞ്ഞത് പ്രിയപ്പെട്ട സുഹൃത്തിന്റെ വിവാഹം. ഭയമില്ലാത്തവര്‍ ഇതുപോലെ പോസ്റ്റു ചെയ്യണം’ എന്ന കുറിപ്പോടെയാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ആരിഫെന്നയാള്‍…

    Read More »
  • സാംസ്‌കാരിക നായകര്‍ എവിടെ? രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രമുഖര്‍ മൗനത്തില്‍; ജോയ് മാത്യു, എം.എന്‍. കാരശേരി, കെ.കെ. രമ എന്നിവര്‍ അടക്കമുള്ളവരെ പരിഹസിച്ച് സോഷ്യല്‍ മീഡിയ; പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ വിളിച്ചു പറയുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പീഡനത്തിന് ഇരയായ യുവതികളില്‍ ഒരാള്‍ പരാതി നല്‍കിയതിനു പിന്നാലെ ഇത്രകാലം സോഷ്യല്‍ മീഡിയയില്‍ പിന്തുണയുമായി എത്തിയ സാംസ്‌കാരിക നായകര്‍ നിശബ്ദതയില്‍. സ്ത്രീപക്ഷ നിലപാടുകളും അവര്‍ക്കെതിരേ ഉണ്ടാകുന്ന ആക്രമണങ്ങളിലും കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്നവരാണ് ഇപ്പോള്‍ നിശബ്ദരാകുന്നത്. അഭിമുഖങ്ങളിലടക്കം രാഹുല്‍, ഷാഫി നേതാക്കള്‍ മിടുക്കരെന്നു വിശേഷിപ്പിച്ച ചലച്ചിത്ര പ്രവര്‍ത്തകന്‍ ജോയ് മാത്യു, എംഎന്‍ കാരശേരി, കെ.കെ. രമ എംഎല്‍എ എന്നിവരടുടെയടക്കം മൗനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.   ചെറിയ കുറ്റത്തിനു ചെറുപ്പക്കാരനോടു പൊറുക്കണമെന്നും രാഷ്ട്രീയ ഭാവി നശിപ്പിക്കരുതെന്നുമായിരുന്നു കാരശേരി ഒരു ടിവി ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടിയുടെ ഓഡിയോ പുറത്തുവന്നതിനുശേഷം കാരശേരി മാഷ് ‘കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടണം’ എന്ന് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പറഞ്ഞത് ഒഴിച്ചാല്‍ ഒന്നും പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അഭിഭാഷന്‍ പ്രശാന്ത് പദ്ഭനാഭന്‍ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യുക മാത്രമാണു ചെയ്തിട്ടുള്ളത്. അതില്‍തന്നെ രാഹുലിനെ പാതി ന്യായീകരിച്ചുള്ള പോസ്റ്റാണ്.   സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷത്തിനെതിരേ രൂക്ഷമായ പരിഹാസം അഴിച്ചുവിടുന്ന ജോയ് മാത്യുവും ഇക്കാര്യത്തില്‍…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനക്കേസില്‍ ശബ്ദപരിശോധന തുടങ്ങി; ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ തിരക്കിട്ട നീക്കം; യുവതിയുടെ ശബ്ദ സാമ്പിള്‍ ശേഖരിച്ചു; മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനു മുമ്പ് പരമാവധി തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം; വനിതാ ഡോക്ടറുടെ മൊഴിയെടുത്തു

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തെന്ന കേസില്‍ ശബ്ദരേഖ പരിശോധന തുടങ്ങി. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് ശബ്ദരേഖയുടെ ആധികാരികമായ പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. കലാപം സൃഷ്ടിച്ച് പദവികളിലെത്തിയത് ക്രിമിനല്‍ സംഘമാണെന്നും അതിന്റെ ദുരന്തമാണ് പാര്‍ട്ടി അനുഭവിക്കുന്നതെന്നുമുള്ള ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമാണ്. മുതിര്‍ന്നവര്‍ സ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങുന്നതിനെതിരെ കോലാഹലം സൃഷ്ടിച്ച് പദവിയിലെത്തിയവര്‍ അര്‍ഹരെ അവഗണിച്ച്, സ്വന്തം ‘ടീം’ ഉണ്ടാക്കി. ഇത് നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിനോ കെപിസിസി ക്കോ കഴിഞ്ഞില്ലെന്നുമാണ് വിമര്‍ശം. രാഹുല്‍ മാങ്കൂട്ടത്തിലിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാണ് . വ്യാഴാഴ്ച യുവതി തെളിവ് സഹിതം പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍പ്പോയ രാഹുലിന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംരക്ഷണമൊരുക്കുന്നതായാണ് സൂചന. ഫോണ്‍ സ്വിച്ച് ഓഫാണ്. പാലക്കാട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ മുങ്ങിയത്. കുറച്ചുനേരം ഫോണ്‍ ഓണ്‍ ആയപ്പോള്‍ പാലക്കാട് ടവര്‍ ലൊക്കേഷനാണ് കാണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എസിപി ദിനരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം…

    Read More »
  • രാഹുലിന്റെ സൈബര്‍ പടയുടെ ആക്രമണം; വി.ഡി. സതീശനടക്കം ഉള്ളവര്‍ക്കു നേരെ അഴിഞ്ഞാട്ടം; സമൂഹത്തിലെ പ്രമുഖ സ്ത്രീകള്‍ അടക്കം പരാതി നല്‍കിയതോടെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ തലപ്പത്തുനിന്ന് ബല്‍റാം തെറിച്ചു; പകരം ഹൈബി ഈഡന്‍; നടപടി കടുപ്പിച്ച് ദേശീയ നേതൃത്വം

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗിക പീഡനക്കേസില്‍ പ്രതികരിക്കുന്ന കോണ്‍ഗ്രസ് വനിതാ നേതാക്കള്‍മാരടക്കമുള്ളവര്‍ക്കെതിരേ സൈബര്‍ ആക്രമണം കടുത്തതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ തലപ്പത്തുനിന്ന് വി.ടി. ബല്‍റാം തെറിച്ചു. പകരം ചുമതല എറണാകുളം എംപി ഹൈബി ഈഡനു നല്‍കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാനായ വി.ടി. ബല്‍റാമിനെ മാറ്റിയാണ് മറ്റൊരു വൈസ് പ്രസിഡന്റായ ഹൈബി ഈഡനു ചുമതല നല്‍കിയത്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പേരും മാറ്റി. ഇനി മുതല്‍ സോഷ്യല്‍ മീഡിയ സെല്‍ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റു സംസ്ഥാന ഘടകങ്ങളിലും സോഷ്യല്‍ മീഡിയ സെല്‍ എന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ മാത്രമായിരുന്നു ഇതുവരെ ഡിജിറ്റല്‍ മീഡിയ സെല്‍ എന്ന് അറിയപ്പെട്ടിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന സമൂഹത്തിലെ പ്രമുഖ വനിതകളടക്കം രൂക്ഷമായ തെറിവിളികളാണ് സൈബര്‍ മീഡിയയുടെ ഭാഗത്തുനിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ടീം അഴിച്ചുവിട്ടിരുന്നത്. ഇത് സ്ത്രീകളുടെ ഭാഗത്തുനിന്ന് വന്‍ എതിര്‍പ്പിനും ഇടയാക്കി. പലരും വ്യാപകമായി ദേശീയ നേതൃത്വത്തിനു…

    Read More »
  • ‘അറബികള്‍ നല്ല പണം തരും; ശരീരം സൂക്ഷിക്കണം’; സൈബര്‍ ഇടത്ത് അശ്‌ളീല കമന്റ് ഇട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി എഴുത്തുകാരി ഹണി ഭാസ്‌കര്‍; ‘നയിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത വേട്ടാവളിയന്‍മാരെ, പോയ് വരാം കേട്ടോ’; കൈയടിച്ച് സോഷ്യല്‍ മീഡിയ

    കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയ എഴുത്തുകാരി ഹണി ഭാസ്‌കരന് സൈബറിടത്ത് കയ്യടി. കസഖിസ്ഥാന്‍ യാത്രയുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ച കുറിപ്പിന് ചുവടെയാണ് പ്രവാസി മലയാളിയുടെ അശ്ലീല പരാമര്‍ശം. കമന്റിട്ടയാളെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹണി ഭാസ്‌കരന്‍ മറുപടി നല്‍കിയത്. കമന്റ്് ശ്രദ്ധയില്‍പ്പെട്ടതോടെ യുവാവിനെ രൂക്ഷമായി വിമര്‍ശിച്ചും ഹണിയെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രംഗത്ത് വന്നപ്പോഴും കനത്ത സൈബര്‍ ആക്രമണം ഹണി ഭാസ്‌കരന് നേരിടേണ്ടി വന്നിട്ടുണ്ട്. ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീകളെ കണ്ടിട്ടില്ലാത്തവരോട് പോയിവരാമെന്നും പെര്‍വെര്‍ട്ടുകളെ അനുകൂലിച്ച് ഇവിടെ തന്നെ കാണണമെന്നും പറഞ്ഞുകൊണ്ടായിരുന്നു ഹണി യാത്രയുടെ ചിത്രം സഹിതം കുറിപ്പ് പങ്കുവച്ചത്. കസഖിസ്ഥാന്‍ യാത്രയുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ച പോസ്റ്റിന്റെ പൂര്‍ണരൂപം: ‘സൈബര്‍ ഗുണ്ടകളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഗള്‍ഫിലെ കാക്കാ മുതലാളിമാര്‍ തന്ന കാശ്, അന്തംകമ്മിയായി പണിയെടുക്കുന്നതിന്റെ കാശ്, കൂലി എഴുത്തിന് കിട്ടിയ കാശ്, വിമതര്‍…

    Read More »
  • ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസം വളര്‍ച്ച; രാഹുല്‍ കഴിപ്പിച്ചത് ജീവന്‍ അപകടത്തില്‍ ആകാവുന്ന മരുന്ന്; ആശുപത്രി രേഖകള്‍ പുറത്ത്; യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന്റെ വിവരങ്ങള്‍ ശേഖരിച്ചു; അതിജീവിതയ്ക്ക് സുരക്ഷമൊരുക്കി പോലീസ്

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കൂടുതല്‍ കുരുക്കായി തെളിവുകള്‍. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിന്റെ തെളിവുകളാണ് യുവതി പൊലീസിന് കൈമാറിയത്. ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച് നല്‍കിയത്. ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണിവ. ട്യൂബല്‍ പ്രഗ്‌നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി മൊഴി നല്‍കി. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളും യുവതി പൊലീസിന് കൈമാറി. ഭ്രൂണഹത്യയ്ക്ക് ശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും യുവതിക്കുണ്ടായി. ഇതിന്റെ രേഖകള്‍ പൊലീസ് ശേഖരിച്ചു. യുവതിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. വിവാഹബന്ധം ഒഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെന്ന…

    Read More »
Back to top button
error: