Month: September 2024
-
India
ഇത് അഭിഷേക് കുമാർ, ജോലി ഗൂഗിളിൽ, ശമ്പളം 2 കോടി രൂപ
കഠിനാധ്വാനവും ഉറച്ച ലക്ഷ്യബോധവുമാണ് അഭിഷേക് കുമാറിൻ്റെ വിജയ രഹസ്യം. ബിഹാര്‍ സ്വദേശിയായ ഈ യുവാവ്, ഒരു സാധാരണ മനുഷ്യന് സ്വപ്‌നം കാണാൻ കഴിയാത്തത്ര ഉയരത്തിലാണ് ഇപ്പോൾ എത്തി ചേർന്നിരിക്കുന്നത്. ടെക്കികളുടെ സ്വപ്‌നലക്ഷ്യമായ ഗൂഗിളിൽ ജോലി ലഭിച്ചിരിക്കുന്ന അഭിഷേകിൻ്റെ ശമ്പളം പ്രതിവര്‍ഷം രണ്ട് കോടി രൂപ…! ഒക്ടോബര്‍ മുതല്‍ അഭിഷേക് ലണ്ടനിലെ ഗൂഗിളിന്റെ ഓഫീസില്‍ ജോലി തുടങ്ങും. ബിഹാറിലെ ജമുയി ജില്ലയിലാണ് അഭിഷേകിൻ്റെ വീട്. ജമുയി സിവില്‍ കോടതിയിലെ അഭിഭാഷകനാണ് അഭിഷേകിന്റെ പിതാവ് ഇന്ദ്രദേവ് യാദവ്. അമ്മ മഞ്ജുദേവി വീട്ടമ്മയും. അഭിഷേക് കുമാര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദം നേടിയത് പട്‌നയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍.ഐ.ടി) നിന്നാണ്. പഠനശേഷം 2022-ല്‍ വര്‍ഷം1.08 കോടി രൂപ ശമ്പളത്തില്‍ ആമസോണില്‍ അദ്ദേഹത്തിന് ജോലി ലഭിച്ചു. 2023 മാര്‍ച്ച് വരെ അഭിഷേക് അവിടെ തുടര്‍ന്നു. അതിന് ശേഷം ജര്‍മന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ഫോറിന്‍ എക്‌സ്‌ചേഞ്ച് ട്രേഡിങ് യൂണിറ്റിലായിരുന്നു ജോലി. ഒടുവിലാണ്,…
Read More » -
Health
വൈറല്‍ പനിക്ക് ശേഷം ക്ഷീണം കൂടിയോ, മാറ്റാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
അടുത്ത കാലത്തായി വൈറല്‍ പനി വളരെ വേഗത്തിലാണ് കൂടി കൊണ്ടിരിക്കുന്നത്. പനിയും തലവേദനയുമൊക്കെ കാരണം പലരും ബുദ്ധിമുട്ടുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഈ വൈറല്‍ പനി കഴിഞ്ഞാലും ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ ഒരുപക്ഷെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. മാസങ്ങളോളം ക്ഷീണം നിലനില്‍ക്കുന്നത് വൈറല്‍ പനിയുടെ പ്രധാന പ്രശ്‌നം. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എന്നാല്‍ മാസങ്ങളോളം ഈ ലക്ഷണങ്ങള്‍ നീണ്ടു നിന്നാല്‍ ഉറപ്പായും ഡോക്ടറുടെ സഹായം തേടണം. പ്രധാന ലക്ഷണങ്ങള്‍ പനി കഴിഞ്ഞ് ഓരോ വ്യക്തികളിലും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. പനി കഴിഞ്ഞാലും കൃത്യമായി റെസ്റ്റ് എടുക്കേണ്ടത് വളരെ പ്രധാനമാണ്. അമിതമായ ക്ഷീണം പോലെ തന്നെ ശ്രദ്ധക്കുറവ്, തലവേദന, പേശികള്‍ക്ക് വേദനയും മുറുക്കവും, തൊണ്ട വേദന, ജോയിന്റുകള്‍ മുറുകുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കൂടുതലാണ്. വൈറസ് ശരീരത്തില്‍ നിന്ന് പോകുന്നതായിരിക്കാം ഈ പ്രശ്‌നങ്ങള്‍ എന്നാല്‍ ഇത് കൂടുതല്‍ നാള്‍ വരെ നീണ്ടു നിന്നാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം…
Read More » -
Crime
ശ്രീക്കുട്ടിയെയും അജ്മലിനേയും ഓടിച്ചിട്ട് പിടിച്ചു; കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: മൈനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടിയവര്‍ക്കെതിരെയുംകേസ്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപകട ശേഷം നിര്‍ത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയായ മുഹമ്മദ് അജ്മല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. വാഹനങ്ങളില്‍ പിന്തുടര്‍ന്ന് എത്തി കരുനാഗപ്പള്ളി കോടതിക്ക് സമീപം തടഞ്ഞു നിര്‍ത്തി തന്നെ മര്‍ദിച്ചുവെന്നാണ് പ്രതി മുഹമ്മദ് അജ്മല്‍ പൊലീസിന് നല്‍കിയ മൊഴി. ഇതിനെത്തുടര്‍ന്നാണ് കരുനാഗപ്പള്ളി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. അജ്മലും നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയും ആണ് വാഹനാപകടക്കേസിലെ പ്രതികള്‍. മൈനാഗപ്പള്ളിയിലെ സുഹൃത്തിനൊപ്പം ഓണാഘോഷവും മദ്യസല്‍ക്കാരവും കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം.
Read More » -
Crime
തിരുവനന്തപുരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം
തിരുവനന്തപുരം: ദേശീയപാതയില്‍ കുളത്തൂരില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെ (48) ആണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ദേശീയപാതയിലെ സര്‍വീസ് റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. സീറ്റിനടിയില്‍ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവര്‍ കാറില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കാറില്‍ നോക്കിയതോടെയാണ് സീറ്റിനടിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടം അസി. കമ്മീഷണറും തുമ്പ പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം.
Read More » -
Crime
കുട്ടികളെ ആക്രമിച്ചകേസില്‍ പ്രതികളായി; മക്കളെ കാണാനില്ലെന്ന് പരാതി നല്‍കി ഗായകന്‍ മനോയുടെ ഭാര്യ
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസില്‍പ്പെട്ട തന്റെ മക്കളെ കാണാനില്ലെന്ന് ആരോപിച്ച് പിന്നണി ഗായകന്‍ മനോയുടെ ഭാര്യ ജമീല. ഇരുവരെയും ഒരു സംഘം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. കഴിഞ്ഞ 10നു രാത്രി, മനോയുടെ മക്കളായ ഷാക്കിറും റാഫിയും വല്‍സരവാക്കം ശ്രീദേവി കുപ്പത്തുള്ള വീടിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ, സമീപത്തെ ഹോട്ടലില്‍ പാഴ്സല്‍ വാങ്ങാനെത്തിയ കൃപാകരന്‍ എന്ന യുവാവുമായി തര്‍ക്കമുണ്ടായി. ഇതു പിന്നീട് കയ്യാങ്കളിയായി. മനോയുടെ മക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ആക്രമിച്ചതായി കൃപാകരന്‍ പരാതി നല്‍കി. ഇതോടെ, ഷാക്കിര്‍, റാഫി, സുഹൃത്തുക്കളായ വിഘ്‌നേഷ്, ധര്‍മന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന് ശേഷം മനോയുടെ മക്കള്‍ ഒളിവിലാണ്. ഇതിനിടെ, വീട്ടില്‍ അതിക്രമിച്ചുകയറിയ ഒരു സംഘം തന്റെ മക്കളെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയും ചെയ്തതായി മനോയുടെ ഭാര്യ ജമീല പരാതി നല്‍കി. അതേ രാത്രിയില്‍ തന്നെ മക്കളെ ഒരു സംഘം കല്ലും ഇഷ്ടികയും ഉപയോഗിച്ച്…
Read More » -
LIFE
ഓണാഘോഷത്തിനൊപ്പം പുതിയൊരു സന്തോഷവും! പ്രിയപ്പെട്ടവരോട് നന്ദി പറഞ്ഞ് ലിന്റു റോണി
വ്ളോഗിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് ലിന്റു റോണി. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. കുഞ്ഞതിഥിയുടെ വരവും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ലിന്റു വ്ളോഗിലൂടെ പങ്കുവെച്ചിരുന്നു. ജനിച്ചിട്ട് 12 മാസമാവുമ്പോഴേക്കും 12 രാജ്യങ്ങള്‍ ലെവിക്കുട്ടന്‍ സന്ദര്‍ശിച്ച് കഴിഞ്ഞു. കുഞ്ഞിനെയും വെച്ച് യാത്ര സാധ്യമാണോയെന്ന തരത്തില്‍ വരെ ചിലര്‍ ചോദിക്കാറുണ്ട്. അവന് വേണ്ട കാര്യങ്ങളെല്ലാം സെറ്റാക്കി എടുത്താണ് യാത്ര ചെയ്യുന്നതെന്ന് ലിന്റു വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഓണാഘോഷത്തെക്കുറിച്ചുള്ള ലിന്റുവിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ബെസ്റ്റ് ഇന്‍ഫ്ളുവന്‍സര്‍ അവാര്‍ഡ് മൂന്നാമതും ലിന്റുവിനെ തേടിയെത്തിയിരിക്കുകയാണ്. ഇത്തവണ ഓണത്തിന് ഈയൊരു സന്തോഷവും കൂടെയുണ്ട്. എന്നെയും കുടുംബത്തെയും അനുഗ്രഹിച്ച് ദൈവം എപ്പോഴും കൂടെയുണ്ട്. വാക്കുകളിലൂടെ ആ സ്നേഹം വിവരിക്കാനാവില്ല. എന്റെ അച്ചുവാണ് എന്നെ എല്ലാത്തിനും സപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നെ എന്റെ ഫാമിലിയും. അവര്‍ക്കും കൂടി അര്‍ഹതപ്പെട്ടതാണ് ഈ പുരസ്‌ക്കാരം. അമ്മയാവുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ആ ഫീലിംഗ്സിനൊപ്പം തന്നെ ഈ നേട്ടം ലെവിക്കുട്ടനൊപ്പം ആഘോഷിക്കാന്‍ കഴിയുന്നതില്‍ സന്തോഷം എന്നുമായിരുന്നു ലിന്റു…
Read More » -
Crime
യുവതിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ അപകടം നടക്കുമ്പോള്‍ കാറിന് ഇന്‍ഷുറന്‍സ് ഇല്ല; പുതുക്കിയത് അപകടത്തിനുശേഷം; അജ്മലിനും വനിതാ ഡോക്ടര്‍ക്കും കുരുക്കായി നിര്‍ണായക വിവരം പുറത്ത്
കൊല്ലം: മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാതക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്നു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകട ശേഷം ഓണ്‍ലൈന്‍ വഴി KL 23Q9347 എന്ന കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയത്. ഇതോടെ കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായി വരും. അപകടമുണ്ടാക്കിയ കാറാണിത്. കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയതില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, കേസില്‍ ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെടും. കേസിലെ പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ് കാറാണ് അപകടം വരുത്തിയത്. കാറിന്റെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. അപകടം നടന്ന് തൊട്ടടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍പോളിസി ഓണ്‍ലൈന്‍ വഴി പുതുക്കി. പതിനാറ് മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് ഇന്‍ഷുറന്‍സ് പുതുക്കിയത്.…
Read More » -
Movie
ആഷിഖ് അബുവിന്റെ സംഘടനയുടെ ഭാഗമായിട്ടില്ലെന്ന് ലിജോ പെല്ലിശ്ശേരി; ‘മട്ടാഞ്ചേരി കൂട്ടായ്മ’ അംഗബലമില്ലാത്ത അവസ്ഥയില്‍
തിരുവനന്തപുരം: ആഷിഖ് അബുവിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന സിനിമ സംഘടനയോട് മുഖം തിരിച്ചിരിക്കയാണ് ഭൂരിഭാഗം സിനിമാ പ്രവര്‍ത്തകരും. മലയാള സിനിമയിലെ പുതിയ സംഘടനയെന്ന നിലയിലാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിനെ പ്രഖ്യാപിച്ചത്. എന്നാല്‍, ഈ സംഘടനയുടെ ഭാഗമായി എന്ന് അവര്‍ പറയുന്നവര്‍ പോലും മുഖം തിരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടന തുടങ്ങിയതെന്നാണ് ആഷിഖ് പറയുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ കൂട്ടായ്മയില്‍ നിന്നും പലരും പിന്നോട്ടു പോകുന്ന അവസ്ഥയാണ് ഉള്ളത്. ആഷിക്ക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം. എന്നാല്‍, സംഘടനയില്‍ നിലവില്‍ താന്‍ ഭാഗമല്ലന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും ആ കൂട്ടായ്മയുടെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ലിജോ ജോസ്…
Read More »