
വാഷിങ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ സംബന്ധിച്ച് ചര്‍ച്ച തുടരവേ പ്രവചനവുമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്(എഐ). കര്‍ദിനാള്‍മാരായ പിയെട്രോ പരോലിന്‍, ലൂയിസ് അന്റോണിയോ ടാഗില്‍ എന്നിവര്‍ക്കാണു ചാറ്റ്ജിപിടി സാധ്യത കല്‍പിച്ചത്. 37 ശതമാനം സാധ്യതയാണു കര്‍ദിനാള്‍ പിയെട്രോ പരോലിന് എ.ഐ. കല്‍പിക്കുന്നത്. കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിലിന് 33 ശതമാനവും.
മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് നടക്കാനിരിക്കുന്നതേയുള്ളൂ. 135 കര്‍ദിനാള്‍മാര്‍ക്കാണു വോട്ടവകാശമുള്ളത്. 70 വയസുകാരനായ കര്‍ദിനാള്‍ പിയെട്രോ പരോലിനെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാരമ്പര്യത്തിന്റെ സ്വാഭാവിക അവകാശിയായി പലരും കാണുന്നു. ഇറ്റലിയുടെ പ്രതിനിധിയാണ് അദ്ദേഹം. 2013 മുതല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയാണ് അദ്ദേഹം.

നാലു കര്‍ദിനാള്‍മാരുടെ പേരുകള്‍ സഭാധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വരാമെന്നാണു ചാറ്റ്ജിപിടിയുടെ നിഗമനം. മാമോദീസ സ്വീകരിച്ച ഏതൊരു കത്തോലിക്കാ പുരുഷനും തത്വത്തില്‍ മാര്‍പാപ്പ സ്ഥാനത്തേക്ക് മത്സരിക്കാം. പക്ഷേ, മുതിര്‍ന്ന കര്‍ദിനാള്‍മാരില്‍നിന്നാകും തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാരില്‍ 108 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പയാണു നിയമിച്ചത്. ഇത് മുന്‍ മാര്‍പാപ്പയോട് അടുപ്പമുള്ള ഒരു സ്ഥാനാര്‍ത്ഥി തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിനു കാരണമായി.
സമീപകാല കോണ്‍ക്ലേവുകള്‍ അധികം നീണ്ടുപോകാന്‍ സാധ്യതയില്ല. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കോണ്‍ക്ലേവ് 1268 നവംബറില്‍ ക്ലെമന്റ് നാലാമന്റെ മരണം മുതല്‍ 1271 സെപ്റ്റംബര്‍ ഒന്നിനു ഗ്രിഗറി പത്താമന്റെ തെരഞ്ഞെടുപ്പ് വരെ നീണ്ടുനിന്നു. ആധുനിക കാലത്ത്, 1922 ല്‍ പിയൂസ് പതിനൊന്നാമനെ തെരഞ്ഞെടുക്കാന്‍ എടുത്ത അഞ്ച് ദിവസത്തിലും 14 റൗണ്ട് വോട്ടിംഗിലും കൂടുതല്‍ ഒന്നും നീണ്ടുനിന്നില്ല. 1922ല്‍ പയസ് പതിനൊന്നാമനെ തെരഞ്ഞെടുക്കാന്‍ എടുത്ത 14 റൗണ്ട് വോട്ടെടുപ്പില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഒന്നും നീണ്ടുനിന്നില്ല.