Life Style

    • ഇന്‍ഡിഗോ വിമാന പ്രതിസന്ധി എട്ടിന്റെ പണിയായി ; നവദമ്പതികള്‍ക്ക് 1400 കിലേമീറ്റര്‍ അകലെ മറ്റൊരു സംസ്ഥാനത്ത്് കുടുങ്ങി ; സ്വന്തം വിവാഹ സല്‍ക്കാരത്തില്‍ ചെക്കനും പെണ്ണിനും ‘വെര്‍ച്വലായി’ പങ്കെടുക്കേണ്ടി വന്നു

      വ്യോമഗതാഗതത്തിലെ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട് വന്‍ പ്രതിസന്ധിയിലായ ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ പ്രശ്‌നം ബാധിച്ചിരിക്കുന്നത് അനേകരെയാണ്. ഇന്ത്യയില്‍ ഉടനീളമുള്ള അവരുടെ സര്‍വീസുകള്‍ക്ക് തിരിച്ചടി കിട്ടിയപ്പോള്‍ യാത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടര്‍ന്ന്, നവദമ്പതികള്‍് 1,400 കിലോമീറ്റര്‍ അകലെ കുടുങ്ങിപ്പോയതിനാല്‍, സ്വന്തം സല്‍ക്കാരത്തില്‍ ഓണ്‍ലൈനായി ചേരേണ്ടിവന്നു. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നടന്ന ഒരു വിവാഹ സല്‍ക്കാരം അപ്രതീക്ഷിത വഴിത്തിരിവിലായത്. ബെംഗളൂരുവിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരായ ഹുബ്ബള്ളി സ്വദേശിനിയായ മേഘ ക്ഷിരസാഗറും ഒഡീഷയിലെ ഭുവനേശ്വര്‍ സ്വദേശിയായ സംഗം ദാസും തമ്മിലുള്ള സല്‍ക്കാരം ഡിസംബര്‍ 3 ബുധനാഴ്ച ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനില്‍ വെച്ചാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. നവംബര്‍ 23-ന് ഭുവനേശ്വറില്‍ വെച്ച് വിവാഹിതരായ ദമ്പതികള്‍ക്ക് ഡിസംബര്‍ 2-ന് ഹുബ്ബള്ളിയിലെത്താന്‍ ബെംഗളൂരു വഴി കണക്റ്റിങ് ഫ്‌ലൈറ്റ് ബുക്ക് ചെയ്തിരുന്നു. നിരവധി ബന്ധുക്കളും മുംബൈ വഴിയാണ് യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍, ഡിസംബര്‍ 2-ന് അതിരാവിലെ ആരംഭിച്ച വിമാനത്താമസം രാത്രി മുഴുവന്‍ തുടര്‍ന്നു. ഡിസംബര്‍…

      Read More »
    • ‘വീടു നിര്‍മിക്കാന്‍ കഴിയാത്തത് സര്‍ക്കാര്‍ ആദ്യമേ നിയമം ഉണ്ടാക്കാത്തതിനാല്‍’; യൂത്ത് കോണ്‍ഗ്രസിന്റെ 30 വീടുകളുടെ കാര്യത്തില്‍ പുതിയ നുണയുമായി ഒ.ജെ. ജനീഷ്; കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ വഞ്ചിതരായത് പണം വാങ്ങിപ്പോയ 104 വീട്ടുകാര്‍; പ്രാദേശിക നേതൃത്വത്തെ പദ്ധതിയേല്‍പ്പിക്കാന്‍ പ്രിയങ്കയ്ക്കും വിശ്വാസമില്ല; സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുക ഒരുകോടി രൂപയുടെ ആസ്തി

      തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച 30 വീടുകളുടെ നിര്‍മാണം എങ്ങുമെത്താത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ചു വിചിത്ര വാദവുമായി സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്. വയനാട്ടിലെ ഭൂമികള്‍ക്കുള്ള നിയമക്കുരുക്ക് ആദ്യമേതന്നെ സര്‍ക്കാര്‍ പരിഹരിക്കാത്തതാണു വീടു നിര്‍മാണം നടക്കാത്തതിനു കാരണമെന്നാണ് ജനീഷിന്റെ വാദം. വീടു നിര്‍മാണത്തിന് ഒരിഞ്ചു ഭൂമിപോലും വാങ്ങാന്‍ ശ്രമിക്കാതെയാണ് സര്‍ക്കാരിനെ പഴിച്ചു വീണ്ടും രംഗത്തുവന്നത്. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തത് മാസങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഒടുവിലാണ്. ആദ്യം ഇവിടുത്തെ ഭൂമിക്കു മതിയായ പണം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചത്. ആദ്യം നിശ്ചയിച്ച തുകയില്‍നിന്ന് കോടികള്‍ വീണ്ടും വിലകൂട്ടേണ്ടിവന്നു. തുടര്‍ന്നാണു സര്‍ക്കാര്‍ വീടു നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, ഭവന നിര്‍മാണത്തിനു മുന്നോട്ടു വരുന്ന സംഘടനകള്‍ ഏറ്റെടുക്കുന്ന ഭൂമികളെ നിയമക്കുരുക്കില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് ആദ്യമേതന്നെ ഉത്തരവ് ഇറക്കാമായിരുന്നു എന്നാണ് ജനീഷിന്റെ വാദം. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ മാത്രമാണ് ആ തീരുമാനം എടുത്തത്. ഏറ്റെടുത്തത് തോട്ട ഭൂമി തന്നെയാണ്.…

      Read More »
    • മഹാരാഷ്ട്രയിലെ ദുരഭിമാന കൊല: പരാതി കൊടുക്കാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവിനെ കൊന്നിട്ടു വരാന്‍ പറഞ്ഞത് പോലീസുകാര്‍ ; സംഭവത്തെക്കുറിച്ച് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

      പൂനെ: മഹാരാഷ്ട്രയിലെ നാന്ദെഗഡില്‍ കാമുകന്‍ മര്‍ദ്ദനമേറ്റ് മരിച്ചതിനെ തുടര്‍ന്ന് മൃതദേഹത്തെ വിവാഹം ചെയ്ത യുവതിയുടെ മാതാപിതാക്കളും സഹോദരനും ഉള്‍പ്പെടെ ആറ് പേര്‍ കൊലപാതക കേസില്‍ അറസ്റ്റിലായി. കാമുകി അഞ്ചല്‍ മാമിദ്വാറിന്റെ (21) സഹോദരനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് 20 വയസ്സുള്ള സക്ഷം ടേറ്റെ കൊല്ലപ്പെട്ടത്. ഈ ദുരഭിമാനക്കൊല കേസില്‍ പോലീസ് എട്ട് പ്രതികളെയാണ് പേരെടുത്ത് പറഞ്ഞിട്ടുള്ളത്: ഗജാനന്‍ ബാലാജി മാമിദ്വാര്‍ (അഞ്ചലിന്റെ പിതാവ്), ജയശ്രീ മാമിദ്വാര്‍ (അഞ്ചലിന്റെ മാതാവ്), സാഹില്‍ ഗജാനന്‍ മാമിദ്വാര്‍ (അഞ്ചലിന്റെ മൂത്ത സഹോദരന്‍), സോമേഷ് സുഭാഷ്, വേദാന്ത് അശോക് കുന്ദേക്കര്‍, ചേതന്‍ ബാലാജി മാമിദ്വാര്‍, കൂടാതെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരാളും. അഞ്ചലിന്റെ 17 വയസ്സുള്ള ഇളയ സഹോദരനും പ്രതികളുടെ കൂട്ടത്തിലുണ്ട്. ആറ് പേര്‍ പിടിയിലായിട്ടുണ്ട്, രണ്ട് പേര്‍ ഒളിവിലാണ്. അഞ്ചലിന്റെ ഇളയ സഹോദരന്‍ ടേറ്റെയ്ക്ക് നേരെ വെടിയുതിര്‍ത്തതായും വെടിയുണ്ട വാരിയെല്ലുകളില്‍ തുളച്ചുകയറിയതായും തുടര്‍ന്ന് തലയില്‍ ടൈല്‍ കൊണ്ട് അടിക്കുകയും ചെയ്തതായാണ് ആരോപണം. വെള്ളിയാഴ്ച, ടേറ്റെയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള…

      Read More »
    • അഭ്യൂഹങ്ങള്‍ക്കിടയില്‍ പുതിയ അപ്ഡേറ്റുമായി സ്മൃതി മന്ദാനയും പലാഷ് മുച്ചലും ; ഇന്‍സ്റ്റാഗ്രാമിലെ ‘ഈവിള്‍ ഐ’ ഇമോജി ഡിജിറ്റല്‍ ‘നസര്‍’ സംസ്‌കാരത്തെക്കുറിച്ച് നമ്മളോട് എന്ത് പറയുന്നു?

      മുംബൈ: ഇരുവരും ഒരുമിച്ച് ചെയ്തതാണോ എന്ന് വ്യക്തമല്ലെങ്കിലും ‘നസര്‍’ ഇട്ടോട്ടിക്കോണ്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റാഗ്രാം ബയോ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും പലാഷ് മുച്ചലും. വലിയ ആഘോഷത്തോടെ തുടങ്ങുകയും ഒടുവില്‍ അവസാനിച്ചു പോകുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് സംഭവം. . വിവാഹവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇരുവരും ഒരുമിച്ചാണോ അതോ യാദൃശ്ചികമായിട്ടാണോ എന്ന് വ്യക്തതയില്ലാതെയാണ് പോസ്റ്റ് എത്തിയിരിക്കുന്നത്. കണ്ണുദോഷം തട്ടാതിരിക്കല്‍ എന്ന അര്‍ത്ഥത്തില്‍ പൊതുവെ ഉപയോഗിച്ച് വരുന്ന നസര്‍ ഇമോട്ടക്കോണ്‍ ഇരുവരും തമ്മില്‍ പ്രശ്നമില്ലെന്നതിന്റെ സൂചനയായിട്ടാണ് ആരാധകര്‍ എടുത്തിരിക്കുന്നത്. ഉടന്‍ വിവാഹം നടക്കുമെന്ന് പലാഷിന്റെ മാതാവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യം മുഴുവന്‍ ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന ഒരു ആഡംബര വിവാഹം അനിശ്ചിതത്വത്തിനും കിംവദന്തികള്‍ക്കും ഇടയില്‍പെട്ടുപോയ വിവാഹം ഈ മാസം 23 നായിരുന്നു നടക്കേണ്ടിയിരുന്നത്. ആഘോഷപൂര്‍വ്വം നടക്കേണ്ടിയിരുന്ന വിവാഹം ഒടുവില്‍ മാറ്റി വെയ്ക്കുകയായിരുന്നു. കല്യാണദിവസം രാവിലെ സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസ മന്ദനയ്ക്ക് ഹൃദയാഘാതം…

      Read More »
    • ‘വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ വ്യക്തിപരമായ ചോയ്‌സ്; ക്രിമിനല്‍ കുറ്റമല്ല’; സ്മിത ശൈലേഷിന്റെ കുറിപ്പിനു താഴെ സൈബര്‍ ആക്രമണം; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതിക്കു പിന്നാലെ ഇരയ്‌ക്കെതിരേയും കൂട്ടായ നീക്കം

      വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ പേർസണൽ ഡിസിഷൻ ആണെന്നും, അത് ക്രിമിനൽ കുറ്റമല്ലെന്നും സ്മിത സൈലേഷ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയില്‍, ഇര വിവാഹിതയാണെന്ന വിവരം പുറത്തു വന്നതോടെ അവര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.   പെൺകുട്ടി വിവാഹിതയാണ് എന്ന് മറക്കരുത് എന്ന കമന്റ് അധികരിച്ചു വന്നത് കണ്ട സാഹചര്യത്തിൽ, എല്ലാർക്കും മറുപടി കൊടുത്തു കൈ കുഴയുന്നത്കൊണ്ട് അതിനുള്ള മറുപടി ഇതിൽ കൂട്ടി ചേർക്കുന്നു. പെൺകുട്ടിക്ക് വിവാഹത്തിന് മുൻപ് ഉണ്ടായിരുന്ന ബന്ധമാണ് എന്നാണ് ഞാൻ അറിഞ്ഞത്. ഇനി അതിന് ശേഷമുള്ള ബന്ധമാണ് എന്നിരിക്കട്ടെ, അങ്ങനെയാണെങ്കിൽ പോലും വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ പേർസണൽ ഡിസിഷൻ ആണ്. അത് ക്രിമിനൽ കുറ്റമല്ല .പൊളിറ്റിക്കൽ ലീഡർ എന്ന സ്വാധീനം ഉപയോഗിച്ച് പ്രണയം സ്ഥാപിച്ച്  അവരെ ഗർഭ നിരോധന മാർഗങ്ങൾ സ്വീകരിക്കാൻ അനുവദിക്കാതെ വിലക്കി ഗർഭിണി ആക്കിയതിനു ശേഷം അബോർഷന് ഭീഷണിപെടുത്തി നിർബന്ധിക്കുന്നത് ക്രിമിനൽ കുറ്റമാണ്. അബോർഷന് മുന്‍പും ശേഷവും ആ…

      Read More »
    • ആരാണ് ഹര്‍ഷ് മേത്ത, മലൈക്ക അറോറ വീണ്ടും പ്രണയത്തിലോ? ഒരു പുരുഷനുമായി ചേര്‍ന്ന് ആ രാത്രി ആസ്വദിക്കുന്നു ; മുംബൈ വിമാനത്താവളത്തിലും കറങ്ങുന്നു; വ്യക്തിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങി

      ഒരു സംഗീത പരിപാടിക്ക് പോകുകയോ വിമാനത്താവളത്തില്‍ എത്തുകയോ ചെയ്യുന്നത് മി ക്ക ആളുകള്‍ക്കും ഒരു സാധാരണ കാര്യമാണ്. എന്നാല്‍ അത് മലൈക അറോറയെങ്കില്‍ ഗോ സിപ്പിന് വിഷയമാകാന്‍ വേറെയൊന്നും വേണ്ട. രണ്ടു തവണ വിവാഹബന്ധത്തില്‍ ഏര്‍ പ്പെട്ട നടി പുതിയതായി ആളെ കണ്ടെത്തിയെന്നാണ് ഗോസിപ്പ് കോളങ്ങളിലെ സംസാരവി ഷയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താന്‍ അടുത്തിടപഴകിയ ഒരു വ്യക്തിയുടെ പേരിലാണ് ഇത്തവണ നടി വാര്‍ത്തകളില്‍ നിറയുന്നത്. മുംബൈയില്‍ നടന്ന എന്റിക് ഇഗ്ലേഷ്യസിന്റെ സംഗീത പരിപാടിയില്‍ മലൈക പങ്കെടുത്ത ഒക്ടോബര്‍ 29-നാണ് ഈ സംസാരം തുടങ്ങിയത്. അവര്‍ വളരെ സന്തോഷവതിയായി കാണപ്പെട്ടു, ഒപ്പം ഒരു പുരുഷനുമായി ചേര്‍ന്ന് ആ രാത്രി ആസ്വദിക്കുന്നതും കണ്ടു. ഷോയിലുടനീളം ഇരുവരും സംസാരിക്കുന്നതും പിന്നീട് പരിപാടി കഴിഞ്ഞയുടന്‍ ഒരാള്‍ക്ക് പിന്നാലെ മറ്റൊരാളായി വേദി വിടുന്നതും കണ്ടതോടെ ഓണ്‍ലൈനില്‍ ഡേറ്റിംഗ് കിംവദ ന്തികള്‍ പെട്ടെന്ന് ഉടലെടുത്തു. നവംബര്‍ 26-ന് ബുധനാഴ്ച ഉച്ചയ്ക്ക്, മലൈക അറോറയെയും ഇതേ വ്യക്തിയെയും മുംബൈ വിമാനത്താവളത്തില്‍…

      Read More »
    • സാങ്‌ലിയിലെ സ്‌കൂള്‍ കുട്ടിയില്‍നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി മാറിയ സ്മൃതി; പിന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും വിയര്‍പ്പിന്റെയും കഥകള്‍ മാത്രം; വ്യക്തി ജീവിതം എന്തുമാകട്ടെ, അവര്‍ വളരുന്ന പെണ്‍കുട്ടികള്‍ക്കു മാതൃകയായി പുഞ്ചിരിക്കും

      ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയ്‌ക്കെരായ വനിതാ ലോകകപ്പ് ഫൈനലില്‍ കലക്കന്‍ വിജയം നേടിയതിനു പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയാണ് കായിക രംഗത്തെ ശ്രദ്ധാകേന്ദ്രം. ദീര്‍ഘകാല സുഹൃത്തായ പലാഷ് മുഹ്ചാലുമായുള്ള വിവാഹം അച്ഛന്റെ ഹൃദയാഘാതത്തെ തുടര്‍ന്ന് മാറ്റിവച്ചതാണ് പിന്നീട് മാധ്യമങ്ങള്‍ ഏറ്റെടുത്തത്. പിന്നീട് പലാഷിനെ വൈകാരിക സമ്മര്‍ദത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. വ്യക്തിപരമായ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ നാഴികക്കല്ലിനു തടസമുണ്ടാക്കിയെങ്കിലും കായിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കരിയറിലേക്കു സ്മൃതി എങ്ങനെ സ്വയം പടുത്തുയര്‍ത്തിയെന്ന കഥയിലേക്കും ശ്രദ്ധ തിരിച്ചുവിട്ടു. അച്ചടക്കം, വിദ്യാഭ്യാസത്തിലെ സ്ഥിരതയാര്‍ന്ന തീരുമാനങ്ങള്‍, വര്‍ഷങ്ങളോളമുള്ള ക്രമാനുഗതമായ പുരോഗതി എന്നിങ്ങനെ ധ്യാനപൂര്‍ണമായ ജീവിതവും ക്ഷമയും എങ്ങനെയാണ് അവളെ പരുവപ്പെടുത്തിയത് എന്നും ഇതോടെ ചര്‍ച്ചയായി. ഠ സാങ്‌ലിയിലെ ബാല്യം 1996 ജൂലൈയില്‍ മുംബൈയിലാണു സ്മൃതിയുടെ ജനനം. എന്നാല്‍, മഹാരാഷ്ട്രയിലെതന്നെ സാങ്‌ലിയിലുള്ള മാധവനഗറാണ് സ്മൃതിയുടെ ജീവിതത്തെ രൂപപ്പെടുത്തിയത്. പ്രദേശിക സ്‌കൂളിലായിരുന്നു പഠനം. ചിന്തമാന്‍ റാവു കോളജ് ഓഫ് കൊമേഴ്‌സില്‍ കോളജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. സ്മൃതിയുടെ…

      Read More »
    • ‘ഓപ്പറേഷന്‍ ചെയ്തു തൊണ്ട മുഴുവന്‍ മുറിച്ചു കളഞ്ഞു; വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല; കേരളത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് കീമോ മാത്രം മതിയെന്നാണ്; ബംഗളരുവില്‍ ശസ്ത്രക്രിയ നടത്തിയത് പലരുടെയും വാക്കു കേട്ട്’; ജിഷ്ണുവിന്റെ മരണത്തില്‍ അച്ഛന്‍ രാഘവന്‍

      കൊച്ചി: നമ്മള്‍ എന്ന ഒറ്റ സിനിമ മതി നടന്‍ ജിഷ്ണുവിനെ എക്കാലത്തും ഓര്‍മിക്കാന്‍. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ അല്‍പം വില്ലത്തരമുള്ള വേഷത്തിലും ജിഷ്ണു രാഘവന്‍ എത്തി. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം 2002 ല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായാന് ശ്രദ്ധേയനായത്. സിനിമ രംഗത്ത് സജീവമായി തുടരവേയാണ് അപ്രതീക്ഷിതമായി കാന്‍സര്‍ ബാധിച്ചത്. 2016ല്‍ കാന്‍സറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ മകന്റെ ചികില്‍സയെ പറ്റി സംസാരിക്കുകയാണ് നടന്‍ രാഘവന്‍. ആരുടെയൊക്കെയോ വാക്കുകേട്ട് അവന്‍ ബെംഗളൂരുവില്‍നിന്ന് ഓപ്പറേഷന്‍ ചെയ്‌തെന്നും തങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും രാഘവന്‍ പറഞ്ഞു. കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഇവിടെനിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്നും പക്ഷേ അത് കേട്ടില്ലെന്നും രാഘവന്‍ പറയുന്നു. ഒരു ഫോട്ടോ പോലും വച്ചിട്ടില്ലെന്നും തങ്ങള്‍ ജിഷ്ണുവിനെ ഓര്‍ക്കാറേയില്ലെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രാഘവന്‍ പറഞ്ഞു. ‘അത് അങ്ങനെയാണ് വരേണ്ടത്. ഞാന്‍ ഒരു കാര്യത്തെക്കുറിച്ച് ഓര്‍ത്തും വിഷമിക്കില്ല. കാരണം,…

      Read More »
    • മരിച്ചുപോയെന്ന് വിശ്വസിക്കപ്പെട്ട് 65 കാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഒരുങ്ങി ; ബന്ധുക്കള്‍ ചിതയില്‍ വെയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ശവപ്പെട്ടിക്കുള്ളില്‍ മുട്ടി വിളി…തായ് യുവതി ഉണര്‍ന്നു…!

      മരിച്ചെന്ന് കരുതി പെട്ടിയിലാക്കി ബന്ധുക്കള്‍ ചിതയില്‍ വെയ്ക്കാനൊരുങ്ങുമ്പോള്‍ ശവപ്പെട്ടിയില്‍ മുട്ടിവിളിച്ച് തായ് സ്ത്രീ ജീവിതത്തിലേക്ക് തിരിച്ചെത്തി. തായ്ലന്‍ഡിലെ നോണ്‍തബുരിയിലുള്ള വാട്ട് റാറ്റ് പ്രാകോങ് താം എന്ന ബുദ്ധ ക്ഷേത്രത്തിലെ ജീവനക്കാരാണ് ഞെട്ടിപ്പോയ സംഭവത്തിന്റെ സാക്ഷികള്‍. പേര് വെളിപ്പെടുത്താത്ത 65 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ജീവനക്കാര്‍ തയ്യാറെടുക്കുമ്പോഴാണ് ഈ സംഭവം. തങ്ങള്‍ മരിച്ചെന്ന് കരുതിയ ഒരു സ്ത്രീ ശവപ്പെട്ടിക്കുള്ളില്‍ ചലിക്കാന്‍ തുടങ്ങിയപ്പോള്‍ ഭയന്നുപോയതായി ഇവര്‍ പറഞ്ഞു. ക്ഷേത്രത്തിലെ ജീവനക്കാര്‍ പതിവ് ദഹനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിലെ വീഡിയോയില്‍ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശവപ്പെട്ടിക്കുള്ളില്‍ നിന്ന് ഒരു നേര്‍ത്ത മുട്ടല്‍ ശബ്ദം കേട്ടതാണ് ആദ്യത്തെ സൂചനയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആദ്യം താന്‍ അത് വെറുതെ തോന്നിയതാണെന്ന് അദ്ദേഹം കരുതി. പക്ഷേ, വീണ്ടും ആ ശബ്ദം കേട്ടു. ഉറപ്പുവരു ത്താനായി ശവപ്പെട്ടി തുറക്കാന്‍ അദ്ദേഹം കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. എല്ലാവരും പരിഭ്രമിച്ചു. ശവപ്പെട്ടി തുറന്നപ്പോള്‍ കണ്ണ് ചെറുതായി തുറക്കുന്നതും ശവപ്പെട്ടിയുടെ വശങ്ങളില്‍…

      Read More »
    • ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി മീനാക്ഷി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ; ‘പുരുഷനെ വിലക്കിക്കൊണ്ട് മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റ്; മതമിളകില്ലെന്നു സ്വയം ഉറപ്പിച്ചാല്‍ മതനിരപേക്ഷതയും നടപ്പാകും’

      കൊച്ചി: ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവുമായി മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതില്‍ (അവകാശങ്ങളില്‍) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് തന്റെ ‘ഫെമിനിസം’ എന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മതമിളകില്ലെന്ന് സ്വയം ഉറപ്പാക്കിയാല്‍ മതനിരപേക്ഷത നടപ്പാകുമെന്നും മീനാക്ഷി തുറന്നടിച്ചിരുന്നു. അത് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വലിയ ചര്‍ച്ചകള്‍ക്കും തിരി കൊളുത്തിയിരുന്നു. മതമതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷതയെന്നുമാണ് മീനാക്ഷി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. തന്റെ ചിന്തകളെക്കുറിച്ച് പലരീതിയില്‍ ചര്‍ച്ച നടക്കുകയാണെന്നും പാഠപുസ്തകങ്ങളിലുളളത് പൂര്‍ണമല്ലെന്നും ചരിത്രം കൃത്യമാകണമെന്നും മീനാക്ഷി വ്യക്തമാക്കുന്നു. നീതീയും ന്യായവും എങ്ങനെ കാണുന്നുവെന്ന ഒരു കമന്റിലെ ചോദ്യത്തിന് കൃത്യമായ ഉത്തരവുമായും നേരത്തേ മീനാക്ഷി രം?ഗത്തെത്തിയിരുന്നു. മനുഷ്യന്‍ അവന്റെ ജീവിതം കൂടുതല്‍ പ്രശ്‌ന രഹിതമായി ഇരിക്കുവാന്‍ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവുമെന്ന് മീനാക്ഷി പറയുന്നു. ഉദാഹരണം ഇന്നത്തെ ചെറുപ്പക്കാര്‍ നാളത്തെ വയസ്സന്മാരാണ് എന്ന് തിരിച്ചറിവില്‍ ശക്തന്മായി ഇരിക്കുമ്പോഴുള്ള സുരക്ഷ അല്ലാത്തപ്പോഴും ഉണ്ടായിരിക്കുക.…

      Read More »
    Back to top button
    error: