CrimeNEWS

യുവതിയെ കൊന്ന് വെട്ടിനുറുക്കി ഫ്രിഡ്ജില്‍ വച്ച സംഭവം; കാമുകനായ ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ കസ്റ്റഡിയില്‍

ബംഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍, പശ്ചിമ ബംഗാള്‍ സ്വദേശിയും ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനുമായ ഇവരുടെ കാമുകന്‍ പോലീസ് കസ്റ്റഡിയില്‍. ഇയാള്‍ ഇടയ്ക്കിടെ മഹാലക്ഷ്മിയെ കാണാന്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്താറുണ്ടെന്ന് സമീപത്ത് താമസിക്കുന്നവര്‍ മൊഴി നല്‍കിയിരുന്നു. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം തുടരുന്നത്. മഹാലക്ഷ്മിയുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ബംഗളൂരു വ്യാളികാവലിലെ അപ്പാര്‍ട്ട്മെന്റിലാണ് കഴിഞ്ഞദിവസം യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിയായ മഹാലക്ഷ്മി(29)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുപ്പതിലേറെ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചനിലയിലായിരുന്നു.

Signature-ad

അപ്പാര്‍ട്ട്മെന്റില്‍നിന്ന് കനത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു എന്ന് സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വാതില്‍ തുറന്ന് അകത്തുകടന്നതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടത്. മുപ്പതിലേറെ കഷണങ്ങളാക്കിയാണ് മൃതദേഹം വെട്ടിനുറുക്കിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലപ്പെട്ട മഹാലക്ഷ്മി കഴിഞ്ഞ ഏഴ് മാസമായി വ്യാളികാവലിലെ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. നേരത്തെ ഭര്‍ത്താവിനും നാലുവയസ്സുള്ള മകള്‍ക്കും ഒപ്പം നെലമംഗലയിലാണ് യുവതി താമസിച്ചിരുന്നത്. എന്നാല്‍, ഭര്‍ത്താവുമായി പിരിഞ്ഞശേഷം വ്യാളികാവലിലെ അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറ്റുകയായിരുന്നു. ഇതിന് സമീപത്തായാണ് യുവതിയുടെ അമ്മയും സഹോദരിയും താമസിച്ചിരുന്നത്.

ഇരുപതുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ കുടുംബം ബംഗളൂരുവിലെത്തിയതെന്നാണ് വിവരം. നഗരത്തിലെ ഒരു ഷോപ്പിങ് മാളിലായിരുന്നു മഹാലക്ഷ്മിയുടെ ജോലി. സ്ഥിരമായി രാവിലെ ഇരുചക്രവാഹനത്തില്‍ ജോലിസ്ഥലത്തേക്ക് പോയിരുന്ന യുവതി രാത്രി പത്തരയോടെയാണ് ഫ്ളാറ്റില്‍ മടങ്ങിയെത്താറുള്ളത്. എന്നാല്‍, സെപ്റ്റംബര്‍ രണ്ടാം തീയതി മുതല്‍ മഹാലക്ഷ്മിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ രണ്ടാഴ്ചയോളം മുന്‍പാണ് കൊലപാതകം നടന്നതെന്നും പോലീസ് കരുതുന്നു.

പൂട്ടിയിട്ട വീട്ടില്‍നിന്നു ദുര്‍ഗന്ധം; ഫ്രിഡ്ജില്‍ 29 കാരിയുടെ മൃതദേഹം, 32 കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ നിലയില്‍

രണ്ടാഴ്ചയോളം യുവതിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിട്ടും ബന്ധുക്കളാരും ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കാതിരുന്നത് ആശ്ചര്യകരമാണെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. യുവതിയുടെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: