Religion

  • ‘ഹമേബൂസ് പാപ്പം’: സിസ്റ്റീന്‍ ചാപ്പലില്‍നിന്ന് വെള്ളപ്പുക; പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്തു; ആഗോള കത്തോലിക്കാ സഭയ്ക്കു വലിയ ഇടയന്‍; റോബര്‍ട്ട് പെര്‍വാസ്റ്റ് പുതിയ പാപ്പ; ലിയോ പതിനാലാമന്‍ എന്ന് അറിയപ്പെടും

    വത്തിക്കാൻ സിറ്റി:  ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു. യുഎസിൽ നിന്നുള്ള കർദിനാളായ റോബർട്ട് പെർവോസ്റ്റിനെ കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയാണ് റോബർട്ട് പെർവോസ്റ്റ്. ലിയോ പതിനാലാമൻ എന്നാണ് പുതിയ പോപ്പ് അറിയപ്പെടുക. പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺ‌ക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്.  കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പുതിയ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ കാണും. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ വലിയതോതിൽ സന്തോഷപ്രകടനങ്ങൾ ഉണ്ടായി. വെളുത്ത പുക കാണാൻ ആളുകൾ ഓടിക്കൂടി. സന്തോഷം കൊണ്ടു തുള്ളിച്ചാടി ആകാശത്തേക്കുനോക്കി പ്രാർഥന നടത്തുകയും ചെയ്തു പലരും. വലിയ ശബ്ദത്തിൽ മണികൾ മുഴങ്ങുകയും ചെയ്തു. 45,000ത്തിലധികം പേരാണു പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുവെന്ന വാർത്ത കേൾക്കാനായി ഇന്നലെ…

    Read More »
  • രാഹു-കേതു രാശിമാറ്റം; നേട്ടങ്ങളുടെ പെരുമഴ കാത്തിരിക്കുന്നത് ആരെയൊക്കെ

    മറ്റു ഗ്രഹങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് രാഹുകേതുക്കളുടെ സഞ്ചാരം. രാശിചക്രത്തില്‍ 18 മാസത്തില്‍ ഒരിക്കല്‍ രാശിമാറുന്ന ഗ്രഹങ്ങള്‍ക്ക് കാരണമാകുന്ന നിഴല്‍ ഗ്രഹമാണ് രാഹു കേതുക്കള്‍. സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണ പഥങ്ങള്‍ പരസ്പരം ഖണ്ഡിക്കുന്ന ബിന്ദുക്കളാണ് ഇവ. ഫലഭാഗ ജ്യോതിഷത്തില്‍ രാഹുകേതുക്കള്‍ക്ക് വലിയ പ്രാധാന്യം ഉണ്ട്. 2025 മെയ്18- 1200 ഇടവം 4 ന് രാഹു കുംഭത്തിലേക്കും കേതു ചിങ്ങത്തിലേക്കും രാശി മാറുകയാണ്. ഇതു പ്രകാരം ഓരോ കൂറുകാരുടെയും സാമാന്യ ഫലമാണിവിടെ പറയുന്നത്. രാഹുകേതുക്കള്‍ ഉപചയ ഭാവങ്ങളില്‍ (3, 6,11) ചാരവശാല്‍ സ്ഥിതി ചെയ്യുമ്പോഴാണ് അനുകൂലഫലങ്ങള്‍ നല്‍കുന്നത്. ദശയും ദശാപഹാരവും അനുകൂലമാവുകയും ഒപ്പം വ്യാഴത്തിന്റെയും ശനിയുടെയും അനുകൂലാവസ്ഥയും കൂടി ഉണ്ടാവുക ആണെങ്കില്‍ രാഹു കേതു മാറ്റത്തിലെ ദോഷങ്ങള്‍ കൂടുതലായി ബാധിച്ചെന്നു വരില്ല. കൂടെ ജാതകാല്‍ ഉള്ള ബലാബലങ്ങളും ചിന്തിക്കണം. രാഹുകേതു മാറ്റം ഓരോ രാശിക്കാര്‍ക്കും എങ്ങനെയായിരിക്കും എന്നറിയാം. മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): മേടക്കൂറുകാര്‍ക്ക് രാഹു പന്ത്രണ്ടാം ഭാവത്തില്‍ നിന്നും പതിനൊന്നാം…

    Read More »
  • രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിലേക്ക്; 18ന് കേരളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്; മരാമത്ത് ജോലികള്‍ ദ്രുതഗതിയില്‍; വന്‍ നിയന്ത്രണങ്ങളുണ്ടാകും

    തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു മേയ് 18ന് കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്.. 18,19 തീയതികളില്‍ രാഷ്ട്രപതി കേരളത്തിലുണ്ടാകും. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. ഇതോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലുള്‍പ്പെടെ ദേവസ്വം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി സന്ദര്‍ശിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 14നാണ് ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശബരിമലയില്‍ മരാമത്ത് ജോലികള്‍ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.  

    Read More »
  • സര്‍പ്പങ്ങളുടെ കാവല്‍ക്കാരനായി സുബ്രഹ്‌മണ്യ സ്വാമി; സര്‍പ്പദോഷം മാറ്റാന്‍ എത്തുന്നത് ഭക്തലക്ഷങ്ങള്‍

    ക്ഷേത്രങ്ങള്‍ളുടെ നാടാണ് തമിഴ്‌നാട്. സുബ്രഹ്‌മണ്യ സ്വാമിയുടെ ആറുവാസ സ്ഥലങ്ങള്‍ (ആറുപടൈ വീടുകള്‍) എന്നറിയപ്പെടുന്ന ആറു ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നതും തമിഴ്നാട്ടിലാണ്. തിരുപ്രംകുണ്ഡം, തിരുച്ചെന്തൂര്‍, പഴനി, സ്വാമിമലൈ, തിരുത്തണി, പഴമുതിര്‍ച്ചോല എന്നിവയാണ് ആ ക്ഷേത്രങ്ങള്‍. എന്നാല്‍, മുരുക ക്ഷേത്രങ്ങള്‍ക്ക് അത്ര പ്രശസ്തമല്ലാത്ത കര്‍ണാടകയില്‍ ഏറ്റവും വരുമാനം നേടുന്നത് ഒരു സുബ്രഹ്‌മണ്യ ക്ഷേത്രം എന്ന വിവരം അറിയാമോ? ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രമാണത്. ബെംഗളുരുവില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. കര്‍ണാടകയില്‍ നിന്ന് മാത്രമല്ല കേരളം, തമിഴ്നാട്, ആന്ധ്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ഭക്തര്‍ ഇവിടെ ദര്‍ശനത്തിനെത്തുന്നു. 2024-25 വര്‍ഷത്തില്‍ 155.95 കോടിയാണ് ക്ഷേത്രത്തില്‍ വരുമാനമായി ലഭിച്ചത്. സര്‍പ്പങ്ങളെ കാക്കുന്ന സുബ്രഹ്‌മണ്യനെയാണ് ഇവിടെ ആരാധിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്‍ കുമാരപര്‍വതത്തിന്റെ അടിവാരത്തില്‍ കുമാരധാര നദിക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗരുഡന്റെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ സര്‍പ്പരാജാവായ വാസുകി ശിവനെ തപസു ചെയ്തുവെന്നും…

    Read More »
  • അടുത്ത മാര്‍പാപ്പ: പ്രവചനവുമായി ചാറ്റ് ജിപിടി; പിയെട്രോ പരോലിന്‍, ലൂയിസ് അന്റോണിയോ ടാഗില്‍ എന്നിവര്‍ക്കു സാധ്യത; ആ നിഗമനത്തിന് യുക്തിസഹമായ കാരണവുമുണ്ട്

    വാഷിങ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ സംബന്ധിച്ച് ചര്‍ച്ച തുടരവേ പ്രവചനവുമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്(എഐ). കര്‍ദിനാള്‍മാരായ പിയെട്രോ പരോലിന്‍, ലൂയിസ് അന്റോണിയോ ടാഗില്‍ എന്നിവര്‍ക്കാണു ചാറ്റ്ജിപിടി സാധ്യത കല്‍പിച്ചത്. 37 ശതമാനം സാധ്യതയാണു കര്‍ദിനാള്‍ പിയെട്രോ പരോലിന് എ.ഐ. കല്‍പിക്കുന്നത്. കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിലിന് 33 ശതമാനവും. മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് നടക്കാനിരിക്കുന്നതേയുള്ളൂ. 135 കര്‍ദിനാള്‍മാര്‍ക്കാണു വോട്ടവകാശമുള്ളത്. 70 വയസുകാരനായ കര്‍ദിനാള്‍ പിയെട്രോ പരോലിനെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാരമ്പര്യത്തിന്റെ സ്വാഭാവിക അവകാശിയായി പലരും കാണുന്നു. ഇറ്റലിയുടെ പ്രതിനിധിയാണ് അദ്ദേഹം. 2013 മുതല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയാണ് അദ്ദേഹം. നാലു കര്‍ദിനാള്‍മാരുടെ പേരുകള്‍ സഭാധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വരാമെന്നാണു ചാറ്റ്ജിപിടിയുടെ നിഗമനം. മാമോദീസ സ്വീകരിച്ച ഏതൊരു കത്തോലിക്കാ പുരുഷനും തത്വത്തില്‍ മാര്‍പാപ്പ സ്ഥാനത്തേക്ക് മത്സരിക്കാം. പക്ഷേ, മുതിര്‍ന്ന കര്‍ദിനാള്‍മാരില്‍നിന്നാകും തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാരില്‍ 108 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പയാണു നിയമിച്ചത്. ഇത് മുന്‍ മാര്‍പാപ്പയോട് അടുപ്പമുള്ള ഒരു സ്ഥാനാര്‍ത്ഥി…

    Read More »
  • ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരം: തൃശൂരില്‍ ഇന്ന് അനുസ്മരണ റാലി; സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും

    തൃശൂര്‍: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദരമര്‍പ്പിച്ചു തൃശൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഇന്ന് അനുസ്മരണ ദിനമായി ആചരിക്കും. വൈകീട്ടു നാലിനു പുത്തന്‍പള്ളി ബസിലിക്ക ദേവാലയത്തില്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതിരൂപതയിലെ മുഴുവന്‍ വൈദികരും അല്‍മായ പ്രതിനിധികളും വിശ്വാസികളും പങ്കെടുക്കും. ബസിലിക്ക ദേവാലയത്തില്‍നിന്ന് ആരംഭിക്കുന്ന അനുസ്മരണ പ്രാര്‍ഥനാ റാലി നഗരംചുറ്റി തൃശൂര്‍ സെന്റ് തോമസ് കോളജിലെ മോണ്‍. ജോണ്‍ പാലോക്കാരന്‍ ചത്വരത്തില്‍ സമാപിക്കും. തൃശൂര്‍ ദേവമാത പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോസ് നന്തിക്കര സിഎംഐ അനുസ്മരണ പ്രഭാഷണം നടത്തും. മതമേലധ്യക്ഷന്‍മാരും സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിക്കും. ഇടവകകളില്‍നിന്ന് റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ ആര്‍ച്ച്ബിഷപ് ഹൗസ് വളപ്പ്, ഡിബിസിഎല്‍സി, പുത്തന്‍ പള്ളി ബൈബിള്‍ ടവര്‍, ലൂര്‍ദ് കത്തീഡ്രല്‍, എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

    Read More »
  • വെറും ചരടല്ല, കെട്ടുന്നതിന് മുന്‍പ് ഉറപ്പാക്കുക…

    പലരും കയ്യിലും കഴുത്തിലും അരയിലുമുള്‍പ്പെടെ ശരീരത്തില്‍ ചരട് ധരിക്കാറുണ്ട്. സ്‌റ്റൈലിനായി ധരിക്കുന്നത് മുതല്‍ മതാചാരപ്രകാരം ധരിക്കുന്നതുവരെ ഇതില്‍പ്പെടും. എന്നാല്‍, ജ്യോതിഷ ശാസ്ത്രപ്രകാരം ചില നക്ഷത്രക്കാര്‍ കറുത്ത് ചരട് ധരിക്കുന്നത് നല്ലതല്ല എന്നാണ് പറയുന്നത്. എന്നാല്‍, മറ്റുചിലര്‍ക്ക് ഈ ചരട് ധരിക്കുന്നത് വളരെ നല്ലതുമാണ്. ഇതേപ്പറ്റി വിശദമായറിയാം. മേടം രാശിയില്‍പ്പെടുന്ന നക്ഷത്രക്കാരായ അശ്വതി, ഭരണി, കാര്‍ത്തിക എന്നീ നക്ഷത്രക്കാരാണ് ചരട് ധരിക്കാന്‍ പാടില്ലാത്തവര്‍ എന്നാണ് വിശ്വാസം. ഇവര്‍ കറുത്ത ചരട് ധരിച്ചാല്‍ ജീവിതത്തില്‍ നിന്ന് ദാരിദ്ര്യവും സങ്കടവും ഒഴിഞ്ഞ് പോകില്ല. ചൊവ്വയാണ് ഈ രാശിയുടെ അധിപന്‍. ചൊവ്വയുടെ നിറം ചുവപ്പാണ്. അതിന് വിപരീതമാണ് കറുപ്പ്. അതിനാലാണ് കറുപ്പ് ധരിക്കുന്നത് വിപരീത ഫലം ഉണ്ടാക്കുന്നത്. ഇവര്‍ക്ക് കറുപ്പിന് പകരം ചുവന്ന നിറത്തിലുള്ള ചരടുകള്‍ ധരിക്കാവുന്നതാണ്. വൃശ്ചികം രാശിയിലെ വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാരും കറുത്ത ചരട് ധരിക്കുന്നത് ദോഷം വരുത്തുന്നു. അതേസമയം, കുംഭം രാശിയില്‍ വരുന്ന അവിട്ടം, ചതയം, പൂരൂരുട്ടാതി നക്ഷത്രക്കാര്‍ കറുത്ത ചരട്…

    Read More »
  • നീറിക്കത്തുന്ന ജാതിവെറി; തമിഴ്‌നാട്ടില്‍ ദലിത് വിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചു; മറ്റൊരു ക്ഷേത്രം നിര്‍മിച്ചു പ്രാര്‍ഥിച്ചോളൂ എന്നു മേല്‍ജാതിക്കാര്‍; ദലിതര്‍ കയറിയ ക്ഷേത്രം അടച്ചുപൂട്ടണമെന്നും ആവശ്യം!

    ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രത്തില്‍ ദലിത് വിഭാഗക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് മേല്‍ജാതിക്കാര്‍. നാമക്കല്‍ ജില്ലയിലെ വീസനം ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ മഹാമാരിയമ്മന്‍ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിനിടെ ചൊവ്വാഴ്ചയാണ് സംഭവം. തമിഴ്‌നാട് ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബോര്‍ഡിന് (എച്ച്ആര്‍ ആന്‍ഡ് സിഇ) കീഴിലുള്ളതാണ് ക്ഷേത്രം. തിങ്കളാഴ്ച തുടങ്ങിയ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനും ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനും അനുവദിക്കണമെന്ന് ക്ഷേത്ര ഭരണസമിതിയോട് ദലിത് വിഭാഗക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന്, ചൊവ്വാഴ്ച ക്ഷേത്രത്തിലെത്തിയ ദലിതരെ മേല്‍ജാതിക്കാര്‍ തടയുകയും പ്രവേശനം നിഷേധിക്കുകയുമായിരുന്നു. ഇവിടെ വരുന്നതിന് പകരം ദലിതര്‍ മറ്റൊരു ക്ഷേത്രം നിര്‍മിക്കട്ടെയെന്നാണ് മേല്‍ജാതിക്കാരുടെ വാദം. തര്‍ക്കം രൂക്ഷമായതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. അക്രമം ഒഴിവാക്കാന്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും ദലിതരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ നിരവധി മേല്‍ജാതി സ്ത്രീകള്‍ ക്ഷേത്രത്തിന് ചുറ്റും തടിച്ചുകൂടി പ്രതിഷേധിക്കാന്‍ തുടങ്ങി. ക്ഷേത്രം അടച്ചുപൂട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പൊലീസിനോട് പരിസരം വിട്ടുപോകാനും ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം ക്ഷേത്രം പൊതുവായതാണെന്നും സര്‍ക്കാര്‍ നടത്തുന്ന എച്ച്ആര്‍…

    Read More »
  • കേരളത്തിലെ ഏക മോഹിനി ദേവീ ക്ഷേത്രമായ നിലയ്ക്കൽ പള്ളിയറക്കാവിൽ പത്താമുദയം നാളിൽ പൊങ്കാല മഹോത്സവം നടന്നു…

    നിലയ്ക്കൽ: തിരുവിതാംകുർ ദേവസ്വം ബോർഡിന്റെ നിലക്കൽ പള്ളിയറക്കാവ് ദേവി ക്ഷേത്രത്തിൽ പത്താം ഉദയം നാളിൽ പൊങ്കാല മഹോത്സവം. സ്ത്രീകൾ അടക്കം നിരവധി പേർ പൊങ്കാലയിട്ടു. ശബരിമല ശ്രീ സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനീയമായുള്ള ക്ഷേത്രം കൂടിയാണ് നിലക്കൽ പള്ളിയറക്കാവ്. പൊങ്കാല, കലശം, അന്നദാനം, ഗുരുതി, ഭഗവതി സേവ എന്നിവയും ഉണ്ടായി. കേരളത്തിലെതന്നെ ഏക മോഹിനി ക്ഷേത്രമാണ് നിലക്കൽ പള്ളിയറക്കാവ് മോഹിനി ദേവി ക്ഷേത്രം. Also Read – മുകേഷടക്കം 4 എംഎല്‍എമാരും 3 ഹൈക്കോടതി ജഡ്ജിമാരും കശ്മീരില്‍ കുടുങ്ങി; തിരിച്ചെത്തിക്കാന്‍ ശ്രമം

    Read More »
  • എക്കാലത്തും ക്രിസ്തുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനിന്നയാള്‍; സഭയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ അടിയുറച്ചുനിന്നു; സംസ്‌കാരച്ചടങ്ങുകള്‍ ലളിതമാക്കണമെന്ന് മരണപത്രത്തില്‍ കുറിച്ചു: മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

    തൃശൂര്‍: എക്കാലത്തും ക്രിസ്തുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനിന്നയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്നു സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പത്രോസിന്റ 266-ാം പിന്‍ഗാമിയായ അദ്ദേഹം ചരിത്രത്തിലെ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയെപ്പോലെ ജനകീയനായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട, എല്ലാവരുടെയും പാപ്പയായിരുന്നു അദ്ദേഹം. നന്‍മയ്ക്കും നീതിക്കും കാരുണ്യത്തിനുംവേണ്ടി ജ്വലിച്ച ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത്. അര്‍ജന്റീനയില്‍നിന്നുള്ള ആദ്യത്തെ പാപ്പയെന്ന നിലയില്‍ പാവപ്പെട്ടവന്റെ വേദന കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നിലകൊണ്ടു ലോകത്തെ മുഴുവന്‍ സ്‌നേഹംകൊണ്ടു കീഴടക്കാനായി. സഭയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ അടിയുറച്ചുനിന്ന് പുരോഗമനപരമായ ചിന്തകളും നിലപാടുകളും കൈക്കൊണ്ടു. ലളിതമായ ജീവിതം നയിച്ചതിനൊപ്പം തന്റെ സംസ്‌കാരവും ലളിതമാക്കണമെന്നു മരണപത്രത്തില്‍ പറഞ്ഞിരുന്നു. സത്യം സ്‌നേഹത്തോടുകൂടി തുറന്നുപറയാനും എല്ലാവര്‍ക്കുംവേണ്ടി ജീവിക്കാനും പാപ്പ സ്ഥാനം അദ്ദേഹം ഉപയോഗിച്ചു. സിബിസിഐ പ്രസിഡന്റ് എന്ന നിലയില്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. ഈ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സംസാരിച്ചിരുന്നു. അദ്ദേഹവും പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇന്ത്യയിലെത്താന്‍ ആഗ്രമുണ്ടായിട്ടും പാപ്പയ്ക്ക് സാധിക്കാതെപോയി. അദ്ദേഹത്തിന്റെ നല്ല മാതൃകകളും ആഹ്വാനങ്ങളും ലോകം ഒരിക്കലും…

    Read More »
Back to top button
error: