Month: December 2024
-
Crime
നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ല; തലയിടിച്ച് വീണതായി സംശയം
തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുറിയില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും കരള്‍ രോഗത്തിനുള്ള മരുന്നും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. ഇന്നലെ ഉച്ചയോടെയാണ് സിനിമാ – സീരിയല്‍ താരം എറണാകുളം തെക്കന്‍ ചിറ്റൂര്‍ മത്തശേരില്‍ തറവാട്ടില്‍ ദേവാങ്കണത്തില്‍ ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങളൊന്നും മുറിയില്‍ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും കന്റോണ്‍മെന്റ് പൊലീസ് നേരത്തേ തന്നെ അറിയിച്ചിരുന്നു. ചാപ്പാ കുരിശ്, നോര്‍ത്ത് 24 കാതം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ദിലീപ് ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്. ഒരു സീരിയല്‍ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് എത്തിയ…
Read More » -
Kerala
വാർത്ത വ്യാജമല്ല: യു. പ്രതിഭ എം.എൽ.എയുടെ മകൻ കഞ്ചാവ് ഉപയോഗിച്ചെന്ന് എക്സൈസ്, പ്രതികൾക്ക് എതിരെ ചുമത്തിയത് 2 വകുപ്പുകൾ
ആലപ്പുഴ തകഴി പുലിമുഖം ജെട്ടിക്കു സമീപം കഴിഞ്ഞ ദിവസം കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ 9 യുവാക്കൾ പിടിയിലായ കേസിൽ എക്സൈസ് ചുമത്തിയത് 2 വകുപ്പുകൾ. ആദ്യ രണ്ടു പ്രതികളായ എസ്. സച്ചിൻ, മിഥുൻ ഉണ്ണിക്കൃഷ്ണൻ എന്നിവർക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനുള്ള എൻഡിപിഎസ് ആക്ട് 20 (ബി) വകുപ്പാണ് ചുമത്തിയത്. 3 മുതൽ 9 വരെ പ്രതികൾക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനുള്ള എൻഡിപിഎസ് ആക്ട് 27 (ബി) വകുപ്പും ചുമത്തി. ജെറിൻ, ജോസഫ്, സഞ്ജിത്ത്, അഭിഷേക്, ബെൻസൺ, സോജൻ, കനിവ് എന്നിവരാണ് ഈ പ്രതികൾ. യു.പ്രതിഭ എംഎൽഎയുടെ മകനാണ് കേസിലെ 9–ാം പ്രതിയായ കനിവ്. മകനെതിരെ കള്ള വാർത്തയാണ് നൽകിയതെന്ന വാദവുമായി ഫേസ് ബുക്ക് ലൈവിലൂടെ യൂ പ്രതിഭ രംഗത്ത് എത്തിയിരുന്നു. മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു എംഎൽഎ പറഞ്ഞത്. അതിനിടെയാണ് കനിവിനെ പ്രതിചേർത്തു കൊണ്ടുള്ള എഫ്.ഐ.ആറിന്‍റെ പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ശനിയാഴ്ചയാണ് 3 ഗ്രാം കഞ്ചാവുമായി യുവാക്കളെ കുട്ടനാട് എക്സൈസ് സംഘം അറസ്റ്റ്…
Read More » -
India
മണാലിയിൽ മഞ്ഞുവീഴുന്നത് കാണാൻ പോയി, സോളാങ് വാലിയില്‍ കുടുങ്ങിയ 10,000ത്തിലേറെ വിനോദസഞ്ചാരികളെ ഒഴിപ്പിച്ച് പൊലീസ്
ഹിമാചല്‍ പ്രദേശിലെ മനോഹരമായ ഹില്‍ സ്റ്റേഷനായ മണാലിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികൾ സന്ദര്‍ശിക്കുന്ന സ്ഥലം. മനംകവരുന്ന ബിയാസ് നദിയുടെ തീരത്തുള്ള ഈ പ്രദേശം, കുളു താഴ്‌വരയുടെ വടക്കന്‍ മേഖലയിൽ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്ന് 2,050 മീറ്റര്‍ ഉയരത്തിലുള്ള മണാലിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും, കൊട്ടാരങ്ങളും, അതിശയകരമായ പ്രകൃതിഭംഗികളും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ സീസണിൽ മണാലിയില്‍ കനത്ത മഞ്ഞുവീഴ്ചയാണ്. കഴിഞ്ഞ ദിവസം മഞ്ഞു വീഴുന്നത് കാണാൻ പോയ നിരവധിയാളുകള്‍ ഇവിടെ കുടുങ്ങി. സോളാങ് താഴ്‌വരയില്‍ കുടുങ്ങിയ 10,000ത്തിലധികം വിനോദസഞ്ചാരികളെ ഹിമാചല്‍ പ്രദേശ് പൊലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു. 3000ത്തോളം വാഹനങ്ങളും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഡ്രൈവർമാർ ഇല്ലാത്ത അസംഖ്യം കാറുകളും പ്രദേശത്തുള്ളതായി പൊലീസ് പറയുന്നു. ഈ വാഹനങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും കാലാവസ്ഥ മെച്ചപ്പെട്ടാല്‍ നീക്കം ചെയ്യുമെന്നും മണാലിയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. മോശം കാലാവസ്ഥയും അപകടകരമായ സാഹചര്യങ്ങളും കാരണം സോളാങ് വാലിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനവിലക്കുണ്ട്. നെഹ്‌റു…
Read More » -
Kerala
കാഞ്ഞങ്ങാട് മാതാവും 5 മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; 2 കുട്ടികൾക്ക് ദാരുണാന്ത്യം
കാഞ്ഞങ്ങാട് ദേശീയപാതയിൽ ഐങ്ങോത്ത് ഉമ്മയും 5 മക്കളും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് 2 കുട്ടികൾ മരിച്ചു. മാതാവിനും 3 മക്കൾക്കും പരുക്കേറ്റു. നീലേശ്വരം കണിച്ചിറ കല്ലായി ഹൗസിലെ ലത്തീഫിന്റെയും ഫാത്തിമത്ത് സുഹറാബിയുടെയും മക്കളായ സൈനുൽ റുമാൻ ലത്തീഫ് (9), ലഹക്ക് സൈനബ (12) എന്നിവരാണു മരിച്ചത്. ഫാത്തിമത്ത് സുഹറാബി (40), മക്കളായ ഫായിസ് അബൂബക്കർ (20), ഷെറിൻ ലത്തീഫ് (14), മിസബ് ലത്തീഫ് (3) എന്നിവരെ പരുക്കുകളോടെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളയകുട്ടി മിസബിനു നിസ്സാര പരുക്കേയുള്ളൂ. ബസ് യാത്രക്കാരായ സൂര്യ, അനിൽ ഹരിദാസ് എന്നിവർക്കും പരുക്കുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കു 12ന് ആണ് നാടിനെ നടുക്കിയ അപകടം.
Read More » -
Kerala
ഉമ തോമസ് എംഎല്‍എക്ക് ഗുരുതര പരിക്ക്, കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ തെറിച്ച് വീണ് അപകടം
കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരുക്ക്. ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുറിവിൽ നിന്ന് രക്തം വാർന്നുപോയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്. ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്കാണ് എംഎൽഎ വീണത്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎൽഎ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തൻ്റെ സീറ്റിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഉടൻ സന്നദ്ധ പ്രവർത്തകർ എംഎൽഎയെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Kerala
കാട്ടാന ആക്രമണം, ഇടുക്കി മുള്ളരിങ്ങാട് യുവാവ് മരിച്ചു
ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. തേക്കിൻ തോട്ടത്തിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൺസൂർ ഓടി രക്ഷപ്പെട്ടു. നാട്ടുകാരെ വിവരം അറിയിച്ചത് മൺസൂറാണ്. ഇയാളുടെ പരുക്കു ഗുരുതരമല്ല. അമർ ഇലാഹിയുടെ മൃതദേഹം തൊടുപുഴ കാരിക്കോട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചക്ക് 3 മണിയോടെയാണു സംഭവം നടന്നത്. വനത്തിന് അടുത്താണ് അമർ ഇലാഹിയുടെ വീട്. വനത്തോട് ചേർന്ന മേഖലയാണ് മുള്ളരിങ്ങാട്. രണ്ട് വർഷമായി ആന ശല്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെ സോളർ ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ നടക്കുകയാണെന്നു വനം വകുപ്പ് പറയുന്നു. കോതമംഗലം ഫോറസ്റ്റ് റെയ്ഞ്ചിലുള്ള ഭാഗമാണിത്. നേരത്തെ ആനകൾ പതിവായി കൃഷി നശിപ്പിച്ചിരുന്നു. ആളെ ആക്രമിക്കുന്നത് ആദ്യമായാണ്. കോതമംഗലത്തോട് ചേർന്നുള്ള പ്രദേശമാണ് മുള്ളരിങ്ങാട്. പെരിയാർ നദിയിലൂടെ നേര്യമംഗലം റെയ്ഞ്ചിലേക്ക് ആനകളെ കടത്തി വിട്ടിരുന്നു എന്നാണ് വനംവകുപ്പ് അവകാശപ്പെട്ടിരുന്നത്. പ്രദേശത്തുനിന്ന് ആനകളെ…
Read More » -
Crime
ആലത്തൂരില്‍ വീടിനുള്ളില്‍ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍; ഇവര്‍ തമ്മിലെന്ത്?
പാലക്കാട്: ആലത്തൂരില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങന്നൂര്‍ വാലിപ്പറമ്പ് ഉണ്ണികൃഷ്ണന്റെ മകള്‍ ഉപന്യയും (18) കുത്തനൂര്‍ ചിമ്പുകാട് മാറോണി കണ്ണന്റെ മകന്‍ സുകിന്‍ (23) നുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് പറയുന്നത് ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ്. വെങ്ങന്നിയൂരില്‍ അയ്യപ്പന്‍ വിളക്ക് നടക്കുന്ന സ്ഥലത്ത് ആയിരുന്ന ഉപന്യയും സുകിനും രാത്രി 11ന് ഉപന്യയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയം ഇവിടെ മറ്റാരും ഉണ്ടായിരുന്നില്ല. ഉപന്യയുടെ വീട്ടിനുള്ളില്‍ ഒരേ ഹുക്കില്‍ ഒരു സാരിയുടെ രണ്ട് അറ്റത്തായി തൂങ്ങിയ നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. രാത്രി 12 മണിയോടെ ഉപന്യയുടെ സഹോദരന്‍ ഉത്സവ സ്ഥലത്തു നിന്ന് എത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.
Read More » -
Crime
മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ വെട്ടിപരിക്കേല്‍പ്പിച്ച് മകന്‍
കൊല്ലം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകന്‍. കൊല്ലം തേവലക്കരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ മനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണകുമാരിയുടെ കവിളിലും വലതുകൈക്കുമാണ് വെട്ടേറ്റത്. വലതുകൈപ്പത്തിയുടെ ഞരമ്പിലടക്കം ആഴത്തില്‍ മുറിവേറ്റു. മകനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മനുമോഹന്‍ സ്ഥിരം മദ്യപാനിയാണെന്നും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതാണ്. വീട്ടില്‍ പൊലീസെത്തി പല തര്‍ക്കങ്ങളും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊടുവിലാണ് വീണ്ടും തര്‍ക്കമുണ്ടാവുകയും ക്രൂരമായ ആക്രമണത്തില്‍ കലാശിക്കുകയും ചെയ്തത്.
Read More » -
NEWS
ദക്ഷിണ കൊറിയയിലെ വിമാനാപകടം; 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രണ്ടു പേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 09.07-ഓടെയായിരുന്നു അപകടം. ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടമാകാന്‍ സാധ്യതയുള്ള അപകടമാണിത്. തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറന്‍ തീരദേശ വിമാനത്താവളമായ മുവാനില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്‍മാരും രണ്ടുപേര്‍ തായ്?ലന്‍ഡ് സ്വദേശികളുമാണെന്ന് അധികൃതര്‍ അറിയിച്ചു. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍…
Read More » -
Crime
വീടു കുത്തിത്തുറന്നു മോഷണം: അമ്മയുടെ പരാതി അന്വേഷിച്ച പൊലീസ് പിടികൂടിയത് മകനെ
എറണാകുളം: സുഹൃത്തിനൊപ്പം പിറന്നാള്‍ ആഘോഷം അടിപൊളിയാക്കാന്‍ സ്വന്തം വീട്ടില്‍ നിന്നു പണവും കാര്‍ സ്പീക്കറും ആംപ്ലിഫയറും മോഷ്ടിച്ച പത്തൊന്‍പതുകാരനും സുഹൃത്തും പിടിയില്‍. ആലുവ കീഴ്മാട് മേപ്പറമ്പത്ത് ആസിഫ് (19), തൃക്കളത്തൂര്‍ കണിയാംകുടിയില്‍ എല്‍ദോ കെ. വര്‍ഗീസ്(35) എന്നിവരാണു പിടിയിലായത്. ആസിഫും അമ്മയും വാടകയ്ക്കു താമസിക്കുന്ന പെരുമ്പാവൂർ വെങ്ങോലയിലെ വീട്ടിലാണു മോഷണം നടന്നത്. മോഷണത്തിനു ശേഷം അമ്മയ്ക്ക് ഒപ്പം പൊലീസില്‍ പരാതി നല്‍കാനും ആസിഫ് സ്റ്റേഷനില്‍ എത്തി. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നായിരുന്നു മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 31,000 രൂപയും കാറില്‍ ഉപയോഗിക്കുന്ന സ്പീക്കറും ആംപ്ലിഫയറുമാണ് മോഷ്ടിച്ചത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. പരാതി നല്‍കാനെത്തിയ മകനും സുഹൃത്തുമായിരുന്നു മോഷ്ടാക്കളെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
Read More »