Breaking NewsBusinessLead NewsNEWSpoliticsPravasiWorld

ഹൊർമുസിൽ ചരക്ക് കപ്പലുകൾക്കു നേരെ ഇറാന്റെ അപ്രതീക്ഷിത വെടിവയ്പ്പ്; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായുള്ള ട്രംപിന്റെപ്രഖ്യാപനത്തിനു പിന്നാലെ പ്രകോപന നീക്കം; ആശങ്ക ഉയരുന്നു

ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമുസ് കടലിടുക്കിൽ രണ്ട് ചരക്ക് കപ്പലുകൾക്ക്നേരെ ഇറാന്റെ ആക്രമണം. പാക്കിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നതെന്നത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു.

ബുധനാഴ്ച രാവിലെ 7.55 ഓടെ ഇറാന്റെ പാരാമിലിട്ടറി വിഭാഗമായ ഐആർജിസി ചരക്കു കപ്പലുകൾക്ക് നേരെ വെടിയുതിർത്തത്. യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ആദ്യത്തെ വെടിവയ്പ്പിൽ കപ്പലിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. വെടിവയ്പ്പിനിരയായ രണ്ടാമത്തെ കപ്പലിന് കാര്യമായ കേടുപാടുകളോന്നും സംഭവിച്ചിട്ടില്ലയെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: