Life Style

    • മകന്റെ വാശിയാണ്, മകളുടെ കല്യാണത്തിന് വിളിച്ചിരുന്നു, പക്ഷെ… ടിപി മാധവന്റെ വാക്കുകള്‍

      ദീര്‍ഘനാളത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം നടന്‍ ടിപി മാധവന്‍ ലോകത്തോട് വിട വാങ്ങി. കുറച്ച് കാലമായി ഓര്‍മ്മ പോയ നടന്റെ ആരോഗ്യ നില മോശമായിരുന്നു. ടിപി മാധവന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടം വലിയ വാര്‍ത്താ പ്രാധാന്യം നേടിയതാണ്. മക്കളായി രണ്ട് പേരുണ്ടെങ്കിലും ഇവരാരും ഇദ്ദേഹത്തിനൊപ്പമില്ല. മക്കള്‍ ചെറിയ കുട്ടികളായിരുന്നപ്പോള്‍ ബന്ധം ഉപേക്ഷിച്ച് പോയതാണ് നടന്‍. ബോളിവുഡിലെ സംവിധായകന്‍ രാജ കൃഷ്ണ മേനോനാണ് ടിപി മാധവന്റെ മകന്‍. ദേവിക എന്നാണ് മകളുടെ പേര്. മക്കള്‍ തന്നില്‍ നിന്നകന്നതിനെക്കുറിച്ച് ഒരിക്കല്‍ ടിപി മാധവന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മക്കള്‍ രണ്ട് പേരും നല്ല നിലയിലാണെങ്കിലും താനുമായി സംസാരിക്കാറില്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. മകള്‍ ബാംഗ്ലൂരില്‍ പഠിച്ചതാണ്. അവിടെയുള്ള കന്നഡികനായ ഒരു ലെദര്‍ എക്സ്പോര്‍ട്ടറെ വിവാഹം ചെയ്തു. ആ കല്യാണത്തിന്റെ സമയത്ത് എന്നെ അറിയിച്ചിരുന്നു. പിന്നീട് ബന്ധമുണ്ടായില്ല. മകന്റെ വാശി എനിക്കിഷ്ടപ്പെട്ടു. ആ വാശിക്ക് അവന്‍ സിനിമയില്‍ തന്നെ നിന്നു. മക്കളെ വിളിക്കണമെന്ന് തോന്നിയിട്ടുണ്ട്.…

      Read More »
    • ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടന്‍… ബന്ധുക്കള്‍ ഉപേക്ഷിച്ചതോട ഗാന്ധിഭവനില്‍, ഗുരുതരാവസ്ഥയില്‍ ടി.പി മാധവന്‍

      ഒട്ടനവധി സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി മനസ് കീഴടക്കിയ അനുഗ്രഹീത നടനും താരസംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയുമായ ടി.പി മാധവന്‍ കഴിഞ്ഞ കുറച്ച് അധികം വര്‍ഷങ്ങളായി കൊല്ലം ഗാന്ധിഭവനിലെ അന്തേവാസിയാണ്. ഒരു കാലത്ത് മലയാള സിനിമയില്‍ ഒഴിച്ച് കൂടാനാകാത്ത സാന്നിധ്യമായിരുന്നു ടി.പി മാധവന്‍. താരം ചെയ്ത ക്യാരക്ടര്‍ റോളുകള്‍ എല്ലാം തന്നെ എന്നേക്കും മലയാളിയുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന നടനെ കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. നടന്റെ സര്‍ജറി പൂര്‍ത്തിയായെന്നും എങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ പ്രാര്‍ത്ഥനകള്‍ വേണമെന്നും ഗാന്ധിഭവന്‍ അധികൃതര്‍ സോഷ്യല്‍മീഡിയ പേജിലൂടെ അറിയിച്ചു. നിരവധി പേരാണ് താരത്തിന് പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് എത്തിയത്. ഉറ്റവര്‍ ഉപേക്ഷിച്ചതിനാല്‍ മാധവന്റെ സ്വന്തവും ബന്ധവുമെല്ലാം ഗാന്ധി ഭവനിലെ അംഗങ്ങളും അവിടുത്തെ ജീവനക്കാരുമാണ്. ഗാന്ധി…

      Read More »
    • എന്നെ കണ്ടതും ഹര്‍ഭജനൊക്കെ ധോണിയെ നോക്കി ചിരി തുടങ്ങി, പെണ്ണുകിട്ടില്ലെന്ന് കരുതി കിട്ടിയപ്പോള്‍ ബോണസായി…

      സ്റ്റേജ് പ്രേഗ്രാമുകളില്‍ സജീവ സാന്നിധ്യമാണ് സ്റ്റീഫന്‍ ദേവസ്സി. മികച്ച ഒരു സംഗീത സംവിധായകനും കീബോര്‍ഡിസ്റ്റുമായ സ്റ്റീഫന്‍ അടുത്തിടെയായി മലയാള സിനിമയില്‍ നിരവധി പിന്നണി ഗാനങ്ങള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിക്കുന്നുണ്ട്. പതിനാറാം വയസില്‍ ലണ്ടനിലെ പ്രശസ്തമായ ട്രിനിറ്റി കോളജില്‍ നിന്ന് പിയാനോ പഠനം ഉന്നതമായ നിലയില്‍ പൂര്‍ത്തിയാക്കിയാണ് സ്റ്റീഫന്‍ ദേവസ്സി സംഗീത രംഗത്ത് ശ്രദ്ധേയനായത്. ഏഷ്യയില്‍ നിന്ന് ഒരാള്‍ നേടിയ ഏറ്റവും ഉയര്‍ന്ന മാര്‍ക്കായിരുന്നു അത്. ഓസ്‌കര്‍ പുരസ്‌കാരം നേടി ഇന്ത്യന്‍ സംഗീതത്തിന്റെ അഭിമാനമുയര്‍ത്തിയ എ.ആര്‍ റഹ്‌മാനൊപ്പം നിരവധി വേദികള്‍ പങ്കിട്ടിട്ടുണ്ട് സ്റ്റീഫന്‍. സ്റ്റീഫന്‍ ദേവസി ഒരു വേദിയില്‍ കീബോര്‍ഡ് വായിച്ചുവെന്നാല്‍ ദൈവം തൊട്ട വിരലുകളില്‍ തീര്‍ത്ത സംഗീതം കുറേ മനസുകളിലേക്ക് പെയ്തിറങ്ങും. സാക്ഷാല്‍ എ.ആര്‍ റഹ്‌മാന്‍ തന്നെയാണ് ദൈവം തൊട്ട വിരലുകള്‍ എന്ന വിശേഷണം സ്റ്റീഫന് നല്‍കിയത്. ഗുമസ്തനാണ് സ്റ്റീഫന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ സിനിമ. ഗുമസ്തനിലെ പാട്ടുകള്‍ കേട്ടതോടെ സ്റ്റീഫന്‍ ദേവസി ശരിക്കും ഒരു അണ്ടറേറ്റഡ് മ്യുസിഷനാണെന്നാണ്…

      Read More »
    • മറ്റൊരാളുമായി കിടക്ക പങ്കിടും, കാമുകന്‍ അറിയുമ്പോള്‍ ഇട്ടിട്ട് പോകും; ബ്രേക്കപ്പിനുള്ള കല്‍ക്കിയുടെ എളുപ്പവഴി!

      വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുളള നടിയാണ് കല്‍ക്കി കേക്ല. ഫ്രഞ്ച് വംശജയായ കല്‍ക്കി സിനിമയില്‍ മാത്രമല്ല വെബ് സീരീസിലും സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമയിലും കല്‍ക്കി അഭിനയിച്ചിട്ടുണ്ട്. നടപ്പുരീതികള്‍ക്ക് എതിരെ സഞ്ചരിക്കുന്നതാണ് കല്‍ക്കിയുടെ കഥാപാത്രങ്ങള്‍. സമാന്തര സിനിമാ ലോകത്തും വാണിജ്യ സിനിമാ ലോകത്തും ഒരുപോലെ സാന്നിധ്യം അറിയിക്കാനായ താരമാണ് കല്‍ക്കി. തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും ശ്രദ്ധ നേടിയിട്ടുണ്ട് കല്‍ക്കി. അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കുന്നതാണ് കല്‍ക്കിയുടെ ശീലം. തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമൊക്കെ മറയില്ലാതെ സംസാരിച്ചിട്ടുണ്ട് കല്‍ക്കി കേക്ല. ഇപ്പോഴിതാ കല്‍ക്കിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ പ്രണയ തകര്‍ച്ചകളെക്കുറിച്ചാണ് കല്‍ക്കി സംസാരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കി മനസ് തുറക്കുന്നത്. ശരിയായ ബ്രേക്കപ്പ് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നാണ് കല്‍ക്കി പറയുന്നത്. പ്രണയ തകര്‍ച്ച ഉണ്ടായാല്‍ ഇരുവരും കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും പരസ്പരം സംസാരിക്കാന്‍ പാടില്ലെന്നതാണ് തന്റെ നിയമമെന്നാണ് കല്‍ക്കി. അതേസമയം…

      Read More »
    • കിടപ്പുമുറി വെറും ഒരു മുറിയല്ല, ശ്രദ്ധിക്കാന്‍ ഏറെയുണ്ട്; ഇല്ലെങ്കില്‍ പണി പാളും

      കിടപ്പുമുറിയ ഒരു മുറിമാത്രമല്ല. കുടുംബാംഗങ്ങളുടെയും കുടുംബത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ഐശ്വര്യത്തിന്റെയും ഉറവിടമാണ്. കിടപ്പുമുറിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന ചെറിയൊരു അശ്രദ്ധയ്ക്കുപോലും വലിയ വില നല്‍കേണ്ടിവരുമെന്ന് നൂറുശതമാനം ഉറപ്പ്. കിടപ്പുമുറിയുടെ സ്ഥാനം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ. അവ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായി പരിഗണിക്കേണ്ടത് കിടപ്പുമുറിയുടെ സ്ഥാനം തന്നെയാണ്. തെക്കുപടിഞ്ഞാറുഭാഗത്തുള്ള കന്നിമൂലയിലായിരിക്കണം ഗൃഹനാഥന്റെ കിടപ്പുമുറി. വടക്കുകിഴക്കുഭാഗത്ത് കിഴക്കേദിക്കില്‍ നിന്ന് കയറുകയോ വടക്കുകിഴക്കുഭാഗത്തേക്ക് വടക്ക് ദിക്കില്‍ നിന്ന് നിന്ന് കയറുകയോ ചെയ്യാവുന്ന രീതിയിലാവണം വാതിലുകള്‍ സജ്ജീകരിക്കേണ്ടത്. ഇനി മുറിയില്‍ കട്ടില്‍ ഇടുമ്പാേഴും ശ്രദ്ധവേണം. കിഴക്കുഭാഗത്ത് തലവച്ച് കിടക്കുന്ന രീതിയിലാവണം കട്ടില്‍ ക്രമീകരിക്കേണ്ടത്. കട്ടിലിനടിയില്‍ സാധനങ്ങള്‍ കുത്തിത്തിരുകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് മുറിക്കുളളില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കും. തെക്കുപടിഞ്ഞാറ് മൂലയില്‍ വടക്കോട്ട് നോക്കിനില്‍ക്കുന്ന രീതിയിലാവണം സ്വര്‍ണവും പണവുമൊക്കെ വയ്ക്കേണ്ടത്. വടക്കോട്ടുനോക്കിനില്‍ക്കുന്ന രീതിയില്‍ അവ വയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കിഴക്കോട്ട് നോക്കിനില്‍ക്കുന്ന രീതിയില്‍ വയ്ക്കാവുന്നതാണ്. കിടപ്പുമുറിയില്‍ അറ്റാച്ച്ഡ് ബാത്തുറൂമുണ്ടെങ്കില്‍ അതിന്റെ വാതില്‍ കര്‍ട്ടന്‍കൊണ്ട് മറയ്ക്കാനും മറക്കരുത്. ഒപ്പം ടോയ്ലറ്റിന്റെ…

      Read More »
    • സ്‌ട്രെച്ച് മാര്‍ക്കിന് വീട്ടില്‍ തന്നെ പരിഹാരം…

      പെട്ടെന്ന് ഭാരം കുറയുമ്പോള്‍ ശരീരത്തിന്റെ തൊലിപ്പുറത്തുണ്ടാകുന്ന പാടുകളാണ് സട്രെച്ച് മാര്‍ക്കുകള്‍. പൊതുവെ ഗര്‍ഭിണികള്‍ക്ക് പ്രസവ ശേഷം ഇത് കണ്ടു വരാറുണ്ട്. വില കൂടിയ ട്രീറ്റ് മെന്റുകളിലൂടെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. കൂടാതെ വിപണിയില്‍ ലഭിക്കുന്ന ക്രീമുകളും പതിവായി ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഈ പ്രശ്‌നം പലപ്പോഴും മാറുന്നില്ല എന്നതാണ് പലരുടെയും വിഷമം. എളുപ്പത്തില്‍ വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്ന ചില പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കറ്റാര്‍വാഴ ചര്‍മ്മത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഇതിലുണ്ട്. കറ്റാര്‍വാഴ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് തിളക്കവും ഭംഗിയും കൂട്ടാന്‍ ഏറെ സഹായിക്കാറുണ്ട്. ചര്‍മ്മത്തിന് തണുപ്പ് നല്‍കാനും നാച്യുറല്‍ മോയ്ചറൈസറായും ഇത് പ്രവര്‍ത്തിക്കും. മാത്രമല്ല ആന്റി ഓക്‌സിഡന്റുകളായ വൈറ്റമിന്‍ എയും സിയുമൊക്കെ ഇതിലുണ്ട്. ഇതിന് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്. കറ്റാര്‍വാഴയുടെ ജെല്ലും സ്വീറ്റ് ബദാം ഓയിലും ഒരുമിച്ച് ചേര്‍ത്ത് തേയ്ക്കുന്നത് ചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകളെ വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കാറുണ്ട്. മുട്ടയുടെ വെള്ള ധാരാളം പ്രോട്ടീനുകളുെ അമിനോ ആസിഡും അടങ്ങിയിരിക്കുന്നതാണ്…

      Read More »
    • മക്കളുടെ കല്യാണം പള്ളിയില്‍ വെച്ച് നടത്തില്ലെന്ന് പറഞ്ഞു! അപ്പച്ചന്‍ ശബരിമലയ്ക്ക് പോയ കഥ പറഞ്ഞ് ബീന ആന്റണി

      ചെറിയ പ്രായത്തില്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങി ഇപ്പോള്‍ സീരിയലില്‍ സജീവമായിരിക്കുകയാണ് നടി ബീന ആന്റണി. കൈനിറയെ അവസരങ്ങള്‍ തേടി എത്തി നില്‍ക്കുന്ന കാലത്തായിരുന്നു നടന്‍ മനോജ് കുമാറുമായിട്ടുള്ള നടിയുടെ വിവാഹം. പിന്നീടുള്ള ജീവിതത്തെ പറ്റി മുന്‍പ് പല അഭിമുഖങ്ങളിലൂടെയും ബീന പറഞ്ഞിട്ടുണ്ട്. തന്റെ മുന്‍കാല ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ പിതാവ് ആന്റണിയെ കുറിച്ചും നടി പറയാറുണ്ട്. കര്‍ക്കാശ്യക്കാരനായ പിതാവ് ആയിരുന്നുവെന്നും അദ്ദേഹം ഹിറ്റ്ലര്‍ മാധവന്‍കുട്ടിയെ പോലെയാണ് മൂന്ന് പെണ്‍മക്കളെ സംരക്ഷിച്ചിരുന്നതെന്നും പറയുകയാണ് ബീനയിപ്പോള്‍. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ബീന ആന്റണി. ഒപ്പം നടിയും മിമിക്രി താരവുമായ തെസ്നി ഖാനും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുത്തതിനെ പറ്റിയും ബീനയുടെ വീട്ടില്‍ സ്ഥിരമായി പോവുന്നതിനെ പറ്റിയുമൊക്കെ അവതാരകന്റെ ചോദ്യത്തിന് തെസ്നിയും മറുപടിയായി പറയുന്നു. കിടിലം ആന്റണി എന്നായിരുന്നു എന്റെ അപ്പച്ചന്റെ വിളിപ്പേര്. ജീവിതത്തില്‍ ഒരു അമ്പത് തവണയേ ഞാന്‍ അപ്പാച്ചാ എന്ന് വിളിച്ചിട്ടുണ്ടാവുകയുള്ളു. കാരണം അത്രയും പേടിയായിരുന്നു.…

      Read More »
    • ഡോക്ടര്‍ക്കൊപ്പം ‘ലിവിംഗ് ടുഗദര്‍’ ജീവിതം, കാമുകന് വേണ്ടിയിരുന്നത് ശരീരം പണവും മാത്രം! സില്‍ക്കിനെ വഞ്ചിച്ചത് ഇയാളോ?

      തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഗ്ലാമര്‍ ഗേള്‍ എന്ന വിശേഷണം ഒരാള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്; സില്‍ക്ക് സ്മിത എന്ന പ്രേക്ഷരുടെ സ്വന്തം സില്‍ക്കിന്. കഴിഞ്ഞ ദിവസമായിരുന്നു സില്‍ക്കിന്റെ 28 ാം ചരമവാര്‍ഷികം. 1996 ലായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ട് സില്‍ക്ക് സ്മിതയുടെ മരണ വാര്‍ത്ത വരുന്നത്. താമസിച്ചിരുന്ന വീടിനുള്ളില്‍ സ്മിത തൂങ്ങി മരിച്ച് നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് സില്‍ക്കിനെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്. നടി സ്വയം മരണം വരിച്ചതാണോ അതോ ഇതിന് പിന്നില്‍ ചതികളുണ്ടോ എന്ന ചോദ്യം ഇന്നും ഉയരുകയാണ്. അതിന് കാരണം അവസാന കാലത്ത് വിവാഹിതനായ ഒരു ഡോക്ടറുമായി സില്‍ക്കിനുണ്ടായ പ്രണയമായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇയാളും സില്‍ക്കും തമ്മില്‍ ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നതായും പറയപ്പെടുന്നു. എന്നാല്‍, അയാളുടെ ലക്ഷ്യം പണവും തന്റെ ശരീരവും മാത്രമാണെന്ന് തിരിച്ചറിഞ്ഞ സ്മിത ആകെ തകര്‍ന്നു പോയി. മാത്രമല്ല ഐറ്റം ഡാന്‍സില്‍ സ്മിതയെക്കാള്‍ പ്രായം കുറവും ഭംഗിയുമുള്ള കുട്ടികള്‍ കടന്നു…

      Read More »
    • തിരശ്ശീലയിലെ താരറാണി; സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്ന് 28 വര്‍ഷം

      ജീവിച്ചിരുന്നപ്പോള്‍ സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നിട്ടും ആഘോഷിക്കപ്പെടാതെ, എന്നാല്‍ മരണശേഷം ആഘോഷിക്കപ്പെട്ട കലാകാരി. സില്‍ക്ക് സ്മിതയെപ്പോലെ ഈ വിശേഷണത്തിന് അനുയോജ്യയായ മറ്റൊരാള്‍ തെന്നിന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമായിരിക്കും. ഇന്നും പകരം വെക്കാനില്ലാത്ത സാന്നിധ്യമായ ഈ കലാകാരി ജീവിതത്തിന്റെ ബിഗ് സ്‌ക്രീനില്‍നിന്ന് വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 28 വര്‍ഷങ്ങള്‍. ദാരിദ്യം കൊണ്ട് നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നയാളാണ് സ്മിത എന്ന വിജയലക്ഷ്മി്. ആന്ധ്ര പ്രദേശിലെ എല്ലൂര്‍ സ്വദേശിയായ വിജയലക്ഷ്മി പിന്നീട് അക്കാലത്ത് തെന്നിന്ത്യന്‍ സിനിമയുടെ തന്നെ കേന്ദ്രമായിരുന്ന മദ്രാസിലെ കോടമ്പാക്കത്തേക്ക് എത്തി. 1978 ല്‍ കന്നഡ ചിത്രമായ ബെഡിയില്‍ മുഖം കാണിച്ചാണ് സിനിമയിലെ അരങ്ങേറ്റം.1979 ല്‍ വണ്ടിചക്രമെന്ന തമിഴ് ചിത്രത്തിലെ സില്‍ക്ക് എന്ന കഥാപാത്രമാണ് കരിയര്‍ ബ്രേക്ക് ആയത്. സ്മിതയുടെ സാന്നിധ്യം സിനിമകള്‍ക്ക് മിനിമം ഗ്യാരന്റി കൊടുക്കുന്ന ഒരു കാലമാണ് പിന്നീട് ഉണ്ടായത്. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍പ്പോലും സില്‍ക്ക് സ്മിത ഒരു അഭിവാജ്യ ഘടകമായി. ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ പോലും സില്‍ക്ക് സ്മിത അന്ന് വാങ്ങിയത് അതത്…

      Read More »
    • ആദ്യ അമ്മ വേഷം 22-ാം വയസ്സില്‍, ഒരേസമയം അമ്മയും നായികയുമായി; വിടവാങ്ങുന്നത് ആറു പതിറ്റാണ്ടിന്റെ അമ്മപ്പെരുമ

      പ്രൗഡി ശോഷിച്ചെങ്കിലും കെട്ടിലും മട്ടിലും ക്ഷയിക്കാത്ത കൊട്ടാരത്തിന്റെ മട്ടുപ്പാവിലെ കിളിവാതിലിലൂടെ കൊട്ടാരത്തിന്റെ പടിപ്പുര കടന്നുവരുന്ന അനന്തന്‍ നമ്പൂതിരെയെ നോക്കി തമ്പുരാട്ടി ഉണ്ണീ… ഉണ്ണീ എന്നു നീട്ടിവിളിച്ചപ്പോള്‍ ആ വിളി കടന്നുചെന്നത് ഒരോ മലയാളി ഹൃദയങ്ങളിലേക്ക് കൂടിയാണ്.അത് ഉണ്ണിയല്ലെന്ന് കൂടെയുള്ളവര്‍ പറയുമ്പോഴും മകന്റെ മരണത്തില്‍ മനസ് കൈവിട്ടൊരമ്മയ്ക്ക് അത് പക്ഷെ ഉള്‍ക്കൊള്ളാനാകുന്നില്ല.. എന്നോട് നുണ പറയുന്നോ.. അത് എന്റെ ഉണ്ണി തന്നെയാ എന്ന് ഉറച്ച് വിശ്വസിക്കുന്ന അമ്മ.. ഹിസ്‌ഹൈനസ് അബ്ദുള്ളയിലെ ആ വിളിയും രംഗവും കാലാതീതമാണ്. കവിയൂര്‍ പൊന്നമ്മയെന്ന അമ്മയെക്കുറിച്ച് മലയാളി സംസാരിക്കുമ്പോഴൊക്കെയും ഈ രംഗം ആ ചര്‍ച്ചയിലേക്ക കടന്നുവരാതിരിക്കില്ല. കവിയുര്‍ പൊന്നമ്മ മലയാളിക്ക് സ്വന്തം അമ്മയാണ്. നെഗറ്റീവ് ഭാവമുള്ള അമ്മ വേഷമാണെങ്കില്‍ പോലും കവിയുര്‍ പൊന്നമ്മ ആ വേഷത്തിലേക്ക് എത്തുമ്പോള്‍ അറിഞ്ഞോ അറിയാതെയൊ അതിലേക്ക് നന്മയുടെ ഒരു അംശം കൂടി ചേരും. കവിയൂര്‍ പൊന്നമ്മയുടെ ഒരമ്മവേഷത്തെയും പൂര്‍ണ്ണമായും മലയാളി വെറുത്തിട്ടുണ്ടാവില്ല. നിധി സൂക്ഷിച്ച പെട്ടിയുമായി ജോണ്‍ ഹോനായിക്ക് മുന്നില്‍ പേടിച്ച് നിന്ന…

      Read More »
    Back to top button
    error: