Month: September 2024

  • Crime

    വ്യത്യസ്താനമൊരു ബാര്‍ബറാം… ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍

    കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം. സാബു (44) വിനെയാണ് താമരശ്ശേരി പോലീസ് സംഘം അറസ്റ്റുചെയ്തത്. അഞ്ചോളം വിദ്യാര്‍ഥികളെ പ്രതി പീഡിപ്പിച്ചതായാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. പരാതികളില്‍ കേസെടുത്ത് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം, പോക്സോ കേസിലെ പ്രതിയായ യുവാവിന് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷ. തിരുവന്തപുരം കടയ്ക്കാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ 2018 ജൂണില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ കീഴാറ്റിങ്ങല്‍ വിളയില്‍മൂല ആര്‍.ആര്‍ നിവാസില്‍ രമേശിനെ (28) യാണ് ശിക്ഷിച്ചത്. വര്‍ക്കല അതിവേഗ പോക്സോ കോടതി ജില്ല ജഡ്ജ് സിനി എസ്.ആര്‍ ആണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ സ്നേഹം നടിച്ച് ചിറയിന്‍കീഴ് പുരവൂരിലെ വാടകവീട്ടില്‍ എത്തിച്ചാണ് ഇയാള്‍ ഉപദ്രവിച്ചത്.  

    Read More »
  • Kerala

    സിപിഎമ്മില്‍ ചേര്‍ന്നത് രണ്ടു മാസം മുന്‍പ്, പിന്നാലെ ഡിവൈഎഫ്‌ഐക്കാരന്റെ തലതല്ലിപ്പൊളിച്ചു; ഒടുവില്‍ ‘കാപ്പാ പ്രതി’ ശരണ്‍ചന്ദ്രന് സംഘടനാ ഭാരവാഹിത്തം

    പത്തനംതിട്ട: ബിജെപി വിട്ട് രണ്ട് മാസം മുന്‍പ് സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന കണ്‍വെന്‍ഷനിലാണ് ശരണിനെ തെരഞ്ഞെടുത്തത്. ഈയടുത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തല അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിയായ ഇയാള്‍ സിപിഎമ്മില്‍ ചേരുന്നതിന് മുന്‍പും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകരെയും ആക്രമിച്ച കേസുകളില്‍ പ്രതിയാണ്. ഡിവൈഎഫ്‌ഐ കോന്നി ബ്ലോക്ക് കമ്മിറ്റിയില്‍ ശരണ്‍ ചന്ദ്രനെ ഉള്‍പ്പെടുത്താനായിരുന്നു പാര്‍ട്ടി നേതൃത്വം ആദ്യം ആലോചിച്ചതെങ്കിലും എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് മേഖലാ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായി നിയമിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ആഴ്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിനെ ബിയര്‍ ബോട്ടില്‍ കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത് ശരണ്‍ ചന്ദ്രനെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സത്കാര ചടങ്ങിനിടെയായിരുന്നു സംഭവം. എന്നാല്‍, ഭീഷണിയെ തുടര്‍ന്ന് രാജേഷ് അന്ന് പരാതി നല്‍കിയില്ലെന്ന് പോലീസ് പറയുന്നു.…

    Read More »
  • Crime

    അന്ന് സുഭദ്ര പറഞ്ഞത് ചോറ് പൊതിയാന്‍ ഇല വെട്ടാന്‍ വന്നതാണെന്ന്; എല്ലാത്തിനും തെളിവായി മൃതദേഹത്തിലെ ബാന്റേജ്

    ആലപ്പുഴ: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തെ വീട്ടുവളപ്പില്‍ ഒരാളെ കൊന്ന് കുഴിച്ചുമൂടിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കലവൂര്‍ കോര്‍ത്തുശ്ശേരിക്കാര്‍ കേട്ടത്. ആര്‍ക്കും ഇത് വിശ്വസിക്കാനായില്ല. കടവന്ത്ര സ്വദേശിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആഴ്ചകളായി പ്രദേശത്ത് പൊലീസ് എത്തിയിരുന്നു. ഇതിനിടെ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ കാണാനില്ലെന്ന വിവരവും പ്രചരിച്ചതോടെ നാടാകെ മുള്‍മുനയിലായി. ഇന്നലെ ഉച്ചയോടെയാണ് മണ്ണഞ്ചേരി 23ാം വാര്‍ഡില്‍ വില്‍സണ്‍ വാടകയ്ക്ക് നല്‍കിയിരുന്ന പഴമ്പാശ്ശേരി വീടിന് പിന്‍വശത്ത് കുളിമുറിയോട് ചേര്‍ന്ന ഭാഗത്ത് ആഴ്ച്ചകള്‍ പഴക്കമുള്ള മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ അരുംകൊല നടത്തിയതും മൃതദേഹം കുഴിച്ചുമൂടിയതുമാണ് പൊലീസിനെപ്പോലും അമ്പരപ്പിക്കുന്നത്. ആഗസ്റ്റ് ആറിനാണ് നിതിനും ശര്‍മ്മിളയും, ബന്ധുവായ റെയ്‌നോള്‍ഡും സുഭദ്രയ്‌ക്കൊപ്പം വീട്ടിലേക്ക് നടന്നുവരുന്നത് അയല്‍വാസികളായ എ.എക്‌സ്.വില്യമും ഭാര്യ മോളിയും കണ്ടത്. പിറ്റേ ദിവസം ആന്റിയെ തിരികെ കൊണ്ടുവിടാന്‍ പോവുകയാണെന്ന് സംഭാഷണത്തിനിടെ ശര്‍മ്മിള പറഞ്ഞു. രാത്രി തിരികെയെത്തും വഴി റോഡില്‍ വച്ച് കണ്ടപ്പോഴും കടവന്ത്രയില്‍ പോയിട്ട് വരികയാണെന്ന് ഇരുവരും പറഞ്ഞിരുന്നു. അന്ന് കലവൂര്‍ ഭാഗത്ത് ഒരു വാഹനാപകടം…

    Read More »
  • Kerala

    പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവര്‍? ഗൂഢാലോചന സംശയിക്കുന്നതായി നിവിന്‍ പോളി

    തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നടന്‍ നിവിന്‍ പോളി. സിനിമയില്‍ നിന്നുള്ളവര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയില്‍ നിവിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നല്‍കിയത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുള്‍പ്പെടെ നിരവധിപേര്‍ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. അതിനൊപ്പമാണ് നിവിന്‍ പോളിയുടെ പേരും ഉയര്‍ന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണം ഉയര്‍ന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച് നിവിന്‍ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചു. പിന്നാലെ പരാതിയിലെ വാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍, നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം, നടി പാര്‍വതി കൃഷ്ണ, നടന്‍ ഭഗത് മാനുവല്‍ തുടങ്ങിയവര്‍ തെളിവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് നിവിന്‍ ഇപ്പോള്‍ നേരിട്ട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് എഡിജിപി: എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ…

    Read More »
  • Kerala

    ശശിധരനെ മാറ്റിയത് അന്‍വറിന് വേണ്ടി; മലപ്പുറത്തെ അഴിച്ചു പണിയില്‍ അസ്വസ്ഥന്‍, അവധി അപേക്ഷ പിന്‍വലിച്ച് എ.ഡി.ജി.പി: അജിത് കുമാര്‍

    തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എ ആരോപണമുന്നയിച്ച മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെ മാറ്റിയതുള്‍പ്പടെ സംസ്ഥാനപോലീസില്‍ അഴിച്ചുപണി വരുമ്പോള്‍ന നിര്‍ണ്ണായക നീക്കവുമായി എഡിജിപി അജിത് കുമാര്‍. ഓണക്കാലത്തെ അവധി പിന്‍വലിക്കാന്‍ അജിത് കുമാര്‍ അപേക്ഷ നല്‍കി. 14 മുതല്‍ നാലു ദിവസത്തേക്കായിരുന്നു അവധി എടുത്തത്. ഇത് വേണ്ടെന്നാണ് അജിത് കുമാര്‍ അറിയിക്കുന്നത്. ഇതോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം അജിത് കുമാറും നല്‍കുകാണ്. മലപ്പുറം എസ് സ്ഥാനത്ത് നിന്നും വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്.പിയായിട്ടാണ് ശശിധരനെ മാറ്റിയത്. എ.ഐ.ജി: ആര്‍. വിശ്വനാഥിനെ മലപ്പുറം എസ്.പിയായി നിയമിച്ചു. മലപ്പുറത്തെ എട്ട് ഡിവൈ.എസ്.പിമാരെയും മാറ്റിയിരുന്നു. ഇവരെല്ലാം അജിത് കുമാര്‍ പക്ഷമാണെന്നായിരുന്നു അന്‍വറിന്റെ ആരോപണം. അജിത് കുമാറിന്റെ വിക്കറ്റും വീഴുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോലീസ് മേധാവ് ഷെയ്ഖ് ദര്‍വേശ് സാഹിബുമായി ആലോചിച്ചായിരുന്നു സര്‍ക്കാര്‍ നീക്കങ്ങള്‍. അതിനിടെയാണ് അജിത് കുമാര്‍ അവധി വേണ്ടെന്ന നിലപാട് എടുക്കുന്നത്. ക്രമസമാധാന ചുമതലയില്‍ എഡിജിപി: എംആര്‍ അജിത് കുമാറിനെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് മേല്‍…

    Read More »
  • Crime

    കിണര്‍ മലിനമാകുന്നുവെന്ന് ആരോപണം; തൊഴുത്തില്‍ കെട്ടിയിരുന്ന ഗര്‍ഭിണിപശുവിനെ വെട്ടിക്കൊന്ന് അയല്‍വാസി

    എറണാകുളം: കിണര്‍ മലിനമാകുന്നുവെന്ന് ആരോപിച്ച് ക്ഷീരകര്‍ഷകന്റെ പശുവിനെ വെട്ടിക്കൊന്ന് അയല്‍വാസി. സംഭവത്തില്‍ എടയ്ക്കാട്ടുവയല്‍ സ്വദേശി പി.വി രാജുവിനെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. എടയ്ക്കാട്ടുവയല്‍ പള്ളിക്കനിരപ്പേല്‍ മനോജിന്റെ പശുക്കളെയാണ് പ്രതി ആക്രമിച്ചത്. സംഭവ സമയം മനോജ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഭാര്യ സുനിതയും മക്കളും മാത്രം വീട്ടിലുണ്ടായിരുന്ന സമയം അതിക്രമിച്ച് കയറി കോടാലി കൊണ്ട് തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ ആക്രമിക്കുകയായിന്നു. ആക്രമിക്കപ്പെട്ട പശുക്കളില്‍ നാല് മാസം ഗര്‍ഭിണിയായിരുന്ന പശുവാണ് ചത്തത്. ശബ്ദം കേട്ടെത്തിയ സുനിതയ്ക്ക് നേരെയും പ്രതി കോടാലി വീശി ഭീഷണിപ്പെടുത്തി. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന മനോജിന്റെ മകനെയും ഇയാള്‍ ആക്രമിച്ചു. വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പശുക്കളെ വെറ്റിനറി ഡോക്ടറും ജീവനക്കാരുമെത്തി ചികിത്സ നല്‍കി. മനോജിന്റെ തൊഴുത്തില്‍ നിന്നുള്ള മാലിന്യം രാജുവിന്റെ കിണറ്റിലെ വെള്ളം മലിനമാക്കുന്നുവെന്ന പരാതി പഞ്ചായത്തിലുള്‍പ്പെടെ നല്‍കിയിരുന്നു. തുടര്‍ന്ന് മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനായി അധികൃതര്‍ നിര്‍ദേശിച്ച് നിബന്ധനകള്‍ പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് പരിശോധന റിപ്പോര്‍ട്ട്…

    Read More »
  • Crime

    കടം വാങ്ങിയ ഒരു ലക്ഷത്തില്‍ 50,000 ‘കളഞ്ഞുപോയി’! പണം വിവാഹത്തിന് തികയില്ലെന്ന ആധി പെരുകിയപ്പോള്‍ വീടുവിട്ടു; വിഷ്ണുജിത്ത് നാടുവിട്ടത് സാമ്പത്തിക പ്രതിസന്ധി മൂലം

    മലപ്പുറം: വിവാഹ തീയതിയുടെ നാലുദിവസം മുന്‍പ് കാണാതായ പ്രതിശ്രുത വരന്‍ വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്ന് മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാണാതായി ആറാം ദിവസമാണ് വിഷ്ണു ജിത്തിനെ കണ്ടെത്തുന്നത്. മാധ്യമങ്ങളോട് പ്രതികരിച്ചില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലമാണ് നാടു വിട്ടതെന്ന് വിഷ്ണുജിത്ത് പൊലീസിനോട് പറഞ്ഞു. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്‌നാട് പൊലീസും സഹായിച്ചുവെന്ന് മലപ്പുറം എസ്പി പ്രതികരിച്ചിരുന്നു. ഫോണ്‍ ഓണായതാണ് അന്വേഷണത്തിന് തുമ്പായത്. വിവാഹത്തിന് സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയില്‍ അമ്പതിനായിരം രൂപ ‘കളഞ്ഞുപോയെന്നാണ്’ ഇയാള്‍ പറയുന്നത്. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാല്‍പതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്നും വിഷ്ണുജിത്ത് പറഞ്ഞു. മന:പ്രയാസത്തില്‍ പല ബസുകള്‍ കയറി ഇറങ്ങി ഊട്ടിയിലെത്തി. ഊട്ടിയില്‍ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും വിഷ്ണുജിത്ത് പറയുന്നു. ഈ വിളി പിന്തുടര്‍ന്നാണ് പൊലീസ് വിഷ്ണു ജിത്തിലേക്ക് എത്തിയത്. അതേസമയം,…

    Read More »
  • Crime

    കടുത്തുരുത്തിയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍; കടബാധ്യത മൂലമെന്ന് സംശയം

    കോട്ടയം: കടുത്തുരുത്തിയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. അയല്‍വാസികള്‍ ഫോണില്‍ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതില്‍ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും ഗ്രില്ലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കടബാധ്യത മൂലമാണു ദമ്പതികള്‍ തൂങ്ങിമരിച്ചതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ദമ്പതികള്‍ക്കു മക്കളില്ല.  

    Read More »
  • India

    ഹരിയാന ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; രണ്ടാം പട്ടികയ്ക്കു പിന്നാലെ കോണ്‍ഗ്രസില്‍നിന്നു വന്ന മുന്‍മന്ത്രി ‘ആപ്പി’ല്‍

    ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ പുകഞ്ഞുകൊണ്ടിരിക്കുന്ന ഹരിയാന ബിജെപിയില്‍ കൊഴിഞ്ഞുപോക്കുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശിവ് കുമാര്‍ മെഹ്തയും പാര്‍ട്ടി വക്താവ് സത്യവ്രത് ശാസ്ത്രിയും രാജി വച്ചു. സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് രാജി. രണ്ടാം പട്ടികയില്‍ ഏഴ് സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കിയിരുന്നു. രണ്ട് മന്ത്രിമാരും ഇടംപിടിച്ചില്ല. മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവും ബൗദ്ധിക വിഭാഗം തലവനുമായ പ്രൊഫ.ഛത്തര്‍പാല്‍ സിങ്ങും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സിങ്ങിന്റെയും രാജി. പാര്‍ട്ടി വിട്ട സിങ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. സിങ്ങിനോടൊപ്പം തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് അംഗവും നടന്‍ രാജ് കുമാറിന്റെ ഭാര്യാസഹോദരനുമായ സുനില്‍ റാവുവും ബിജെപി വിട്ട് എഎപിയിലേക്ക് ചേക്കേറിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സിങ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. പാര്‍ട്ടി അവഗണിച്ചതില്‍ മനംനൊന്താണ് രാജിവയ്ക്കുന്നതെന്നായിരുന്നു വിശദീകരണം. മുന്‍ കോണ്‍ഗ്രസ് നേതാവായ ഛത്തര്‍പാല്‍ 2014ലാണ് ബിജെപിയില്‍…

    Read More »
  • Crime

    വാഹനാപകടത്തില്‍ പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ട് കടന്നു; മധ്യവയസ്‌കന്‍ മരിച്ചനിലയില്‍

    തിരുവനന്തപുരം: വെള്ളറടയില്‍ വാഹനം ഇടിച്ചയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു. പരിക്കേറ്റ കലിങ്ക്നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ മുറിയില്‍ പൂട്ടിയശേഷം വാഹനത്തിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു. ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ ജനാല തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. റോഡില്‍ സുരേഷ് ഇടിയേറ്റു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

    Read More »
Back to top button
error: