IndiaNEWS

ബിജെപിക്കും കോണ്‍ഗ്രസിനും കൂടുതല്‍ സംഭാവന നല്‍കിയത് ഒരേ ബിസിനസ് ഗ്രൂപ്പ്

ന്യൂഡല്‍ഹി: ബിജെപിക്കും കോണ്‍ഗ്രസിനും ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവുമധികം സംഭാവന നല്‍കിയത് ഒരേ ബിസിനസ് ഗ്രൂപ്പ്. തെലങ്കാന ആസ്ഥാനമായ മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും 2 അനുബന്ധ കമ്പനികളും കൂടി ചേര്‍ന്ന് ബിജെപിയിലും കോണ്‍ഗ്രസിലുമായി നടത്തിയിരിക്കുന്ന ഫണ്ടിങ് 1,034 കോടി രൂപയുടേതാണ്. കോണ്‍ഗ്രസിനെ (320 കോടി) അപേക്ഷിച്ച് രണ്ടിരട്ടി തുകയാണ് ഈ കമ്പനികള്‍ ബിജെപിക്ക് (714 കോടി) നല്‍കിയത്.

വെസ്റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍, എസ്ഇപിസി പവര്‍ എന്നിവയാണു മേഘ എന്‍ജിനീയറിങ്ങിന്റെ അനുബന്ധ കമ്പനികള്‍. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ക്വിക്‌സപ്ലൈ ചെയിനാണ് ബിജെപിയുടെ രണ്ടാമത്തെ വലിയ ഇലക്ടറല്‍ ബോണ്ട് ഫണ്ടര്‍. സുപ്രീം കോടതി നിര്‍ദേശപ്രകാരം ഇലക്ടറല്‍ ബോണ്ടിന്റെ സമ്പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ പ്രസിദ്ധീകരിച്ചു. ഇതോടെ, വാങ്ങിയ ഓരോ ബോണ്ടും ഏത് പാര്‍ട്ടിക്കാണ് ലഭിച്ചതെന്ന് വ്യക്തമായി.

Signature-ad

ബോണ്ടിന്റെ രഹസ്യ ആല്‍ഫാന്യൂമറിക് കോഡ് അടക്കമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 ഏപ്രില്‍ 12നു ശേഷമുള്ള ഡേറ്റയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 ഏപ്രിലിനു ശേഷം ഏറ്റവും കൂടുതല്‍ തുക ഇലക്ടറല്‍ ബോണ്ടായി നല്‍കിയ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് ഏറ്റവും കൂടുതല്‍ തുക നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസിനാണ്: 542 കോടി രൂപ.

ബിജെപി: 100 കോടി, കോണ്‍ഗ്രസ്: 50 കോടി , ഡിഎംകെ: 503 കോടി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി: 154 കോടി, സിക്കിം ക്രാന്തികാരി മോര്‍ച്ച: 11 കോടി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്: 5 കോടി എന്നിങ്ങനാണ് ഫ്യൂച്ചര്‍ ഗെയിമിങ് മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കിയ തുക.

Back to top button
error: