Crime

  • യുവതിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജില്‍ വച്ച സംഭവം; കാമുകനായ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ കസ്റ്റഡിയില്‍

    ബംഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍, പശ്ചിമ ബംഗാള്‍ സ്വദേശിയും ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനുമായ ഇവരുടെ കാമുകന്‍ പോലീസ് കസ്റ്റഡിയില്‍. ഇയാള്‍ ഇടയ്ക്കിടെ മഹാലക്ഷ്മിയെ കാണാന്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്താറുണ്ടെന്ന് സമീപത്ത് താമസിക്കുന്നവര്‍ മൊഴി നല്‍കിയിരുന്നു. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം തുടരുന്നത്. മഹാലക്ഷ്മിയുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ബംഗളൂരു വ്യാളികാവലിലെ അപ്പാര്‍ട്ട്മെന്റിലാണ് കഴിഞ്ഞദിവസം യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിയായ മഹാലക്ഷ്മി(29)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുപ്പതിലേറെ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചനിലയിലായിരുന്നു. അപ്പാര്‍ട്ട്മെന്റില്‍നിന്ന് കനത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു എന്ന് സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വാതില്‍ തുറന്ന് അകത്തുകടന്നതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്. മുപ്പതിലേറെ കഷണങ്ങളാക്കിയാണ് മൃതദേഹം വെട്ടിനുറുക്കിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട മഹാലക്ഷ്മി കഴിഞ്ഞ ഏഴ് മാസമായി വ്യാളികാവലിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. നേരത്തെ…

    Read More »
  • അപകടത്തില്‍ മരിച്ച യുവാവിന്റെ മൊബൈല്‍ഫോണ്‍ ആംബുലന്‍സില്‍നിന്ന് കവര്‍ന്നു, ഒരാള്‍ പിടിയില്‍

    തിരുവനന്തപുരം: ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ മൊബൈല്‍ഫോണ്‍ ആംബുലന്‍സില്‍ വച്ച് കവര്‍ന്നു. കഴിഞ്ഞമാസം 17 ന് വെള്ളറട ആറാട്ടുകുഴിക്കു സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബൈക്ക് യാത്രികരില്‍ ഒരാളായ വെള്ളറട ശ്രീനിലയത്തില്‍ സുധീഷിന്റെ ഫോണാണ് മോഷ്ടിച്ചത്. യുവാവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ വില്പന നടത്തിയ ഫോണ്‍ മൊബൈല്‍ കടയില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പുലിയൂര്‍ശാലയിലെ മൊബൈല്‍ഫോണ്‍ കടയില്‍നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. കണ്ടാലറിയാവുന്ന രണ്ട് യുവാക്കളാണ് ഫോണ്‍ വിറ്റതെന്നാണ് കടയുടമ പൊലീസിനോട് പറഞ്ഞത്. യുവാക്കളില്‍ ഒരാളെ കഴിഞ്ഞദിവസം നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അപകടത്തില്‍ സുധീഷും കൂടെയുണ്ടായിരുന്ന കോട്ടയാംവിള ലാവണ്യ ഭവനില്‍ അനന്തുവുമാണ് മരിച്ചത്.അപകടസ്ഥലത്തുനിന്ന് രണ്ടുപേരെയും രണ്ട് ആംബുലന്‍സുകളിലാണ് ആശുപത്രിയില്‍ എത്തിച്ചത്. സുധീഷിനെ കൊണ്ടുപോയ ആംബുലന്‍സില്‍ സഹായിയായി കയറിയ യുവാവാണ് മോഷണം നടത്തിയതെന്നാണ് സുധീഷിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഫോണ്‍ തിരിച്ചുകിട്ടാത്തതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയത്. 2021ല്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയ സംഭവത്തില്‍ എസ്‌ഐ: നടപടി…

    Read More »
  • സ്വയം ഷാേക്കടിപ്പിച്ച് ഐടി ജീവനക്കാരന്‍ ജീവനൊടുക്കി; ജോലി സമ്മര്‍ദ്ദമെന്ന് പരാതി

    ചെന്നൈ: അക്കൗണ്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യംഗിലെ ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ മലയാളിയായ 26കാരി അന്ന സെബാസ്റ്റ്യന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് ഏറെക്കുറെ സമാനമായ മറ്റൊരു സംഭവംകൂടി. ചെന്നൈയില്‍ ഐടി ജീവനക്കാരനായ കാര്‍ത്തികേയന്‍ എന്ന മുപ്പത്തെട്ടുക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കുകയായിരുന്നു. ശരീരത്തില്‍ ഇലക്ട്രിക് വയര്‍ ഘടിപ്പിച്ച് സ്വയം ഷോക്കേല്‍പ്പിച്ചാണ് ആത്മഹത്യചെയ്തത്. തേനി സ്വദേശിയാണ് കാര്‍ത്തികേയന്‍. ഭാര്യയും രണ്ടു മക്കളുമുണ്ട്. ജീവനൊടുക്കിയതിന് പിന്നില്‍ ജോലി സമ്മര്‍ദ്ദമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ജോലി സ്ഥലത്തുനിന്ന് കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി കാര്‍ത്തികേയന്‍ പരാതിപ്പെട്ടിരുന്നെന്നും വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ജോലി ചെയ്തിരുന്ന പല്ലാവരത്തെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. അന്ന സെബാസ്റ്റ്യന്‍ ജോലി സമ്മര്‍ദ്ദം താങ്ങാനാകാതെ രണ്ടു മാസം മുമ്പ് കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.ഹൃദയസ്തംഭനമായിരുന്നു അന്നയുടെ മരണകാരണം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്‌സിലൂടെ നല്‍കിയ പരാതിയിലാണ് കേന്ദ്ര തൊഴില്‍ സഹമന്ത്രി…

    Read More »
  • അജ്മലും ശ്രീക്കുട്ടിയും തങ്ങാറുള്ള ഹോട്ടലില്‍ മറ്റ് ചിലരും പതിവുകാര്‍; ലഹരി എത്തിച്ചവരിലേക്കും അന്വേഷണം

    കൊല്ലം: സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് അജ്മലിനും ഡോ. ശ്രീക്കുട്ടിക്കും എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കള്‍ കൈമാറിയവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും ഇടയ്ക്കിടെ തങ്ങാറുള്ള കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ മറ്റ് ചിലരും എത്താറുണ്ടെന്ന് ജീവനക്കാര്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം അജ്മലിനെയും ശ്രീക്കുട്ടിയേയും ആനൂര്‍ക്കാവില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ യുവാക്കള്‍ സംഘടിച്ചിരുന്നു. ഇവര്‍ ലഹരി സംഘത്തില്‍ പ്പെട്ടവരാണെന്നാണ് സംശയം. കൊലപാതകം നടന്ന മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ നിന്ന് രക്ഷപ്പെട്ട് കരുനാഗപ്പള്ളിയിലെത്തിയ മുഹമ്മദ് അജ്മല്‍ ലഹരിസംഘത്തിന്റെ സഹായത്തോടെയാണ് ശൂരനാട് പതാരത്തെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. അന്ന് അജ്മലിന് ഒളിച്ചുകഴിയാന്‍ സഹായിച്ച പതാരത്തെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ, സംഭവം ദിവസം ഉച്ചയ്ക്ക് ഇവര്‍ ഭക്ഷണം കഴിച്ച കരുനാഗപ്പള്ളി മാരാരിത്തോട്ടത്തെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതികളെ ഒരുമിച്ചും അല്ലാതെയും ചോദ്യം ചെയ്തു. ഞായര്‍ വൈകിട്ട് 5ന് കസ്റ്റഡി അവസാനിക്കുന്നതോടെ…

    Read More »
  • മകളുമായുള്ള വിവാഹത്തിന് സമ്മതിച്ചു, ഓണാഘോഷത്തിനും യുവാവിനെ ക്ഷണിച്ചു; മദ്യലഹരിയില്‍ അരുംകൊല

    കൊല്ലം: മകളുമായുള്ള സൗഹൃദത്തിന്റെ പേരില്‍ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ്. ഇരവിപുരം നാന്‍സി വില്ലയില്‍ അരുണ്‍ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. അരുണിന്റെ ശ്വാസകോശത്തിലെ മുറിവാണ് മരണകാരണമായത്. പ്രസാദിന്റെ മകളുമായി അരുണ്‍ സൗഹൃദത്തിലായിരുന്നു. മുന്‍പും അരുണിനെ പ്രസാദ് ഭീഷണിപ്പെടുത്തി. ഇരവിപുരം പൊലീസില്‍ ഇതുസംബന്ധിച്ച് പരാതിയുണ്ടായിരുന്നു. വിവാഹം നടത്തികൊടുക്കാമെന്ന് പിന്നീട് പ്രസാദ് പറഞ്ഞിരുന്നു. ബന്ധുക്കളുടെ വിവാഹ ചടങ്ങുകളില്‍ പ്രസാദ് അരുണിനെയും പങ്കെടുപ്പിച്ചു. ഓണാഘോഷത്തിനും അരുണിനെ പ്രസാദ് വിളിച്ചു. എന്നാല്‍ മദ്യപിച്ചാല്‍ പ്രശ്‌നമുണ്ടാക്കുന്നയാളാണ് പ്രസാദെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയില്‍ അരുണുമായി വാക്കേറ്റമുണ്ടായശേഷം പ്രസാദ് കുത്തുകയായിരുന്നു. പ്രസാദിനെ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി1 റിമാന്‍ഡ് ചെയ്തു. കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണു കൊലപാതകം നടന്നത്. അരുണിനെ കുത്തിയശേഷം പ്രസാദ് ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഇന്നലെ വെസ്റ്റ് പൊലീസിനു കൈമാറി. വെസ്റ്റ്…

    Read More »
  • ബംഗ്ലാദേശ് പെണ്‍കുട്ടി 12 ാം വയസില്‍ ബംഗ്ലൂരുവിലെത്തി, കൊച്ചിയില്‍ എത്തിച്ചതും സെക്സ് മാഫിയ; മനുഷ്യക്കടത്ത് അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളും

    കൊച്ചി: എളമക്കരയില്‍ ലൈംഗിക പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും അറസ്റ്റില്‍. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് യുവതിയേയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുപതുകാരിയെ പൊലീസ് റിമാന്‍ഡ് ചെയ്തു. യുവതിയെ പീഡനത്തിനിരയാക്കിയ സെക്‌സ് റാക്കറ്റ് കണ്ണികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സെറീന, ജഗത, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസില്‍ കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുകയാണ്. അടുത്തിടെ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്പായിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ബംഗ്ലാദേശുകാരിയെ ജഗത കൊച്ചിയിലെത്തിച്ചത്. പത്ത് ദിവസം മുമ്പ് കൊച്ചിയിലേക്ക് കൊണ്ടുവന്ന യുവതി പിന്നീട് ഇരയാകേണ്ടി വന്നത് കൊടിയ ചൂഷണത്തിനാണ്. ഒരുദിവസം നിരവധിപ്പേര്‍ക്ക് ഇവരെ ജഗത കാഴ്ചവച്ചതായാണ് പൊലീസിന് ലഭിച്ചവിവരം. ബംഗ്ലാദേശുകാരിയെ പണം കൊടുത്ത് വാങ്ങിയതല്ലെന്നാണ് ജഗതയുടെ മൊഴി. വാട്‌സ്ആപ്പില്‍ യുവതിയുടെ ചിത്രം പ്രചരിപ്പിച്ചാണ് ഇവര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. അറസ്റ്രിലായ വിപിന് ജെഗിതയുമായി സൗഹൃദമുണ്ട്. രണ്ടുതവണ ഇടപ്പള്ളിയിലെ വാടകവീട്ടില്‍ പോയിട്ടുണ്ടെന്നും യുവതി ദുരിതങ്ങള്‍ തുറന്നുപറഞ്ഞതോടെ ഇവരെ രക്ഷപ്പെടുത്തി കൊണ്ടുപോയതാണെന്നുമാണ് ഇയാളുടെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. വിപിന്റെ മൊബൈലില്‍ നിന്ന്…

    Read More »
  • പൂട്ടിയിട്ട വീട്ടില്‍നിന്നു ദുര്‍ഗന്ധം; ഫ്രിഡ്ജില്‍ 29 കാരിയുടെ മൃതദേഹം, 32 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ നിലയില്‍

    ബംഗളൂരു: നഗരത്തില്‍ യുവതിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ഫ്രിഡ്ജിലൊളിപ്പിച്ച നിലയില്‍ കണ്ടെത്തി. മാളിലെ ജീവനക്കാരിയായ 29 വയസുള്ള മഹാലക്ഷ്മി നീലമംഗല എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വെട്ടി നുറുക്കി 32 കഷ്ണങ്ങളാക്കിയാണ് ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ചത്. ബംഗളൂരുവിലെ വയലിക്കാവില്‍ വിനായക നഗറിലാണ് സംഭവം. യുവതി കഴിഞ്ഞ 5 മാസമായി വിനായക നഗറില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടച്ചിട്ട വീട്ടില്‍നിന്ന് ദുര്‍ഗന്ധം വരുന്നെന്ന് അയല്‍ക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിജില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി യുവതി താമസിച്ചിരുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. എന്നാല്‍ വീട് പൂട്ടിയ നിലയിലാണ് കണ്ടെത്താനായത്. ഇതോടെയാണ് പ്രദേശവാസികള്‍ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കളെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഹേമന്ത് ദാസ് എന്നയാളാണ് യുവതിയുടെ ഭര്‍ത്താവ്. നേപ്പാള്‍…

    Read More »
  • ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭര്‍ത്താവിന്റെ പരാതി; പരപുരുഷന്‍മാരെ വീട്ടിലെത്തിച്ച് സഹകരിക്കാന്‍ പ്രേരിപ്പിച്ചെന്ന് ഭാര്യയും

    കോഴിക്കോട്: എലത്തൂരില്‍ ജനനേന്ദ്രിയം മുറിച്ചെന്ന ഭര്‍ത്താവിന്റെ പരാതിക്കെതിരെ ഭാര്യ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തന്നെയും സഹോദരപുത്രനെയും കത്തി കൊണ്ട് അപായപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് കേസില്‍ കുടുക്കാന്‍ ലിംഗത്തില്‍ സ്വയം മുറിവുണ്ടാക്കിയതാണെന്നും വര്‍ഷങ്ങളായി ഉപദ്രവം സഹിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ നടന്ന അക്രമത്തിന്റെ മൊബൈല്‍ ദൃശ്യവും ഭാര്യയും ബന്ധുക്കളും പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂര്‍ കോളിയോട്ടും ഭാഗത്ത് താമസിക്കുന്ന അമ്പത്താറുകാരന്‍ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂര്‍ പൊലീസിനെ വിളിച്ചറിയിക്കുന്നത്. ഇവരുടെ വീട്ടില്‍ ബഹളം നടക്കുന്നെന്ന് അയല്‍വാസികളും പൊലീസിനെ അറിയിച്ചിരുന്നു. പൊലീസെത്തിയപ്പോള്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കന്‍ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ ഭര്‍ത്താവ് തനിക്കെതിരെ കള്ളപ്പരാതി നല്‍കുകയായിരുന്നെന്ന് ഭാര്യയും മകള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഭര്‍ത്താവ് കഴുത്തില്‍ കത്തി വെച്ച് അറുക്കുമെന്ന് ഭീഷണിപ്പെടുത്തി. പരസ്ത്രീ ബന്ധങ്ങളും നിരന്തര ശാരീരിക ഉപദ്രവങ്ങളും ചോദ്യം ചെയ്തതും മറ്റുമാണ് പ്രകോപിപ്പിച്ചത്.…

    Read More »
  • പൊലീസിനെ ആക്രമിച്ച് കൊലക്കേസ് പ്രതി; വെടിവച്ചു വീഴ്ത്തി കീഴടക്കി

    ചെന്നൈ: പൊലീസുകാരെ കത്തികൊണ്ടു വെട്ടി കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ കോയമ്പത്തൂര്‍ സിറ്റി പൊലീസ് വെടിവച്ചു വീഴ്ത്തി. നാഗര്‍കോവില്‍, കൃഷ്ണന്‍കോവില്‍ വാധ്യാര്‍ വിളയില്‍ ആല്‍വിന്‍ ഹെസക്കിയേലിനെയാണ് (40) റേസ്‌കോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തികേയന്‍ ഇരു കാല്‍മുട്ടിലും വെടിവച്ചു വീഴ്ത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ 2.30നു കൊഡിസിയ മൈതാനിയിലാണു സംഭവം. 2023 ഫെബ്രുവരി 12ന് ഗുണ്ടാ നേതാവ് മധുര സത്യപാണ്ടിയെ ആവാരംപാളയം – നവഇന്ത്യ റോഡില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പിന്നീട് കോടതിയില്‍ കീഴടങ്ങിയ ആല്‍വിന്‍ മാസങ്ങള്‍ക്കു ശേഷം ജാമ്യത്തിലിറങ്ങി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കോടതി കഴിഞ്ഞ ജൂലൈ 26ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു, സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിനിടെയാണ് ഇയാള്‍ കൊഡിസിയ മൈതാനി ഭാഗത്ത് ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. പൊലീസ് വളഞ്ഞതോടെ ആല്‍വിന്‍ കത്തികൊണ്ട് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ഹെഡ്‌കോണ്‍സ്റ്റബിള്‍ രാജ്കുമാറിനെ വെട്ടിയ ശേഷം കടന്നുകളയാന്‍…

    Read More »
  • ഒന്‍പത് മാസമായി വാടക നല്‍കിയില്ല, കട താഴിട്ടുപൂട്ടി; ഉടമയെ വടിവാളിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു

    തൃശൂര്‍: ചാലക്കുടിയില്‍ വാടക സംബന്ധിച്ച തര്‍ക്കത്തിനിടെ കടയുടമയെ വടിവാള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. എറണാകുളം സ്വദേശിയുമായ അലഷ്യകോടത്ത് വീട്ടില്‍ മില്‍ട്ടന്(46) ആണ് വെട്ടേറ്റത്. മേലൂര്‍ സ്വദേശി കൂരന്‍ വീട്ടില്‍ വര്‍ഗീസ്(72) ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനി ഉച്ചയോടെയായിരുന്നു സംഭവം. നോര്‍ത്ത് ജങ്ഷനില്‍ മില്‍ട്ടന്റെ ഉടമസ്ഥതിയുള്ള കടമുറി വാടകക്കെടുത്ത വര്‍ഗീസ് രണ്ട് വര്‍ഷമായി റോസ് ഒപ്റ്റിക്കല്‍സ് എന്ന കണ്ണട വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു. ഒമ്പത് മാസമായി വര്‍ഗീസ് വാടക നല്‍കിയിരുന്നില്ല. ഇത് സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായും പറയുന്നു. കഴിഞ്ഞ ദിവസം മില്‍ട്ടന്‍ കടമുറി മറ്റൊരു താഴിട്ട് പൂട്ടി. ഇത് സംബന്ധിച്ച തര്‍ക്കമാണ് വാക്കേറ്റത്തിലും പിന്നീട് കയ്യാങ്കളിയിലും കലാശിച്ചത്. വാക്കേറ്റത്തിനിടെ വര്‍ഗീസ് കയ്യില്‍ കരുതിയിരുന്ന വടിവാള്‍ ഉപയോഗിച്ച് മില്‍ട്ടനെ വെട്ടി. മില്‍ട്ടന് ചെവിക്ക് മുറിവേറ്റിട്ടുണ്ട്. ഇയാള്‍ക്കൊപ്പം വന്ന ബന്ധു സേവ്യാറിനും പരിക്കുണ്ട്. വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച വര്‍ഗീസിനെ നാട്ടുകാര്‍ വരുതിയിലാക്കി കെട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.…

    Read More »
Back to top button
error: