Religion
-
സ്വര്‍ണക്കൊള്ളയില്‍ വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരിബാബുവിന് പിന്നാലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍കുമാറിനും പണികിട്ടി
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരിബാബുവിന് പിന്നാലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഗുരുതര വീഴ്ചയുണ്ടായെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദ്വാര പാലക ശില്പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പുതകിടുകളാണ് എന്ന് അറിയാമായിരുന്നി ട്ടും വെറും ചെമ്പ് തകിടുകള്‍ എന്നെഴുതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തു വിടാന്‍ വേണ്ടി തെറ്റായി തയ്യാറാക്കിയ മഹ്സറില്‍ സാക്ഷിയായി ഒപ്പുവെച്ചെന്നാണ് കണ്ടെത്തല്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്തെത്തി. ഔദ്യോ ഗിക അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് നീക്കം. വിജിലന്‍സിന്റെ കണ്ടെത്തലില്‍ എട്ട് ഉദ്യോഗസ്ഥരാണ് പ്രതിപട്ടികയില്‍ ഉള്ളത്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവും കെ സുനില്‍ കുമാറും നിലവില്‍ സര്‍വീസിലുള്ളവരാണ്. മുരാരി ബാബുവിനെതിരെ നേരത്തെ തന്നെ ബോര്‍ഡ് നടപടി എടുക്കുകയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി കോടതിയുടെ ഉത്തരവ് അനുസരിച്ച് സ്വീകരിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.…
Read More » -
ബീച്ച് പാര്‍ട്ടികളും ആഡംബര വിനോദയാത്രകളും ഉപേക്ഷിക്കുന്നു ; ഇന്ത്യയില്‍ ആത്മീയ ടൂറിസത്തിന് താല്‍പ്പര്യം കൂടുന്നു ; തീര്‍ത്ഥാടകരില്‍ കൂടുതലും മില്ലനീയലുകളും ജെന്‍സീകളും
ഹിമാചലിലെ ഒരു പുണ്യ ഗുഹയായാലും, ഋഷികേശിലെ ഒരു ധ്യാന കേന്ദ്രമായാലും, സ്പെയിനിലുടനീളം ആയിരം വര്‍ഷം പഴക്കമുള്ള ഒരു പാതയായാലും, ആളുകള്‍ പുനഃക്രമീകരിക്കാന്‍ സമയം കണ്ടെത്തുന്നു. ബീച്ച് പാര്‍ട്ടികളും ആഡംബര വിനോദയാത്രകളും ഉപേക്ഷിച്ച് പലരും ആത്മീയ യാത്രയിലേക്ക് തിരിയുന്ന ഒരു പ്രവണത ആളുകള്‍ക്കിടയില്‍ ശക്തമാണ്. എനിക്ക് ഇപ്പോള്‍ എന്താണ് വേണ്ടത് എന്ന് ചോദ്യത്തിന് ഉത്തരമാണ് അത്. ഇന്ത്യന്‍ സഞ്ചാരികള്‍ക്കിടയില്‍ സാംസ്‌കാരിക ജിജ്ഞാസ വര്‍ദ്ധിച്ചുവരികയാണ്. യുവതലമുറയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം ആദ്യം പ്രസിദ്ധീകരിച്ച സ്‌കൈസ്‌കാനറിന്റെ 2025 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, 82 ശതമാനം ഇന്ത്യന്‍ സഞ്ചാരികളും ഇപ്പോള്‍ പ്രധാനമായും അവരുടെ സാംസ്‌കാരിക ഓഫറുകള്‍ക്കായി ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കുന്നു. 84 ശതമാനം മില്ലേനിയലുകളും അത്രയും തന്നെ ജന്‍സീകളിലും ആത്മീയയാത്ര വ്യാപകമാണ്. മെയ്ക്ക് മൈട്രിപ്പിന്റെ തീര്‍ത്ഥാടന യാത്രാ ട്രെന്‍ഡ്‌സ് 2024-25 റിപ്പോര്‍ട്ട് ആത്മീയ യാത്രയോടുള്ള താല്‍പര്യം കുത്തനെ വര്‍ദ്ധിച്ചതായി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ ആത്മീയടൂറിസം അതിവേഗം വളരുന്ന വിഭാഗങ്ങളിലൊന്നായി അടയാളപ്പെടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആത്മീയ യാത്രയില്‍…
Read More » -
ആര്യതാര ശാക്യ എന്ന കൊച്ചു പെണ്‍കുട്ടി നേപ്പാളിന്റെ പുതിയ ജീവിക്കുന്ന ദേവത ; അവളെ കാണുന്നത് പോലും ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു
പരമ്പരാഗത ധീരതാ പരീക്ഷണം ഉള്‍പ്പെടെയുള്ള പുരാതന തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ് ആര്യതാര ശാക്യ എന്ന കൊച്ചു പെണ്‍കുട്ടി നേപ്പാളിന്റെ പുതിയ ജീവിക്കുന്ന ദേവത കുമാരിയായി നിയമിതയായത്. കാഠ്മണ്ഡുവില്‍ ഞായ റാഴ്ച നടന്ന സിംഹാസനാരോഹണ ചടങ്ങില്‍ രാജകുമാരി പാരമ്പര്യമനു സരിച്ച് കട്ടിയുള്ള കറുത്ത ഐലൈനറും ചുവന്ന വസ്ത്രവും ധരിച്ച് രണ്ടര വയസ്സുള്ള പെണ്‍കുട്ടി ശ്രദ്ധേയമായ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എട്ടാം വയസ്സുള്ള തൃഷ്ണ ശാക്യയില്‍ നിന്ന് സ്ഥാനമേറ്റെടുത്ത ശേഷം ചരിത്രപ്രസിദ്ധമായ ഘര്‍ കുമാരി ഹൗസില്‍ ശാക്യയെ ഔദ്യോഗികമായി രാജകീയ കുമാരിയായി പ്രതിഷ്ഠിക്കും. കുമാരിയുടെ കാലാവധി അവസാനിക്കുന്നത് വരെ തൃഷ്ണ കുമാരിയായി സേവനമനുഷ്ഠിച്ചിരുന്നു. ഇത് നേപ്പാളിലെ പാരമ്പര്യത്തിന്റെ ഭാഗമാണ്. കുമാരിയെ ഹിന്ദു ദേവതയായ തലേജുവിന്റെ ജീവിക്കുന്ന രൂപമായി കണക്കാക്കുന്നു. പുരാതന താന്ത്രിക മാനദണ്ഡങ്ങളെയും ജ്യോതിഷ വിലയിരുത്തലുകളെയും അടിസ്ഥാനമാക്കിയുള്ള കര്‍ശനമായ ഒരു പ്രക്രിയയാണ് അവരുടെ തിരഞ്ഞെടുപ്പ് പിന്തുടരുന്നത്. പുറം ലോകത്തിന് വലിയതോതില്‍ അജ്ഞാതമായ നേപ്പാളിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാലദേവതയായ കുമാരി ദേവിയെക്കുറിച്ചുള്ള പാരമ്പര്യം, അവളെ കാണുന്നവര്‍ക്ക് ഭാഗ്യവും ഭാഗ്യവും…
Read More » -
135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിറില്‍ ആള്‍ക്കാര്‍ വരുന്നത് രാക്ഷസനില്‍ നിന്നും അനുഗ്രഹം തേടി ; ദസറാദിനത്തില്‍ എല്ലാവരും രാവണനെ കത്തിക്കുമ്പോള്‍ ഈ ക്ഷേത്രത്തില്‍ പൂജിക്കും
ഒക്ടോബര്‍ രണ്ടിന് ഇന്ത്യ ദസറ ആഘോഷിക്കാന്‍ ഒരുങ്ങുന്നു. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി രാവണന്റെ കോലം കത്തിച്ച് ഈ ദിവസം വിജയാഘോഷങ്ങള്‍ നടത്തും. എന്നാല്‍ കാണ്‍പൂരിലെ ശിവാലയില്‍ ഇതിന് തികച്ചും വിപരീതമായ കാഴ്ചകളാണ് കാണാന്‍ സാധിക്കുക. ഇവിടെ ഒരു പ്രത്യേക ക്ഷേത്രത്തില്‍ ദസറ ആഘോഷങ്ങള്‍ പതിവ് രീതിയിലല്ല. രാമായണത്തിലെ ‘വില്ലനായ’ രാവണന് സമര്‍പ്പിച്ചിട്ടുള്ള 135 വര്‍ഷം പഴക്കമുള്ള ദശാനന്‍ മന്ദിര്‍, ദസറ ദിവസം മാത്രമേ തുറക്കൂ. രാവണന് ശിവനോടുള്ള ഭക്തിയും അദ്ദേഹത്തിന്റെ അറിവും ഈ ദിവസം ആദരിക്കുന്നു. വൈകുന്നേരം രാവണന്റെ കോലം കത്തിക്കാന്‍ നഗരം ഒരുങ്ങുമ്പോള്‍, രാവിലെ ‘ലങ്കാപതി നരേഷ് രാവണ്‍ കി ജയ്’ എന്ന മന്ത്രോച്ചാരണങ്ങളാല്‍ ഈ പ്രദേശം മുഖരിതമാകും. ശിവന്റെ വലിയ ഭക്തനായിരുന്ന ഉന്നാവ് സ്വദേശിയായ മഹാരാജ് ഗുരു പ്രസാദ് ശുക്ലയാണ് 1890-ല്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. ശിവന്റെ ഏറ്റവും വലിയ ഭക്തനായ രാവണനെ ആദരിക്കാനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കാണ്‍പൂരിലെ ശിവാലയിലുള്ള കൈലാസ…
Read More » -
ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം; പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നു മുഖ്യമന്ത്രി; ഭഗവദ് ഗീതയിലെ ശ്‌ളോകം ചൊല്ലി തുടക്കം; ശബരിമല വികസനത്തില്‍ അയ്യപ്പ ഭക്തരുടെ അഭിപ്രായം തേടുമെന്നും പിണറായി വിജയന്‍
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമവേദിയിലേക്കെത്തിയത്. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട്…
Read More » -
നിങ്ങളുടെ ഈയാഴ്ച….. നവരാത്രി ആരംഭം, അശ്വനി മാസം ആരംഭം എന്നിവയാണ് ഈയാഴ്ചയിലെ പ്രത്യേകത
( 21-09 മുതല്‍ 28-09 വരെ, ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി- 9995373305) അശ്വതി: സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകും, സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ മികവ് പ്രകടിപ്പിക്കും. ഭരണി: ആവിഷ്‌കാര സ്വാതന്ത്ര്യം, വ്യാപാര കാര്യങ്ങളില്‍ സൂക്ഷ്മത, സുഖലോലുപത, സന്താനങ്ങളുടെ കാര്യത്തില്‍ നേട്ടം, ബന്ധുഗുണം എന്നിവയുണ്ടാകും. കാര്‍ത്തിക: വ്യാപാര സ്ഥാപനങ്ങള്‍ നിലമെച്ചപ്പെടുത്തും, ഭാഗ്യാനുഭവങ്ങളുണ്ടാകും, സഹോദരങ്ങളുടെ സഹപ്രവര്‍ത്തകരുടെയും സഹായമുണ്ടാകും. രോഹിണി: മത്സരങ്ങളല്‍ വിജയം, കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങളുണ്ടാകും, സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ വരും. മകയിര്യം: വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, സന്താനങ്ങളുടെ സാമ്പത്തികചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും, ക്ഷേത്രസംബന്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഗുണാനുഭവം. തിരുവാതിര: പഠനകാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധവേണ്ടി വരും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം, തൊഴില്‍ സംബന്ധമായി മാറ്റങ്ങളുണ്ടാകും. പുണര്‍തം: വ്യക്തിപരമായ നേട്ടങ്ങളുണ്ടാകും, വാസഗൃഹം മോടിപിടിപ്പിക്കും, സന്താനങ്ങളാല്‍ ഗുണാനുഭവങ്ങളുണ്ടാകും, സഹോദരങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും. പൂയം: ആസൂത്രണ മികവിനാല്‍ ആദരമേറ്റുവാങ്ങും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, കുടുംബാന്തരീക്ഷം കലുഷിതമായിരിക്കും. ആയില്യം: സഹോദരഗുണമുണ്ടാകും,…
Read More » -
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവനെ നിയമിച്ചതിനു പിന്നാലെ തന്ത്രിമാരുടെ ബഹിഷ്‌കരണമെന്ന് പരാതി; തൃശൂര്‍ സ്വദേശി ബുക്ക് ചെയ്ത കളഭം മുടങ്ങി; ജാതി ചിന്തകളില്‍ വിശ്വസിക്കുന്നില്ലെന്ന് തരണെല്ലൂര്‍ കുടുംബാംഗം
കൊച്ചി: ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിനെ കൂടല്‍മാണിക്യം ക്ഷേത്ര കഴകക്കാരനായി നിയമിച്ചതില്‍ തന്ത്രിമാരുടെ എതിര്‍പ്പ് തുടരുന്നു. ക്ഷേത്രബഹിഷ്‌കരണ സമരം മൂലം ഇന്നലെ കളഭം ചടങ്ങിയെന്ന് ആരോപണം. 18,000 രൂപ ചെലവുള്ള ഈ വഴിപാട് ആഴ്ചകള്‍ക്ക് മുമ്പ് ബുക്ക് ചെയ്തിരുന്നത് തൃശൂര്‍ സ്വദേശിയായ ഡോക്ടറാണ്. വഴിപാട് മറ്റൊരു ദിവസത്തേക്ക് മാറ്റി. 21നും കളഭം വഴിപാട് ബുക്കിംഗുണ്ട്. അന്നും ബഹിഷ്‌കരണം തുടരാനാണ് സാധ്യതയെന്നും പറയുന്നു. ആറ് തന്ത്രിമാരാണ് ക്ഷേത്രത്തിലുള്ളത്. ഇതില്‍ പടിഞ്ഞാറേ തരണനല്ലൂര്‍ തന്ത്രികുടുംബം, പരമ്പരാഗതമായി നിശ്ചയിച്ച ചടങ്ങുകള്‍ക്ക് മാത്രമേ പങ്കെടുക്കാറുള്ളൂ. മറ്റ് അഞ്ച് തന്ത്രിമാരുടെയും ബഹിഷ്‌കരണത്തെ തുടര്‍ന്ന്, കന്നി തീയതിയിലെ പൂജാ കര്‍മ്മങ്ങള്‍ക്ക് പടിഞ്ഞാറേ തരണനല്ലൂര്‍ അനിപ്രകാശിനെ ദേവസ്വം വിളിച്ചുവരുത്തിയിരുന്നു. മുന്‍നിശ്ചയിച്ച ചടങ്ങുണ്ടായതിനാല്‍ അദ്ദേഹത്തിന് ഇന്നലെ വരാനായില്ല. തന്ത്രിമാരുടെ സൗകര്യം നോക്കി തീയതി നിശ്ചയിച്ചാണ് കളഭം, കലശം വഴിപാടുകള്‍ രസീതാക്കുക. അഞ്ചു തന്ത്രികുടുംബങ്ങളാണ് അനുരാഗിനെ എതിര്‍ക്കുന്നതെന്നും ഇവരുടെ കടുംപിടിത്തത്തില്‍ വിയോജിപ്പുണ്ടെന്നും പടിഞ്ഞാറേ തരണനല്ലൂര്‍ കുടുംബാംഗമായ അനിപ്രകാശ് പറഞ്ഞു. അനുരാഗിന്റെ നിയമനം ക്ഷേത്രചൈതന്യത്തെ ബാധിക്കുമെന്നും…
Read More »


