Life Style

    • റോഡും വൈദ്യൂതിയും ശുദ്ധജലവുമില്ല, 50 വര്‍ഷത്തോളം വിവാഹചടങ്ങുകള്‍ നടക്കാത്ത ഇന്ത്യയിലെ ഒരു ഗ്രാമം ; ബല്‍വാന്‍കല ഗ്രാമം അറിയപ്പെടുന്നത് ‘ബാച്ചിലേഴ്‌സ് ഗ്രാമം’ എന്ന പേരില്‍ ; ഒടുവില്‍ നാട്ടുകാര്‍ സഹികെട്ട് ആറ് കിലോമീറ്റര്‍ റോഡ് വെട്ടി

      ശരിയായ റോഡില്ല, വൈദ്യുതിയില്ല, ശുദ്ധജലമോ മൊബൈല്‍ നെറ്റ്‌വര്‍ക്കോ ഇല്ല. ഈ രീതിയില്‍ ഒരു ഗ്രാമം ഇക്കാലത്ത്് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? അരനൂറ്റാണ്ടായി ‘ബാച്ചിലേഴ്സിന്റെ ഗ്രാമം’ എന്ന വിചിത്രവും ദുഃഖകരവുമായ ഒരു തലക്കെട്ടോടെ നിലനില്‍ക്കുന്ന പട്‌നയില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെയുള്ള കൈമൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ‘ബര്‍വാന്‍ കല’ ഗ്രാമത്തെക്കുറിച്ചാണ് ഈ പറയുന്നത്. ഇന്ത്യയില്‍ നിന്നും ഒരിടത്തു നിന്നും ഇവിടേയ്ക്ക് സ്ത്രീകളെ വിവാഹം കഴിച്ചയയ്ക്കാത്ത സ്ഥിതിയില്‍ വിവാഹം കഴിക്കാത്തവരുടെ ഗ്രാമം എന്ന അപഖ്യാതിയില്‍ പെട്ടുപോയ ഗ്രാമത്തില്‍ 50 വര്‍ഷത്തോളമാണ് വിവാഹചടങ്ങ് നടക്കാതെ പോയത്. വരനെ കാണാന്‍ വരുന്ന ഏതൊരു കുടുംബവും തിടുക്കത്തില്‍ മടങ്ങിപ്പോകുന്ന തരത്തില്‍ ലോകത്തില്‍ നിന്ന് ഒറ്റപ്പെട്ടിരുന്ന ഗ്രാമത്തില്‍ ആദ്യവിവാഹം നടന്നത് 2017 ഫെബ്രുവരിയില്‍ ആയിരുന്നു. അഞ്ച് നീണ്ട പതിറ്റാണ്ടുകള്‍ക്ക് ശേഷം, വിവാഹ സംഗീതത്തിന്റെ ശബ്ദം ഒടുവില്‍ ബര്‍വാന്‍ കലയിലേക്ക് തിരിച്ചുവന്നു. അജയ് കുമാര്‍ യാദവ് എന്നയാള്‍ നീതുവിനെ വിവാഹം കഴിച്ചു. ധീരവും പ്രതീക്ഷയുമുള്ള ഒരു പ്രവൃത്തിയില്‍, തന്റെ വധുവിനെ…

      Read More »
    • 13 നും 15 നും ഇടയില്‍ പ്രായമുള്ളവരില്‍ പകുതിയോളം പേരും പുകയില ഉപയോഗിക്കുന്നു ; നിരോധനം ഏര്‍പ്പെടുത്തിയിട്ട് രക്ഷയില്ല, മാലിദ്വീപിന്റെ പുതിയ തന്ത്രം ; ലോക ചരിത്രത്തില്‍ തന്നെ ഇത്തരമൊരു പുകവലി നിരോധനം ആദ്യം

      വരാനിരിക്കുന്ന തലമുറകള്‍ക്ക് പുകവലി നിരോധനം ഏര്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി മാലിദ്വീപ്. ഒരു നിശ്ചിത വര്‍ഷത്തിനുശേഷം ജനിച്ച ആര്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചാണ് നിയമം നടപ്പാക്കുന്നത്. പുകവലിയുടെ ആരോഗ്യ അപകടങ്ങളില്‍ നിന്ന് യുവതലമുറയെ സംരക്ഷിക്കുക, പുകയിലയുമായി ബന്ധപ്പെട്ട മരണങ്ങള്‍ കുറയ്ക്കുക, ആഗോള പൊതുജനാരോഗ്യ നയത്തിന് ഒരു മാതൃക സൃഷ്ടിക്കുക എന്നിവയാണ് ഈ നാഴികക്കല്ല് നീക്കം ലക്ഷ്യമിടുന്നത്. ഇതോടെ തലമുറകളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമായി മാലിദ്വീപ് മാറി. 2007 ജനുവരി 1 ന് ശേഷം ജനിച്ച ആര്‍ക്കും പുകവലിക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നാണ് വിലക്ക്. എല്ലാത്തരം പുകയിലകള്‍ക്കും നിരോധനം ബാധകമാണ്, കൂടാതെ ചില്ലറ വ്യാപാരികള്‍ വില്‍പ്പനയ്ക്ക് മുമ്പ് പ്രായം പരിശോധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം പുകവലി കുറയ്ക്കുന്നതിന്റെ ഭാഗമായി, വാപ്പിംഗ്, ഇലക്ട്രോണിക് സിഗരറ്റുകള്‍ എന്നിവ നിരോധിച്ചു. ലോകാരോഗ്യ സംഘടന പറയുന്നത് പുകയില പ്രതിവര്‍ഷം 7 ദശലക്ഷത്തിലധികം ആഗോള മരണങ്ങള്‍ക്ക് കാരണമാകുന്നു, ഇത് ‘ലോകം ഇതുവരെ…

      Read More »
    • ‘മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹത്തിനു മുമ്പ് ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണം’; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി; ‘ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ മുന്‍ഗണന ഇന്ത്യയിലെ നിയമങ്ങള്‍ക്ക്, ആദ്യ ഭാര്യക്ക് നിശബ്ദ കാഴ്ചക്കാരിയാകാന്‍ കഴിയില്ല’

      കൊച്ചി: മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹത്തിന് മുന്‍പ്് ആദ്യഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി വിധി. ആദ്യഭാര്യയെ കേട്ട ശേഷമേ രണ്ടാം വിവാഹം റജിസ്റ്റര്‍ ചെയ്യാവൂ. ആദ്യഭാര്യ എതിര്‍ത്താല്‍ വിഷയം കോടതിക്ക് പരിഗണിക്കാം. ഇസ്ലാംമത വിശ്വാസിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ചില സാഹചര്യങ്ങളില്‍ മുസ്ലിം പുരുഷനു രണ്ടാം വിവാഹം കഴിക്കാമെന്നു മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നുണ്ടെങ്കിലും ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമങ്ങള്‍ക്കാകും മുന്‍ഗണനയെന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ നിരീക്ഷിച്ചു. ഒരു മുസ്ലീം പുരുഷനും രണ്ടാം ഭാര്യയും തങ്ങളുടെ വിവാഹം ചട്ടങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതില്‍ പരാതിപ്പെട്ടു സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലായിരുന്നു നിരീക്ഷണങ്ങള്‍. ‘ഈ കേസില്‍, ആദ്യ ഭാര്യ ഈ റിട്ട് ഹര്‍ജിയില്‍ ഒരു കക്ഷി പോലുമല്ല. അതിനാല്‍, ഈ റിട്ട് ഹര്‍ജി പരിഗണിക്കേണ്ടതില്ല. എന്നിരുന്നാലും, പ്രതികള്‍ക്ക് മുമ്പാകെ ഉചിതമായ അപേക്ഷ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അത്തരമൊരു അപേക്ഷ ലഭിച്ചാല്‍ വിവാഹ രജിസ്ട്രാര്‍ ആദ്യ ഹര്‍ജിക്കാരന്റെ ആദ്യ ഭാര്യക്ക് നോട്ടീസ്…

      Read More »
    • സംസ്ഥാനത്ത് പാല്‍വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം; കര്‍ഷക ക്ഷേമത്തിനായി നേരിയ വിലവര്‍ധയെന്നു മന്ത്രി ചിഞ്ചു റാണി

      തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് മിൽമ പാല്‍ വില കൂടും. കർഷകരുടെ ക്ഷേമം കണക്കിലെടുത്ത് മിൽമ ആവശ്യപ്പെട്ടാൽ നേരിയ വർധനയ്ക്ക് സർക്കാരിന് എതിർപ്പില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരത്ത് പറഞ്ഞു. വിലവർധന നിരക്ക് വർധന സംബന്ധിച്ച് മൂന്ന് മിൽമ യൂണിയനുകളും വ്യത്യസ്ത ശുപാർശയാണ് കൈമാറിയിരുന്നത്. ഇതേത്തുടർന്ന് വർധന പഠിക്കാൻ മിൽമ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. സമിതിയുടെ റിപ്പോർട്ട് പ്രകാരം ലീറ്ററിന് 6 രൂപവരെ കൂട്ടാം. വില കൂട്ടാൻ മന്ത്രി തന്നെ പച്ചക്കൊടി കാണിച്ച സാഹചര്യത്തിൽ മിൽമ വൈകാതെ ശുപാർശ സമർപ്പിക്കും. മന്ത്രിസഭയിൽ അജണ്ടയാക്കി നിരക്ക് വർധനയ്ക്ക് സർക്കാർ അനുമതി നൽകും. കുടുംബ ബജറ്റിൽ എത്ര രൂപയുടെ നിയന്ത്രണം വേണ്ടി വരുമെന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

      Read More »
    • നവകേരളത്തിലേക്കുള്ള യാത്രയില്‍ കണ്ണി ചേരേണ്ടത് അനിവാര്യം: വിഷന്‍ 2031 സാംസ്‌കാരിക സെമിനാര്‍ കേരളത്തെ മാറ്റി മറിക്കുന്നതിന്റെ തുടക്കമെന്നു മന്ത്രി കെ. രാജന്‍; അക്കാദമികളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തി ഏകോപിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍; നിറഞ്ഞ സദസില്‍ ഭാവി കേരളത്തെക്കുറിച്ച് ചര്‍ച്ച

      തൃശൂര്‍: നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിലാണ് കേരളം ഇപ്പോഴുള്ളതെന്നും അതില്‍ ഓരോ മലയാളിയും കണ്ണിചേരേണ്ടത് അനിവാര്യമാണെന്നും റവന്യൂ വകുപ്പു മന്ത്രി കെ. രാജന്‍. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമിയില്‍ സംഘടിപ്പിച്ച വിഷന്‍ 2031 സാംസ്‌കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനം അനിവാര്യമായ ഒരു ഭൂതകാലം കേരളത്തിനുണ്ടായിരുന്നു. അയിത്തവും അനാചാരങ്ങളും തീണ്ടിക്കൂടായ്മയും നിറഞ്ഞ അപകടകരമായ ഭൂതകാലത്തിനു കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളില്‍നിന്നും വിഭിന്നമായി, സാമൂഹികനീതിയില്‍ ഉറച്ചുനിന്ന ഒരു നവോത്ഥാന പ്രസ്ഥാനത്തിന്റെ കാല്‍വയ്പ്പും അതിന്റെ ചരിത്രവും കേരളത്തിനുണ്ട്.   ശ്രീനാരായണഗുരു അടക്കമുള്ള നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ഉഴുതുമറിച്ചിട്ട നവോത്ഥാനത്തിന്റെ കാലടികള്‍ ആഴത്തില്‍ പതിച്ച സംസ്ഥാനമാണ് നമ്മുടേത്. ഊരൂട്ടമ്പലം സ്‌കൂളിന്റെ ചരിത്രം വിസ്മരിക്കാനാവാത്തതാണ്. എഴുത്തുകളും വായനകളും നാടക പ്രസ്ഥാനങ്ങളും യാത്രാവിവരണങ്ങളുമെല്ലാം മലയാളിയുടെ നവോത്ഥാനത്തെ കൂടുതല്‍ ശക്തമാക്കി. എന്നാല്‍ കേരളം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയുടെയും മാനവികതയുടെയും മഹാസഞ്ചയത്തിനുചുറ്റും അഗ്‌നിഗോളങ്ങള്‍പോലെ എഴുത്തിലും വായനയിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും വര്‍ഗീയ ഫാസിസ്റ്റ് സ്വഭാവരൂപീകരണരീതികള്‍…

      Read More »
    • ആരോഗ്യപ്രശ്‌നങ്ങള്‍ കൂടും തണുപ്പുകാലം ഇവ ഉപയോഗിക്കാന്‍ മറക്കരുതേ…

      ആരോഗ്യപ്രശ്‌നങ്ങള്‍ കൂടും തണുപ്പുകാലം ഇവ ഉപയോഗിക്കാന്‍ മറക്കരുതേ… വരാറായി തണുപ്പുകാലം… അസുഖങ്ങള്‍ പടരുന്ന, രോഗപ്രതിരോധശേഷി കുറയുന്ന സീസണാണ് തണുപ്പ് കാലം. മുടിപ്പുതച്ചു കിടക്കാന്‍ സുഖമാണെങ്കിലും തണുപ്പുകാലത്ത് പലര്‍ക്കും പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പലപ്പോഴും രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുര്‍ബലമാകുന്ന സമയമാണ് തണുപ്പുകാലം. ഒരല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഇതെല്ലാം ഒഴിവാക്കാനും പരിഹരിക്കാനും കഴിയും. കോവിഡിന് ശേഷം രോഗ പ്രതിരോധശേഷി പലര്‍ക്കും, ഭൂരിഭാഗത്തിനും കുറഞ്ഞു എന്നതുകൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന തണുപ്പുകാലങ്ങളില്‍ യോഗ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിനും വീണ്ടെടുക്കുന്നതിനും അനുയോജ്യമായ ചില കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ് എന്നതുകൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം ഒട്ടും കുറവല്ല. പോഷകാംശങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങളിലൂടെ ഒരു വലിയ പരിധിവരെ രോഗ പ്രതിരോധശേഷി നിലനിര്‍ത്താനും വളര്‍ത്തിപ്പിക്കാനും സാധിക്കുമെന്നത് പ്രകൃതി നമുക്ക് തന്ന അനുഗ്രഹമാണ്. പണ്ടുകാലങ്ങളിലൂള്ളവര്‍ ഓരോരോ കാലാവസ്ഥയ്ക്കും ഋതുഭേദങ്ങളുടെ മാറ്റത്തിനും അനുസൃതമായി ഓരോ തരം ഭക്ഷണം കഴിക്കണമെന്ന് പറയാറുള്ളത് വെറുതെയല്ല. ആ…

      Read More »
    • ചുണ്ടുകള്‍ വരണ്ടുപോകും ശൈത്യകാലം മറക്കണ്ട ഈ വിദ്യകള്‍ ഇങ്ങനെ ചെയ്താല്‍ വരണ്ടുപോകില്ല ചുണ്ടുകള്‍ ഈ തണുപ്പുകാലത്ത്..

      ചുണ്ടുകള്‍ വരണ്ടുപോകും ശൈത്യകാലം മറക്കണ്ട ഈ വിദ്യകള്‍ ഇങ്ങനെ ചെയ്താല്‍ വരണ്ടുപോകില്ല ചുണ്ടുകള്‍ ഈ തണുപ്പുകാലത്ത്.. അമ്മേ എന്റെ ചുണ്ടുകള്‍ കണ്ടോ ആകെ വരണ്ടു വൃത്തികേട് ആയിരിക്കുന്നു .. എന്താ ചെയ്യുക.. മകളുടെ പരാതി അമ്മ ചിരിച്ചു. പിന്നെ പറഞ്ഞു – തണുപ്പുകാലത്ത് ചുണ്ടുകള്‍ വരണ്ടു പോകുന്നത് സ്വാഭാവികമാണ്. അതിനിത്ര ടെന്‍ഷനടിക്കാന്‍ ഒന്നുമില്ല. അമ്മ തണുപ്പുകാലത്തേക്കാള്‍ കൂളായി ഇതു പറയുന്നത് കേട്ട് മകള്‍ അമ്പരന്ന് അമ്മയെ നോക്കി. വീണ്ടും ഒരു ചെറു ചിരിയോടെ അമ്മ തുടര്‍ന്നു.. നീ അടുക്കളയില്‍ കയറ്, അവിടെയുണ്ട് നിന്റെ ചുണ്ടുകള്‍ സുന്ദരമാക്കാനുള്ള പൊടിക്കൈകള്‍. ഈ തണുപ്പുകാലത്ത് തന്നെ അമ്മ അടുക്കളയില്‍ കയറ്റി പണിയെടുപ്പിക്കാന്‍ ഉള്ള തന്ത്രമാണോ എന്ന് മകള്‍ സംശയിച്ചു. അതു മനസ്സിലാക്കിയ അമ്മ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു എല്ലാം തുടങ്ങേണ്ടത് അടുക്കളയില്‍ നിന്നാണ് മോളെ… മകളുടെ കൈയും പിടിച്ച് അമ്മ നേരെ അടുക്കളയിലേക്ക് ചെന്നു. അവിടെ ഷെല്‍ഫില്‍ ഇരുന്ന് തേന്‍ കുപ്പിയെടുത്ത് അവള്‍ക്കു കൊടുത്തു. പിന്നെ…

      Read More »
    • സംസ്ഥാനത്ത് 2026ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ഞായറാഴ്ച ആയതിനാല്‍ ഈസ്റ്ററും ശിവരാത്രിയും ദീപാവലിയും പട്ടികയിലില്ല

      തിരുവനന്തപുരം: സംസ്ഥാനത്ത് 2026ലെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹ വ്യാഴവും ഉള്‍പ്പെടുത്തി. മന്ത്രിസഭ അംഗീകരിച്ച പട്ടികയില്‍ നിലവില്‍ പെസഹ വ്യാഴം ചേര്‍ത്തിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. അവധി ദിവസങ്ങള്‍ ഇങ്ങനെ: ജനുവരി 2 മന്നം ജയന്തി,ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20 ഈദുല്‍ ഫിത്ര്, ഏപ്രില്‍ 2 പെസഹ വ്യാഴം, ഏപ്രില്‍ 3 ദുഃഖവെള്ളി, ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 വിഷു, മേയ് 1 മേയ് ദിനം, മേയ് 27 ബക്രീദ്,ജൂണ്‍ 25 മുഹറം, ഓഗസ്റ്റ് 12 കര്‍ക്കടകവാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം/ നബിദിനം, ഓഗസ്റ്റ് 26 തിരുവോണം, ഓഗസ്റ്റ് 27, മൂന്നാം ഓണം, ഓഗസ്റ്റ് 28 നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 4 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണഗുരു സമാധി,…

      Read More »
    • 33 തലമുറകളായി ജര്‍മ്മനിയിലെ ഈ ഐതിഹാസിക കോട്ട ഒരേ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ; യുദ്ധങ്ങളില്‍ പോലും നാശനഷ്ടങ്ങള്‍ സംഭവിക്കാതെ 800 വര്‍ഷമായി നിലനില്‍ക്കുന്നു

      അതുല്യമായ ചരിത്രത്തിനും വാസ്തുവിദ്യയ്ക്കും പേരുകേട്ട ജര്‍മ്മനിയിലെ ഏറ്റവും പ്രശസ്ത മായ കോട്ടകളില്‍ ഒന്നായ എല്‍റ്റ്‌സ് കാസിലില്‍ ഇതുവരെ പിന്നിട്ടത് 33 തലമുറകള്‍. എട്ട് നൂറ്റാണ്ടുകളായി എല്‍റ്റ്‌സ് കുടുംബം കോട്ട സ്വന്തമാക്കുകയും പരിപാലിക്കുകയും ചെയ്തുവ രുന്നു. 800 വര്‍ഷത്തിലേറെയായി എല്‍റ്റ്‌സ് കാസില്‍ ഒരേ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്. യുദ്ധങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാതെ, അതിന്റെ യഥാര്‍ത്ഥ മധ്യകാല ഘടന സംരക്ഷിക്കപ്പെട്ടു എന്ന പ്രത്യേകത ഇതിനുണ്ട്. ചരിത്ര നിമിഷങ്ങളിലെ ചിത്രങ്ങളും കഥകളും പങ്കുവെക്കുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടായ ‘ഹിസ്റ്ററി കൂള്‍ കിഡ്സ്’, ഏപ്രില്‍ 24-ന് പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഈ പ്രശസ്തമായ കോട്ടയുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്്. ”മോസല്‍ താഴ്വരയില്‍ ഒളിഞ്ഞുകിടക്കുന്ന ഈ കോട്ട, യുദ്ധങ്ങളോ നാശനഷ്ടങ്ങളോ ഇല്ലാതെ നിലകൊള്ളുന്നു. അതിന്റെ യഥാര്‍ത്ഥ മധ്യകാല വാസ്തുവിദ്യ ഇന്നും സംരക്ഷിക്കപ്പെടുന്നു. അതിന്റെ യക്ഷിക്കഥകളിലെ ടവറുകളും, തടി കൊണ്ടുള്ള ഭിത്തികളും, കല്‍ക്കെട്ടുകളും യൂറോപ്പിലെ തന്നെ ഏറ്റവും ആധികാരികവും ചരിത്രപരമായി തുടര്‍ച്ചയുമുള്ള കോട്ടകളില്‍ ഒന്നായി ഇതിനെ മാറ്റുന്നു,” എല്‍റ്റ്‌സ് കാസിലിനെക്കുറിച്ച് ‘ഹിസ്റ്ററി കൂള്‍ കിഡ്സ്’…

      Read More »
    • ഭൂമിയുടെ ചൂടില്‍നിന്ന് വൈദ്യുതി; ഊര്‍ജാവശ്യങ്ങള്‍ക്കു പരിഹാരമാകുമോ പുതിയ സാങ്കേതിക വിദ്യ? ജിയോതെര്‍മല്‍ വൈദ്യുതി പ്ലാന്റ് യാഥാര്‍ഥ്യത്തിലേക്ക്; ഭാവിയില്‍ പ്രകൃതി വാതകം ഉപയോഗിച്ചുള്ള ഉത്പാദനത്തേക്കാള്‍ ലാഭകരമാകും; പ്രതീക്ഷകളും ആശങ്കയും ഇങ്ങനെ

      ന്യൂയോര്‍ക്ക്: അനുദിനം ശുഷ്‌കമായിക്കൊണ്ടിരിക്കുന്ന ഊര്‍ജ പ്രതിസന്ധിക്കു പരിഹാരവുമായി അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി. ഭൂമിയുടെ ഉള്‍ക്കാമ്പിലെ പാറകളുടെ ചൂടില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് ഏറെക്കുറെ പൂര്‍ത്തികരണത്തിലേക്ക് എത്തുന്നത്. ഇതിനുമുമ്പു നടപ്പാക്കിയ പദ്ധതികള്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ നിലവില്‍ ഫെര്‍വോ എനര്‍ജി എന്ന കമ്പനിയാണു പദ്ധതി വിജയത്തിലേക്ക് എത്തിക്കുന്നത്. ജിയോ തെര്‍മല്‍ എനര്‍ജി കാര്‍ബണ്‍ ബഹിഷ്‌കരണം ഏറ്റവും കുറഞ്ഞ മാഗര്‍ങ്ങളിലൊന്നാണ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനും നിലവില്‍ ട്രംപും ഇത്തരം കണ്ടുപിടിത്തങ്ങള്‍ക്കായി നല്‍കിയ നികുതി ഇളവും മൈക്രോ സോഫ്റ്റ് പോലുള്ള കമ്പനികളില്‍നിന്നുള്ള നിക്ഷേപങ്ങളുമാണ് ഫെര്‍വോയ്ക്കു സഹായകരമായത്. ഈ രംഗത്തു ദശാബ്ദങ്ങളായി തുടരുന്ന ഗവേഷണങ്ങള്‍ക്കു പരിഹാരമെന്നോണമാണ് പുതിയ സാങ്കേതികവിദ്യ സഹായിക്കുന്നത്. ഭൂമിക്കടിയിലെ ജലത്തിന്റെ ഉപയോഗമില്ലാതെ ഉള്‍ക്കാമ്പിനു മുകളിലുള്ള പാറകളുടെ താപം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന രീതിയാണിത്. ഭൂമിക്കടിയിലേക്കു പൈപ്പുകളിലൂടെ വെള്ളമെത്തിക്കുകയും ഇതു നീരാവിയാക്കി മാറ്റി പുറത്തെത്തിച്ചു ടര്‍ബൈനുകള്‍ കറക്കുകയുമാണ് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഈ പദ്ധതി. പദ്ധതിക്കായി ബില്‍ഗേറ്റ്‌സ് നല്‍കിയത് 100 ദശലക്ഷം ഡോളറാണ്. ഇതടക്കം 700 ദശലക്ഷം…

      Read More »
    Back to top button
    error: