Crime
-
ഭാസ്കര കാരണവർ കൊലപാതകം, ഒരു ഫ്ലാഷ് ബാക്ക്: ഷെറിനെ മോചിപ്പിക്കരുതെന്ന് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി
ചെങ്ങന്നൂർ ചെറിയനാട് സ്വദേശി ഭാസ്കരകാരണവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് 2009 നവംബർ 7നാണ്. ഇയാളുടെ ഇളയ മകൻ ബിനു പീറ്ററിൻ്റെ ഭാര്യ ഷെറിനായിരുന്നു ഒന്നാം പ്രതി. കോട്ടയം സ്വദേശി ബാസിത് അലി രണ്ടാം പ്രതി. കൊലപാതകത്തിന് സഹായം നൽകിയ ഷാനു റാഷിദ്, നിഥിൻ എന്നിവരാണ് മറ്റ് പ്രതികൾ. ഷെറിനുമായി രഹസ്യ ബന്ധം പുലർത്തിയവരായായിരുന്നു മൂവരും. ശാരീരിക വെല്ലുവിളികളുള്ള മകൻ ബിനു പീറ്ററാൻ്റെ ഭാവി സുരക്ഷിതമാക്കാം എന്ന ലക്ഷ്യത്തോടെയാണ് 2001ൽ കാരണവർ ഷെറിനുമായുള്ള വിവാഹം നടത്തിയത്. വിവാഹശേഷം ഷെറിനെയും അമേരിക്കയിലേക്ക് കൊണ്ടുപോയി. ഭാസ്കരകരണവർക്കും ഭാര്യ അന്നമ്മക്കും ഒപ്പമായിരുന്നു ഷെറിൻ്റെയും താമസം. അവിടെ ജോലിക്ക് കയറിയ ഷെറിൻ ഒരു മോഷണക്കേസിൽ പിടിക്കപ്പെട്ടു. തുടർന്ന് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു. തുടർന്ന് കൈക്കുഞ്ഞുമായി ഷെറിനും ഭർത്താവ് ബിനുവും നാട്ടിലേക്ക് മടങ്ങി. ഭാര്യയുടെ മരണത്തോടെ 2007ൽ കാരണവരും അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഷെറിനും ബിനുവും തമ്മിലുള്ള പൊരുത്തക്കേടുകളും ഷെറിനും മറ്റു പുരുഷന്മാരുമായുണ്ടായിരുന്ന…
Read More » -
പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച 22കാരന് 25 വര്‍ഷം കഠിന തടവ്
ഇടുക്കി: 16കാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 22കാരന് 25 വര്‍ഷം കഠിന തടവും 1,60,000 രൂപ പിഴയും ശിക്ഷ. ബയ്‌സണ്‍വാലി കാക്കക്കട സ്വദേശിയായ അജയഘോഷിനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്. പെണ്‍കുട്ടിയുമായി പ്രണയബന്ധം സ്ഥാപിച്ച ശേക്ഷം രാത്രികാലങ്ങളില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം മനസിലാക്കി പല ദിവസങ്ങളില്‍ കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പിഴയൊടുക്കുന്ന തുക അതിജീവിതക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും കോടതി ശിപാര്‍ശ ചെയ്തു. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. 2021ല്‍ രാജാക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 17 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍…
Read More » -
മാതാപിതാക്കളെ കൊല്ലാന്‍ ദിവസങ്ങള്‍ നീണ്ട ആസൂത്രണം, പെട്രോള്‍ വാങ്ങി ശേഖരിച്ചു; മകന്റെ കുറ്റസമ്മതം
ആലപ്പുഴ: മാന്നാറില്‍ വീടിനു തീവച്ച് വൃദ്ധദമ്പതികളെ കൊന്നത് മകന്‍ വിജയനാണെന്ന് ജില്ല പൊലീസ് മേധാവി എം.പി. മേഹനചന്ദ്രന്‍. ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൊലപാതകം നടത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമാണ്. കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഈ സമയത്താണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് വിജയന്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനെത്തിയത്. നേരത്തെ മറ്റൊരു സഹോദരനും മക്കളുമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. എന്തു ചെയ്താലും അതെല്ലാം മാതാപിതാക്കള്‍ക്ക് പ്രശ്‌നമായിരുന്നു. അങ്ങനെയാണ് ഇവരെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. ഇതിനായി പെട്രോള്‍ വാങ്ങി ശേഖരിച്ചു. പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പെട്രോളൊഴിച്ചാണ് പ്രതി വീടിനു തീയിട്ടതെന്നും ജില്ല പൊലീസ് മേധാവി മോഹനചന്ദ്രന്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ വീടിനു തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനേയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുന്നത്. 92 കാരനായ രാഘവന്റെയും 90 കാരിയായ ഭാര്യ ഭാരതിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ഇവരുടെ മൂന്നാമത്തെ മകനായ വിജയനെ കാണാനില്ലായിരുന്നു.…
Read More » -
പിതാവിന്റെ അവിഹിത ബന്ധം: 16കാരനായ മകൻ അച്ഛൻ്റെ 24കാരിയായ കാമുകിയെ കൊലപ്പെടുത്തി, സംഭവം കൊൽക്കത്തയിൽ; അമ്മയും കൂട്ടാളിയും അറസ്റ്റിൽ
പിതാവിന്റെ അവിഹിത ബന്ധം തിരിച്ചറിഞ്ഞ 16 കാരനായ മകൻ 24കാരിയായ അച്ഛൻ്റെ കാമുകിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ പതിനാറുകാരന്റെ അമ്മയെയും കൂട്ടാളിയായ 22കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ കൊൽക്കത്തയിലെ തിരക്കേറിയ ഇ.എം ബൈപാസ് റോഡിലുള്ള ചായക്കടയിൽ വച്ചായിരുന്നു സംഭവം. രാത്രി 9 മണിയോടെ യുവതി പ്രതിയുടെ പിതാവിനൊപ്പം ചായക്കടയിൽ എത്തിയപ്പോഴാണ് 16കാരൻ കൊലപ്പെടുത്തിയത്. യുവതിയെ ഉടൻതന്നെ എൻആർഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതി ഉപയോഗിച്ച മൂർച്ചയേറിയ ആയുധം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിതാവിന്റെ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്നാണ് 16കാരനും അമ്മയും ചേർന്നു കൊലപാതകത്തിനു പദ്ധതിയിട്ടത്. പിതാവ് ഇവിടെയുണ്ടെന്നു തിരിച്ചറിഞ്ഞത് കാറിന്റെ ജിപിഎസ് പരിശോധിച്ചാണ്. പ്രതി പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ആരുടെയും പേര് പുറത്തുവിട്ടിട്ടില്ല. പ്രതിയുടെ പിതാവും യുവതിയും കാറിൽ ചായക്കടയിൽ എത്തിയതിനു പിന്നാലെ 16കാരനും അമ്മയും സഹായിയായ 22കാരനും മറ്റൊരു കാറിൽ എത്തുകയായിരുന്നു. കാറിലിരുന്ന് ചായ കുടിച്ച യുവതിക്കു നേരെ പാഞ്ഞടുത്ത 16കാരൻ ഡോർ തുറന്ന് വലിച്ചിറക്കി കത്തികൊണ്ട് കുത്തുകയായിരുന്നു.…
Read More » -
പോലീസുകാര്‍ മസാജില്‍ മുഴുകി; കൂടെയുണ്ടായിരുന്ന പ്രതി രക്ഷപ്പെട്ടു
ഭോപ്പാല്‍: പോലീസുകാര്‍ സ്പാ സെന്ററിലെ മസാജില്‍ മുഴുകവെ കൂടെയുണ്ടായിരുന്ന മോഷണക്കേസിലെ പ്രതി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. കവര്‍ച്ചാ കേസിലെ പ്രതിയായ രോഹിത് ശര്‍മ്മയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. സ്പാ സെന്ററില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2024 ഡിസംബറില്‍ 18 ലക്ഷം രൂപ കവര്‍ന്ന കേസിലാണ് രോഹിത് ശര്‍മ്മയെ പോലീസ് പിടികൂടിയത്. ഡിസംബര്‍ 30ന് നാഗ്ദ നഗരത്തിലെ മദ്യവ്യാപാരിയുടെ ഓഫീസിലാണ് മോഷണം നടന്നത്. ഈ കേസില്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഉജ്ജെയിനിലെ സബ് ജയിലില്‍ വിചാരണ കാത്തുകഴിയുകയായിരുന്നു ഇയാള്‍. രോഹിതിന്റെ കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായാണ് ഇയാളെ ജയിലിനുപുറത്തേക്ക് കൊണ്ടുവന്നത്. ജയില്‍ ചീഫ് ഗാര്‍ഡായ രാജേഷും മറ്റൊരു ഉദ്യോഗസ്ഥനായ നിതിനും ചേര്‍ന്നാണ് രോഹിതിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച 11 മണിയോടെയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. പന്ത്രണ്ടരയോടെ ഇവര്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. എന്നാല്‍, പ്രതിയേയും കൊണ്ട് നേരെ ജയിലിലേക്ക്…
Read More » -
അനൂപിന്റെ ലക്ഷ്യം പണം തട്ടലും മുതലെടുപ്പും മാത്രമെന്ന് പൊലീസ്; ചോറ്റാനിക്കര പെണ്‍കുട്ടിയുടെ സംസ്‌കാരം ഇന്ന്
കൊച്ചി: ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവത്തില്‍ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകള്‍ വിശ്വസിച്ച് അമ്മയോട് പോലും പെണ്‍കുട്ടി തര്‍ക്കിച്ചിരുന്നു. തന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചു പിടിച്ചാണ് അനൂപ് പെണ്‍കുട്ടിയുമായി അടുത്തത്. ആറ് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ വാസനയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനൂപ് മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെണ്‍കുട്ടിയുമായി സൗഹൃദം നടിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ലഹരി ഉപയോഗിക്കാന്‍ അനൂപ് സ്ഥിരമായി പെണ്‍കുട്ടിയില്‍ നിന്ന് പണം വാങ്ങുമായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് എത്തിക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വീട്ടിലെ പൊതുദര്‍ശനത്തിന്…
Read More » -
ചായയുടെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം
കൊല്ലം: ചായ കുടിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ചക്കുവള്ളി ഒസ്താമുക്കില്‍ ചായക്കട നടത്തിവന്നിരുന്ന പോരുവഴി കമ്പലടി കൂരക്കോട്ട് സുധീറിനെ (44) കുത്തിക്കൊന്ന കേസില്‍ പ്രതിയായ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വര്‍ഗീസിനെ(44)യാണ് ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചത്. ഒരുലക്ഷം രൂപ പിഴയടയ്ക്കാനും കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് വിധിച്ചു. 2017 ഡിസംബര്‍ 21-നായിരുന്നു സംഭവം. റബ്ബര്‍ ടാപ്പിങ് ജോലി ചെയ്യാനായി ഒസ്താമുക്കിനു സമീപമുള്ള അയന്തിവയലില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. സുധീറിന്റെ ചായക്കടയിലെ പറ്റുകാരനായിരുന്നു. ചായ കുടിച്ച വകയില്‍ 200 രൂപ പ്രതി കൊടുക്കാനുണ്ടായിരുന്നു. വൈകിട്ട് കടയുടെ മുന്നില്‍വെച്ച് സുധീര്‍ പ്രതിയോട് കാശ് ചോദിച്ചെങ്കിലും കേള്‍ക്കാത്ത ഭാവത്തില്‍ പോയി. തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ച്ചെന്ന് പണം ചോദിച്ചപ്പോള്‍ ടാപ്പിങ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി രാജന്‍ സംഭവം കണ്ടിരുന്നെങ്കിലും അയാള്‍ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. ‘വര്‍ഗീസ് എന്നെ കുത്തി’ എന്നു…
Read More » -
സ്‌കൂട്ടറും ലാപ്ടോപ്പും വിലകുറച്ച് വാങ്ങാന്‍ പോയവര്‍ക്ക് പണികിട്ടി; നഷ്ടമായത് കോടികള്‍
എറണാകുളം: വിവിധ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതിവിലയ്ക്ക് ടുവീലര്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. തൊടുപുഴ കോളപ്ര ചക്കുളത്തുകാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടില്‍ അനന്ദുകൃഷ്ണനെയാണ് (26) അറസ്റ്റുചെയ്തത്. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരില്‍ ബ്ലോക്കിനുകീഴില്‍ സൊസൈറ്റിയുണ്ടാക്കിയായിരുന്നു 9 കോടിയോളം രൂപയുടെ ആദ്യതട്ടിപ്പ്. സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികള്‍ ഉണ്ടാക്കി പണപ്പിരിവ് നടത്തിയിട്ടുണ്ട്. 2022 മുതല്‍ സ്‌കൂട്ടര്‍, ഗൃഹോപകരണങ്ങള്‍, ലാപ്ടോപ്, തയ്യല്‍മെഷീന്‍ തുടങ്ങിയവ 50ശതമാനം ഇളവില്‍ നല്‍കുമെന്ന് പറഞ്ഞ് സന്നദ്ധസംഘടനകളെയും മറ്റ് സൊസൈറ്റികളെയും സ്വാധീനിച്ചായിരുന്നു തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സല്‍ട്ടന്‍സികള്‍ ഉണ്ടാക്കിയായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്. ആദ്യഘട്ടത്തില്‍ ബുക്കുചെയ്തവര്‍ക്ക് വാഹനം നല്‍കാനും പിന്നീട് ആര്‍ഭാടജീവിതത്തിനും സ്വത്തുവകകള്‍ വാങ്ങിക്കൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്. പ്രതി അടിമാലി സ്റ്റേഷനിലെ തട്ടിപ്പ്കേസില്‍ റിമാന്‍ഡിലായിട്ടുണ്ട്. എറണാകുളം കച്ചേരിപ്പടിയില്‍ മറ്റൊരു തട്ടിപ്പിനായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുമ്പോഴാണ് റൂറല്‍ ജില്ലാ…
Read More » -
‘സേവ് ദ് ഡേറ്റി’ന്റെ മറവില്‍ നവവധുവിനെ ഉപദ്രവിച്ചു; സ്വര്‍ണം കൈക്കലാക്കി യുവാവ് മുങ്ങി
കോട്ടയം: വിവാഹത്തിന് ശേഷം നവവധുവിനെ കബളിപ്പിച്ചു യുവാവ് കടന്നു കളഞ്ഞതായി പരാതി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് വധുവിന്റെ വീട്ടുകാര്‍ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്. ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയ ശേഷം വരന്‍ കടന്നു കളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോള്‍ വിദേശത്തേക്കു കടന്നതായി മനസിലായെന്നു പരാതിയില്‍ പറയുന്നു. വിവാഹസമയത്ത് സ്വര്‍ണം കൈക്കലാക്കിയെന്നും സേവ് ദ് ഡേറ്റിന്റെ മറവില്‍ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്. പെണ്‍കുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്. ഗാര്‍ഹിക പീഡനത്തിന് ഉള്‍പ്പെടെ പൊലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.
Read More » -
കിണറ്റിലിട്ടത് ഉള്‍വിളിവന്ന്, കുട്ടിയെ കൊന്ന ദിവസം മുറിക്ക് തീയിട്ടു; അച്ഛന്റെ മരണത്തിലും ദുരൂഹത
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിക്കാനാകാതെ കുഴങ്ങി പോലീസ്. പ്രതിയായ ഹരികുമാര്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്നതാണ് പോലീസിനെ കുഴപ്പിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഉള്‍വിളി ഉണ്ടായെന്നും അപ്പോള്‍ കുട്ടിയെ കിണറ്റിലേക്കിടുകയാണ് ചെയ്തതെന്നാണ് ഹരികുമാര്‍ പറയുന്നത്. ഒരു മൊഴി നല്‍കി മിനിറ്റുകള്‍ക്കകം അത് മാറ്റി പറയുകയും ചെയ്യും. ഇത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂടാതെ കുട്ടിയുടെ അമ്മയും ഹരികുമാറിന്റെ സഹോദരിയുമായ ശ്രീതുവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. ഒരാഴ്ച മുമ്പ് മരണപ്പെട്ട ഹരികുമാറിന്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്. പ്രദേശവാസികളുമായി അടുപ്പംകാണിച്ചിട്ടില്ലാത്ത കുടുംബം മൂന്നുവര്‍ഷം മുന്‍പാണ് മിഠാനുക്കോണത്തുള്ള കുടുംബവീട്ടില്‍നിന്ന് കോട്ടുകാല്‍ക്കോണം മുത്താരമ്മന്‍ കോവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലുള്ള വീട്ടില്‍ വാടകയ്ക്ക് എത്തിയത്. ദേവേന്ദുവിന്റെ അമ്മ ശ്രീതു, മൂത്തമകള്‍ പൂര്‍ണേന്ദു, അമ്മ ശ്രീകല, അച്ഛന്‍ ഉദയന്‍, അറസ്റ്റിലായ ഹരികുമാര്‍ എന്നിവരായിരുന്നു വീട്ടിലെ താമസക്കാര്‍. ഹരികുമാറിനു പൂജയ്ക്കുപോകുന്ന ജോലിയാണെന്നാണ് നാട്ടുകാരോടു പറഞ്ഞിരുന്നത്. ഇയാള്‍…
Read More »