Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ലോകം മുഴുവന്‍ യുദ്ധത്തില്‍! ആഗോള തലത്തില്‍ വ്യാപിച്ച് ട്രംപിന്റെ സൈനിക നീക്കം; നേരിട്ടും അല്ലാതെയും പങ്കാളിയായി 20 രാജ്യങ്ങള്‍; മിസൈല്‍ പതിച്ചത് 10 രാജ്യങ്ങളില്‍; പതിയിരുന്ന് കുത്തി വന്‍ ശക്തികള്‍; അജന്‍ഡകള്‍ മാറിമറിയുന്നു

ന്യൂയോര്‍ക്ക്: ഇറാനെതിരായ ട്രംപിന്റെ സൈനിക നീക്കം പത്താം ദിവസം പിന്നിടുമ്പോള്‍ യുദ്ധം ആഗോളതലത്തിലേക്കു വ്യാപിക്കുന്നു. നേരിട്ടുള്ള ആക്രമണത്തിലൂടെയോ, പ്രതിരോധത്തിലൂടെയോ രഹസ്യമായി ആയുധങ്ങള്‍ എത്തിച്ചോ കുറഞ്ഞത് 20 രാജ്യങ്ങളെങ്കിലും യുദ്ധത്തിന്റെ ഭാഗമാണ്. യുദ്ധമുഖത്തുനിന്നും അകലെയാണെങ്കിലും വര്‍ധിക്കുന്ന ഊര്‍ജ പ്രതിസന്ധിയും ലോകരാഷ്ട്രങ്ങളെ സാരമായി ബാധിക്കുന്നു.

എന്തുകൊണ്ട് ഇത് പ്രധാനമാണ്

Signature-ad

ഇത് മൂന്നാം ലോകമഹായുദ്ധമല്ല. എന്നാല്‍ ശീതയുദ്ധത്തിന് ശേഷമുള്ള ഏതൊരു പ്രതിസന്ധിയേക്കാളും കൂടുതല്‍ രാജ്യങ്ങളെയും വന്‍ശക്തികളെയും ഉള്‍ക്കൊള്ളുന്നതിലൂടെ സമീപദശകങ്ങളില്‍ നാം കണ്ടതില്‍ വച്ച് ഏറ്റവും വലിയ യുദ്ധമായി ഇത് മാറിക്കഴിഞ്ഞു. യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന്‍ കുറഞ്ഞത് 10 രാജ്യങ്ങളെയെങ്കിലും ആക്രമിച്ചിട്ടുണ്ട്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും പരമാവധി ആഘാതം ഏല്‍പ്പിക്കാന്‍ യുഎസ്, ഇസ്രായേല്‍ സൈനിക താവളങ്ങള്‍, പേര്‍ഷ്യന്‍-ഗള്‍ഫ് തലസ്ഥാനങ്ങള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍, ജനവാസ മേഖലകള്‍ എന്നിവിടങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയത്.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഫലപ്രദമായി അടച്ചുപൂട്ടി. ഇതോടെ ആഗോളതലത്തില്‍ എണ്ണ, ഗ്യാസ്, പ്ലാസ്റ്റിക്, വളം എന്നിവയുടെ വില കുതിച്ചുയര്‍ന്നു. ഇസ്രായേല്‍ രണ്ടു മുന്നണികളിലായാണ് യുദ്ധം ചെയ്യുന്നത് ഇറാനെ ആക്രമിക്കുന്നതിനൊപ്പം ലെബനനില്‍ ഹിസ്ബുള്ളയുമായും അവര്‍ പോരാടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ലെബനനില്‍ അഞ്ചു ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തു.

പശ്ചിമേഷ്യക്കു പുറത്തേക്കും

യുദ്ധം പശ്ചിമേഷ്യക്ക് അപ്പുറത്തേക്ക് വ്യാപിച്ചു. യൂറോപ്യന്‍ സൈന്യങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കുകയും ആദ്യമായി സഖ്യകക്ഷികളുടെ പ്രദേശത്തിന് മുകളിലുള്ള ഇറാനിയന്‍ മിസൈലുകള്‍ വെടിവച്ചിടാന്‍ നാറ്റോയെ നിര്‍ബന്ധിതരാക്കുകയും ചെയ്തു.

യൂറോപ്യന്‍ യൂണിയന്‍ അംഗമായ സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തില്‍ ഇറാന്‍ നിര്‍മ്മിത ഡ്രോണ്‍ പതിച്ചതിനെത്തുടര്‍ന്ന് ഫ്രാന്‍സ് തങ്ങളുടെ ആണവ വിമാനവാഹിനിക്കപ്പല്‍ കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് അയച്ചു.

നാറ്റോയിലെ ബദ്ധവൈരികളായ ഗ്രീസും തുര്‍ക്കിയും സൈപ്രസിലേക്ക് സൈന്യത്തെ അയച്ചു കഴിഞ്ഞു. 50 വര്‍ഷമായി സൈപ്രസിനെ വിഭജിച്ചിരിക്കുന്ന അതിര്‍ത്തി രേഖയ്ക്ക് ഇരുവശത്തുമായി ഇപ്പോള്‍ ഇവരുടെ യുദ്ധവിമാനങ്ങള്‍ മുഖാമുഖം നില്‍ക്കുന്നു.

ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുഎഇയെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും സഹായിക്കാന്‍ മിസൈലുകളും റഡാര്‍ വിമാനങ്ങളും അയക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. കഴിഞ്ഞ ആഴ്ച ശ്രീലങ്കന്‍ തീരത്ത് ഒരു യുഎസ് അന്തര്‍വാഹിനി ഇറാനിയന്‍ യുദ്ധക്കപ്പലിനെ തകര്‍ത്തു രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ ടോര്‍പിഡോ ആക്രമണം നടക്കുന്നത്.

 

ALSO READ  ‘അമേരിക്ക ഈ യുദ്ധത്തില്‍ തോല്‍ക്കും, ലോകക്രമം അടിമുടി മാറും’: ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയവും ഇറാനുമായുള്ള യുദ്ധവും പ്രവചിച്ച പ്രഫ. ജിയാങ് സ്യുക്വിന്‍; ‘ഇറാന്റെ യുദ്ധം ലോക സമ്പദ് വ്യവസ്ഥയ്ക്ക് എതിരേ; അമേരിക്കയുടെ യുദ്ധ തന്ത്രങ്ങള്‍ പഴയത്; എണ്ണ വില്‍ക്കാതിരുന്നാല്‍ എഐ കുമിളയും പൊട്ടും’

വന്‍ ശക്തികളുടെ നിഴല്‍യുദ്ധം

യുദ്ധം രൂക്ഷമാകുമ്പോള്‍ ലോക വന്‍ശക്തികള്‍ക്കിടയില്‍ നിഴല്‍യുദ്ധവും നടക്കുന്നുണ്ട്. അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും സാറ്റലൈറ്റ് ചിത്രങ്ങള്‍ റഷ്യ ഇറാനുമായി പങ്കിടുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലുടനീളം അമേരിക്കന്‍ സൈന്യത്തെ ലക്ഷ്യമിടാന്‍ ഇത് ഇറാനെ സഹായിക്കുന്നു.

ഇപ്പോള്‍ ഗള്‍ഫ് മേഖലയെ തകര്‍ക്കുന്ന അതേ ഇറാന്‍ നിര്‍മ്മിത ഡ്രോണുകളെ നാല് വര്‍ഷമായി പ്രതിരോധിക്കുന്ന ഉക്രെയ്ന്‍, അമേരിക്കയെയും സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനായി തങ്ങളുടെ വിദഗ്ധരെയും കുറഞ്ഞ ചിലവിലുള്ള ഇന്റര്‍സെപ്റ്ററുകളെയും വിന്യസിച്ചിട്ടുണ്ട്.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ട്രംപിന്റെ സന്ദര്‍ശനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ചൈന, യുദ്ധത്തില്‍ രണ്ടു പക്ഷത്തെയുമാണ് നോക്കിക്കാണുന്നത്. യുദ്ധം മൂലം ശതകോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ആഘാതം നേരിടുന്ന ചൈന, യുദ്ധം നിര്‍ത്താനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. അതേസമയം, ഇറാനു സാമ്പത്തിക സഹായവും മിസൈല്‍ ഭാഗങ്ങളും നല്‍കാന്‍ ചൈന തയാറെടുക്കുന്നതായും യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

അജന്‍ഡകള്‍ മാറിമറിയുന്നു

ഇറാന്‍ യുദ്ധം ട്രംപിന്റെ അജണ്ടയിലുള്ള മറ്റെല്ലാ പ്രധാന വിഷയങ്ങളെയും മാറ്റിമറിച്ചു.

ഉക്രെയ്ന്‍: അബുദാബിയില്‍ ഈ ആഴ്ച നടക്കാനിരുന്ന യുഎസ് സമാധാന ചര്‍ച്ചകള്‍ യുദ്ധം കാരണം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. ഊര്‍ജ പ്രതിസന്ധി നേരിടാന്‍ യുഎസ് ഉപരോധങ്ങളില്‍ ഇളവ് നല്‍കിയതോടെ ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങാന്‍ തുടങ്ങി.

ഗാസ: ഗാസ പുനര്‍നിര്‍മാണത്തിന് സഹായം വാഗ്ദാനം ചെയ്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇപ്പോള്‍ ഇറാനിയന്‍ മിസൈലുകളെ പ്രതിരോധിക്കാന്‍ പാടുപെടുന്നതിനാല്‍ ട്രംപിന്റെ സമാധാന പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

തായ്വാന്‍: പസഫിക് മേഖലയില്‍ ചൈനയെ പ്രതിരോധിക്കാന്‍ യുഎസ് വര്‍ഷങ്ങളായി സൂക്ഷിച്ചുവച്ചിരുന്ന മിസൈല്‍ ശേഖരം ഇറാന്‍ യുദ്ധത്തില്‍ ഉപയോഗിച്ചു തീരുകയാണ്. ഈ സാഹചര്യത്തില്‍ ചൈന തായ്വാനെതിരെ നീങ്ങിയാല്‍ എന്തുണ്ടാകുമെന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്.

#MalayalamNews, #USAIranWar, #GlobalConflict, #DonaldTrump, #WarUpdate2026, #MiddleEastCrisis, #BreakingNews, #IranMissileAttack, #HormuzStrait, #PetroleumCrisis, #InternationalNews, #WarImpact, #DailyhuntMalayalam, #RussiaIranConnection, #Zelenskyy, #IranWarNews, #USMilitaryAction, #WorldWar3Alert, #GlobalEconomyShock, #OilPriceHike, #NATOUpdate, #CyberWarfare, #Geopolitics, #TrumpForeignPolicy, #IsraelLebanonConflict, #TaiwanSecurity, #ChinaIranRelations, #MalayalamLatestNews, #DefenceUpdates, #GlobalSecurity

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: