Month: December 2024

  • Kerala

    അവധി നല്‍കാതെ മാനസിക പീഡനം; പ്രമോഷന്‍ തടയുമെന്ന് ഭീഷണി: ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെ. നഴ്സിങ് സൂപ്രണ്ടിന്റെ ആത്മഹത്യാ ശ്രമം

    തൃശൂര്‍: അവധി നല്‍കാതെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയില്‍ ഡെ. നഴ്സിങ് സൂപ്രണ്ടിന്റെ ആത്മഹത്യാ ശ്രമം. അവധി എടുത്ത വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അമിത അളവില്‍ രക്തസമ്മര്‍ദത്തിനുള്ള ഗുളിക കഴിച്ച് ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുക ആയിരുന്നു. ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലെ ഗ്രേഡ് രണ്ട് നഴ്‌സിങ് സൂപ്രണ്ട് പേരാമ്പ്ര മണ്ടലി ഷാജുവിന്റെ ഭാര്യ ഡീന (52) ആണ് അമിത അളവില്‍ മരുന്ന് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ മുറിയില്‍ വച്ചായിരുന്നു സംഭവം. അനുമതിയില്ലാതെ ക്രിസ്മസിനടക്കം മൂന്ന് ദിവസം ഡീന അവധി എടുത്തിരുന്നു. ഇതിന്റെ പേരില്‍ നഴ്‌സിങ് സൂപ്രണ്ടിന് മെമ്മോ നല്‍കിയിരുന്നുവെന്നും ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ ബഹളം വയ്ക്കുകയും കൈയില്‍ കരുതിയിരുന്ന ഗുളികകള്‍ വിഴുങ്ങുകയുമായിരുന്നുവെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് പറഞ്ഞു.സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ഈ സമയം ലേ സെക്രട്ടറി, നഴ്‌സിങ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ മുറിയില്‍ ഉണ്ടായിരുന്നു.…

    Read More »
  • Kerala

    ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ സംഭവം; എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

    പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം നേരിട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറാണ് നടപടി നേരിട്ടത്. കഴിഞ്ഞ 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. നിലയ്ക്കല്‍ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് പദ്മകുമാര്‍ മദ്യപിച്ചതായ ആരോപണമുയര്‍ന്നത്. പൊതുജനത്തിനും ഭക്തര്‍ക്കും അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ മദ്യപിച്ചതായി തെളിഞ്ഞു. പദ്മകുമാറിനെതിരേ വാച്യാന്വേഷണത്തിന് ആര്‍.ആര്‍.ആര്‍.എഫ്. അസി. കമന്‍ഡാന്റിനെ ആംഡ് പോലീസ് ഡി.ഐ.ജി. ചുമതലപ്പെടുത്തുകയും ചെയ്തു.    

    Read More »
  • NEWS

    ബന്ധം എത്ര മോശമായാലും ആജീവനാന്തം തുടരണം! വിവാഹമോചനം നേടിയാല്‍ കഠിന തടവ് ഉറപ്പ്; ഉത്തര കൊറിയയിലെ ശാസനം ഞെട്ടിക്കുന്നത്

    വ്യക്തി സ്വാതന്ത്ര്യത്തിന് മേല്‍ ഭരണകൂടം കൂച്ചുവിലങ്ങിടുന്നതിന്റെ ഒട്ടേറെ കഥകളാണ് ഉത്തര കൊറിയയില്‍നിന്ന് പുറത്തുവരുന്നത്. ഇതാ അവിടെനിന്നു തന്നെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. വിവാഹമോചനം വിലക്കിക്കൊണ്ടുള്ള ഏകാധിപതി കിം ജോംഗ് ഉന്നിന്റെ കല്‍പനയാണ് വാര്‍ത്തയ്ക്ക് ആധാരം. വിവാഹമോചനം സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കിം ജോംഗ് പറയുന്നത്. അതുകൊണ്ടു തന്നെ വിവാഹമോചനം നേടുന്നവരെ ചുരുങ്ങിയത് ആറ് മാസക്കാലമെങ്കിലും ലെബര്‍ ക്യാമ്പുകള്‍ എന്നറിയപ്പെടുന്ന, അടിമ വേല ചെയ്യിക്കുന്ന ജയിലില്‍ അടക്കാനാണ് പുതിയ നിയമം അനുശാസിക്കുന്നത്. സ്ത്രീസമത്വ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ വൈരുദ്ധ്യാത്മകത ഇവിടെയും ദൃശ്യമാണ്. ഇത്തരം കേസുകളില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ദൈര്‍ഘ്യമേറിയ തടവായിരിക്കും ലഭ്യമാവുക. വിവാഹമോചനം നേരത്തെയും ഉത്തര കൊറിയയില്‍ നിയമവിരുദ്ധമായിരുന്നു. പീഢനങ്ങള്‍ കാരണമാണെങ്കില്‍ പോലും വിവാഹമോചനം നടത്തിയാല്‍ അത് ശിക്ഷാര്‍ഹമാണ്. ഒരിക്കല്‍ വിവാഹം കഴിച്ചാല്‍, എന്തൊക്കെ സംഭവിച്ചാലും ആജീവനാന്തം ഭാര്യാഭര്‍ത്താക്കന്മാരായി കഴിയണം. നേരത്തെ, വിവാഹമോചനത്തിനായി മുന്‍കൈ എടുക്കുന്നയാള്‍ മാത്രമെ ശിക്ഷ അനുഭവിക്കേണ്ടതുണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ പങ്കാളികള്‍ ഇരുവര്‍ക്കും ശിക്ഷ അനുഭവിക്കണം. റേഡിയോ ഫ്രീ…

    Read More »
  • Kerala

    കുറുക്കന്‍ സ്‌കൂട്ടറിന് മുന്നിലേക്ക് ചാടി അപകടം; പരിക്കേറ്റ അധ്യാപിക മരിച്ചു

    പാലക്കാട്: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. ചളവറ ഗവ.യുപി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപിക ഇ.വി.സുനിതയാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച സ്‌കൂട്ടറിനു മുന്നിലേക്ക് കുറുക്കന്‍ ചാടിയാണ് അപകടമുണ്ടായത്. രാവിലെ 10നു വട്ടമണ്ണപ്പുറം മിനി സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനു മുന്നിലേക്കു കുറുക്കന്‍ ചാടിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. റോഡിലേക്കു വീണ് സുനിതയ്ക്ക ഗുരുതരമായി പരിക്കേറ്റിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു സുനിത മരിച്ചത്.  

    Read More »
  • Crime

    കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ചത് 18.27 കിലോഗ്രാം കഞ്ചാവ്; ദമ്പതികള്‍ അറസ്റ്റില്‍

    തിരുവനന്തപുരം: വീട്ടില്‍ നിന്നും 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികള്‍ അറസ്റ്റിലായി. മലയിന്‍കീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ മലയം സ്വദേശി സുമ (28) എന്നിവരാണ് പിടിയിലായത്. കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു മാസം മുന്‍പാണ് പ്രതികള്‍ വീട് വാടകയ്ക്ക് എടുത്തത്. കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വീട് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പുതുവത്സരാഘോഷം പ്രമാണിച്ച് വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. ബാലരാമപുരം സ്വദേശിയില്‍ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നാണ് സൂചന. കാട്ടാക്കട, മലയിന്‍കീഴ്, പൂജപ്പുര സ്റ്റേഷനുകളില്‍ മാലമോഷണം അടക്കം ഒട്ടേറെ കേസുകളില്‍ വിജയകാന്ത് പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

    Read More »
  • Kerala

    സ്വകാര്യ ബസിനെ ഇടതുവശത്തൂടെ ഓവര്‍ടേക്ക് ചെയ്ത് കെഎസ്ആര്‍ടിസി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കേസ്

    കോട്ടയം: ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ സ്വകാര്യ ബസിനെ ഇടതുവശത്തുകൂടി മറികടന്ന് കെഎസ്ആര്‍ടിസി ബസ്; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദേശീയപാത 183 ല്‍ വാഴൂര്‍ 18 ാം മൈലില്‍ ഇന്നലെ വൈകിട്ട് 6.30നായിരുന്നു സംഭവം. മുന്‍പില്‍ പോയ സ്വകാര്യ ബസ് സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുമ്പോള്‍ അമിത വേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടതുവശം വഴി സ്വകാര്യ ബസിനെ മറികടന്നു. സ്വകാര്യ ബസില്‍ നിന്നു ഇറങ്ങിയ വീട്ടമ്മ പേടിച്ചു രണ്ട് ബസിനൊപ്പം ചേര്‍ന്നു നിന്നതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രണ്ട ബസുകളും മത്സരിച്ചാണ് വന്നതെന്നു ബസിലെ യാത്രക്കാര്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസിന്റെ നിയമലംഘനം സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. സ്വകാര്യ ബസ് പെട്ടന്ന് നിര്‍ത്തിയപ്പോള്‍ പിന്നില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് ഇടതുവശത്തുകൂടി പോയതാണെന്നാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ എ.ജി.രാജേഷ് കുമാര്‍ പറയുന്നത്. പൊന്‍കുന്നം ഡിപ്പോയിലെ ബസാണ് സംഭവത്തിലുള്ളത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുത്തു. സംഭവത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തും.…

    Read More »
  • Kerala

    സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടായേക്കും; കേസ് റിയാദ് കോടതി പരിഗണിക്കും

    റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷം റഹീമിന്റെ മോചന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയായി കേസ് മാറ്റിവെച്ചിരുന്നു. ജൂലൈ 2ന് റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. പബ്ലിക് പോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ നിന്നുള്ള നടപടി ക്രമങ്ങള്‍ നിലവില്‍ പൂര്‍ത്തിയായിട്ടുണ്ട്. റഹീം കേസിന്റെ നടപടികള്‍ പിന്തുടരുന്നത് ഇന്ത്യന്‍ എംബസിയും റഹീമിന്റെ പവര്‍ ഓഫ് അറ്റോണിയായ സിദ്ദീഖ് തുവ്വൂരും പ്രതിഭാഗം വക്കീലുമാണ്. ഈ മാസം 12ന് നടക്കേണ്ടിയുരുന്ന സിറ്റിംഗ് സാങ്കേതിക തടസങ്ങള്‍ മൂലം കോടതി നീട്ടിയതായിരുന്നു. മോചനത്തിന് മുന്നോടിയായി വധശിക്ഷക്കുള്ള ജയില്‍ ശിക്ഷയുടെ വിധിയുണ്ടായേക്കും. നിലവില്‍ റഹീം ഈ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ മോചനത്തിലേക്കുള്ള വഴി തെളിയും. അനുകൂല വിധി വന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ് ഗവര്‍ണറേറ്റിലേക്കും ജയിലിലേക്കും നല്‍കും. റഹീമിന്റെ മടക്ക യാത്രക്കുള്ള…

    Read More »
  • Kerala

    വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത 61 നഴ്സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു

    തിരുവനന്തപുരം: വിദേശത്ത് തൊഴില്‍തേടി പോയി, അനധികൃത അവധിയില്‍ തുടരുന്ന നഴ്സുമാരെ പിരിച്ചുവിട്ട് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അഞ്ചുവര്‍ഷമായി ജോലിക്ക് എത്താത്ത 61 സ്റ്റാഫ് നഴ്സുമാരെയാണ് പിരിച്ചുവിട്ടത്. വിവിധ മെഡിക്കല്‍ കോളജുകളില്‍ 216 നഴ്‌സുമാരാണ് അവധി എടുത്ത് ജോലിക്കെത്താതിരുന്നത്. ജോലിക്കെത്തിയില്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നുകാട്ടി നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. പുറത്താക്കിയ 61 പേര്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. മുന്‍കാലങ്ങളില്‍ 20 വര്‍ഷംവരെ ശമ്പളമില്ലാ അവധിയെടുത്ത് വിദേശത്തും മറ്റും ജോലിചെയ്തശേഷം വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സര്‍വീസില്‍ തിരിച്ചുകയറി പെന്‍ഷന്‍ വാങ്ങുന്ന പതിവുണ്ടായിരുന്നു. എന്നാല്‍, ജോലിയില്‍ പരമാവധി അഞ്ചുവര്‍ഷമേ ശൂന്യവേതന അവധി എടുക്കാന്‍ സാധിക്കൂവെന്ന നിബന്ധന സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. മുന്‍പ് ഡോക്ടര്‍മാരായിരുന്നു സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലിക്കായി ഇങ്ങനെ അവധിയെടുത്ത് മുങ്ങിയിരുന്നത്. ഇങ്ങനെ 36 ഡോക്ടര്‍മാരെ ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു.  

    Read More »
  • Crime

    17കാരനെ തട്ടിക്കൊണ്ടുപോയികൊലപ്പെടുത്തി; സുഹൃത്ത് കസ്റ്റഡിയില്‍

    ലഖ്‌നൗ: 17-കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂട്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. കോച്ചിങ് ക്ലാസിലേക്കുപോയ വിദ്യാര്‍ഥി തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൂട്ടുകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇതില്‍നിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍മാര്‍ഗിലെ കോച്ചിങ് സെന്ററിന് സമീപത്തുനിന്ന് 17-കാരന്റെ മൃതദേഹം കണ്ടെത്തി. വധിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഹാമറും വിദ്യാര്‍ഥിയുടെ എ.ടി.എം. കാര്‍ഡും 4400 രൂപയും സ്ഥലത്തുനിന്ന് കണ്ടെടുത്തു. സുഹൃത്തായ 17-കാരനാണ് കൊലയ്ക്കുപിന്നിലെന്നാണ് പ്രാഥമികവിവരം.

    Read More »
  • Kerala

    വിനോദയാത്രാ സംഘത്തിന്റെ ബസ് പോസ്റ്റില്‍ ഇടിച്ചു; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

    മലപ്പുറം: എരമംഗലം വെളിയംങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്സാം ഹയര്‍സെക്കന്‍ഡറി മദ്രസയിലെ വിദ്യാര്‍ഥിനി ഹിബയാണ് മരിച്ചത്. പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അപകടം. ഫിദല്‍ ഹന്ന എന്ന വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്കേറ്റു. മദ്രസയില്‍ നിന്നും വാഗമണ്ണിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ഥി സംഘത്തിന്റെ ബസ് വെളിയംങ്കോട് അങ്ങാടിക്കു സമീപം പുതിയ എന്‍എച്ച് 66 റോഡിന്റെ മേല്‍പ്പാലത്തിന്റെ വശത്തുള്ള പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍.

    Read More »
Back to top button
error: